സൈക്കിളിന് മുന്നിലേക്ക് പട്ടികൾ ചാടിയത് തെങ്ങു കയറി കുടുംബം നോക്കിയ ഷാജിക്ക് നൽകിയത് ദുരിതകാലം; അമ്മയുടെ വീട്ടു ജോലിയും വീട്ടിലെ ദാരിദ്രം മാറ്റിയില്ല; നിലത്ത് വേദന കൊണ്ടു പുളഞ്ഞ അച്ഛന് കട്ടിലു വാങ്ങാൻ പപ്പടം നിറച്ച സഞ്ചിയുമായി കച്ചവടത്തിന് ഇറങ്ങിയ പന്ത്രണ്ടു വയസ്സുകാരൻ; ഓൺലൈൻ ക്ലാസുകൾ മുടക്കാതെ കുപ്പിവെള്ളം കുടിച്ച് വിശപ്പിനെ പിടിച്ചു കെട്ടി കച്ചവടം നടത്തി ആറാം ക്ലാസുകാരൻ; നോർത്ത് പറവൂരിലെ ഈ വേദന നമുക്കൊരുമിച്ച് തുടയ്ക്കാം; സോഷ്യൽ മീഡിയ ചർച്ചയാക്കുന്ന അമീഷിന്റെ കഥ
കൊച്ചി: 'നട്ടെല്ലിന് പരിക്ക് പറ്റി എഴുന്നേൽക്കാനാവാതെ കിടപ്പിലാണ് എന്റെ അച്ഛൻ. വാടകവീട്ടിലെ സിമന്റ് തറയിൽ പുൽപ്പായയിൽ. തറയിൽ കിടക്കുന്നതു കൊണ്ട് അച്ഛൻ എപ്പോഴും ബുദ്ധിമുട്ടായിരുന്നു. ഒരു കട്ടിലു വാങ്ങിയാൽ അച്ഛന് ഒരാശ്വാസാകുമായിരുന്നു. എന്നാൽ അതിനുള്ള സാമ്പത്തിക ശേഷി വീട്ടു ജോലിക്ക് പോകുന്ന എന്റെ അമ്മയ്ക്കില്ല. അതിനാലാണ് പപ്പടം വിൽപ്പനയ്ക്കിറങ്ങിയത്.' അച്ഛന് കിടക്കാൻ കട്ടിലു വാങ്ങാൻ പപ്പടം വിൽപ്പനയ്ക്കിറങ്ങിയ ആറാം ക്ലാസ്സുകാരൻ അമീഷി(12)ന്റെ വാക്കുകളാണിത്.
നോർത്ത് പറവൂർ വലിയ പല്ലം തുരുത്ത് തണ്ടാശ്ശേരി ഷാജി - പ്രമീള ദമ്പതികളുടെ മകനും ഡി.ഡി സഭ ഹൈസ്ക്കൂൾ കരിമ്പാടം ആറാം ക്ലാസ് വിദ്യാർത്ഥിയുമായ അമീഷ് ഏതാനം ദിവസങ്ങളായാണ് പറവൂരിൽ പപ്പട വിൽപ്പനയ്ക്കിറങ്ങിയത്. പ്രദേശവാസിയായ ഒരാൾ ഇത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതോടെയാണ് അമീഷിനെ പറ്റിയുള്ള വിവരം പുറത്തറിയുന്നത്.
അമീഷിന്റെ പിതാവ് ഷാജി തെങ്ങ് കയറ്റ തൊഴിലാളിയായിരുന്നു. ഒന്നര വർഷം മുൻപ് ജോലി കഴിഞ്ഞ് വരുന്നതിനിടെ കുറ്റിച്ചിറ പാലത്തിന് സമീപം വച്ച് സഞ്ചരിച്ചിരുന്ന സൈക്കിളിന് മുന്നിലേക്ക് പട്ടികൾ കുറുകെ ചാടി അപകടത്തിൽ പെടുകയും നട്ടെല്ലിന് ഗുരുതരമായി പരിക്കേൽ ക്കുകയും ചെയ്തു. മാസങ്ങളോളം കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സ നടത്തുകയും കമ്പി ഇടുകയും ചെയ്തു. ഇതോടെ ജോലിക്ക് പോകാൻ കഴിയാതെ കിടപ്പിലാകുകയായിരുന്നു. നിർദ്ധന കുടുംബമായ ഇവർ ഇതോടെ മുഴുപ്പട്ടിണിയിലായി. ഷാജിയുടെ ചിലവും അമീഷിന്റെയും സഹോദരി അഭിരാമിയുടെയും പഠനത്തിനായുള്ള ചെലവിനുമായി പ്രമീള വീട്ടു ജോലിക്ക് പോയി തുടങ്ങി. തുശ്ചമായ വരുമാനം മാത്രമാണ് ഇവർക്ക് ലഭിച്ചിരുന്നത്. വീട്ടുവാടകയും മറ്റു ചിലവുകളും കഴിയുമ്പോഴേക്കും മിച്ചം പിടിക്കാൻ ചില്ലിക്കാശുപോലും മാസാവസാനം കാണില്ല.
ഷാജി ആശുപത്രി വിട്ട് വീട്ടിലെത്തിയതിന് ശേഷം നിലത്ത് പായയിലായിരുന്നു കിടന്നിരുന്നത്. നിലത്ത് കിടക്കുന്നതിനാൽ വലിയ ശാരീരിക ബുദ്ധിമുട്ടിലായിരുന്നു. ഒരു കട്ടിലുണ്ടായിരുന്നെങ്കിൽ എന്ന് ഇടക്ക് ഭാര്യ പ്രമീളയോട് പറയുമായിരുന്നു. എന്നാൽ പണം ഇല്ലാത്തതിനാൽ ഒന്നും നടന്നില്ല. അച്ഛന്റെ ബുദ്ധിമുട്ട് മനസ്സിലാക്കിയ അമീഷ് എങ്ങനെയും ഒരു കട്ടിൽ അച്ഛന് വാങ്ങണം എന്ന ചിന്തയിലായി. കുറഞ്ഞത് 2,000 രൂപയെങ്കിലും ഇല്ലാതെ ചെറിയ ഒരു കട്ടിൽ കിട്ടില്ലെന്ന് അന്വേഷിച്ചപ്പോൾ മനസ്സിലായി. ഇതോടെ എന്തെങ്കിലും ജോലി ചെയ്ത് എങ്ങനെയും കുറച്ച് പണമുണ്ടാക്കി കട്ടിലു വാങ്ങണമെന്ന് തീരുമാനിച്ചു. എന്ത് ജോലി ചെയ്യുമെന്നറിയാതെ വിഷമിക്കുമ്പോഴാണ് അയൽപ്പക്കത്തെ രാജു എന്നയാൾ പപ്പടം വിൽപ്പനക്ക് നൽകാമെന്ന് പറഞ്ഞത്. അങ്ങനെ പപ്പടം വിൽപ്പനയ്ക്ക് അമീഷ് ഇറങ്ങുകയായിരുന്നു.
രാവിലെ ഏഴുമണിയോടെയാണ് തന്റെ കുഞ്ഞു സൈക്കിളിൽ അമീഷ് പപ്പടം നിറച്ച സഞ്ചിയുമായി പോകും. രാവിലെ അമ്മ വീട്ടു ജോലിക്ക് പോകുന്നതിന് പിന്നാലെയാണ് കച്ചവടത്തിനായി ഇറങ്ങുന്നത്. വീടുകൾ തോറും കയറി ഇറങ്ങിയാണ് വിൽപ്പന. ഉച്ചയ്ക്ക് കൃത്യം രണ്ട് മണിയോടെ വീട്ടിൽ തിരിച്ചെത്തുകയും ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുകയും ചെയ്യും. അതിന് ശേഷം വീണ്ടും പപ്പടവുമായി പോകും. വൈകിട്ട് ആറു മണിയോടെ തിരികെ വീട്ടലെത്തുയും ചെയ്യും. ഇതിനിടയിൽ ഭക്ഷണം പോലും കഴിക്കാൻ കഴിയില്ല. കയ്യിൽ കരുതിയിരിക്കുന്ന കുപ്പി വെള്ളം കുടിച്ചാണ് വിശപ്പടക്കിയിരുന്നത്. വെള്ളം തീർന്നാൽ സോഡ വാങ്ങി കുടിക്കും. ഇത്തരത്തിൽ വിൽപ്പന നടത്തുന്നതിനിടയിലാണ് പ്രഭാഷ് എന്ന ഒരാൾ അമീഷിനെ കാണുന്നതും അമീഷിനോട് സംസാരിക്കുന്നതും. അമീഷ് താൻ പപ്പടം വിൽപ്പനയിക്കിറങ്ങിയതിന് പിന്നിലെ ലക്ഷ്യം അദ്ദേഹത്തോട് പറഞ്ഞു. ഇക്കാര്യം തന്റെ ഫെയ്സ് ബുക്ക് അക്കൗണ്ടിലൂടെ പങ്കു വയ്ക്കുകയും ചെയ്തു.
സംഭവം ഇതോടെ വൈറലായി. അമീഷിന്റെ ആഗ്രഹം പോലെ കുറച്ചു പേർ ചേർന്ന് രണ്ട് കട്ടിൽ വാങ്ങി നൽകുകയും ചെയ്തു. കട്ടിലുമായി വീട്ടിൽ ആളുകൾ എത്തിയപ്പോഴാണ് അമ്മയും അച്ഛനും മകൻ പപ്പടം വിൽപ്പനയ്ക്ക് പോകുന്നുണ്ടായിരുന്നു എന്ന കാര്യം അറിയുന്നത്. പക്ഷേ സഹോദരി അഭിരാമിക്ക് കാര്യങ്ങൾ അറിയാമായിരുന്നു. മകനെ ചേർത്ത് പിടിച്ച് കരയാനെ അവർക്ക് കഴിഞ്ഞുള്ളൂ. തനിക്ക് കട്ടിലു വാങ്ങാനാണ് മകൻ ജോലിക്ക് പോകുന്നതെന്നറിഞ്ഞപ്പോൾ പിതാവിന്റെ ഹൃദയം വേദന കൊണ്ടു നുറുങ്ങിപ്പോയി. ഒന്നുമറിയാത്ത പ്രായത്തിൽ ജോലിക്ക് പോകേണ്ടി വന്ന അവസ്ഥയോർത്ത് അദ്ദേഹം വിധിയെ പഴിച്ചു. ഈ പ്രായത്തിൽ എന്റെ മോൻ കുടുംബം പുലർത്താൻ വേണ്ടി പപ്പടം വിൽക്കാൻ നടക്കുന്നത് കാണുമ്പോൾ സങ്കടമുണ്ടെന്ന് പിതാവ് പറഞ്ഞപ്പൾ അച്ഛൻ വിഷമിക്കേണ്ട, പപ്പടം വിറ്റു വന്നിട്ട് ഞാൻ പഠിക്കുന്നുണ്ടല്ലോ എന്ന് മറുപടിയും അമീഷിന്റെ ഭാഗത്ത് നിന്നു വന്നു. ആ നിഷ്കളങ്കതയാണ് ഇന്ന് പലരുടെയും കണ്ണുകളെ ഈറനണിയിക്കുന്നത്.
പ്രമീള വീട്ടുജോലിക്കു പോയിത്തുടങ്ങിയെങ്കിലും ചെറിയ വരുമാനത്തിൽ ജീവിതം വലിയ പ്രതിസന്ധിയിൽത്തന്നെ തുടരുകയായിരുന്നു. തങ്ങൾ അറിയാതെയാണ് അമീഷ് പപ്പടം വിൽക്കാൻ തുടങ്ങിയതെന്ന് അമ്മ പ്രമീള പറയുന്നു. ഞാൻ രാവിലെ വീട്ടുജോലിക്കുപോയി തിരിച്ചുവരുമ്പോൾ പലപ്പോഴും മോനെ വീട്ടിൽ കാണാറില്ലായിരുന്നു. ഉച്ചയാകുമ്പോഴേക്കും സൈക്കിളിൽ വെട്ടിവിയർത്ത് അവൻ തിരിച്ചെത്തുന്നതു കണ്ടിരുന്നു. അപ്പോഴൊന്നും അവൻ വിട്ടു പറഞ്ഞിരുന്നില്ല. പക്ഷേ അറിഞ്ഞു കഴിഞ്ഞപ്പോൾ നെഞ്ചു പൊടിഞ്ഞു പോയി; പ്രമീള പറയുന്നു.
അതേ സമയം അമീഷ് അച്ഛന് കട്ടിലു കിട്ടിയതിന്റെ സന്തോഷമാണ്. കൂടാതെ ചേച്ചിക്കും തനിക്കും ഒരു കട്ടിലു കൂടി കിട്ടിയല്ലോ. ഒരു കവർ പപ്പടം വിൽക്കുമ്പോൾ 8 രൂപയാണ് ലാഭം കിട്ടുന്നത്. 100 പായ്ക്കറ്റ് കൊണ്ടു പോയാൽ ചില ദിവസങ്ങളിൽ മുഴുവനും വിൽക്കാൻ കഴിയും. അങ്ങനെ കിട്ടുന്ന പണം ചേച്ചി അഭിരാമിയുടെ കൈവശം സൂക്ഷിക്കാൻ ഏൽപ്പിക്കുകയായിരുന്നു. അച്ഛന് കട്ടിലു കിട്ടിയെങ്കിലും പപ്പടം വിൽപ്പന തുടർന്ന് കൊണ്ടു പോകാനാണ് അമീഷിന്റെ തീരുമാനം. കാരണം വീട്ടു വാടക 3,000 രൂപയാണ്.
അമ്മയുടെ ജോലി കൊണ്ടു മാത്രം ചെലവ് കഴിഞ്ഞു പോകില്ല. അച്ഛനെ ചികിത്സിക്കണം, സ്വന്തമായി ഒരു വീടു വയ്ക്കണം അങ്ങനെ ചില മോഹങ്ങൾ കൂടിയുണ്ട്.അത് പൂവണിയാൻ ജോലി തുടർന്നേ മതിയാവൂ എന്നാണ് അമീഷിന്റെ ഭാഗം. എന്നാൽ കുഞ്ഞിനെ ജോലിക്ക് വിടാൻ മാതാപിതാക്കൾക്ക് യാതൊരു മനസ്സുമില്ല. എന്നാൽ അമീഷ് സ്വന്തം ഇഷ്ടപ്രകാരം പോകുകയാണ്. വലുതായി കഴിഞ്ഞാൽ മറ്റുള്ളവർക്ക് സഹായം ചെയ്യണം എന്ന ആഗ്രഹമാണുള്ളതെന്ന് അമീഷ് പറയുന്നു.
വലിയം പല്ലംതുരുത്തിലാണ് കുടുംബ വീടെങ്കിലും സ്വത്തു സംബന്ധമായ തർക്കത്തെ തുടർന്ന് ചെറിയ പല്ലം തുരുത്തിൽ വാടകയ്ക്ക് താമസിക്കുകയാണ് ഇവർ. അമീഷിന്റെ സഹോദരി അഭിരാമി പത്താം തരത്തിലാണ് പഠിക്കുന്നത്. അടച്ചുറപ്പുള്ള ഒരു വീടാണ് ഇവർക്ക് അത്യാവശ്യം. പഞ്ചായത്തിൽ പലവട്ടം അപേക്ഷ നൽകിയെങ്കിലും ഭൂമി ഇല്ലാത്തതിനാൽ വീട് ലഭിച്ചില്ല. ചെറു പ്രായത്തിൽ സ്വന്തം വീടിന് വേണ്ടി ഉത്തരവാദിത്തം കാട്ടി അർപ്പണബോധത്തോടെ ജോലി ചെയ്യാനിറങ്ങിയ അമീഷിന് മറുനാടൻ വായനക്കാരുടെ ചെറിയൊരു കൈത്താങ്ങ് അത്യാവശ്യമാണ്.
സഹായിക്കാൻ താൽപര്യമുള്ളവർ അമീഷിന്റെ സഹോദരിയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലേക്ക് നിങ്ങളുടെ സഹായം അയച്ചു കൊടുക്കാവുന്നതാണ്.
Name: ABHIRAMI TS
Canara Bank
A/C No: 4665120000091
IFSC: CNRB0004665
Branch: North Paravur
MNM Recommends
-
മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കൾ കബളിപ്പിച്ചെന്ന പരാതി; സൗബിൻ ഷാഹിറിനെയും ഷോൺ ആന്റണിയെയും അറസ്റ്റ് ചെയ്യുന്നത് ഈ മാസം 22 വരെ ഹൈക്കോടതി തടഞ്ഞു -
വൈദ്യസഹായമില്ലാതെ പ്രസവിച്ചതു മൂലം അണുബാധ; യുവതി സ്വകാര്യ ആശുപത്രിയിലെ ഐസിയുവിൽ; നവജാത ശിശുവിന്റെ കൊലപാതകത്തിൽ റിമാൻഡ് ചെയ്തു; യുവാവിനെതിരേ മൊഴി നൽകിയിട്ടില്ലെന്ന് സൂചന; വിശദമായ ചോദ്യം ചെയ്യൽ വൈകും -
മുംബൈ പൊലീസാണെന്ന വ്യാജേന തട്ടിപ്പ്; മട്ടന്നൂർ സ്വദേശിയിൽ നിന്നും മൂന്നര ലക്ഷം രൂപ തട്ടിയെടുത്തു -
കാണാതായ ഡി.സി.സി പ്രസിഡന്റിന്റെ മൃതദേഹം കൃഷിയിടത്തിൽ കത്തിക്കരിഞ്ഞ നിലയിൽ; കൈകാലുകൾക്ക് ചുറ്റും ചെമ്പ് കമ്പികൾ; വ്യാഴാഴ്ച മുതൽ കാണാനില്ലായിരുന്നുവെന്ന് വീട്ടുകാർ; ദുരൂഹത അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി -
കേരളത്തിന്റെ ദൃശ്യചാരുത വഹിച്ച് പായുന്ന ബ്രിട്ടീഷ് ഡബിൾ ഡക്കർ ബസ്സുകളുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ; വീഡിയോയ്ക്ക് പിന്നിൽ ഫെൽത്ത്ഹാമിലെ മലയാളി പയ്യൻസ്; 13 കാരൻ റയാൻ ഷിജു പകർത്തിയ സുന്ദര ദൃശ്യങ്ങൾ ലോക ശ്രദ്ധ പിടിച്ചു പറ്റുമ്പോൾ -
ജർമനിയിലേക്കുള്ള വിനോദയാത്ര മുടങ്ങി; ടൂർ ഓപ്പറേറ്റർ 6 ലക്ഷം നഷ്ടപരിഹാരം നൽകണം: ഉപഭോക്തൃ തർക്ക പരിഹാര കോടതി -
ബാപ്പ സി എച്ച് മുഹമ്മദ് കോയ മരിക്കുമ്പോൾ വീട് ജപ്തിയിലായിരുന്നു; അന്ന് ഏറെ സഹായിച്ചത് ബേബി ജോൺ; ഞാൻ പിഡിപിക്ക് എതിരെ സംസാരിച്ചപ്പോൾ ഒരുകൂട്ടർ സംഘിയായും മറുകൂട്ടർ മതതീവ്രവാദിയായും ചാപ്പ കുത്തി; ഡോ എം കെ മുനീർ മനസ് തുറക്കുന്നു -
പാർട്ടിയിലെ പുനഃസംഘടന തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചെന്ന് സ്ഥാനാർത്ഥികൾ; ആദ്യഘട്ടത്തിൽ പ്രശ്നങ്ങൾ നിഴലിച്ചു; ആറ്റിങ്ങൽ, മാവേലിക്കര, പാലക്കാട്, കണ്ണൂർ മണ്ഡലങ്ങളിൽ കനത്ത മത്സരം; കോൺഗ്രസ് മത്സരിച്ച 16 സീറ്റുകളിലും വിജയിക്കുമെന്ന് കെപിസിസി വിലയിരുത്തൽ -
ജാക്കറ്റിനുള്ളിലും ലെഗ്ഗിങ്സിനുള്ളിലും ബെൽറ്റിനുള്ളിലുമായി സ്വർണക്കടത്ത്; പിടികൂടിയത് 18.6 കോടി രൂപ വിലവരുന്ന സ്വർണം; അഫ്ഗാൻ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയിൽ പിടിയിൽ -
'തോക്ക് ചൂണ്ടി ബലാത്സംഗം ചെയ്തു; ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി'; പീഡന പരാതികളുടെ എണ്ണം പെരുകുന്നു; രാജ്യം വിട്ട പ്രജ്വൽ രേവണ്ണക്കെതിരെ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിക്കാൻ സാധ്യത -
'ഈ ഒരു തെളിവു മാത്രം മതി; ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മ തിരിച്ചു കിട്ടിക്കാണുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു': യാത്രയ്ക്കിടെ തന്നെ അപമാനിച്ച ദിവസം കെ എസ് ആർ ടി സി ബസ് ഓടിച്ചത് യദു തന്നെയെന്ന് തെളിഞ്ഞതായി നടി റോഷ്ന ആൻ റോയ്; സംഭവത്തിൽ കോർപറേഷൻ ആഭ്യന്തര അന്വഷണം തുടങ്ങി -
പാർശ്വഫല സാധ്യത പത്തു ലക്ഷത്തിൽ ഏഴോ എട്ടോ; 135 കോടിയിലേറെപേർക്ക് കൊടുത്തിട്ടും പരാതികൾ ആയിരത്തിൽ താഴെ; കുറഞ്ഞ വിലയിൽ നൽകി കോടിക്കണക്കിന് മനുഷ്യരുടെ ജീവൻ രക്ഷിച്ച കോവിഷീൽഡ് ഇന്ന് കൊലയാളി! കോവിഡ് വാക്സിൻ വിവാദത്തിന്റെ യാഥാർത്ഥ്യം -
തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവശ്യമായ ഫണ്ടില്ല; എഐസിസി പണം നൽകുന്നില്ല; പുരിയിലെ കോൺഗ്രസ് സ്ഥാനാർത്ഥി പിന്മാറി -
തൃശ്ശൂരിൽ കോൺഗ്രസ് ആശങ്കയിലോ? സിപിഎം ബിജെപിക്ക് വോട്ടുമറിച്ചെന്ന ആരോപണത്തിന് പിന്നാലെ കെ മുരളീധരൻ നേതാക്കളെ പേരെടുത്തു വിമർശിച്ചെന്ന് വാർത്ത; പുറത്തുവന്നത് തെറ്റായ വാർത്തകൾ; അമ്പതിനായിരം വോട്ടുകൾക്ക് വിജയിക്കുമെന്ന് പിന്നാലെ മുരളിയുടെ വിശദീകരണം -
രോഹിത് ശർമയ്ക്ക് പരിക്ക്? ഇംപാക്ട് പ്ലയറായത് പരിക്ക് വഷളാവാതിരിക്കാൻ; മുംബൈ ഇന്ത്യൻസിന്റെ ശേഷിക്കുന്ന മത്സരങ്ങളിൽ കളിച്ചേക്കില്ല; ബുമ്രക്കും അടുത്ത മത്സരങ്ങളിൽ വിശ്രമം അനുവദിച്ചേക്കും; ലോകകപ്പിനരികെ ഇന്ത്യൻ ടീമിന് ആശങ്ക -
പല ക്ഷേത്രങ്ങളിൽ അരളിപ്പൂവ് നേരത്തെ തന്നെ ഒഴിവാക്കിയിട്ടുണ്ട്; തൽക്കാലം വിലക്കില്ല; മരണകാരണമാകുമെന്ന് ആധികാരിക റിപ്പോർട്ട് കിട്ടിയാൽ നടപടിയെന്ന് ദേവസ്വം ബോർഡ് -
വളകാപ്പ് ചടങ്ങിനായി തെങ്കാശിയിലേക്ക് പോകവേ അപകടം; വാഷ്ബേസിന് സമീപം നിൽക്കവെ ട്രെയിനിൽ നിന്ന് വീണ് ഗർഭിണി മരിച്ചു; അപായച്ചങ്ങല വലിച്ചെങ്കിലും ട്രെയിൻ നിന്നില്ലെന്ന് ബന്ധുക്കൾ; അന്വേഷണം പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ -
സുഹൃത്തിന്റെ ഭാര്യയുടെ നഗ്ന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി; പല ദിവസങ്ങളിലായി ബ്ലാക്ക്മെയിൽ ചെയ്തു; പെരിന്തൽമണ്ണയിൽ അതിഥി തൊഴിലാളിയെ കൊലപ്പെടുത്തിയത് പശ്ചിമബംഗാൾ സ്വദേശികളായ ദമ്പതികൾ; ഇരുവരും അറസ്റ്റിൽ -
മെമ്മറി കാർഡ് കാണാതായതിൽ കണ്ടക്ടറെ സംശയമുണ്ട്; കണ്ടക്ടർ ഇരുന്നത് മുൻ സീറ്റിലായിരുന്നു, പക്ഷേ പൊലീസിനോട് കള്ളം പറഞ്ഞു; അവൻ ഡിവൈഎഫ്ഐക്കാരൻ; 'സഖാവെ ഇരുന്നോളൂ, എന്നു പറഞ്ഞ് എംഎൽഎയ്ക്ക് മുൻ സീറ്റ് ഒഴിഞ്ഞു കൊടുത്തു; പാർട്ടി ഇടപെടൽ സംശയിക്കുന്നുവെന്ന് യദു -
വൈദ്യുതി നിലച്ചതിന് പിന്നാലെ പന്തീരാങ്കാവ് കെഎസ്ഇബി ഓഫിസിന് നേരെ ആക്രമണം; ഓഫീസിന്റെ ബോർഡ് തകർത്തു; പ്രതിഷേധവുമായി ജീവനക്കാർ; പൊലീസിൽ പരാതി നൽകി
Most Read
- ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട തൃശ്ശൂർ സ്വദേശി യുവാവുമായി ഉണ്ടായിരുന്നത് ഗാഢപ്രണയമല്ല; ഗർഭിണിയായ വിവരം അറിയാമായിരുന്നു; വീട്ടിൽ പറയാൻ ധൈര്യമുണ്ടായില്ല; ഗർഭിണിയാണെന്ന് തിരിച്ചറിഞ്ഞത് വൈകിയതോടെ ഗർഭം അലസിപ്പിക്കാനുള്ള സമയം കഴിഞ്ഞിരുന്നു; നവജാത ശിശുവിന്റെ കൊലപാതത്തിൽ ആൺസുഹൃത്തിന് പങ്കില്ലെന്ന് പൊലീസ്
- 'ഈ ഒരു തെളിവു മാത്രം മതി; ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മ തിരിച്ചു കിട്ടിക്കാണുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു': യാത്രയ്ക്കിടെ തന്നെ അപമാനിച്ച ദിവസം കെ എസ് ആർ ടി സി ബസ് ഓടിച്ചത് യദു തന്നെയെന്ന് തെളിഞ്ഞതായി നടി റോഷ്ന ആൻ റോയ്; സംഭവത്തിൽ കോർപറേഷൻ ആഭ്യന്തര അന്വഷണം തുടങ്ങി
- തൃശ്ശൂരിൽ കോൺഗ്രസ് ആശങ്കയിലോ? സിപിഎം ബിജെപിക്ക് വോട്ടുമറിച്ചെന്ന ആരോപണത്തിന് പിന്നാലെ കെ മുരളീധരൻ നേതാക്കളെ പേരെടുത്തു വിമർശിച്ചെന്ന് വാർത്ത; പുറത്തുവന്നത് തെറ്റായ വാർത്തകൾ; അമ്പതിനായിരം വോട്ടുകൾക്ക് വിജയിക്കുമെന്ന് പിന്നാലെ മുരളിയുടെ വിശദീകരണം
- മെമ്മറി കാർഡ് കാണാതായതിൽ കണ്ടക്ടറെ സംശയമുണ്ട്; കണ്ടക്ടർ ഇരുന്നത് മുൻ സീറ്റിലായിരുന്നു, പക്ഷേ പൊലീസിനോട് കള്ളം പറഞ്ഞു; അവൻ ഡിവൈഎഫ്ഐക്കാരൻ; 'സഖാവെ ഇരുന്നോളൂ, എന്നു പറഞ്ഞ് എംഎൽഎയ്ക്ക് മുൻ സീറ്റ് ഒഴിഞ്ഞു കൊടുത്തു; പാർട്ടി ഇടപെടൽ സംശയിക്കുന്നുവെന്ന് യദു
- ബിഹാറിലെ 'റോബിൻ ഹുഡി'നെ പൊക്കാൻ വേണ്ടി വന്നത് 14 മണിക്കൂർ; നവജാതശിശുവിന്റെ കൊലയാളിയിലേക്ക് എത്തിയത് വെറും മൂന്ന് മണിക്കൂറിലും; ആകെ തകർന്ന മാതാപിതാക്കൾ ആശ്വസിപ്പിച്ചും കരുതലോടെ കാവൽ നിന്നും കൊച്ചി പൊലീസ്; പനമ്പള്ളി നഗറിൽ കണ്ടത് എ.സി.പി രാജ്കുമാറിന്റെയും കൂട്ടരുടെയും അതിവേഗനീക്കം
- അരളിപ്പൂവ് കഴിച്ചാൽ മരിക്കുമോ യുകെയിലേക്ക് ജോലിക്ക് പോകാൻ വിമാനത്താവളത്തിൽ എത്തിയ നഴ്സ് കുഴഞ്ഞുവീണു മരിച്ചതിൽ വില്ലനായി അരളിപൂവെന്ന് സൂചന; അരളിയുടെ പൂവിലും ഇലയിലുമെല്ലാം വിഷാംശമെന്ന് ആരോഗ്യ വിദഗ്ധരും; സ്ഥിരീകരിക്കാൻ ആന്തരികാവയങ്ങളുടെ പരിശോധനാഫലം വരണം
- കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ചെന്ന് യുവതിയുടെ മൊഴി; കരഞ്ഞാൽ പുറത്ത് കേൾക്കാതിരിക്കാൻ വായിൽ തുണി തിരുകി; അമ്മ വാതിൽ മുട്ടിയപ്പോൾ പരിഭ്രാന്തിയിലായി കൈയിൽ കിട്ടിയ കവറിൽ പൊതിഞ്ഞ് താഴോട്ട് ഇട്ടു; ആൺസുഹൃത്തിനെതിരെ കേസെടുക്കുന്നത് യുവതിയുടെ മൊഴി എതിരെങ്കിൽ മാത്രം
- കുഞ്ഞിനെ വലിച്ചെറിഞ്ഞത് ഫ്ളാറ്റിന്റെ അഞ്ചാം നിലയിൽ നിന്ന്; കുറിയർ കവറിൽ താഴേക്ക് എറിഞ്ഞപ്പോൾ ഉണ്ടായ ആഘാതത്തിൽ തലയോട്ടി തകർന്നത് മരണകാരണമെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട്; ഇൻസ്റ്റാഗ്രാം താരമായ യുവതി ഗർഭിണിയായത് തൃശൂർ സ്വദേശിയായ നർത്തകനിൽ നിന്ന്
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- അമേരിക്കയും, കാനഡയും, ബ്രിട്ടനും, ആസ്ട്രേലിയയുമെല്ലാം കഴിഞ്ഞകാല ഓർമ്മകളാകുന്നു; ഉന്നതപഠനത്തിനായി ഇന്ത്യൻ വിദ്യാർത്ഥികൾ ഇപ്പോൾ തിരഞ്ഞെടുക്കുന്നത് നെതർലാൻഡ്സും ഫിൻലാൻഡും; പരമ്പരാഗത ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളെ ഇന്ത്യൻ വിദ്യാർത്ഥികൾ കൈയൊഴിയുന്നു