വീട്ടുകാരുമൊത്ത് വന്ന് വിവാഹം ആലോചിച്ച് ഉറപ്പിച്ചതിന് ശേഷം സ്ത്രീധനം കുറവ് എന്ന കാരണം പറഞ്ഞ് പ്രണയിനിയെ ഒഴിവാക്കി; എല്ലാ തെളിവും ശബ്ദ സംഭാഷണവും പുറത്തു വന്നിട്ടും പൊലീസിന് താൽപ്പര്യം പ്രതിയെ രക്ഷിക്കാൻ; നിസ്സാര വകുപ്പിട്ട് കേസ് എടുത്തതിന് പിന്നിൽ യുവാവിന്റെ കുടുംബത്തിന്റെ രാഷ്ട്രീയ ബന്ധവും പണക്കൊഴുപ്പും; ആറാട്ടുപുഴയിലെ അർച്ചനയുടെ ആത്മഹത്യാ കേസിലും കള്ളക്കളികൾ; കേരളാ പൊലീസ് നിൽക്കുന്നത് സ്ത്രീധന മോഹികൾക്കൊപ്പം!
ആലപ്പുഴ: നഴ്സിങ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിലെ കുറ്റക്കാരനായ പ്രതിയെ രക്ഷിക്കാൻ പൊലീസിന്റെ വഴിവിട്ട സഹായം. ആറാട്ടുപുഴ പെരുമ്പള്ളിൽ മുരിക്കിൽ ഹൗസിൽ വിശ്വനാഥൻ - ഗീതാ ദമ്പതികളുടെ മകളുമായ അർച്ചന(21)യുടെ ആത്മഹത്യക്ക് കാരണക്കാരനായ പട്ടോളിമാർക്കറ്റിന് സമീപം താമസിക്കുന്ന ശ്യാംലിനെയാണ് പൊലീസ് സംരക്ഷിക്കുന്നതെന്നാരോപണം.
വനിതാകമ്മീഷൻ അംഗം നേരിട്ടെത്തി വീട്ടുകാരുമായി സംസാരിച്ച് സംഭവത്തിൽ കേസെടുക്കണമെന്ന് നിർദ്ദേശം നൽകിയെങ്കിലും തൃക്കുന്നപ്പുഴ പൊലീസ് കേസിൽ നിസാര വകുപ്പ് മാത്രമേ ചുമത്തിയിട്ടുള്ളൂ. യുവാവിന്റെ കുടുംബത്തിന്റെ രാഷ്ട്രീയ ബന്ധവും പണവും ഉപയോഗിച്ച് പൊലീസിൽ സ്വാധീനം ചെലുത്തിയതിനാലാണ് കേസിൽ കാര്യമായ മുന്നേറ്റം ഇല്ലാത്തതെന്നും ആരോപണം ഉയരുന്നു. കൂടാതെ തൃക്കുന്നപ്പുഴ എസ്.എച്ച്.ഒ അവധിയിൽ പോയിരിക്കുന്നതും ഇതിന്റെ ഭാഗമാണെന്നും പറയുന്നു.
കഴിഞ്ഞ 11 നാണ് അർച്ചന ആത്മഹത്യ ചെയ്തത്. മരണം നടന്ന് ഏഴു ദിവസം പിന്നിട്ടിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയ്യാറായില്ല. ആത്മഹത്യാ പ്രേരണാകുറ്റം മാത്രം ചുമത്തിയാണ് പൊലീസ് കഴിഞ്ഞ ദിവസം ഒളിവിൽ പോയിരുന്ന പ്രതിയെ വിളിച്ചു വരുത്തി മൊഴിയെടുത്തത്. മരണത്തിന് കാരണക്കാരൻ ശ്യാംലാൽ ആണ് എന്ന് തെളിയിക്കുന്ന ശബ്ദ സംഭാഷണം പുറത്ത് വന്നിട്ടും പൊലീസ് പ്രതിക്കെതിരെ നിസാര വകുപ്പാണ് ചുമത്തിയിരിക്കുന്നത്. പ്രതിക്കെതിരെ മൊഴി നൽകാനെത്തിയവരെ മാനസികമായി പൊലീസ് പീഡിപ്പിച്ചതായും ആക്ഷേപമുണ്ട്. മണിക്കൂറുകളോളം പൊലീസ് സ്റ്റേഷനിൽ പിടിച്ചിരുത്തി പ്രതിയായ ശ്യാലാലിന് അനുകൂലമായി മൊഴി നൽകാൻ ഉദ്യോഗസ്ഥർ ശ്രമിച്ചിരുന്നു. ശ്യാംലാലിനെ കേസിൽ നിന്നും ഒഴിവാക്കാനായുള്ള ശ്രമമാണ് പൊലീസ് നടത്തിയത് എന്നും ബന്ധുക്കൾ മറുനാടൻ മലയാളിയോട് പറഞ്ഞു.
തൃക്കുന്നപ്പുഴ പൊലീസിന്റെ അനാസ്ഥയിൽ പ്രതിഷേധിച്ച് നാട്ടുകാർ ആക്ഷൻ കൗൺസിൽ രൂപീകരിച്ചിട്ടുണ്ട്. ആക്ഷൻ കൗൺസിലും പെൺകുട്ടിയുടെ പിതാവും ചേർന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകാനുള്ള ഒരുക്കത്തിലാണ്. അതേ സമയം പ്രതിയെ വിളിച്ചു വരുത്തി മൊഴി എടുത്തു എന്നും ശ്യാംലാലിനെതിരെ ഒരു തെളിവുകളുമില്ല എന്നുമാണ് തൃക്കുന്നപുഴ പൊലീസിന്റെ വിശദീകരണം.
കണ്ടല്ലൂർ പട്ടോലി മാർക്കറ്റ് സ്വദേശിയായ ശ്യാംലാലാണ് അർച്ചനയെ വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് വഞ്ചിച്ചത്. വീട്ടുകാരുമൊത്ത് വന്ന് വിവാഹം ആലോചിച്ച് ഉറപ്പിച്ചതിന് ശേഷമാണ് സ്ത്രീധനം കുറവാണ് എന്ന കാരണം പറഞ്ഞ് മറ്റൊരു വിവാഹത്തിനായി നീക്കം നടത്തിയത്. നാളെ ശ്യാംലാലും കായംകുളം സ്വദേശിനിയായ പെൺകുട്ടിയുമായി വിവാഹ നിശ്ചയം നടക്കാനിരിക്കെയാണ് അർച്ചന ഒതളങ്ങ എന്ന വിഷക്കായ കഴിച്ച് മരിച്ചത്. ശ്യാലാലിന്റെ വിവാഹ നിശ്ചയത്തിന്റെ സമയം തീരുമാനിച്ച ദിവസമാണ് അർച്ചന ആത്മഹത്യ ചെയ്തത്. വിഷക്കായ കഴിച്ചതിന് ശേഷം താൻ ആത്മഹത്യ ചെയ്യുകയാണ് എന്ന് ശ്യാംലാലിനെ മെസ്സേജ് വഴി അറിയിച്ചു. മെസ്സേജ് ശ്യാംലാൽ കണ്ടതിന് ശേഷം അർച്ചന ഡിലീറ്റ് ചെയ്യുകയും ഫോൺ സ്വിച്ച് ഓഫ് ചെയ്യുകയുമായിരുന്നു.
ഇക്കാര്യം ഇയാൾ അർച്ചനയുടെ ഒരു സുഹൃത്തിനെ വിളിച്ചറിയിക്കുകയും അവർ ആറാട്ടുപുഴയിലെ വീട്ടിലെത്തിയപ്പോഴേക്കും അർച്ചന അവശനിലയിലായിരുന്നു. അവിടെ നിന്നും എത്രയും വേഗം ആലപ്പുഴ മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അർച്ചന സ്ക്കൂളിൽ പഠിക്കുന്ന കാലമാണ് ഇയാൾ പ്രണയവുമായി അടുത്ത് കൂടുന്നത്. പിന്നീട് പ്ലസ്ടുവിലെത്തിയപ്പോൾ വിവാഹം ആലോചിച്ച് വീട്ടിലെത്തി.
എന്നാൽ പഠനം കഴിഞ്ഞിട്ടേ വിവാഹം കഴിപ്പിക്കുന്നുള്ളൂ എന്നും ഉത്തരവാദിത്തപ്പെട്ടവരുമായി അന്ന് വന്നാൽ ആലോചിക്കാമെന്നും അറിയിച്ചു. ബി.എസ്.സി പഠിച്ചു കൊണ്ടിരിക്കുമ്പോൾ ഇയാൾ വീട്ടുകാരുമായെത്തി വിവാഹം ആലോചിച്ചു. വലിയ സ്ത്രീധനമൊന്നും തരാൻ കഴിയില്ലെന്ന് കൂലിപ്പണിക്കാരനായ പിതാവ് ശ്യാംലാലിന്റെ വീട്ടുകാരെ അറിയിച്ചു. എന്നാൽ ഇയാളുടെ സഹോദരിക്ക് 100 പവനും കാറുമാണ് സ്ത്രീധനമായി കൊടുത്തതെന്നും അതിനാൽ സ്ത്രീധനത്തിൽ വിട്ടുവീഴ്ച ചെയ്യാൻ കഴിയില്ല എന്നും മാതാപിതാക്കൾ പറഞ്ഞു. അത് സാധ്യമല്ലെന്ന് അറിയിച്ചപ്പോൾ ശ്യാംലാലിന്റെ നിർബന്ധ പ്രകാരം വിവാഹത്തിന് വീട്ടുകാർ സമ്മതം മൂളുകയായിരുന്നു.
ഇതിനിടെ ഇയാൾ ഗൾഫിൽ പോകുകയും സാമ്പത്തികമായി ഉയർച്ചയുണ്ടാവുരയും ചെയ്തു. ഇതോടെ ഇയാളുടെ സ്വഭാവത്തിൽ മാറ്റം വരികയായിരുന്നു. പിന്നീട് പെൺകുട്ടി അറിയാതെ മറ്റൊരു വിവാഹം കഴിക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ഈ വിവരം പെൺകുട്ടി അറിയുകയും മനോ വിഷമം മൂലം ജീവനൊടുക്കുകയുമായിരുന്നു. മരണത്തിന് മുൻപ് കൂട്ടികാരിയുമായി ഇക്കാര്യത്തെ പറ്റി സംസാരിക്കുന്ന ഫോൺസംഭാഷണം പുറത്ത് വന്നിട്ടുണ്ട്.
പൊലീസ് ഈ ഫോൺ സംഭാഷണങ്ങൾ ശേഖരിച്ചുവെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. വരും ദിവസം കായംകുളത്ത് വൻ പ്രതിഷേധ പരിപാടി നടത്താനുള്ള നീക്കത്തിലാണ് ആക്ഷൻ കൗൺസിലുകാർ.
MNM Recommends
-
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട തൃശ്ശൂർ സ്വദേശി യുവാവുമായി ഉണ്ടായിരുന്നത് ഗാഢപ്രണയമല്ല; ഗർഭിണിയായ വിവരം അറിയാമായിരുന്നു; വീട്ടിൽ പറയാൻ ധൈര്യമുണ്ടായില്ല; ഗർഭിണിയാണെന്ന് തിരിച്ചറിഞ്ഞത് വൈകിയതോടെ ഗർഭം അലസിപ്പിക്കാനുള്ള സമയം കഴിഞ്ഞിരുന്നു; നവജാത ശിശുവിന്റെ കൊലപാതത്തിൽ ആൺസുഹൃത്തിന് പങ്കില്ലെന്ന് പൊലീസ് -
അരളിപ്പൂവ് കഴിച്ചാൽ മരിക്കുമോ യുകെയിലേക്ക് ജോലിക്ക് പോകാൻ വിമാനത്താവളത്തിൽ എത്തിയ നഴ്സ് കുഴഞ്ഞുവീണു മരിച്ചതിൽ വില്ലനായി അരളിപൂവെന്ന് സൂചന; അരളിയുടെ പൂവിലും ഇലയിലുമെല്ലാം വിഷാംശമെന്ന് ആരോഗ്യ വിദഗ്ധരും; സ്ഥിരീകരിക്കാൻ ആന്തരികാവയങ്ങളുടെ പരിശോധനാഫലം വരണം -
കണ്ണൂരിൽ യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചു; കൈക്കാലുകൾ കെട്ടിയിട്ട് കുറ്റിക്കാട്ടിൽ തള്ളിയത് സദാചാര ഗുണ്ടാ ക്വട്ടേഷൻ; അക്രമിസംഘത്തിലെ രണ്ടു യുവാക്കൾ അറസ്റ്റിൽ; പൊലിസ് പിടിയിലായവരിൽ പതിനേഴു വയസുകാരനും -
ബിഹാറിലെ 'റോബിൻ ഹുഡി'നെ പൊക്കാൻ വേണ്ടി വന്നത് 14 മണിക്കൂർ; നവജാതശിശുവിന്റെ കൊലയാളിയിലേക്ക് എത്തിയത് വെറും മൂന്ന് മണിക്കൂറിലും; ആകെ തകർന്ന മാതാപിതാക്കൾ ആശ്വസിപ്പിച്ചും കരുതലോടെ കാവൽ നിന്നും കൊച്ചി പൊലീസ്; പനമ്പള്ളി നഗറിൽ കണ്ടത് എ.സി.പി രാജ്കുമാറിന്റെയും കൂട്ടരുടെയും അതിവേഗനീക്കം -
നിജ്ജറിന്റെ കൊലപാതകത്തിൽ കാനഡയിൽ അറസ്റ്റിലായത് മൂന്നു പേരും ഇന്ത്യൻ പൗരന്മാർ; കൊലപാതകത്തിന്റെ ഉദ്ദേശ്യം എന്തായിരുന്നുവെന്ന് ഇപ്പോൾ പറയാനാകില്ലെന്ന് കനേഡിയൻ പൊലീസ്; ഇന്ത്യൻ സർക്കാറുമായുള്ള ബന്ധം അന്വേഷണ പരിധിയിലെന്നും വിശദീകരണം -
ഗസ്സയിൽ വെടിനിർത്താൻ ഹമാസും ഇസ്രയേലും വിട്ടുവീഴ്ചക്ക്; ആദ്യഘട്ടത്തിൽ ഹമാസ് വനിത, സിവിലിയൻ ബന്ദികളെ മോചിപ്പിക്കും; മാനുഷിക സഹായം എത്തിക്കാൻ ഗസ്സയിലെ തീര റോഡിൽനിന്ന് പിന്മാറാൻ ഇസ്രയേൽ സൈന്യവും; മൂന്നുഘട്ട വെടിനിർത്തലിലേക്ക് അടുക്കുന്നുവെന്ന് റിപ്പോർട്ട് -
മാസപ്പടിയിൽ മന്ത്രി മുഹമ്മദ് റിയാസിനെതിരെ ആരോപണം തിരിച്ച് മാത്യു കുഴൽനാടൻ; കർത്തായുടെ കമ്പനിക്കു ടൂറിസം പദ്ധതി തുടങ്ങാൻ അനുകൂല ശുപാർശ നൽകി ടൂറിസം വകുപ്പ്; നീക്കം വീണയുടെ കമ്പനിക്ക് സിഎംആർഎൽ പണം നൽകി കൊണ്ടിരിക്കവേ തന്നെ; രേഖകൾ നൽകിയത് കോടതിയിൽ -
'പവർക്കട്ട്' എന്ന വാക്ക് ഉപയോഗിക്കാതെ കെ.എസ്.ഇ.ബിയുടെ കണ്ണിൽ പൊടിയിൽ തന്ത്രം! പ്രാദേശിക വൈദ്യുതി നിയന്ത്രണം കടുകട്ടിയാകും; രാത്രി ഏഴിനും അർധരാത്രി ഒന്നിനും ഇടയിൽ ഇടവിട്ടുള്ള വൈദ്യുതി നിയന്ത്രണത്തിൽ ഉറക്കം പോയി മലയാളികൾ -
ആ ഒരു കോടി രൂപയിൽ ഇനി സിപിഎമ്മിന് തൊടാൻ കഴിയില്ലേ? രേഖ ഹാജരാക്കുകയോ കൃത്യമായ വിശദീകരണം നൽകുകയോ ചെയ്തില്ലെങ്കിൽ തുക പിടിച്ചെടുക്കും; അക്കൗണ്ട് മരവിപ്പിച്ചത് പണത്തിന്റെ സ്രോതസിന്റെ കാര്യത്തിൽ വ്യക്തത വരാത്തതിനാൽ; ലെവിയും സംഭാവനയുമെന്ന ജില്ലാ സെക്രട്ടറിയുടെ വിശദീകരണം മാത്രം പോരാ! -
ജെസ്ന കേസിൽ പിതാവ് കോടതിയിൽ തെളിവുകൾ കൈമാറി; ചിത്രങ്ങൾ അടക്കമുള്ള തെളിവുകൾ മുമ്പ് സിബിഐ പരിശോധിച്ചിരുന്നോ എന്ന് കോടതി; കേസ് ഡയറി ഹാജരാക്കാൻ ഉത്തരവിട്ടു; ജെസ്നയുടെ സഹപാഠിയായ സുഹൃത്ത് തെറ്റുകാരനല്ല; മറ്റൊരു സുഹൃത്താണ് പിന്നിലെന്ന് പിതാവ് ജയിംസ് ജോസഫ് -
മരണത്തെ മുഖാമുഖം കണ്ടപ്പോഴും രാജ്യസ്നേഹം മുറുകെ പിടിച്ചു; ദിവസങ്ങളോളം ഊണും ഉറക്കവും ഉപേക്ഷിച്ച് ഇന്ത്യൻ പട്ടാളക്കാരെ ശുശ്രൂഷിച്ച കരുത്ത്; ഇന്തോ-പാക് യുദ്ധത്തിൽ നിന്നും പലപ്പോഴും രക്ഷപ്പെട്ടത് ട്രെഞ്ചുകളിലേക്ക് ചാടി: ഓർമകൾ ബാക്കിയാക്കി ലഫ്. കേണൽ കെ.കെ.മീനാക്ഷി യാത്രയായി -
രോഹിത് വേമുല ദലിതനല്ലെന്നു ചൂണ്ടിക്കാട്ടി പൊലീസ് റിപ്പോർട്ടിൽ പ്രതിഷേധം കനത്തു; അന്വേഷണ റിപ്പോർട്ട് തള്ളി തെലങ്കാന സർക്കാർ; പുനരന്വേഷണത്തിന് ഉത്തരവിട്ടു; കോടതിയിൽ ലഭിച്ച റിപ്പോർട്ട് തള്ളണമെന്ന് ഡിജിപി അപേക്ഷ നൽകും; കോളിളക്കം സൃഷ്ടിച്ച ആത്മഹത്യാ കേസിൽ വീണ്ടും അന്വേഷണം -
കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ചെന്ന് യുവതിയുടെ മൊഴി; കരഞ്ഞാൽ പുറത്ത് കേൾക്കാതിരിക്കാൻ വായിൽ തുണി തിരുകി; അമ്മ വാതിൽ മുട്ടിയപ്പോൾ പരിഭ്രാന്തിയിലായി കൈയിൽ കിട്ടിയ കവറിൽ പൊതിഞ്ഞ് താഴോട്ട് ഇട്ടു; ആൺസുഹൃത്തിനെതിരെ കേസെടുക്കുന്നത് യുവതിയുടെ മൊഴി എതിരെങ്കിൽ മാത്രം -
തിരുവനന്തപുരത്ത് വീണ്ടും ഓൺലൈൻ തട്ടിപ്പ്; ഷെയർ ട്രേഡിങ്ങിലൂടെ കോടികളുടെ ലാഭം വാഗ്ദാനം ചെയ്ത് നാലു പേരിൽ നിന്നായി തട്ടിയെടുത്തത് 1.90 കോടി രൂപ: 49കാരന് നഷ്ടമായത് 1.44 കോടി രൂപ -
കേരനിരകളാടുന്ന കേരളത്തിന്റെ മനോഹര ദൃശ്യങ്ങളുമായി ഡബിൾ ഡെക്കർ ബസ്സുകൾ ലണ്ടൻ തെരുവിൽ; കേരളത്തിന്റെ ദൃശ്യചാരുത വഹിച്ച് പായുന്ന ബ്രിട്ടീഷ് ബസ്സുകളുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ; കേരള സർക്കാരിന്റെ വിനോദ സഞ്ചാര പ്രചാരണം ലോക ശ്രദ്ധ പിടിച്ചു പറ്റുമ്പോൾ -
കൗൺസിൽ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് ശേഷവും ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിനെ പുറത്താക്കാനുള്ള നീക്കമില്ല; നീക്കം പ്രധാനമന്ത്രി മാറിയാലും ചുരുങ്ങിയ സമയത്തിനുള്ളിൽ നടക്കുവാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പിൽ കൺസർവേറ്റീവ് പാർട്ടി അധികാരത്തിലെത്തുകയില്ലെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിൽ -
തിരുവല്ലയിൽ കാറും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ച സംഭവം; ഓട്ടോ ഡ്രൈവറുടെ കുടുംബത്തിന് ഇൻഷുറൻസ് കമ്പനി 32 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം -
അടച്ചിട്ടവീടിനുള്ളിൽ വയോദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹങ്ങൾക്ക് ദിവസങ്ങളുടെ പഴക്കം -
കൊല്ലത്ത് ദമ്പതികളും ബന്ധുവായ സ്ത്രീയും വെള്ളക്കെട്ടിൽ മുങ്ങി മരിച്ച നിലയിൽ; ദമ്പതികളുടെ മരണം കുളിക്കാനിറങ്ങിയ ബന്ധുവായ സ്ത്രീയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ -
ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതക കേസിൽ പ്രതികളെന്ന് സംശയിക്കുന്ന മൂന്നുപേർ കാനഡയിൽ അറസ്റ്റിൽ; മൂവരും ഇന്ത്യാക്കാരെന്ന് റിപ്പോർട്ട്; പ്രതികളെ പിടികൂടിയത് ഏതാനും മാസത്തെ സൂക്ഷ്മ നിരീക്ഷണത്തിന് ശേഷം; നിജ്ജർ, കാനഡ ഒളിത്താവളമാക്കി സ്വന്തം നാട്ടിൽ ഭീകരാക്രമണം ആസൂത്രണം ചെയ്ത കുറ്റവാളി; ജസ്റ്റിൻ ട്രൂഡോ വെളുപ്പിക്കുന്ന നിജ്ജർ കൊടുംഭീകരൻ
Most Read
- കുഞ്ഞിനെ വലിച്ചെറിഞ്ഞത് ഫ്ളാറ്റിന്റെ അഞ്ചാം നിലയിൽ നിന്ന്; കുറിയർ കവറിൽ താഴേക്ക് എറിഞ്ഞപ്പോൾ ഉണ്ടായ ആഘാതത്തിൽ തലയോട്ടി തകർന്നത് മരണകാരണമെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട്; ഇൻസ്റ്റാഗ്രാം താരമായ യുവതി ഗർഭിണിയായത് തൃശൂർ സ്വദേശിയായ നർത്തകനിൽ നിന്ന്
- കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ചെന്ന് യുവതിയുടെ മൊഴി; കരഞ്ഞാൽ പുറത്ത് കേൾക്കാതിരിക്കാൻ വായിൽ തുണി തിരുകി; അമ്മ വാതിൽ മുട്ടിയപ്പോൾ പരിഭ്രാന്തിയിലായി കൈയിൽ കിട്ടിയ കവറിൽ പൊതിഞ്ഞ് താഴോട്ട് ഇട്ടു; ആൺസുഹൃത്തിനെതിരെ കേസെടുക്കുന്നത് യുവതിയുടെ മൊഴി എതിരെങ്കിൽ മാത്രം
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതക കേസിൽ പ്രതികളെന്ന് സംശയിക്കുന്ന മൂന്നുപേർ കാനഡയിൽ അറസ്റ്റിൽ; മൂവരും ഇന്ത്യാക്കാരെന്ന് റിപ്പോർട്ട്; പ്രതികളെ പിടികൂടിയത് ഏതാനും മാസത്തെ സൂക്ഷ്മ നിരീക്ഷണത്തിന് ശേഷം; നിജ്ജർ, കാനഡ ഒളിത്താവളമാക്കി സ്വന്തം നാട്ടിൽ ഭീകരാക്രമണം ആസൂത്രണം ചെയ്ത കുറ്റവാളി; ജസ്റ്റിൻ ട്രൂഡോ വെളുപ്പിക്കുന്ന നിജ്ജർ കൊടുംഭീകരൻ
- ബിഹാറിലെ 'റോബിൻ ഹുഡി'നെ പൊക്കാൻ വേണ്ടി വന്നത് 14 മണിക്കൂർ; നവജാതശിശുവിന്റെ കൊലയാളിയിലേക്ക് എത്തിയത് വെറും മൂന്ന് മണിക്കൂറിലും; ആകെ തകർന്ന മാതാപിതാക്കൾ ആശ്വസിപ്പിച്ചും കരുതലോടെ കാവൽ നിന്നും കൊച്ചി പൊലീസ്; പനമ്പള്ളി നഗറിൽ കണ്ടത് എ.സി.പി രാജ്കുമാറിന്റെയും കൂട്ടരുടെയും അതിവേഗനീക്കം
- സ്വന്തം മണ്ണിൽ വിൻഡീസ് കപ്പുയർത്തുമോ? ട്വന്റി 20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് വെസ്റ്റിൻഡീസ്; റോവ്മാൻ പവൽ നയിക്കുന്ന ടീമിൽ നിറയെ വെടിക്കെട്ട് വീരന്മാർ; വൻ പദ്ധതികളുമായി ഡാരൻ സമി
- അമേരിക്കയും, കാനഡയും, ബ്രിട്ടനും, ആസ്ട്രേലിയയുമെല്ലാം കഴിഞ്ഞകാല ഓർമ്മകളാകുന്നു; ഉന്നതപഠനത്തിനായി ഇന്ത്യൻ വിദ്യാർത്ഥികൾ ഇപ്പോൾ തിരഞ്ഞെടുക്കുന്നത് നെതർലാൻഡ്സും ഫിൻലാൻഡും; പരമ്പരാഗത ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളെ ഇന്ത്യൻ വിദ്യാർത്ഥികൾ കൈയൊഴിയുന്നു
- ആരുമറിയാതെ പ്രസവം; മൂന്ന് മണിക്കൂർ എടുത്ത് കുട്ടിയെ ആമസോൺ കവറിൽ സുരക്ഷിതമായി പൊതിഞ്ഞ് എറിഞ്ഞത് ഫ്ളാറ്റിന് അടുത്തുള്ള മാലിന്യ കൂമ്പാരത്തിലേക്ക്; ഉന്നം നോക്കിയുള്ള എറിയലിന് ശക്തി കുറഞ്ഞപ്പോൾ വീണത് റോഡിന് നടുവിൽ; അവിവാഹിതയായ അതിജീവിത മാസ്റ്റേഴ്സ് പഠനത്തിലും; അമ്മയിലൂടെ യഥാർത്ഥ വില്ലനിലെത്താൻ പൊലീസ്; പനമ്പള്ളി നഗറിൽ സംഭവിച്ചത്
- കേരനിരകളാടുന്ന കേരളത്തിന്റെ മനോഹര ദൃശ്യങ്ങളുമായി ഡബിൾ ഡെക്കർ ബസ്സുകൾ ലണ്ടൻ തെരുവിൽ; കേരളത്തിന്റെ ദൃശ്യചാരുത വഹിച്ച് പായുന്ന ബ്രിട്ടീഷ് ബസ്സുകളുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ; കേരള സർക്കാരിന്റെ വിനോദ സഞ്ചാര പ്രചാരണം ലോക ശ്രദ്ധ പിടിച്ചു പറ്റുമ്പോൾ
- 'ബസിലെ യാത്രക്കാരോട് ഒരക്ഷരം സംസാരിച്ചിട്ടില്ല; കണ്ടക്ടറോടാണ് സംസാരിച്ചത്; പ്രചരിക്കുന്ന ചില വാർത്തകൾ വ്യാജം; അധിക്ഷേപ പരാമർശങ്ങൾ നടത്തിയ എല്ലാ പ്രൊഫൈലുകളും പരിശോധിച്ചു'; നിയമനടപടി തുടരുമെന്ന് സച്ചിൻ ദേവ്