ഇന്ത്യൻ ഫുട്ബോളിലെ കറുത്ത മുത്ത് ഇനി 'ഡോക്ടർ'; ഭൂട്ടാനെതിരെ 12-ാം സെക്കന്റിൽ നേടിയ ഗോൾ റഷ്യൻ യൂണിവേഴ്സിറ്റിയേയും അത്ഭുതപ്പെടുത്തി; മൈതാനങ്ങളിലെ ആരവങ്ങളുടെ വിജയഭേരി ആ നേട്ടവുമായി നാട്ടിൽ തിരിച്ചെത്തി; സ്വപ്നത്തിന് അപ്പുറത്തേക്ക് ഈ നേട്ടമെന്ന് പ്രതികരിച്ച് ഐഎം വിജയൻ എത്തുമ്പോൾ
മലപ്പുറം: ഐഎം വിജയൻ ഇനി ഡോക്ടർ. ''അസുഖം വന്നാൽ ഏതു ഡോക്ടറുടെയടുത്ത് പോകും എന്നു ചിന്തിച്ചതല്ലാതെ സ്വന്തം പേരിനൊപ്പം 'ഡോ.' എന്നു ചേർക്കുന്നതിനെക്കുറിച്ചൊന്നും സ്വപ്നത്തിൽ പോലും ആലോചിച്ചിരുന്നില്ല''-ഇതാണ് ഐഎം വിജയന്റെ കമന്റ്. ഇന്ത്യൻ ഫുട്ബോൾ ടീം മുൻ നായകനും എംഎസ്പി അസിസ്റ്റന്റ് കമൻഡാന്റുമായ ഐ.എം.വിജയനും ആ സ്വപ്ന നേട്ടം കൈവരിച്ചിരിക്കുന്നു.
റഷ്യയിലെ അർഹാങ്കിൽസ്ക് നോർത്തേൺ സ്റ്റേറ്റ് മെഡിക്കൽ സർവകലാശാലയിൽ നിന്നാണ് ഡോക്ടർ ഓഫ് സ്പോർട്സ് ബഹുമതി ലഭിച്ചത്. ഫുട്ബോൾ മൈതാനത്തുവച്ചാണ് വിജയന് ബഹുമതിപത്രം കൈമാറിയത്. അവിടത്തെ സംസ്ഥാനതല ഫുട്ബോൾ മത്സരത്തിൽ മെഡിക്കൽ സർവകലാശാല വിജയിച്ച ശേഷമുള്ള ചടങ്ങിലായിരുന്നു ഇത്. മലയാളി താരങ്ങൾ ഉൾപ്പെട്ട ടീം ആണ് അവർക്കു വിജയം നേടിക്കൊടുത്തതെന്നതും അഭിമാനകരമാണെന്ന് വിജയൻ പറഞ്ഞു.
ആ സർവകലാശലയിൽ സേവനം ചെയ്യുന്ന സുഹൃത്ത് ഡോ. ജസ്റ്റിനാണ് വിജയന്റെ വിവരങ്ങൾ അധികൃതർക്ക് കൈമാറിയത്. ഭൂട്ടാനെതിരെ 12ാം സെക്കൻഡിൽ ഗോൾ നേടിയതാണ് സർവ്വകലാശാലയെ കൂടുതൽ ആകർഷിച്ചത്. എംഎസ്പി ഫുട്ബോൾ അക്കാദമിയുടെ പ്രവർത്തനങ്ങൾ തുടങ്ങാനുള്ള ഒരുക്കത്തിലാണ് വിജയൻ. അതിനിടെയാണ് വിജയന് ഡോക്ടറേറ്റ് കിട്ടുന്നത്.
ജൂൺ 10 നാണ് റഷ്യയിലെ അർഹാങ്കിൽസ്ക് നോർത്തേൺ സ്റ്റേറ്റ് മെഡിക്കൽ യൂനിവേഴ്സിറ്റി ഡിഗ്രി ഓഫ് ഡോക്ടർ ഓഫ് സ്പോർട്സ് നൽകി ഐ.എം വിജയനെ ആദരിച്ചത്. ഇക്കാര്യം താരം തന്നെ ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. ഇന്ത്യൻ ഫുട്ബോളിന് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് ഡോക്ടറേറ്റ് നൽകിയത്. ബഹുമതി നേടിയ ഐ.എം വിജയന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയടക്കം നിരവധി പേർ അഭിനന്ദനങ്ങൾ അറിയിച്ചു. ''ഡോ. ഐ എം വിജയൻ...മൈതാനങ്ങളിലെ ആരവങ്ങളുടെ വിജയഭേരി'' എന്ന കുറിപ്പോടെ ഫേസ്ബുക്കിലാണ് മന്ത്രി വി. ശിവൻകുട്ടി അഭിനന്ദനം അറിയിച്ചത്.
17ാം വയസിൽ കേരള പൊലീസിലൂടെയായിരുന്നു കരിയറിന്റെ തുടക്കം. 1989ൽ ആദ്യമായി ഇന്ത്യക്കുവേണ്ടി അരങ്ങേറി. 1993, 1997, 1999 വർഷങ്ങളിൽ രാജ്യത്തെ ഏറ്റവും മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടു. 1999ൽ 13 കളികളിൽ നിന്നും പത്തു ഗോളുകൾ വിജയൻ അടിച്ചിരുന്നു. 2000 മുതൽ 2004 വരെ ഇന്ത്യൻ ടീമിനെ നയിച്ചതും വിജയനായിരുന്നു. 79 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നും 40 ഗോളുകൾ നേടിയിട്ടുണ്ട്.
ഫുട്ബോളിലെ ഏറ്റവും വേഗതയേറിയ ഗോളുകളിലൊന്നിന്റെ റെക്കോഡും വിജയന്റെ പേരിലാണ്. 1999ലെ സാഫ് കപ്പിൽ ഭൂട്ടാനെതിരെ 12-ാം സെക്കൻഡിൽ ഗോളടിച്ച് വിജയൻ ഞെട്ടിച്ചിരുന്നു. 1999 ദക്ഷിണേഷ്യൻ ഗെയിംസിൽ പാക്കിസ്ഥാനെതിരെ ഹാട്രിക്ക് നേടി. 2003-ൽ ഇന്ത്യയിൽ നടന്ന ആഫ്രോ-ഏഷ്യൻ ഗെയിസിൽ നാലു ഗോളുകളുമായ വിജയൻ ഏറ്റവും മികച്ച ഗോൾവേട്ടക്കാരനായി. അതായിരുന്നു അദ്ദേഹത്തിന്റെ ഇന്ത്യൻ കുപ്പായത്തിലെ അവസാന ടൂർണമെന്റ്. 2003ൽ രാജ്യം അർജുന അവാർഡ് നൽകി ആദരിച്ചിരുന്നു.
മോഹൻ ബഗാൻ, കേരള പൊലീസ്, എഫ്.സി കൊച്ചിൻ. ജെ.സി.ടി എന്നീ ക്ലബുകൾക്ക് വേണ്ടിയും വിജയൻ കളിച്ചിട്ടുണ്ട്. ഐ.എം വിജയനെ മുമ്പ് കേരള പൊലീസ് ഫുട്ബോൾ അക്കാദമി ഡയറക്ടറായി നിയമിച്ചിരുന്നു. സംസ്ഥാന ഫുട്ബോൾ ടീമിലും ഇന്ത്യൻ ഫുട്ബോൾ ടീമിലും അംഗമായിരുന്ന ഐ.എം വിജയൻ ഓൾ ഇന്ത്യ പൊലീസ് ഗെയിംസ് ഫെഡറേഷൻ കപ്പ് ഉൾപ്പെടെ നിരവധി ചാമ്പ്യൻഷിപ്പുകൾ കേരള പൊലീസിന് നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്.
MNM Recommends
-
കാണാതായ ഡി.സി.സി പ്രസിഡന്റിന്റെ മൃതദേഹം കൃഷിയിടത്തിൽ കത്തിക്കരിഞ്ഞ നിലയിൽ; കൈകാലുകൾക്ക് ചുറ്റും ചെമ്പ് കമ്പികൾ; വ്യാഴാഴ്ച മുതൽ കാണാനില്ലായിരുന്നുവെന്ന് വീട്ടുകാർ; ദുരൂഹത അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി -
കേരളത്തിന്റെ ദൃശ്യചാരുത വഹിച്ച് പായുന്ന ബ്രിട്ടീഷ് ഡബിൾ ഡക്കർ ബസ്സുകളുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ; വീഡിയോയ്ക്ക് പിന്നിൽ ഫെൽത്ത്ഹാമിലെ മലയാളി പയ്യൻസ്; 13 കാരൻ റയാൻ ഷിജു പകർത്തിയ സുന്ദര ദൃശ്യങ്ങൾ ലോക ശ്രദ്ധ പിടിച്ചു പറ്റുമ്പോൾ -
ജർമനിയിലേക്കുള്ള വിനോദയാത്ര മുടങ്ങി; ടൂർ ഓപ്പറേറ്റർ 6 ലക്ഷം നഷ്ടപരിഹാരം നൽകണം: ഉപഭോക്തൃ തർക്ക പരിഹാര കോടതി -
ബാപ്പ സി എച്ച് മുഹമ്മദ് കോയ മരിക്കുമ്പോൾ വീട് ജപ്തിയിലായിരുന്നു; അന്ന് ഏറെ സഹായിച്ചത് ബേബി ജോൺ; ഞാൻ പിഡിപിക്ക് എതിരെ സംസാരിച്ചപ്പോൾ ഒരുകൂട്ടർ സംഘിയായും മറുകൂട്ടർ മതതീവ്രവാദിയായും ചാപ്പ കുത്തി; ഡോ എം കെ മുനീർ മനസ് തുറക്കുന്നു -
പാർട്ടിയിലെ പുനഃസംഘടന തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചെന്ന് സ്ഥാനാർത്ഥികൾ; ആദ്യഘട്ടത്തിൽ പ്രശ്നങ്ങൾ നിഴലിച്ചു; ആറ്റിങ്ങൽ, മാവേലിക്കര, പാലക്കാട്, കണ്ണൂർ മണ്ഡലങ്ങളിൽ കനത്ത മത്സരം; കോൺഗ്രസ് മത്സരിച്ച 16 സീറ്റുകളിലും വിജയിക്കുമെന്ന് കെപിസിസി വിലയിരുത്തൽ -
ജാക്കറ്റിനുള്ളിലും ലെഗ്ഗിങ്സിനുള്ളിലും ബെൽറ്റിനുള്ളിലുമായി സ്വർണക്കടത്ത്; പിടികൂടിയത് 18.6 കോടി രൂപ വിലവരുന്ന സ്വർണം; അഫ്ഗാൻ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയിൽ പിടിയിൽ -
'തോക്ക് ചൂണ്ടി ബലാത്സംഗം ചെയ്തു; ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി'; പീഡന പരാതികളുടെ എണ്ണം പെരുകുന്നു; രാജ്യം വിട്ട പ്രജ്വൽ രേവണ്ണക്കെതിരെ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിക്കാൻ സാധ്യത -
'ഈ ഒരു തെളിവു മാത്രം മതി; ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മ തിരിച്ചു കിട്ടിക്കാണുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു': യാത്രയ്ക്കിടെ തന്നെ അപമാനിച്ച ദിവസം കെ എസ് ആർ ടി സി ബസ് ഓടിച്ചത് യദു തന്നെയെന്ന് തെളിഞ്ഞതായി നടി റോഷ്ന ആൻ റോയ്; സംഭവത്തിൽ കോർപറേഷൻ ആഭ്യന്തര അന്വഷണം തുടങ്ങി -
പാർശ്വഫല സാധ്യത പത്തു ലക്ഷത്തിൽ ഏഴോ എട്ടോ; 135 കോടിയിലേറെപേർക്ക് കൊടുത്തിട്ടും പരാതികൾ ആയിരത്തിൽ താഴെ; കുറഞ്ഞ വിലയിൽ നൽകി കോടിക്കണക്കിന് മനുഷ്യരുടെ ജീവൻ രക്ഷിച്ച കോവിഷീൽഡ് ഇന്ന് കൊലയാളി! കോവിഡ് വാക്സിൻ വിവാദത്തിന്റെ യാഥാർത്ഥ്യം -
തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവശ്യമായ ഫണ്ടില്ല; എഐസിസി പണം നൽകുന്നില്ല; പുരിയിലെ കോൺഗ്രസ് സ്ഥാനാർത്ഥി പിന്മാറി -
തൃശ്ശൂരിൽ കോൺഗ്രസ് ആശങ്കയിലോ? സിപിഎം ബിജെപിക്ക് വോട്ടുമറിച്ചെന്ന ആരോപണത്തിന് പിന്നാലെ കെ മുരളീധരൻ നേതാക്കളെ പേരെടുത്തു വിമർശിച്ചെന്ന് വാർത്ത; പുറത്തുവന്നത് തെറ്റായ വാർത്തകൾ; അമ്പതിനായിരം വോട്ടുകൾക്ക് വിജയിക്കുമെന്ന് പിന്നാലെ മുരളിയുടെ വിശദീകരണം -
രോഹിത് ശർമയ്ക്ക് പരിക്ക്? ഇംപാക്ട് പ്ലയറായത് പരിക്ക് വഷളാവാതിരിക്കാൻ; മുംബൈ ഇന്ത്യൻസിന്റെ ശേഷിക്കുന്ന മത്സരങ്ങളിൽ കളിച്ചേക്കില്ല; ബുമ്രക്കും അടുത്ത മത്സരങ്ങളിൽ വിശ്രമം അനുവദിച്ചേക്കും; ലോകകപ്പിനരികെ ഇന്ത്യൻ ടീമിന് ആശങ്ക -
പല ക്ഷേത്രങ്ങളിൽ അരളിപ്പൂവ് നേരത്തെ തന്നെ ഒഴിവാക്കിയിട്ടുണ്ട്; തൽക്കാലം വിലക്കില്ല; മരണകാരണമാകുമെന്ന് ആധികാരിക റിപ്പോർട്ട് കിട്ടിയാൽ നടപടിയെന്ന് ദേവസ്വം ബോർഡ് -
വളകാപ്പ് ചടങ്ങിനായി തെങ്കാശിയിലേക്ക് പോകവേ അപകടം; വാഷ്ബേസിന് സമീപം നിൽക്കവെ ട്രെയിനിൽ നിന്ന് വീണ് ഗർഭിണി മരിച്ചു; അപായച്ചങ്ങല വലിച്ചെങ്കിലും ട്രെയിൻ നിന്നില്ലെന്ന് ബന്ധുക്കൾ; അന്വേഷണം പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ -
സുഹൃത്തിന്റെ ഭാര്യയുടെ നഗ്ന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി; പല ദിവസങ്ങളിലായി ബ്ലാക്ക്മെയിൽ ചെയ്തു; പെരിന്തൽമണ്ണയിൽ അതിഥി തൊഴിലാളിയെ കൊലപ്പെടുത്തിയത് പശ്ചിമബംഗാൾ സ്വദേശികളായ ദമ്പതികൾ; ഇരുവരും അറസ്റ്റിൽ -
മെമ്മറി കാർഡ് കാണാതായതിൽ കണ്ടക്ടറെ സംശയമുണ്ട്; കണ്ടക്ടർ ഇരുന്നത് മുൻ സീറ്റിലായിരുന്നു, പക്ഷേ പൊലീസിനോട് കള്ളം പറഞ്ഞു; അവൻ ഡിവൈഎഫ്ഐക്കാരൻ; 'സഖാവെ ഇരുന്നോളൂ, എന്നു പറഞ്ഞ് എംഎൽഎയ്ക്ക് മുൻ സീറ്റ് ഒഴിഞ്ഞു കൊടുത്തു; പാർട്ടി ഇടപെടൽ സംശയിക്കുന്നുവെന്ന് യദു -
വൈദ്യുതി നിലച്ചതിന് പിന്നാലെ പന്തീരാങ്കാവ് കെഎസ്ഇബി ഓഫിസിന് നേരെ ആക്രമണം; ഓഫീസിന്റെ ബോർഡ് തകർത്തു; പ്രതിഷേധവുമായി ജീവനക്കാർ; പൊലീസിൽ പരാതി നൽകി -
അയൽവാസിയുടെ വളർത്തു നായ നിരന്തരം കുരയ്ക്കുന്നു; അരിവാളുമായി നേരിടാനെത്തി റവന്യൂ വകുപ്പ് ഉദ്യോഗസ്ഥൻ; വീഡിയോ വൈറൽ ആയപ്പോൾ അന്വേഷണം -
താനൂർ കസ്റ്റഡി മരണക്കേസിൽ പ്രതിപ്പട്ടികയിലുള്ള നാല് പൊലീസുകാർ അറസ്റ്റിൽ; സിബിഐ സംഘം വീട്ടിലെത്തി പ്രതികളെ പിടികൂടിയത് പുലർച്ചെ; അറസ്റ്റിലായത്, ക്രൈംബ്രാഞ്ചിന്റെയും പ്രതിപ്പട്ടികയിലുള്ള ഡാൻസാഫിലെ അംഗങ്ങൾ; നടപടി, കേസ് അട്ടിമറിക്കാൻ ശ്രമമെന്ന ആക്ഷേപങ്ങൾക്കിടെ -
അതിഥി തൊഴിലാളിയെ ജോലിക്കെന്ന വ്യാജേന കൂട്ടിക്കൊണ്ടുപോയി; വാടക ക്വാർട്ടേഴ്സിൽ മണിക്കൂറുകളോളം ബന്ദിയാക്കി; മുഖം ഉൾപ്പെടെ മൂടിക്കെട്ടി; ഫോണിൽ ലൊക്കേഷൻ അയച്ചത് വഴിത്തിരിവായി; വണ്ടൂർ സ്വദേശി പിടിയിൽ
Most Read
- ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട തൃശ്ശൂർ സ്വദേശി യുവാവുമായി ഉണ്ടായിരുന്നത് ഗാഢപ്രണയമല്ല; ഗർഭിണിയായ വിവരം അറിയാമായിരുന്നു; വീട്ടിൽ പറയാൻ ധൈര്യമുണ്ടായില്ല; ഗർഭിണിയാണെന്ന് തിരിച്ചറിഞ്ഞത് വൈകിയതോടെ ഗർഭം അലസിപ്പിക്കാനുള്ള സമയം കഴിഞ്ഞിരുന്നു; നവജാത ശിശുവിന്റെ കൊലപാതത്തിൽ ആൺസുഹൃത്തിന് പങ്കില്ലെന്ന് പൊലീസ്
- 'ഈ ഒരു തെളിവു മാത്രം മതി; ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മ തിരിച്ചു കിട്ടിക്കാണുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു': യാത്രയ്ക്കിടെ തന്നെ അപമാനിച്ച ദിവസം കെ എസ് ആർ ടി സി ബസ് ഓടിച്ചത് യദു തന്നെയെന്ന് തെളിഞ്ഞതായി നടി റോഷ്ന ആൻ റോയ്; സംഭവത്തിൽ കോർപറേഷൻ ആഭ്യന്തര അന്വഷണം തുടങ്ങി
- മെമ്മറി കാർഡ് കാണാതായതിൽ കണ്ടക്ടറെ സംശയമുണ്ട്; കണ്ടക്ടർ ഇരുന്നത് മുൻ സീറ്റിലായിരുന്നു, പക്ഷേ പൊലീസിനോട് കള്ളം പറഞ്ഞു; അവൻ ഡിവൈഎഫ്ഐക്കാരൻ; 'സഖാവെ ഇരുന്നോളൂ, എന്നു പറഞ്ഞ് എംഎൽഎയ്ക്ക് മുൻ സീറ്റ് ഒഴിഞ്ഞു കൊടുത്തു; പാർട്ടി ഇടപെടൽ സംശയിക്കുന്നുവെന്ന് യദു
- തൃശ്ശൂരിൽ കോൺഗ്രസ് ആശങ്കയിലോ? സിപിഎം ബിജെപിക്ക് വോട്ടുമറിച്ചെന്ന ആരോപണത്തിന് പിന്നാലെ കെ മുരളീധരൻ നേതാക്കളെ പേരെടുത്തു വിമർശിച്ചെന്ന് വാർത്ത; പുറത്തുവന്നത് തെറ്റായ വാർത്തകൾ; അമ്പതിനായിരം വോട്ടുകൾക്ക് വിജയിക്കുമെന്ന് പിന്നാലെ മുരളിയുടെ വിശദീകരണം
- ബിഹാറിലെ 'റോബിൻ ഹുഡി'നെ പൊക്കാൻ വേണ്ടി വന്നത് 14 മണിക്കൂർ; നവജാതശിശുവിന്റെ കൊലയാളിയിലേക്ക് എത്തിയത് വെറും മൂന്ന് മണിക്കൂറിലും; ആകെ തകർന്ന മാതാപിതാക്കൾ ആശ്വസിപ്പിച്ചും കരുതലോടെ കാവൽ നിന്നും കൊച്ചി പൊലീസ്; പനമ്പള്ളി നഗറിൽ കണ്ടത് എ.സി.പി രാജ്കുമാറിന്റെയും കൂട്ടരുടെയും അതിവേഗനീക്കം
- കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ചെന്ന് യുവതിയുടെ മൊഴി; കരഞ്ഞാൽ പുറത്ത് കേൾക്കാതിരിക്കാൻ വായിൽ തുണി തിരുകി; അമ്മ വാതിൽ മുട്ടിയപ്പോൾ പരിഭ്രാന്തിയിലായി കൈയിൽ കിട്ടിയ കവറിൽ പൊതിഞ്ഞ് താഴോട്ട് ഇട്ടു; ആൺസുഹൃത്തിനെതിരെ കേസെടുക്കുന്നത് യുവതിയുടെ മൊഴി എതിരെങ്കിൽ മാത്രം
- അരളിപ്പൂവ് കഴിച്ചാൽ മരിക്കുമോ യുകെയിലേക്ക് ജോലിക്ക് പോകാൻ വിമാനത്താവളത്തിൽ എത്തിയ നഴ്സ് കുഴഞ്ഞുവീണു മരിച്ചതിൽ വില്ലനായി അരളിപൂവെന്ന് സൂചന; അരളിയുടെ പൂവിലും ഇലയിലുമെല്ലാം വിഷാംശമെന്ന് ആരോഗ്യ വിദഗ്ധരും; സ്ഥിരീകരിക്കാൻ ആന്തരികാവയങ്ങളുടെ പരിശോധനാഫലം വരണം
- കുഞ്ഞിനെ വലിച്ചെറിഞ്ഞത് ഫ്ളാറ്റിന്റെ അഞ്ചാം നിലയിൽ നിന്ന്; കുറിയർ കവറിൽ താഴേക്ക് എറിഞ്ഞപ്പോൾ ഉണ്ടായ ആഘാതത്തിൽ തലയോട്ടി തകർന്നത് മരണകാരണമെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട്; ഇൻസ്റ്റാഗ്രാം താരമായ യുവതി ഗർഭിണിയായത് തൃശൂർ സ്വദേശിയായ നർത്തകനിൽ നിന്ന്
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- അമേരിക്കയും, കാനഡയും, ബ്രിട്ടനും, ആസ്ട്രേലിയയുമെല്ലാം കഴിഞ്ഞകാല ഓർമ്മകളാകുന്നു; ഉന്നതപഠനത്തിനായി ഇന്ത്യൻ വിദ്യാർത്ഥികൾ ഇപ്പോൾ തിരഞ്ഞെടുക്കുന്നത് നെതർലാൻഡ്സും ഫിൻലാൻഡും; പരമ്പരാഗത ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളെ ഇന്ത്യൻ വിദ്യാർത്ഥികൾ കൈയൊഴിയുന്നു