സിസ്റ്റർ റാണി മരിയയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്ന ചടങ്ങ് അൽപ്പ സമയത്തിനകം ഇൻഡോറിൽ തുടങ്ങി; ഭാരതസഭയിലെ ആദ്യത്തെ വനിതാ രക്തസാക്ഷിയെ വാഴ്ത്തപ്പെട്ടവളാക്കുന്ന ചടങ്ങിൽ മൂന്ന് കർദ്ദിനാൾമാരും പങ്കെടുക്കുന്നു
ഇൻഡോർ: ഇൻഡോറിൽനിന്ന് അമ്പതു കിലോമീറ്ററോളം അകലെ ഉദയ് നഗറിൽ കൊല്ലപ്പെട്ട സിസ്റ്റർ റാണി മരിയയെ വാഴ്ത്തപ്പെട്ടവളാക്കി പ്രഖ്യാപിക്കുന്ന ചടങ്ങ് തുടങ്ങി. ഇന്ത്യയിൽ ആദ്യമായാണ് ഒരു വനിതാ രക്തസാക്ഷി വാഴ്ത്തപ്പെടുന്നത്. ഇൻഡോർ സെയ്ന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രലിനു സമീപത്തെ സെയ്ന്റ് പോൾ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലാണ് ചടങ്ങ്. രാവിലെ പത്തിന് വാഴ്ത്തപ്പെട്ട രക്തസാക്ഷിപദവി പ്രഖ്യാപനച്ചടങ്ങുകൾ ആരംഭിക്കും. കഴിഞ്ഞ മാർച്ച് 23-ന് വത്തിക്കാൻ ഇത് അംഗീകരിച്ചെങ്കിലും പ്രഖ്യാപനം വരുന്നത് ഇപ്പോഴാണ്.
വത്തിക്കാനിലെ നാമകരണ നടപടികൾക്കായുള്ള സംഘത്തിലെ കർദിനാൾ ഡോ. ആഞ്ജലോ അമാത്തോയുടെ മുഖ്യകാർമികത്വത്തിലുള്ള ദിവ്യബലിക്കിടയിലായിരിക്കും പ്രഖ്യാപനം. സിസ്റ്റർ റാണി മരിയയെ വാഴ്ത്തപ്പെട്ട രക്തസാക്ഷിയാക്കി ഉയർത്തിക്കൊണ്ടുള്ള ഫ്രാൻസിസ് മാർപാപ്പയുടെ കല്പന, കർദിനാൾ ഡോ. ആഞ്ജലോ അമാത്തോ ലത്തീൻ ഭാഷയിലും സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഇംഗ്ലീഷിലും വായിക്കും. റാഞ്ചി ആർച്ച്ബിഷപ് ഡോ. ടെലസ്ഫോർ ടോപ്പോ പ്രഖ്യാപനം ഹിന്ദിയിൽ പരിഭാഷപ്പെടുത്തും. തുടർന്ന് വാഴ്ത്തപ്പെട്ട രക്തസാക്ഷിയുടെ ശില്പം, തിരുശേഷിപ്പ്, ഛായാചിത്രം എന്നിവയേന്തി അൾത്താരയിലേക്കു പ്രദക്ഷിണം.
സി.ബി.സിഐ പ്രസിഡന്റ് മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ, മുംബൈ ആർച്ച്ബിഷപ് കർദിനാൾ ഡോ. ഓസ്വാൾഡ് ഗ്രേഷ്യസ്, ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച്ബിഷപ് ഡോ. ജാംബറ്റിസ്റ്റ ദിക്കാത്രോ, ഇൻഡോർ ബിഷപ് ഡോ. ചാക്കോ തോട്ടുമാരിക്കൽ എന്നിവർ ദിവ്യബലിയിൽ മുഖ്യസഹകാർമികരാകും. രാജ്യത്തിനകത്തും പുറത്തുനിന്നുമായി അമ്പതോളം മെത്രാന്മാർ ശുശ്രൂഷകളിൽ പങ്കെടുക്കും.
സിസ്റ്റർ റാണി മരിയയുടെ കബറിടമുള്ള ഉദയ്നഗർ സേക്രട്ട് ഹാർട്ട് പള്ളിയിൽ അഞ്ചിനു രാവിലെ പത്തിന് ഉദയ്നഗറിൽ കൃതജ്ഞതാബലിക്ക് വത്തിക്കാൻ സ്ഥാനപതി ആർച്ച്ബിഷപ് ഡോ. ജാംബറ്റിസ്റ്റ ദിക്കാത്രോ മുഖ്യകാർമികത്വം വഹിക്കും. കേരളത്തിൽനിന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും മെത്രാന്മാർ, വൈദികർ, സമർപ്പിതർ, അൽമായർ തുടങ്ങി 12,000 പേർ വാഴ്ത്തപ്പെട്ട രക്തസാക്ഷിത്വ പദവി പ്രഖ്യാപന ചടങ്ങുകളിൽ പങ്കെടുക്കാനെത്തുന്നുണ്ട്.
എറണാകുളം അങ്കമാലി അതിരൂപതയിലെ പുല്ലുവഴി ഇടവകാംഗമാണ് സിസ്റ്റർ റാണി മരിയ. ബിജ്നോർ, സത്ന, ഇന്തോർ രൂപതകളിൽ അവർ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1995 ഫെബ്രുവരി 25-ന് ആണ് ഒരു വാടകക്കൊലയാളി സിസ്റ്റർ റാണി മരിയയെ കൊല്ലുന്നത്. എറണാകുളം പെരുമ്പാവൂരിനടുത്ത് പുല്ലുവഴി വട്ടാലിൽ പൈലി-ഏലീശ്വ ദമ്പതിമാരുടെ ഏഴു മക്കളിൽ രണ്ടാമത്തെ പുത്രിയായ മേരിക്കുഞ്ഞാണ് സിസ്റ്റർ റാണി മരിയയായി മാറിയത്.
എറണാകുളം പ്രൊവിൻസിൽനിന്ന് ഭോപാൽ പ്രൊവിൻസിലേക്ക് മാറിയ അവർ ഇന്ദോറിൽനിന്ന് ഏകദേശം 50 കിലോമീറ്ററോളം അകലെയുള്ള ഉദയ് നഗറിലെ പാവപ്പെട്ട കർഷകരുടെ ഇടയിലാണ് പ്രവർത്തിച്ചത്. ജന്മിമാരിൽനിന്ന് പണം കടംവാങ്ങി കൃഷി ചെയ്ത് ജീവിക്കുന്ന ഗ്രാമീണർക്ക് സിസ്റ്റർ ഒരമ്മയും അത്താണിയുമായി മാറുകയായിരുന്നു. ഒരിക്കലും കടംവീട്ടാൻ കഴിയാത്ത പാവപ്പെട്ട കർഷകരുടെ ജീവിതം ജന്മിമാരുടെ കാൽക്കീഴിലായിരുന്നു.
അടിമപ്പണിയിൽനിന്ന് അവരെ മോചിപ്പിക്കാൻ സിസ്റ്റർ അവരുടെ ഇടയിലേക്ക് നേരിട്ടിറങ്ങി. ബാങ്കുകളിൽനിന്ന് അവർക്ക് വായ്പയെടുത്ത് നൽകി. കൃഷിയിൽനിന്ന് ലഭിക്കുന്ന പണത്തിന്റെ ഒരു ഭാഗം ബാങ്കിൽ നിക്ഷേപിക്കാൻ അവരെ പഠിപ്പിച്ചു. സ്വയം തൊഴിലിൽ അവരെ പരിശീലിപ്പിച്ചു. അവരുടെ കുട്ടികൾക്ക് ഏകാധ്യാപകവിദ്യാലയം സ്ഥാപിച്ച് അറിവു പകർന്നു. കുട്ടികൾ തയ്യലും മറ്റുമായി സ്വയം തൊഴിലിലേക്കിറങ്ങിത്തുടങ്ങി. ജന്മികളിൽനിന്നുള്ള വായ്പയെടുക്കൽ ഗ്രാമീണർ നിർത്തി. അതോടെ പ്രദേശത്തെ ജന്മികൾക്ക് സിസ്റ്റർ റാണി മരിയ മുഖ്യശത്രുവുമായി.
3ഉയദ് നഗറിൽനിന്ന് കേരളത്തിലേക്ക് വരാനുള്ള യാത്രയിലാണ് സിസ്റ്റർ രക്തസാക്ഷിത്വം വരിക്കുന്നത്. ഉദയ് നഗറിൽനിന്ന് സിസ്റ്റർ യാത്ര പുറപ്പെട്ട ബസിൽ സമുന്ദർ സിങ് എന്ന ഗുണ്ടയും ഉണ്ടായിരുന്നു. കൊലപാതകം ആസൂത്രണം ചെയ്ത ജീവൻ സിങ്ങും ധർമേന്ദ്ര സിങ്ങും മറ്റു സീറ്റുകളിലും. യാത്രയ്ക്കിടെ സമുന്ദർ സിങ് ഡ്രൈവറോട് ബസ് നിർത്താൻ ആവശ്യപ്പെട്ടു. ബസിൽനിന്ന് ചാടിയിറങ്ങിയ അയാൾ ൈകയിലുണ്ടായിരുന്ന തേങ്ങ നടുറോഡിൽ എറിഞ്ഞു പൊട്ടിച്ചു. അതിന്റെ കഷണങ്ങൾ യാത്രക്കാർക്കെല്ലാം അയാൾ വിതരണം ചെയ്തു. ഇത് കണ്ട് ബസിലുണ്ടായിരുന്ന സിസ്റ്റർ അയാളോട് ചോദിച്ചു: ''സമുന്ദർ നീ ഇന്ന് വലിയ ആഹ്ലാദത്തിലാണല്ലോ... എന്താണ് കാര്യം.''
''ഞാൻ നിങ്ങളെ കൊല്ലാൻ പോകുകയാണ്. അതിന്റെ സന്തോഷമാണെനിക്ക്'' -ഇതായിരുന്നു നാലാം ക്ലാസ് വരെ പഠിച്ച സമുന്ദർ സിങ്ങിന്റെ മറുപടി. മറുപടിക്കുപിന്നാലെ തന്നെ ആക്രമണവും നടന്നു. ബസിൽ ഇരിക്കുകയായിരുന്ന സിസ്റ്ററെ ഇയാൾ തുരുതുരെ കുത്തി. 54 കുത്തുകളാണ് സിസ്റ്ററുടെ ശരീരത്തിൽ ഉണ്ടായിരുന്നത്.
MNM Recommends
-
'അച്ഛൻ എന്ന വിശ്വാസ്യതയ്ക്ക് കളങ്കം; നഷ്ടപ്പെട്ടത് കുട്ടിയുടെ ബാല്യം'; ആറു വയസുകാരിയായ മകളെ പീഡിപ്പിച്ച അച്ഛന് മൂന്ന് ജീവപര്യന്തം തടവും പിഴയും ശിക്ഷ; മദ്യപിച്ച് വീട്ടിലെത്തുമ്പോൾ അച്ഛൻ മോശമായി പെരുമാറാറുണ്ടെന്ന് 15കാരിയും -
ഉന്നതർക്ക് വഴങ്ങാൻ വിദ്യാർത്ഥിനികളെ പ്രേരിപ്പിച്ചു; പണവും പരീക്ഷയിൽ ഉയർന്ന മാർക്കും വാഗ്ദാനം ചെയ്തു; വിദ്യാർത്ഥിനികളുടെ പരാതി; തെളിവായി ശബ്ദരേഖയും; വനിത പ്രൊഫസർക്ക് പത്ത് വർഷം തടവ് ശിക്ഷ -
തൈറോയിഡ് സംബന്ധിയായ അസുഖബാധിതയാണ്; ബോഡി ഷെയിം ചെയ്ത് പരിഹസിക്കരുതെന്ന് നടി അന്ന രാജൻ -
കൊല്ലം ജില്ലയിൽ ശക്തമായ വേനൽ മഴ; ഗേറ്റ് അടയ്ക്കുന്നതിനിടെ കശുവണ്ടി ഫാക്ടറി ജീവനക്കാരൻ ഇടിമിന്നലേറ്റ് മരിച്ചു; വർക്കലയിൽ വീട് തകർന്നു; കുട്ടികളുൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു -
സുരേന്ദ്രന് പകരക്കാരനായി കോന്നിയിൽ വന്നു; ആനത്താവളത്തിൽ ഏറ്റവും തലപ്പൊക്കമുള്ള താപ്പാനയായി; ആനപ്രേമികളെ കണ്ണീരിലാഴ്ത്തി നീലകണ്ഠൻ ചരിഞ്ഞു -
ഒരു സ്ത്രീയെന്ന നിലയ്ക്ക് ഒന്നു വിളിച്ചു പോലും അന്വേഷിച്ചില്ല; കൗൺസിൽ യോഗത്തിനിടെ വിതുമ്പി മേയർ; മേയർ ഫോൺ വിളിച്ചാൽ പണ്ടേ എടുക്കാറില്ലെന്ന് പ്രതിപക്ഷ അംഗങ്ങളുടെ മറുപടിയും; താൻ പ്രതികരിച്ചത് തെറ്റായ പ്രവണതക്കെതിരെ എന്ന നിലപാടിൽ ആര്യ; നിജസ്ഥിതി അറിയാൻ ബസിലെ ക്യാമറ പരിശോധിക്കാൻ പൊലീസ് -
പൂക്കോട് വെറ്റിനറി കോളേജിൽ സിദ്ധാർത്ഥൻ ക്രൂരമായി ആക്രമിക്കപ്പെട്ടു; പ്രതികൾക്കെതിരെ ഉയർന്ന ആരോപണങ്ങൾ ഗുരുതരമെന്നും സിബിഐ ഹൈക്കോടതിയിൽ; പ്രതികളുടെ ജാമ്യഹർജി പരിഗണിക്കുന്നത് പത്തിലേക്ക് മാറ്റി -
ബൗളിംഗിൽ ചെണ്ടയായി; ബാറ്റിംഗിലും ശോകം; എന്നിട്ടും മുംബൈ ഇന്ത്യൻസ് നായകനെ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനാക്കിയത് ആരുടെ താൽപര്യം? ഹാർദികിന് വേണ്ടി റിങ്കുവിന് അവസരം നിഷേധിച്ചു; ശിവം ദുബെയെ ബഞ്ചിലിരുത്തും; ലോകകപ്പ് രോഹിതിന് വൻ വെല്ലുവിളി -
ജോഫ്ര ആർച്ചറിന്റെ തിരിച്ചുവരവ്; ഐപിഎല്ലിൽ മിന്നിച്ച വിൽ ജാക്സും ഫിൾ സാൾട്ടും ഇംഗ്ലണ്ട് ടീമിൽ; ട്വന്റി 20 ലോകകപ്പിലും നയിക്കാൻ ജോസ് ബട്ലർ; 2022ൽ കിരീടം നേടിയ ടീമിൽ ആറ് മാറ്റങ്ങൾ; ദക്ഷിണാഫ്രിക്കൻ ടീമിനെയും പ്രഖ്യാപിച്ചു -
ഏതു ജയരാജനും ബിജെപിയിലേക്ക് വരാമെന്ന് പി.കെ കൃഷ്ണദാസ്; ഇടതു വലതു മുന്നണികൾ തീവ്രവാദ സംഘടന കൺസോർഷ്യം അജൻഡ നടപ്പിലാക്കി; മുഖ്യമന്ത്രി വർഗീയ പ്രചരണത്തിന് നേതൃത്വം നൽകിയെന്നും ആരോപണം -
ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തത് എന്തിന്? വെള്ളിയാഴ്ച വിശദീകരണം നൽകണമെന്ന് ഇഡിയോട് സുപ്രീംകോടതി; നിർദ്ദേശം, അറസ്റ്റിനെ ചോദ്യം ചെയ്തുള്ള ഹർജിയിൽ വാദം കേൾക്കവെ -
തെറ്റിദ്ധരിപ്പിക്കുന്ന അവകാശങ്ങൾ ഉൾപ്പെട്ട പരസ്യം; അത്രയും വലിപ്പം ഉള്ളതായിരിക്കണം മാപ്പും; ബാബാ രാംദേവും ബാലകൃഷ്ണയും ക്ഷമാപണം നടത്തിയ പത്രങ്ങളുടെ യഥാർഥ പേജ് നേരിട്ട് ഹാജരാക്കണം; പതഞ്ജലിയിൽ പിടിമുറുക്കി സുപ്രീം കോടതി -
വാക്സിനുകൾ ഉൾപ്പെടെയുള്ള എല്ലാ മരുന്നുകളും അപൂർവമായ പാർശ്വഫലങ്ങൾ ഉണ്ടാക്കാം; കോവിഡ് വാക്സിന്റെ പാർശ്വഫലത്തിൽ ആശങ്ക വേണ്ടെന്ന് ഡോ. ബി. ഇക്ബാൽ; പത്രവാർത്തകൾ ആശങ്കകൾക്ക് ഇടയാക്കുന്നതായി ആരോഗ്യപ്രവർത്തകൻ -
ഐപിഎല്ലിൽ വർഷങ്ങളോളം തിളങ്ങിയിട്ടും ഇന്ത്യൻ ലോകകപ്പ് ടീമിന്റെ 'പടിക്ക് പുറത്ത്'; സീസണിൽ നായകനായും വ്യക്തിഗത മികവിലും രാജസ്ഥാനെ തലപ്പത്ത് എത്തിച്ചതോടെ സെലക്ടർമാർക്ക് മനംമാറ്റം; സഞ്ജുവിന് ഒടുവിൽ നീതി -
'ദൃശ്യങ്ങൾ അടങ്ങിയ പെൻഡ്രൈവ് ബിജെപി നേതാവ് ദേവരാജ് ഗൗഡയ്ക്ക് നൽകി; അദ്ദേഹമാണ് അത് പുറത്തുവിട്ടത്; എന്റെ ഭാര്യയെ മർദിക്കുകയും സ്വത്തുക്കൾ പ്രജ്വൽ ഭീഷണിപ്പെടുത്തി സ്വന്തം പേരിലാക്കുകയും ചെയ്തു'; ജെഡിഎസ് നേതാവിനെതിരെ വെളിപ്പെടുത്തലുമായി മുൻ ഡ്രൈവർ; പുറത്തായത് 2976 വിഡിയോകൾ -
ആരാധകരെ ശാന്തരാകു! സഞ്ജു സാംസൺ ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ; രണ്ടാം വിക്കറ്റ് കീപ്പറായി മലയാളി താരം; കെ എൽ രാഹുലും റിങ്കു സിങും പുറത്ത്; രോഹിത് നയിക്കും; വൈസ് ക്യാപ്റ്റനായി ഹാർദിക്; ഋഷഭ് പന്തിനും യൂസ്വേന്ദ്ര ചെഹലിനും തിരിച്ചുവരവ് -
ക്രിസ്ത്യൻ പെൺകുട്ടികളെ തെരഞ്ഞുപിടിച്ച് ബലാത്സഗം ചെയ്ത് ഇസ്ലാമിലേക്ക് മാറ്റും; പാശ്ചാത്യ വിദ്യാഭ്യാസം പാടില്ല; പരിണാമം, ബിഗ് ബാങ് എന്നിവ പഠിപ്പിക്കരുത്; 8 മാസത്തിനിടെ കാണാതായത് അയ്യായിരത്തോളം വിദ്യർത്ഥികളെ; ചൈൽഡ് കിഡ്നാപ്പ് ആഫ്രിക്കയിൽ കുടിൽ വ്യവസായമാവുമ്പോൾ! -
മേയറുണ്ട്, ഓവർ ടേക്കിങ് സൂക്ഷിക്കുക..! കെഎസ്ആർടിസി ബസുകളിൽ ആര്യാ രാജേന്ദ്രനെതിരെ പോസ്റ്ററൊട്ടിച്ച് യൂത്ത് കോൺഗ്രസ്; കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ വിഷയം ഉന്നയിച്ചു ബിജെപി; യോഗത്തിൽ ബഹളം; കെഎസ്ആർടിസി ബസ് ഡ്രൈവറുമായുള്ള മേയറുടെ തർക്കം രാഷ്ട്രീയമായി ഉപയോഗിച്ചു പാർട്ടികൾ -
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ജീവനക്കാരിക്ക് ക്രൂരമർദ്ദനം; 57കാരിയുടെ മുഖത്ത് ഇടിവള കൊണ്ട് ഇടിച്ച യുവാവ് കസ്റ്റഡിയിൽ; സ്കാനിംഗിന് തീയതി നൽകാൻ വൈകി എന്നാരോപിച്ച് ആക്രമണം -
'ഇന്ത്യാ സഖ്യത്തിന്റെ നിലപാട് തുറന്ന് കാണിക്കണം; സംവരണം അട്ടിമറിക്കുന്നതടക്കം ഗൂഢാലോചന പുറത്തു കൊണ്ടുവരണം'; മൂന്നാം ഘട്ട വോട്ടെടുപ്പിന് മുമ്പ് എൻഡിഎ സ്ഥാനാർത്ഥികൾക്ക് മോദിയുടെ കത്ത്
Most Read
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- ആ ബസിൽ ഉള്ളത് മൂന്ന് ക്യാമറകൾ; ലൈംഗിക അധിക്ഷേപം ഉൾപ്പെടെ എല്ലാ ആരോപണത്തിനും തെളിവ് തിരുവനന്തപുരം ഡിപ്പോയുടെ ആർ.പി.സി 101യിൽ; പക്ഷേ ആ ക്യാമറ പരിശോധനയ്ക്ക് പൊലീസിന് താൽപ്പര്യക്കുറവും; മേയറും എംഎൽഎയായ ഭർത്താവും ചെയ്തത് ജാമ്യമില്ലാ കുറ്റം; കേസെടുക്കാതെ കള്ളക്കളികൾ; യദുവിന് പണി പോകും
- അശ്ലീല വീഡിയോകളുടെ അടിമ; 62കാരിയെ ആദ്യം കൊലപ്പെടുത്തിയത് സ്വഭാവ ദൂഷ്യം തിരിച്ചറിഞ്ഞ് കരുതൽ എടുത്തതിന്റെ പക; ബഹളം കേട്ട് എത്തിയ ഭർത്താവിനേയും കുത്തിമലർത്തി; ആവഡിയിലേത് രാജസ്ഥാൻ തൊഴിലാളിയുടെ പക; നിർണ്ണായകമായത് ആ മൊബൈൽ ഫോൺ
- തൃശൂരിൽ തോറ്റുപോകുമെന്ന സൂചന സുരേഷ് ഗോപിയിൽ നിന്ന് തന്നെ കിട്ടി; അദ്ദേഹത്തിന്റെ സന്ദേഹം പറഞ്ഞപ്പോൾ, സുരേഷ് ഗോപി തോറ്റുപോകുമെന്ന് താൻ പറഞ്ഞു പോയി എന്നും വെള്ളാപ്പള്ളി
- തൃശൂരിൽ ബിജെപിയെ സഹായിക്കണമെന്ന് ജാവ്ദേക്കർ ഇ.പിയോട് ആവശ്യപ്പെട്ടു; ദുർബല സ്ഥാനാർത്ഥി വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ സിപിഐയുടെ സീറ്റെന്ന് പറഞ്ഞൊഴിഞ്ഞ് ഇ. പി; വൈദേകം റിസോർട്ടിനെ കുറിച്ചു പറഞ്ഞപ്പോൾ ഇ.പി വയലന്റായി; കൂടിക്കാഴ്ച്ചയുടെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി ദല്ലാൾ നന്ദകുമാർ
- യുകെയിലേക്കും ജർമ്മനിയിലേക്കും കാനഡയിലേക്കും അടക്കം മലയാളികൾ കൂടു മാറിയത് കേരളം സിംഗപ്പൂരാകുന്നത് കാത്തുനിൽക്കാതെ; പതിനായിരങ്ങൾ കേരളം ഉപേക്ഷിച്ചത് ആദ്യം പ്രതിഫലിക്കുന്നത് പത്തനംതിട്ട, കോട്ടയം, ഇടുക്കി, ചാലക്കുടി, എറണാകുളം, മാവേലിക്കര മണ്ഡലങ്ങളിൽ; കേരളമൊട്ടാകെ വോട്ടു ചെയ്യാൻ ആളു കുറയുന്ന കാലം
- കെ എസ് ആർ ടി സി ഡ്രൈവറും ആര്യാ രാജേന്ദ്രനും തമ്മിൽ നടുറോഡിൽ നടന്ന വാക്ക്തർക്കത്തിൽ മേയർക്ക് പൊലീസ് ക്ലീൻചിറ്റ് നൽകുന്നത് നിയോപദേശത്തിന്റെ അടിസ്ഥാനത്തിൽ; യദു ഹൈക്കോടതിയിലേക്ക് പോകുന്നത് നിർണ്ണായകം; റോഡിലെ 'ഷോയിൽ' കള്ളക്കളികൾ
- വിശ്വാസമില്ലെങ്കിൽ രാജിയെന്ന് ഇപി; ലോക്സഭയിൽ രണ്ടക്ക വിജയം ഉണ്ടാകുമ്പോൾ കൺവീനറായി ഇപി തന്നെ വേണമെന്ന് പിണറായി; നിർണ്ണായകമായത് കണ്ണൂരിലെ സിപിഎം രാഷ്ട്രീയ അടിയൊഴുക്കുകളിലെ ഭയം; ഫലം വന്നാൽ വീണ്ടും അച്ചടക്ക നടപടി ഫയൽ കേന്ദ്ര കമ്മറ്റി തുറന്നേക്കും; ഇനി ഇപി പാർട്ടിയുടെ നിരീക്ഷണ വലയത്തിൽ
- ടി20 ലോകകപ്പ്: സഞ്ജു സാംസണെ പ്രധാന വിക്കറ്റ് കീപ്പർ ബാറ്ററായി പരിഗണിക്കുന്നു; കെ എൽ രാഹുലും റിഷബ് പന്തും പരിഗണനയിലെന്ന് റിപ്പോർട്ട്
- നവ്യാനായരെ പ്രണയിച്ച ബാല്യം; സിന്തറ്റിക്ക് ലഹരി തുലച്ച യൗവനം; സ്വന്തം വിവാഹത്തിന് എത്തിയതുപോലും ഫിറ്റായി; മകൾ ജനിച്ചതോടെ എല്ലാറ്റിൽ നിന്നും മോചനം; പടങ്ങൾ അടിക്കടി പൊട്ടുമ്പോഴും അഭിമുഖങ്ങളിലൂടെ സൂപ്പർ സ്റ്റാർ! ധ്യാൻ ശ്രീനിവാസൻ സമാന്തര സിനിമാ ഇൻഡസ്ട്രിയാവുമ്പോൾ