ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ ശൗര്യത്തെ മുഖാമുഖം നിന്ന് വെല്ലുവിളിച്ച അതി സാഹസികത; ഭഗത്സിഗിന്റെ തോളൊപ്പം നിൽക്കാവുന്ന കേരളത്തിന്റെ യുവധീരൻ; റിവിഷനിസത്തെ പല്ലും നഖവും ഉപയോഗിച്ച് എതിർത്ത കമ്യൂണിസ്റ്റ്; കെപിആർ ഗോപാലൻ റിവിഷനിസത്തെ പല്ലും നഖവും ഉപയോഗിച്ച് എതിർത്ത കമ്യൂണിസ്റ്റ്
കണ്ണൂർ: ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ ശൗര്യത്തെ മുഖാമുഖം നിന്ന് വെല്ലുവിളിച്ച അതി സാഹസികതയുടെ പ്രതിരൂപമായിരുന്നു കെ.പി. ആർ. ഗോപാലൻ. ഭഗത്സിഗിന്റെ തോളൊപ്പം നിൽക്കാവുന്ന ഒരു യുവധീരൻ കൊച്ചു കേരളത്തിനും ഉണ്ടായിരുന്നുവെന്നതിന് ചരിത്രം സാക്ഷി. സിപിഎം. 23 ാം പാർട്ടി കോൺഗ്രസ്സ് കണ്ണൂരിൽ നടക്കുമ്പോൾ ഈ വിപ്ലവ ഇതിഹാസത്തിന്റെ ജീവിതം കമ്യൂണിസ്റ്റ്കാർക്ക് മാത്രമല്ല രാജ്യസ്നേഹികൾക്കും ആവേശമാണ്.
1940 സപ്തംബർ 15 ന് കെപിസിസി. ആഹ്വാനം ചെയ്ത മർദ്ദന പ്രതിഷേധ ദിനം ആചരിക്കുകയായിരുന്നു തലശ്ശേരിയിലും മട്ടന്നൂരിലും ഉള്ള സ്വാതന്ത്ര സ്നേഹികൾ. തലശ്ശേരിയിലും മട്ടന്നൂരിലും ജനങ്ങളും പൊലീസും ഏറ്റുമുട്ടി. തലശ്ശേരിയിൽ അബുമാസ്റ്ററും ചാത്തുക്കുട്ടിയും വെടിയേറ്റു മരിച്ചു. എന്നാൽ മോറാഴ സംഭവം തികച്ചും യാദൃശ്ചികം മാത്രമായിരുന്നു.
നഷ്ടപ്പെട്ട വയലേലകൾ തിരിച്ച് പിടിക്കാൻ ചിറക്കൽ താലൂക്കിലെ കർഷകരുടെ വിശേഷാൽ സമ്മേളനം കീച്ചേരിയിൽ വിളിച്ചു ചേർത്തിരുന്നു. വിവിധ സ്ഥലങ്ങളിൽ നിന്നും സമ്മേളനത്തിൽ പങ്കുകൊള്ളാൻ കർഷകർ ജാഥയായി പുറപ്പെട്ടു. എന്നാൽ ബ്രിട്ടീഷ് പൊലീസ് സമ്മേളനത്തെ പ്രതിഷേധത്തിന്റെ കണക്കിൽ പെടുത്തി. മലബാറിലെങ്ങും ജനങ്ങൾ കൂടുന്നത് നിരോധിച്ചു കൊണ്ട് കലക്ടർ വില്യംസ് ഉത്തരവിട്ടു. വളപട്ടണം പൊലീസ് കീച്ചേരിയിലെത്തി യോഗം തടഞ്ഞു. ഈ യോഗം പ്രതിഷേധ ദിനവുമായി ബന്ധമില്ലെന്നും കർഷക സമ്മേളനം മാത്രമാണെന്നും കെ.പി. ആർ ഉൾപ്പെടെയുള്ള നേതാക്കൾ പൊലീസിനെ അറിയിച്ചു.
പൊലീസ് വഴങ്ങാത്തതിനാൽ തളിപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിൽപെട്ട മോറാഴയിൽ സമ്മേളനം മാറ്റി. അവിടെ നിരോധനം ഉണ്ടായിരുന്നില്ല. കർഷകർ ത്രിവർണ്ണ പതാകയും ചെങ്കൊടികളുമേന്തി മോറാഴയിലേക്ക് നീങ്ങി. വളപട്ടണം പൊലീസ് ഇസ്പെക്ടർ കുട്ടികൃഷ്ണമേനോനും തളിപ്പറമ്പ് മജിസ്ട്രേട്ടും സമ്മേളന സ്ഥലത്ത് നിൽക്കുന്നതാണ് കണ്ടത്. കുട്ടികൃഷ്ണ മേനോന്റെ അധികാര പരിധിയല്ലാത്ത സ്ഥലത്ത് അദ്ദേഹത്തെ കണ്ട ജനക്കൂട്ടം ക്ഷുഭിതരായി. യോഗാദ്ധ്യക്ഷനായിരുന്ന വിഷ്ണഭാരതീയനെ കണ്ട് കുട്ടികൃഷണമേനോൻ ഇവിടേയും യോഗം നിരോധിച്ചതായി അറിയിച്ചു.
ജനങ്ങളോട് പിരിഞ്ഞ് പോകാൻ ആവശ്യപ്പെടുകയും ചെയ്തു. നിലത്ത് കമിഴ്ന്ന് കിടന്ന വിഷുഭാരതീയനെ സബ്ഇൻസ്പെക്ടർ വലിച്ചിഴച്ചു. ഒരു പ്രകോപനവുമില്ലാതെ പൊലീസുകാരോട് ലാത്തി വീശാൻ ഇൻസ്പെട്കർ ആഞ്ജാപിച്ചു. അതോടെ കെ.പി. ആർ ഗോപാലൻ ചാടി ഇറങ്ങി പൊലീസിനെ നേരിടാൻ ആഹ്വാനം ചെയ്തു. പൊലീസും വളണ്ടിയർമാരും ഏറ്റുമുട്ടി. പൊലീസ് രണ്ട് ചുറ്റ് വെടിവെച്ചു. ജനക്കൂട്ടം തിരിച്ച് കല്ലേറ് നടത്തി. കല്ലേറിൽ പിടിച്ചു നിൽക്കാനാവാതെ പൊലീസുകാർ ഓടാൻ തുടങ്ങി. രക്ഷപ്പെടാൻ കഴിയാതെ ഇൻസ്പെക്ടർ കുട്ടികൃഷ്ണ മേനോനും ഹെഡ്കോൺസ്റ്റബിൾ ഗോപാലൻ നമ്പ്യാരും കല്ലേറിലും മർദ്ദനത്തിലും കൊല്ലപ്പെട്ടു.
'ഈ സംഭവത്തെ തുടർന്ന് നാടെങ്ങും ഭീകരാവസ്ഥയായി. ഗുരുതരമായ ലഹളയിൽ ഒരു സബ് ഇൻസ്പെക്ടറും കോൺസ്റ്റബിളും കൊല്ലപ്പെട്ടുവെന്ന് പ്രവിശ്യ ഭരണത്തിന്റെ ആസ്ഥാനമായ മദിരാശിയിലേക്ക് മലബാറിൽ നിന്നും റിപ്പോർട്ട് പോയി. - ജർമ്മൻ റേഡിയോ മലബാറിൽ സായുധ കലാപം ഇംഗ്ലീഷുകാർക്കെതിരെ എന്ന് വാർത്താ പ്രക്ഷേപണം നടത്തി. കെ.പി. ആർ ഗോപാലനൊഴികെ 34 പ്രതികളേയും ഒരു വർഷത്തിനിടെ അറസ്റ്റ് ചെയ്തു. ആദ്യ കേസിൽ കെ.പി. ആർ ഉൾപ്പെട്ടിരുന്നില്ല. എന്നാൽ കെ.പി. ആറിനെ അറസ്റ്റ് ചെയ്യാൻ പൊലീസ് നീക്കം ആരംഭിച്ചിരുന്നു. 1941 മെയ് 27 ന് കെ.പി. ആറിനെ കോട്ടയം തഹസിൽദാർ മുമ്പാകെ ഹാജരാക്കി.
തലശ്ശേരി സെഷൻസ് കോടതി കെ.പി. ആറിനും മറ്റും ഏഴ് വർഷം കഠിന തടവും 34 പ്രതികളിൽ 17 പേരെ വിട്ടയക്കുകയും ചെയ്തു. മദ്രാസ് ഗവൺമെന്റ് ഹൈക്കോടതിയിൽ അപ്പീൽ ബോധിപ്പിച്ചു. അതോടെ കെ.പി. ആറിന് വധശിക്ഷ നൽകി. വാർത്ത പുറത്ത് വന്നതോടെ ദേശവ്യാപകമായ പ്രതിഷേധം അലയടിച്ചു. ഹൈക്കോടതിയിൽ നിന്നും കേസ് പ്രവീകൗൺസിലിൽ എത്തി. കെ.പി. ആറിന് വേണ്ടി വാദിച്ചത് പ്രമുഖ മാർക്കിസ്റ്റായ ബ്രിട്ടീഷ് അഭിഭാഷകൻ ഡി.എൻ പ്രക്ട് ആയിരുന്നു. പൊലീസും ജനക്കൂട്ടവും ഏറ്റുമുട്ടി അത്യാഹിതങ്ങൾ സംഭവിച്ചാൽ ഒരാളിൽ കുറ്റം ചുമത്തി ശിക്ഷിക്കുന്നത് നീതിയല്ലെന്ന് മഹാത്മാഗാന്ധി. കെ.പി. ആറിനെ വിട്ടയക്കണമെന്നും ഗാന്ധിജി ഗവൺമെന്റിനോട് അഭ്യർത്ഥിച്ചു. നെഹ്റു ഒരു പടി കൂടി കടന്ന് കെ.പി ആറിനെ തൂക്കിലേറ്റാൻ അനുവദിക്കില്ലെന്ന് പറഞ്ഞു.
ബോംബെ ചൗപ്പാത്തി കടപ്പുറത്ത് ബ്ലിറ്റ്സ് വാരികയുടെ പത്രാധിപർ കരഞ്ചിയയുടെ നേതൃത്വത്തിൽ കെ.പി. ആറിന്റെ ശിക്ഷക്കെതിരെ പ്രതിഷേധം ആഞ്ഞടിച്ചു. പത്രപ്രവർത്തന ചരിത്രത്തിൽ തന്നെ പത്രാധിപർ നേരിട്ടിറങ്ങി പ്രക്ഷോഭം നടത്തിയത് ആദ്യമായാണ്. വമ്പിച്ച വിദ്യാർത്ഥി പ്രക്ഷോഭവും പ്രതിഷേധവും രാജ്യ വ്യാപകമായി നടന്നു. അതോടെ കെ.പി. ആറിന്റെ വധശിക്ഷ ജീവപര്യന്തമാക്കി മാറ്റി. മോറാഴ കേസിലെ ശിക്ഷിക്കപ്പെട്ട എല്ലാ പ്രതികളും 1946 വരെ ജയിലിൽ കിടന്നു. ടി. പ്രകാശം അവിഭക്ത മദിരാശി മുഖ്യമന്ത്രിയായതോടെ കെ.പി. ആർ ഉൾപ്പെടെ മുഴുവൻ പ്രതികളേയും വിട്ടയച്ചു.
റിവിഷനിസത്തെ പല്ലും നഖവും ഉപയോഗിച്ച് എതിർത്ത കമ്യൂണിസ്റ്റായിരുന്നു കെ.പി. ആർ. അധികാരത്തിന് വേണ്ടി ഒത്തു തീർപ്പുകളും വിട്ട് വീഴ്ചകളും നടത്തുന്നത് കെ.പി. ആറിനെ പലപ്പോഴും കോപാകുലനാക്കിയിരുന്നു. എങ്കിലും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് തളർച്ച നേരിടുമ്പോഴെല്ലാം കെ.പി. ആർ പടയാളിയെപ്പോലെ രംഗത്ത് വരുമായിരുന്നു. സമത്വ സുന്ദരമായ ഒരു ലോകത്തിന് വേണ്ടി ആശയം ആത്മാവിലേറ്റി ജീവിച്ച അപൂർവ്വ വിപ്ലവകാരികളിൽ അതുല്യനായിരുന്നു കെ.പി. ആർ. അതുകൊണ്ടു തന്നെ കമ്യൂണിസ്റ്റുകാരും ദേശ സ്നേഹികളും കെ.പി. ആറിനെ ഇന്നും ആദരിക്കുന്നു. അനുസ്മരിക്കുന്നു.
MNM Recommends
-
കൊച്ചിയിൽ മോഡലിങ്ങിന് വന്ന് 'കയ്യീന്ന് പോയി'; 'ചില്ലാവാൻ' രാസലഹരി ഉപയോഗവും കച്ചവടവും; എളമരക്കര ലോഡ്ജിൽ കച്ചവടവും വരവ് ചെലവ് ബുക്കും; ബുധനാഴ്ച മാത്രം എട്ട് പേർക്ക് മയക്കുമരുന്ന് വിറ്റ് കിട്ടിയത് 14,000 രൂപ; ഒടുവിൽ പൊലീസ് എത്തി എട്ടിന്റെ പണി കിട്ടുമ്പോഴും എല്ലാവരും അബോധാവസ്ഥയിൽ; ലേഡി മോഡലും കൂട്ടുകാരും പിടിയിൽ -
പമ്പ ത്രിവേണി ക്ലോക്ക്റൂമിലെ അമിത നിരക്ക്; പിരിവ് കൊടുക്കാത്തതിന് ബിജെപിക്കാർ മെനഞ്ഞ കള്ളക്കഥയെന്ന് കരാറുകാരൻ; നിഷേധിച്ച് ബിജെപി നേതൃത്വം -
എ കെ ജി സെന്റർ പടക്കമേറ്: കലാപാഹ്വാനത്തിന് ഇ പി ക്കും പി കെ ശ്രീമതിക്കുമെതിരെ കേസെടുക്കണമെന്ന ഹർജി; അന്തിമ വാദം പൂർത്തിയായി; 31ന് വിധി പറയും -
ക്നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷന് സ്റ്റേ; കോടതി ഉത്തരവ് മെത്രാപൊലീത്തയെ അനുകൂലിക്കുന്നവർ നൽകിയ ഹർജിയിൽ; സസ്പെൻഷനിൽ പ്രതിഷേധിച്ച് പാത്രിയാർക്കീസ് ബാവയുടെ ചിത്രവും ഉത്തരവും കത്തിച്ച് മെത്രാൻ അനുകൂലികൾ -
യുവതയെ ആകർഷിക്കാൻ ക്ഷേത്രങ്ങളിൽ ലൈബ്രറികൾ സ്ഥാപിക്കണം; ആരാധനാലയങ്ങൾ സമൂഹത്തെ രൂപാന്തരപ്പെടുത്തുന്ന ഇടമായി മാറണമെന്ന് എസ്. സോമനാഥ് -
നിരണത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു; പക്ഷികളുടെ ഉപയോഗവും വിപണനവും നിരോധിച്ചു -
പത്തനംതിട്ടയിൽ റെഡ് അലർട്ട്; രാത്രിയാത്ര നിരോധിച്ചു; ശബരിമല പാതയിൽ തീർത്ഥാടക വാഹനത്തിന് മുകളിൽ മരം വീണു; ളാഹയിൽ രണ്ടര മണിക്കൂറിനിടെ 121 മില്ലിമീറ്റർ മഴ: ആശങ്കയിൽ മലയോരജില്ല -
'കൂട്ടമായി നാളെ ബിജെപി ആസ്ഥാനത്തേക്ക് വരാം; നിങ്ങൾ ആഗ്രഹിക്കുന്ന ആരെയും ഒറ്റയടിക്ക് അറസ്റ്റ് ചെയ്ത് ജയിലിലടക്കാം'; 'ജയിൽ ഭാരോ' ആഹ്വാനവുമായി അരവിന്ദ് കെജ്രിവാൾ; ഞായറാഴ്ച ബിജെപി ആസ്ഥാനത്ത് പ്രതിഷേധിക്കാൻ ആംആദ്മി പാർട്ടി -
പന്തീരാങ്കാവിൽ പെൺകുട്ടിക്ക് എതിരായ പീഡനം ആസൂത്രിതമായി; വീട്ടുകാരോട് മൊബൈലിൽ സംസാരിക്കുന്നതിനു പോലും പെൺകുട്ടിക്ക് അനുവാദമില്ലായിരുന്നു; അതിജീവിതയെ അപമാനിക്കുന്ന വിധത്തിൽ വാർത്തകൾ നൽകരുതെന്ന് വനിതാ കമ്മീഷൻ -
ഇന്ത്യയിൽ ജനിച്ച് വളർന്നിട്ടും പഠിച്ചിട്ടും കുടുംബത്തോടൊപ്പം താമസിച്ചിട്ടും പെൺകുട്ടിക്ക് പൗരത്വവുമില്ല, പാസ്പോർട്ടുമില്ല; ഒസിഐ കാർഡുടമകളായ ദമ്പതികളുടെ 17 കാരിയായ മകൾക്ക് പൗരത്വം നൽകാൻ ഡൽഹി ഹൈക്കോടതി നിർദ്ദേശം -
'ഞാനും രാഹുലും മത്സരിച്ചാൽ അത് ബിജെപ്പിക്കാകും ഗുണം ചെയ്യുക; പാർട്ടിയുടെ പ്രചാരണം ഏറ്റെടുക്കാൻ ആളില്ലാതെവരും'; ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാത്തതിന്റെ കാരണം വ്യക്തമാക്കി പ്രിയങ്ക ഗാന്ധി -
മേയർ- ഡ്രൈവർ തർക്കത്തിൽ എംവിഡിയുടെ എൻട്രി! യദു ഓടിച്ച ബസിൽ പരിശോധന നടത്തി; വേഗപ്പൂട്ടും ജിപിഎസും പ്രവർത്തനരഹിതമെന്ന് കണ്ടെത്തൽ; പൊലീസ് ആവശ്യപ്രകാരം നടത്തിയ എംവിഡിയുടെ പരിശോധനയുടെ ഉന്നവും യദു തന്നെ; ആര്യയുടെ രഹസ്യമൊഴി ചൊവ്വാഴ്ച്ച രേഖപ്പെടുത്തും -
ലോക്സഭാ തെരഞ്ഞെടുപ്പു ഫലം വരുമ്പോൾ രാത്രിയിൽ ആഹ്ളാദപ്രകടനം വേണ്ട; അതിരുവിട്ട ആഹ്ലാദ പ്രകടനങ്ങളും അരുത്; പടക്കങ്ങൾ ഒഴിവാക്കാം; അക്രമ സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ രാഷ്ട്രീയ പാർട്ടികളോട് നിർദേശവുമായി കോഴിക്കോട് കലക്ടർ -
'പുറത്തുനിന്നുള്ള വിമർശനങ്ങൾക്ക് ഞാൻ ചെവി കൊടുക്കാറില്ല; ഒരു കളി എങ്ങനെ ജയിക്കാമെന്ന് ഞാൻ ആരോടും ഉപദേശം ചോദിച്ചിട്ടില്ല'; സ്ട്രൈക്ക് റേറ്റിനെക്കുറിച്ചുള്ള ഗവാസ്കറുടെ വിമർശനത്തിന് മറുപടിയുമായി വിരാട് കോലി -
നിറം 2 അടക്കം സിനിമകളിൽ നിക്ഷേപിച്ചാൽ വൻലാഭം വാഗ്ദാനം ചെയ്ത് കേരളത്തിലും തട്ടിപ്പ്; രണ്ടുകോടിയോളം രൂപ ജോണി സാഗരിക തട്ടി എടുത്തുവെന്ന് തൃശൂർ സ്വദേശി; കെ എസ് എഫ് ഇ ചിട്ടി കിട്ടാൻ സ്ഥലം ഈട് നൽകിയപ്പോഴും വഞ്ചന -
പൃഥിരാജിന് ഹാസ്യം വഴങ്ങില്ലെന്ന് ആരാണ് പറഞ്ഞത്? ഒപ്പം കട്ടക്ക് ഇടിച്ചുനിന്ന് ബേസിലും; അന്യമായ പഴയ പ്രിയദർശൻ മോഡൽ സ്ലാപ്പ് സ്റ്റിക്ക് കോമഡി തിരിച്ചുവരുന്നു; ഗുരുവായൂരമ്പലനടയിൽ കാശ് വസൂലാവുന്ന ചിത്രം; പൃഥി-ബേസിൽ കോമ്പോയുടെ അഴിഞ്ഞാട്ടം കൈയടി നേടുമ്പോൾ! -
പത്തനംതിട്ട മലയോര മേഖലയിൽ രാത്രിയാത്ര നിരോധനം; ഗവിയടക്കമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലും നിയന്ത്രണം; 19 മുതൽ 23 വരെ 7 മണിക്ക് ശേഷം രാത്രിയാത്ര പാടില്ല -
ബോംബ് നിർമ്മാണത്തിനിടെ കൊല്ലപ്പെട്ട സഖാക്കൾക്കുള്ള സ്മാരകം പണിത് സിപിഎം ഭീകര പ്രവർത്തനത്തെ താലോലിക്കുന്നു; ഷാഫി പറമ്പിൽ ജയിക്കുമെന്ന് ഉറപ്പിച്ചപ്പോഴാണ് പാനൂറിൽ ബോംബ് തയ്യാറാക്കിയത്; വൈകാതെ ഇവിടെയും സ്മാരക മന്ദിരം ഉയരും: കെ സുധാകരൻ -
ഡൽഹിയിലും പഞ്ചാബിലും പ്രതിപക്ഷ സഖ്യം കൂടുതൽ സീറ്റുനേടും; ദേശീയതലത്തിൽ ഇന്ത്യ സഖ്യത്തിന് അനുകൂലമായ രാഷ്ട്രീയ അന്തരീക്ഷമെന്ന് ദേവേന്ദ്ര യാദവ് -
ഹെപ്പറ്റൈറ്റിസ് എ വൈറസ് കരളിനെ ബാധിക്കുകയും കരൾ വീക്കത്തിന് കാരണമാവുകയും ചെയ്യും; മഞ്ഞപ്പിത്തം മുതിർന്നവരിൽ ഗുരുതരമാകാൻ സാധ്യതയേറെ; പ്രത്യേക ശ്രദ്ധ വേണമെന്ന് ആരോഗ്യവകുപ്പ്
Most Read
- ദിവസവും നറുക്കെടുപ്പ് നടത്തുകയും സമ്മാനങ്ങൾ വിതരണം ചെയ്യുന്നതുകൊണ്ടും സംസ്ഥാന സർക്കാരിന്റെ ലോട്ടറി വിൽപ്പന കുറയുന്നു; ബോചെ ടീക്കൊപ്പം ലക്കി ഡ്രോ നടത്തുന്നതിൽ എഫ് ഐ ആർ; ബോബി ചെമ്മണ്ണൂരിനെതിരെ കേസെടുത്തത് ലോട്ടറി വകുപ്പിന്റെ പരാതിയിൽ
- ആളുകളെ ഭയപ്പെടുത്തുന്നത് ഇഷ്ടപ്പെടുന്ന വ്യക്തി; എക്സിക്യൂട്ടീവ്, ജുഡീഷ്യറി, മീഡിയ തുടങ്ങി സമസ്ത മേഖലകളെയും നിയന്ത്രിക്കുന്നയാൾ; ഹിന്ദുത്വ പ്രത്യയ ശാസ്ത്രത്തിന് അനുസരിച്ച് രാജ്യത്തെ പുനർനിർമ്മിക്കുന്നു; അമിത് ഷായുടെ രാഷ്ട്രീയ ജീവിതം സമഗ്ര ചർച്ചയാക്കി 'ദ ഗാർഡിയൻ'
- പോസ്റ്ററൊട്ടിപ്പുകാരനിൽ നിന്ന് ബിജെപി ദേശീയ പ്രസിഡന്റിലേക്ക്; സഹകരണ പ്രസ്ഥാനങ്ങളിലൂടെ ഗുജറാത്ത് പിടിക്കുന്നു; രാമലക്ഷ്മണന്മാരെപ്പോലെ മോദിയുമായി കോമ്പോ; സൃഷ്ടിയെക്കാൾ പ്രിയം സംഹാരം; പാർട്ടിയുടെ ചാണക്യൻ, എതിരാളികളുടെ കാലൻ; അമിത് ഷായുടെ രാഷ്ട്രീയ ജീവിതം
- ആദ്യ വിവാഹം രജിസ്റ്റർ ആക്കിയതിന്റെ നിയമ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞത് ഗുരുവായൂർ നടയിൽ രണ്ടാം വിവാഹം; പന്തീരാങ്കാവിലെ രാഹുലും കുടുംബവും നടത്തിയ ആദ്യ തട്ടിപ്പിൽ ഇനിയും എഫ് ഐ ആർ ഇട്ടില്ലെന്ന് റിപ്പോർട്ട്; രണ്ടു കേസുകളുണ്ടെങ്കിൽ ജർമനിയിൽ നിന്നും രാഹുലിനെ എത്തിക്കൽ എളുപ്പമാകും; ഈരാറ്റുപേട്ടയിലെ പരാതിയും ഗൗരവതരം
- മോഹൻലാലിനെ എല്ലാവർക്കും ഇഷ്ടമാണ്, എനിക്കിഷ്ടമല്ല; നന്ദി ഇല്ലാത്ത മനുഷ്യൻ; എന്റെ ഭർത്താവ് ജെ വില്ല്യംസ് മരിച്ചപ്പോൾ ലാൽ വന്നില്ല; ഒരിക്കലും മര്യാദ കാണിച്ചിട്ടില്ല: നടി ശാന്തി വില്ല്യംസിന്റെ വീഡിയോ വൈറൽ
- രാഹുൽ പക്കാ ഫ്രോഡെങ്കിലും പന്തീരാങ്കാവ് സ്റ്റേഷനിലെ സിഐ സരിൻ കുറ്റക്കാരനോ? സിഐക്ക് മുമ്പാകെ സ്ത്രീധന പീഡനപരാതി യുവതിയും കുടുംബവും ഉന്നയിച്ചിരുന്നോ? കേസിൽ ഉന്നത ഉദ്യോഗസ്ഥർ സരിനെ ബലിയാടാക്കിയോ? സ്റ്റേഷനിലെ നിർണായക ദൃശ്യം പുറത്തുവരുമ്പോൾ
- കൊച്ചിയിൽ വിമാനം ഇറങ്ങുമെന്ന് ഏവരും കരുതി; എന്നാൽ മുഖ്യമന്ത്രിയും കുടുംബവും പുലർച്ചെ എത്തിയത് തിരുവനന്തപുരത്ത്; ചോദ്യങ്ങളോട് പ്രതികരിക്കാതെ വിമാനത്താവളത്തിൽ നിന്നും മടക്കം; മന്ത്രി റിയാസും കുടുംബവും നാളയേ മടങ്ങിയെത്തൂ; വിദേശ സന്ദർശനം പൂർത്തിയാക്കി മുഖ്യമന്ത്രി തിരിച്ചെത്തി
- കിരീടവും, റാംജിറാവും അവർക്ക് വർഗീയ സിനിമകൾ! കിട്ടാവുന്നിടത്ത് ഇരവാദവും സ്വത്വവാദവും കുത്തിക്കയറ്റും; വാരിയൻകുന്നനാവാതെ പൃഥിരാജ് രക്ഷപ്പെട്ടത് കഷ്ടിക്ക്; മോഹൻലാൽ ചാണകമല്ല, മമ്മൂട്ടി ജിഹാദിയുമല്ല; മലയാള സിനിമയിലെ യഥാർത്ഥ ചൊറിയൻ പുഴുക്കളെ അറിയാം
- രാഹുലിന് രാജ്യം വിടാനുള്ള ബുദ്ധി ഉപദേശിച്ചത് സിവിൽ പൊലീസ് ഓഫീസർ; രാഹുലിനും സുഹൃത്തിനും വേണ്ടത്ര സഹായവും നൽകി; പ്രതിയുടെ സുഹൃത്ത് രാജേഷുമായി സാമ്പത്തിക ഇടപാടും; പന്തീരാങ്കാവിൽ പൊലീസുകാരനെതിരേയും അന്വേഷണമെന്ന് റിപ്പോർട്ട്; തെളിവ് കിട്ടിയാൽ പൊലീസുകാരന് പണി പോകും
- പറവൂർ സ്ത്രീപീഡന കേസിൽ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തി വ്യവസായിയോട് രണ്ടുകോടി ആവശ്യപ്പെട്ടു; പൊതു പ്രവർത്തകനായ ബോസ്കോ കളമശ്ശേരി അറസ്റ്റിൽ; ഫോൺ സംഭാഷണം അടക്കം തെളിവുണ്ടെന്ന് പൊലീസ് മറുനാടനോട്