ചെറുപുഴയിലെ ഷോപ്പിൽ ജോലിക്ക് പോകുമ്പോൾ കണ്ട പരിചയം പ്രണയത്തിന് വഴിമാറി; പ്രണയിച്ച് വിവാഹം കഴിച്ച ഭർത്താവിനെ മറന്നുള്ള അടുപ്പം ഒടുവിൽ കാമുകനൊപ്പം ഒന്നിച്ച് ജീവിക്കാൻ പ്രേരണയായി; 'തട്ടിക്കൊണ്ടു പോയ' കാർ റെയിൽവേ സ്റ്റേഷനിൽ കണ്ടതോടെ ഒളിച്ചോടൽ തന്നെയെന്ന് പൊലീസ് ഉറപ്പിച്ചു; കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വെച്ച് കുടുങ്ങിയതോടെ പുറത്തായത് ഒരു പ്രണയവഞ്ചനയുടെ കഥ
വെള്ളരിക്കുണ്ട്: തട്ടിക്കൊണ്ട് പോയ കാർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ചിറ്റാരിക്കാലിൽ നിന്നും കാണാതായ വെള്ളടുക്കത്തെ ബൈക്ക് മെക്കാനിക്കായ മനുവിന്റെ ഭാര്യ മീനു (22), മകൻ ഹരികൃഷ്ണൻ എന്നിവരെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞത്. യുവതിയെയും കുട്ടിയേയും തട്ടിക്കൊണ്ട് പോയതെന്ന് നാട്ടുകാർ പറഞ്ഞ വെളുത്ത മാരുതി കാർ പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തിയതോടെയാണ് ആശങ്കകൾക്ക് വിരാമമായത്. കാർ പ്രാപൊയിൽ സ്വദേശി ബിനുവിന്റെതാണെന്ന് സ്ഥിരീകരിച്ചതോടെ യുവതിയുടെ ഭർത്താവിനെ വിവരമറിയിച്ചു. ഇതോടെയാണ് മീനുവും ബിനുവുമായുള്ള പ്രണയത്തിന്റെ കഥ അറിയുന്നത്.
കോട്ടയം സ്വദേശിനിയായ മീനു മനുവിനെ പ്രണയിച്ച് വിവാഹം കഴിച്ചതായിരുന്നു. വിവാഹ ശേഷം ഇരുവരും ചിറ്റാരിക്കാലിൽ താമസിച്ചു വരികയായിരുന്നു. ഒരു വർഷത്തിനുള്ളിൽ ഒരു മകനും പിറന്നു. വർക്ക്ഷോപ്പ് ജീവനക്കാരനായ മനുവിന്റെ വരുമാനം കൊണ്ട് ജീവിതം തള്ളി നീക്കാൻ കഴിയാതായതോടെയാണ് മീനു ചെറുപുഴയിലെ ഒരു കടയിൽ ജോലിക്കായി പോകാൻ തുടങ്ങിയത്. ഈ കടയുടെ അടുത്ത് തന്നെയുള്ള ഒരു വെൽഡിങ് വർക്കഷോപ്പിലെ ജീവനക്കാരനായിരുന്നു ബിനു.
കടയിൽ വരുന്ന പരിചയത്തിൽ തുടങ്ങിയ സൗഹൃദം ഒടുവിൽ പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. ബിനു ഇതിനിടയിൽ മീനുവിന്റെ ഭർത്താവുമായി ചങ്ങാത്തത്തിലാവുകയും വീട്ടിൽ സന്ദർശ്ശനം നടത്തുകയും ചെയ്യുന്നത് പതിവാക്കി. എന്നാൽ കുറച്ചു കഴിഞ്ഞതോടെ ഭാര്യയുമായുള്ള ബിനുവിന്റെ ഇടപഴകലിൽ സംശയം തോന്നിയതോടെ ബിനു വീട്ടിൽ വരുന്നത് വിലക്കി. മീനുവിനോട് ജോലിക്ക് പോകേണ്ടെന്നും പറഞ്ഞു. ഇതാണ് മനു പൊലീസിനോട് പറഞ്ഞത്.
കഥ കേട്ടുകഴിഞ്ഞപ്പോൾ ബിനുവിനൊപ്പം തന്നെയാണ് മീനുവും മകനും പോയതെന്ന് പൊലീസ് ഉറപ്പിച്ചു. പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും തൊട്ടുമുൻപ് പോയ ട്രെയിൻ ഏതെന്ന് കണ്ടത്തി. കോയമ്പത്തൂരിലേക്ക് പോകുന്ന ഇന്റർ സിറ്റി എക്സപ്രസ്സിലാവും അവർ കയറിയെതെന്ന നിഗമനത്തിൽ കോഴിക്കോട് റെയിൽവേ പൊലീസിനെ വിവരമറിയിക്കുകയും മീനുവിന്റെയും കുട്ടിയുടെയും ചിത്രം കൈമാറുകയും ചെയ്തു. ഇതോടെ വൈകിട്ട് നാലുമണിയോടെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെത്തിയ കോയമ്പത്തൂർ ഇന്റർ സിറ്റി എക്സ്പ്രസിൽ റെയിൽവേ പൊലീസും റയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് ബിനുവിന്റെയൊപ്പം മീനുവിനെയും കുട്ടിയേയും കണ്ടെത്തിയത്. മൂന്ന് പേരെയും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് കസ്റ്റഡിയിലെടുത്തു. പിന്നീട് ചിറ്റാരിക്കാൽ പൊലീസിന് കൈമാറുകയായിരുന്നു.
വെള്ളിയാഴ്ച രാവിലെ പത്തരയോടെയാണ് മനുവിന്റെ ഭാര്യ മീനു കൃഷ്ണ(23)മകൻ സായി കൃഷ്ണ(3) എന്നിവരെ കാറിലെത്തിയ സംഘം തട്ടി കൊണ്ട് പോയതായി വാർത്ത വന്നത്. പട്ടാപ്പകൽ തട്ടിക്കൊണ്ടു പോയെന്ന വാർത്ത പുറത്തുവന്നതോടെ ആളുകൾ പരിഭ്രാന്തരായി. നാട്ടുകാർ വീട്ടിലേക്ക് എത്തിയപ്പോൾ കണ്ടത് ചിന്നിച്ചിതറി കിടക്കുന്ന സാധനങ്ങളും മറ്റുമായിരുന്നു. ഇതോടെ തട്ടിക്കൊണ്ടു പോകൽ കഥ യഥാർത്ഥ്യമാണെന്ന ധാരണയിൽ പൊലീസ് അന്വേഷണം പുരോഗമിച്ചു. ഈ അന്വേഷണത്തിലാണ് യുവതിയുടെ കള്ളം പൊളിഞ്ഞത്. മനു രാവിലെ ജോലിക്കു പോയിരുന്നു. രാവിലെ പത്തുമണിയോടെയാണ് മനുവിനേ തേടി ഫോൺവിളി എത്തിയത്.
തന്നെ ചിലർ തട്ടിക്കൊണ്ടു പോകാൻ ശ്രമിക്കുന്നുവെന്നും രക്ഷിക്കണേ.. എന്നു പറഞ്ഞ് അലമുറയിട്ടു കരഞ്ഞ ശേഷം മീനു ഫോൺ കട്ടു ചെയ്യുകയായിരുന്നു. ഫോൺ സംഭാഷണം പൂർത്തിയാക്കുന്നതിനു മുൻപ് കരഞ്ഞു കൊണ്ട് മീനു ഫോൺ കട്ട് ചെയ്യുകയായിരുന്നു. മനു വിവരം അറിയിച്ചതിനെ തുടർന്ന സ്ഥലത്തെത്തിയ പൊലീസ് കണ്ടത് മുറിയിൽ ചിന്നിച്ചിതറി കിടക്കുന്ന സാധനങ്ങളായിരുന്നു. മൽപ്പിടുത്തം നടന്നതിന്റെ ലക്ഷണങ്ങളും ഉണ്ടായിരുന്നു.
അന്വേഷണം നടക്കുന്നതിനിടയിൽ മീനുവിന്റെ മൊബൈൽ നമ്പരിൽ നിന്നും കഴുത്തിൽ മുറിവേൽപിച്ച് ചോര ഒലിപ്പിച്ച നിലയിൽ മീനുവിന്റെ ഫോട്ടോ ഭർത്താവിന്റെ വാട്സ്ആപ്പിലേക്ക് അയക്കുകയും ചെയ്തിരുന്നു. ഈ ഫോട്ടോ പരിശോധിച്ച പൊലീസ് കഴുത്തിന് മുറിവേറ്റാൽ ഉണ്ടാകുന്ന രീതിയിലുള്ള ചോരയല്ല ഫോട്ടോയിലുള്ളതെന്ന് ഉറപ്പിക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്ത ഇരുവരെയും പൊലീസ് ഇന്ന് കോടതിയിൽ ഹാജരാക്കും. ചിറ്റാരിക്കൽ എസ്ഐ രഞ്ജിത്ത് രവീന്ദ്രന്റെ നേതൃത്തിൽ നടത്തിയ അന്വേഷണമാണ് തട്ടിക്കൊണ്ടു പോകൽ നാടകം പൊളിയാൻ കാരണണായത്.
MNM Recommends
-
പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത് ചോദ്യം ചെയ്തു; വീടിന് മുന്നിലെ റോഡിലിട്ട് ഹെൽമറ്റും കല്ലും ഉപയോഗിച്ച് അയൽവാസിയെ വകവരുത്തിയ അച്ഛനും മകനും; കക്കാട് തുളിച്ചേരി നമ്പ്യാർമെട്ടയെ ഞെട്ടിച്ച് അജയകുമാറിന്റെ കൊല; കണ്ണരിൽ ദേവദാസും മക്കളും അഴിക്കുള്ളിൽ -
ഓസ്ട്രേലിയയിലെ മലയാളികൾ സൂക്ഷിച്ചില്ലെങ്കിൽ ഡ്രൈവിങ് സ്വപ്നമായി മാറും; വാഹന ഓടിക്കുന്നതിനിടെയുള്ള മൊബൈൽ ഉപയോഗം വിനയാകുന്നത് ആയിരക്കണക്കിന് പേർക്ക്; തുടക്കക്കാർക്ക് ജിപിഎസ്-ബ്ലൂടൂത്ത് ഫംഗ്ഷനുകൾക്കും നിരോധനം; ഗണേശിന്റെ പരിഷ്കാരങ്ങൾ അട്ടിമറിക്കുന്നവർ അവിടെ ഇല്ലേ? -
ഡ്രൈവർ മോശമായി ആഗ്യം കാണിച്ചാൽ കാറിന്റെ പിൻ സീറ്റിലിരിക്കുന്നയാൾക്ക് കാണാൻ കഴിയുമെന്ന് ശാസ്ത്രീയമായി തെളിയിച്ച് പൊലീസ്; ഇനി യദുവിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയേക്കും; മേയറുടെ പരാതി ശരിയെന്ന് ഉറപ്പിക്കാൻ പുനരാവിഷ്കാരങ്ങൾ; യദുവിനെ കുടുക്കാൻ തിരക്കഥ റെഡി -
കൊങ്കൺ പാതയിൽ ഉഡുപ്പിക്കു സമീപം പാളത്തിൽ വിള്ളൽ; കണ്ടെത്തിയത് നേത്രാവതി എക്സ്പ്രസ് കടന്നു പോകുന്നതിന് തൊട്ടുമുമ്പ്: ഒഴിവായത് വൻദുരന്തം -
ദോഹയിൽ നിന്ന് അയർലൻഡിലേക്ക് പോയ വിമാനം ആകാശചുഴിയിൽ വീണു; 12 പേർക്ക് പരിക്ക് -
ചിതറയിൽ ദമ്പതികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യ സാമ്പത്തിക ബാധ്യതയെ തുടർന്നെന്ന് സംശയം -
സ്കൂട്ടറിൽ സഞ്ചരിച്ച യുവതിയെ പിന്നാലെ എത്തിയവർ വാഹനം ഇടിച്ചു വീഴ്ത്തി; സഹായത്തിനെന്ന വണ്ണം അടുത്തെത്തിയ ശേഷം സ്വർണാഭരണങ്ങൾ കവർന്നു: നഷ്ടമായത് മൂന്ന് പവൻ സ്വർണം: സംഭവം ജോലി സ്ഥലത്ത് നിന്നും മടങ്ങുമ്പോൾ -
വാട്സ്ആപ് സന്ദേശത്തിലെ ശബ്ദം അനിമോന്റേതാണെന്ന് ഉറപ്പിക്കാൻ ചണ്ഡിഗഡിലെ നാഷണൽ ലാബിൽ പരിശോധിക്കും; എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കാത്തതിന് കാരണം ഇഡി പേടി; കേന്ദ്ര ഏജൻസികളെ അകറ്റാൻ കരുതലോടെ ക്രൈംബ്രാഞ്ച്; അനിമോന്റെ മൊഴി എടുക്കും; ബാർ കോഴയിൽ സഭ തുടങ്ങും മുമ്പ് എല്ലാം രാജിയാക്കും! -
വിവാഹ വാർഷികാഘോഷ ദിനത്തിൽ നിർധന കുടുംബങ്ങൾക്കു ഭൂമി ദാനം ചെയ്ത് ദമ്പതികൾ; ഏഴ് കുടുംബങ്ങൾക്ക് വീടു നിർമ്മക്കാൻ നൽകിയത് അഞ്ച് സെന്റ് വീതം -
ചങ്ങനാശേരി നഗരമധ്യത്തിൽ രാത്രി പെൺകുട്ടിക്കു നേരെ യുവാവിന്റെ അതിക്രമം; തടയാൻ ശ്രമിച്ച ജനക്കൂട്ടത്തിന് നേരെ മുളക് സ്േ്രപ പ്രയോഗിച്ച് യുവാവിന്റെ സുഹൃത്തുക്കൾ: സ്റ്റേഷനിൽ വിവരമറിയിച്ചിട്ടും പൊലീസെത്തിയത് അരമണിക്കൂറിനു ശേഷം -
ആശുപത്രി വിട്ട ഷാറൂഖ് ഖാൻ ഫൈനൽ കാണാൻ എത്തിയത് വെറുതേയായില്ല; ഐപിഎൽ മൂന്നാം കിരീട നേട്ടത്തിന്റെ ആഹ്ലാദത്തിൽ കിങ്ഖാൻ; താരങ്ങളെ കെട്ടിപ്പുണർന്നും മുത്തം കൊടുത്തു ആഹ്ലാദം പ്രകടിപ്പിച്ചു -
ഏറ്റവും കൂടുതൽ റൺസെടുത്ത ബാറ്റർ വിരാട് കോലി തന്നെ! ഓറഞ്ച് ക്യാപ് സ്വന്തം; റൺവേട്ടക്കാരിൽ സഞ്ജു സാംസൺ അഞ്ചാം സ്ഥാനത്ത്; പർപ്പിൾ ക്യാപ് ഹർഷൽ പട്ടേലിന് -
രണ്ട് തവണ ക്യാപ്ടനായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് കപ്പുയർത്തി; ഒടുവിൽ പത്ത് വർഷത്തെ കിരീട വരൾച്ച തീർത്ത് മൂന്നാമത് ഐപിഎൽ ട്രോഫി ഉയർത്തിയപ്പോൾ ടീമിന്റെ മെന്ററുടെ റോളിലും; കൊൽക്കത്തയുടെ യഥാർഥ ഹീറോയായി ഗൗതം ഗംഭീർ -
ഐപിഎൽ കിരീടത്തിൽ വീണ്ടും മുത്തമിട്ട് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്; സൺറൈസേഴ്സ് ഹൈദരാബാദിനെ എട്ട് വിക്കറ്റിന് തറപറ്റിച്ചു; വിജയം ഒരുക്കിയത് ബൗളർമാരുടെ മികവ്; ഷാരൂഖ് ഖാൻ ഉടമസ്ഥനായ ടീമിന് ഇത് മൂന്നാമത്തെ ഐപിഎൽ കിരീടം -
ആലുവയിൽ കാണാതായ അതിഥി തൊഴിലാളിയുടെ മകളെ കണ്ടെത്തി; പെൺകുട്ടിയെ കണ്ടെത്തിയത് അങ്കമാലിയിൽ അതിഥിത്തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്തു നിന്നും; കുട്ടിയെ കണ്ടെത്തിയതോടെ ആശങ്കകൾക്ക് വിരാമം -
തമ്മിൽ തല്ലിയ കെ.എസ്.യുവിനെ പൂർണമായും തള്ളി കെപിസിസി റിപ്പോർട്ട്; ഭാരവാഹികളുടെ പക്വത ഇല്ലായ്മയിൽ ക്യാംപ് നടത്തിപ്പ് പൂർണ പരാജയം; കെപിസിസിയുടെ നിയന്ത്രണത്തിലല്ല ക്യാംപ് നടന്നത്; പ്രതിനിധികളെ നിശ്ചയിച്ചതിലും പാളിച്ച; കർശന അച്ചടക്ക നടപടിക്ക് ശുപാർശ ചെയ്തു കെപിസിസി അന്വേഷണ സമിതി റിപ്പോർട്ട് -
ഐപിഎൽ കലാശപ്പോരിൽ ഉഗ്രരൂപം പൂണ്ട് കൊൽക്കത്ത ബൗളർമാർ; തകർന്നടിഞ്ഞ് സൺ റൈസേഴ്സ് ഹൈദരാബാദ്; നൈറ്റ് റൈഡേഴ്സിന് 114 റൺസ് വിജയലക്ഷ്യം; ഐപിഎൽ ഫൈനലിലെ ഏറ്റവും കുറഞ്ഞ സ്കോർ -
വീണ്ടും ആകാശച്ചുഴി; ദോഹയിൽ നിന്നും ഡബ്ലിനിലേക്ക് പറന്ന ഖത്തർ എയർവേസ് വിമാനം ആകാശച്ചുഴിയിൽ പെട്ടു; വിമാനം ആടിയുലഞ്ഞതോടെ യാത്രക്കാരും കാബിൻ ക്രൂവും ഉൾപ്പടെ പരിക്കേറ്റത് 12 പേർക്ക്; വിമാനം സുരക്ഷിതമായി ഇറക്കി -
ആലുവയിൽ ഇതര സംസ്ഥാന തൊഴിലാളിയുടെ 12 വയസ്സുകാരി മകളെ കാണാതായി; പൊലീസ് അന്വേഷണം ആരംഭിച്ചു; കുട്ടിയെ തട്ടിക്കൊണ്ടു പോയാതാണോ എന്ന് സംശയം -
ഐപിഎൽ കലാശപ്പോരിൽ നിർണായക ടോസ് ജയിച്ച് പാറ്റ് കമിൻസ്; സൺറൈസേഴ്സ് ഹൈദരാബാദ് ആദ്യം ബാറ്റു ചെയ്യും; ഷഹ്ബാസ് അഹമ്മദ് ടീമിൽ; മാറ്റമില്ലാതെ കൊൽക്കത്ത; ചെന്നൈയിൽ ആവേശപ്പോരാട്ടത്തിന് തുടക്കം
Most Read
- 250 വില്ലന്മാരെ ഒറ്റയടിക്ക് അടിച്ച് പറപ്പിക്കുന്ന മമ്മൂട്ടി; 90കളിലെ അടിപ്പടം ശൈലി 2024ലും; മിഥുൻ മാനുവൽ തോമസ് ഉദയകൃഷ്ണക്ക് പഠിക്കുന്നു; പുതുമയുള്ള ഒന്നുമില്ലാത്ത പക്കാ ടെപ്ളേറ്റ് സ്ക്രിപ്റ്റ്; കത്തിയെന്നുവച്ചാൽ കൊടും കത്തി; ആശ്വാസം രാജ് ബി ഷെട്ടി; ടർബോ: 'വാട്ട് എ ബ്ലെഡി ക്ളീഷേ'!
- ആശുപത്രി വിട്ട ഷാറൂഖ് ഖാൻ ഫൈനൽ കാണാൻ എത്തിയത് വെറുതേയായില്ല; ഐപിഎൽ മൂന്നാം കിരീട നേട്ടത്തിന്റെ ആഹ്ലാദത്തിൽ കിങ്ഖാൻ; താരങ്ങളെ കെട്ടിപ്പുണർന്നും മുത്തം കൊടുത്തു ആഹ്ലാദം പ്രകടിപ്പിച്ചു
- ചങ്ങനാശേരി നഗരമധ്യത്തിൽ രാത്രി പെൺകുട്ടിക്കു നേരെ യുവാവിന്റെ അതിക്രമം; തടയാൻ ശ്രമിച്ച ജനക്കൂട്ടത്തിന് നേരെ മുളക് സ്േ്രപ പ്രയോഗിച്ച് യുവാവിന്റെ സുഹൃത്തുക്കൾ: സ്റ്റേഷനിൽ വിവരമറിയിച്ചിട്ടും പൊലീസെത്തിയത് അരമണിക്കൂറിനു ശേഷം
- വീണ്ടും ആകാശച്ചുഴി; ദോഹയിൽ നിന്നും ഡബ്ലിനിലേക്ക് പറന്ന ഖത്തർ എയർവേസ് വിമാനം ആകാശച്ചുഴിയിൽ പെട്ടു; വിമാനം ആടിയുലഞ്ഞതോടെ യാത്രക്കാരും കാബിൻ ക്രൂവും ഉൾപ്പടെ പരിക്കേറ്റത് 12 പേർക്ക്; വിമാനം സുരക്ഷിതമായി ഇറക്കി
- പൊട്ടിപ്പൊളിഞ്ഞു തുടങ്ങിയ ആ കല്ലറ ഒടുവിൽ അവർ കണ്ടെത്തി; പിതാവിന്റെ കല്ലറയ്ക്ക് മുന്നിൽ കണ്ണീരടക്കാനാവാതെ കുമ്പനാട് സ്വദേശിനി ഷീല ജോൺ; മലേഷ്യയിലെ ക്ളാങ്ങിൽ 58 വർഷത്തിന് ശേഷം തേടിയെത്തിയ മകളും കുടുംബവും; കടലിനക്കരെ ഉറങ്ങുന്ന വല്യപ്പച്ചന്റെ കല്ലറ പുതുക്കി പണിയാൻ കൊച്ചുമക്കൾ
- ഏറ്റവും കൂടുതൽ റൺസെടുത്ത ബാറ്റർ വിരാട് കോലി തന്നെ! ഓറഞ്ച് ക്യാപ് സ്വന്തം; റൺവേട്ടക്കാരിൽ സഞ്ജു സാംസൺ അഞ്ചാം സ്ഥാനത്ത്; പർപ്പിൾ ക്യാപ് ഹർഷൽ പട്ടേലിന്
- രണ്ട് തവണ ക്യാപ്ടനായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് കപ്പുയർത്തി; ഒടുവിൽ പത്ത് വർഷത്തെ കിരീട വരൾച്ച തീർത്ത് മൂന്നാമത് ഐപിഎൽ ട്രോഫി ഉയർത്തിയപ്പോൾ ടീമിന്റെ മെന്ററുടെ റോളിലും; കൊൽക്കത്തയുടെ യഥാർഥ ഹീറോയായി ഗൗതം ഗംഭീർ
- രണ്ട് മണിക്കൂർ പ്രഭാഷണം നടത്തിയ ബാലചന്ദ്രൻ ചുള്ളിക്കാടിന് 2400 രൂപ; അനിൽ ബാലചന്ദ്രന് ഒന്നര മണിക്കൂറിന് 4 ലക്ഷം രൂപ; ഒരു സമൂഹമെന്ന നിലയിൽ കേരളത്തിന്റെ ഭാവിയെ കുറിച്ചുള്ള ആശങ്കകൾക്ക് ഒരു കാരണമെന്ന് വി ടി ബൽറാം
- ബംഗ്ലാദേശ് എംപിയുടെ അരുംകൊലയ്ക്ക് പിന്നിൽ സ്വർണ്ണക്കടത്തിലെ കുടിപ്പക; ദുബായിൽ നിന്നും ബംഗ്ലാദേശിലേക്ക് സ്വർണം കടത്തുമ്പോൾ സുരക്ഷ ഉറപ്പാക്കയിരുന്നത് എംപി അനാർ; 80 കോടിയുടെ സ്വർണം അസീം സ്വന്തമാക്കിയതോടെ കൂട്ടുപങ്കാളിയുടെ ക്വട്ടേഷൻ; ഹണിട്രാപ്പിൽ കുരുക്കി വകവരുത്തൽ
- ഐപിഎൽ കിരീടത്തിൽ വീണ്ടും മുത്തമിട്ട് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്; സൺറൈസേഴ്സ് ഹൈദരാബാദിനെ എട്ട് വിക്കറ്റിന് തറപറ്റിച്ചു; വിജയം ഒരുക്കിയത് ബൗളർമാരുടെ മികവ്; ഷാരൂഖ് ഖാൻ ഉടമസ്ഥനായ ടീമിന് ഇത് മൂന്നാമത്തെ ഐപിഎൽ കിരീടം