മുല്ലപ്പെരിയാറിൽ ആദ്യ മുന്നറിയിപ്പ്; ജലനിരപ്പ് 136 അടി പിന്നിട്ടു; ആദ്യ ജാഗ്രത നിർദ്ദേശം നൽകുക 140 അടിയിലെത്തുമ്പോൾ; സ്പിൽവേയിലൂടെ വെള്ളം തുറന്ന് വിടണമെന്ന് കേരളം; രണ്ടു കൺട്രോൾ റൂമുകൾ തുറന്നു; ഇടുക്കി ഡാമിലെ ജലനിരപ്പിൽ മാറ്റമില്ല
ഇടുക്കി: കനത്ത മഴ തുടർന്നതോടെ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയിലെത്തി. ഇത് സംബന്ധിച്ച തമിഴ്നാടിന്റെ ആദ്യ അറിയിപ്പ് കേരളത്തിന് ലഭിച്ചു. ശനിയാഴ്ച വൈകിട്ട് 6ന് ആണ് ജലനിരപ്പ് 136 അടിയിലെത്തിയത്. 138 അടിയിൽ രണ്ടാമത്തെ അറിയിപ്പും 140 അടിയിൽ ആദ്യ ജാഗ്രത നിർദ്ദേശവും തമിഴ്നാട് പുറപ്പെടുവിക്കും. 142 അടിയാണ് അനുവദനീയമായ ജലനിരപ്പ്. രണ്ടു കൺട്രോൾ റൂമുകൾ തുറന്നു.
ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഡാമിൽ നിന്ന് പരമാവധി വെള്ളം കൊണ്ടുപോകണമെന്നും സ്പിൽവേയിലൂടെ വെള്ളം തുറന്ന് വിടണമെന്നും കേരളം തമിഴ്നാടിനോട് രേഖാമൂലം ആവശ്യപ്പെട്ടു. ഇക്കാര്യം കാണിച്ച് കേന്ദ്രസർക്കാരിനും കത്തയച്ചെന്ന് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. ഡാം തുറക്കേണ്ടി വന്നാൽ മാറ്റിപ്പാർപ്പിക്കേണ്ടവരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളും കണ്ടെത്തി. മുല്ലപ്പെരിയാർ തുറന്നാലുള്ള വെള്ളം നിലവിൽ ഇടുക്കി ഡാമിന് ഉൾക്കൊള്ളാനാകുമെന്നും റോഷി അഗസ്റ്റിൻ അറിയിച്ചു.
140 അടിയിലെത്തിയതിന് ശേഷമാണ് ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശങ്ങൾ നൽകുക. നിലവിൽ കുമളി, അടിമാലി ഉൾപ്പെടെയുള്ള മേഖലകളിലും ജില്ലയിലെ ഒറ്റപ്പെട്ട ഇടങ്ങളിലും ശക്തമായ മഴ തുടരുകയാണ്. ഇതോടെ ഡാമിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവ് വർധിച്ചു. അതേസമയം ഇടുക്കി അണക്കെട്ടിലെ ജലനിരപ്പിൽ വർധനവില്ല. നിലവിൽ ഒരു ഷട്ടർ മാത്രമാണ് ഇടുക്കിയിൽ തുറന്നുവെച്ചിരിക്കുന്നത്.
ശനിയാഴ്ച ഉച്ചയോടെ തൊടുപുഴ നഗരത്തിൽ രണ്ട് മണിക്കൂറിലധികം നീണ്ടുനിന്ന ശക്തമായ മഴ പെയ്തു. നഗരത്തിൽ പലയിടങ്ങളിലും കെ.കെ.ആർ ജംഗ്ഷനിലെ മൂന്ന് വീടുകളിലും വെള്ളം കയറി. മൂന്ന് മാസം പ്രായമായ കുഞ്ഞ് ഉൾപ്പെടെയുള്ളവരെ ഫയർഫോഴ്സിന്റെ സഹായത്തോടെ മാറ്റിപ്പാർപ്പിച്ചു.
വരും മണിക്കൂറുകളിലും ശക്തമായ മഴ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, ആലപ്പുഴ, കോട്ടയം, തൃശൂർ, വയനാട് ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്. തെക്കൻ തമിഴ്നാട് തീരത്ത് രൂപപെട്ട ചക്രവാതച്ചുഴി നിലനിൽക്കുന്നതിനാൽ ഇന്നും നാളെയും സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ട്.
തുലാവർഷത്തിന്റെ മുന്നോടിയായി ബംഗാൾ ഉൾക്കടലിലും തെക്കേ ഇന്ത്യയിലും വടക്ക് കിഴക്കൻ കാറ്റിന്റെ വരവിന്റെ ഫലമായി ഒക്ടോബർ 25 മുതൽ 27 വരെ കേരളത്തിൽ വ്യാപകമായി ഇടിമിന്നലോട് കൂടിയ മഴ തുടർന്നേക്കും. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ഒക്ടോബർ 26 ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു
സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളനാൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് എറണാകുളം, ഇടുക്കി ജില്ലകളിലും ഒക്ടോബർ 26ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, വയനാട് ജില്ലകളിലുമാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലകളിലും ഇടുക്കി ജില്ലയിലെ ചിലയിടങ്ങളിലും പത്തനംതിട്ടയുടെ മലയോര മേഖലകളിലും കനത്ത മഴയാണ്. കോട്ടയം വണ്ടൻപതാൽ മേഖലയിൽ ചെറിയ ഉരുൾ പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായി. പത്തനംതിട്ടയിൽ മൂന്നിടത്ത് ഉരുൾപൊട്ടിയതായി സംശയിക്കുന്നു. സീതത്തോട് കോട്ടമൺപാറയിൽ വെള്ളപ്പാച്ചിലിൽ കാർ ഒഴുകിപ്പോയി.
കോട്ടയം ജില്ലയിലെ കൂട്ടിക്കൽ, മുണ്ടക്കയം, എരുമേലി, ഈരാറ്റുപേട്ട തുടങ്ങിയ സ്ഥലങ്ങളിലാണ് കനത്തമഴ പെയ്യുന്നത്. ഇതോടെ മണിമലയാറ്റിൽ നീരൊഴുക്ക് കാര്യമായി കുടിയിട്ടുണ്ട്. ജില്ലയുടെ കിഴക്കൻ മേഖലകളിൽ കഴിഞ്ഞ രണ്ട് ദിവസമായി രാവിലെ വെയിലും ഉച്ചക്ക് ശേഷം മഴയുമെന്ന കാലാവസ്ഥയായിരുന്നു. പക്ഷേ ഇന്ന് മഴ ശക്തമാണ്. മണിമലയാറ്റിലേക്ക് എത്തുന്ന തോടുകൾ കരകവിഞ്ഞ് വീടുകളുടെ സമീപ പ്രദേശത്തേക്ക് വെള്ളം എത്തുന്ന സ്ഥതിയാണ്.
ഉച്ചക്ക് മുതൽ പെയ്യുന്ന കനത്ത മഴയെ തുടർന്ന് എരുമേലി, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, 26-ാം മൈൽ എന്നീ പ്രദേശങ്ങളിൽ വെള്ളം കയറി തുടങ്ങി. കിഴക്കൻ വെള്ളത്തിന്റെ വരവ് ശക്തമായതിനാലാണ് ജലനിരപ്പ് ഉയർന്നത്. വിവിധ സ്ഥലങ്ങളിലും വെള്ളം ഉയർന്നതിനാൽ ബസുകളും മറ്റു സ്വകാര്യ വാഹനങ്ങളും പലയിടങ്ങളിലായി കുടുങ്ങി കിടക്കുകയാണ്. കാഞ്ഞിരപ്പള്ളി ടൗണിലും ജലനിരപ്പ് ഉയരുകയാണ്. കാഞ്ഞിരപ്പള്ളി-മണ്ണാർക്കയം റോഡിലെ കടകളിൽ നിന്നും സാധനങ്ങൾ മാറ്റി തുടങ്ങി.
വണ്ടൻപതാൽ മേഖലയിൽ ചെറിയ ഉരുൾ പൊട്ടലും ഉണ്ടായി. പ്രദേശത്ത് മണ്ണിടിച്ചിൽ ഉണ്ടാകുകയും വീടുകളിൽ വെള്ളം കയറുകയും ചെയ്തു. ശക്തമായ വെള്ളത്തിന്റെ വരവിൽ മുണ്ടക്കയം ക്രോസ്സ്വേ പാലം മൂടുന്ന വരെ ആയി. കൂടാതെ ഓടകളിൽ നിന്നും വെള്ളം ഉയർന്നതിനാൽ മുണ്ടക്കയം ടൗണിന്റെ ചില ഭാഗങ്ങളിലും വെള്ളം ഉയർന്നു തുടങ്ങി. 26-ാം മൈൽ ജംഗ്ഷനിലും മേരി ക്വീൻസ് മിഷൻ ഹോസ്പിറ്റലിന്റെ പാർക്കിങ് സ്ലോട്ടിലും തോട്ടിൽ നിന്നുമുള്ള ജലം ഉയർന്നതിനെ തുടർന്ന് വെള്ളം കയറി.
ഈമാസം 24 വരെ കനത്ത മഴ പ്രവചിച്ചിരുന്നതിനാൽ ഉരുൾപോട്ടൽ സാധ്യതയുള്ള പ്രദേശത്തുനിന്ന് ആളുകളെ മാറ്റിയിരുന്നു. കൂട്ടിക്കൽ, പൂഞ്ഞാറിന്റെ വിവിധ ഭാഗത്തുനിന്നുള്ളവർ എന്നിവരെ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. മഴയെ തുടർന്ന് ജില്ലയുടെ മലയോര പ്രദേശങ്ങളിൽ തുറന്ന ദുരിതാശ്വാസ ക്യാമ്പുകൾ പിരിച്ചുവിട്ടിരുന്നില്ല. ഇനിയൊരു ദുരന്തത്തിൽ ജീവഹാനി ഉണ്ടാകാതിരിക്കാനുള്ള മുൻകരുതൽ ജില്ലാ ഭരണകൂടം സ്വീകരിച്ചിട്ടുണ്ട്.
പത്തനംതിട്ടയിൽ മൂന്നിടത്ത് ഉരുൾപൊട്ടിയതായി സംശയം. സീതത്തോട്, കോട്ടമൺ പാറയിലും ആങ്ങമൂഴി, തേവർമല വനമേഖലയിലും റാന്നി, കുറമ്പന്മൂഴി പനങ്കുടന്ന വെള്ളച്ചാട്ടത്തിന് സമീവും ഉരുൾ പൊട്ടിയതായി സംശയിക്കുന്നു. സീതത്തോട് കോട്ടമൺ പാറയിൽ വെള്ളപ്പാച്ചിലിൽ കാർ ഒലിച്ചുപോയി. ലക്ഷ്മി ഭവനിൽ സഞ്ജയന്റെ വീട്ട് മുറ്റത്ത് പാർക്ക് ചെയ്ത കാറാണ് ഒഴുക്കിൽപെട്ടത്. ഇയാളുടെ പുരയിടത്തിലെ കാലിത്തൊഴുത്തും റബർപുരയും വെള്ളപ്പാച്ചിലിൽ തകർന്നു. ആങ്ങമൂഴി പാലത്തിന് മുകളിലൂടെ വെള്ളം ഒഴുകുകയാണ്.
ഇടുക്കി ജില്ലയിലും ചില പ്രദേശങ്ങളിൽ കനത്ത മഴയണ്. ഹൈറേഞ്ച് മേഖലയിൽ ചിലയിടങ്ങളിൽ ഒറ്റപ്പെട്ട മഴ പെയ്യുന്നുണ്ട്. ലേറേഞ്ചിൽ പ്രത്യേകിച്ച് തൊടുപുഴയിൽ തൊടുപുഴ നഗരത്തിലടക്കം ശക്തമായ മഴയാണ്. നഗരത്തിൽ അടക്കം വെള്ളം കയറി. ഉപ്പുതറ അടക്കമുള്ള സ്ഥലത്ത് മഴ പെയ്തു.
യെലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകൾ:
ഒക്ടോബർ 23: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം
ഒക്ടോബർ 24: പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്
ഒക്ടോബർ 25: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
ഒക്ടോബർ 26: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്
ഒക്ടോബർ 27: കോട്ടയം, ഇടുക്കി, വയനാട്, കണ്ണൂർ, കാസർകോട്
MNM Recommends
-
പവർ പ്ലേയിൽ ബാറ്റിങ് തകർച്ച; അർധ സെഞ്ചുറിയുമായി നിതീഷ് റെഡ്ഡിയും ട്രാവിസ് ഹെഡും; അവസാന ഓവറുകളിൽ വെടിക്കെട്ടുമായി ക്ലാസൻ; രാജസ്ഥാനു മുന്നിൽ 202 റൺസ് വിജയലക്ഷ്യമുയർത്തി ഹൈദരാബാദ് -
തെരുവിൽ ചിത്രമെഴുതിയ മകന് പിറന്നാൾ സമ്മാനമായി ചിത്ര മതിൽ; അകാലത്തിൽ വേർപിരിഞ്ഞ ചിത്രകാരനായ അർജുനന്റെ ഓർമയ്ക്കായി അമ്മയുടെ സാക്ഷാത്കാരം; മാഞ്ഞുപോയത് ജനക്കൂട്ടത്തിനിടയിൽ വരച്ചുവിസ്മയം കൊള്ളിച്ച കലാകാരൻ -
'പെൺമക്കൾ തോറ്റു, ബ്രിജ് ഭൂഷൺ ജയിച്ചു; കോടിക്കണക്കിന് പെൺമക്കളുടെ മനോവീര്യം തകർത്തു; ശ്രീരാമന്റെ പേരിൽ വോട്ടു ചോദിക്കുന്നവർ ആ പാത പിന്തുടരുന്നുണ്ടോ?'; കരൺ ഭൂഷൺ സ്ഥാനാർത്ഥിയായതിൽ പ്രതികരിച്ച് സാക്ഷി മാലിക് -
'പ്രഥമപരിഗണന സുരക്ഷിതത്വത്തിന്; കോവാക്സിന് പാർശ്വഫലങ്ങളൊന്നുമില്ല; ഇന്ത്യൻ സർക്കാരിന്റെ കോവിഡ് പ്രതിരോധ പദ്ധതി പ്രകാരം ഫലപ്രാപ്തി പരിശോധനകളും പരീക്ഷണങ്ങളും നടത്തിയ ഏക വാക്സിനെന്ന് ഭാരത് ബയോടെക് കമ്പനി -
ഏപ്രിലിൽ മാത്രം ടെക് കമ്പനികളിൽ നിന്ന് പിരിച്ചുവിട്ടത് 50 കമ്പനികളിലെ ഇരുപതിനായിരത്തിലേറെ ജീവനക്കാരെ; ആപ്പിളിലും, ഗൂഗിളിലും, ആമസോണിലും ഇന്റലിലും ടെസ്ലയിലുമായി കരഞ്ഞുകൊണ്ട് പടിയിറങ്ങേണ്ടി വന്നവരെത്രയോ! -
ശിവം ദുബെ നല്ല ഫോമിലാണ്; ലോകകപ്പിൽ ബൗൾ ചെയ്യുമെന്ന് രോഹിത്; ഹാർദിക് പാണ്ഡ്യക്കുള്ള മുന്നറിയിപ്പോ? രോഹിത്തിനെ ക്യാപ്റ്റനാക്കിയതിന്റെ കാരണം വ്യക്തമാക്കി അഗാർക്കർ; സഞ്ജുവിന്റെ റോൾ വ്യക്തമാക്കി ചീഫ് സെലക്റ്റർ -
ഷിഗെല്ല ബാധയെന്ന് സംശയം; ഛർദിയും വയറിളക്കവും ബാധിച്ച് നാലാം ക്ലാസുകാരി ചികിത്സയിലിരിക്കെ മരിച്ചു; അയൽവാസികൾക്കും രോഗലക്ഷണം; അടിയന്തര നടപടി സ്വീകരിച്ച് കടമ്പനാട് പഞ്ചായത്ത് അധികൃതർ -
സെക്സ് ടേപ്പ് വിവാദത്തിൽ പെട്ട പ്രജ്വൽ രേവണ്ണ ജർമ്മനിയിലേക്ക് പോയത് ഡിപ്ലോമാറ്റിക് പാസ്പോർട്ടിൽ; രാഷ്ട്രീയ അനുമതി നൽകിയിട്ടില്ലെന്ന് കേന്ദ്രസർക്കാർ; ടേപ്പുകൾ ചോർത്തിയ പ്രജ്വലിന്റെ ഡ്രൈവർ കാർത്തിക് അപ്രത്യക്ഷനായതിൽ ദുരൂഹത; ഡ്രൈവർ മുങ്ങിയത് എസ്ഐടി നോട്ടീസ് കിട്ടിയപാടേ -
ലോക്സഭ തെരഞ്ഞെടുപ്പിൽ മൂന്ന് സീറ്റുകളിൽ വിജയസാധ്യത: തൃശ്ശൂരും മാവേലിക്കരയിലും ജയം ഉറപ്പ്; ഇടതു മുന്നണി പന്ത്രണ്ട് സീറ്റുകൾ നേടുമെന്നും സിപിഐ എക്സിക്യൂട്ടീവ്; കേരളാ കോൺഗ്രസ് മത്സരിച്ച കോട്ടയമില്ല -
തീരുമാനം നീട്ടി വച്ച് സമയം അതിക്രമിച്ചു; കുടുംബ വാഴ്ചയെന്ന് ബിജെപി ആരോപണം കടുപ്പിക്കുമോ എന്ന് പ്രിയങ്കയ്ക്ക് ആശങ്ക; വയനാടിനെ ഉപേക്ഷിക്കാൻ രാഹുലിനും വിമുഖത; റായ്ബറേലിയിലും, അമേഠിയിലും ആരുമത്സരിക്കണമെന്ന് തീരുമാനിക്കാൻ ഖാർഗെ-രാഹുൽ കൂടിക്കാഴ്ച കർണാടകയിൽ -
ഇഷ്ടക്കാരെ കുത്തിനിറച്ചാണ് ടീം തിരഞ്ഞെടുപ്പ്; ഋതാരാജ് ടീമിൽ സ്ഥാനം അർഹിച്ചിരുന്നു; ഫോമിലല്ലാത്ത ഗില്ലിനെ പകരക്കാരുടെ നിരയിൽ ഉൾപ്പെടുത്തിയതെന്തിന്? ട്വന്റി 20 ലോകകപ്പ് ടീം പ്രഖ്യാപനത്തിനെതിരെ ശ്രീകാന്ത്; നടരാജനെ എന്തിന് ഒഴിവാക്കിയെന്ന് എസ്. ബദ്രീനാഥ് -
ജാക് നിക്കോൾസൺ ബന്ധപ്പെട്ടത് ആയിരത്തിലേറെ സ്തീകളുമായി; ഒരു പ്രജ്വൽ രേവണ്ണയിൽ മാത്രം ഒതുങ്ങുന്നതല്ല ലൈംഗിക വൈകൃതങ്ങൾ; 'സെക്ഷ്വൽ മൊറാലിറ്റി' ഏതു സമൂഹത്തിലും പാലിക്കപ്പെടേണ്ട ഒന്ന്: വെള്ളാശേരി ജോസഫ് എഴുതുന്നു -
കെഎസ്ആർടിസി ബസ് നടുറോഡിൽ തടഞ്ഞിട്ട് ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തി; പരാതി നൽകിയിട്ടും കേസെടുക്കാതെ പൊലീസ്; യദുവിന്റെ പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ; മെമ്മറി കാർഡ് കാണാതെ പോയതിലെ ദുരൂഹതക്കിടെ അന്വേഷണം എത്തുന്നു -
ലാവലിൻ കേസിൽ സുപ്രീംകോടതിയിൽ ഇന്നും ഒന്നും സംഭവിച്ചില്ല; കേസിലെ ഹർജികളിൽ അന്തിമവാദം ഇന്നും തുടങ്ങിയില്ല; 110ാം നമ്പർ കേസായി ലിസ്റ്റ് ചെയ്തത് മാറ്റിയത് മറ്റൊരു കേസിന്റെ അന്തിമവാദം തുടരുന്നതിനാൽ; ലാവലിൻ നീളെ നീളെ തുടരുന്നു.. -
'ഹോ ഡിയർ ഇത് ഗംഭീരമായിട്ടുണ്ട് ഇത് ചെയ്യാൻ കുറച്ച് സമയം എടുക്കേണ്ടി വരും'; പുഷ്പ പാട്ടിറങ്ങിയതിന് പിന്നാലെ ഡേവിഡ് വാർണർ; ഇത് വളരെ ഈസിയാണ്, നേരിട്ട് കാണുമ്പോൾ ഞാൻ തന്നെ കാണിച്ചു തരാമെന്ന് അല്ലു അർജുൻ -
എസ് സി എസ് ടി, ഒബിസി സംവരണം അവസാനിപ്പിക്കും എന്ന് പറയുന്ന വ്യാജ വീഡിയോ; അമിത് ഷായ്ക്ക് എതിരായ ഡീപ്പ് ഫേക് വീഡിയോയിൽ തെലങ്കാന കോൺഗ്രസ് ഐടി സെല്ലിലെ അഞ്ചുപേർ അറസ്റ്റിൽ -
ലൈംഗിക പീഡന വീഡിയോ വിവാദം; പ്രജ്വൽ രേവണ്ണയ്ക്കെതിരേ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി പ്രത്യേക അന്വേഷണ സംഘം; ലോകത്തെ എല്ലാ എമിഗ്രേഷൻ പോയിന്റുകളിലേക്കും നോട്ടീസ് അയച്ചു; ഫ്രാങ്ക്ഫർട്ടിലേക്ക് കടന്നതായി അന്വേഷണ റിപ്പോർട്ടുകൾ -
മലപ്പുറത്തിനെതിരായ മന്ത്രിയുടെ പ്രസ്താവന ഒരുതരം വരട്ടുചൊറി; കേരളത്തിൽ ഉടനീളം പ്രതിഷേധം ഉണ്ടെങ്കിലും മലപ്പുറത്ത് പ്രതിഷേധം ഉണ്ടായാൽ നെഞ്ചത്ത് കയറാൻ എളുപ്പമാണല്ലോ; മന്ത്രിയുടെ പ്രസ്താവന ഗതാഗത വകുപ്പിലെ കെടുകാര്യസ്ഥത മറക്കാൻ; ഗണേശ്കുമാറിനെ വിമർശിച്ചു മുസ്ലിംലീഗ് -
മുന്നറിയിപ്പില്ലാതെ അവധിയെടുത്ത് മുങ്ങി; കെഎസ്ആർടിസി പത്തനാപുരം ഡിപ്പോയിലെ ജീവനക്കാർക്കെതിരെ നടപടി; പതിനാറ് സ്ഥിരം ഡ്രൈവർമാർക്ക് സ്ഥലം മാറ്റം -
'ഐ.പി.എല്ലിൽ മോശം പ്രകടനം; ആഭ്യന്തര ക്രിക്കറ്റ് കളിക്കാതെ ഹാർദിക് ഇന്ത്യൻ ടീമിൽ; പ്രത്യേക പരിഗണന മറ്റു താരങ്ങൾക്ക് തെറ്റായ സന്ദേശം നൽകും; ബുമ്രയെ വൈസ് ക്യാപ്റ്റനാക്കാമായിരുന്നു'; ബിസിസിഐയ്ക്കെതിരെ ഇർഫാൻ പഠാൻ
Most Read
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- ഭാര്യ തടഞ്ഞിട്ട ബസിൽ കയറി ടിക്കറ്റെടുത്ത് തമ്പാനൂരിലേക്ക് യാത്ര ചെയ്യാൻ കൊതിച്ച ഭർത്താവ്; ആ സിസിടിവി ദൃശ്യം ഉണ്ടായിരുന്നുവെങ്കിൽ സച്ചിൻദേവിന്റെ ബസിനുള്ളിലെ 'ആവേശം' തെളിയുമായിരുന്നു; കണ്ടക്ടർക്കും സിപിഎം രാജ്യസഭാ അംഗത്തിനും തമ്മിലുള്ള ബന്ധം സ്ഥിരീകരിക്കപ്പെടുന്നതും ട്വിസ്റ്റ്; ബസിലെ മോഷണം ബോധപൂർവ്വം തന്നെ
- 10 രൂപ നൽകിയപ്പോൾ ടിക്കറ്റിന് 13 രൂപ; ആകെയുള്ള 500 ന്റെ നോട്ട് നൽകിയതോടെ കലി തുള്ളി കണ്ടക്ടർ; ഇറങ്ങേണ്ട സ്റ്റോപ്പിന് പകരം തൊട്ടടുത്ത സ്റ്റോപ്പിൽ നിർത്തിയപ്പോൾ ചവിട്ടി താഴെയിട്ട് മർദ്ദനം; തൃശൂരിൽ 68 കാരന്റെ ജീവനെടുത്തത് 3 രൂപയെ ചൊല്ലിയുള്ള തർക്കം; കൊലക്കുറ്റത്തിന് കേസ്
- ഭർത്താവായ എംഎൽഎ ബസിനുള്ളിൽ കയറിയില്ലെന്ന വിശദീകരണവും പച്ചക്കള്ളം; സച്ചിൻദേവ് എംഎൽഎ ബസിൽ കയറിയെന്ന് സ്ഥിരീകരിച്ച് ഡിവൈഎഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ്; യാത്രക്കാരെ ഇറക്കി വിട്ടില്ലെന്നും തടഞ്ഞു വച്ച ബസിൽ കയറി ആവശ്യപ്പെട്ടത് ടിക്കറ്റ് എന്നും വിശദീകരണം; കണ്ടക്ടർ നാട്ടുകാരനെന്നും റഹിം; ദുരൂഹത കൂട്ടി പുതിയ വെളിപ്പെടുത്തൽ
- തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് പിആർ ജോലി; അപർണ സെൻ പാർട്ടിയെയും സഖാക്കളെയും വഞ്ചിച്ചതാണ്; ശമ്പളം നൽകിയില്ലെന്ന പരാതിയുമായി യുവമാധ്യമപ്രവർത്തക; വിവാദ ഫേസ്ബുക്ക് പോസ്റ്റ് സൈബർവാർ നടന്ന വടകര അടക്കം ചർച്ചയിൽ നിൽക്കവേ
- മേയറും സുഹൃത്തുമായുള്ള ചിത്രം ഉപയോഗിച്ച് സോഷ്യൽ മീഡിയയിൽ നടന്നത് സമാനതകളില്ലാത്ത സൈബർ ആക്രമണം; പരാതിയിൽ കേസെടുത്ത് പൊലീസ്; മെമ്മറി കാർഡ് മോഷണത്തിലും കേസും; യുദുവിന്റെ പരാതിയിൽ അന്വേഷണം മാത്രം; മേയർ-ഡ്രൈവർ വിവാദത്തിൽ ഇനി എന്തും സംഭവിക്കാം
- സമ്മർദ്ദം ഏറെയുണ്ടായിട്ടും പിന്മാറിയില്ലെന്ന് എസ് യു സി ഐ; നോമിനേഷൻ പിൻവലിക്കാൻ മറ്റെല്ലാവരുമെത്തി; കോൺഗ്രസ് നാണക്കേടായ ഇൻഡോറിൽ എതിരില്ലാതെ ജയിക്കാനുള്ള ബിജെപി മോഹം തടഞ്ഞ് പോരാട്ടം ഉറപ്പാക്കിയത് എസ് യു സി ഐ (കമ്യൂണിസ്റ്റ്) എന്ന് വെളിപ്പെടുത്തൽ; ഇൻഡോറിൽ സംഭവിച്ചത് എന്ത്?
- സ്ത്രീ ശാക്തീകരണത്തിനായി പ്രവർത്തിച്ച കലാകാരി 'ഭീകരവാദി'; വിധിച്ചത് 11 വർഷത്തെ കഠിന തടവ്; ലോകത്തിന്റെ നൊമ്പരമായി മനഹെൽ അൽ-ഒതൈബി; സ്ത്രീകൾക്ക് ഡ്രൈവിങ്ങ് ലൈസൻസ് നൽകിയത് അടക്കമുള്ള സൗദി അറേബ്യയിലെ പരിഷ്ക്കാരങ്ങൾ വെറും പുകമറയോ?
- ഇന്ദിരയുടെ കാലത്ത് ധീരേന്ദ്ര ബ്രഹ്മചാരി; സഞ്ജയ് ഗാന്ധിയുടെ രുക്സാന; റാവുവിന്റെ ചന്ദ്രസ്വാമി; 2ജിക്കാലത്തെ നീരാ റാഡിയ; കരുണാകരന്റെ പിച്ച ബഷീറും പാവം പയ്യനും; ഇപ്പോൾ ശിവനെപ്പോലും പാപിയാക്കുന്ന ദല്ലാൾ നന്ദകുമാറും; ഇന്ത്യൻ രാഷ്ട്രീയത്തെ പിടിച്ചു കുലുക്കുന്ന ദല്ലാളുമാരുടെ കഥ
- ബസിലുണ്ടായിരുന്ന കണ്ടക്ടർ എ.എ റഹീം എംപിയുമായി ബന്ധമുള്ള ആളായിരുന്നു; ഈ വിവരം തനിക്ക് കിട്ടിയത് ചില ജീവനക്കാരിൽ നിന്നും; കോൺഗ്രസ് എംഎൽഎ വിൻസന്റിന്റേത് ഗുരുതര ആരോപണം; മേയർ-കെഎസ് ആർടിസി ഡ്രൈവർ തർക്കത്തിൽ അട്ടിമറിയോ?