യുവതിയുടെ ഫോൺ വിളി കേട്ട് വിമാനം കയറി കുടുങ്ങി; കുടുങ്ങിയെന്ന് ഏവരും വിധിയെഴുതിയപ്പോൾ അപ്രതീക്ഷിത ട്വിസ്റ്റും; തുഷാർ വെള്ളാപ്പള്ളിക്ക് തുണയായത് ചെക്ക് ബൗൺസായതിന് തെളിവായുള്ള ബാങ്ക് രേഖകൾ പരാതിക്കാരൻ നൽകാത്തത്; ബൗൺസ് രേഖ കൊടുക്കാത്തതിന് പിന്നിൽ ചില സുഹൃത്തുക്കളുടെ ഇടപെടലെന്ന് സൂചന; തുഷാർ കേസ് ഒഴിവാക്കിയത് കോടതിക്ക് പുറത്തെ സെറ്റിൽമെന്റിൽ എന്ന സംശയം ശക്തമാക്കുന്നത് നാസിൽ അബ്ദുല്ലയുടെ മൗനം; മൂന്നാം ഓണത്തിന് ബിഡിജെഎസ് നേതാവ് വീട്ടിലെത്തും
തിരുവനന്തപുരം: ദുബായിലെ കേസുകളെല്ലാം ഒതുക്കിയ ശേഷം മാത്രമേ തുഷാർ വെള്ളാപ്പള്ളി നാട്ടിലേക്ക് മടങ്ങൂ. മറ്റെന്നാൾ അലപ്പുഴയിൽ എത്തും വിധം എല്ലാ നടപടികളും വേഗത്തിലാക്കാനുള്ള ശ്രമത്തിലാണ് തുഷാർ. നാലാം ഓണം അച്ഛനും അമ്മയ്ക്കും കുടുംബത്തിനുമൊപ്പം കൂടാനാണ് തുഷാറിന്റെ പദ്ധതി. ശ്രീനാരായണ ഗുരു ജയന്തി ദിനമാണ് നാലാം ഓണം. തുഷാറിനെതിരെ കേസ് കൊടുത്ത നാസിൽ അബ്ദുല്ലയുമായി തുഷാർ ദുബായിൽ ഉടൻ കൂടിക്കാഴ്ച നടത്തും. ചെക്ക് കേസിലെ സിവിൽ നടപടികൾ കൂടി പൂർണ്ണമായും പിൻവലിപ്പിക്കാനാണ് തുഷാറിന്റെ ശ്രമം. അതിനിടെ ക്രിമിനൽ കേസ് തള്ളിയതിന് കാരണം ചില ഇടപെടലുകളാണെന്ന സൂചനയും പുറത്തു വരുന്നു. കോടതിക്ക് പുറത്ത് ഒത്തുതീർപ്പ് നടന്നുവെന്നാണ് സൂചന.
ചെക്ക് നൽകിയാണ് ക്രിമിനൽ കേസ് കൊടുത്തത്. ഈ ചെക്ക് ബൗൺസായതിന്റെ ബാങ്ക് രേഖകൾ കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് അജ്മാനിലെ കോടതിക്ക് മുമ്പിൽ വാദിഭാഗം ഹാജരാക്കിയില്ല. ഈ സാഹചര്യത്തിലാണ് ചെക്ക് കേസ് തള്ളിയത്. അതിനിടെ രേഖകൾ നാസിൽ മനപ്പൂർവ്വം ഹാജരാക്കാത്തതാണെന്ന സൂചനയും പുറത്തു വരുന്നുണ്ട്. ഇതാണ് ചില ചർച്ചകളുടെ വിജയമാണ് കേസ് അവസാനിക്കാൻ കാരണമെന്ന സൂചനകൾക്ക് കാരണം. നേരത്തെ കേസിൽ എല്ലാ തെളിവും തന്റെ കൈയിലുണ്ടായിരുന്നുവെന്ന് നാസിൽ പറഞ്ഞിരുന്നു. അങ്ങനെ ആത്മവിശ്വാസത്തോടെ നിന്ന വ്യക്തിയാണ് കോടതിയിൽ രേഖ ഹാജരാക്കാത്തത്. കേസ് തള്ളിയ ശേഷം നാസിൽ അവകാശ വാദങ്ങൾ നടത്തുന്നില്ലെന്നതും ശ്രദ്ധേയമാണ്. മൂന്നാം ഓണത്തിന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ തുഷാർ എത്തും. വലിയ സ്വീകരണവും ബിഡിജെഎസ് ഒരുക്കുന്നുണ്ട്.
അഞ്ച് കോടി രൂപ നൽകിയാൽ കേസ് പിൻവലിക്കാമെന്ന് നേരത്തെ നാസിൽ പറഞ്ഞിരുന്നു. എന്നാൽ കാശ് കൊടുത്ത് ഒത്തു തീർപ്പിനില്ലെന്നായിരുന്നു തുഷാറിന്റെ നിലപാട്. ഇതോടെ കോടതിയിൽ നടന്ന ഒത്തു തീർപ്പ് ഫലം കണ്ടില്ല. തുടർന്ന് കേസ് വന്നപ്പോഴാണ് കോടതി രേഖയില്ലെന്ന് പറഞ്ഞ് കേസ് തള്ളിയത്. ഇതോടെയാണ് തന്നെ ചതിച്ചതാണെന്ന വിശദീകരണവുമായി തുഷാർ എത്തിയത്. എന്നാൽ നാസിൽ അബദുള്ളയോട് തനിക്ക് യാതൊരു ദേഷ്യവും ഇല്ലെന്ന് തുഷാർ വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു. നാട്ടിലേക്ക് മടങ്ങുന്നതിന് മുമ്പ് നാസിലുമായി കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം തന്റെ ഓഫിസിൽ നിന്നു ചെക്ക് എടുത്തു നൽകിയത് ആരെന്നു കണ്ടെത്താനുള്ള ശ്രമത്തിലാണ് താനെന്നും അദ്ദേഹം വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട മുൻനിലപാടുകളിൽ ഉറച്ചുനിൽക്കുന്നു. നാസിലിനു പണമൊന്നും കൊടുക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഇതിന് പിന്നാലെയാണ് കേസ് തള്ളാനുള്ള യാഥാർത്ഥ കാരണം ബാങ്ക് രേഖകൾ കോടതിയിൽ എത്താത്തതു കൊണ്ടാണെന്ന് വ്യക്തമായത്. ഇക്കാര്യത്തിൽ എന്ത് സംഭവിച്ചുവെന്ന് നാസിൽ പ്രതികരിച്ചതുമില്ല. ഇതിന് പിന്നാലെയാണ് നാസിലുമായി തുഷാർ കൂടിക്കാഴ്ച നടത്തുമെന്ന സൂചനയും ലഭിക്കുന്നത്. സിവിൽ കേസ് കൊടുത്തിട്ടുള്ളത് ദുബായിലാണ്. ഈ കേസിൽ തുഷാറിന് യാത്രാവിലക്ക് ഏർപ്പെടുത്താനുള്ള നാസിലിന്റെ നീക്കം ഫലിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് ക്രിമിനൽ കേസും തള്ളി പോയത്. ഇത് തൂഷാറിന് രാഷ്ട്രീയമായി നേട്ടമാണ്. തന്നെ യുവതി ദുബായിലേക്ക് വിളിച്ചു വരുത്തി ചതിച്ചുവെന്ന വാദം കേരളത്തിൽ ചർച്ചയാക്കാൻ ഇനി തുഷാറിന് കഴിയും. ഇതിന് അവസരമൊരുക്കാൻ വേണ്ടിയാണ് നാസിൽ നിശബ്ദനായി തുടരുന്നത്.
സാമ്പത്തിക ബുദ്ധിമുട്ട് മനസിലാക്കി ഒരു ലക്ഷം ദിർഹം തരാമെന്ന് ഒത്തുതീർപ്പ് ചർച്ചയിൽ പറഞ്ഞിരുന്നു. എന്നാൽ 30 ലക്ഷം ദിർഹം വേണമെന്നായിരുന്നു നാസിലിന്റെ ആവശ്യം. തുടർന്നാണു നിയമത്തിന്റെ വഴിയിൽ പോകാൻ തീരുമാനിച്ചതെന്ന് തുഷാർ വ്യക്തമാക്കിയിട്ടുണ്ട്. ജയിലിൽ കിടക്കേണ്ടിവന്നത് വിധിയായി കാണുന്നു. വലിയൊരു ഗൂഢാലോചനയിൽ നിന്നു ദൈവാധീനം കൊണ്ടാണു രക്ഷപ്പെട്ടതെന്നും തുഷാർ പറയുന്നു. കോടതിയിൽ എല്ലാ രേഖകളും ഹാജരാക്കി സത്യം ബോധ്യപ്പെടുത്താൻ കഴിഞ്ഞു. ഒരുകാര്യവും മുൻവിധിയോടെ കാണുന്നയാളല്ല താനെന്നും, കേന്ദ്രപദവി അടക്കമുള്ള ഒരു സ്ഥാനവും ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നും തുഷാർ വ്യക്തമാക്കി. എസ്എൻഡിപിയോഗം വൈസ് പ്രസിഡന്റ്, എൻഡിഎ കൺവീനർ എന്നീ നിലകളിൽ ഭാരിച്ച ഉത്തരവാദിത്തങ്ങളുണ്ട്. അതൊന്നും ഇട്ടെറിഞ്ഞ് അത്ര പെട്ടെന്ന് പോകാനാകില്ലെന്നും തുഷാർ വെളിപ്പെടുത്തിയിരുന്നു.
വാദിയായ നാസിൽ അബ്ദുല്ല സമർപ്പിച്ച രേഖകൾ വിശ്വാസയോഗ്യമല്ലെന്നു ചൂണ്ടിക്കാട്ടിയാണു കഴിഞ്ഞ ദിവസം കോടതി കേസ് തള്ളിയത്. ഇതിന് കാരണം ചെക്ക് ബൗൺസായ ബാങ്ക് രേഖ ഇല്ലാത്തതായിരുന്നു. ഇതോടെ ജാമ്യത്തിനായി കോടതി കണ്ടുകെട്ടിയ തുഷാറിന്റെ പാസ്പോർട്ട് തിരിച്ചുനൽകുകയായിരുന്നു. കേസ് തള്ളിയതറിഞ്ഞ തുഷാർ, ഇത് നീതിയുടെ വിജയമെന്നാണ് പ്രതികരിച്ചത്. യുഎഇ ഭരണകൂടത്തിനും കേരള മുഖ്യമന്ത്രിക്കും എംഎ യൂസഫലിക്കും നന്ദിപറയാനും തുഷാർ വെള്ളാപ്പള്ളി മറന്നില്ല. കേസ് തള്ളിയതോടെ തുഷാറിന്റെ യാത്രാവിലക്ക് നീങ്ങി. ഉമ്മുൽഖുവൈനിലെ തുഷാറിന്റെ സ്ഥലം സ്വദേശിയായ വ്യക്തിക്കു വിലയ്ക്കു വാങ്ങാൻ താൽപര്യമുണ്ടെന്നു പറഞ്ഞ് ഒരു വനിത നിരന്തരം ഫോൺ വിളിച്ച് ശല്ല്യം ചെയ്യുമായിരുന്നു. അങ്ങിനെ ആഗസറ്റ് 20ന് തുഷാറിനെ അജ്മാനിൽ എത്തിച്ചു. അവിടുന്ന് ഹോട്ടലിൽ വച്ചാണ് തുഷാർ വെള്ളാപ്പള്ളിയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. പിന്നീട് ജാമ്യത്തിൽ പുറത്തിറങ്ങി.
തുഷാർ വെള്ളാപ്പള്ളിക്കെതിരായ പ്രാഥമിക തെളിവുകൾ നാസിൽ അബ്ദുള്ള അജ്മാൻ കോടതിക്ക് കൈമാറി. ചെക്ക് മോഷ്ടിച്ചതാണെന്ന ആരോപണം തുഷാർ കോടതിയിൽ ആവർത്തിച്ചു . എന്നാൽ ഈ ചെക്ക് നാസിൽ മോഷ്ടിച്ചതാണെന്ന് തുഷാർ കോടതിയെ അറിയിച്ചു. അപ്പോൾ മോഷണം പോയെങ്കിൽ എന്തുകൊണ്ടാണ് അന്ന് പരാതി കൊടുക്കാത്തതെന്ന് കോടതി തുഷാറിനോട് തിരികെ ചോദിച്ചു. ഈ ചോദ്യത്തിന് തുഷാറിന് മറുപടി ഇല്ലായിരുന്നു. ഒത്തുതീർപ്പിന് തയ്യാറാണോ എന്ന ചോദ്യത്തിന് അത് എന്നായിരുന്നു രണ്ട് കക്ഷികളുടേയും മറുപടി. അന്ന് തുഷാറിനെതിരെ തെളിവ് കൈമാറണമെന്ന് നാസിൽ അബ്ദുല്ലയോട് അജ്മാൻ പബ്ളിക് പ്രോസിക്യൂട്ടർ ആവശ്യപ്പെട്ടിരുന്നു. തരാനുള്ള പണത്തിന്റ വിവരങ്ങൾ, തുഷാറിന്റെ കമ്പനിയുമായി ഉണ്ടായിരുന്ന സാമ്പത്തിക ഇടപാടുകൾ തുടങ്ങിയവയെക്കുറിച്ചുള്ള രേഖകൾ നാസിൽ കൈമാറി. ഇതോടെയാണ് ചെക്ക് മോഷ്ടിച്ചത് എന്ന് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. മോഷണ സമയത്ത് എന്തുകൊണ്ട് പരാതിപ്പെട്ടില്ല എന്ന് പ്രോസിക്യൂഷൻ ചോദിച്ചു. ഇത് കോടതിയും ആവർത്തിച്ചു. വാദത്തിനിടെ തുഷാർ നൽകാമെന്നേറ്റ തുക അപര്യാപ്തമാണെന്ന് കേസിലെ വാദി നാസിൽ അബ്ദുള്ള കോടതിയിൽ അറിയിച്ചു. അതേസമയം ഒത്തുതീർപ്പ് ശ്രമങ്ങൾ തുടരുകയാണെന്നും ഇരുവിഭാഗവും കോടതിയിൽ ബേധിപ്പിച്ചിരുന്നു.
ചെക്ക് കേസ് നടപടികൾ കൂടുതൽ കർശനമായതിനാലാണ് നാസിൽ അജ്മാനിൽ കേസ് നൽകിയതെന്നാണു സൂചന. ദുബായിൽ ചെക്ക് കേസ് നടപടികൾ ഈയിടെ ലളിതമാക്കിയിരുന്നു. ചെക്ക് കേസുകളിൽ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുകയാണ് യുഎഇയിലെ രീതി. എന്നാൽ, ഇന്ത്യയിൽ കോടതിയാണ് അറസ്റ്റിന് നിർദ്ദേശം നൽകേണ്ടത്.
തിരുവോണം പ്രമാണിച്ച് ഓഫീസ് അവധി ആണെങ്കിലും നാളെ(11/09/2019) മറുനാടൻ മലയാളിയും മറുനാടൻ ടിവിയിലും പ്രധാനപ്പെട്ട വാർത്തകൾ അപ്ഡേറ്റ് ചെയ്യുന്നതാവും. എല്ലാ വായനക്കാർക്കും മറുനാടൻ ടീമിന്റെ ഓണാശംസകൾ-എഡിറ്റർ
MNM Recommends
-
അർധ സെഞ്ചുറിയുമായി വിജയശിൽപിയായി സ്റ്റോയ്നിസ്; പിന്തുണച്ച് രാഹുലും ഹൂഡയും പുരാനും; മുംബൈ ഇന്ത്യൻസിന്റെ 'ലോകകപ്പ്' ടീമിനെ തകർത്ത് ലഖ്നൗ സൂപ്പർ ജയന്റ്സ്; നാല് വിക്കറ്റ് ജയത്തോടെ ലഖ്നൗ മൂന്നാമത് -
'ബിജെപിയിൽ ചേരാൻ ദല്ലാളിനൊപ്പം കണ്ടുവെന്ന ശോഭയുടെ വാദം പച്ച കള്ളം'; ആരോപണങ്ങൾ പിൻവലിച്ച് ഉടൻ മാപ്പപേക്ഷിക്കണം; അല്ലെങ്കിൽ നിയമനടപടി; രണ്ടുകോടി രൂപ നഷ്ടപരിഹാരം നൽകണം; ശോഭാസുരേന്ദ്രനും കെ സുധാകരനും ദല്ലാൾ നന്ദകുമാറിനും ഇ.പിയുടെ വക്കീൽ നോട്ടിസ് -
'വിയർപ്പു തുന്നിയിട്ട കുപ്പായം'; മഞ്ഞുമ്മൽ ബോയ്സിലെ വരികൾ പങ്കുവച്ച് സഞ്ജു സാംസൺ; ലോകകപ്പ് ടീമിലെത്തിയ ശേഷമുള്ള ആദ്യ പ്രതികരണം; അപ്രതീക്ഷിതമായി ലഭിച്ച അവസരമല്ലെന്ന് സഞ്ജുവിന്റെ പിതാവ് -
പിറന്നാൾ ദിനത്തിൽ നിരാശപ്പെടുത്തി രോഹിത്; ഗോൾഡൻ ഡക്കായി ഹാർദിക്; ലോകകപ്പ് ടീം പ്രഖ്യാപിച്ച ദിനത്തിൽ അടിതെറ്റി വീണു മുംബൈ ഇന്ത്യൻസ്; ലഖ്നൗവിന് റൺസ് 145 വിജയലക്ഷ്യം -
ആസ്ട്രസെനെക്ക മരുന്നു കമ്പനി കോവിഷീൽഡ് നിർമ്മാതാക്കളല്ല, വിതരണക്കാർ മാത്രം; അവർക്ക് മരുന്നിന്റെ ആധികാരികതയെക്കുറിച്ച് പറയാൻ അവകാശമില്ല; കോവിഷീൽഡ് വാക്സിന് ഗുരുതരമായ പാർശ്വഫലങ്ങൾ ഉണ്ടാവുന്നുവെന്നത് സത്യമോ? ലോകത്തെ ഞെട്ടിച്ച വാർത്തയുടെ യാഥാർത്ഥ്യം -
ആദ്യഘട്ടത്തിൽ പോളിങ് 66.14 ശതമാനം; രണ്ടാം ഘട്ടത്തിൽ രേഖപ്പെടുത്തിയത് 66.71; കേരളത്തിൽ 71.27 ശതമാനം; അന്തിമ കണക്കുകൾ പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ; മൂന്നാം ഘട്ടത്തിൽ ശ്രദ്ധാകേന്ദ്രമായി ഗുജറാത്ത്; മെയ് ഏഴിന് രാജ്യത്ത് 94 ലോക്സഭ മണ്ഡലങ്ങൾ വിധിയെഴുതും -
'അച്ഛൻ എന്ന വിശ്വാസ്യതയ്ക്ക് കളങ്കം; നഷ്ടപ്പെട്ടത് കുട്ടിയുടെ ബാല്യം'; ആറു വയസുകാരിയായ മകളെ പീഡിപ്പിച്ച അച്ഛന് മൂന്ന് ജീവപര്യന്തം തടവും പിഴയും ശിക്ഷ; മദ്യപിച്ച് വീട്ടിലെത്തുമ്പോൾ അച്ഛൻ മോശമായി പെരുമാറാറുണ്ടെന്ന് 15കാരിയും -
ഉന്നതർക്ക് വഴങ്ങാൻ വിദ്യാർത്ഥിനികളെ പ്രേരിപ്പിച്ചു; പണവും പരീക്ഷയിൽ ഉയർന്ന മാർക്കും വാഗ്ദാനം ചെയ്തു; വിദ്യാർത്ഥിനികളുടെ പരാതി; തെളിവായി ശബ്ദരേഖയും; വനിത പ്രൊഫസർക്ക് പത്ത് വർഷം തടവ് ശിക്ഷ -
തൈറോയിഡ് സംബന്ധിയായ അസുഖബാധിതയാണ്; ബോഡി ഷെയിം ചെയ്ത് പരിഹസിക്കരുതെന്ന് നടി അന്ന രാജൻ -
കൊല്ലം ജില്ലയിൽ ശക്തമായ വേനൽ മഴ; ഗേറ്റ് അടയ്ക്കുന്നതിനിടെ കശുവണ്ടി ഫാക്ടറി ജീവനക്കാരൻ ഇടിമിന്നലേറ്റ് മരിച്ചു; വർക്കലയിൽ വീട് തകർന്നു; കുട്ടികളുൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു -
സുരേന്ദ്രന് പകരക്കാരനായി കോന്നിയിൽ വന്നു; ആനത്താവളത്തിൽ ഏറ്റവും തലപ്പൊക്കമുള്ള താപ്പാനയായി; ആനപ്രേമികളെ കണ്ണീരിലാഴ്ത്തി നീലകണ്ഠൻ ചരിഞ്ഞു -
ഒരു സ്ത്രീയെന്ന നിലയ്ക്ക് ഒന്നു വിളിച്ചു പോലും അന്വേഷിച്ചില്ല; കൗൺസിൽ യോഗത്തിനിടെ വിതുമ്പി മേയർ; മേയർ ഫോൺ വിളിച്ചാൽ പണ്ടേ എടുക്കാറില്ലെന്ന് പ്രതിപക്ഷ അംഗങ്ങളുടെ മറുപടിയും; താൻ പ്രതികരിച്ചത് തെറ്റായ പ്രവണതക്കെതിരെ എന്ന നിലപാടിൽ ആര്യ; നിജസ്ഥിതി അറിയാൻ ബസിലെ ക്യാമറ പരിശോധിക്കാൻ പൊലീസ് -
പൂക്കോട് വെറ്റിനറി കോളേജിൽ സിദ്ധാർത്ഥൻ ക്രൂരമായി ആക്രമിക്കപ്പെട്ടു; പ്രതികൾക്കെതിരെ ഉയർന്ന ആരോപണങ്ങൾ ഗുരുതരമെന്നും സിബിഐ ഹൈക്കോടതിയിൽ; പ്രതികളുടെ ജാമ്യഹർജി പരിഗണിക്കുന്നത് പത്തിലേക്ക് മാറ്റി -
ബൗളിംഗിൽ ചെണ്ടയായി; ബാറ്റിംഗിലും ശോകം; എന്നിട്ടും മുംബൈ ഇന്ത്യൻസ് നായകനെ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനാക്കിയത് ആരുടെ താൽപര്യം? ഹാർദികിന് വേണ്ടി റിങ്കുവിന് അവസരം നിഷേധിച്ചു; ശിവം ദുബെയെ ബഞ്ചിലിരുത്തും; ലോകകപ്പ് രോഹിതിന് വൻ വെല്ലുവിളി -
ജോഫ്ര ആർച്ചറിന്റെ തിരിച്ചുവരവ്; ഐപിഎല്ലിൽ മിന്നിച്ച വിൽ ജാക്സും ഫിൾ സാൾട്ടും ഇംഗ്ലണ്ട് ടീമിൽ; ട്വന്റി 20 ലോകകപ്പിലും നയിക്കാൻ ജോസ് ബട്ലർ; 2022ൽ കിരീടം നേടിയ ടീമിൽ ആറ് മാറ്റങ്ങൾ; ദക്ഷിണാഫ്രിക്കൻ ടീമിനെയും പ്രഖ്യാപിച്ചു -
ഏതു ജയരാജനും ബിജെപിയിലേക്ക് വരാമെന്ന് പി.കെ കൃഷ്ണദാസ്; ഇടതു വലതു മുന്നണികൾ തീവ്രവാദ സംഘടന കൺസോർഷ്യം അജൻഡ നടപ്പിലാക്കി; മുഖ്യമന്ത്രി വർഗീയ പ്രചരണത്തിന് നേതൃത്വം നൽകിയെന്നും ആരോപണം -
ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തത് എന്തിന്? വെള്ളിയാഴ്ച വിശദീകരണം നൽകണമെന്ന് ഇഡിയോട് സുപ്രീംകോടതി; നിർദ്ദേശം, അറസ്റ്റിനെ ചോദ്യം ചെയ്തുള്ള ഹർജിയിൽ വാദം കേൾക്കവെ -
തെറ്റിദ്ധരിപ്പിക്കുന്ന അവകാശങ്ങൾ ഉൾപ്പെട്ട പരസ്യം; അത്രയും വലിപ്പം ഉള്ളതായിരിക്കണം മാപ്പും; ബാബാ രാംദേവും ബാലകൃഷ്ണയും ക്ഷമാപണം നടത്തിയ പത്രങ്ങളുടെ യഥാർഥ പേജ് നേരിട്ട് ഹാജരാക്കണം; പതഞ്ജലിയിൽ പിടിമുറുക്കി സുപ്രീം കോടതി -
വാക്സിനുകൾ ഉൾപ്പെടെയുള്ള എല്ലാ മരുന്നുകളും അപൂർവമായ പാർശ്വഫലങ്ങൾ ഉണ്ടാക്കാം; കോവിഡ് വാക്സിന്റെ പാർശ്വഫലത്തിൽ ആശങ്ക വേണ്ടെന്ന് ഡോ. ബി. ഇക്ബാൽ; പത്രവാർത്തകൾ ആശങ്കകൾക്ക് ഇടയാക്കുന്നതായി ആരോഗ്യപ്രവർത്തകൻ -
ഐപിഎല്ലിൽ വർഷങ്ങളോളം തിളങ്ങിയിട്ടും ഇന്ത്യൻ ലോകകപ്പ് ടീമിന്റെ 'പടിക്ക് പുറത്ത്'; സീസണിൽ നായകനായും വ്യക്തിഗത മികവിലും രാജസ്ഥാനെ തലപ്പത്ത് എത്തിച്ചതോടെ സെലക്ടർമാർക്ക് മനംമാറ്റം; സഞ്ജുവിന് ഒടുവിൽ നീതി
Most Read
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- ആസ്ട്രസെനെക്ക മരുന്നു കമ്പനി കോവിഷീൽഡ് നിർമ്മാതാക്കളല്ല, വിതരണക്കാർ മാത്രം; അവർക്ക് മരുന്നിന്റെ ആധികാരികതയെക്കുറിച്ച് പറയാൻ അവകാശമില്ല; കോവിഷീൽഡ് വാക്സിന് ഗുരുതരമായ പാർശ്വഫലങ്ങൾ ഉണ്ടാവുന്നുവെന്നത് സത്യമോ? ലോകത്തെ ഞെട്ടിച്ച വാർത്തയുടെ യാഥാർത്ഥ്യം
- ഒരു സ്ത്രീയെന്ന നിലയ്ക്ക് ഒന്നു വിളിച്ചു പോലും അന്വേഷിച്ചില്ല; കൗൺസിൽ യോഗത്തിനിടെ വിതുമ്പി മേയർ; മേയർ ഫോൺ വിളിച്ചാൽ പണ്ടേ എടുക്കാറില്ലെന്ന് പ്രതിപക്ഷ അംഗങ്ങളുടെ മറുപടിയും; താൻ പ്രതികരിച്ചത് തെറ്റായ പ്രവണതക്കെതിരെ എന്ന നിലപാടിൽ ആര്യ; നിജസ്ഥിതി അറിയാൻ ബസിലെ ക്യാമറ പരിശോധിക്കാൻ പൊലീസ്
- 'വിയർപ്പു തുന്നിയിട്ട കുപ്പായം'; മഞ്ഞുമ്മൽ ബോയ്സിലെ വരികൾ പങ്കുവച്ച് സഞ്ജു സാംസൺ; ലോകകപ്പ് ടീമിലെത്തിയ ശേഷമുള്ള ആദ്യ പ്രതികരണം; അപ്രതീക്ഷിതമായി ലഭിച്ച അവസരമല്ലെന്ന് സഞ്ജുവിന്റെ പിതാവ്
- ക്രിസ്ത്യൻ പെൺകുട്ടികളെ തെരഞ്ഞുപിടിച്ച് ബലാത്സഗം ചെയ്ത് ഇസ്ലാമിലേക്ക് മാറ്റും; പാശ്ചാത്യ വിദ്യാഭ്യാസം പാടില്ല; പരിണാമം, ബിഗ് ബാങ് എന്നിവ പഠിപ്പിക്കരുത്; 8 മാസത്തിനിടെ കാണാതായത് അയ്യായിരത്തോളം വിദ്യർത്ഥികളെ; ചൈൽഡ് കിഡ്നാപ്പ് ആഫ്രിക്കയിൽ കുടിൽ വ്യവസായമാവുമ്പോൾ!
- തൈറോയിഡ് സംബന്ധിയായ അസുഖബാധിതയാണ്; ബോഡി ഷെയിം ചെയ്ത് പരിഹസിക്കരുതെന്ന് നടി അന്ന രാജൻ
- 'ബിജെപിയിൽ ചേരാൻ ദല്ലാളിനൊപ്പം കണ്ടുവെന്ന ശോഭയുടെ വാദം പച്ച കള്ളം'; ആരോപണങ്ങൾ പിൻവലിച്ച് ഉടൻ മാപ്പപേക്ഷിക്കണം; അല്ലെങ്കിൽ നിയമനടപടി; രണ്ടുകോടി രൂപ നഷ്ടപരിഹാരം നൽകണം; ശോഭാസുരേന്ദ്രനും കെ സുധാകരനും ദല്ലാൾ നന്ദകുമാറിനും ഇ.പിയുടെ വക്കീൽ നോട്ടിസ്
- ഉന്നതർക്ക് വഴങ്ങാൻ വിദ്യാർത്ഥിനികളെ പ്രേരിപ്പിച്ചു; പണവും പരീക്ഷയിൽ ഉയർന്ന മാർക്കും വാഗ്ദാനം ചെയ്തു; വിദ്യാർത്ഥിനികളുടെ പരാതി; തെളിവായി ശബ്ദരേഖയും; വനിത പ്രൊഫസർക്ക് പത്ത് വർഷം തടവ് ശിക്ഷ
- അർധ സെഞ്ചുറിയുമായി വിജയശിൽപിയായി സ്റ്റോയ്നിസ്; പിന്തുണച്ച് രാഹുലും ഹൂഡയും പുരാനും; മുംബൈ ഇന്ത്യൻസിന്റെ 'ലോകകപ്പ്' ടീമിനെ തകർത്ത് ലഖ്നൗ സൂപ്പർ ജയന്റ്സ്; നാല് വിക്കറ്റ് ജയത്തോടെ ലഖ്നൗ മൂന്നാമത്
- ബൗളിംഗിൽ ചെണ്ടയായി; ബാറ്റിംഗിലും ശോകം; എന്നിട്ടും മുംബൈ ഇന്ത്യൻസ് നായകനെ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനാക്കിയത് ആരുടെ താൽപര്യം? ഹാർദികിന് വേണ്ടി റിങ്കുവിന് അവസരം നിഷേധിച്ചു; ശിവം ദുബെയെ ബഞ്ചിലിരുത്തും; ലോകകപ്പ് രോഹിതിന് വൻ വെല്ലുവിളി