ബ്രിട്ടനിൽ രോഗവും മരണവും പടരുന്നത് കാട്ടുതീ പോലെ; ഇന്നലെ മാത്രം 113 പേർ മരിച്ചപ്പോൾ ആകെ മരണം 578 ആയി; ഇന്നലെ മാത്രം 2100 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ കൊറോണാ ബാധിതരുടെ എണ്ണം 12,000 ആയി ഉയർന്നു;ഇറ്റലിക്കും, സ്പെയിനിനും അമേരിക്കക്കും പിന്നാലെ കോവിഡ്19 ഏറ്റവും ശക്തമായി പടർന്നത് ബ്രിട്ടനിൽ
ലണ്ടൻ: ഇതുവരെയുള്ള ബ്രിട്ടന്റെ ചരിത്രത്തിൽ ഏറ്റവും ഇരുണ്ട ദിവസമായിരുന്നു ഇന്നലെ. ലോകത്തെയാകമാനം ആക്രമിച്ചു കീഴടക്കിക്കൊണ്ട് മുന്നേറുന്ന കൊറോണയുടെ പിടിയിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം ഇന്നലെ മാത്രം 113. ഇതോടെ മരണത്തിനു കീഴടങ്ങിയ ബ്രിട്ടീഷ് പൗരന്മാരുടെ എണ്ണം 2100 ആയി ഉയർന്നു. രോഗത്തെ ചെറുക്കാൻ സ്വീകരിച്ച നടപടികളൊന്നും ഫലപ്രദമല്ലെന്ന് തെളിയിച്ചുകൊണ്ട് രോഗബാധിതരുടെ എണ്ണം വീണ്ടും ഉയരുകയാണ്. ഏതാണ്ട് 12,000 ത്തിന്റെ അടുത്തെത്തി നിൽക്കുന്നു രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം.
തൊട്ടു മുൻപത്തെ ദിവസം മരണസംഖ്യ 43 ആയിരുന്നു.പ്രധാനമന്ത്രി ബോറിസ് ജോൺസൺ എടുത്ത കർശന നടപടികൾ ഫലം കണ്ടു തുടങ്ങി എന്നതിന്റെ സൂചനയായി ഇതിനെ കണ്ട് ജനങ്ങൾ ആശ്വസിക്കാൻ തുടങ്ങുമ്പോഴാണ് ഇന്നലെ ഒരൊറ്റ ദിവസത്തിൽ 113 മരണങ്ങൾ രേഖപ്പെടുത്തിയത്. എന്നാൽ ഉദ്യോഗസ്ഥർ മരണസംഖ്യ കണക്കാക്കുന്ന കാലയളവിൽ മാറ്റിയ വ്യത്യാസമാണ് ഈ കുതിച്ചു കയറ്റത്തിന് കാരണമെന്നാണ് ഇപ്പോൾ വിശദമാക്കുന്നത്. ഇന്നലെ 24 മണിക്കൂർ കാലയളവിലെ മരണം കണക്കാക്കിയപ്പോൾ, തൊട്ട്മുൻപത്തെ ദിവസം കണക്കിലെടുത്തത് വെറും 8 മണീക്കൂർ സമയത്തെ മരണങ്ങൾ ആയിരുന്നത്രെ. അതായത്, ഈ 24 മണിക്കൂറിനുള്ളിൽ സംഭവിച്ച മരണങ്ങൾ മാത്രമായിരിക്കില്ലത്, മരണകാരണം സ്ഥിരീകരിച്ചുകൊണ്ട് ഇക്കാലയളവിൽ പോസ്റ്റുമോർട്ടം റിപ്പോർട്ടുകൾ വരുന്ന മരണങ്ങളും ഇതിൽ ചേർക്കപ്പെടും, യഥാർത്ഥത്തിൽ മരണം സംഭവിച്ചത് ഒന്നോ രണ്ടോ ദിവസം മുൻപാണെങ്കിലും.
സർക്കാർ ശാസ്ത്രജ്ഞർ തന്നെ സമ്മതിക്കുന്നത് ഓരോ മരണത്തിനും ആനുപാതികമായി 1000 രോഗികളെങ്കിലും ഉണ്ടാകുമെന്നാണ്. അങ്ങിനെയാണെങ്കിൽ യഥാർത്ഥത്തിലെ രോഗബാധിതരുടെ എണ്ണം ഇപ്പോൾ തന്നെ 600,000 ആകാനാണ് സാധ്യത. ആശുപത്രികളിൽ വരുന്നവരെ മാത്രം പരിശോധനക്ക് വിധേയരാക്കിയാൽ മതി എന്ന നമ്പർ 10 ഡൗണിങ് സ്ട്രീറ്റിന്റെ തീരുമാനം വളരെയധികം വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. ഇത് രോഗബാധിതരുടെ യഥാർത്ഥ എണ്ണം കണ്ടുപിടിക്കാൻ സഹായിക്കുകയില്ല എന്നായിരുന്നു വിമർശകരുടെ വാദം.അത് വളരെ ശരിയാണ് താനും. ഇങ്ങനെ നോക്കിയാൽ തന്നെ യഥാർത്ഥ രോഗികളുടെ എണ്ണം സർക്കാർ കണക്കുകളുടെ പതിന്മടങ്ങായിരിക്കുമെന്നതിൽ സംശയമൊന്നുമില്ല.
സ്വയം തൊഴിൽ സംരംഭകർക്കും തൊഴിലാളികൾക്കും പ്രതിമാസം 2500 പൗണ്ട് ക്യാഷ് പേയ്മെന്റ് നൽകുന്ന പദ്ധതി ചാൻസലർ റിഷി സുനാക് പ്രഖ്യാപിക്കുന്നതിനിടയിലാണ് എറ്റവും ഒടുവിലത്തെ സ്ഥിതിവിവരക്കണക്കുകൾ പുറത്ത് വന്നത്. കഴിഞ്ഞയാഴ്ച്ച ജീവനക്കാർക്ക് വലിയൊരു സമാശ്വാസ പാക്കേജ് പ്രഖ്യാപിച്ചതിനു ശേഷമാണ് ഇന്ന് ടാക്സി ഡ്രൈവർമാർ, സംഗീതജ്ഞർ, ജിഗ് എക്കോണമി വർക്കേഴ്സ്, ഫ്രീലാൻസേഴ്സ് തുടങ്ങിയവർക്കായുള്ള പാക്കേജ് പ്രഖ്യാപിച്ചത്. ജോലിസ്ഥിരതയില്ലാത്ത ഇക്കൂട്ടർ, തൊഴിലിനെക്കുറിച്ചും വരുമാനത്തെക്കുറിച്ചും ആശങ്കപ്പെടുകയാണെന്നറിയാം എന്നു പറഞ്ഞുകൊണ്ടാണ് സർക്കാർ അവരുടെ കാര്യവും നോക്കുമെന്ന് ചൻസലർ പറഞ്ഞത്.
മരണനിരക്ക് വർദ്ധിച്ചതോടെ കൂടുതൽ കർശനമായി ലോക്ക്ഡൗൺ നടപ്പാക്കാനുറച്ച് പൊലീസ് രംഗത്തിറങ്ങി.പലയിടത്തും ബാരിക്കേഡുകൾ വച്ച് ഗതാഗതം തടസ്സപ്പെടുത്തുകയും കാറുകൾ തടഞ്ഞു നിർത്തി യത്രക്കാരുടെ വിവരങ്ങളും യാത്രോദ്ദേശവും ചോദിച്ചറിയുവാനും ആരംഭിച്ചിട്ടുണ്ട്. വളർത്തുനായ്ക്കളുമായി നടക്കാനിറങ്ങുന്നവരെ നിരീക്ഷിക്കാൻ ഡ്രോണുകൾ വരെ ഉപയോഗിക്കുന്നു. പൊലീസിന്റെ ഇത്തരത്തിലുള്ള നടപടികൾക്കെതിരെ ചില കോണുകളിൽ നിന്നും, പ്രത്യേകിച്ചും ചില സിവിൽ ലിബർട്ടീസ് ഗ്രൂപ്പുകൾ വിമർശനങ്ങളും ഉയരുന്നുണ്ട്.
ഡെർബിഷെയർ പൊലീസ്, അൺമാൻഡ് എയർക്രാഫ്റ്റ് വരെ യാത്ര ചെയ്യുന്നവരെ നിരീക്ഷിക്കാൻ ഉപയോഗിക്കുമ്പോൾ, ടൈൻസൈഡ് നോർത്തമ്പ്റിയ പൊലീസ്, രണ്ടു പേരിലധികം കൂട്ടം കൂടുന്നതിൽ വിലക്കുള്ളതുകൊണ്ട് ഒരു ഫുട്ബോൾ മാച്ച് തടയുകയുണ്ടായി. നോർത്ത് യോർക്ക്ഷയർ പൊലീസും പുതിയ ചെക്ക്പോസ്റ്റുകൾ ഉണ്ടാക്കുമെന്നും വാഹനങ്ങൾ തടഞ്ഞ് യാത്രോദ്ദേശം ചോദിച്ചറിയും എന്ന് അറിയിച്ചിട്ടുണ്ട്. അനാവശ്യ യാത്രകൾ ഒഴിവാക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് ഈ നടപടികൾ. ആളുകൾ സർക്കാർ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുന്നു എന്ന് ഉറപ്പാക്കുന്നതിന്റെ പൂർണ്ണ ഉത്തരവാദിത്തം പൊലീസിന് നൽകിയിരിക്കുകയാണ്. നിർദ്ദേശങ്ങൾ ലംഘിച്ച് പുറത്തിറങ്ങുന്നവർക്ക് 60 പൗണ്ട് പിഴ ഉൾപ്പടെ കഠിനമായ പല ശിക്ഷകളും ഉണ്ടായേക്കുമെന്നാണ് അറിയുന്നത്. ഇതിനിടയിൽ സ്വാൻസീയിൽ ട്രെയിനുകളും തടഞ്ഞ്, യാത്രക്കാരുടെ യാത്ര അത്യാവശ്യത്തിനാണോ എന്ന് ചോദിച്ചറിയുവാനും തുടങ്ങിയിട്ടുണ്ട്.
ഇന്നലെ പ്രഖ്യാപിച്ച സ്വയം തൊഴിൽ കണ്ടെത്തിയവർക്കുള്ള സഹായത്തിനെ കുറിച്ച് ഇതിനിടയിൽ ചില വിമർശനങ്ങളു ഉയർന്നിട്ടുണ്ട്. കഴിഞ്ഞ മൂന്നു വർഷങ്ങളിലെ ലാഭം കണക്കാക്കി ശരാശരി മാസ ലാഭത്തിന്റെ 80% ആണ് പ്രതിമാസ സഹായമായി പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാൽ ഇതിന് 2500 പൗണ്ടിന്റെ പരിധി കല്പിച്ചിട്ടുമുണ്ട്. ഏകദേശം 200,000 ത്തോളം വരുന്ന 50,000 പൗണ്ടിൽ അധികം വാർഷിക ലാഭം നേടുന്നവർക്ക് ഇതിന് അർഹതയുണ്ടാകില്ല. ടാക്സ് റെക്കോർഡുകൾ പ്രകാരം ഏകദേശം 3.8 മില്ല്യൺ ആളുകൾക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അതേസമയം സ്കോട്ട്ലാന്റ് പൊലീസിന്, ലോക്ക്ഡൗൺ നിർദ്ദേശങ്ങൾ അനുസരിക്കാത്തവർക്കെതിരെ കൂടുതൽ കർശന നടപടികളെടുക്കാൻ അധികാരം നൽകിയതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
MNM Recommends
-
മുംബൈ പൊലീസാണെന്ന വ്യാജേന തട്ടിപ്പ്; മട്ടന്നൂർ സ്വദേശിയിൽ നിന്നും മൂന്നര ലക്ഷം രൂപ തട്ടിയെടുത്തു -
കാണാതായ ഡി.സി.സി പ്രസിഡന്റിന്റെ മൃതദേഹം കൃഷിയിടത്തിൽ കത്തിക്കരിഞ്ഞ നിലയിൽ; കൈകാലുകൾക്ക് ചുറ്റും ചെമ്പ് കമ്പികൾ; വ്യാഴാഴ്ച മുതൽ കാണാനില്ലായിരുന്നുവെന്ന് വീട്ടുകാർ; ദുരൂഹത അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി -
കേരളത്തിന്റെ ദൃശ്യചാരുത വഹിച്ച് പായുന്ന ബ്രിട്ടീഷ് ഡബിൾ ഡക്കർ ബസ്സുകളുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ; വീഡിയോയ്ക്ക് പിന്നിൽ ഫെൽത്ത്ഹാമിലെ മലയാളി പയ്യൻസ്; 13 കാരൻ റയാൻ ഷിജു പകർത്തിയ സുന്ദര ദൃശ്യങ്ങൾ ലോക ശ്രദ്ധ പിടിച്ചു പറ്റുമ്പോൾ -
ജർമനിയിലേക്കുള്ള വിനോദയാത്ര മുടങ്ങി; ടൂർ ഓപ്പറേറ്റർ 6 ലക്ഷം നഷ്ടപരിഹാരം നൽകണം: ഉപഭോക്തൃ തർക്ക പരിഹാര കോടതി -
ബാപ്പ സി എച്ച് മുഹമ്മദ് കോയ മരിക്കുമ്പോൾ വീട് ജപ്തിയിലായിരുന്നു; അന്ന് ഏറെ സഹായിച്ചത് ബേബി ജോൺ; ഞാൻ പിഡിപിക്ക് എതിരെ സംസാരിച്ചപ്പോൾ ഒരുകൂട്ടർ സംഘിയായും മറുകൂട്ടർ മതതീവ്രവാദിയായും ചാപ്പ കുത്തി; ഡോ എം കെ മുനീർ മനസ് തുറക്കുന്നു -
പാർട്ടിയിലെ പുനഃസംഘടന തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചെന്ന് സ്ഥാനാർത്ഥികൾ; ആദ്യഘട്ടത്തിൽ പ്രശ്നങ്ങൾ നിഴലിച്ചു; ആറ്റിങ്ങൽ, മാവേലിക്കര, പാലക്കാട്, കണ്ണൂർ മണ്ഡലങ്ങളിൽ കനത്ത മത്സരം; കോൺഗ്രസ് മത്സരിച്ച 16 സീറ്റുകളിലും വിജയിക്കുമെന്ന് കെപിസിസി വിലയിരുത്തൽ -
ജാക്കറ്റിനുള്ളിലും ലെഗ്ഗിങ്സിനുള്ളിലും ബെൽറ്റിനുള്ളിലുമായി സ്വർണക്കടത്ത്; പിടികൂടിയത് 18.6 കോടി രൂപ വിലവരുന്ന സ്വർണം; അഫ്ഗാൻ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയിൽ പിടിയിൽ -
'തോക്ക് ചൂണ്ടി ബലാത്സംഗം ചെയ്തു; ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി'; പീഡന പരാതികളുടെ എണ്ണം പെരുകുന്നു; രാജ്യം വിട്ട പ്രജ്വൽ രേവണ്ണക്കെതിരെ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിക്കാൻ സാധ്യത -
'ഈ ഒരു തെളിവു മാത്രം മതി; ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മ തിരിച്ചു കിട്ടിക്കാണുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു': യാത്രയ്ക്കിടെ തന്നെ അപമാനിച്ച ദിവസം കെ എസ് ആർ ടി സി ബസ് ഓടിച്ചത് യദു തന്നെയെന്ന് തെളിഞ്ഞതായി നടി റോഷ്ന ആൻ റോയ്; സംഭവത്തിൽ കോർപറേഷൻ ആഭ്യന്തര അന്വഷണം തുടങ്ങി -
പാർശ്വഫല സാധ്യത പത്തു ലക്ഷത്തിൽ ഏഴോ എട്ടോ; 135 കോടിയിലേറെപേർക്ക് കൊടുത്തിട്ടും പരാതികൾ ആയിരത്തിൽ താഴെ; കുറഞ്ഞ വിലയിൽ നൽകി കോടിക്കണക്കിന് മനുഷ്യരുടെ ജീവൻ രക്ഷിച്ച കോവിഷീൽഡ് ഇന്ന് കൊലയാളി! കോവിഡ് വാക്സിൻ വിവാദത്തിന്റെ യാഥാർത്ഥ്യം -
തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവശ്യമായ ഫണ്ടില്ല; എഐസിസി പണം നൽകുന്നില്ല; പുരിയിലെ കോൺഗ്രസ് സ്ഥാനാർത്ഥി പിന്മാറി -
തൃശ്ശൂരിൽ കോൺഗ്രസ് ആശങ്കയിലോ? സിപിഎം ബിജെപിക്ക് വോട്ടുമറിച്ചെന്ന ആരോപണത്തിന് പിന്നാലെ കെ മുരളീധരൻ നേതാക്കളെ പേരെടുത്തു വിമർശിച്ചെന്ന് വാർത്ത; പുറത്തുവന്നത് തെറ്റായ വാർത്തകൾ; അമ്പതിനായിരം വോട്ടുകൾക്ക് വിജയിക്കുമെന്ന് പിന്നാലെ മുരളിയുടെ വിശദീകരണം -
രോഹിത് ശർമയ്ക്ക് പരിക്ക്? ഇംപാക്ട് പ്ലയറായത് പരിക്ക് വഷളാവാതിരിക്കാൻ; മുംബൈ ഇന്ത്യൻസിന്റെ ശേഷിക്കുന്ന മത്സരങ്ങളിൽ കളിച്ചേക്കില്ല; ബുമ്രക്കും അടുത്ത മത്സരങ്ങളിൽ വിശ്രമം അനുവദിച്ചേക്കും; ലോകകപ്പിനരികെ ഇന്ത്യൻ ടീമിന് ആശങ്ക -
പല ക്ഷേത്രങ്ങളിൽ അരളിപ്പൂവ് നേരത്തെ തന്നെ ഒഴിവാക്കിയിട്ടുണ്ട്; തൽക്കാലം വിലക്കില്ല; മരണകാരണമാകുമെന്ന് ആധികാരിക റിപ്പോർട്ട് കിട്ടിയാൽ നടപടിയെന്ന് ദേവസ്വം ബോർഡ് -
വളകാപ്പ് ചടങ്ങിനായി തെങ്കാശിയിലേക്ക് പോകവേ അപകടം; വാഷ്ബേസിന് സമീപം നിൽക്കവെ ട്രെയിനിൽ നിന്ന് വീണ് ഗർഭിണി മരിച്ചു; അപായച്ചങ്ങല വലിച്ചെങ്കിലും ട്രെയിൻ നിന്നില്ലെന്ന് ബന്ധുക്കൾ; അന്വേഷണം പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ -
സുഹൃത്തിന്റെ ഭാര്യയുടെ നഗ്ന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി; പല ദിവസങ്ങളിലായി ബ്ലാക്ക്മെയിൽ ചെയ്തു; പെരിന്തൽമണ്ണയിൽ അതിഥി തൊഴിലാളിയെ കൊലപ്പെടുത്തിയത് പശ്ചിമബംഗാൾ സ്വദേശികളായ ദമ്പതികൾ; ഇരുവരും അറസ്റ്റിൽ -
മെമ്മറി കാർഡ് കാണാതായതിൽ കണ്ടക്ടറെ സംശയമുണ്ട്; കണ്ടക്ടർ ഇരുന്നത് മുൻ സീറ്റിലായിരുന്നു, പക്ഷേ പൊലീസിനോട് കള്ളം പറഞ്ഞു; അവൻ ഡിവൈഎഫ്ഐക്കാരൻ; 'സഖാവെ ഇരുന്നോളൂ, എന്നു പറഞ്ഞ് എംഎൽഎയ്ക്ക് മുൻ സീറ്റ് ഒഴിഞ്ഞു കൊടുത്തു; പാർട്ടി ഇടപെടൽ സംശയിക്കുന്നുവെന്ന് യദു -
വൈദ്യുതി നിലച്ചതിന് പിന്നാലെ പന്തീരാങ്കാവ് കെഎസ്ഇബി ഓഫിസിന് നേരെ ആക്രമണം; ഓഫീസിന്റെ ബോർഡ് തകർത്തു; പ്രതിഷേധവുമായി ജീവനക്കാർ; പൊലീസിൽ പരാതി നൽകി -
അയൽവാസിയുടെ വളർത്തു നായ നിരന്തരം കുരയ്ക്കുന്നു; അരിവാളുമായി നേരിടാനെത്തി റവന്യൂ വകുപ്പ് ഉദ്യോഗസ്ഥൻ; വീഡിയോ വൈറൽ ആയപ്പോൾ അന്വേഷണം -
താനൂർ കസ്റ്റഡി മരണക്കേസിൽ പ്രതിപ്പട്ടികയിലുള്ള നാല് പൊലീസുകാർ അറസ്റ്റിൽ; സിബിഐ സംഘം വീട്ടിലെത്തി പ്രതികളെ പിടികൂടിയത് പുലർച്ചെ; അറസ്റ്റിലായത്, ക്രൈംബ്രാഞ്ചിന്റെയും പ്രതിപ്പട്ടികയിലുള്ള ഡാൻസാഫിലെ അംഗങ്ങൾ; നടപടി, കേസ് അട്ടിമറിക്കാൻ ശ്രമമെന്ന ആക്ഷേപങ്ങൾക്കിടെ
Most Read
- ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട തൃശ്ശൂർ സ്വദേശി യുവാവുമായി ഉണ്ടായിരുന്നത് ഗാഢപ്രണയമല്ല; ഗർഭിണിയായ വിവരം അറിയാമായിരുന്നു; വീട്ടിൽ പറയാൻ ധൈര്യമുണ്ടായില്ല; ഗർഭിണിയാണെന്ന് തിരിച്ചറിഞ്ഞത് വൈകിയതോടെ ഗർഭം അലസിപ്പിക്കാനുള്ള സമയം കഴിഞ്ഞിരുന്നു; നവജാത ശിശുവിന്റെ കൊലപാതത്തിൽ ആൺസുഹൃത്തിന് പങ്കില്ലെന്ന് പൊലീസ്
- 'ഈ ഒരു തെളിവു മാത്രം മതി; ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മ തിരിച്ചു കിട്ടിക്കാണുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു': യാത്രയ്ക്കിടെ തന്നെ അപമാനിച്ച ദിവസം കെ എസ് ആർ ടി സി ബസ് ഓടിച്ചത് യദു തന്നെയെന്ന് തെളിഞ്ഞതായി നടി റോഷ്ന ആൻ റോയ്; സംഭവത്തിൽ കോർപറേഷൻ ആഭ്യന്തര അന്വഷണം തുടങ്ങി
- മെമ്മറി കാർഡ് കാണാതായതിൽ കണ്ടക്ടറെ സംശയമുണ്ട്; കണ്ടക്ടർ ഇരുന്നത് മുൻ സീറ്റിലായിരുന്നു, പക്ഷേ പൊലീസിനോട് കള്ളം പറഞ്ഞു; അവൻ ഡിവൈഎഫ്ഐക്കാരൻ; 'സഖാവെ ഇരുന്നോളൂ, എന്നു പറഞ്ഞ് എംഎൽഎയ്ക്ക് മുൻ സീറ്റ് ഒഴിഞ്ഞു കൊടുത്തു; പാർട്ടി ഇടപെടൽ സംശയിക്കുന്നുവെന്ന് യദു
- തൃശ്ശൂരിൽ കോൺഗ്രസ് ആശങ്കയിലോ? സിപിഎം ബിജെപിക്ക് വോട്ടുമറിച്ചെന്ന ആരോപണത്തിന് പിന്നാലെ കെ മുരളീധരൻ നേതാക്കളെ പേരെടുത്തു വിമർശിച്ചെന്ന് വാർത്ത; പുറത്തുവന്നത് തെറ്റായ വാർത്തകൾ; അമ്പതിനായിരം വോട്ടുകൾക്ക് വിജയിക്കുമെന്ന് പിന്നാലെ മുരളിയുടെ വിശദീകരണം
- ബിഹാറിലെ 'റോബിൻ ഹുഡി'നെ പൊക്കാൻ വേണ്ടി വന്നത് 14 മണിക്കൂർ; നവജാതശിശുവിന്റെ കൊലയാളിയിലേക്ക് എത്തിയത് വെറും മൂന്ന് മണിക്കൂറിലും; ആകെ തകർന്ന മാതാപിതാക്കൾ ആശ്വസിപ്പിച്ചും കരുതലോടെ കാവൽ നിന്നും കൊച്ചി പൊലീസ്; പനമ്പള്ളി നഗറിൽ കണ്ടത് എ.സി.പി രാജ്കുമാറിന്റെയും കൂട്ടരുടെയും അതിവേഗനീക്കം
- കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ചെന്ന് യുവതിയുടെ മൊഴി; കരഞ്ഞാൽ പുറത്ത് കേൾക്കാതിരിക്കാൻ വായിൽ തുണി തിരുകി; അമ്മ വാതിൽ മുട്ടിയപ്പോൾ പരിഭ്രാന്തിയിലായി കൈയിൽ കിട്ടിയ കവറിൽ പൊതിഞ്ഞ് താഴോട്ട് ഇട്ടു; ആൺസുഹൃത്തിനെതിരെ കേസെടുക്കുന്നത് യുവതിയുടെ മൊഴി എതിരെങ്കിൽ മാത്രം
- അരളിപ്പൂവ് കഴിച്ചാൽ മരിക്കുമോ യുകെയിലേക്ക് ജോലിക്ക് പോകാൻ വിമാനത്താവളത്തിൽ എത്തിയ നഴ്സ് കുഴഞ്ഞുവീണു മരിച്ചതിൽ വില്ലനായി അരളിപൂവെന്ന് സൂചന; അരളിയുടെ പൂവിലും ഇലയിലുമെല്ലാം വിഷാംശമെന്ന് ആരോഗ്യ വിദഗ്ധരും; സ്ഥിരീകരിക്കാൻ ആന്തരികാവയങ്ങളുടെ പരിശോധനാഫലം വരണം
- കുഞ്ഞിനെ വലിച്ചെറിഞ്ഞത് ഫ്ളാറ്റിന്റെ അഞ്ചാം നിലയിൽ നിന്ന്; കുറിയർ കവറിൽ താഴേക്ക് എറിഞ്ഞപ്പോൾ ഉണ്ടായ ആഘാതത്തിൽ തലയോട്ടി തകർന്നത് മരണകാരണമെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട്; ഇൻസ്റ്റാഗ്രാം താരമായ യുവതി ഗർഭിണിയായത് തൃശൂർ സ്വദേശിയായ നർത്തകനിൽ നിന്ന്
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- അമേരിക്കയും, കാനഡയും, ബ്രിട്ടനും, ആസ്ട്രേലിയയുമെല്ലാം കഴിഞ്ഞകാല ഓർമ്മകളാകുന്നു; ഉന്നതപഠനത്തിനായി ഇന്ത്യൻ വിദ്യാർത്ഥികൾ ഇപ്പോൾ തിരഞ്ഞെടുക്കുന്നത് നെതർലാൻഡ്സും ഫിൻലാൻഡും; പരമ്പരാഗത ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളെ ഇന്ത്യൻ വിദ്യാർത്ഥികൾ കൈയൊഴിയുന്നു