ആധാര പരിശോധനയ്ക്ക് കഴിയുക ആധാരം രജിസ്റ്റർ ചെയ്ത ഓഫീസിലുള്ളവർക്ക് മാത്രം; മറ്റൊരു ഓഫീസിൽ രജിസ്ട്രേഷൻ നടക്കുമ്പോൾ സബ് രജിസ്ട്രാർക്ക് ലഭിക്കുക ഓൺലൈൻ കൺഫർമേഷൻ മാത്രം; മെമോ വെരിഫിക്കേഷൻ ഒഴിവാക്കി ബാധ്യതയും ഫെയർവാല്യുവും നിർണ്ണയിക്കാൻ സബ് രജിസ്ട്രാർമാർക്ക് സംവിധാനമില്ല; വേണ്ടത്ര മുന്നൊരുക്കങ്ങൾ ഇല്ലാത്ത എനിവെയർ രജിസ്ട്രേഷൻ പാളാൻ സാധ്യത
തിരുവനന്തപുരം: അതാത് റവന്യൂ ജില്ലയിലെ ആധാരങ്ങൾ ജില്ലാ പരിധിയിലെ ഏത് സബ് രജിസ്ട്രാർ ഓഫീസിലും രജിസ്റ്റർ ചെയ്യാൻ കഴിയുന്ന എനിവെയർ രജിസ്ട്രേഷൻ സമ്പ്രദായം ഇന്നു മുതൽ പ്രാബല്യത്തിലായിരിക്കെ ഈ സംവിധാനത്തെപ്പറ്റി ഉയരുന്നത് ഒട്ടുവളരെ ആക്ഷേപങ്ങൾ. ജില്ലയ്ക്കുള്ളിലെ ഏത് സബ് രജിസ്ട്രാർ ഓഫീസിന്റെ പരിധിയിൽ വരുന്ന ആധാരങ്ങളും രജിസ്റ്റർ ചെയ്യാനുള്ള അധികാരം എല്ലാ സബ് രജിസ്ട്രാർമാർക്കും അനുവദിക്കുകയാണ് സർക്കാർ ചെയ്തത്. പൂർണമായും ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയിട്ട് വേണം എനിവെയർ രജിസ്ട്രേഷൻ സമ്പ്രദായം കൊണ്ടുവരേണ്ടത്. ഓൺലൈൻ സംവിധാനംവന്നിട്ടുണ്ടെങ്കിലും പൂർണമായ ഓൺലൈൻ വന്നിട്ടില്ല. ആധാരത്തിന്റെ വിശദാംശങ്ങൾ ബന്ധപ്പെട്ട രജിസ്ട്രേഷൻ ഓഫീസിലുള്ളവർക്ക് മാത്രമേ അറിയാൻ സാധിക്കൂ. ആ വിശദാംശങ്ങൾ പുതുതായി ആധാരം രജിസ്റ്റർ ചെയ്യുന്ന സബ് രജിസ്ട്രാർ ഓഫീസർക്ക് ലഭിക്കില്ല. ഈ രീതിയിലുള്ള ഓൺലൈൻ സംവിധാനത്തിന്റെ പിറകെ നടപ്പിലാക്കേണ്ട എനിവേയർ രജിസ്ട്രേഷൻ ആദ്യം തന്നെ നടപ്പിലാക്കുമ്പോൾ ഉദ്യോഗസ്ഥർക്ക് കുരുക്കാകും. അഴിമതിക്ക് കളം ഒരുങ്ങുകയും ചെയ്യും. ഇതാണ് വേണ്ടത്ര മുന്നൊരുക്കം കൂടാതെ പദ്ധതി നടപ്പിലാക്കുമ്പോൾ ഉയരുന്ന പ്രധാന ആക്ഷേപങ്ങളിൽ ചിലത്.
നിലവിൽ വസ്തുവിന്റെ പരിധിയിലുള്ള സബ് രജിസ്ട്രാർ ഓഫീസിലെ ആധാരം രജിസ്റ്റർ ചെയ്യാനാകുമായിരുന്നുള്ളു. എനിവെയർ രജിസ്ട്രേഷൻവന്നതോടെ രജിസ്റ്റർ ചെയ്യുന്ന ഓഫീസർക്ക് ഭൂമി സ്ഥിതി ചെയ്യുന്ന സബ് രജിസ്ട്രാർ ഓഫീസറുടെ ഓൺലൈൻ കൺഫർമേഷന്മാത്രം മതി. ഈ ഓൺലൈൻ കൺഫർമേഷൻ ഒന്നാം തരം കുരുക്കായി മാറുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. വസ്തുവിലെ ബാധ്യതകൾ, ആധാരം രജിസ്റ്റർ ചെയ്യുന്ന ആളിന് വസ്തുവിൽ അവകാശമുണ്ടോ, വസ്തുവിൽ കോടതി ഇഞ്ചക്ഷൻ ഉണ്ടോ കോടതി അറ്റാച്ച്മെന്റ് ഉണ്ടോ എന്നൊക്കെ വിശദമായ പരിശോധന വേണ്ടിവരും. അല്ലാതെ ഓൺലൈൻ കൺഫർമേഷൻ നൽകിയാൽ അത് ആധാരം രജിസ്റ്റർ ചെയ്യുന്ന സബ് രജിസ്ട്രാർക്ക് കുരുക്കാകും. ഒപ്പം അഴിമതിക്കും കളം ഒരുങ്ങാനുള്ള സാധ്യതയും വരും.
ഈ രീതി നടപ്പിലാക്കുമ്പോൾ സ്മൂത്ത് ഫംഗ്ഷനിംഗിന് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥർ തന്നെ ചൂണ്ടിക്കാട്ടുന്നു. സബ് രജിസ്ട്രാർക്ക് ആണ് ആധാരം രജിസ്റ്റർ ചെയ്യാനുള്ള അനുമതി നൽകിയിരിക്കുന്നത്. ഏതെങ്കിലും കാരണത്താൽ സബ് രജിസ്ട്രാർ അവധിയിൽ ആയാൽ ആ സബ് രജിസ്ട്രാർ ഓഫീസിലെ മറ്റാർക്കും ആധാരം രജിസ്റ്റർ ചെയ്യാനുള്ള അധികാരം നൽകിയിട്ടില്ല. അപ്പോൾ അനുമതിക്ക് വേണ്ടി ജില്ലാ രജിസ്ട്രാറെ കാണാൻ പോകേണ്ടി വരും. ഇത് ബന്ധപ്പെട്ട കക്ഷികൾക്ക് പ്രയാസം സൃഷ്ടിക്കും. സബ് രജിസ്ട്രാർമാർക്ക് താത്പര്യം വന്നാൽ എഴുത്തുകാരും സബ് രജിസ്ട്രാർമാരും അവിഹിത കൂട്ടുകെട്ടുകൾ ഉണ്ടാക്കും. ആധാരം എഴുത്തുകാർ തങ്ങൾക്ക് താത്പര്യമുള്ള സബ് രജിസ്ട്രാർ ഓഫീസിലേക്ക് ആധാരം രജിസ്റ്റർ ചെയ്യാൻ ആളുകളെ അയക്കും. ഈ രീതിയിൽ ഏർപ്പാട് വന്നാൽ പല സബ് രജിസ്ട്രാർ ഓഫീസിലും തിരക്ക് കുറയും. അതാത് സബ് രജിസ്ട്രാർ പരിധിയിൽ നിന്നും മാറ്റി മറ്റൊരു രജിസ്ട്രാർ വശം രജിസ്റ്റർ ചെയ്യുമ്പോൾ മെമോ അയക്കുന്നതും പ്രശ്നമാകും. നിലവിൽ ആധാരം രജിസ്റ്റർ ചെയ്ത ഓഫീസിലേക്ക് രേഖകൾ അയക്കണം. അവിടുത്തെ രജിസ്ട്രാരുടെ അനുമതി വാങ്ങണം. ഇത് കഴിഞ്ഞു മാത്രമേ രജിസ്ട്രേഷൻ നടക്കുകയുള്ളൂ. മെമോ അയക്കുമ്പോൾ ആദ്യത്തെ രജിസ്ട്രാർ ആ ഓഫീസിലെ പണികൾ കഴിഞ്ഞു മാത്രമേ ഈ മെയിൽ നോക്കുകയുള്ളൂ. അപ്പോഴും താമസം വരും.
നിലവിലെ നിയമം അനുസരിച്ച് മറ്റൊരു ഓഫീസിലെ ആധാരം രജിസ്റ്റർ ചെയ്യുമ്പോൾ ബന്ധപ്പെട്ട ഓഫീസിൽ നിന്ന് മെമോ (സെറ്റിൽമെന്റ് രജിസ്റ്റർ) അത് പരിശോധിച്ചാണ് മെമോയ്ക്ക് മറുപടി നൽകുന്നത്. ബന്ധപ്പെട്ട കക്ഷിക്ക് സ്വത്തിലെ അവകാശമുണ്ടോ എന്നൊക്കെ പരിശോധിക്കണം. ഇത് ബന്ധപ്പെട്ട ഓഫീസിൽ നിന്ന് വരുത്തി പരിശോധിക്കണം. എന്നിട്ട് വേണം ആധാരം രജിസ്റ്റർ ചെയ്യാൻ. ഫെയർ വാല്യു സംബന്ധിച്ച് തർക്കം ഉണ്ടെങ്കിൽ അതും പരിഹരിക്കാൻ കഴിയില്ല. ആധാരം രജിസ്ട്രേഷൻ നടപടി വന്നാൽ ബന്ധപ്പെട്ട ഓഫീസിലാണ് രജിസ്റ്റർ ചെയ്യുന്നതെങ്കിൽ ബാധ്യതകൾ അപ്പോൾ തന്നെ രേഖയിൽ വരും. മറ്റൊരു ഓഫീസിലാണ് എങ്കിൽ ഇത് അപ്പോൾ രേഖയിലേക്ക് വരില്ല. സബ് രജിസ്ട്രാർ പുതിയ ഓഫീസിൽ നിന്ന് ബന്ധപ്പെട്ട ഓഫീസിലേക്ക് മെമോ അയച്ച് അത് ആ ഓഫീസിൽ സ്വീകരിച്ചെങ്കിൽ മാത്രമേ പതിവുകൾ ചേർക്കാൻ കഴിയൂ. സ്വത്തുമായി ബന്ധപ്പെട്ടു എന്തെങ്കിലും ബാധ്യതകൾ ഉണ്ടെങ്കിൽ പുതിയ സബ് രജിസ്ട്രാർ ഓഫീസർക്ക് അറിയാൻ സാധിക്കില്ല.
ബാധ്യതകൾ നോക്കാതെ രജിസ്റ്റർ ചെയ്താൽ സബ് രജിസ്ട്രാർക്ക് വരെ പ്രശ്നങ്ങൾ വരും. കേസുകൾ വന്നാൽ അത് ആധാരം രജിസ്റ്റർ ചെയ്ത സബ് രജിസ്ട്രാറുടെ പിടലിക്ക് വരും. കേസുമായി ഉദ്യോഗസ്ഥൻ കോടതി കയറേണ്ടി വരും. വസ്തുവിൽ ഇഞ്ചക്ഷൻ എന്തെങ്കിലും ഉണ്ടെങ്കിൽ ഇത് സബ് രജിസ്ട്രാർക്ക് കൂടി ബാധ്യത വരും. കോടതി അറ്റാച്ച്മെന്റ് പ്രശ്നവും ഉദിക്കുന്നുണ്ട്. ഇതെല്ലാം പരിശോധിച്ച ശേഷമെ ആധാരം രജിസ്റ്റർ ചെയ്യാൻ കഴിയൂ. ജോലിത്തിരക്ക് ഉള്ള ഓഫീസിൽ സമയത്തിനു മെമോ പോയിട്ടില്ലെങ്കിൽ അത് ബാധ്യത എടുക്കുന്ന അവസരത്തിൽ പിന്നീട് വിനയാകും. വേറൊരു സ്ഥലത്തുകൊണ്ട് വന്നു രജിസ്റ്റർ ചെയ്യുമ്പോൾ ഈ വസ്തുതകൾ എല്ലാം മുന്നിൽ വരും. ഇതെല്ലാം പരിഗണിക്കേണ്ടിയും വരും. ലോൺ എടുക്കുമ്പോൾ ആധാരം രജിസ്റ്റർ ചെയ്ത ഓഫീസിൽ നിന്ന് ആദ്യത്തെ ഓഫീസിലേക്ക് പോകണം. അവിടെ നിന്ന് മറുപടി വരണം. അതുവരെ ലോൺ എടുത്ത ആൾ കാത്ത് നിൽക്കണം. അല്ലെങ്കിൽ പൂർണമായും ഓൺലൈൻ സംവിധാനം വരണം. അത് വന്നിട്ടുമില്ല. ഇതും ജനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കും.
അതുകൊണ്ട് തന്നെ ജില്ലയിൽ വേറെ ഒരു സ്ഥലത്തുള്ള ഓഫീസിൽ രജിസ്ട്രേഷൻ ചെയ്തിട്ടും ഫലമില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. . മറ്റൊരു രജിസ്ട്രാർ ഓഫീസിൽ ആധാരം രജിസ്റ്റർ ചെയ്യുമ്പോൾ . ആധാരത്തിൽ നമ്പറും വസ്തുവും മാത്രമേ കാണുകയുള്ളൂ. ഏത് ഓഫീസ് എന്ന് പറയില്ല. ആധാരം പരിശോധനയ്ക്ക് നൽകിയാൽ അത് ബുദ്ധിമുട്ടാകും. ഏത് രജിസ്ട്രാർ ഓഫീസിലാണ്, ഏത് ജില്ലയിലാണ് ചെയ്തത് എന്ന് അറിയണം. ഇത് രണ്ടും നിലവിലെ രീതിയിൽ അറിയാൻ കഴിയില്ല. ഐഡന്റിഫിക്കെഷൻ നമ്പർ പോലുമില്ലാതെ ആധാരം വരുന്നത് ശരിയായ നടപടിയുമല്ല. മുന്നൊരുക്കങ്ങൾ ഇല്ലാതെ എനിവെയർ രജിസ്ട്രേഷൻ നടപ്പിലാക്കുമ്പോൾ സംഗതി പാളുമെന്നു തന്നെയാണ് ഉദ്യോഗസ്ഥർക്കിടയിൽ ഉള്ള സംസാരം.
MNM Recommends
-
പൂഞ്ചിൽ സൈനിക വാഹന വ്യൂഹത്തിന് നേരേയുണ്ടായ ഭീകരാക്രമണത്തിൽ ഒരു സൈനികന് വീരമൃത്യു; വെടിവെപ്പിൽ അഞ്ചു സൈനികർക്ക് പരിക്കേറ്റു; ഒരാളുടെ നില ഗുരുതരം; ഭീകരരെ തുരത്താൻ രാഷ്ട്രീയ റൈഫിൾസ് തിരച്ചിൽ തുടരുന്നു -
കോടതി ഇടപെട്ടതോടെ പൊലീസ് സട കുടഞ്ഞെണീറ്റു; കെ എസ് ആർ ടി സി ബസ് വഴിയിൽ തടഞ്ഞ മേയറും സച്ചിൻ ദേവ് എംഎൽഎയും അടക്കം അഞ്ചുപേർക്ക് എതിരെ കേസ്; കേസ് പൊതുഗതാഗതം തടസ്സപ്പെടുത്തിയതിന് -
കളിക്ക് മുമ്പേ ഗാവസ്കർ-കോഹ്ലി വാക് പോര്; വെടിക്കെട്ടിന് തിരികൊളുത്തിയ മറുപടിയുമായി കളിക്കളത്തിൽ കോഹ്ലി; ഗുജറാത്തിന് എതിരെ നാല് വിക്കറ്റ് ജയവുമായി ബെംഗളൂരുവിന് ആശ്വാസ ജയം -
സിപിഎം-കോൺഗ്രസ് പോരിനിടെ കള്ളക്കേസെടുക്കാൻ കടുത്ത സമ്മർദ്ദം; എലിവിഷം കഴിച്ച ബേഡകം അഡീഷണൽ എസ്ഐ വിജയൻ മരിച്ചു; ആത്മഹത്യക്ക് പിന്നിൽ സിപിഎം സമ്മർദ്ദമെന്ന് കോൺഗ്രസ്; യൂത്ത് കോൺഗ്രസ് നേതാവിന് എതിരെ കള്ള കേസെടുത്ത് അന്വേഷിക്കാൻ നിയോഗിച്ചതിൽ മനം നൊന്താണ് എസ് ഐ വിഷം കഴിച്ചതെന്നും ആരോപണം -
ഐഎസ്എൽ കപ്പടിച്ചത് മുംബൈ സിറ്റി; മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിനെ കീഴടക്കിയത് ഒന്നിനെതിരെ മൂന്നുഗോളുകൾക്ക്; ബഗാന്റെ തോൽവി ആദ്യപകുതിയിൽ ലീഡ് നേടിയ ശേഷം അടിപതറിയതോടെ -
'ചൂടുകാലത്ത് തണുത്ത വെള്ളം കുടിച്ചാൽ രക്തക്കുഴലുകൾ പൊട്ടിത്തെറിക്കും; താപനില 40 ഡിഗ്രിയിൽ എത്തിയാൽ സൂക്ഷിക്കണം; എപ്പോഴും റൂം ടെമ്പറേച്ചറിലുള്ള വെള്ളം മാത്രം കുടിക്കാൻ ശ്രദ്ധിക്കുക; ഐസ് വെള്ളം കുടിക്കുന്നത് ഒഴിവാക്കുക': വാട്സാപ്പിൽ വൈറലാവുന്ന പ്രചാരണത്തിന്റെ യാഥാർത്ഥ്യം -
കെഎസ്ആർടിസി ബസ് തടഞ്ഞ് മേയർ കാർ നിർത്തിയിട്ട സംഭവം; കേസെടുക്കാൻ ഉത്തരവിട്ട് കോടതി; നടപടി സർക്കാർ ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തി എന്നാരോപിച്ചുള്ള അഭിഭാഷകന്റെ ഹർജിയിൽ; തന്റെ ഡ്യൂട്ടി തടസപ്പെടുത്തിയതിനും മെമ്മറി കാർഡ് മോഷണത്തിനും മേയർ അടക്കമുള്ളവർക്കെതിരെ കോടതിയെ സമീപിച്ച് ഡ്രൈവർ യദു -
ക്ഷേത്രങ്ങളിലെ നിവേദ്യങ്ങളിൽ ഒരു ഇതൾ പോലും അരളിപ്പൂവ് ഇടരുത്; വീട്ടിലുണ്ടെങ്കിൽ വെട്ടിക്കളയണം; ഗുരുവായൂരിലടക്കം ഒഴിവാക്കിയിട്ടും ശബരിമലയിലടക്കം തുടരുന്നു; നാലുഗ്രാം അകത്തു ചെന്നാൽ മാരകം; അരളി മലയാളി ഇനിയും ഗൗരവത്തിലെടുക്കാത്ത കൊടിയ വിഷം തന്നെ -
ജസ്ന തിരോധാന കേസിൽ കേസ് ഡയറി സിബിഐ ഹാജരാക്കി; ജസ്നയുടെ പിതാവ് ജയിംസ് നൽകിയ തെളിവുകളും സിബിഐ ശേഖരിച്ച തെളിവുകളും തമ്മിൽ ഒത്തുനോക്കിയ ശേഷം തുടരന്വേഷണത്തിൽ ഉത്തരവ് -
ജമ്മു-കശ്മീരിലെ പൂഞ്ചിൽ വ്യോമസേനാ വാഹന വ്യൂഹത്തിന് നേരേ ഭീകരാക്രമണം; വെടിവെപ്പിൽ അഞ്ചു സൈനികർക്ക് പരിക്കേറ്റു; രണ്ടുപേരുടെ നില ഗുരുതരം; ഭീകരരെ തുരത്താൻ കൂടുതൽ സൈനികർ സുരാൻകോട്ടിൽ എത്തി; തിരച്ചിൽ തുടരുന്നു -
മകൻ പ്രജ്വൽ രേവണ്ണയ്ക്ക് എതിരായ പീഡനക്കേസ് അട്ടിമറിക്കാൻ സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്; ജെഡിഎസ് എംഎൽഎ എച്ച് ഡി രേവണ്ണ പൊലീസ് കസ്റ്റഡിയിൽ; മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ രേവണ്ണയെ പിടികൂടിയത് ദേവഗൗഡയുടെ വസതിയിൽ നിന്ന് -
ശബരിമല: മണ്ഡല-മകരവിളക്ക് കാലത്ത് സ്പോട്ട് ബുക്കിങ് ഉണ്ടാവില്ല; ഇനി ഓൺലൈൻ ബുക്കിങ് മാത്രം; പ്രതിദിനം ബുക്കിങ് 80000 ത്തിൽ നിർത്താൻ ദേവസ്വം ബോർഡ് തീരുമാനം -
എതിർപ്പ് അവഗണിച്ച് പ്രണയ വിവാഹം; വീട്ടിലേക്ക് പോകാമെന്ന് പറഞ്ഞ് സഹോദരിയെയും ഭർത്താവിനെയും കാറിൽ കയറ്റി; യാത്രാമധ്യ യുവാവിന് മർദനം; മൂക്ക് മുറിച്ച് റോഡിൽ ഉപേക്ഷിച്ചു; ഭാര്യ സഹോദരന്മാർക്കെതിരെ അന്വേഷണം -
റാന്നിയിൽ ബാറിലെ സംഘർഷത്തിൽ യുവാവിന്റെ ചുണ്ട് കടിച്ചു പറിച്ചത് മുൻവിരോധം നിമിത്തം; പറിഞ്ഞു പോയ ചുണ്ട് തുന്നിച്ചേർത്തു; രണ്ട് പ്രതികൾ അറസ്റ്റിൽ -
മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കൾ കബളിപ്പിച്ചെന്ന പരാതി; സൗബിൻ ഷാഹിറിനെയും ഷോൺ ആന്റണിയെയും അറസ്റ്റ് ചെയ്യുന്നത് ഈ മാസം 22 വരെ ഹൈക്കോടതി തടഞ്ഞു -
വൈദ്യസഹായമില്ലാതെ പ്രസവിച്ചതു മൂലം അണുബാധ; യുവതി സ്വകാര്യ ആശുപത്രിയിലെ ഐസിയുവിൽ; നവജാത ശിശുവിന്റെ കൊലപാതകത്തിൽ റിമാൻഡ് ചെയ്തു; യുവാവിനെതിരേ മൊഴി നൽകിയിട്ടില്ലെന്ന് സൂചന; വിശദമായ ചോദ്യം ചെയ്യൽ വൈകും -
മുംബൈ പൊലീസാണെന്ന വ്യാജേന തട്ടിപ്പ്; മട്ടന്നൂർ സ്വദേശിയിൽ നിന്നും മൂന്നര ലക്ഷം രൂപ തട്ടിയെടുത്തു -
കാണാതായ ഡി.സി.സി പ്രസിഡന്റിന്റെ മൃതദേഹം കൃഷിയിടത്തിൽ കത്തിക്കരിഞ്ഞ നിലയിൽ; കൈകാലുകൾക്ക് ചുറ്റും ചെമ്പ് കമ്പികൾ; വ്യാഴാഴ്ച മുതൽ കാണാനില്ലായിരുന്നുവെന്ന് വീട്ടുകാർ; ദുരൂഹത അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി -
കേരളത്തിന്റെ ദൃശ്യചാരുത വഹിച്ച് പായുന്ന ബ്രിട്ടീഷ് ഡബിൾ ഡക്കർ ബസ്സുകളുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ; വീഡിയോയ്ക്ക് പിന്നിൽ ഫെൽത്ത്ഹാമിലെ മലയാളി പയ്യൻസ്; 13 കാരൻ റയാൻ ഷിജു പകർത്തിയ സുന്ദര ദൃശ്യങ്ങൾ ലോക ശ്രദ്ധ പിടിച്ചു പറ്റുമ്പോൾ -
ജർമനിയിലേക്കുള്ള വിനോദയാത്ര മുടങ്ങി; ടൂർ ഓപ്പറേറ്റർ 6 ലക്ഷം നഷ്ടപരിഹാരം നൽകണം: ഉപഭോക്തൃ തർക്ക പരിഹാര കോടതി
Most Read
- കോടതി ഇടപെട്ടതോടെ പൊലീസ് സട കുടഞ്ഞെണീറ്റു; കെ എസ് ആർ ടി സി ബസ് വഴിയിൽ തടഞ്ഞ മേയറും സച്ചിൻ ദേവ് എംഎൽഎയും അടക്കം അഞ്ചുപേർക്ക് എതിരെ കേസ്; കേസ് പൊതുഗതാഗതം തടസ്സപ്പെടുത്തിയതിന്
- ക്ഷേത്രങ്ങളിലെ നിവേദ്യങ്ങളിൽ ഒരു ഇതൾ പോലും അരളിപ്പൂവ് ഇടരുത്; വീട്ടിലുണ്ടെങ്കിൽ വെട്ടിക്കളയണം; ഗുരുവായൂരിലടക്കം ഒഴിവാക്കിയിട്ടും ശബരിമലയിലടക്കം തുടരുന്നു; നാലുഗ്രാം അകത്തു ചെന്നാൽ മാരകം; അരളി മലയാളി ഇനിയും ഗൗരവത്തിലെടുക്കാത്ത കൊടിയ വിഷം തന്നെ
- 'ഈ ഒരു തെളിവു മാത്രം മതി; ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മ തിരിച്ചു കിട്ടിക്കാണുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു': യാത്രയ്ക്കിടെ തന്നെ അപമാനിച്ച ദിവസം കെ എസ് ആർ ടി സി ബസ് ഓടിച്ചത് യദു തന്നെയെന്ന് തെളിഞ്ഞതായി നടി റോഷ്ന
- കളിക്ക് മുമ്പേ ഗാവസ്കർ-കോഹ്ലി വാക് പോര്; വെടിക്കെട്ടിന് തിരികൊളുത്തിയ മറുപടിയുമായി കളിക്കളത്തിൽ കോഹ്ലി; ഗുജറാത്തിന് എതിരെ നാല് വിക്കറ്റ് ജയവുമായി ബെംഗളൂരുവിന് ആശ്വാസ ജയം
- സിപിഎം-കോൺഗ്രസ് പോരിനിടെ കള്ളക്കേസെടുക്കാൻ കടുത്ത സമ്മർദ്ദം; എലിവിഷം കഴിച്ച ബേഡകം അഡീഷണൽ എസ്ഐ വിജയൻ മരിച്ചു; ആത്മഹത്യക്ക് പിന്നിൽ സിപിഎം സമ്മർദ്ദമെന്ന് കോൺഗ്രസ്; യൂത്ത് കോൺഗ്രസ് നേതാവിന് എതിരെ കള്ള കേസെടുത്ത് അന്വേഷിക്കാൻ നിയോഗിച്ചതിൽ മനം നൊന്താണ് എസ് ഐ വിഷം കഴിച്ചതെന്നും ആരോപണം
- 'ചൂടുകാലത്ത് തണുത്ത വെള്ളം കുടിച്ചാൽ രക്തക്കുഴലുകൾ പൊട്ടിത്തെറിക്കും; താപനില 40 ഡിഗ്രിയിൽ എത്തിയാൽ സൂക്ഷിക്കണം; എപ്പോഴും റൂം ടെമ്പറേച്ചറിലുള്ള വെള്ളം മാത്രം കുടിക്കാൻ ശ്രദ്ധിക്കുക; ഐസ് വെള്ളം കുടിക്കുന്നത് ഒഴിവാക്കുക': വാട്സാപ്പിൽ വൈറലാവുന്ന പ്രചാരണത്തിന്റെ യാഥാർത്ഥ്യം
- മെമ്മറി കാർഡ് കാണാതായതിൽ കണ്ടക്ടറെ സംശയമുണ്ട്; കണ്ടക്ടർ ഇരുന്നത് മുൻ സീറ്റിലായിരുന്നു, പക്ഷേ പൊലീസിനോട് കള്ളം പറഞ്ഞു; അവൻ ഡിവൈഎഫ്ഐക്കാരൻ; 'സഖാവെ ഇരുന്നോളൂ, എന്നു പറഞ്ഞ് എംഎൽഎയ്ക്ക് മുൻ സീറ്റ് ഒഴിഞ്ഞു കൊടുത്തു; പാർട്ടി ഇടപെടൽ സംശയിക്കുന്നുവെന്ന് യദു
- പാർശ്വഫല സാധ്യത പത്തു ലക്ഷത്തിൽ ഏഴോ എട്ടോ; 135 കോടിയിലേറെപേർക്ക് കൊടുത്തിട്ടും പരാതികൾ ആയിരത്തിൽ താഴെ; കുറഞ്ഞ വിലയിൽ നൽകി കോടിക്കണക്കിന് മനുഷ്യരുടെ ജീവൻ രക്ഷിച്ച കോവിഷീൽഡ് ഇന്ന് കൊലയാളി! കോവിഡ് വാക്സിൻ വിവാദത്തിന്റെ യാഥാർത്ഥ്യം
- പൂഞ്ചിൽ സൈനിക വാഹന വ്യൂഹത്തിന് നേരേയുണ്ടായ ഭീകരാക്രമണത്തിൽ ഒരു സൈനികന് വീരമൃത്യു; വെടിവെപ്പിൽ അഞ്ചു സൈനികർക്ക് പരിക്കേറ്റു; ഒരാളുടെ നില ഗുരുതരം; ഭീകരരെ തുരത്താൻ രാഷ്ട്രീയ റൈഫിൾസ് തിരച്ചിൽ തുടരുന്നു
- പാർട്ടിയിലെ പുനഃസംഘടന തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചെന്ന് സ്ഥാനാർത്ഥികൾ; ആദ്യഘട്ടത്തിൽ പ്രശ്നങ്ങൾ നിഴലിച്ചു; ആറ്റിങ്ങൽ, മാവേലിക്കര, പാലക്കാട്, കണ്ണൂർ മണ്ഡലങ്ങളിൽ കനത്ത മത്സരം; കോൺഗ്രസ് മത്സരിച്ച 16 സീറ്റുകളിലും വിജയിക്കുമെന്ന് കെപിസിസി വിലയിരുത്തൽ