സംഘപരിവാർ നേതാക്കളുടെ വിദ്വേഷ പ്രസംഗം പുറത്തുവിട്ടു; ആൾട്ട് ന്യൂസ് സഹ സ്ഥാപകനെ പഴയ ട്വീറ്റിന്റെ പേരിൽ കുടുക്കി ഡൽഹി പൊലീസ്; ടീസ്റ്റക്കും ആർ ബി ശ്രീകുമാറിനും പിന്നാലെ ഒരു പ്രതികാര നടപടി കൂടി; ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസും സിപിഎമ്മും
ന്യൂഡൽഹി: മനുഷ്യാവകാശ പ്രവർത്തകരെയും, തങ്ങൾക്ക് എതിരെ തിരിയുന്ന മാധ്യമ പ്രവർത്തകരെയും ലക്ഷ്യമിട്ടുള്ള കേന്ദ്ര സർക്കാറിന്റെ പ്രതികാര നടപടി തുടരുന്നു. ഗുജറാത്ത് കലാപത്തിൽ ഇരകൾക്ക് വേണ്ടി വാദിച്ച, ടീസ്റ്റ് സെറ്റൽവാദിനെയും, മുൻ ഗുജറാത്ത് ഡിജിപി ആർബി ശ്രീകുമാറിനെയും അറസ്റ്റ് ചെയ്തതിന്റെ പിന്നാലെ, വ്യാജ വാർത്തകൾ കണ്ടെത്തി റിപ്പോർട്ട് ചെയ്യുന്ന ഫാക്ട് ഫൈൻഡിങ് വെബ്സൈറ്റായ ആൾട്ട് ന്യൂസിന്റെ സഹസ്ഥാപകനും മാധ്യമപ്രവർത്തകനുമായ മുഹമ്മദ് സുബൈറിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു.
യതി നരസിംഹാനന്ദ, മഹന്ദ് ബജ്റംഗ് മുനി, ആനന്ദ് സ്വരൂപ് എന്നീ സംഘ്പരിവാർ നേതാക്കൾ നടത്തിയ വിദ്വേഷപ്രസംഗം ആൾട്ട് ന്യൂസ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ബിജെപി വൃത്തങ്ങൾ ആൾട്ട് ന്യൂസിനെതിരെ സൈബർ ആക്രമണവും നടത്തിയിരുന്നു. അതിന്റെ തുടർച്ചയായുള്ള പ്രതികാര നടപടിയാണ് അറസ്റ്റ് എന്നാണ് പ്രതിപക്ഷ പാർട്ടികൾ ആരോപിക്കുന്നത്. ഡൽഹി ഭരിക്കുന്നത് ആം ആദ്മി പാർട്ടിയാണെങ്കിലും പൊലീസ് അടക്കമുള്ള കാര്യങ്ങൾ കേന്ദ്ര സർക്കാറിന്റെ നിയന്ത്രണത്തിലാണ്. ഫലത്തിൽ അമിത്ഷാ തന്നെയാണ് ഡൽഹി പൊലീസിനെ നിയന്ത്രിക്കുന്നത്.
വിദ്വേഷം വളർത്തിയത് ആര്?
വിദ്വേഷം വളർത്തുന്ന രീതിയിൽ ഇടപെടൽ നടത്തിയെന്ന് പൊലീസ് മുഹമ്മദ് സുബൈറിനെതിരെ പൊലീസ് ചുമത്തിയ കുറ്റം. പക്ഷേ ഇത് ഇപ്പോൾ പുറത്തുവിട്ട വിവാദ വാർത്തയുടെ പേരിൽ അല്ല. 2018 ൽ ചെയ്ത ഒരു ട്വീറ്റിന്റെ പേരിലാണ് അറസ്റ്റ് നടന്നത്. മുഹമ്മദ് സുബൈർ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് ഡൽഹി പൊലീസ് പറഞ്ഞു. മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കി കസ്റ്റഡി തേടുമെന്നും പൊലീസ് അറിയിച്ചു.
എന്നാൽ അറസ്റ്റിനെതിരായ പരിരക്ഷ മുഹമ്മദ് സുബൈറിന് ഹൈക്കോടതി അനുവദിച്ചിരുന്നതാണെന്ന് ആൾട്ട് ന്യൂസ് സഹസ്ഥാപകനായ പ്രതീക് സിൻഹ ട്വീറ്റ് ചെയ്തു. സുബൈറിനെ അന്വേഷണ സംഘം വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നെന്നും അദ്ദേഹം ട്വീറ്റിൽ ചൂണ്ടിക്കാട്ടി. മുഹമ്മദ് സുബൈറിനെ വൈദ്യപരിശോധനയ്ക്ക് ശേഷം പൊലീസ് അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി എന്ന് പ്രതീക് സിൻഹ പറഞ്ഞു. അഭിഭാഷകനോടോ സുഹൃത്തുക്കളോടോ പൊലീസ് സ്ഥലം വെളിപ്പെടുത്തിയിട്ടില്ല. അറസ്റ്റ് ചെയ്ത പൊലീസ് ഉദ്യോഗസ്ഥർ നെയിം ടാഗ് ധരിച്ചിരുന്നില്ലെന്നും പ്രതീക് സിൻഹ പറഞ്ഞു.
Please note. pic.twitter.com/gMmassggbx
— Pratik Sinha (@free_thinker) June 27, 2022
മുഹമ്മദ് സുബൈറിന്റെ അറസ്റ്റിനെതിരെ കോൺഗ്രസും സിപിഎമ്മും ഒരുപോലെ രംഗത്തു വന്നു. വ്യാജ അവകാശവാദങ്ങൾ തുറന്ന് കാണിക്കുന്ന ആളായിരുന്നു മുഹമ്മദ് സുബൈർ എന്ന് ജയറാം രമേശ് അഭിപ്രായപ്പെട്ടു. അമിത്ഷായുടെ ഡൽഹി പൊലീസിന് എന്നോ പ്രൊഫഷണലിസവും സ്വാതന്ത്ര്യവും നഷ്ടമായെന്നും അദ്ദേഹം വിമർശിച്ചു.
വിദ്വേഷവും വെറുപ്പും നുണകളും തുറന്നു കാട്ടുന്നവർ ബിജെപിക്ക് ഭീഷണിയാണ് എന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. സത്യത്തിന്റെ ഒരു ശബ്ദം അടിച്ചമർത്തിയാൽ ആയിരം ശബ്ദം ഉയർന്നു വരും.
Every person exposing BJP's hate, bigotry and lies is a threat to them.
— Rahul Gandhi (@RahulGandhi) June 27, 2022
Arresting one voice of truth will only give rise to a thousand more.
Truth ALWAYS triumphs over tyranny. #DaroMat pic.twitter.com/hIUuxfvq6s
സത്യം സ്വേച്ഛാധിപത്യത്തിന് മേൽ വിജയിക്കുമെന്നും ജയാറം രമേഷ് പറഞ്ഞു. മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്തത് സത്യത്തിന് എതിരായ ആക്രമണമെന്ന് ശശി തരൂർ പ്രതികരിച്ചു. സത്യാനന്തരകാലത്ത് തെറ്റായ വിവരങ്ങൾ തുറന്നുകാട്ടുന്ന മാധ്യമമായിരുന്നു ആൾട്ട് ന്യൂസ് എന്നും തരൂർ അഭിപ്രായപ്പെട്ടു.
അറസ്റ്റിനെ അപലപിച്ച് സിപിഎമ്മും രംഗത്തെത്തി. വിദ്വേഷ പ്രസംഗങ്ങളും വിഷലിപ്തമായ വിവരങ്ങളും തുറന്നുകാട്ടുന്ന ആളായിരുന്നു മുഹമ്മദ് സുബൈർ. ഡൽഹി പൊലീസിന്റെ നടപടി പ്രതികാരപരവും നിയമവിരുദ്ധവും ആണ് എന്നും സിപിഎം വാർത്തകുറിപ്പിൽ വ്യക്തമാക്കി.
ട്വീറ്റ് വളച്ചൊടിച്ച് നടപടി
മതം ഉപേക്ഷിച്ച സ്വതന്ത്ര ചിന്തകനായ മുഹമ്മദ് സുബൈർ എല്ലാമതങ്ങളെയും സോഷ്യൽ മീഡിയയിൽ വിമർശിക്കാറുണ്ട്. ഇത്തരത്തിൽ ഒരു ട്വീറ്റ് വളച്ചൊടിച്ചാണ് അദ്ദേഹത്തിനെതിരെ നടപടി എടുത്തത് എന്നാണ് ആക്ഷേപണം. രാജ്യത്തിന്റെ രാഷ്ട്രീയത്തിലേക്ക് മതം കലരുന്നതിനെ പ്രതീകാത്മകമായ വിമർശിക്കുന്നതായിരുന്നു, സുബൈറിന്റെ ട്വീറ്റ്. എന്നാൽ ഒരു പ്രത്യേക മതത്തെയും ദൈവത്തെയും ബോധപൂർവം അപമാനിക്കുന്നതിനായി ഒരു ട്വിറ്റർ ഉപയോക്താവ് ഇതിനെതിരെ പരാതി നൽകി. തുടർന്നാണ് ഡൽഹി പൊലീസ് ഇദ്ദേഹത്തിനെതിരെ കേസെടുത്തത്. അത്തരം ട്വീറ്റുകൾ റീട്വീറ്റ് ചെയ്യപ്പെടുകയും സമൂഹമാധ്യമങ്ങളിൽ ഇത് പ്രചരിപ്പിക്കാൻ ഒരു സംഘം തന്നെയുണ്ടെന്നും പരാതിക്കാരൻ ആരോപിച്ചിരുന്നു. അവർ അധിക്ഷേപം മുഴക്കുകയും അതുവഴി സാമുദായിക സൗഹാർദത്തിന് വിഘാതം സൃഷ്ടിക്കുകയും പൊതു സമാധാനം തകർക്കുന്നതിനായി പ്രവർത്തിക്കുകയും ചെയ്തതായി ഈ പരാതിയിലെ എഫ്ഐആറിൽ പറയുന്നു.
നേരത്തെ പൊലീസ് നടത്തിയ അന്വേഷണത്തിൽ മുഹമ്മദ് സുബൈറിന്റെ ട്വീറ്റ് ആക്ഷേപകരമല്ലെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ ഇതേത്തുടർന്ന് വന്ന റീട്വീറ്റുകളും കമന്റുകളും സമുദായിക സ്പർദ്ധ വർളർത്തുന്നതും മതവികാരം വ്രണപ്പെടുത്തുന്നതുമാണെന്ന് പൊലീസ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. 2022 ജൂൺ മാസത്തിലും, മുഹമ്മദ് സുബൈർ ആക്ഷേപകരമായ ഒരു ട്വീറ്റ് നടത്തിയെന്നും അദ്ദേഹത്തിന്റെ അനുയായികൾ വിദ്വേഷം വളർത്തിയെന്നും ഡൽഹി പൊലീസ് പറയുന്നത്. തുടർന്നാണ് എഫഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.
എന്നാൽ കഴിഞ്ഞ എത്രയോ വർഷമായി സോഷ്യൽ മീഡയിലെ സാന്നിധ്യമായ സുബൈർ, ഒരിക്കലും വിദ്വേഷ പ്രസ്താവന നടത്തിയിട്ടില്ല എന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവർ പറയുന്നത്. സംഘപരിവാറിന്റെ കണ്ണിലെ കരാടയ ഈ യുവാവിനെ പൂട്ടാനായി ഒരു പാർട്ടി അനുഭാവിയെക്കൊണ്ട് തന്നെ കേസ് എടുപ്പിക്കയായിരുന്നു. ഇതിന് പെട്ടന്നുള്ള പ്രകോപനം ആയത്, കഴിഞ്ഞ ദിവസം ആൾട്ട് ന്യൂസ് ചില സംഘപരിവാർ നേതാക്കളുടെ അങ്ങേയറ്റം പ്രകോപനപരമായ പ്രസംഗം പുറത്തുവിട്ടതാണ്.
നിരന്തരമായി മോദി സർക്കാറിനെതിരെ വാർത്തകൾ കൊടുക്കുന്ന മാധ്യമമാണ് ആൾട്ട് ന്യുസ്. സംഘപരിവാർ പടച്ചുവിടുന്ന നുണകൾ പരിശോധിച്ച് ഫാക്്റ്റ് ചെക്കിലുടെ പൊളിക്കുന്ന എന്നതും ആൾട്ട് ന്യൂസ് ചെയ്തുവരുന്ന രീതിയാണ്. അതുപോലെ അമിതാഷായുടെ മകന്റെ കമ്പനിയെ കുറിച്ചും, അദാനിയുടെ വളർച്ചയെക്കുറിച്ചുമെല്ലാം ആൾട്ട് ന്യൂസ് ചെയ്ത വാർത്തകൾ വലിയ തലവേദനയാണ് ബിജെപിക്ക് ഉണ്ടാക്കിയത്. ഇതിന്റെയെല്ലാം കൂടിയുള്ള പ്രതികാര നടപടിയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത് എന്നാണ് വിമർശനം. യതി നരസിംഹാനന്ദ, മഹന്ദ് ബജ്റംഗ് മുനി, ആനന്ദ് സ്വരൂപ് എന്നിവർ നടത്തിയ വിദ്വേഷപ്രസംഗം റിപ്പോർട്ട് ചെയ്തത് പിൻവലിക്കണം എന്നാണ് ഇപ്പോൾ സംഘപരിവാറിന്റെ പരോഷം ആവശ്യം. എന്നാൽ ജയിലിൽ ആയാലും ഭീഷണിക്ക് വഴങ്ങില്ല എന്ന നിലപാട് ആർട്ട് ന്യൂസ് ടീം പറയുന്നത്.
MNM Recommends
-
അമിതാബ് ബച്ചനിൽ നിന്നും അവാർഡ് വാങ്ങുന്ന ഫോട്ടോ മോർഫു ചെയ്തുണ്ടാക്കി പ്രസിദ്ധീകരിച്ചു മാധ്യമങ്ങളെയും കബളിപ്പിച്ചു; കേന്ദ്ര സർവകലാശാലയിൽ കുഴഞ്ഞുവീണ പെൺകുട്ടിക്ക് കൃത്രിമ ശ്വാസോച്ഛാസം നൽകുന്നതിനിടെയും പീഡിപ്പിച്ചു; ഞരമ്പ് രോഗിയെന്നറിഞ്ഞിട്ടും ഇഫ്തിക്കറിനെ സംരക്ഷിച്ചതാര്? -
പന്തീരാങ്കാവ് ഗാർഹിക പീഡനം: സ്ത്രീധനം ആവശ്യപ്പെട്ട് തർക്കം ഉണ്ടായിട്ടില്ലെന്ന് രാഹുലിന്റെ മാതാവ്; തർക്കം തുടങ്ങിയത് യുവതിയുടെ ഫോണിലെത്തിയ മെസേജിനെ ചൊല്ലി; ചാറ്റിങ്ങായിരുന്നു പ്രശ്നം; നമ്പർ ബ്ലോക്ക് ചെയ്യാൻ പറഞ്ഞിട്ട് അനുസരിക്കാത്തതിലാണ് മോന് ദേഷ്യം വന്നത്; മർദ്ദനം സമ്മതിച്ചു മാതാവ് ഉഷ -
ഗ്യാസ് സിലിൻഡർ ചോർച്ച പതിവു സംഭവം; പൊട്ടിത്തെറിയിൽ വീടു കത്തി നശിച്ചു; ഉപഭോക്താവിന്റെ മരണത്തിന് ഇടയാക്കിയത് സുരക്ഷാ ക്രമീകരണങ്ങളുടെ വീഴ്ച്ച; സിപിഎം നിയന്ത്രിത അഞ്ചരക്കണ്ടി ഫാർമേഴ്സ് ബാങ്ക് ഗ്യാസ് ഏജൻസിക്കെതിരെ നടപടിയെടുക്കാതെ അധികൃതർ -
പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ചു; പെൺകുട്ടിയുടെ മാതാപിതാക്കൾ ആരോപണം ഉന്നയിച്ച ഉദ്യോഗസ്ഥനെ അന്വേഷണ ചുമതലയിൽ നിന്നും മാറ്റി; പ്രത്യേക അന്വേഷണ സംഘത്തലവൻ ഫറൂഖ് എസിപി സാജു കെ എബ്രഹം; പൊലീസ് വീഴ്ച്ചയിലും അന്വേഷണം -
കോവിഡിന്റെ ഏറ്റവും പുതിയ വകഭേദമാമായ ഫ്ലേർറ്റ് യുകെയിൽ പടരുന്നു; ലക്ഷണങ്ങൾ മൂക്കൊലിപ്പും രുചിയില്ലായ്മയും; മെയ് ഏഴു വരെയുള്ള ആഴ്ചയിൽ പുതിയ കോവിഡ് ലക്ഷണം റിപ്പോർട്ട് ചെയ്യപ്പെട്ടത് രണ്ടായിരത്തോളം പേരിൽ -
രാമക്ഷേത്ര ഉദ്ഘാടനത്തിൽ നിന്ന് വിട്ടു നിന്നതിലൂടെ കോൺഗ്രസ് പാപം ചെയ്തു; നരേന്ദ്ര മോദിയുടെ പ്രസംഗം വസ്തുതാപരം; കോൺഗ്രസിനെതിരെ ഹിന്ദു വിരുദ്ധതയ്ക്ക് നടപടിവേണം; പ്രധാനമന്ത്രിയുടെ വിവാദ പ്രസംഗത്തെ ന്യായീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് ജെ പി നദ്ദയുടെ മറുപടി -
വാഹനം കടന്നുപോകുന്നത് ഇസ്രയേലിനെ മുൻകൂട്ടി അറിയിച്ചിരുന്നു; ഇന്ത്യക്കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ഇസ്രയേൽ വാദം തള്ളി യുഎൻ; ഗസ്സയിൽ സുരക്ഷിതമായ ഒരിടവുമില്ല എന്നതിന്റെ വ്യക്തമായ തെളിവാണിതെന്നും വക്താവ് -
റഫയിലും ജബാലിയയിലും ഏറ്റുമുട്ടൽ തുടരുന്നു; ഏഴ് ഇസ്രയേലി സൈനികരെ വധിച്ചതായി അവകാശപ്പെട്ട് ഹമാസ്; ഇസ്രയേലിന്റെ നിരവധി ടാങ്കുകളും യുദ്ധോപകരണങ്ങളും തകർത്തതായി അൽഖസ്സാം ബ്രിഗേഡ്സ്; റഫ ആക്രമണത്തിൽ ഇസ്രയേൽ ലക്ഷ്യം കാണുക എളുപ്പമല്ലെന്ന് അമേരിക്കൻ മുന്നറിയിപ്പ് -
പന്തീരങ്കാവ് ഗാർഹിക പീഡനക്കേസിലെ വില്ലൻ രാഹുൽ വിവാഹ തട്ടിപ്പുവീരനോ? രാഹുൽ മുൻപും വിവാഹം കഴിച്ചിരുന്നതായി ആരോപണം; കോട്ടയത്തും എറണാകുളത്തും വിവാഹ ഉടമ്പടികൾ; പറവൂരിലെ പെൺകുട്ടിയുമായുള്ള വിവാഹം നിയമപരമായി വിവാഹമോചനം നേടും മുമ്പെന്ന് ആക്ഷേപം -
പന്തീരാങ്കാവ് ഗാർഹിക പീഡനത്തിൽ പൊലീസ് ഉണർന്നത് മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തതോടെ; പിന്നാലെ രാഹുലിനെതിരെ വധശ്രമത്തിന് കേസ്; 70 പവനിലേറെ നൽകി, നവവധുവിനെ മർദിച്ചത് കാർ ആവശ്യപ്പെട്ട്; പൊലീസ് നിർദേശിച്ചത് രമ്യതയോടെ പരിഹരിക്കാൻ -
വെറുതേയല്ല ഗുണ്ടകൾക്ക് ഇത്രയ്ക്ക് 'ആവേശം'; സംസ്ഥാനത്ത് ഗുണ്ടകളെ അടിച്ചമർത്തുന്നതിൽ പൊലീസിന് മെല്ലേപ്പോക്ക് നയം; ആകെയുള്ള 1880 ഗുണ്ടകളിൽ പിടിച്ചത് 107 പേരെ മാത്രം; ലഹരിക്കച്ചവടവും ക്വട്ടേഷനുമായി ഗുണ്ടാസംഘങ്ങൾ വിലസിയിട്ടും കണ്ടില്ലെന്ന് നടിച്ച് പൊലീസ് -
അമ്മയ്ക്കു കോവിഷീൽഡ് വാക്സിൻ നൽകി; പഞ്ചായത്തംഗത്തിന് യുവാവിന്റെ വധഭീഷണി -
കേരളത്തിൽ മഴയെത്തുന്നു; അടുത്ത നാല് ദിവസം സംസ്ഥാനത്ത് ശക്തമായ മഴയെന്ന് പ്രവചനം; ഇന്ന് തലസ്ഥാനമടക്കം 3 ജില്ലയിൽ യെല്ലോ അലർട്ട്; മഴ മുന്നറിയിപ്പിന് പിന്നാലെ കേരള തീരത്ത് 'കള്ളക്കടൽ' ഭീഷണിയും; കേരള തീരത്തും, ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് നിർദ്ദേശം -
കാറഡുക്ക സഹകരണ സൊസൈറ്റിൽ നടന്നത് കരുവന്നൂരിനെ വെല്ലുന്ന തട്ടിപ്പ്; സിപിഎം നേതാവ് രതീശൻ തട്ടിയെടുത്ത പണം റിയൽ എസ്റ്റേറ്റിൽ നിക്ഷേപിച്ചു; വയനാട്ടിലും ബംഗളൂരുവിലുമാണ് വസ്തുക്കൾ വാങ്ങിയെന്ന് റിപ്പോർട്ട്; ഒളിവിൽ പോയ സഹകരണ സംഘം സെക്രട്ടറിയെ തിരഞ്ഞ് പൊലീസ്; തടിയൂരാൻ വഴിതേടി സിപിഎം -
കാനഡയിലേക്കുള്ള വിമാനടിക്കറ്റിനായി വീട്ടമ്മ സ്വരുക്കൂട്ടിയ രണ്ടര ലക്ഷം രൂപ മോഷണം പോയി; കള്ളൻ കവർന്നത് ഒരു കുടുംബത്തിന്റെ മുഴുവൻ സ്വപ്നം -
രാജേഷിനെ മരണം കൊണ്ടുപോയത് ആൻജിയോപ്ലാസ്റ്റി കഴിഞ്ഞ് വിശ്രമത്തിലിരിക്കുമ്പോൾ; പൊലിഞ്ഞു പോയത് നഴ്സിങ് വിദ്യാർത്ഥിയായ ഭാര്യയുടേയും രണ്ടു മക്കളുടേയും ഏക താങ്ങ്; അവസാനമായി ഒരു നോക്ക് കാണാനുള്ള അവസരം ഇല്ലാതാക്കിയത് എയർ ഇന്ത്യാ സമരം -
പ്ലേ ഓഫിൽ ഇടം പിടിക്കാനുള്ള ജീവന്മരണ പോരാട്ടത്തിൽ, ലക്ഷ്യത്തിൽ എത്തും മുമ്പേ ഇടറി വീണ് ലക്നൗ സൂപ്പർ ജയന്റ്സ്; 19 റൺസിന് ഡൽഹി ക്യാപ്പിറ്റൽസ് ലക്നൗവിനെ മുട്ടുകുത്തിച്ചതോടെ രാജസ്ഥാൻ റോയൽസ് പ്ലേ ഓഫിൽ -
കൊല്ലത്ത് യുവതിയും യുവാവും ട്രെയിൻ തട്ടി മരിച്ചു; ട്രാക്കിലൂടെ നടന്ന ഇരുവരും ട്രെയിൻ വരുന്നത് കണ്ടപ്പോൾ കെട്ടിപ്പിടിച്ച് നിന്നതായി ദൃക്സാക്ഷികൾ -
പന്തീരാങ്കാവ് സ്ത്രീധന പീഡന കേസ്: നവവധുവിന് മർദ്ദനമേറ്റ സംഭവത്തിൽ പ്രതി രാഹുലിന് എതിരെ കൂടുതൽ വകുപ്പുകൾ ഇട്ടുകേസ്; വധശ്രമം, സ്ത്രീധനപീഡനം അടക്കം കുറ്റങ്ങൾ ചുമത്തി; പ്രതി ഇപ്പോഴും ഒളിവിൽ; തിരച്ചിൽ തുടങ്ങിയെന്ന് പൊലീസ് -
കണ്ണൂർ സർവകലാശാല പരീക്ഷ ക്രമക്കേട്: വിദ്യാർത്ഥിയെ സംരക്ഷിക്കാൻ ഇടപെടൽ നടന്നത് സി പി എം അറിവോടെയെന്ന് കെ എസ് യു
Most Read
- പന്തീരങ്കാവ് ഗാർഹിക പീഡനക്കേസിലെ വില്ലൻ രാഹുൽ വിവാഹ തട്ടിപ്പുവീരനോ? രാഹുൽ മുൻപും വിവാഹം കഴിച്ചിരുന്നതായി ആരോപണം; കോട്ടയത്തും എറണാകുളത്തും വിവാഹ ഉടമ്പടികൾ; പറവൂരിലെ പെൺകുട്ടിയുമായുള്ള വിവാഹം നിയമപരമായി വിവാഹമോചനം നേടും മുമ്പെന്ന് ആക്ഷേപം
- രാജേഷിനെ മരണം കൊണ്ടുപോയത് ആൻജിയോപ്ലാസ്റ്റി കഴിഞ്ഞ് വിശ്രമത്തിലിരിക്കുമ്പോൾ; പൊലിഞ്ഞു പോയത് നഴ്സിങ് വിദ്യാർത്ഥിയായ ഭാര്യയുടേയും രണ്ടു മക്കളുടേയും ഏക താങ്ങ്; അവസാനമായി ഒരു നോക്ക് കാണാനുള്ള അവസരം ഇല്ലാതാക്കിയത് എയർ ഇന്ത്യാ സമരം
- പ്ലേ ഓഫിൽ ഇടം പിടിക്കാനുള്ള ജീവന്മരണ പോരാട്ടത്തിൽ, ലക്ഷ്യത്തിൽ എത്തും മുമ്പേ ഇടറി വീണ് ലക്നൗ സൂപ്പർ ജയന്റ്സ്; 19 റൺസിന് ഡൽഹി ക്യാപ്പിറ്റൽസ് ലക്നൗവിനെ മുട്ടുകുത്തിച്ചതോടെ രാജസ്ഥാൻ റോയൽസ് പ്ലേ ഓഫിൽ
- 'മുക്കം മൗലവിക്ക് നിസ്ക്കരിക്കാൻ മുട്ടിയിട്ട് എൽഡിഎഫ് റാലിയിൽ പിണറായി ഇരിക്കുന്ന സ്റ്റേജിന്റെ പിറകിൽ നിസ്ക്കരിക്കയാണ്; തൊട്ടടുത്ത് പള്ളിയുണ്ട്; പക്ഷേ മൗലവിക്ക് അതുപോര; എന്ത് രാഷ്ട്രീയമാണിത്': പ്രസ്താവന തരംതാണതെന്ന് സമസ്ത; കെ എസ് ഹരിഹരൻ വീണ്ടും വിവാദത്തിൽ
- 'എം വി ഗോവിന്ദന്റ മകൻ വ്യവസായിയിൽ നിന്ന് വാങ്ങിയ വൻതുക തിരിച്ചുകൊടുത്തില്ല; മധ്യസ്ഥനായത് രാജേഷ് കൃഷ്ണ; യുകെയിലെ വിവാദ നായകന് തോമസ് ഐസക്ക് അടക്കമുള്ള സിപിഎം നേതാക്കളുമായി അടുത്ത ബന്ധം; സിനിമയിലും ഇടപെടൽ;' ഭാര്യയെ സംവിധായിക ആക്കാൻ പരിശ്രമിച്ച് ഒടുവിൽ കുടുംബം നഷ്ടമായ ഷർഷാദ് ജീവിതം പറയുന്നു
- പന്തീരാങ്കാവ് സ്ത്രീധന പീഡന കേസ്: നവവധുവിന് മർദ്ദനമേറ്റ സംഭവത്തിൽ പ്രതി രാഹുലിന് എതിരെ കൂടുതൽ വകുപ്പുകൾ ഇട്ടുകേസ്; വധശ്രമം, സ്ത്രീധനപീഡനം അടക്കം കുറ്റങ്ങൾ ചുമത്തി; പ്രതി ഇപ്പോഴും ഒളിവിൽ; തിരച്ചിൽ തുടങ്ങിയെന്ന് പൊലീസ്
- കൊല്ലത്ത് യുവതിയും യുവാവും ട്രെയിൻ തട്ടി മരിച്ചു; ട്രാക്കിലൂടെ നടന്ന ഇരുവരും ട്രെയിൻ വരുന്നത് കണ്ടപ്പോൾ കെട്ടിപ്പിടിച്ച് നിന്നതായി ദൃക്സാക്ഷികൾ
- സ്ലീപ്പർ കോച്ചിൽ കൂട്ടത്തോടെ 'കള്ളവണ്ടി' കയറി സീസൺ ടിക്കറ്റുകാർ; ദീർഘദൂര യാത്രക്കാർക്ക് സീറ്റ് ഒഴിഞ്ഞു നൽകാൻ പോലും തയ്യാറാകുന്നില്ല; 'കള്ളവണ്ടി' കയറുന്നതിൽ ഭൂരിഭാഗം പേരും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ; തിരുവനന്തപുരം- എറണാകുളം റൂട്ടിൽ പുതിയ ട്രെയിൻ വേണമെന്ന് യാത്രക്കാർ
- മുട്ടത്തറ ഡ്രൈവിങ് സ്കൂളിൽ കാറുമായെത്തിയ ഉദ്യോഗസ്ഥന്റെ മകൾ ടെസ്റ്റിൽ പങ്കെടുത്തു; ഫലം പരാജയമെങ്കിലും മുട്ടത്തറയിലേത് സമരക്കാരെ നിഷ്പ്രഭമാക്കിയ ആദ്യ ടെസ്റ്റ്; പ്രശ്നമുണ്ടാക്കുന്ന ഡ്രൈവിങ് സ്കൂളുകളുടെ ലൈസൻസ് റദ്ദാക്കുന്നത് പരിഗണനയിൽ; മന്ത്രി തിരിച്ചെത്തിയാൽ എല്ലാം കടുക്കും
- വാഹനം കടന്നുപോകുന്നത് ഇസ്രയേലിനെ മുൻകൂട്ടി അറിയിച്ചിരുന്നു; ഇന്ത്യക്കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ഇസ്രയേൽ വാദം തള്ളി യുഎൻ; ഗസ്സയിൽ സുരക്ഷിതമായ ഒരിടവുമില്ല എന്നതിന്റെ വ്യക്തമായ തെളിവാണിതെന്നും വക്താവ്