അദ്ധ്യാപകരെ ആഘോഷപൂർവം കേക്കുമുറിച്ച് സ്വീകരിച്ചത് വലിയ തെറ്റായെന്ന് സമ്മതിച്ച് ട്രിനിറ്റി സ്കൂൾ മാനേജ്മെന്റ്; വിദ്യാഭ്യാസ വകുപ്പ് നിലപാട് കടുപ്പിച്ചതോടെ കുറ്റക്കാർക്ക് എതിരെ നടപടിയുണ്ടാവുമെന്നും വിശദീകരണം; പ്രിൻസിപ്പൽ സ്വയംവിരമിക്കുമെന്നും അറിയിച്ച് നിലപാടുമാറ്റി സ്കൂൾ അധികൃതർ
കൊല്ലം: ഗൗരി നേഹയുടെ മരണവുമായി ബന്ധപ്പെട്ട് സസ്പെൻഡ് ചെയ്യപ്പെട്ട അദ്ധ്യാപികമാർ തിരികെ എത്തിയപ്പോൾ ആഘോഷപൂർവം സ്വീകരണം നൽകിയ നടപടി തെറ്റായെന്ന് സമ്മതിച്ച് മാനേജ്മെന്റ്. ഇക്കാര്യം ചൂണ്ടിക്കാട്ടി മാനേജ്മെന്റ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർക്ക് റിപ്പോർട്ട് നൽകി. ഇത്തരത്തിൽ സ്വീകരണം നൽകിയ വിഷയത്തിൽ സ്കൂൾ പ്രിൻസിപ്പലിനെതിരെ നടപടി ആവശ്യവും ഉയർന്നിരുന്നു. പ്രിൻസിപ്പൽ സ്വയം വിരമിക്കുമെന്നും മാനേജ്മെന്റ് വ്യക്തമാക്കിയിട്ടുണ്ട്്.
ഗൗരി നേഹയുടെ മരണവുമായി ബന്ധപ്പെട്ട് പീഡനാരോപണം ഉയർന്നതിനെ തുടർന്നാണ് അദ്ധ്യാപികമാർ സസ്പെൻഡ് ചെയ്യപ്പെട്ടത്. എന്നാൽ തിരികെ ഇവർ സ്കൂളിൽ പ്രവേശിക്കാൻ എത്തിയതോടെ അത് കേക്കുമുറിച്ച് ആഘോഷമാക്കുകയായിരുന്നു സ്കൂൾ അധികൃതർ. ഇതോടെയാണ് സംഭവം വിവാദമായത്. ഇതേത്തുടർന്ന് ഇത്തരമൊരു സ്വീകരണം ഒരുക്കിയതിന് കൂട്ടുനിന്ന പ്രിൻസിപ്പലിനെ പുറത്താക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ആദ്യഘട്ടത്തിൽ ഇതിന് തയ്യാറെന്ന നിലപാടാണ് സ്കൂൾ മാനേജ്മെന്റ് സ്വീകരിച്ചത്. ഇതോടെ സർക്കാരിന്റെ ഭാഗത്തുനിന്ന് സ്കൂൾ അടച്ചുപൂട്ടുന്നതുൾപ്പെടെ കടുത്ത നടപടി ഉണ്ടായേക്കുമെന്ന സൂചനകളും പുറത്തുവന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ തെറ്റുസമ്മതിച്ച് ക്ഷമാപണവുമായി മാനേജ്മെന്റ് രംഗത്തെത്തിയത്.
നേരത്തെ, ഒരുതരത്തിലുള്ള കുറ്റങ്ങളും തങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്ന നിലപാടിലായിരുന്നു മാനേജ്മെന്റ്. എന്നാൽ നടപടി വേണമെന്ന് ഡിഡിഇ നിലപാട് കടുപ്പിച്ചു. ഇതോടെയാണ് മാനേജ്മെന്റിന്റെ പുതിയ നീക്കം.
ഗൗരിനേഹയുടെ മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയരായ രണ്ട് അദ്ധ്യാപികമാരെ കേക്കുമുറിച്ച് ആഘോഷപൂർവം തിരിച്ചെടുത്ത നടപടി തെറ്റായിപ്പോയിയെന്ന് മാനേജ്മെന്റ് വിദ്യാഭ്യാസ വകുപ്പിന് നൽകിയ വിശദീകരണത്തിൽ വ്യക്തമാക്കുന്നു. ഇത്തരമൊരു നടപടി സ്കൂൾ അച്ചടക്കത്തിനും മറ്റും എതിരാണ്. ആഘോഷം സംഘടിപ്പിച്ചവർക്ക് എതിരെ അച്ചടക്ക നടപടി ഉണ്ടാവും. പ്രിൻസിപ്പൽ സ്വയം ഒഴിഞ്ഞുപോകാൻ താൽപര്യം അറിയിച്ചിട്ടുണ്ട്. ഇക്കാര്യം മാനേജ്മെന്റ് പരിഗണിക്കും. അദ്ദേഹത്തിന്റെ കരാർ പുതുക്കില്ലെന്നും വിശദീകരണത്തിൽ പറയുന്നു.
വിദ്യാർത്ഥിനിയുടെ മരണവുമായി ബന്ധപ്പെട്ട് അദ്ധ്യാപികമാർക്ക് എതിരെ കേസുള്ളതാണ്. ഇതിൽ ഇവർക്ക് ജാമ്യം ലഭിച്ചതാണ്. അതിനാലാണ് ഇവരെ തിരിച്ചെടുത്തത്. ഇത്തരം സംഭവങ്ങൾ സ്കൂളിന് വലിയരീതിയിൽ അപമാനമുണ്ടാക്കി. അതിനാൽ തന്നെ ഇത്തരം കാര്യങ്ങളൊന്നും മാനേജ്മെന്റ് അനുവദിച്ചുകൊടിക്കില്ല. - വിശദീകരണത്തിൽ വ്യക്തമാക്കുന്നു.
അതേസമയം, പ്രിൻസിപ്പലിനെ പുറത്താക്കുമെന്ന് പറയുമ്പോഴും എന്തൊക്കെ നടപടിയെടുത്തു എന്ന് മാനേജ്മെന്റ് വ്യക്തമാക്കിയിട്ടില്ല. ഏതായാലും ഈ മറുപടിയിൽ ഡിഡിഇയുടെ തീരുമാനം ഇന്നുതന്നെ ഉണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചനകൾ. അദ്ധ്യാപകരെ ആഘോഷപൂർവം തിരിച്ചെടുത്തതിനെ തുടർന്ന് ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചതോടെയാണ് ഇക്കാര്യം ചർച്ചയായത്. ഇതോടെ വിദ്യാഭ്യാസ വകുപ്പ് നടപടിക്ക് നോട്ടീസ് നൽകുകയായിരുന്നു. പ്രിൻസിപ്പലിനെ പുറത്താക്കണമെന്ന നിർദ്ദേശം സ്കൂൾ മാനേജ്മെന്റിന് വിദ്യാഭ്യാസ വകുപ്പ് കൈമാറി. എന്നാൽ പ്രിൻസിപ്പലിനെ മാറ്റാൻ കഴിയില്ലെന്ന നിലപാടാണ് മാനേജ്മെന്റ് ആദ്യം കൈക്കൊണ്ടത്. സാങ്കേതിക അർത്ഥത്തിൽ ചുമതല കൈമാറ്റത്തിന് സാധ്യതയുണ്ടെന്നും അതിന് അപ്പുറം ഒന്നും സംഭവിക്കില്ലെന്നുമുള്ള നിലയിലേക്ക് കാര്യങ്ങൾ നീങ്ങി. ഇതോടെയാണ് സർക്കാർ നിലപാട് കടുപ്പിച്ചത്.
അദ്ധ്യാപകരെ ആഘോഷപൂർവം തിരിച്ചെടുത്തത് അംഗീകരിക്കാനാകില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയിരുന്നു. പ്രിൻസിപ്പൽ ജോണിന് പ്രായപരിധി കഴിഞ്ഞുവെന്നും ഡി.ഡി.ഇ കൈമാറിയ കത്തിൽ പറഞ്ഞിരുന്നു സംസ്ഥാനത്ത് ഏറെ പ്രതിഷേധങ്ങൾക്കിടയാക്കിയ സംഭവമാണ് ഗൗരി നേഹയുടെ ആത്മഹത്യ. സംഭവത്തിൽ കുറ്റാരോപിതരായ അദ്ധ്യാപകരെ മൂന്ന് മാസങ്ങൾക്ക് ശേഷം ആഘോഷപൂർവം സ്കൂളിൽ തിരിച്ചെടുക്കുകയും സസ്പെൻഷൻ കാലയളവ് അവധിയായി പരിഗണിച്ച് ശമ്പളം നൽകാൻ തീരുമാനിക്കുകയുമായിരുന്നു. കേക്ക് മുറിച്ചും പൂച്ചെണ്ട് നൽകിയും എല്ലാ ആനുകൂല്യങ്ങളും നൽകിയും അദ്ധ്യാപകരെ തിരിച്ചെടുക്കാൻ പ്രിൻസിപ്പലിന്റെ നേതൃത്വത്തിലാണ് തീരുമാനിച്ചത്. ആഘോഷത്തിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറാലായി. ഇതോടെ വിദ്യാർത്ഥിയുടെ ജന്മദിനാഘോഷമെന്ന് വ്യഖ്യാനിക്കാനും ശ്രമിച്ചു. എന്നാൽ വെൽകം ബാക് എന്ന് കേക്കിൽ എഴുതിയത് വിവാദമായി. ഇതോടെയാണ് പൊതു വിദ്യാഭ്യാസ വകുപ്പ് പ്രശ്നത്തിൽ ഇടപെട്ടത്.
പല തവണ വിശദീകരണം ചോദിച്ചുവെങ്കിലും വ്യക്തമായ മറുപടി നൽകാൻ പ്രിൻസിപ്പൽ തയ്യാറായില്ലെന്നും വിദ്യാഭ്യാസ വകുപ്പിന്റെ കത്തിൽ പറഞ്ഞിരുന്നു. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്ന് ചെയ്യാൻ പറ്റുന്ന കാര്യമല്ല പ്രിൻസിപ്പൽ ചെയ്തത്. പ്രിൻസിപ്പലിനെ പുറത്താക്കുകയും കൂടെയുള്ള അദ്ധ്യാപകർക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്യണമെന്നും വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശിച്ചു. ഇതൊന്നും മാനേജ്മെന്റ് അംഗീകരിക്കാതിരുന്നതോടെയാണ് സർക്കാരിന്റെ ഭാഗത്തുനിന്ന് കടുത്ത നടപടി ഉണ്ടാവുമെന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിയത്. ഇതോടെയാണ് ഇപ്പോൾ ക്ഷമാപണവുമായി മാനേജ്മെന്റ് തെറ്റുസമ്മതിച്ച് രംഗത്തെത്തിയതെന്നാണ് സൂചന.
MNM Recommends
-
അർധ സെഞ്ചുറിയുമായി വിജയശിൽപിയായി സ്റ്റോയ്നിസ്; പിന്തുണച്ച് രാഹുലും ഹൂഡയും പുരാനും; മുംബൈ ഇന്ത്യൻസിന്റെ 'ലോകകപ്പ്' ടീമിനെ തകർത്ത് ലഖ്നൗ സൂപ്പർ ജയന്റ്സ്; നാല് വിക്കറ്റ് ജയത്തോടെ ലഖ്നൗ മൂന്നാമത് -
'ബിജെപിയിൽ ചേരാൻ ദല്ലാളിനൊപ്പം കണ്ടുവെന്ന ശോഭയുടെ വാദം പച്ച കള്ളം'; ആരോപണങ്ങൾ പിൻവലിച്ച് ഉടൻ മാപ്പപേക്ഷിക്കണം; അല്ലെങ്കിൽ നിയമനടപടി; രണ്ടുകോടി രൂപ നഷ്ടപരിഹാരം നൽകണം; ശോഭാസുരേന്ദ്രനും കെ സുധാകരനും ദല്ലാൾ നന്ദകുമാറിനും ഇ.പിയുടെ വക്കീൽ നോട്ടിസ് -
'വിയർപ്പു തുന്നിയിട്ട കുപ്പായം'; മഞ്ഞുമ്മൽ ബോയ്സിലെ വരികൾ പങ്കുവച്ച് സഞ്ജു സാംസൺ; ലോകകപ്പ് ടീമിലെത്തിയ ശേഷമുള്ള ആദ്യ പ്രതികരണം; അപ്രതീക്ഷിതമായി ലഭിച്ച അവസരമല്ലെന്ന് സഞ്ജുവിന്റെ പിതാവ് -
പിറന്നാൾ ദിനത്തിൽ നിരാശപ്പെടുത്തി രോഹിത്; ഗോൾഡൻ ഡക്കായി ഹാർദിക്; ലോകകപ്പ് ടീം പ്രഖ്യാപിച്ച ദിനത്തിൽ അടിതെറ്റി വീണു മുംബൈ ഇന്ത്യൻസ്; ലഖ്നൗവിന് റൺസ് 145 വിജയലക്ഷ്യം -
ആസ്ട്രസെനെക്ക മരുന്നു കമ്പനി കോവിഷീൽഡ് നിർമ്മാതാക്കളല്ല, വിതരണക്കാർ മാത്രം; അവർക്ക് മരുന്നിന്റെ ആധികാരികതയെക്കുറിച്ച് പറയാൻ അവകാശമില്ല; കോവിഷീൽഡ് വാക്സിന് ഗുരുതരമായ പാർശ്വഫലങ്ങൾ ഉണ്ടാവുന്നുവെന്നത് സത്യമോ? ലോകത്തെ ഞെട്ടിച്ച വാർത്തയുടെ യാഥാർത്ഥ്യം -
ആദ്യഘട്ടത്തിൽ പോളിങ് 66.14 ശതമാനം; രണ്ടാം ഘട്ടത്തിൽ രേഖപ്പെടുത്തിയത് 66.71; കേരളത്തിൽ 71.27 ശതമാനം; അന്തിമ കണക്കുകൾ പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ; മൂന്നാം ഘട്ടത്തിൽ ശ്രദ്ധാകേന്ദ്രമായി ഗുജറാത്ത്; മെയ് ഏഴിന് രാജ്യത്ത് 94 ലോക്സഭ മണ്ഡലങ്ങൾ വിധിയെഴുതും -
'അച്ഛൻ എന്ന വിശ്വാസ്യതയ്ക്ക് കളങ്കം; നഷ്ടപ്പെട്ടത് കുട്ടിയുടെ ബാല്യം'; ആറു വയസുകാരിയായ മകളെ പീഡിപ്പിച്ച അച്ഛന് മൂന്ന് ജീവപര്യന്തം തടവും പിഴയും ശിക്ഷ; മദ്യപിച്ച് വീട്ടിലെത്തുമ്പോൾ അച്ഛൻ മോശമായി പെരുമാറാറുണ്ടെന്ന് 15കാരിയും -
ഉന്നതർക്ക് വഴങ്ങാൻ വിദ്യാർത്ഥിനികളെ പ്രേരിപ്പിച്ചു; പണവും പരീക്ഷയിൽ ഉയർന്ന മാർക്കും വാഗ്ദാനം ചെയ്തു; വിദ്യാർത്ഥിനികളുടെ പരാതി; തെളിവായി ശബ്ദരേഖയും; വനിത പ്രൊഫസർക്ക് പത്ത് വർഷം തടവ് ശിക്ഷ -
തൈറോയിഡ് സംബന്ധിയായ അസുഖബാധിതയാണ്; ബോഡി ഷെയിം ചെയ്ത് പരിഹസിക്കരുതെന്ന് നടി അന്ന രാജൻ -
കൊല്ലം ജില്ലയിൽ ശക്തമായ വേനൽ മഴ; ഗേറ്റ് അടയ്ക്കുന്നതിനിടെ കശുവണ്ടി ഫാക്ടറി ജീവനക്കാരൻ ഇടിമിന്നലേറ്റ് മരിച്ചു; വർക്കലയിൽ വീട് തകർന്നു; കുട്ടികളുൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു -
സുരേന്ദ്രന് പകരക്കാരനായി കോന്നിയിൽ വന്നു; ആനത്താവളത്തിൽ ഏറ്റവും തലപ്പൊക്കമുള്ള താപ്പാനയായി; ആനപ്രേമികളെ കണ്ണീരിലാഴ്ത്തി നീലകണ്ഠൻ ചരിഞ്ഞു -
ഒരു സ്ത്രീയെന്ന നിലയ്ക്ക് ഒന്നു വിളിച്ചു പോലും അന്വേഷിച്ചില്ല; കൗൺസിൽ യോഗത്തിനിടെ വിതുമ്പി മേയർ; മേയർ ഫോൺ വിളിച്ചാൽ പണ്ടേ എടുക്കാറില്ലെന്ന് പ്രതിപക്ഷ അംഗങ്ങളുടെ മറുപടിയും; താൻ പ്രതികരിച്ചത് തെറ്റായ പ്രവണതക്കെതിരെ എന്ന നിലപാടിൽ ആര്യ; നിജസ്ഥിതി അറിയാൻ ബസിലെ ക്യാമറ പരിശോധിക്കാൻ പൊലീസ് -
പൂക്കോട് വെറ്റിനറി കോളേജിൽ സിദ്ധാർത്ഥൻ ക്രൂരമായി ആക്രമിക്കപ്പെട്ടു; പ്രതികൾക്കെതിരെ ഉയർന്ന ആരോപണങ്ങൾ ഗുരുതരമെന്നും സിബിഐ ഹൈക്കോടതിയിൽ; പ്രതികളുടെ ജാമ്യഹർജി പരിഗണിക്കുന്നത് പത്തിലേക്ക് മാറ്റി -
ബൗളിംഗിൽ ചെണ്ടയായി; ബാറ്റിംഗിലും ശോകം; എന്നിട്ടും മുംബൈ ഇന്ത്യൻസ് നായകനെ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനാക്കിയത് ആരുടെ താൽപര്യം? ഹാർദികിന് വേണ്ടി റിങ്കുവിന് അവസരം നിഷേധിച്ചു; ശിവം ദുബെയെ ബഞ്ചിലിരുത്തും; ലോകകപ്പ് രോഹിതിന് വൻ വെല്ലുവിളി -
ജോഫ്ര ആർച്ചറിന്റെ തിരിച്ചുവരവ്; ഐപിഎല്ലിൽ മിന്നിച്ച വിൽ ജാക്സും ഫിൾ സാൾട്ടും ഇംഗ്ലണ്ട് ടീമിൽ; ട്വന്റി 20 ലോകകപ്പിലും നയിക്കാൻ ജോസ് ബട്ലർ; 2022ൽ കിരീടം നേടിയ ടീമിൽ ആറ് മാറ്റങ്ങൾ; ദക്ഷിണാഫ്രിക്കൻ ടീമിനെയും പ്രഖ്യാപിച്ചു -
ഏതു ജയരാജനും ബിജെപിയിലേക്ക് വരാമെന്ന് പി.കെ കൃഷ്ണദാസ്; ഇടതു വലതു മുന്നണികൾ തീവ്രവാദ സംഘടന കൺസോർഷ്യം അജൻഡ നടപ്പിലാക്കി; മുഖ്യമന്ത്രി വർഗീയ പ്രചരണത്തിന് നേതൃത്വം നൽകിയെന്നും ആരോപണം -
ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തത് എന്തിന്? വെള്ളിയാഴ്ച വിശദീകരണം നൽകണമെന്ന് ഇഡിയോട് സുപ്രീംകോടതി; നിർദ്ദേശം, അറസ്റ്റിനെ ചോദ്യം ചെയ്തുള്ള ഹർജിയിൽ വാദം കേൾക്കവെ -
തെറ്റിദ്ധരിപ്പിക്കുന്ന അവകാശങ്ങൾ ഉൾപ്പെട്ട പരസ്യം; അത്രയും വലിപ്പം ഉള്ളതായിരിക്കണം മാപ്പും; ബാബാ രാംദേവും ബാലകൃഷ്ണയും ക്ഷമാപണം നടത്തിയ പത്രങ്ങളുടെ യഥാർഥ പേജ് നേരിട്ട് ഹാജരാക്കണം; പതഞ്ജലിയിൽ പിടിമുറുക്കി സുപ്രീം കോടതി -
വാക്സിനുകൾ ഉൾപ്പെടെയുള്ള എല്ലാ മരുന്നുകളും അപൂർവമായ പാർശ്വഫലങ്ങൾ ഉണ്ടാക്കാം; കോവിഡ് വാക്സിന്റെ പാർശ്വഫലത്തിൽ ആശങ്ക വേണ്ടെന്ന് ഡോ. ബി. ഇക്ബാൽ; പത്രവാർത്തകൾ ആശങ്കകൾക്ക് ഇടയാക്കുന്നതായി ആരോഗ്യപ്രവർത്തകൻ -
ഐപിഎല്ലിൽ വർഷങ്ങളോളം തിളങ്ങിയിട്ടും ഇന്ത്യൻ ലോകകപ്പ് ടീമിന്റെ 'പടിക്ക് പുറത്ത്'; സീസണിൽ നായകനായും വ്യക്തിഗത മികവിലും രാജസ്ഥാനെ തലപ്പത്ത് എത്തിച്ചതോടെ സെലക്ടർമാർക്ക് മനംമാറ്റം; സഞ്ജുവിന് ഒടുവിൽ നീതി
Most Read
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- ആസ്ട്രസെനെക്ക മരുന്നു കമ്പനി കോവിഷീൽഡ് നിർമ്മാതാക്കളല്ല, വിതരണക്കാർ മാത്രം; അവർക്ക് മരുന്നിന്റെ ആധികാരികതയെക്കുറിച്ച് പറയാൻ അവകാശമില്ല; കോവിഷീൽഡ് വാക്സിന് ഗുരുതരമായ പാർശ്വഫലങ്ങൾ ഉണ്ടാവുന്നുവെന്നത് സത്യമോ? ലോകത്തെ ഞെട്ടിച്ച വാർത്തയുടെ യാഥാർത്ഥ്യം
- ഒരു സ്ത്രീയെന്ന നിലയ്ക്ക് ഒന്നു വിളിച്ചു പോലും അന്വേഷിച്ചില്ല; കൗൺസിൽ യോഗത്തിനിടെ വിതുമ്പി മേയർ; മേയർ ഫോൺ വിളിച്ചാൽ പണ്ടേ എടുക്കാറില്ലെന്ന് പ്രതിപക്ഷ അംഗങ്ങളുടെ മറുപടിയും; താൻ പ്രതികരിച്ചത് തെറ്റായ പ്രവണതക്കെതിരെ എന്ന നിലപാടിൽ ആര്യ; നിജസ്ഥിതി അറിയാൻ ബസിലെ ക്യാമറ പരിശോധിക്കാൻ പൊലീസ്
- ക്രിസ്ത്യൻ പെൺകുട്ടികളെ തെരഞ്ഞുപിടിച്ച് ബലാത്സഗം ചെയ്ത് ഇസ്ലാമിലേക്ക് മാറ്റും; പാശ്ചാത്യ വിദ്യാഭ്യാസം പാടില്ല; പരിണാമം, ബിഗ് ബാങ് എന്നിവ പഠിപ്പിക്കരുത്; 8 മാസത്തിനിടെ കാണാതായത് അയ്യായിരത്തോളം വിദ്യർത്ഥികളെ; ചൈൽഡ് കിഡ്നാപ്പ് ആഫ്രിക്കയിൽ കുടിൽ വ്യവസായമാവുമ്പോൾ!
- 'വിയർപ്പു തുന്നിയിട്ട കുപ്പായം'; മഞ്ഞുമ്മൽ ബോയ്സിലെ വരികൾ പങ്കുവച്ച് സഞ്ജു സാംസൺ; ലോകകപ്പ് ടീമിലെത്തിയ ശേഷമുള്ള ആദ്യ പ്രതികരണം; അപ്രതീക്ഷിതമായി ലഭിച്ച അവസരമല്ലെന്ന് സഞ്ജുവിന്റെ പിതാവ്
- തൈറോയിഡ് സംബന്ധിയായ അസുഖബാധിതയാണ്; ബോഡി ഷെയിം ചെയ്ത് പരിഹസിക്കരുതെന്ന് നടി അന്ന രാജൻ
- 'ബിജെപിയിൽ ചേരാൻ ദല്ലാളിനൊപ്പം കണ്ടുവെന്ന ശോഭയുടെ വാദം പച്ച കള്ളം'; ആരോപണങ്ങൾ പിൻവലിച്ച് ഉടൻ മാപ്പപേക്ഷിക്കണം; അല്ലെങ്കിൽ നിയമനടപടി; രണ്ടുകോടി രൂപ നഷ്ടപരിഹാരം നൽകണം; ശോഭാസുരേന്ദ്രനും കെ സുധാകരനും ദല്ലാൾ നന്ദകുമാറിനും ഇ.പിയുടെ വക്കീൽ നോട്ടിസ്
- ഉന്നതർക്ക് വഴങ്ങാൻ വിദ്യാർത്ഥിനികളെ പ്രേരിപ്പിച്ചു; പണവും പരീക്ഷയിൽ ഉയർന്ന മാർക്കും വാഗ്ദാനം ചെയ്തു; വിദ്യാർത്ഥിനികളുടെ പരാതി; തെളിവായി ശബ്ദരേഖയും; വനിത പ്രൊഫസർക്ക് പത്ത് വർഷം തടവ് ശിക്ഷ
- ബൗളിംഗിൽ ചെണ്ടയായി; ബാറ്റിംഗിലും ശോകം; എന്നിട്ടും മുംബൈ ഇന്ത്യൻസ് നായകനെ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനാക്കിയത് ആരുടെ താൽപര്യം? ഹാർദികിന് വേണ്ടി റിങ്കുവിന് അവസരം നിഷേധിച്ചു; ശിവം ദുബെയെ ബഞ്ചിലിരുത്തും; ലോകകപ്പ് രോഹിതിന് വൻ വെല്ലുവിളി
- അർധ സെഞ്ചുറിയുമായി വിജയശിൽപിയായി സ്റ്റോയ്നിസ്; പിന്തുണച്ച് രാഹുലും ഹൂഡയും പുരാനും; മുംബൈ ഇന്ത്യൻസിന്റെ 'ലോകകപ്പ്' ടീമിനെ തകർത്ത് ലഖ്നൗ സൂപ്പർ ജയന്റ്സ്; നാല് വിക്കറ്റ് ജയത്തോടെ ലഖ്നൗ മൂന്നാമത്