വാർത്ത

ഏഴ് മാസം പ്രായമായ കുഞ്ഞിന്റെ മൃതദേഹം വീട്ടുമുറ്റത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതി പിടിയിൽ; മാതാവ് ഷമീന വസ്ത്രങ്ങൾ അലക്കാൻ പോയപ്പോൾ കുഞ്ഞിനെ കിണറ്റിൽ എറിഞ്ഞത് പിതൃസഹോദരന്റെ ഭാര്യ ജസീല

താമരശ്ശേരി: കോഴിക്കോട് താമരശ്ശേരിയിൽ ഏഴുമാസം പ്രായമായ പെൺകുഞ്ഞിനെ ദുരൂഹ സാഹചര്യത്തിൽ വീട്ടുമുറ്റത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. കുഞ്ഞിന്റെ പിതൃ സഹോദരന്റെ ഭാര്യയെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. താമരശ്ശേരി കാരാടി പറച്ചിക്കോത്ത് മുഹമ്മദലിയുടെ സഹോദരൻ അബ്ദുൽ ഖാദറിന്റെ ഭാര്യ ജസീല(26)യെ ആണ് ചൊവ്വാഴ്ച ഉച്ചക്ക് 12 മണിയോടെ കസ്റ്റഡിയിലെടുത്തത്.

പറച്ചിക്കോത്ത് മുഹമ്മദലിയുടെ മകൾ ഫാത്തിമയെയാണ് തിങ്കളാഴ്ച രാവിലെ 11 മണിയോടെ വീട്ടുമുറ്റത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. താമരശേരി സിഐ ടി.എ. അഗസ്റ്റിന്റെ നേതൃത്വത്തിൽ നടന്ന പ്രാഥമിക അന്വേഷണത്തിൽ കുട്ടിയുടെ പിതാവിന്റെ സഹോദരന്റെ ഭാര്യയാണ് കൃത്യം നടത്തിയതെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. പ്രതി കുറ്റം സമ്മതിച്ചതായാണ് പൊലീസ് പറയുന്നത്. ഇവർക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

കുഞ്ഞിനെ തൊട്ടിലിൽ ഉറക്കിക്കിടത്തിയ ശേഷം മാതാവ് ഷമീന വസ്ത്രങ്ങൾ അലക്കാൻ പോയതായിരുന്നു. തിരിച്ചുവന്നപ്പോൾ കുഞ്ഞിനെ കാണാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവസമയത്ത് ഷമീനയെ കൂടാതെ ജസീലയും രണ്ടര വയസുള്ള കുട്ടിയും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്.

 

MNM Recommends


Most Read