വാർത്ത

വിവാഹ വാഗ്ദാനം നൽകി പല സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചു; സ്വർണാഭരണങ്ങളും പണവും തട്ടിയെടുത്തു; ഒളിവിൽ പോയ പ്രതി രണ്ട് വർഷത്തിന് ശേഷം പിടിയിൽ

തിരുവല്ല: വിവാഹ വാഗ്ദാനം നൽകി പല സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിക്കുകയും സ്വർണാഭരണങ്ങളും പണവും തട്ടിയെടുത്തെന്ന യുവതിയുടെ പരാതിയെ തുടർന്ന് ഒളിവിൽ പോയ പ്രതി രണ്ട് വർഷങ്ങൾക്കു ശേഷം പിടിയിലായി. പായിപ്പാട് മങ്ങാട്ട് പറമ്പിൽ വീട്ടിൽ ഷെബിൻ മുഹമ്മദ് (35) ആണ് തിരുവല്ല പൊലീസിന്റെ പിടിയിലായത്.

2021ൽ ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. തിരുവനന്തപുരം സ്വദേശിനിയായിരുന്ന യുവതി തിരുവല്ല നഗരത്തിലെ പ്രമുഖ ബ്യൂട്ടിപാർലറിൽ ബ്യൂട്ടീഷ്യനായി ജോലി നോക്കുമ്പോഴാണ് ഷിബിനുമായി അടുത്തത്. തുടർന്ന് വിവാഹ വാഗ്ദാനം നൽകിയ ഷെബിൻ പല സ്ഥലങ്ങളിലും കൊണ്ടുപോയി യുവതിയെ പീഡിപ്പിക്കുകയായിരുന്നു. ഇതിനിടെ യുവതിയിൽ നിന്നും ഏഴര പവൻ തൂക്കം വരുന്ന സ്വർണാഭരണങ്ങളും 75,000 രൂപയും പ്രതി തട്ടിയെടുത്തിരുന്നു.

വിവാഹ വാഗ്ദാനത്തിൽ നിന്നും പിന്മാറിയതോടെ യുവതി തിരുവല്ല പൊലീസിൽ പരാതി നൽകി. ഇതറിഞ്ഞ ഷെബിൻ സ്ഥലത്തു നിന്നും മുങ്ങിയ പ്രതി ബാംഗ്ലൂരിൽ അടക്കം രണ്ടു വർഷക്കാലമായി ഒളിവിൽ കഴിയുകയായിരുന്നു. പ്രതിയെ നാളെ തിരുവല്ല കോടതിയിൽ ഹാജരാക്കുമെന്ന് സിഐ ബി കെ സുനിൽ കൃഷ്ണൻ പറഞ്ഞു.

 

ശ്രീലാല്‍ വാസുദേവന്‍ മറുനാടന്‍ മലയാളി പത്തനംതിട്ട ന്യൂസ് കോണ്‍ട്രിബ്യൂട്ടര്‍
sreelal@marunadanmalayali.com

MNM Recommends


Most Read