ആധാറിന് പച്ചക്കൊടി! ആധാറിന്റെ ഭരണഘടനാ സാധുത ശരിവെച്ചു കൊണ്ട് സുപ്രീംകോടതി വിധി; ആധാർ കൃത്രിമമായി നിർമ്മിക്കാനാവില്ല; വിവരങ്ങൾ സ്വകാര്യ കമ്പനികൾക്ക് അവകാശപ്പെടാനാകില്ല; പൗരന്മാരുടെ അവകാശങ്ങൾക്ക് മേൽ പരിമിതമായ നിയന്ത്രണങ്ങളാകാം എന്ന് കോടതി; മാർഗ്ഗനിർദ്ദേശങ്ങൾക്ക് അനുസൃതമായി ആധാർ നടപ്പിലാക്കണമെന്നും ഉത്തരവ്; സുപ്രധാന വിധി പ്രസ്താവത്തിൽ ചീഫ് ജസ്റ്റിസ് അടക്കം മൂന്ന് ജഡ്ജിമാർക്ക് ഒരേ അഭിപ്രായം
ന്യൂഡൽഹി: ആധാറിന് പച്ചക്കൊടി കാട്ടിക്കൊണ്ട് സുപ്രീംകോടതി ഉത്തരവ്. ആധാറിന്റെ ഭരണഘടാന സാധുത ചോദ്യം ചെയ്തു കൊണ്ടുള്ള ഹർജികളിൽ കോടതി ഭരണഘടനാ ബെഞ്ചാണ് വിധി പറഞ്ഞത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗബെഞ്ചാണ് വിധി പറഞ്ഞത്. ഇതിൽ മൂന്നംഗ ബെഞ്ചിന്റെ അഭിപ്രായം പറഞ്ഞു കൊണ്ട് ജസ്റ്റിസ് സിക്രിയാണ് വിധി പറഞ്ഞത്. ഒരു ഐഡിറ്റിന്റി കാർഡ് കൂടി ഉണ്ടാകുന്നത് നല്ല കാര്യമാണെന്ന് സുപ്രിംകോടതി വിധി പ്രസ്താവത്തിൽ പറഞ്ഞു. ആധാർ പ്രയോജനപ്രദമാണെന്നുംമ കോടതി വ്യക്തമാക്കി.
ആധാറിന്റെ ഭരണഘടനാ സാധ്യത ശരിവെച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധിയിൽ സ്വകാര്യതയ്ക്ക് മേലുള്ള കടന്നുകയറ്റമെന്ന വാദം തള്ളി. പൗരന്മാരുടെ അവകാശങ്ങൾക്ക് മേൽ പരിമിതമായ നിയന്ത്രണങ്ങളാകാമെന്നും കോടതി വ്യക്തമാക്കി. മാർഗ്ഗനിർദ്ദേശങ്ങൾക്ക് അനുസൃതമായി ആധാർ നടപ്പിലാക്കണമെന്നും കോടതി ഉത്തരവിട്ടു. കോർപ്പറേറ്റുകൾക്ക് ആധാർ വിവരങ്ങൾ ലഭിക്കാൻ ഇടയാക്കരുതെന്നും കോടതി വിധിപ്രസ്താവത്തിൽ വ്യക്തമാക്കി. പൗരന്റെ അവാശങ്ങൾക്ക് മേൽ പരിമിതമായി നിയന്ത്രണങ്ങൾ ആകാമാമെന്ന സുപ്രധാന നിരീക്ഷണവും കോടതി വിധിയിൽ ഉണ്ടായി.
ഏകീകൃത തിരിച്ചറിയൽ കാർഡ് നല്ലതാണെന്ന് മൂന്നംഗ ബഞ്ചിന്റെ അഭിപ്രായം വായിച്ചു കൊണ്ട് ജസ്റ്റിസ് ജെ. സിക്രി വ്യക്തമാക്കി. സവിശേഷമായ തിരിച്ചറിയൽ കാർഡാണ് ആധാർ എന്നതാണ് ഇതിന്റെ പ്രത്യേക അദ്ദേഹം നിരീക്ഷിച്ചു. വളരെ ചെറിയ തോതിലുള്ള ബയോമെട്രിക് ഡാറ്റയും മറ്റു വിവരങ്ങളും മാത്രമാണ് ആധാറിനായി ജനങ്ങളിൽനിന്ന് സ്വീകരിക്കുന്നുള്ളൂ. പാർശ്വവൽക്കരിക്കപ്പെട്ട, താഴെത്തട്ടിലുള്ള സമൂഹത്തിന് വ്യക്തിത്വം നൽകുന്ന തിരിച്ചറിയൽ കാർഡാണ് ആധാർ എന്നും അദ്ദേഹം പറഞ്ഞു.
ആധാർ കൃത്രിമമായി നിർമ്മിക്കാനാവില്ല. ആധാറിനായി ശേഖരിച്ച വിവരങ്ങൾ സുരക്ഷിതമാണ്. സർക്കാർ പദ്ധതികളിൽനിന്നുള്ള നേട്ടങ്ങൾ ആധാർ കാർഡിലൂടെ സാധാരണ ജനങ്ങൾക്ക് ലഭിക്കുന്നതായും അദ്ദേഹം നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ചിനു മുമ്പാകെ നാലുമാസങ്ങളിലായി 38 ദിവസത്തോളം വാദം നടന്നിരുന്നു. അതിന് ശേഷമാണ് സുപ്രാഘന വിധി പുറപ്പെടുവിച്ചത്.
സിബിഎസ്ഇ, നീറ്റ്, യുജിസി തുടങ്ങിയവയ്ക്ക് ആധാർ നിർബന്ധിതമാക്കാനാവല്ലെന്ന് സുപ്രിംകോടതി ഉത്തരവിൽ പറയുന്നു. സ്കൂൾ പ്രവേശനത്തിന് ആധാർ നിർബന്ധമാക്കാൻ പാടില്ല. കൂടാതെ കുട്ടികൾക്കുള്ള ഒരു പദ്ധതികളും ആധാർ ഇല്ലാത്തതിന്റെ പേരിൽ നിഷേധിക്കപ്പെടാൻ പാടില്ലെന്നും വിധിപ്രസ്താവത്തിൽ പറഞ്ഞു.
ആധാർ ഇല്ലാത്തതിന്റെ പേരിൽ ഒരു വ്യക്തിയുടെയും അവകാശങ്ങൾ നിഷേധിക്കാനാവില്ലെന്ന കാര്യവും കോടതി ചൂണ്ടിക്കാട്ടി. ആധാർ നിയമത്തിലെ 33(പാർട്ട് 2), 57 വകുപ്പുകൾ റദ്ദാക്കി കൊണ്ടുമാണ് കോടതി വിധി. ദേശീയ സുരക്ഷയുടെ പേരിൽ വിവരങ്ങൾ കൈമാറാനാകില്ലെന്നും കോടതി പറഞ്ഞു. ആധാർ ഉപയോഗവുമായി ബന്ധപ്പെട്ട് വ്യക്തികൾക്ക് പരാതി ഉന്നയിക്കാൻ, മൊബൈൽ ഫോണുമായി ബന്ധിപ്പിക്കണമെന്ന് നിർബന്ധിക്കുന്നത് ഭരണഘടനാ വിരുദ്ധമാണന്നും ബാങ്ക് അക്കൗണ്ട് എടുക്കുന്നതിന് ആധാർ നിർബന്ധമന്നും വിധി പ്രസ്താവത്തിൽ വ്യക്തമാക്കി. ആദായ നികുതി റിട്ടേണിന് ആധാർ നിർബന്ധമാണെന്ന നിർദ്ദേശവും കോടതി നൽകിയിട്ടുണ്ട്. പാൻകാർഡ് എടുക്കുന്നതിനും ആധാർ നിർബന്ധമാണന്നും വിധിപ്രസ്താവത്തിൽ പറയുന്നു.
ആധാർപദ്ധതി പൗരന്റെ സ്വകാര്യതയ്ക്ക് നേരേയുള്ള കടന്നുകയറ്റമാണെന്നാണ് പൊതുതാൽപര്യ ഹർജികളിലെ പ്രധാനവാദം. എന്നാൽ, ക്ഷേമപദ്ധതികളുടെ പ്രയോജനം ജനങ്ങൾക്ക് നേരിട്ട് ലഭ്യമാക്കാനാണ് ആധാർ നടപ്പാക്കുന്നതെന്ന വാദമാണ് കേന്ദ്രസർക്കാർ ഉന്നയിച്ചത്. പൗരന്റെ ആധാർ വിവരങ്ങൾ സുരക്ഷിതമാണോ, സ്വകാര്യതയ്ക്കും അന്തസായി ജീവിക്കാനുമുള്ള മൗലികാവകാശം നിഷേധിക്കുന്നുണ്ടോ, ആധാർ നിർബന്ധമാക്കണമോ തുടങ്ങിയ ചോദ്യങ്ങൾകക്കാണ് പ്രധാനാമയും അഞ്ചംഗഭരണഘടനാബെഞ്ച് ഉത്തരം നൽകിയത്. ആധാർനിയമത്തിലെ വ്യവസ്ഥകൾ ഭരണഘടനാവിരുദ്ധമാണെന്നുമായിരുന്നു ഉയർന്ന ആരോപണങ്ങൾ. ഈ ആരോപണങ്ങൾ കോടതി തശള്ളിക്കളഞ്ഞു.
രാജ്യത്തിന് ഏകീകൃത തിരിച്ചറിയൽ കാർഡിന്റെ ആവശ്യമുണ്ടെന്ന് വാദം കേൾക്കുന്ന വേളയിൽ കോടതി നേരത്തെ നിലപാടെടുത്തിരുന്നു. അതേസമയം, ആധാർവിവരങ്ങൾ ചോരുമെന്ന പരാതിക്കാരുടെ ആശങ്കയ്ക്ക് അടിസ്ഥാനമുണ്ടെന്നും കോടതി വ്യക്തമാക്കി. അതേസമയം കേസിൽ സ്വകാര്യതയുടെ പേരു പറഞ്ഞ് രാജ്യത്തെ മുപ്പതുകോടി ദരിദ്രരുടെ ഭക്ഷണത്തിനും ജീവിക്കാനുമുള്ള മൗലികാവകാശം ലംഘിക്കാനാകില്ലെന്ന നിലപാടിൽ ഊന്നിയായിരുന്നു കേന്ദ്രസർക്കാരിന്റെ വാദിച്ചത്. ആധാർവിവരങ്ങൾ സുരക്ഷിതമാണെന്ന് ബോധ്യപ്പെടുത്താൻ തുറന്നകോടതിയിൽ പവർപോയിന്റ് പ്രസന്റേഷനും നടത്തി. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ആധാർവിവരം കൈമാറുമെന്ന് യുണീക് ഐഡന്റിഫിക്കേഷൻ അഥോറിറ്റി സിഇഒ അജയ് ഭൂഷൺ പാണ്ഡെ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.
ആധാർനമ്പർ ക്ഷേമപദ്ധതികളുമായും സേവനങ്ങളുമായും ബന്ധിപ്പിച്ചതോടെ ലക്ഷകണക്കിന് വ്യാജന്മാരെ കണ്ടെത്തിയെന്നാണ് കേന്ദ്രസർക്കാരിന്റെ വാദം. ക്ഷേമപദ്ധതികളുടെ ആനുകൂല്യം ഇടനിലക്കാർ തട്ടിയെടുക്കാതെ ജനങ്ങൾക്ക് നേരിട്ട് ലഭ്യമാക്കുന്നതിനാണ് ആധാർപദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സ്വകാര്യതയ്ക്കുള്ള അവകാശം ജീവിക്കാനുള്ള അവകാശത്തിനുമേലെ അല്ല. പൊതുതാൽപര്യത്തിനല്ല, സ്വകാര്യതയ്ക്കാണ് മുൻതൂക്കം നൽകുന്നതെങ്കിൽ ആധാർ പിൻവലിക്കാമെന്ന് ഒരവസരത്തിൽ അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ പറയുന്ന സാഹചര്യമുണ്ടായി.
ആധാർവിവരങ്ങൾ കൈകാര്യം ചെയ്യുന്ന സർക്കാർഏജൻസിയും, എന്റോൾമെന്റ് ഏജൻസികളും സുരക്ഷിതമാണോയെന്ന് വാദത്തിനിടെ ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് ചോദിച്ചിരുന്നു. ഇതിന് പവർപോയിന്റ് പ്രസന്റേഷനിലൂടെയാണ് കേന്ദ്രം മറുപടി നൽകിയത്. ഏഴുവർഷത്തിനിടെ ഒരുതവണ പോലും ഡേറ്റ ചോർച്ചയുണ്ടായിട്ടില്ലെന്ന് യുണീക് ഐഡന്റിഫിക്കേഷൻ അഥോറിറ്റി സിഇഒ അജയ് ഭൂഷൺ പാണ്ഡെ വ്യക്തമാക്കി. കേന്ദ്രീകൃത ഇടത്താണ് ഡേറ്റ ശേഖരിക്കുന്നതെന്നും , പന്ത്രണ്ട് അക്ക ആധാർനമ്പർ, പൗരൻ മരിച്ചാലും മറ്റൊരാൾക്ക് കൈമാറുകയില്ലെന്നും സിഇഒ അറിയിക്കുകയുണ്ടായി.
MNM Recommends
-
വളകാപ്പ് ചടങ്ങിനായി തെങ്കാശിയിലേക്ക് പോകവേ അപകടം; വാഷ്ബേസിന് സമീപം നിൽക്കവെ ട്രെയിനിൽ നിന്ന് വീണ് ഗർഭിണി മരിച്ചു; അപായച്ചങ്ങല വലിച്ചെങ്കിലും ട്രെയിൻ നിന്നില്ലെന്ന് ബന്ധുക്കൾ; അന്വേഷണം പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ -
സുഹൃത്തിന്റെ ഭാര്യയുടെ നഗ്ന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി; പല ദിവസങ്ങളിലായി ബ്ലാക്ക്മെയിൽ ചെയ്തു; പെരിന്തൽമണ്ണയിൽ അതിഥി തൊഴിലാളിയെ കൊലപ്പെടുത്തിയത് പശ്ചിമബംഗാൾ സ്വദേശികളായ ദമ്പതികൾ; ഇരുവരും അറസ്റ്റിൽ -
മെമ്മറി കാർഡ് കാണാതായതിൽ കണ്ടക്ടറെ സംശയമുണ്ട്; കണ്ടക്ടർ ഇരുന്നത് മുൻ സീറ്റിലായിരുന്നു, പക്ഷേ പൊലീസിനോട് കള്ളം പറഞ്ഞു; അവൻ ഡിവൈഎഫ്ഐക്കാരൻ; 'സഖാവെ ഇരുന്നോളൂ, എന്നു പറഞ്ഞ് എംഎൽഎയ്ക്ക് മുൻ സീറ്റ് ഒഴിഞ്ഞു കൊടുത്തു; പാർട്ടി ഇടപെടൽ സംശയിക്കുന്നുവെന്ന് യദു; മേയർക്കും എംഎൽഎക്കുമെതിരായ പരാതി കോടതി ഫയലിൽ സ്വീകരിച്ചു -
വൈദ്യുതി നിലച്ചതിന് പിന്നാലെ പന്തീരാങ്കാവ് കെഎസ്ഇബി ഓഫിസിന് നേരെ ആക്രമണം; ഓഫീസിന്റെ ബോർഡ് തകർത്തു; പ്രതിഷേധവുമായി ജീവനക്കാർ; പൊലീസിൽ പരാതി നൽകി -
അയൽവാസിയുടെ വളർത്തു നായ നിരന്തരം കുരയ്ക്കുന്നു; അരിവാളുമായി നേരിടാനെത്തി റവന്യൂ വകുപ്പ് ഉദ്യോഗസ്ഥൻ; വീഡിയോ വൈറൽ ആയപ്പോൾ അന്വേഷണം -
താനൂർ കസ്റ്റഡി മരണക്കേസിൽ പ്രതിപ്പട്ടികയിലുള്ള നാല് പൊലീസുകാർ അറസ്റ്റിൽ; സിബിഐ സംഘം വീട്ടിലെത്തി പ്രതികളെ പിടികൂടിയത് പുലർച്ചെ; അറസ്റ്റിലായത്, ക്രൈംബ്രാഞ്ചിന്റെയും പ്രതിപ്പട്ടികയിലുള്ള ഡാൻസാഫിലെ അംഗങ്ങൾ; നടപടി, കേസ് അട്ടിമറിക്കാൻ ശ്രമമെന്ന ആക്ഷേപങ്ങൾക്കിടെ -
അതിഥി തൊഴിലാളിയെ ജോലിക്കെന്ന വ്യാജേന കൂട്ടിക്കൊണ്ടുപോയി; വാടക ക്വാർട്ടേഴ്സിൽ മണിക്കൂറുകളോളം ബന്ദിയാക്കി; മുഖം ഉൾപ്പെടെ മൂടിക്കെട്ടി; ഫോണിൽ ലൊക്കേഷൻ അയച്ചത് വഴിത്തിരിവായി; വണ്ടൂർ സ്വദേശി പിടിയിൽ -
വനിതാ പൊലീസുകാർക്കെതിരെ 'അശ്ലീല' പരാമർശം: യൂട്ഊബർ അറസ്റ്റിൽ; പ്രതിയുമായിപ്പോയ വാഹനം അപകടത്തിൽപ്പെട്ട് മൂന്നു പേർക്ക് പരുക്ക് -
മൂവാറ്റുപുഴയിൽ കിടപ്പുരോഗിയായ 85കാരിയെ ഭർത്താവ് കഴുത്തറുത്തുകൊലപ്പെടുത്തി; ഞരക്കം കേട്ട് മക്കൾ മുറിയിൽ എത്തിയപ്പോൾ അമ്മയുടെ കഴുത്തറുത്ത നിലയിൽ; 88കാരൻ കസ്റ്റഡിയിൽ -
കേരളത്തെ നടുക്കിയ ആ 51 വെട്ടിന് ഇന്ന് 13 ആണ്ട്; സിപിഎമ്മിനെ വിടാതൈ പിൻതുടർന്ന് രക്തസാക്ഷിയായി ടി പി; കൊന്നവർ അഴിക്കുള്ളിൽ എങ്കിലും കൊല്ലിച്ചതാര് എന്ന ഗൂഢാലോചനയിൽ അന്വേഷണം പോയില്ല; സിപിഎമ്മിന്റേത് അധപതിച്ച രാഷ്ട്രീയം; ടി.പിയുടെ രാഷ്ട്രീയം എല്ലാ കാലത്തും കത്തിനിൽക്കുമെന്ന് കെ കെ രമ -
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട തൃശ്ശൂർ സ്വദേശി യുവാവുമായി ഉണ്ടായിരുന്നത് ഗാഢപ്രണയമല്ല; ഗർഭിണിയായ വിവരം അറിയാമായിരുന്നു; വീട്ടിൽ പറയാൻ ധൈര്യമുണ്ടായില്ല; ഗർഭിണിയാണെന്ന് തിരിച്ചറിഞ്ഞത് വൈകിയതോടെ ഗർഭം അലസിപ്പിക്കാനുള്ള സമയം കഴിഞ്ഞിരുന്നു; നവജാത ശിശുവിന്റെ കൊലപാതത്തിൽ ആൺസുഹൃത്തിന് പങ്കില്ലെന്ന് പൊലീസ് -
അരളിപ്പൂവ് കഴിച്ചാൽ മരിക്കുമോ യുകെയിലേക്ക് ജോലിക്ക് പോകാൻ വിമാനത്താവളത്തിൽ എത്തിയ നഴ്സ് കുഴഞ്ഞുവീണു മരിച്ചതിൽ വില്ലനായി അരളിപൂവെന്ന് സൂചന; അരളിയുടെ പൂവിലും ഇലയിലുമെല്ലാം വിഷാംശമെന്ന് ആരോഗ്യ വിദഗ്ധരും; സ്ഥിരീകരിക്കാൻ ആന്തരികാവയങ്ങളുടെ പരിശോധനാഫലം വരണം -
കണ്ണൂരിൽ യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചു; കൈക്കാലുകൾ കെട്ടിയിട്ട് കുറ്റിക്കാട്ടിൽ തള്ളിയത് സദാചാര ഗുണ്ടാ ക്വട്ടേഷൻ; അക്രമിസംഘത്തിലെ രണ്ടു യുവാക്കൾ അറസ്റ്റിൽ; പൊലിസ് പിടിയിലായവരിൽ പതിനേഴു വയസുകാരനും -
ബിഹാറിലെ 'റോബിൻ ഹുഡി'നെ പൊക്കാൻ വേണ്ടി വന്നത് 14 മണിക്കൂർ; നവജാതശിശുവിന്റെ കൊലയാളിയിലേക്ക് എത്തിയത് വെറും മൂന്ന് മണിക്കൂറിലും; ആകെ തകർന്ന മാതാപിതാക്കൾ ആശ്വസിപ്പിച്ചും കരുതലോടെ കാവൽ നിന്നും കൊച്ചി പൊലീസ്; പനമ്പള്ളി നഗറിൽ കണ്ടത് എ.സി.പി രാജ്കുമാറിന്റെയും കൂട്ടരുടെയും അതിവേഗനീക്കം -
നിജ്ജറിന്റെ കൊലപാതകത്തിൽ കാനഡയിൽ അറസ്റ്റിലായത് മൂന്നു പേരും ഇന്ത്യൻ പൗരന്മാർ; കൊലപാതകത്തിന്റെ ഉദ്ദേശ്യം എന്തായിരുന്നുവെന്ന് ഇപ്പോൾ പറയാനാകില്ലെന്ന് കനേഡിയൻ പൊലീസ്; ഇന്ത്യൻ സർക്കാറുമായുള്ള ബന്ധം അന്വേഷണ പരിധിയിലെന്നും വിശദീകരണം -
ഗസ്സയിൽ വെടിനിർത്താൻ ഹമാസും ഇസ്രയേലും വിട്ടുവീഴ്ചക്ക്; ആദ്യഘട്ടത്തിൽ ഹമാസ് വനിത, സിവിലിയൻ ബന്ദികളെ മോചിപ്പിക്കും; മാനുഷിക സഹായം എത്തിക്കാൻ ഗസ്സയിലെ തീര റോഡിൽനിന്ന് പിന്മാറാൻ ഇസ്രയേൽ സൈന്യവും; മൂന്നുഘട്ട വെടിനിർത്തലിലേക്ക് അടുക്കുന്നുവെന്ന് റിപ്പോർട്ട് -
മാസപ്പടിയിൽ മന്ത്രി മുഹമ്മദ് റിയാസിനെതിരെ ആരോപണം തിരിച്ച് മാത്യു കുഴൽനാടൻ; കർത്തായുടെ കമ്പനിക്കു ടൂറിസം പദ്ധതി തുടങ്ങാൻ അനുകൂല ശുപാർശ നൽകി ടൂറിസം വകുപ്പ്; നീക്കം വീണയുടെ കമ്പനിക്ക് സിഎംആർഎൽ പണം നൽകി കൊണ്ടിരിക്കവേ തന്നെ; രേഖകൾ നൽകിയത് കോടതിയിൽ -
'പവർക്കട്ട്' എന്ന വാക്ക് ഉപയോഗിക്കാതെ കെ.എസ്.ഇ.ബിയുടെ കണ്ണിൽ പൊടിയിൽ തന്ത്രം! പ്രാദേശിക വൈദ്യുതി നിയന്ത്രണം കടുകട്ടിയാകും; രാത്രി ഏഴിനും അർധരാത്രി ഒന്നിനും ഇടയിൽ ഇടവിട്ടുള്ള വൈദ്യുതി നിയന്ത്രണത്തിൽ ഉറക്കം പോയി മലയാളികൾ -
ആ ഒരു കോടി രൂപയിൽ ഇനി സിപിഎമ്മിന് തൊടാൻ കഴിയില്ലേ? രേഖ ഹാജരാക്കുകയോ കൃത്യമായ വിശദീകരണം നൽകുകയോ ചെയ്തില്ലെങ്കിൽ തുക പിടിച്ചെടുക്കും; അക്കൗണ്ട് മരവിപ്പിച്ചത് പണത്തിന്റെ സ്രോതസിന്റെ കാര്യത്തിൽ വ്യക്തത വരാത്തതിനാൽ; ലെവിയും സംഭാവനയുമെന്ന ജില്ലാ സെക്രട്ടറിയുടെ വിശദീകരണം മാത്രം പോരാ! -
ജെസ്ന കേസിൽ പിതാവ് കോടതിയിൽ തെളിവുകൾ കൈമാറി; ചിത്രങ്ങൾ അടക്കമുള്ള തെളിവുകൾ മുമ്പ് സിബിഐ പരിശോധിച്ചിരുന്നോ എന്ന് കോടതി; കേസ് ഡയറി ഹാജരാക്കാൻ ഉത്തരവിട്ടു; ജെസ്നയുടെ സഹപാഠിയായ സുഹൃത്ത് തെറ്റുകാരനല്ല; മറ്റൊരു സുഹൃത്താണ് പിന്നിലെന്ന് പിതാവ് ജയിംസ് ജോസഫ്
Most Read
- ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട തൃശ്ശൂർ സ്വദേശി യുവാവുമായി ഉണ്ടായിരുന്നത് ഗാഢപ്രണയമല്ല; ഗർഭിണിയായ വിവരം അറിയാമായിരുന്നു; വീട്ടിൽ പറയാൻ ധൈര്യമുണ്ടായില്ല; ഗർഭിണിയാണെന്ന് തിരിച്ചറിഞ്ഞത് വൈകിയതോടെ ഗർഭം അലസിപ്പിക്കാനുള്ള സമയം കഴിഞ്ഞിരുന്നു; നവജാത ശിശുവിന്റെ കൊലപാതത്തിൽ ആൺസുഹൃത്തിന് പങ്കില്ലെന്ന് പൊലീസ്
- കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ചെന്ന് യുവതിയുടെ മൊഴി; കരഞ്ഞാൽ പുറത്ത് കേൾക്കാതിരിക്കാൻ വായിൽ തുണി തിരുകി; അമ്മ വാതിൽ മുട്ടിയപ്പോൾ പരിഭ്രാന്തിയിലായി കൈയിൽ കിട്ടിയ കവറിൽ പൊതിഞ്ഞ് താഴോട്ട് ഇട്ടു; ആൺസുഹൃത്തിനെതിരെ കേസെടുക്കുന്നത് യുവതിയുടെ മൊഴി എതിരെങ്കിൽ മാത്രം
- ബിഹാറിലെ 'റോബിൻ ഹുഡി'നെ പൊക്കാൻ വേണ്ടി വന്നത് 14 മണിക്കൂർ; നവജാതശിശുവിന്റെ കൊലയാളിയിലേക്ക് എത്തിയത് വെറും മൂന്ന് മണിക്കൂറിലും; ആകെ തകർന്ന മാതാപിതാക്കൾ ആശ്വസിപ്പിച്ചും കരുതലോടെ കാവൽ നിന്നും കൊച്ചി പൊലീസ്; പനമ്പള്ളി നഗറിൽ കണ്ടത് എ.സി.പി രാജ്കുമാറിന്റെയും കൂട്ടരുടെയും അതിവേഗനീക്കം
- കുഞ്ഞിനെ വലിച്ചെറിഞ്ഞത് ഫ്ളാറ്റിന്റെ അഞ്ചാം നിലയിൽ നിന്ന്; കുറിയർ കവറിൽ താഴേക്ക് എറിഞ്ഞപ്പോൾ ഉണ്ടായ ആഘാതത്തിൽ തലയോട്ടി തകർന്നത് മരണകാരണമെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട്; ഇൻസ്റ്റാഗ്രാം താരമായ യുവതി ഗർഭിണിയായത് തൃശൂർ സ്വദേശിയായ നർത്തകനിൽ നിന്ന്
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- അരളിപ്പൂവ് കഴിച്ചാൽ മരിക്കുമോ യുകെയിലേക്ക് ജോലിക്ക് പോകാൻ വിമാനത്താവളത്തിൽ എത്തിയ നഴ്സ് കുഴഞ്ഞുവീണു മരിച്ചതിൽ വില്ലനായി അരളിപൂവെന്ന് സൂചന; അരളിയുടെ പൂവിലും ഇലയിലുമെല്ലാം വിഷാംശമെന്ന് ആരോഗ്യ വിദഗ്ധരും; സ്ഥിരീകരിക്കാൻ ആന്തരികാവയങ്ങളുടെ പരിശോധനാഫലം വരണം
- ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതക കേസിൽ പ്രതികളെന്ന് സംശയിക്കുന്ന മൂന്നുപേർ കാനഡയിൽ അറസ്റ്റിൽ; മൂവരും ഇന്ത്യാക്കാരെന്ന് റിപ്പോർട്ട്; പ്രതികളെ പിടികൂടിയത് ഏതാനും മാസത്തെ സൂക്ഷ്മ നിരീക്ഷണത്തിന് ശേഷം; നിജ്ജർ, കാനഡ ഒളിത്താവളമാക്കി സ്വന്തം നാട്ടിൽ ഭീകരാക്രമണം ആസൂത്രണം ചെയ്ത കുറ്റവാളി; ജസ്റ്റിൻ ട്രൂഡോ വെളുപ്പിക്കുന്ന നിജ്ജർ കൊടുംഭീകരൻ
- അമേരിക്കയും, കാനഡയും, ബ്രിട്ടനും, ആസ്ട്രേലിയയുമെല്ലാം കഴിഞ്ഞകാല ഓർമ്മകളാകുന്നു; ഉന്നതപഠനത്തിനായി ഇന്ത്യൻ വിദ്യാർത്ഥികൾ ഇപ്പോൾ തിരഞ്ഞെടുക്കുന്നത് നെതർലാൻഡ്സും ഫിൻലാൻഡും; പരമ്പരാഗത ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളെ ഇന്ത്യൻ വിദ്യാർത്ഥികൾ കൈയൊഴിയുന്നു
- സ്വന്തം മണ്ണിൽ വിൻഡീസ് കപ്പുയർത്തുമോ? ട്വന്റി 20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് വെസ്റ്റിൻഡീസ്; റോവ്മാൻ പവൽ നയിക്കുന്ന ടീമിൽ നിറയെ വെടിക്കെട്ട് വീരന്മാർ; വൻ പദ്ധതികളുമായി ഡാരൻ സമി
- മാസപ്പടിയിൽ മന്ത്രി മുഹമ്മദ് റിയാസിനെതിരെ ആരോപണം തിരിച്ച് മാത്യു കുഴൽനാടൻ; കർത്തായുടെ കമ്പനിക്കു ടൂറിസം പദ്ധതി തുടങ്ങാൻ അനുകൂല ശുപാർശ നൽകി ടൂറിസം വകുപ്പ്; നീക്കം വീണയുടെ കമ്പനിക്ക് സിഎംആർഎൽ പണം നൽകി കൊണ്ടിരിക്കവേ തന്നെ; രേഖകൾ നൽകിയത് കോടതിയിൽ