സ്വന്തം നാടായ ത്രിഭുവനത്ത് ഇരുവരും തികഞ്ഞ മാന്യ യുവതികൾ; കേസുകളൊന്നും ഇതുവരെയില്ല; ഭർത്താക്കന്മാർക്ക് ബിസിനസ്; റസിഡൻഷ്യൽ കോളനിയിലെ ആഡംബര വീട്ടിൽ മാതൃകാദമ്പതികളായി ജീവിതം; മക്കൾ പഠിക്കുന്നതുകൊടൈക്കനാലിലെ റസിഡൻഷ്യൽ സ്കൂളുകളിൽ; പേരിലും പ്രായത്തിലെയും സാമ്യത കൊണ്ട് സഹോദരിമാരാണെന്ന് പൊലീസിനെ തെറ്റിദ്ധരിപ്പിക്കും; ഒരുസ്ഥലത്ത് പണിപാളിയാൽ അവിടെ വിടും; മാല മോഷണത്തിലെ ജഗജില്ലികളായ ജ്യോതിയുടെയും ജയന്തിയുടെയും കഥ
കാസർകോഡ്: മാല മോഷണത്തിന് പിടിയിലയ തമിഴ്നാട് സ്വദേശിനികളായ ജ്യോതിയുടെയും ജയന്തിയും തട്ടിപ്പ് നടത്തുന്നത് കേരളവും ബെഗളൂരുവും കേന്ദ്രീകരിച്ച്. ജയന്തിയുടെ ഭർത്താവിന് ഇവർ മോഷ്ടിച്ചു കൊണ്ടുവരുന്ന മുതലുകൾ വിൽക്കുന്ന പണിയാണ്. ജ്യോതിയുടെ ഭർത്താവിന് സ്വന്തമായി ബിസിനസ് ഉണ്ട്. തമിഴ്നാട്ടിൽ എവിടെയും ഇവർക്കെതിരെ കേസുകളില്ല. എന്നിരുന്നാലും കൂട്ടാളികൾക്കായി പൊലീസ് അന്വേഷണം തുടരുന്നു. നാട്ടിൽ ഇരുവർക്കുമുള്ളത് എസി ഉൾപ്പെടെയുള്ള ആധുനിക സൗകര്യങ്ങളെല്ലാമുള്ള ഇരുനില വീട്. റസിഡൻഷ്യൽ മേഖലയിലാണ് വീട്. ആഡംബര വീടുകളാണ് രണ്ടു പേരുടെയും. മക്കൾ പഠിക്കുന്നതുകൊടൈക്കനാലിലെ റസിഡൻഷ്യൽ സ്കൂളുകളിൽ. ഒരാൾക്ക് മൂന്നും മറ്റൊരാൾ രണ്ടും കുട്ടികളാണ് ഉള്ളത്. എല്ലാവരുടെയും പഠനം ലക്ഷങ്ങൾ ചെലവഴിച്ച്. ജീവിതവും ആഡംബരം നിറഞ്ഞതാണ്. മികച്ച കായിക പരിശീലനമടക്കമാണ് കുട്ടികൾക്ക് നൽകുന്നത്.
48 കാരിയായ ജ്യോതിയുടെയും, 43 കാരിയായ ജയന്ത്രിയുടെയും സ്വദേശം തമിഴ്നാട്ടിൽ തിരുപ്പൂർ വാരാണസി പാളയമാണെന്നാണ് ഇവർ പൊലീസിനോടു പറഞ്ഞിരുന്നത്. ഇതനുസരിച്ചു ഇവിടെ അന്വേഷിച്ചെത്തിയ പൊലീസ് സംഘം വിലാസം തെറ്റാണെന്നു മനസിലായതോടെ തമിഴ്നാട് പൊലീസിന്റെ സഹായം തേടി. തുടർന്നാണ് മധുരയ്ക്കടുത്തുള്ള ശിവഗംഗയ്ക്കു സമീപം ത്രിഭുവനം എന്ന സ്ഥലത്തെത്തിയത്. എന്നാൽ ത്രിഭുവനത്ത് ഇരുവരും മാന്യന്മാരായാണ് അറിയപ്പെടുന്നത്. ത്രിഭുവനം പൊലീസ് സ്റ്റേഷനിൽ ഇരുവർക്കുമെതിരെ കേസുകളൊന്നുമില്ല.
പേരിലെയും പ്രായത്തിലെയും സാമ്യത കൊണ്ടു സഹോദരിമാരാണെന്നു പൊലീസിനെ തെറ്റിദ്ധരിപ്പിക്കാറുണ്ടെങ്കിലും ഇരുവരും സഹോദരിമാരല്ലെന്നും അന്വേഷണ സംഘം കണ്ടെത്തി. ഒരു സ്ഥലത്തു കുറെ മോഷണക്കേസുകളിൽ പെട്ടു തിരിച്ചറിയുന്ന സ്ഥിതി വന്നാൽ അവിടം ഉപേക്ഷിച്ചു മറ്റൊരു സ്ഥലത്തേക്കു പോകുന്നതാണ് ഇവരുടെ രീതി. 2010 ൽ പാലക്കാട്ടാണ് മോഷണത്തിനു തുടക്കമിട്ടത്. പിന്നീട് മലപ്പുറം ജില്ലയിലും കണ്ണൂരിലും തമ്പടിച്ചു. മലപ്പുറത്തെ തിരൂർ പൊലീസ് സ്റ്റേഷനിൽ ഇവർ പിടികിട്ടാപ്പുള്ളികളാണ്. കാസർകോട് വിദ്യാനഗർ, പയ്യന്നൂർ, പെരിങ്ങോം പൊലീസ് സ്റ്റേഷനുകളിൽ വാറണ്ട് പ്രതികളും.
കഴിഞ്ഞ ഏപ്രിൽ 27 നാണ് കുന്നുമ്മൽ ക്ഷേത്ര പരിസരത്ത് നിന്നു വീട്ടമ്മയുടെ മാല പൊട്ടിച്ചോടിയ കേസിൽ ഇവരെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. തിരുപ്പൂരിൽ നിന്നു മുല്ലപ്പു വിൽപ്പനയ്ക്ക് വന്നതാണെന്നും ഇവർ പൊലീസിനോട് പറഞ്ഞിരുന്നു. എന്നാൽ മോഷണമാണ് ഇവരുടെ മുഖ്യ തൊഴിലെന്നും ഇവർക്കു പിന്നിൽ വൻ സ്രാവുകളുണ്ടെന്നും പൊലീസ് അന്വേഷണത്തിൽ വ്യക്തമായി.
കള്ളി വെളിച്ചത്തായാൽ രക്ഷപ്പെടാൻ വിചിത്ര വഴികൾ
മാല പൊട്ടിച്ചു ഓടുന്നതിനിടെ പൊലീസ് പിടിയിലായാൽ രക്ഷപ്പെടാൻ എതു മാർഗവും സ്വീകരിക്കും. മലമൂത്ര വിസർജനം നടത്തുകയാണ് ഇതിൽ ആദ്യ പടി. ഇതോടെ പൊലീസ് ഇവരെ ഒഴിവാക്കാനുള്ള ശ്രമം നടത്തും. ഇത് പരാജയപ്പെട്ടാൽ ഗുഹ്യഭാഗത്ത് മുറിവുണ്ടാക്കും. സ്ത്രീകളായതിനാൽ തുടർന്നുണ്ടാകുന്ന പ്രശ്നങ്ങൾ ഒഴിവാക്കാൻ പൊലീസ് വിട്ടയക്കും.
ഇതാണ് കാലങ്ങളായി രക്ഷപ്പെടാൻ പ്രയോഗിക്കുന്ന അടവ്. എന്നാൽ ഹൊസ്ദുർഗ് പൊലീസിനു മുൻപിൽ ഈ അടവുകൾ പരാജയപ്പെട്ടതോടെ ഇവരുടെ മുഴുവൻ കേസുകളും പൊങ്ങാൻ തുടങ്ങി. കൂടാതെ മുഴുവൻ വിവരങ്ങളും കണ്ടെത്താൻ ജില്ലാ പൊലീസ് മേധാവി നിർദ്ദേശം നൽകിയതോടെ കാഞ്ഞങ്ങാട് ഡിവൈഎസ്പി അന്വേഷണത്തിനായി പ്രത്യേക സംഘത്തെയും രൂപീകരിച്ചു. ചോദ്യം ചെയ്യലിൽ സംസ്ഥാനത്ത് ഒട്ടേറെ കേസുകളിൽ പ്രതിയാണ് ഇവരെന്ന് കണ്ടെത്തി. അമ്പലത്തറ, വിദ്യാനഗർ സ്റ്റേഷനുകളിലും ഇവർക്കെതിരെ കേസുണ്ട്. ഇതിനു പുറമെ പയ്യന്നൂർ, തിരൂർ എന്നിവിടങ്ങളിലും ഇവർക്കെതിരെ കേസുകളുണ്ടെന്ന വിവരം അന്വേഷണ സംഘത്തിന് ലഭിച്ചു. ഇവർക്കു സഹായികളായി വേറെയും ആളുകളുണ്ട്. മാല പൊട്ടിച്ചെടുത്താൽ ഉടൻ തന്നെ മറ്റൊരാൾക്ക് കൈമാറുകയാണ് രീതി. പൊലീസ് പിടികൂടുമ്പോൾ മോഷണം ചെയ്ത മാലയുടെ ചെറിയൊരു ഭാഗം മാത്രമാണ് ഇവരിൽ നിന്നു കണ്ടെത്താനായത്.
ഭക്ഷണശാലകൾ കേന്ദ്രീകരിച്ചാണ് മോഷണം. ഭക്ഷണം കഴിച്ച് കൈകഴുകുന്നതിനിടെയാണ് മാല പൊട്ടിച്ചെടുക്കുക. മുൻപിലുള്ള ആളുടെ കൈകൾക്കിടയിലൂടെ കൈ കടത്തി ഇവർ കൈ കഴുകാൻ ശ്രമിക്കും. ഇതിനിടയിൽ അതി വിദഗ്ധമായി മാല പൊട്ടിച്ചെടുക്കും. പിന്നീട് ഇവിടെ നിന്നു രക്ഷപ്പെടുകയാണ് പതിവ്. വയോധികരായ സ്ത്രീകളെയാണ് മോഷണത്തിന് നോട്ടമിടുന്നത്. കുന്നുമ്മലിൽ നിന്നു വയോധികയുടെ മാല പൊട്ടിക്കുന്നത് നാട്ടുകാരുടെ കണ്ണിൽ പെട്ടതാണ് കുടുങ്ങാൻ കാരണം. തുടർന്നു നാട്ടുകാരും പൊലീസും നടത്തിയ പരിശോധനയിൽ ജില്ലാ ആശുപത്രി പരിസരത്ത് വച്ചു രണ്ടു പേരെയും പിടികൂടുകയായിരുന്നു. ജില്ലാ പൊലീസ് മേധാവി ജയിംസ് ജോസിന്റെ നിർദ്ദേശ പ്രകാരം കാഞ്ഞങ്ങാട് ഡിവൈഎസ്പി കെ.സജീവിന്റെ നേതൃത്വത്തിലാണ് അന്വേഷണ സംഘം രൂപീകരിച്ചത്. സിഐ വിനീഷ് കുമാർ, എസ്ഐ വി.ജയപ്രസാദ് സിപിഒമാരായ സി.മനോജ്. കെ.വി.റിജേഷ്, ഗിരീഷ് കുമാർ, പി.ടി.വാഹിദ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ഇവരുടെ അന്വേഷണമാണ് തമിഴ് മോഷണ കഥയുടെ ചുരുളഴിയിച്ചത്. അന്വേഷണത്തിൽ തമിഴ്നാട് പൊലീസിന്റെ സഹായവും ലഭിച്ചു. പ്രതികൾ ഇപ്പോൾ റിമാൻഡിലാണ്.
MNM Recommends
-
അർധ സെഞ്ചുറിയുമായി വിജയശിൽപിയായി സ്റ്റോയ്നിസ്; പിന്തുണച്ച് രാഹുലും ഹൂഡയും പുരാനും; മുംബൈ ഇന്ത്യൻസിന്റെ 'ലോകകപ്പ്' ടീമിനെ തകർത്ത് ലഖ്നൗ സൂപ്പർ ജയന്റ്സ്; നാല് വിക്കറ്റ് ജയത്തോടെ ലഖ്നൗ മൂന്നാമത് -
'ബിജെപിയിൽ ചേരാൻ ദല്ലാളിനൊപ്പം കണ്ടുവെന്ന ശോഭയുടെ വാദം പച്ച കള്ളം'; ആരോപണങ്ങൾ പിൻവലിച്ച് ഉടൻ മാപ്പപേക്ഷിക്കണം; അല്ലെങ്കിൽ നിയമനടപടി; രണ്ടുകോടി രൂപ നഷ്ടപരിഹാരം നൽകണം; ശോഭാസുരേന്ദ്രനും കെ സുധാകരനും ദല്ലാൾ നന്ദകുമാറിനും ഇ.പിയുടെ വക്കീൽ നോട്ടിസ് -
'വിയർപ്പു തുന്നിയിട്ട കുപ്പായം'; മഞ്ഞുമ്മൽ ബോയ്സിലെ വരികൾ പങ്കുവച്ച് സഞ്ജു സാംസൺ; ലോകകപ്പ് ടീമിലെത്തിയ ശേഷമുള്ള ആദ്യ പ്രതികരണം; അപ്രതീക്ഷിതമായി ലഭിച്ച അവസരമല്ലെന്ന് സഞ്ജുവിന്റെ പിതാവ് -
പിറന്നാൾ ദിനത്തിൽ നിരാശപ്പെടുത്തി രോഹിത്; ഗോൾഡൻ ഡക്കായി ഹാർദിക്; ലോകകപ്പ് ടീം പ്രഖ്യാപിച്ച ദിനത്തിൽ അടിതെറ്റി വീണു മുംബൈ ഇന്ത്യൻസ്; ലഖ്നൗവിന് റൺസ് 145 വിജയലക്ഷ്യം -
ആസ്ട്രസെനെക്ക മരുന്നു കമ്പനി കോവിഷീൽഡ് നിർമ്മാതാക്കളല്ല, വിതരണക്കാർ മാത്രം; അവർക്ക് മരുന്നിന്റെ ആധികാരികതയെക്കുറിച്ച് പറയാൻ അവകാശമില്ല; കോവിഷീൽഡ് വാക്സിന് ഗുരുതരമായ പാർശ്വഫലങ്ങൾ ഉണ്ടാവുന്നുവെന്നത് സത്യമോ? ലോകത്തെ ഞെട്ടിച്ച വാർത്തയുടെ യാഥാർത്ഥ്യം -
ആദ്യഘട്ടത്തിൽ പോളിങ് 66.14 ശതമാനം; രണ്ടാം ഘട്ടത്തിൽ രേഖപ്പെടുത്തിയത് 66.71; കേരളത്തിൽ 71.27 ശതമാനം; അന്തിമ കണക്കുകൾ പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ; മൂന്നാം ഘട്ടത്തിൽ ശ്രദ്ധാകേന്ദ്രമായി ഗുജറാത്ത്; മെയ് ഏഴിന് രാജ്യത്ത് 94 ലോക്സഭ മണ്ഡലങ്ങൾ വിധിയെഴുതും -
'അച്ഛൻ എന്ന വിശ്വാസ്യതയ്ക്ക് കളങ്കം; നഷ്ടപ്പെട്ടത് കുട്ടിയുടെ ബാല്യം'; ആറു വയസുകാരിയായ മകളെ പീഡിപ്പിച്ച അച്ഛന് മൂന്ന് ജീവപര്യന്തം തടവും പിഴയും ശിക്ഷ; മദ്യപിച്ച് വീട്ടിലെത്തുമ്പോൾ അച്ഛൻ മോശമായി പെരുമാറാറുണ്ടെന്ന് 15കാരിയും -
ഉന്നതർക്ക് വഴങ്ങാൻ വിദ്യാർത്ഥിനികളെ പ്രേരിപ്പിച്ചു; പണവും പരീക്ഷയിൽ ഉയർന്ന മാർക്കും വാഗ്ദാനം ചെയ്തു; വിദ്യാർത്ഥിനികളുടെ പരാതി; തെളിവായി ശബ്ദരേഖയും; വനിത പ്രൊഫസർക്ക് പത്ത് വർഷം തടവ് ശിക്ഷ -
തൈറോയിഡ് സംബന്ധിയായ അസുഖബാധിതയാണ്; ബോഡി ഷെയിം ചെയ്ത് പരിഹസിക്കരുതെന്ന് നടി അന്ന രാജൻ -
കൊല്ലം ജില്ലയിൽ ശക്തമായ വേനൽ മഴ; ഗേറ്റ് അടയ്ക്കുന്നതിനിടെ കശുവണ്ടി ഫാക്ടറി ജീവനക്കാരൻ ഇടിമിന്നലേറ്റ് മരിച്ചു; വർക്കലയിൽ വീട് തകർന്നു; കുട്ടികളുൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു -
സുരേന്ദ്രന് പകരക്കാരനായി കോന്നിയിൽ വന്നു; ആനത്താവളത്തിൽ ഏറ്റവും തലപ്പൊക്കമുള്ള താപ്പാനയായി; ആനപ്രേമികളെ കണ്ണീരിലാഴ്ത്തി നീലകണ്ഠൻ ചരിഞ്ഞു -
ഒരു സ്ത്രീയെന്ന നിലയ്ക്ക് ഒന്നു വിളിച്ചു പോലും അന്വേഷിച്ചില്ല; കൗൺസിൽ യോഗത്തിനിടെ വിതുമ്പി മേയർ; മേയർ ഫോൺ വിളിച്ചാൽ പണ്ടേ എടുക്കാറില്ലെന്ന് പ്രതിപക്ഷ അംഗങ്ങളുടെ മറുപടിയും; താൻ പ്രതികരിച്ചത് തെറ്റായ പ്രവണതക്കെതിരെ എന്ന നിലപാടിൽ ആര്യ; നിജസ്ഥിതി അറിയാൻ ബസിലെ ക്യാമറ പരിശോധിക്കാൻ പൊലീസ് -
പൂക്കോട് വെറ്റിനറി കോളേജിൽ സിദ്ധാർത്ഥൻ ക്രൂരമായി ആക്രമിക്കപ്പെട്ടു; പ്രതികൾക്കെതിരെ ഉയർന്ന ആരോപണങ്ങൾ ഗുരുതരമെന്നും സിബിഐ ഹൈക്കോടതിയിൽ; പ്രതികളുടെ ജാമ്യഹർജി പരിഗണിക്കുന്നത് പത്തിലേക്ക് മാറ്റി -
ബൗളിംഗിൽ ചെണ്ടയായി; ബാറ്റിംഗിലും ശോകം; എന്നിട്ടും മുംബൈ ഇന്ത്യൻസ് നായകനെ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനാക്കിയത് ആരുടെ താൽപര്യം? ഹാർദികിന് വേണ്ടി റിങ്കുവിന് അവസരം നിഷേധിച്ചു; ശിവം ദുബെയെ ബഞ്ചിലിരുത്തും; ലോകകപ്പ് രോഹിതിന് വൻ വെല്ലുവിളി -
ജോഫ്ര ആർച്ചറിന്റെ തിരിച്ചുവരവ്; ഐപിഎല്ലിൽ മിന്നിച്ച വിൽ ജാക്സും ഫിൾ സാൾട്ടും ഇംഗ്ലണ്ട് ടീമിൽ; ട്വന്റി 20 ലോകകപ്പിലും നയിക്കാൻ ജോസ് ബട്ലർ; 2022ൽ കിരീടം നേടിയ ടീമിൽ ആറ് മാറ്റങ്ങൾ; ദക്ഷിണാഫ്രിക്കൻ ടീമിനെയും പ്രഖ്യാപിച്ചു -
ഏതു ജയരാജനും ബിജെപിയിലേക്ക് വരാമെന്ന് പി.കെ കൃഷ്ണദാസ്; ഇടതു വലതു മുന്നണികൾ തീവ്രവാദ സംഘടന കൺസോർഷ്യം അജൻഡ നടപ്പിലാക്കി; മുഖ്യമന്ത്രി വർഗീയ പ്രചരണത്തിന് നേതൃത്വം നൽകിയെന്നും ആരോപണം -
ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തത് എന്തിന്? വെള്ളിയാഴ്ച വിശദീകരണം നൽകണമെന്ന് ഇഡിയോട് സുപ്രീംകോടതി; നിർദ്ദേശം, അറസ്റ്റിനെ ചോദ്യം ചെയ്തുള്ള ഹർജിയിൽ വാദം കേൾക്കവെ -
തെറ്റിദ്ധരിപ്പിക്കുന്ന അവകാശങ്ങൾ ഉൾപ്പെട്ട പരസ്യം; അത്രയും വലിപ്പം ഉള്ളതായിരിക്കണം മാപ്പും; ബാബാ രാംദേവും ബാലകൃഷ്ണയും ക്ഷമാപണം നടത്തിയ പത്രങ്ങളുടെ യഥാർഥ പേജ് നേരിട്ട് ഹാജരാക്കണം; പതഞ്ജലിയിൽ പിടിമുറുക്കി സുപ്രീം കോടതി -
വാക്സിനുകൾ ഉൾപ്പെടെയുള്ള എല്ലാ മരുന്നുകളും അപൂർവമായ പാർശ്വഫലങ്ങൾ ഉണ്ടാക്കാം; കോവിഡ് വാക്സിന്റെ പാർശ്വഫലത്തിൽ ആശങ്ക വേണ്ടെന്ന് ഡോ. ബി. ഇക്ബാൽ; പത്രവാർത്തകൾ ആശങ്കകൾക്ക് ഇടയാക്കുന്നതായി ആരോഗ്യപ്രവർത്തകൻ -
ഐപിഎല്ലിൽ വർഷങ്ങളോളം തിളങ്ങിയിട്ടും ഇന്ത്യൻ ലോകകപ്പ് ടീമിന്റെ 'പടിക്ക് പുറത്ത്'; സീസണിൽ നായകനായും വ്യക്തിഗത മികവിലും രാജസ്ഥാനെ തലപ്പത്ത് എത്തിച്ചതോടെ സെലക്ടർമാർക്ക് മനംമാറ്റം; സഞ്ജുവിന് ഒടുവിൽ നീതി
Most Read
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- ആസ്ട്രസെനെക്ക മരുന്നു കമ്പനി കോവിഷീൽഡ് നിർമ്മാതാക്കളല്ല, വിതരണക്കാർ മാത്രം; അവർക്ക് മരുന്നിന്റെ ആധികാരികതയെക്കുറിച്ച് പറയാൻ അവകാശമില്ല; കോവിഷീൽഡ് വാക്സിന് ഗുരുതരമായ പാർശ്വഫലങ്ങൾ ഉണ്ടാവുന്നുവെന്നത് സത്യമോ? ലോകത്തെ ഞെട്ടിച്ച വാർത്തയുടെ യാഥാർത്ഥ്യം
- ഒരു സ്ത്രീയെന്ന നിലയ്ക്ക് ഒന്നു വിളിച്ചു പോലും അന്വേഷിച്ചില്ല; കൗൺസിൽ യോഗത്തിനിടെ വിതുമ്പി മേയർ; മേയർ ഫോൺ വിളിച്ചാൽ പണ്ടേ എടുക്കാറില്ലെന്ന് പ്രതിപക്ഷ അംഗങ്ങളുടെ മറുപടിയും; താൻ പ്രതികരിച്ചത് തെറ്റായ പ്രവണതക്കെതിരെ എന്ന നിലപാടിൽ ആര്യ; നിജസ്ഥിതി അറിയാൻ ബസിലെ ക്യാമറ പരിശോധിക്കാൻ പൊലീസ്
- ക്രിസ്ത്യൻ പെൺകുട്ടികളെ തെരഞ്ഞുപിടിച്ച് ബലാത്സഗം ചെയ്ത് ഇസ്ലാമിലേക്ക് മാറ്റും; പാശ്ചാത്യ വിദ്യാഭ്യാസം പാടില്ല; പരിണാമം, ബിഗ് ബാങ് എന്നിവ പഠിപ്പിക്കരുത്; 8 മാസത്തിനിടെ കാണാതായത് അയ്യായിരത്തോളം വിദ്യർത്ഥികളെ; ചൈൽഡ് കിഡ്നാപ്പ് ആഫ്രിക്കയിൽ കുടിൽ വ്യവസായമാവുമ്പോൾ!
- 'വിയർപ്പു തുന്നിയിട്ട കുപ്പായം'; മഞ്ഞുമ്മൽ ബോയ്സിലെ വരികൾ പങ്കുവച്ച് സഞ്ജു സാംസൺ; ലോകകപ്പ് ടീമിലെത്തിയ ശേഷമുള്ള ആദ്യ പ്രതികരണം; അപ്രതീക്ഷിതമായി ലഭിച്ച അവസരമല്ലെന്ന് സഞ്ജുവിന്റെ പിതാവ്
- തൈറോയിഡ് സംബന്ധിയായ അസുഖബാധിതയാണ്; ബോഡി ഷെയിം ചെയ്ത് പരിഹസിക്കരുതെന്ന് നടി അന്ന രാജൻ
- 'ബിജെപിയിൽ ചേരാൻ ദല്ലാളിനൊപ്പം കണ്ടുവെന്ന ശോഭയുടെ വാദം പച്ച കള്ളം'; ആരോപണങ്ങൾ പിൻവലിച്ച് ഉടൻ മാപ്പപേക്ഷിക്കണം; അല്ലെങ്കിൽ നിയമനടപടി; രണ്ടുകോടി രൂപ നഷ്ടപരിഹാരം നൽകണം; ശോഭാസുരേന്ദ്രനും കെ സുധാകരനും ദല്ലാൾ നന്ദകുമാറിനും ഇ.പിയുടെ വക്കീൽ നോട്ടിസ്
- ഉന്നതർക്ക് വഴങ്ങാൻ വിദ്യാർത്ഥിനികളെ പ്രേരിപ്പിച്ചു; പണവും പരീക്ഷയിൽ ഉയർന്ന മാർക്കും വാഗ്ദാനം ചെയ്തു; വിദ്യാർത്ഥിനികളുടെ പരാതി; തെളിവായി ശബ്ദരേഖയും; വനിത പ്രൊഫസർക്ക് പത്ത് വർഷം തടവ് ശിക്ഷ
- ബൗളിംഗിൽ ചെണ്ടയായി; ബാറ്റിംഗിലും ശോകം; എന്നിട്ടും മുംബൈ ഇന്ത്യൻസ് നായകനെ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനാക്കിയത് ആരുടെ താൽപര്യം? ഹാർദികിന് വേണ്ടി റിങ്കുവിന് അവസരം നിഷേധിച്ചു; ശിവം ദുബെയെ ബഞ്ചിലിരുത്തും; ലോകകപ്പ് രോഹിതിന് വൻ വെല്ലുവിളി
- അർധ സെഞ്ചുറിയുമായി വിജയശിൽപിയായി സ്റ്റോയ്നിസ്; പിന്തുണച്ച് രാഹുലും ഹൂഡയും പുരാനും; മുംബൈ ഇന്ത്യൻസിന്റെ 'ലോകകപ്പ്' ടീമിനെ തകർത്ത് ലഖ്നൗ സൂപ്പർ ജയന്റ്സ്; നാല് വിക്കറ്റ് ജയത്തോടെ ലഖ്നൗ മൂന്നാമത്