വാർത്ത

സൽമാൻ ഖാനെ കൊല്ലാനുറച്ച് രാജസ്ഥാനിലെ ഗുണ്ടാസംഘം; മൂന്നുമാസം നീണ്ട ശ്രമം പൊളിച്ച് പൊലീസ്; ബോളിവുഡ് നടന്റെ മുംബൈയിലെ വസതിക്കുചുറ്റും വൻ പൊലീസ് സുരക്ഷ

ബോളിവുഡ് സൂപ്പർത്താരം സൽമാൻ ഖാനെ വധിക്കാൻ രാജസ്ഥാനിൽനിന്നുള്ള ഗുണ്ടാസംഘം പ്ദ്ധതിയിട്ടിരുന്നതായുള്ള വെളിപ്പെടുത്തലിനെത്തുടർന്ന് സൽമാനുള്ള സുരക്ഷ പൊലീസ് ശക്തമാക്കി. അടുത്തിടെ ഹരിയാണ പൊലീസിലെ പ്രത്യേക ദൗത്യസംഘം അറസ്റ്റ് ചെയ്ത ഗുണ്ടാനേതാവ് സമ്പത് നെഹ്‌റയാണ് സൽമാനെ വധിക്കാൻ പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തിയത്.

സൽമാനെ വധിക്കാൻ പദ്ധതിയിട്ടിരുന്നതായും ഏതാനും മാസമായി അതിന് ശ്രമിക്കുകയായിരുന്നുവെന്നും സമ്പത് പൊലീസിനോട് വെളിപ്പെടുത്തി. രാജസ്ഥാനിലെ കുപ്രസിദ്ധമായ ലോറൻസ് ബിഷ്‌ണോയ് ഗുണ്ടാസംഘത്തിലെ ഷാർപ്പ് ഷൂട്ടറാണ് സമ്പത്. ഹൈദരാബാദിൽനിന്നാണ് ഇയാളെ ഹരിയാണ പ്രത്യേക ദൗത്യസേന കസ്റ്റഡിയിലെടുത്തത്.

ഭീഷണി വെളിപ്പെട്ടതോടെ സൽമാന്റെ ബാന്ദ്ര വെസ്റ്റിലെ വസതിക്ക് ചുറ്റും കൂടുതൽ പൊലീസിനെ വിന്യസിച്ചു. സൽമാനുള്ള സുരക്ഷയും വർധിപ്പിച്ചതായി മുംബൈ പൊലീസിലെ ഉന്നതോദ്യോഗസ്ഥൻ പറഞ്ഞു. സ്ഥിതിഗതികൾ വിലയിരുത്തിയശേഷം സേനയിൽനിന്ന് സൽമാന് ബോഡിഗാർഡുമാരെ നിയോഗിക്കുന്ന കാര്യം പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൃഷ്ണമൃഗത്തെ നായാടിയ സംഭവവുമായി ബന്ധപ്പെട്ട് ലോറൻസ് ബിഷ്‌ണോയ് ഗ്രൂപ്പ് ജനുവരിയിൽ സൽമാൻ ഖാനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. പഞ്ചാബ്-ഹരിയാണ മേഖലയിൽ ഒട്ടേറെ കേസുകളിൽ ഉൾപ്പെട്ട ലോറൻസ് ബിഷ്‌ണോയ് ഗ്രൂപ്പ് നെഹ്‌റ നേരത്തെ ദേശീയ തലത്തിൽ അറിയപ്പെടുന്ന കായികതാരം കൂടിയായിരുന്നു. പഞ്ചാബിലെ വിദ്യാർത്ഥി രാഷ്ട്രീയത്തിലും നെഹ്‌റയും ബിഷ്‌ണോയിയും സജീവമായിരുന്നു.

മറുനാടൻ മലയാളി റിപ്പോർട്ടർ editor@marunadanmalayalee.com

MNM Recommends


Most Read