എൻഐടിയിലെ രാഗം കലോൽസവത്തിൽ അദ്ധ്യാപികയെന്ന തിരിച്ചറിയൽ കാർഡ് ധരിച്ച് ജോളി എത്തിയതിന്റെ ഫോട്ടോകൾ പുറത്ത്;എൻഐടി പരിസരം കേന്ദ്രീകരിച്ച് ജോളി വസ്തു ഇടപാടും നടത്തി; പൊലീസ് കസ്റ്റഡിയിൽ എന്തെങ്കിലും പ്രശ്നങ്ങളുണ്ടോയെന്ന് കോടതി ആവർത്തിച്ചു ചോദിച്ചിട്ടും പ്രതിക്കൂട്ടിൽ മൗനം പാലിച്ചു ജോളി; കേസിൽ കൂടുതൽ അറസ്റ്റുണ്ടായേക്കും; അന്വേഷണത്തിൽ പൂർണ്ണ തൃപ്തിയെന്നും താനും സഹോദരിയും രക്ഷപെട്ടത് ഭാഗ്യം കൊണ്ടെന്നും റോയിയുടെ സഹോദരൻ; കേസിൽ ഇത്രയും വ്യാപ്തി പ്രതീക്ഷിച്ചില്ലെന്നും റോജി
കോഴിക്കോട്: കൂടത്തായി കൊലപാതക കേസിന്റെ അന്വേഷണം മുറുകവേ പുറത്തുവരുന്നതെ ദുരൂഹമായ വിവരങ്ങൾ. ജോളിയെന്ന ക്രിമിനൽ നടത്തിയ ഇടപെടലുകളുടെ വിവരങ്ങൾ പുറത്തുവരുന്നത് കണ്ട് അന്വേഷണ സംഘം ഞെട്ടുകയാണ്. അതിവിദഗ്ധയായ കുറ്റവാളിയാണ് ജോളിയെന്ന് തെളിയിക്കുകയാണ് അവർ. എൻഐടി അദ്ധ്യാപികയുടെ വേഷം കെട്ടിയ ജോളി ഭൂമി ഇടപാടും നടത്തിയതിന്റെ വിവരങ്ങൾ പുറത്തുവന്നു. എൻഐടി പരിസരത്ത് ഭൂമി വാങ്ങാനാണ് ജോളി ശ്രമിച്ചത്. ഇതിനായി സഹായം ചെയ്തത്. ജോളി തയാറാക്കിയ വ്യാജ ഒസ്യത്തിൽ ഒപ്പിട്ട സിപിഎം മുൻ ലോക്കൽ സെക്രട്ടറി കെ.മനോജാണ്.
എൻഐടി പരിസരത്തെ ഭൂമി വാങ്ങുന്നതിന് അഡ്വാൻസ് നൽകുന്നതിനായാണ് ജോളി ഒരു ലക്ഷം രൂപയാണ് മനോജിന് കൈമാറിയത്. രണ്ടു ചെക്കുകളായാണു പണം നൽകിയത്. കച്ചവടം മുടങ്ങിയെങ്കിലും മനോജ് പണം തിരിച്ചുനൽകിയില്ല. ഇതോടെ ഇരുവരും തമ്മിൽ തെറ്റി. പല തവണ ആവശ്യപ്പെട്ടതോടെ മനോജ് ചെറിയ തുകകളായി മടക്കി നൽകി. എൻഐടിക്കു സമീപം കട്ടാങ്ങൽ ജംക്ഷനിലെ പെട്ടിക്കടയിലാണു മനോജ് പണം ഏൽപിച്ചത്. കഴിഞ്ഞ ദിവസം തെളിവെടുപ്പിനിടെ കട്ടാങ്ങലിൽ വാഹനം നിർത്തിയപ്പോൾ ഈ കട ജോളി പൊലീസിനു കാണിച്ചുകൊടുത്തിരുന്നു. കടയുടമയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ജോളിയുടെ റിയൽ എസ്റ്റേറ്റ് ഇടപാടുകളുടെ പിന്നാലെ സഞ്ചരിച്ചതോടെയാണു കോൺഗ്രസ് പ്രവർത്തകനായ മണ്ണിലിടത്തിൽ രാമകൃഷ്ണന്റെ വസ്തുക്കച്ചവടവും പിന്നാലെയുള്ള മരണവും പൊലീസിന്റെ ശ്രദ്ധയിലെത്തിയത്.
അതേസമയ ജോളി ജോസഫുമായി ഉറ്റ സൗഹൃദമുണ്ടായിരുന്ന യുവതിയെയും പൊലീസ് തിരയുന്നുണ്ട്. എൻഐടി പരിസരത്തെ തയ്യൽക്കടയിൽ ജോലി ചെയ്തിരുന്ന യുവതിയെ ചോദ്യം ചെയ്താൽ ജോളിയുടെ എൻഐടി ജീവിതത്തിന്റെ ചുരുളഴിക്കാൻ കഴിയുമെന്നാണു പൊലീസിന്റെ പ്രതീക്ഷിക്കുന്നത്. ജോളിയുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ യുവതിയുമൊത്തുള്ള ഒട്ടേറെ ചിത്രങ്ങളാണു പൊലീസിനു ലഭിച്ചത്. എന്നാൽ യുവതിയെക്കുറിച്ചുള്ള ഒരു വിവരവും നൽകാൻ ജോളി തയാറായിട്ടില്ല. തയ്യൽക്കട ഇപ്പോൾ പ്രവർത്തിക്കുന്നില്ല. ഈ വർഷം മാർച്ചിൽ എൻഐടിയിൽ നടന്ന രാഗം കലോൽസവത്തിലും ഈ യുവതി ജോളിക്കൊപ്പം എത്തിയിരുന്നു. എൻഐടി തിരിച്ചറിയൽ കാർഡ് ധരിച്ച ജോളിക്കൊപ്പം യുവതി കലോൽസവവേദിയിൽ നിൽക്കുന്ന ചിത്രങ്ങളും പൊലീസിനു ലഭിച്ച കൂട്ടത്തിലുണ്ട്.
എൻഐടി പരിസരത്തെ ബ്യൂട്ടി പാർലർ ഉടമ സുലേഖ, റവന്യു വകുപ്പ് ഉദ്യോഗസ്ഥ ജയശ്രീ എസ്. വാരിയർ എന്നിവരാണു ജോളിയുടെ അടുത്ത സുഹൃത്തുക്കളെന്നായിരുന്നു ആദ്യഘട്ട അന്വേഷണത്തിൽ പൊലീസ് കണ്ടെത്തിയത്. അറസ്റ്റിനു ശേഷം മൊബൈൽ ഫോൺ പരിശോധിച്ചപ്പോഴാണു യുവതിയുമൊത്തുള്ള ചിത്രങ്ങൾ ലഭിച്ചത്.
അതേസമയം ഇന്നലെ കോടതിയിൽ ഹാജരാക്കിയ വേളയിൽ ജോളി തികച്ചു ശാന്തയായിരുന്നു. പ്രതിക്കൂട്ടിൽ കയറിനിന്ന ജോളിയോടും കൂട്ടുപ്രതികളോടും കോടതി ആവർത്തിച്ചു ചോദിച്ചു: പൊലീസ് കസ്റ്റഡിയിൽ എന്തെങ്കിലും പ്രശ്നങ്ങളുണ്ടോ? സങ്കോചത്തോടെ അൽപനേരം നോക്കിനിന്ന് ജോളി ഇല്ലെന്നു തലയാട്ടി. ഉണ്ടെങ്കിൽ തുറന്നു പറയൂ എന്ന ചോദ്യത്തിനും മൗനം. പിന്നിൽനിന്ന മൂവരോടും കൈകാട്ടി മുന്നിലേക്കു വരാൻ ആവശ്യപ്പെട്ട മജിസ്ട്രേട്ട് എം.അബ്ദുൽ റഹീം ഒരിക്കൽക്കൂടി ചോദിച്ചിട്ടും ഒന്നും പറയാനില്ല. ഒടുവിൽ അഭിഭാഷകൻ ജോളിയെ അടുത്തു കിട്ടിയപ്പോൾ ചോദിച്ചത് ക്ഷീണിതയാണെന്നു പറഞ്ഞുകൂടായിരുന്നോ എന്നാണ്.
അതേസമയം കോടതിയിൽ ഹാജരാക്കുന്നതിനു മുൻപ് പ്രതികളെ കാണാൻ അഭിഭാഷകർക്ക് സാധിച്ചിരുന്നില്ല. ജോളിക്കുവേണ്ടി 8 കാരണങ്ങൾ ഉന്നയിച്ച് അഭിഭാഷകൻ ജാമ്യാപേക്ഷ സമർപ്പിച്ചെങ്കിലും പിന്നീടു പരിഗണിക്കാനായി മാറ്റി. ജോളിയും കൂട്ടരും ഇപ്പോഴും പലതും മറച്ചുവയ്ക്കാൻ ശ്രമിക്കുന്നതു കേസിലെ കണ്ണികൾ കോർത്തിണക്കാൻ തടസ്സമാകുന്നുവെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. എൻഐടി അദ്ധ്യാപികയെന്നു നടിച്ചിരുന്ന ജോളിയുടെ റേഷൻ കാർഡിൽപോലും തൊഴിലായി അദ്ധ്യാപിക എന്നാണുള്ളത്. ഇതേക്കുറിച്ച് താലൂക്ക് സപ്ലൈ ഓഫിസിൽ അന്വേഷണം നടത്താനുണ്ട്. മൂന്നാം പ്രതി സ്വർണപ്പണിക്കാരൻ പ്രജികുമാറിനോട് 10 മിനിറ്റ് സംസാരിക്കാൻ ഭാര്യ ശരണ്യ കോടതിയുടെ അനുമതി തേടിയിരുന്നു. ഇത് കോടതി അനുവദിച്ചു നൽകി.
അതേസമയംകൊലപാതക പരമ്പരയിൽ കൊല്ലപ്പെട്ട റോയിയുടെ സഹോദരൻ റോജോയുടെ മൊഴിയെടുപ്പ് പൂർത്തിയായി. അമേരിക്കയിൽ നിന്നും എത്തിയാണ് റോജോ കേസിൽ മൊഴി നൽകിയത്. എല്ലാ രേഖകളും അന്വേഷണസംഘത്തിനു കൈമാറിയെന്ന് റോജോ പറഞ്ഞു. അന്വേഷണത്തിൽ പൂർണ തൃപ്തിയുണ്ട്. കൂടുതൽ അറസ്റ്റുണ്ടായേക്കാം. അറിയാവുന്ന കാര്യങ്ങളെല്ലാം സത്യസന്ധമായി പറഞ്ഞു. താനും സഹോദരിയും മക്കളും രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ടുമാത്രമാണെന്നും റോജോ വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ടു പരാതി പിൻവലിക്കുന്നതിന് ജോളിയുടെ സമ്മർദമുണ്ടായിരുന്നതായി റോജോ നേരത്തേ പറഞ്ഞിരുന്നു. വസ്തു ഇടപാടിലെ ധാരണയ്ക്ക് പകരം കേസ് പിൻവലിക്കാനായിരുന്നു ആവശ്യം. എന്നാൽ പരാതി പിൻവലിക്കില്ലെന്ന നിലപാടിൽ ഉറച്ചുനിന്നെന്നും റോജോ പറഞ്ഞു.
കഴിഞ്ഞ ദിവസം 9 മണിക്കൂർ നേരം റോജോയുടെ മൊഴിയെടുത്തിരുന്നു. കേസിൽ ഇത്രയും വ്യാപ്തി പ്രതീക്ഷിച്ചില്ല. ചില സംശയങ്ങളും സൂചനകളും അനുസരിച്ചാണ് പരാതി നൽകിയത്. എസ്പി കെ.ജി. സൈമണിൽ വിശ്വസിക്കുന്നുവെന്നും റോജോ പ്രതികരിച്ചിട്ടുണ്ട്. അതിനിടെ കേസിൽ കൂടുതൽ അന്വേഷണം ഉണ്ടാകുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. പൊന്നാമറ്റം റോയ് കൊല്ലപ്പെട്ട കേസിൽ കഴിഞ്ഞ 5ന് അറസ്റ്റിലായ പ്രതികളെ സാങ്കേതികമായി റിമാൻഡ് കാലാവധിയായ19 വരെ മാത്രമേ അന്വേഷണ സംഘത്തിന് കസ്റ്റഡിയിൽ ആവശ്യപ്പെടാനാകൂ. ഇതിനാലാണ് 3 ദിവസത്തെ കസ്റ്റഡി ചോദിച്ചത്. വീണ്ടും വിട്ടുകിട്ടണമെങ്കിൽ പുതുതായി രജിസ്റ്റർ ചെയ്ത 5 കേസുകളിൽ ഏതിലെങ്കിലും അറസ്റ്റ് രേഖപ്പെടുത്തണം. ഇതിനുള്ള നീക്കം അന്വേഷണസംഘം തുടങ്ങിയിട്ടുണ്ട്. ടോം തോമസ്, അന്നമ്മ, മാത്യു, ആൽഫൈൻ എന്നിവരുടെ മരണത്തിൽ കോടഞ്ചേരി പൊലീസ് സ്റ്റേഷനിലും സിലിയുടെ മരണത്തിൽ താമരശ്ശേരി സ്റ്റേഷനിലുമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
MNM Recommends
-
ജാക്കറ്റിനുള്ളിലും ലെഗ്ഗിങ്സിനുള്ളിലും ബെൽറ്റിനുള്ളിലുമായി സ്വർണക്കടത്ത്; പിടികൂടിയത് 18.6 കോടി രൂപ വിലവരുന്ന സ്വർണം; അഫ്ഗാൻ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയിൽ പിടിയിൽ -
'തോക്ക് ചൂണ്ടി ബലാത്സംഗം ചെയ്തു; ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി'; പീഡന പരാതികളുടെ എണ്ണം പെരുകുന്നു; രാജ്യം വിട്ട പ്രജ്വൽ രേവണ്ണക്കെതിരെ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിക്കാൻ സാധ്യത -
'ഈ ഒരു തെളിവു മാത്രം മതി; ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മ തിരിച്ചു കിട്ടിക്കാണുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു': യാത്രയ്ക്കിടെ തന്നെ അപമാനിച്ച ദിവസം കെ എസ് ആർ ടി സി ബസ് ഓടിച്ചത് യദു തന്നെയെന്ന് തെളിഞ്ഞതായി നടി റോഷ്ന ആൻ റോയ്; സംഭവത്തിൽ കോർപറേഷൻ ആഭ്യന്തര അന്വഷണം തുടങ്ങി -
പാർശ്വഫല സാധ്യത പത്തു ലക്ഷത്തിൽ ഏഴോ എട്ടോ; 135 കോടിയിലേറെപേർക്ക് കൊടുത്തിട്ടും പരാതികൾ ആയിരത്തിൽ താഴെ; കുറഞ്ഞ വിലയിൽ നൽകി കോടിക്കണക്കിന് മനുഷ്യരുടെ ജീവൻ രക്ഷിച്ച കോവിഷീൽഡ് ഇന്ന് കൊലയാളി! കോവിഡ് വാക്സിൻ വിവാദത്തിന്റെ യാഥാർത്ഥ്യം -
തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവശ്യമായ ഫണ്ടില്ല; എഐസിസി പണം നൽകുന്നില്ല; പുരിയിലെ കോൺഗ്രസ് സ്ഥാനാർത്ഥി പിന്മാറി -
തൃശ്ശൂരിൽ കോൺഗ്രസ് ആശങ്കയിലോ? സിപിഎം ബിജെപിക്ക് വോട്ടുമറിച്ചെന്ന ആരോപണത്തിന് പിന്നാലെ കെ മുരളീധരൻ നേതാക്കളെ പേരെടുത്തു വിമർശിച്ചെന്ന് വാർത്ത; പുറത്തുവന്നത് തെറ്റായ വാർത്തകൾ; അമ്പതിനായിരം വോട്ടുകൾക്ക് വിജയിക്കുമെന്ന് പിന്നാലെ മുരളിയുടെ വിശദീകരണം -
രോഹിത് ശർമയ്ക്ക് പരിക്ക്? ഇംപാക്ട് പ്ലയറായത് പരിക്ക് വഷളാവാതിരിക്കാൻ; മുംബൈ ഇന്ത്യൻസിന്റെ ശേഷിക്കുന്ന മത്സരങ്ങളിൽ കളിച്ചേക്കില്ല; ബുമ്രക്കും അടുത്ത മത്സരങ്ങളിൽ വിശ്രമം അനുവദിച്ചേക്കും; ലോകകപ്പിനരികെ ഇന്ത്യൻ ടീമിന് ആശങ്ക -
പല ക്ഷേത്രങ്ങളിൽ അരളിപ്പൂവ് നേരത്തെ തന്നെ ഒഴിവാക്കിയിട്ടുണ്ട്; തൽക്കാലം വിലക്കില്ല; മരണകാരണമാകുമെന്ന് ആധികാരിക റിപ്പോർട്ട് കിട്ടിയാൽ നടപടിയെന്ന് ദേവസ്വം ബോർഡ് -
വളകാപ്പ് ചടങ്ങിനായി തെങ്കാശിയിലേക്ക് പോകവേ അപകടം; വാഷ്ബേസിന് സമീപം നിൽക്കവെ ട്രെയിനിൽ നിന്ന് വീണ് ഗർഭിണി മരിച്ചു; അപായച്ചങ്ങല വലിച്ചെങ്കിലും ട്രെയിൻ നിന്നില്ലെന്ന് ബന്ധുക്കൾ; അന്വേഷണം പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ -
സുഹൃത്തിന്റെ ഭാര്യയുടെ നഗ്ന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി; പല ദിവസങ്ങളിലായി ബ്ലാക്ക്മെയിൽ ചെയ്തു; പെരിന്തൽമണ്ണയിൽ അതിഥി തൊഴിലാളിയെ കൊലപ്പെടുത്തിയത് പശ്ചിമബംഗാൾ സ്വദേശികളായ ദമ്പതികൾ; ഇരുവരും അറസ്റ്റിൽ -
മെമ്മറി കാർഡ് കാണാതായതിൽ കണ്ടക്ടറെ സംശയമുണ്ട്; കണ്ടക്ടർ ഇരുന്നത് മുൻ സീറ്റിലായിരുന്നു, പക്ഷേ പൊലീസിനോട് കള്ളം പറഞ്ഞു; അവൻ ഡിവൈഎഫ്ഐക്കാരൻ; 'സഖാവെ ഇരുന്നോളൂ, എന്നു പറഞ്ഞ് എംഎൽഎയ്ക്ക് മുൻ സീറ്റ് ഒഴിഞ്ഞു കൊടുത്തു; പാർട്ടി ഇടപെടൽ സംശയിക്കുന്നുവെന്ന് യദു -
വൈദ്യുതി നിലച്ചതിന് പിന്നാലെ പന്തീരാങ്കാവ് കെഎസ്ഇബി ഓഫിസിന് നേരെ ആക്രമണം; ഓഫീസിന്റെ ബോർഡ് തകർത്തു; പ്രതിഷേധവുമായി ജീവനക്കാർ; പൊലീസിൽ പരാതി നൽകി -
അയൽവാസിയുടെ വളർത്തു നായ നിരന്തരം കുരയ്ക്കുന്നു; അരിവാളുമായി നേരിടാനെത്തി റവന്യൂ വകുപ്പ് ഉദ്യോഗസ്ഥൻ; വീഡിയോ വൈറൽ ആയപ്പോൾ അന്വേഷണം -
താനൂർ കസ്റ്റഡി മരണക്കേസിൽ പ്രതിപ്പട്ടികയിലുള്ള നാല് പൊലീസുകാർ അറസ്റ്റിൽ; സിബിഐ സംഘം വീട്ടിലെത്തി പ്രതികളെ പിടികൂടിയത് പുലർച്ചെ; അറസ്റ്റിലായത്, ക്രൈംബ്രാഞ്ചിന്റെയും പ്രതിപ്പട്ടികയിലുള്ള ഡാൻസാഫിലെ അംഗങ്ങൾ; നടപടി, കേസ് അട്ടിമറിക്കാൻ ശ്രമമെന്ന ആക്ഷേപങ്ങൾക്കിടെ -
അതിഥി തൊഴിലാളിയെ ജോലിക്കെന്ന വ്യാജേന കൂട്ടിക്കൊണ്ടുപോയി; വാടക ക്വാർട്ടേഴ്സിൽ മണിക്കൂറുകളോളം ബന്ദിയാക്കി; മുഖം ഉൾപ്പെടെ മൂടിക്കെട്ടി; ഫോണിൽ ലൊക്കേഷൻ അയച്ചത് വഴിത്തിരിവായി; വണ്ടൂർ സ്വദേശി പിടിയിൽ -
വനിതാ പൊലീസുകാർക്കെതിരെ 'അശ്ലീല' പരാമർശം: യൂട്ഊബർ അറസ്റ്റിൽ; പ്രതിയുമായിപ്പോയ വാഹനം അപകടത്തിൽപ്പെട്ട് മൂന്നു പേർക്ക് പരുക്ക് -
മൂവാറ്റുപുഴയിൽ കിടപ്പുരോഗിയായ 85കാരിയെ ഭർത്താവ് കഴുത്തറുത്തുകൊലപ്പെടുത്തി; ഞരക്കം കേട്ട് മക്കൾ മുറിയിൽ എത്തിയപ്പോൾ അമ്മയുടെ കഴുത്തറുത്ത നിലയിൽ; 88കാരൻ കസ്റ്റഡിയിൽ -
കേരളത്തെ നടുക്കിയ ആ 51 വെട്ടിന് ഇന്ന് 13 ആണ്ട്; സിപിഎമ്മിനെ വിടാതൈ പിൻതുടർന്ന് രക്തസാക്ഷിയായി ടി പി; കൊന്നവർ അഴിക്കുള്ളിൽ എങ്കിലും കൊല്ലിച്ചതാര് എന്ന ഗൂഢാലോചനയിൽ അന്വേഷണം പോയില്ല; സിപിഎമ്മിന്റേത് അധപതിച്ച രാഷ്ട്രീയം; ടി.പിയുടെ രാഷ്ട്രീയം എല്ലാ കാലത്തും കത്തിനിൽക്കുമെന്ന് കെ കെ രമ -
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട തൃശ്ശൂർ സ്വദേശി യുവാവുമായി ഉണ്ടായിരുന്നത് ഗാഢപ്രണയമല്ല; ഗർഭിണിയായ വിവരം അറിയാമായിരുന്നു; വീട്ടിൽ പറയാൻ ധൈര്യമുണ്ടായില്ല; ഗർഭിണിയാണെന്ന് തിരിച്ചറിഞ്ഞത് വൈകിയതോടെ ഗർഭം അലസിപ്പിക്കാനുള്ള സമയം കഴിഞ്ഞിരുന്നു; നവജാത ശിശുവിന്റെ കൊലപാതത്തിൽ ആൺസുഹൃത്തിന് പങ്കില്ലെന്ന് പൊലീസ് -
അരളിപ്പൂവ് കഴിച്ചാൽ മരിക്കുമോ യുകെയിലേക്ക് ജോലിക്ക് പോകാൻ വിമാനത്താവളത്തിൽ എത്തിയ നഴ്സ് കുഴഞ്ഞുവീണു മരിച്ചതിൽ വില്ലനായി അരളിപൂവെന്ന് സൂചന; അരളിയുടെ പൂവിലും ഇലയിലുമെല്ലാം വിഷാംശമെന്ന് ആരോഗ്യ വിദഗ്ധരും; സ്ഥിരീകരിക്കാൻ ആന്തരികാവയങ്ങളുടെ പരിശോധനാഫലം വരണം
Most Read
- ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട തൃശ്ശൂർ സ്വദേശി യുവാവുമായി ഉണ്ടായിരുന്നത് ഗാഢപ്രണയമല്ല; ഗർഭിണിയായ വിവരം അറിയാമായിരുന്നു; വീട്ടിൽ പറയാൻ ധൈര്യമുണ്ടായില്ല; ഗർഭിണിയാണെന്ന് തിരിച്ചറിഞ്ഞത് വൈകിയതോടെ ഗർഭം അലസിപ്പിക്കാനുള്ള സമയം കഴിഞ്ഞിരുന്നു; നവജാത ശിശുവിന്റെ കൊലപാതത്തിൽ ആൺസുഹൃത്തിന് പങ്കില്ലെന്ന് പൊലീസ്
- മെമ്മറി കാർഡ് കാണാതായതിൽ കണ്ടക്ടറെ സംശയമുണ്ട്; കണ്ടക്ടർ ഇരുന്നത് മുൻ സീറ്റിലായിരുന്നു, പക്ഷേ പൊലീസിനോട് കള്ളം പറഞ്ഞു; അവൻ ഡിവൈഎഫ്ഐക്കാരൻ; 'സഖാവെ ഇരുന്നോളൂ, എന്നു പറഞ്ഞ് എംഎൽഎയ്ക്ക് മുൻ സീറ്റ് ഒഴിഞ്ഞു കൊടുത്തു; പാർട്ടി ഇടപെടൽ സംശയിക്കുന്നുവെന്ന് യദു
- ബിഹാറിലെ 'റോബിൻ ഹുഡി'നെ പൊക്കാൻ വേണ്ടി വന്നത് 14 മണിക്കൂർ; നവജാതശിശുവിന്റെ കൊലയാളിയിലേക്ക് എത്തിയത് വെറും മൂന്ന് മണിക്കൂറിലും; ആകെ തകർന്ന മാതാപിതാക്കൾ ആശ്വസിപ്പിച്ചും കരുതലോടെ കാവൽ നിന്നും കൊച്ചി പൊലീസ്; പനമ്പള്ളി നഗറിൽ കണ്ടത് എ.സി.പി രാജ്കുമാറിന്റെയും കൂട്ടരുടെയും അതിവേഗനീക്കം
- കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ചെന്ന് യുവതിയുടെ മൊഴി; കരഞ്ഞാൽ പുറത്ത് കേൾക്കാതിരിക്കാൻ വായിൽ തുണി തിരുകി; അമ്മ വാതിൽ മുട്ടിയപ്പോൾ പരിഭ്രാന്തിയിലായി കൈയിൽ കിട്ടിയ കവറിൽ പൊതിഞ്ഞ് താഴോട്ട് ഇട്ടു; ആൺസുഹൃത്തിനെതിരെ കേസെടുക്കുന്നത് യുവതിയുടെ മൊഴി എതിരെങ്കിൽ മാത്രം
- കുഞ്ഞിനെ വലിച്ചെറിഞ്ഞത് ഫ്ളാറ്റിന്റെ അഞ്ചാം നിലയിൽ നിന്ന്; കുറിയർ കവറിൽ താഴേക്ക് എറിഞ്ഞപ്പോൾ ഉണ്ടായ ആഘാതത്തിൽ തലയോട്ടി തകർന്നത് മരണകാരണമെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട്; ഇൻസ്റ്റാഗ്രാം താരമായ യുവതി ഗർഭിണിയായത് തൃശൂർ സ്വദേശിയായ നർത്തകനിൽ നിന്ന്
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- അരളിപ്പൂവ് കഴിച്ചാൽ മരിക്കുമോ യുകെയിലേക്ക് ജോലിക്ക് പോകാൻ വിമാനത്താവളത്തിൽ എത്തിയ നഴ്സ് കുഴഞ്ഞുവീണു മരിച്ചതിൽ വില്ലനായി അരളിപൂവെന്ന് സൂചന; അരളിയുടെ പൂവിലും ഇലയിലുമെല്ലാം വിഷാംശമെന്ന് ആരോഗ്യ വിദഗ്ധരും; സ്ഥിരീകരിക്കാൻ ആന്തരികാവയങ്ങളുടെ പരിശോധനാഫലം വരണം
- തൃശ്ശൂരിൽ കോൺഗ്രസ് ആശങ്കയിലോ? സിപിഎം ബിജെപിക്ക് വോട്ടുമറിച്ചെന്ന ആരോപണത്തിന് പിന്നാലെ കെ മുരളീധരൻ നേതാക്കളെ പേരെടുത്തു വിമർശിച്ചെന്ന് വാർത്ത; പുറത്തുവന്നത് തെറ്റായ വാർത്തകൾ; അമ്പതിനായിരം വോട്ടുകൾക്ക് വിജയിക്കുമെന്ന് പിന്നാലെ മുരളിയുടെ വിശദീകരണം
- അമേരിക്കയും, കാനഡയും, ബ്രിട്ടനും, ആസ്ട്രേലിയയുമെല്ലാം കഴിഞ്ഞകാല ഓർമ്മകളാകുന്നു; ഉന്നതപഠനത്തിനായി ഇന്ത്യൻ വിദ്യാർത്ഥികൾ ഇപ്പോൾ തിരഞ്ഞെടുക്കുന്നത് നെതർലാൻഡ്സും ഫിൻലാൻഡും; പരമ്പരാഗത ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളെ ഇന്ത്യൻ വിദ്യാർത്ഥികൾ കൈയൊഴിയുന്നു
- ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതക കേസിൽ പ്രതികളെന്ന് സംശയിക്കുന്ന മൂന്നുപേർ കാനഡയിൽ അറസ്റ്റിൽ; മൂവരും ഇന്ത്യാക്കാരെന്ന് റിപ്പോർട്ട്; പ്രതികളെ പിടികൂടിയത് ഏതാനും മാസത്തെ സൂക്ഷ്മ നിരീക്ഷണത്തിന് ശേഷം; നിജ്ജർ, കാനഡ ഒളിത്താവളമാക്കി സ്വന്തം നാട്ടിൽ ഭീകരാക്രമണം ആസൂത്രണം ചെയ്ത കുറ്റവാളി; ജസ്റ്റിൻ ട്രൂഡോ വെളുപ്പിക്കുന്ന നിജ്ജർ കൊടുംഭീകരൻ