കണ്ണൂർ വിമാനത്താവളത്തിൽ മന്ത്രിമാരുടെയും സിപിഎം ഉന്നതരുടെയും പേരു പറഞ്ഞുള്ള തട്ടിപ്പിന്റെ വ്യാപ്തി വളരെ വലുത്; വിമാനത്താവളത്തിൽ ജോലിയും കരാറുകളും വാഗ്ദാനം ചെയ്ത് എട്ട് ജില്ലകളിൽ നിന്നായി തട്ടിയെടുത്തത് 100 കോടിയോളം രൂപ; കേറ്ററിങ് കരാർ നൽകാമെന്ന പേരിലും കരാർ ഉറപ്പിച്ചു കോടികൾ വാങ്ങി; ഉയർന്ന പോസ്റ്റിലുള്ള ജോലിക്കായി പലരും കൈമാറിയത് അഞ്ച് ലക്ഷം മുതൽ 12 ലക്ഷം രൂപ വരെ; കത്തുകളും ഓഫർലെറ്ററും മുതൽ എല്ലാം അടിമുടി വ്യാജം; രജിസ്ട്രേഷൻ ഫീസ് അടക്കം വാങ്ങി അടിമുടി തട്ടിപ്പ്
കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ മന്ത്രിമാരുടെയും മുതിർന്ന സിപിഎം നേതാക്കളുടെയും പേരു പറഞ്ഞു കൊണ്ട് ജോലിയും കരാറുകളും വാഗ്ദാനം ചെയ്ത് നടത്തിയ തട്ടിപ്പിന്റെ വ്യാപ്തി വളരെ വലുത്. വിമാനത്താവളത്തിൽ ജോലിയും കരാറുകളും വാഗ്ദാനം ചെയ്ത് 8 ജില്ലകളിൽ നിന്നായി തട്ടിപ്പു സംഘം നേടിയത് 100 കോടിയിലേറെ രൂപയാണെന്നാണ് ലഭിക്കുന്ന വിവരം. ജോലി വാഗ്ദാനം ചെയ്തു കോടികൾ തട്ടിച്ചതുമായി ബന്ധപ്പെട്ട വിവരം പുറത്തുവന്നതോടെ ജോലി തട്ടിപ്പിന് ഇരയായ കൂടുതൽ പേർ പരാതിയുമായി രംഗത്തെത്തി.
ജോലി വാഗ്ദാനം ചെയ്തു പണം വാങ്ങിയതു മുതൽ കേറ്ററിങ് കരാർ നൽകാമെന്ന പേരിൽ കോടികളുടെ ഇടപാട് ഉറപ്പിച്ച സംഭവം വരെയുണ്ട് ഇക്കൂട്ടത്തിൽ. ജോലി വാഗ്ദാനം ചെയ്തവരോട് 10,000 രൂപ മുതലാണ് ആവശ്യപ്പെട്ടത്. ഉയർന്ന പോസ്റ്റിലുള്ള ജോലിക്കായി 5 മുതൽ 12 ലക്ഷം രൂപ വരെ പലരും കൈമാറിയിട്ടുമുണ്ട്. കേറ്ററിങ് കരാറിന്റെ പേരിൽ രണ്ടര കോടിയോളം രൂപയുടെ ഇടപാട് ഉറപ്പിച്ചിരുന്നതായുള്ള വിവരങ്ങളും പുറത്തുവരുന്നത്. ഭരണത്തിൽ സിപിഎമ്മാണ് ഉള്ളത് എന്നതിനാൽ ഈ നേതാക്കളുടെ പേരു ചൂണ്ടിക്കാട്ടിയാണ് ആക്രമണം നടത്തിയത്.
രാഷ്ട്രീയവും വ്യക്തിബന്ധങ്ങളും മറയാക്കി മാത്രമല്ല തട്ടിപ്പുകൾ നടന്നതെന്നും വ്യക്തമായി. വിമാനത്താവള കമ്പനികൾ, എയർപോർട്ട് അഥോറിറ്റി, എയർലൈൻ കമ്പനികൾ, ഗ്രൗണ്ട് ഹാൻഡ്ലിങ് ഉൾപ്പെടെയുള്ള സേവനങ്ങൾ ലഭ്യമാക്കുന്ന സ്ഥാപനങ്ങൾ തുടങ്ങിയവയുടെ പേരിലുള്ള വ്യാജ കത്തുകളും തട്ടിപ്പിന് ഉപയോഗിച്ചിട്ടുണ്ട്. വ്യോമയാന രംഗത്തെ പ്രശസ്ത സ്ഥാപനങ്ങളുടെ പേരിനോടു സാദൃശ്യമുള്ള പേരിൽ വ്യാജ വെബ്സൈറ്റുകൾ തയാറാക്കിയും തൊഴിൽ വെബ്സൈറ്റുകളിൽ പരസ്യം നൽകിയുമാണ് ഇവർ ഉദ്യോഗാർഥികളെ ആകർഷിച്ചത്.
റജിസ്ട്രേഷൻ ഫീസ്, യൂണിഫോം ഫീസ്, ഷൂ വാങ്ങാനുള്ള തുക, സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ ഫീസ് എന്നിങ്ങനെ പലഘട്ടങ്ങളിലായി പതിനായിരക്കണക്കിനു രൂപ ഓരോ ഉദ്യോഗാർഥിയിൽ നിന്നും ഈടാക്കും. ചിലരോട് ഇന്റർവ്യൂവിൽ പരാജയപ്പെട്ടുവെന്നും ചെറിയ കോഴ്സ് ചെയ്താൽ എല്ലാം ശരിയാവുമെന്നും നിർദ്ദേശിച്ച് സർട്ടിഫിക്കറ്റ് കോഴ്സുകൾ ചെയ്യിപ്പിച്ച സംഭവങ്ങളുമുണ്ട്.
നിർധന കുടുംബങ്ങളിൽ നിന്നുള്ളവർക്കു മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് മാത്രം ഹാജരാക്കിയാൽ സൗജന്യമായി ജോലി ശരിയാക്കിക്കൊടുക്കാമെന്നു വാഗ്ദാനം ചെയ്തും തട്ടിപ്പു നടത്തി. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാൻ ഇവർ നിർദ്ദേശിക്കുന്ന കേന്ദ്രങ്ങളിൽ എത്തണം. ചുരുങ്ങിയതു 10,000 രൂപയെങ്കിലും ഓരോരുത്തരിൽ നിന്നും ഇങ്ങനെ തട്ടിയെടുത്ത സംഭവങ്ങളുമുണ്ട്. അസൽ സർട്ടിഫിക്കറ്റുകളും പാസ്പോർട്ടും സംഘത്തിന്റെ കയ്യിൽ അകപ്പെട്ടുപോയതിനാൽ അവ തിരിച്ചുകിട്ടില്ല എന്ന ആശങ്കയിൽ പരാതി നൽകാൻ മടിക്കുന്നവരും പ്രതികളുടെ രാഷ്്ട്രീയ സ്വാധീനം ഭയന്നു നഷ്ടം സഹിക്കുന്നവരുമുണ്ട് ഇരകളുടെ കൂട്ടത്തിൽ.
സുഹൃത്തുക്കൾ വഴിയോ ബന്ധുക്കൾ വഴിയോ ഉദ്യോഗാർഥികളെ സ്വാധീനിച്ചായിരുന്നു തട്ടിപ്പു സംഘം വിലസിയത്. രാഷ്ട്രീയരംഗത്തു പിടിപാടുണ്ടെന്നു വിശ്വസിപ്പിച്ചു. കൂടാതെ തൊഴിൽ വെബ്സൈറ്റുകൾ വഴി അപേക്ഷ ക്ഷണിച്ചു. സമൂഹമാധ്യമങ്ങളിൽ നൽകുന്ന പരസ്യങ്ങളിൽ വിശ്വസിച്ചവരും ചതിയിൽപെട്ടു. മന്ത്രിമാരുടെയും സിപിഎം നേതാക്കളുടെയും കിയാൽ മാനേജിങ് ഡയറക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെയും പേരുകൾ ദുരുപയോഗിച്ചാണു തട്ടിപ്പ് നടത്തിയത്. ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയെടുത്തതായി ആരോപിച്ച് ചക്കരക്കൽ, എടക്കാട്, തലശ്ശേരി, പയ്യന്നൂർ, കണ്ണൂർ സിറ്റി, പിണറായി പൊലീസ് സ്റ്റേഷനുകളിൽ ഒട്ടേറെ പരാതികളാണ് എത്തിയത്. തൊഴിലന്വേഷകരെ സമീപിച്ച് അവരുടെ യോഗ്യതയ്ക്ക് അനുസരിച്ചുള്ള ജോലികൾ തരപ്പെടുത്തിക്കൊടുക്കാമെന്നു പറഞ്ഞു വിശ്വസിപ്പിച്ചാണ് വലയിൽ വീഴ്ത്തുന്നത്.
രാഷ്ട്രീയ നേതാക്കളുമായുള്ള ബന്ധത്തെക്കുറിച്ചുള്ള വിവരണവും കിയാൽ ഡയറക്ടർ ബോർഡിലെ സ്വാധീനത്തെക്കുറിച്ചുള്ള വീരവാദവും കേട്ടാണു പലരും പണം നൽകിയത്. വിമാനത്താവളത്തിലേക്കു കൂട്ടിക്കൊണ്ടുപോയി അവിടെവച്ച് സർട്ടിഫിക്കറ്റുകൾ നൽകാൻ ആവശ്യപ്പെട്ട സംഭവങ്ങളുമുണ്ട്. വിമാനത്താവളത്തിനു പുറത്തുവച്ച് സർട്ടിഫിക്കറ്റുകൾ വാങ്ങി കൂട്ടത്തിലൊരാൾ ടെർമിനൽ കെട്ടിടത്തിനുള്ളിലേക്ക് പോകുന്നതോടെ ഉദ്യോഗാർഥികളുടെ വിശ്വാസം വർധിക്കും. വിമാനത്താവളം പ്രവർത്തനം തുടങ്ങുന്നതിനു മുൻപേ വലവിരിച്ച സംഘം നൂറുകണക്കിനുപേരെ തട്ടിപ്പിന് ഇരയാക്കിയിട്ടുണ്ടെന്നാണു തുടർച്ചയായി എത്തുന്ന പരാതികളിൽ നിന്നു മനസ്സിലാക്കുന്നത്. വിദേശത്തെ ജോലി രാജിവച്ചു വന്നവരും ഉയർന്ന കോഴ്സുകളിൽ പ്രവേശനം ലഭിച്ചിട്ടും വിമാനത്താവളത്തിലെ ജോലി പ്രതീക്ഷിച്ച് അവസരങ്ങൾ നഷ്ടപ്പെടുത്തിയവരുമുണ്ട് കൂട്ടത്തിൽ.
വിമാനത്താവളം ഉദ്ഘാടനം ചെയ്ത് ഒരു വർഷത്തിലേറെ കഴിഞ്ഞിട്ടും ജോലി ലഭിക്കാത്തതിനെത്തുടർന്നാണ് പരാതികൾ പൊലീസ് സ്റ്റേഷനുകളിലേക്ക് എത്തിത്തുടങ്ങിയത്. കഴിഞ്ഞ ആഴ്ച ഒറ്റദിവസം പയ്യന്നൂർ സ്റ്റേഷനിൽ ലഭിച്ചത് 5 പരാതികളാണ്. ഇതിൽ അറസ്റ്റിലായ 3 പേർ റിമാൻഡിലാണ്. എട്ടു പേരിൽ നിന്നായി 25 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചതിനു തലശ്ശേരി പൊലീസ് 5 പേർക്കെതിരെ കേസെടുത്തിരുന്നു. സിറ്റി സ്റ്റേഷനിലെ പരാതിയിൽ ദമ്പതികൾക്കെതിരെ കേസുണ്ട്. തട്ടിപ്പ് സംഘങ്ങളിലൊന്നിന്റെ പ്രധാന സൂത്രധാരനെന്ന് കരുതുന്ന തലശ്ശേരിയിലെ മുഹമ്മദ് ഒനാസിസ് നാട്ടിൽനിന്ന് മുങ്ങി. വേറെയും സംഘങ്ങൾ വിമാനത്താവളത്തിൽ ജോലി വാഗ്ദാനം ചെയ്ത് പണം വാങ്ങിയതായി റിപ്പോർട്ടുണ്ട്.
വിമാനത്താവളത്തിൽ ഒഴിവുണ്ടാവുകയോ അപേക്ഷ ക്ഷണിക്കുകയോ ചെയ്യാത്ത തസ്തികകളിലേക്കാണ് നിയമനം വാഗ്ദാനം ചെയ്ത് പണം തട്ടുന്നത്. ഒനാസിസിന്റെ അക്കൗണ്ടിലേക്ക് ഓൺലൈനായാണ് പലരും പണം നൽകിയത്. അണ്ടലൂരിലെ സരിൻ പരിചയപ്പെടുത്തിയത് പ്രകാരം ഒനാസിസിന് പണം നൽകി വഞ്ചിക്കപ്പെട്ടതായി പിണറായി പൊലീസ് സ്റ്റേഷനിലും കേസെടുത്തു. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതി പൊലീസിന് കൈമാറുകയായിരുന്നു.
ഒനാസിസിന്റെ നേതൃത്വത്തിലുള്ള സംഘം വിവിധ തസ്തികകളിൽ നിയമനത്തിന് നാലുലക്ഷം രൂപയാണ് ഓരോരുത്തരിൽനിന്നും ആവശ്യപ്പെട്ടത്. രണ്ടരലക്ഷം രൂപ വീതം ആദ്യഗഡുവായി വാങ്ങി. ബാങ്ക് അക്കൗണ്ടിലേക്ക് ഓൺലൈനായേ പണം നൽകാവൂ എന്ന് പറഞ്ഞത് വിശ്വാസ്യത വർധിപ്പിച്ചെന്നാണ് പരാതിക്കാർ പറയുന്നത്. എൻജിനീയർ, സ്റ്റോർ ഇൻ ചാർജ്, ഐ.ടി. പ്രോഗ്രാമർ തുടങ്ങിയ തസ്തികകളിലേക്കാണ് നിയമനം വാഗ്ദാനം ചെയ്തത്.
പണം വാങ്ങുന്നതിനു മുന്നോടിയായി ഉദ്യോഗാർഥികളെ ഒനാസിസ് വിമാനത്താവളത്തിനടുത്തേക്ക് വിളിച്ചുവരുത്തി സർട്ടിഫിക്കറ്റ് പരിശോധന നടത്തിയതായും വ്യക്തമായി. പണം കൊടുത്ത് വഞ്ചിതരായവരിൽ മിക്കവരും നാണക്കേട് കാരണം പരാതി നൽകാൻ തയ്യാറാവുന്നില്ല. പല സംഘങ്ങളും ഇപ്പോഴും തട്ടിപ്പ് നടത്തുന്നുണ്ടെന്ന വിവരം പുറത്തുവന്നതിനെത്തുടർന്നാണ് ചിലരെങ്കിലും പരാതിയുമായെത്തിയത്.
കാടാച്ചിറ മാളികപ്പറമ്പിലെ മുൻ സിപിഎം. പ്രവർത്തകൻ രാജേഷിനെതിരേയും വിമാനത്താവളത്തിൽ തൊഴിൽ വാഗ്ദാനം ചെയ്ത് വഞ്ചിച്ചതിന് കേസുണ്ട്. പരാതികളെത്തുടർന്ന് രാജേഷിനെ സിപിഎമ്മിൽനിന്ന് പുറത്താക്കി. വിവിധ സ്റ്റേഷനുകളിലായി ഒട്ടേറെ പരാതികളെത്തിയ സാഹചര്യത്തിൽ കേന്ദ്രീകൃത അന്വേഷണം വേണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്.
നേരത്തെ വിമാനത്താവളത്തിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ മുസ്ലിം ലീഗ് പഞ്ചായത്തംഗവും കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതാക്കളും അറസ്റ്റിലായിരുന്നു. വ്യവസായ മന്ത്രിയുമായി അടുത്ത ബന്ധമുണ്ടെന്ന് വിശ്വസിപ്പിച്ചാണ് ഇവർ തട്ടിപ്പ് നടത്തിയത്. ചെറുവത്തൂർ പഞ്ചായത്തിലെ മുസ്ലിം ലീഗ് അംഗവും തൃക്കരിപ്പൂർ യൂത്ത് ലീഗ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റുമായ അനൂപ്, കോൺഗ്രസ് ചെറുവത്തൂർ മണ്ഡലം വൈസ് പ്രസിഡന്റും ഐഎൻടിയുസി നേതാവുമായ വി.വി ചന്ദ്രൻ, യൂത്ത് കോൺഗ്രസ് നേതാവ് പ്രിയദർശൻ എന്നിവരാണ് അറസ്റ്റിലായത്.
MNM Recommends
-
അർധ സെഞ്ചുറിയുമായി വിജയശിൽപിയായി സ്റ്റോയ്നിസ്; പിന്തുണച്ച് രാഹുലും ഹൂഡയും പുരാനും; മുംബൈ ഇന്ത്യൻസിന്റെ 'ലോകകപ്പ്' ടീമിനെ തകർത്ത് ലഖ്നൗ സൂപ്പർ ജയന്റ്സ്; നാല് വിക്കറ്റ് ജയത്തോടെ ലഖ്നൗ മൂന്നാമത് -
'ബിജെപിയിൽ ചേരാൻ ദല്ലാളിനൊപ്പം കണ്ടുവെന്ന ശോഭയുടെ വാദം പച്ച കള്ളം'; ആരോപണങ്ങൾ പിൻവലിച്ച് ഉടൻ മാപ്പപേക്ഷിക്കണം; അല്ലെങ്കിൽ നിയമനടപടി; രണ്ടുകോടി രൂപ നഷ്ടപരിഹാരം നൽകണം; ശോഭാസുരേന്ദ്രനും കെ സുധാകരനും ദല്ലാൾ നന്ദകുമാറിനും ഇ.പിയുടെ വക്കീൽ നോട്ടിസ് -
'വിയർപ്പു തുന്നിയിട്ട കുപ്പായം'; മഞ്ഞുമ്മൽ ബോയ്സിലെ വരികൾ പങ്കുവച്ച് സഞ്ജു സാംസൺ; ലോകകപ്പ് ടീമിലെത്തിയ ശേഷമുള്ള ആദ്യ പ്രതികരണം; അപ്രതീക്ഷിതമായി ലഭിച്ച അവസരമല്ലെന്ന് സഞ്ജുവിന്റെ പിതാവ് -
പിറന്നാൾ ദിനത്തിൽ നിരാശപ്പെടുത്തി രോഹിത്; ഗോൾഡൻ ഡക്കായി ഹാർദിക്; ലോകകപ്പ് ടീം പ്രഖ്യാപിച്ച ദിനത്തിൽ അടിതെറ്റി വീണു മുംബൈ ഇന്ത്യൻസ്; ലഖ്നൗവിന് റൺസ് 145 വിജയലക്ഷ്യം -
ആസ്ട്രസെനെക്ക മരുന്നു കമ്പനി കോവിഷീൽഡ് നിർമ്മാതാക്കളല്ല, വിതരണക്കാർ മാത്രം; അവർക്ക് മരുന്നിന്റെ ആധികാരികതയെക്കുറിച്ച് പറയാൻ അവകാശമില്ല; കോവിഷീൽഡ് വാക്സിന് ഗുരുതരമായ പാർശ്വഫലങ്ങൾ ഉണ്ടാവുന്നുവെന്നത് സത്യമോ? ലോകത്തെ ഞെട്ടിച്ച വാർത്തയുടെ യാഥാർത്ഥ്യം -
ആദ്യഘട്ടത്തിൽ പോളിങ് 66.14 ശതമാനം; രണ്ടാം ഘട്ടത്തിൽ രേഖപ്പെടുത്തിയത് 66.71; കേരളത്തിൽ 71.27 ശതമാനം; അന്തിമ കണക്കുകൾ പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ; മൂന്നാം ഘട്ടത്തിൽ ശ്രദ്ധാകേന്ദ്രമായി ഗുജറാത്ത്; മെയ് ഏഴിന് രാജ്യത്ത് 94 ലോക്സഭ മണ്ഡലങ്ങൾ വിധിയെഴുതും -
'അച്ഛൻ എന്ന വിശ്വാസ്യതയ്ക്ക് കളങ്കം; നഷ്ടപ്പെട്ടത് കുട്ടിയുടെ ബാല്യം'; ആറു വയസുകാരിയായ മകളെ പീഡിപ്പിച്ച അച്ഛന് മൂന്ന് ജീവപര്യന്തം തടവും പിഴയും ശിക്ഷ; മദ്യപിച്ച് വീട്ടിലെത്തുമ്പോൾ അച്ഛൻ മോശമായി പെരുമാറാറുണ്ടെന്ന് 15കാരിയും -
ഉന്നതർക്ക് വഴങ്ങാൻ വിദ്യാർത്ഥിനികളെ പ്രേരിപ്പിച്ചു; പണവും പരീക്ഷയിൽ ഉയർന്ന മാർക്കും വാഗ്ദാനം ചെയ്തു; വിദ്യാർത്ഥിനികളുടെ പരാതി; തെളിവായി ശബ്ദരേഖയും; വനിത പ്രൊഫസർക്ക് പത്ത് വർഷം തടവ് ശിക്ഷ -
തൈറോയിഡ് സംബന്ധിയായ അസുഖബാധിതയാണ്; ബോഡി ഷെയിം ചെയ്ത് പരിഹസിക്കരുതെന്ന് നടി അന്ന രാജൻ -
കൊല്ലം ജില്ലയിൽ ശക്തമായ വേനൽ മഴ; ഗേറ്റ് അടയ്ക്കുന്നതിനിടെ കശുവണ്ടി ഫാക്ടറി ജീവനക്കാരൻ ഇടിമിന്നലേറ്റ് മരിച്ചു; വർക്കലയിൽ വീട് തകർന്നു; കുട്ടികളുൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു -
സുരേന്ദ്രന് പകരക്കാരനായി കോന്നിയിൽ വന്നു; ആനത്താവളത്തിൽ ഏറ്റവും തലപ്പൊക്കമുള്ള താപ്പാനയായി; ആനപ്രേമികളെ കണ്ണീരിലാഴ്ത്തി നീലകണ്ഠൻ ചരിഞ്ഞു -
ഒരു സ്ത്രീയെന്ന നിലയ്ക്ക് ഒന്നു വിളിച്ചു പോലും അന്വേഷിച്ചില്ല; കൗൺസിൽ യോഗത്തിനിടെ വിതുമ്പി മേയർ; മേയർ ഫോൺ വിളിച്ചാൽ പണ്ടേ എടുക്കാറില്ലെന്ന് പ്രതിപക്ഷ അംഗങ്ങളുടെ മറുപടിയും; താൻ പ്രതികരിച്ചത് തെറ്റായ പ്രവണതക്കെതിരെ എന്ന നിലപാടിൽ ആര്യ; നിജസ്ഥിതി അറിയാൻ ബസിലെ ക്യാമറ പരിശോധിക്കാൻ പൊലീസ് -
പൂക്കോട് വെറ്റിനറി കോളേജിൽ സിദ്ധാർത്ഥൻ ക്രൂരമായി ആക്രമിക്കപ്പെട്ടു; പ്രതികൾക്കെതിരെ ഉയർന്ന ആരോപണങ്ങൾ ഗുരുതരമെന്നും സിബിഐ ഹൈക്കോടതിയിൽ; പ്രതികളുടെ ജാമ്യഹർജി പരിഗണിക്കുന്നത് പത്തിലേക്ക് മാറ്റി -
ബൗളിംഗിൽ ചെണ്ടയായി; ബാറ്റിംഗിലും ശോകം; എന്നിട്ടും മുംബൈ ഇന്ത്യൻസ് നായകനെ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനാക്കിയത് ആരുടെ താൽപര്യം? ഹാർദികിന് വേണ്ടി റിങ്കുവിന് അവസരം നിഷേധിച്ചു; ശിവം ദുബെയെ ബഞ്ചിലിരുത്തും; ലോകകപ്പ് രോഹിതിന് വൻ വെല്ലുവിളി -
ജോഫ്ര ആർച്ചറിന്റെ തിരിച്ചുവരവ്; ഐപിഎല്ലിൽ മിന്നിച്ച വിൽ ജാക്സും ഫിൾ സാൾട്ടും ഇംഗ്ലണ്ട് ടീമിൽ; ട്വന്റി 20 ലോകകപ്പിലും നയിക്കാൻ ജോസ് ബട്ലർ; 2022ൽ കിരീടം നേടിയ ടീമിൽ ആറ് മാറ്റങ്ങൾ; ദക്ഷിണാഫ്രിക്കൻ ടീമിനെയും പ്രഖ്യാപിച്ചു -
ഏതു ജയരാജനും ബിജെപിയിലേക്ക് വരാമെന്ന് പി.കെ കൃഷ്ണദാസ്; ഇടതു വലതു മുന്നണികൾ തീവ്രവാദ സംഘടന കൺസോർഷ്യം അജൻഡ നടപ്പിലാക്കി; മുഖ്യമന്ത്രി വർഗീയ പ്രചരണത്തിന് നേതൃത്വം നൽകിയെന്നും ആരോപണം -
ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തത് എന്തിന്? വെള്ളിയാഴ്ച വിശദീകരണം നൽകണമെന്ന് ഇഡിയോട് സുപ്രീംകോടതി; നിർദ്ദേശം, അറസ്റ്റിനെ ചോദ്യം ചെയ്തുള്ള ഹർജിയിൽ വാദം കേൾക്കവെ -
തെറ്റിദ്ധരിപ്പിക്കുന്ന അവകാശങ്ങൾ ഉൾപ്പെട്ട പരസ്യം; അത്രയും വലിപ്പം ഉള്ളതായിരിക്കണം മാപ്പും; ബാബാ രാംദേവും ബാലകൃഷ്ണയും ക്ഷമാപണം നടത്തിയ പത്രങ്ങളുടെ യഥാർഥ പേജ് നേരിട്ട് ഹാജരാക്കണം; പതഞ്ജലിയിൽ പിടിമുറുക്കി സുപ്രീം കോടതി -
വാക്സിനുകൾ ഉൾപ്പെടെയുള്ള എല്ലാ മരുന്നുകളും അപൂർവമായ പാർശ്വഫലങ്ങൾ ഉണ്ടാക്കാം; കോവിഡ് വാക്സിന്റെ പാർശ്വഫലത്തിൽ ആശങ്ക വേണ്ടെന്ന് ഡോ. ബി. ഇക്ബാൽ; പത്രവാർത്തകൾ ആശങ്കകൾക്ക് ഇടയാക്കുന്നതായി ആരോഗ്യപ്രവർത്തകൻ -
ഐപിഎല്ലിൽ വർഷങ്ങളോളം തിളങ്ങിയിട്ടും ഇന്ത്യൻ ലോകകപ്പ് ടീമിന്റെ 'പടിക്ക് പുറത്ത്'; സീസണിൽ നായകനായും വ്യക്തിഗത മികവിലും രാജസ്ഥാനെ തലപ്പത്ത് എത്തിച്ചതോടെ സെലക്ടർമാർക്ക് മനംമാറ്റം; സഞ്ജുവിന് ഒടുവിൽ നീതി
Most Read
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- ആസ്ട്രസെനെക്ക മരുന്നു കമ്പനി കോവിഷീൽഡ് നിർമ്മാതാക്കളല്ല, വിതരണക്കാർ മാത്രം; അവർക്ക് മരുന്നിന്റെ ആധികാരികതയെക്കുറിച്ച് പറയാൻ അവകാശമില്ല; കോവിഷീൽഡ് വാക്സിന് ഗുരുതരമായ പാർശ്വഫലങ്ങൾ ഉണ്ടാവുന്നുവെന്നത് സത്യമോ? ലോകത്തെ ഞെട്ടിച്ച വാർത്തയുടെ യാഥാർത്ഥ്യം
- ഒരു സ്ത്രീയെന്ന നിലയ്ക്ക് ഒന്നു വിളിച്ചു പോലും അന്വേഷിച്ചില്ല; കൗൺസിൽ യോഗത്തിനിടെ വിതുമ്പി മേയർ; മേയർ ഫോൺ വിളിച്ചാൽ പണ്ടേ എടുക്കാറില്ലെന്ന് പ്രതിപക്ഷ അംഗങ്ങളുടെ മറുപടിയും; താൻ പ്രതികരിച്ചത് തെറ്റായ പ്രവണതക്കെതിരെ എന്ന നിലപാടിൽ ആര്യ; നിജസ്ഥിതി അറിയാൻ ബസിലെ ക്യാമറ പരിശോധിക്കാൻ പൊലീസ്
- ക്രിസ്ത്യൻ പെൺകുട്ടികളെ തെരഞ്ഞുപിടിച്ച് ബലാത്സഗം ചെയ്ത് ഇസ്ലാമിലേക്ക് മാറ്റും; പാശ്ചാത്യ വിദ്യാഭ്യാസം പാടില്ല; പരിണാമം, ബിഗ് ബാങ് എന്നിവ പഠിപ്പിക്കരുത്; 8 മാസത്തിനിടെ കാണാതായത് അയ്യായിരത്തോളം വിദ്യർത്ഥികളെ; ചൈൽഡ് കിഡ്നാപ്പ് ആഫ്രിക്കയിൽ കുടിൽ വ്യവസായമാവുമ്പോൾ!
- 'വിയർപ്പു തുന്നിയിട്ട കുപ്പായം'; മഞ്ഞുമ്മൽ ബോയ്സിലെ വരികൾ പങ്കുവച്ച് സഞ്ജു സാംസൺ; ലോകകപ്പ് ടീമിലെത്തിയ ശേഷമുള്ള ആദ്യ പ്രതികരണം; അപ്രതീക്ഷിതമായി ലഭിച്ച അവസരമല്ലെന്ന് സഞ്ജുവിന്റെ പിതാവ്
- തൈറോയിഡ് സംബന്ധിയായ അസുഖബാധിതയാണ്; ബോഡി ഷെയിം ചെയ്ത് പരിഹസിക്കരുതെന്ന് നടി അന്ന രാജൻ
- 'ബിജെപിയിൽ ചേരാൻ ദല്ലാളിനൊപ്പം കണ്ടുവെന്ന ശോഭയുടെ വാദം പച്ച കള്ളം'; ആരോപണങ്ങൾ പിൻവലിച്ച് ഉടൻ മാപ്പപേക്ഷിക്കണം; അല്ലെങ്കിൽ നിയമനടപടി; രണ്ടുകോടി രൂപ നഷ്ടപരിഹാരം നൽകണം; ശോഭാസുരേന്ദ്രനും കെ സുധാകരനും ദല്ലാൾ നന്ദകുമാറിനും ഇ.പിയുടെ വക്കീൽ നോട്ടിസ്
- ഉന്നതർക്ക് വഴങ്ങാൻ വിദ്യാർത്ഥിനികളെ പ്രേരിപ്പിച്ചു; പണവും പരീക്ഷയിൽ ഉയർന്ന മാർക്കും വാഗ്ദാനം ചെയ്തു; വിദ്യാർത്ഥിനികളുടെ പരാതി; തെളിവായി ശബ്ദരേഖയും; വനിത പ്രൊഫസർക്ക് പത്ത് വർഷം തടവ് ശിക്ഷ
- ബൗളിംഗിൽ ചെണ്ടയായി; ബാറ്റിംഗിലും ശോകം; എന്നിട്ടും മുംബൈ ഇന്ത്യൻസ് നായകനെ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനാക്കിയത് ആരുടെ താൽപര്യം? ഹാർദികിന് വേണ്ടി റിങ്കുവിന് അവസരം നിഷേധിച്ചു; ശിവം ദുബെയെ ബഞ്ചിലിരുത്തും; ലോകകപ്പ് രോഹിതിന് വൻ വെല്ലുവിളി
- അർധ സെഞ്ചുറിയുമായി വിജയശിൽപിയായി സ്റ്റോയ്നിസ്; പിന്തുണച്ച് രാഹുലും ഹൂഡയും പുരാനും; മുംബൈ ഇന്ത്യൻസിന്റെ 'ലോകകപ്പ്' ടീമിനെ തകർത്ത് ലഖ്നൗ സൂപ്പർ ജയന്റ്സ്; നാല് വിക്കറ്റ് ജയത്തോടെ ലഖ്നൗ മൂന്നാമത്