നെയ്യാറ്റിൻകരയിൽ രാജനേയും അമ്പിളിയേയും കരിച്ചു കൊന്നു; കടയ്ക്കാവൂരിൽ ക്രൂരത അമ്മയെ മകന്റെ പീഡനക്കാരിയാക്കിയും; പൊലീസിനെ പരാതി അറിയിച്ചിട്ടില്ലെന്ന സിഡബ്ല്യൂസി അംഗത്തിന്റെ വെളിപ്പെടുത്തൽ ഗൗരവതരം; മൊഴി ചൊല്ലി പുനർ വിവാഹം കഴിച്ചവനെ വെറുതെ വിട്ടതും ചർച്ചയിൽ; ആ പീഡന കേസിലുള്ളത് അച്ഛന്റെ ക്രൂര മനസ്സ്; മറുനാടൻ പുറത്തു കൊണ്ടു വന്ന സത്യം ചർച്ചയാകുമ്പോൾ
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ രാജനേയും ഭാര്യയേയും കത്തിച്ചു കൊന്ന പൊലീസ് കടയ്ക്കാവൂരിൽ അമ്മയ്ക്കെതിരെ ഉണ്ടാക്കിയത് മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന കേസ്. ആ അമ്മയുടെ ഭാഗത്താണ് ന്യായമെന്ന വാദം ശക്തിപ്പെടുത്തി പുതിയ വെളിപ്പെടുത്തൽ. കുട്ടികളുടെ മാനസികാരോഗ്യത്തെ കുറിച്ചുള്ള കാര്യങ്ങൾ നോക്കുന്ന സിഡബ്ല്യൂസിയുടെ നിർദ്ദേശ പ്രകാരമാണ് കേസെടുത്തതെന്നായിരുന്നു രേഖകളിൽ പൊലീസ് പറഞ്ഞത്. എന്നാൽ ഇത് ശരിയല്ലെന്ന് പൊലീസ് പരാതിക്കാരിയായ പേരു നൽകിയ വ്യക്തി തന്നെ വെളിപ്പെടുത്തി. ഇതോടെ കേസ് കെട്ടിചമച്ചതാണെന്ന വാദം ശക്തമാകുകയാണ്.
കുട്ടി ലൈംഗികപീഡനത്തിന് ഇരയായെന്ന വിവരം പൊലീസിനെ അറിയിച്ചത് ശിശുക്ഷേമസമിതിയല്ലെന്ന് ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റി അധ്യക്ഷ അഡ്വ. എൻ സുനന്ദ പറഞ്ഞു. പൊലീസ് ശിശുക്ഷേമസമിതിയോട് കുട്ടിക്ക് കൗൺസിലിങ് കൊടുത്ത് റിപ്പോർട്ട് നൽകാൻ മാത്രമാണ് പറഞ്ഞത്. അത് ചെയ്തിട്ടുണ്ടെന്നും പൊലീസ് എഫ്ഐആറിൽ വിവരമറിയിച്ചത് സിഡബ്ല്യുസി ആണെന്ന് എഴുതിയത് തെറ്റാണെന്നും ശിശുക്ഷേമസമിതി അധ്യക്ഷ വ്യക്തമാക്കുന്നു.
'പൊലീസ് കുട്ടിക്ക് കൗൺസിലിങ് നൽകി റിപ്പോർട്ട് ഹാജരാക്കണം എന്ന് മാത്രമാണ് പറഞ്ഞത്. ഒരു ലേഡി കോൺസ്റ്റബിളിനെയും കൂട്ടിയാണ് പതിനാലുകാരനായ കുട്ടിയെ കൗൺസിലിംഗിനായി കൊണ്ടുവന്നത്. പൊലീസിന് നേരത്തേ വിവരം കിട്ടിയതുകൊണ്ടാണല്ലോ കുട്ടിയെ കൗൺസിലിംഗിന് കൊണ്ടുവന്നത്. അപ്പോൾ ആ വിവരം നൽകിയത് ആരാണോ അവരുടെ പേരാണ്, വിവരം നൽകിയ ആൾ എന്ന കോളത്തിൽ വരേണ്ടത്. അല്ലാതെ ശിശുക്ഷേമസമിതി വിവരം നൽകി എന്നെഴുതുന്നത് തെറ്റാണ്', എന്ന് അഡ്വ. സുനന്ദ പറയുന്നു. ഇടയ്ക്ക് മാത്രമേ കുട്ടിക്ക് കൗൺസിലിങ് നൽകാനായിട്ടുള്ളൂ എന്ന് ശിശുക്ഷേമസമിതി അധ്യക്ഷ പറയുന്നു. പൊലീസ് ആവശ്യപ്പെട്ടാൽ കൂടുതൽ കാര്യക്ഷമമായ കൗൺസിലിങ് റിപ്പോർട്ട് നൽകാനാകും. പൊലീസ് നിലവിലെ എഫ്ഐആറിലെ പിഴവ് തിരുത്തണമെന്നും അഡ്വ. സുനന്ദ ആവശ്യപ്പെടുന്നു.
മകനെ അമ്മ പീഡിപ്പിച്ചെന്ന പരാതി വ്യാജമാണെന്ന സംശയം ഇതോടെ ബലപ്പെടുകയാണ്. മുഖ്യമന്ത്രിക്കും ഡിജിപിക്കും ബന്ധുക്കൾ പരാതി നൽകിയേക്കും. മനുഷ്യാവകാശ കമ്മീഷനെയും സമീപിക്കും. മകൾക്കെതിരെയുള്ള ആരോപണം കെട്ടിച്ചമച്ചതാണെന്നും, അന്വേഷണം വേണമെന്നുമാണ് യുവതിയുടെ അമ്മയുടെ ആവശ്യം. അന്വേഷണം ആവശ്യപ്പെട്ട് അഞ്ച് ദിവസം മുൻപ് കുടുംബം ആറ്റിങ്ങൽ ഡിവൈഎസ്പിക്ക് പരാതി നൽകിയിരുന്നു.എന്നാൽ അന്വേഷണം ഇതുവരെ തുടങ്ങിയിട്ടില്ലെന്ന് ബന്ധുക്കൾ പറയുന്നു. പൊലീസിന്റെ ക്രൂരതയാണ് യുവതിയെ ജയിലിൽ അടച്ചത്.
കടയ്ക്കാവൂരിൽ അമ്മ മകനെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായി ജയിലിനുള്ളിൽ കഴിയുന്ന വാർത്തയുടെ മറുഭാഗം അന്വേഷിച്ചു വിവരം പുറത്തു കൊണ്ടുവന്നത് മറുനാടൻ മലയാളിയാണ്. പൊലീസും പരാതിക്കാരനായ യുവതിയുടെ ഭർത്താവും അമിത താൽപ്പര്യം പ്രകടിപ്പിച്ച ഈ കേസിന് പിന്നിൽ ചില പകപോക്കലുകൾ ഉണ്ടെന്നാണ് മറുനാടൻ അന്വേഷണത്തിൽ കണ്ടെത്തിയത്. ബോധപൂർവമായി യുവതിയെ കുടുക്കിയെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ഇത് ശരി വയ്ക്കുന്നതാണ് പുതിയ വെളിപ്പെടുത്തലും. ഇപ്പോൾ മറ്റ് മാധ്യമങ്ങളും ഈ വിഷയം ഏറ്റെടുക്കുകയാണ്.
ഈ ആരോപണം ബന്ധുക്കളും യുവതിയുടെ സുഹൃത്തുക്കളും ആവർത്തിക്കുകയാണ്. അമ്മയ്ക്കെതിരെ മൊഴി നൽകാൻ അച്ഛൻ സഹോദരനെ നിർബന്ധിച്ചിരുന്നതായി ഇളയകുട്ടി വെളിപ്പെടുത്തി. യുവതിയെ കേസിൽ സഹായിക്കുന്ന സാമൂഹ്യ പ്രവർത്തകരോടാണ് ഈ വെളിപ്പെടുത്തൽ നടത്തിയത്. ഉമ്മച്ചിയെ കുടുക്കാൻ വേണ്ടി ഉണ്ടാക്കിയ കള്ളക്കേസാണ് ഇതെന്നാണ് ഇളയ കുഞ്ഞ് ആരോപിക്കുന്നത്. ചൈൽഡ് ലൈൻ പ്രവർത്തകർ തന്നെ തെറ്റായ ചോദ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ബുദ്ധിമുട്ടിച്ചെന്നും ഇളയ കുട്ടി പറഞ്ഞു. മാതാവിനെതിരെ മൊഴി കൊടുക്കാൻ തയ്യാറാകാതിരുന്നതു കൊണ്ടാണ് സഹോദരനെ കൊണ്ട് നിർബന്ധിച്ചു മൊഴി കൊടുപ്പിച്ചതെന്നും ഇളയകുട്ടി പ്രതികരിച്ചു.
കുട്ടികളെ പിതാവ് മർദ്ദിക്കുന്ന പതിവുണ്ടായിരുന്നു എന്നുമാണ് അറസ്റ്റിലായ യുവതിയുടെ മാതാപിതാക്കളും പറയുന്നത്. ഭർത്താവിന്റെ രണ്ടാം വിവാഹത്തെ എതിർത്തതിന്റെ വൈരാഗ്യത്തിൽ കേസിൽ കുടുക്കിയതാണെന്ന് ഇവർ പറയുന്നു. ഭാര്യയ്ക്കെതിരെ പരാതിയുമായെത്തിയ ഭർത്താവ് നിയമപരമായി വിവാഹമോചനം നേടാതെയാണ് മറ്റൊരു വിവാഹം കഴിച്ചത്. പതിനേഴും പതിനാലും പതിനൊന്നും വയസുള്ള മൂന്ന് ആൺകുട്ടികളും 6 വയസുള്ള പെൺകുട്ടിയുമാണ് കുറ്റാരോപിതയായ യുവതിക്കുള്ളത്. രാജ്യത്തെ നിയമം അനുസരിച്ച് മൊഴി ചൊല്ലൽ നിയമ വിരുദ്ധമാണ്. വലിയ വീഴ്ചകൾ ഇക്കാര്യത്തിൽ പൊലീസിന് സംഭവിച്ചു. മൊഴി ചൊല്ലിയ ഭർത്താവിന് വേണ്ടി ഭാര്യയെ അഴിക്കുള്ളിൽ അടയ്ക്കുകയായിരുന്നു കടയ്ക്കാവൂർ പൊലീസ്. ഇതിന് പിന്നിൽ വലിയ ഇടപെടൽ നടന്നിട്ടുണ്ട്.
ഇപ്പോൾ കുടുംബ കലഹത്തിലേക്കും പോക്സോ കേസിലേക്കും നീണ്ട ഈ ബന്ധം ഒരു പ്രണയവിവാഹമായിരുന്നു എന്നതും ശ്രദ്ധമായിരുന്നു. ഭർത്താവിന്റെ നിരന്തര പീഡനമായതോടെ മൂന്ന് വർഷമായി ഭർത്താവുമായി വേർപെട്ടാണ് താമസം. മൊഴി ചൊല്ലി വിവാഹ മോചനം. ഇതിന് ശേഷം ഭർത്താവ് മറ്റൊരു വിവാഹം കഴിച്ചു. അതിന് ശേഷം മൂന്ന് കുട്ടികളെ ഭർത്താവിനൊപ്പം കൊണ്ടുപോയി. ഇതിലൊരു കുട്ടിയുടെ മൊഴിയിലാണ് കേസും അറസ്റ്റും. എന്നാൽ മകനെ കൊണ്ട് ഭർത്താവ് പറഞ്ഞ് പറയിപ്പിച്ചതാണെന്ന് യുവതിക്കൊപ്പമുള്ള കുട്ടിയുടെ വാക്കുകൾ സൂചിപ്പിക്കുന്നു.
നിയമപരമായി വിവാഹമോചനം നേടാതെ രണ്ടാം വിവാഹം കഴിച്ചതിനെ എതിർത്തും ജീവനാംശം ആവശ്യപ്പെട്ടും യുവതി പരാതി നൽകിയിരുന്നു. ഇതിലെ വൈരാഗ്യമാണ് പരാതിക്ക് കാരണമെന്നും ആക്ഷേപമുണ്ട്. മകളുടെ നിരപരാധിത്വം തെളിയിക്കാനുള്ള നെട്ടോട്ടത്തിലാണ് പ്രായമായ ഈ മാതാപിതാക്കളും അവർക്കൊപ്പമുള്ള നാട്ടുകാരും. യുവതിയെ കള്ളക്കേസിൽ കുടുക്കിയതാണെന്നാണ് നാട്ടുകാരുടെ ആരോപണം. ഇവർക്ക് ഏതുവിധേനയും നീതി നേടിക്കൊടുക്കാൻ ഇടപെടൽ വേണമെന്ന ആവശ്യവും ശക്തമായി ഉയരുന്നുണ്.
ഇളയകുട്ടിയുടെ വെളിപ്പെടുത്തലോടെ ഈ കേസ് കൂടുതൽ സമൂഹത്തിൽ ചർച്ചയാകുകയാണ്. ഈ വാർത്ത പുറത്തുവന്നപ്പോൾ വലിയ ഞെട്ടലാണ് കേരളത്തിൽ ഉണ്ടായത്. എന്നാൽ, പോക്സോ കേസ് എന്ന നിലയിൽ തീർത്തും അസ്വഭാവിക സംഭവം എന്ന നിലയിലാണ് ഇതേക്കുറിച്ച് കൂടുതൽ വിശദാംശങ്ങൾ മറുനാടൻ അന്വേഷിച്ചത്. ഏതെങ്കിലും ഒരു അമ്മയ്ക്ക് തന്റെ മകനോട് അങ്ങനെ പ്രവർത്തിക്കാൻ സാധിക്കുമോ എന്ന് തീർത്തും അവിശ്വസനീയ കാര്യം ആയതു കൊണ്ടാണ് അത്തരമൊരു പരിശോധനക്ക് മറുനാടൻ മുതിർന്നത്. ഈ ഭാഗങ്ങൾ ശക്തമാകുന്ന വിവരമാണ് പിന്നീട് പുറത്തുവന്നത്.
യുവതിയുമായുള്ള വിവാഹബന്ധം വേർപെടുത്താതെ മൂന്നു വർഷമായി ഭർത്താവ് അകന്നു കഴിയുകയാണെന്നും, മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചതറിഞ്ഞ് ജീവനാംശം തേടി കോടതിയെ സമീപിച്ചതാണ് പോക്സോ കേസിൽ കുടുക്കാൻ കാരണമെന്നും ബന്ധുക്കൾ ആരോപിക്കുന്നു.യുവതി ഇപ്പോൾ റിമാൻഡിലാണ്.സംഭവത്തിൽ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ രൂപീകരിച്ചിട്ടുണ്ട്.
MNM Recommends
-
ഗസ്സയിൽ വെടിനിർത്താൻ ഹമാസും ഇസ്രയേലും വിട്ടുവീഴ്ചക്ക്; ആദ്യഘട്ടത്തിൽ ഹമാസ് വനിത, സിവിലിയൻ ബന്ദികളെ മോചിപ്പിക്കും; മാനുഷിക സഹായം എത്തിക്കാൻ ഗസ്സയിലെ തീര റോഡിൽനിന്ന് പിന്മാറാൻ ഇസ്രയേൽ സൈന്യവും; മൂന്നുഘട്ട വെടിനിർത്തലിലേക്ക് അടുക്കുന്നുവെന്ന് റിപ്പോർട്ട് -
മാസപ്പടിയിൽ മന്ത്രി മുഹമ്മദ് റിയാസിനെതിരെ ആരോപണം തിരിച്ച് മാത്യു കുഴൽനാടൻ; കർത്തായുടെ കമ്പനിക്കു ടൂറിസം പദ്ധതി തുടങ്ങാൻ അനുകൂല ശുപാർശ നൽകി ടൂറിസം വകുപ്പ്; നീക്കം വീണയുടെ കമ്പനിക്ക് സിഎംആർഎൽ പണം നൽകി കൊണ്ടിരിക്കവേ തന്നെ; രേഖകൾ നൽകിയത് കോടതിയിൽ -
'പവർക്കട്ട്' എന്ന വാക്ക് ഉപയോഗിക്കാതെ കെ.എസ്.ഇ.ബിയുടെ കണ്ണിൽ പൊടിയിൽ തന്ത്രം! പ്രാദേശിക വൈദ്യുതി നിയന്ത്രണം കടുകട്ടിയാകും; രാത്രി ഏഴിനും അർധരാത്രി ഒന്നിനും ഇടയിൽ ഇടവിട്ടുള്ള വൈദ്യുതി നിയന്ത്രണത്തിൽ ഉറക്കം പോയി മലയാളികൾ -
ആ ഒരു കോടി രൂപയിൽ ഇനി സിപിഎമ്മിന് തൊടാൻ കഴിയില്ലേ? രേഖ ഹാജരാക്കുകയോ കൃത്യമായ വിശദീകരണം നൽകുകയോ ചെയ്തില്ലെങ്കിൽ തുക പിടിച്ചെടുക്കും; അക്കൗണ്ട് മരവിപ്പിച്ചത് പണത്തിന്റെ സ്രോതസിന്റെ കാര്യത്തിൽ വ്യക്തത വരാത്തതിനാൽ; ലെവിയും സംഭാവനയുമെന്ന ജില്ലാ സെക്രട്ടറിയുടെ വിശദീകരണം മാത്രം പോരാ! -
ജെസ്ന കേസിൽ പിതാവ് കോടതിയിൽ തെളിവുകൾ കൈമാറി; ചിത്രങ്ങൾ അടക്കമുള്ള തെളിവുകൾ മുമ്പ് സിബിഐ പരിശോധിച്ചിരുന്നോ എന്ന് കോടതി; കേസ് ഡയറി ഹാജരാക്കാൻ ഉത്തരവിട്ടു; ജെസ്നയുടെ സഹപാഠിയായ സുഹൃത്ത് തെറ്റുകാരനല്ല; മറ്റൊരു സുഹൃത്താണ് പിന്നിലെന്ന് പിതാവ് ജയിംസ് ജോസഫ് -
മരണത്തെ മുഖാമുഖം കണ്ടപ്പോഴും രാജ്യസ്നേഹം മുറുകെ പിടിച്ചു; ദിവസങ്ങളോളം ഊണും ഉറക്കവും ഉപേക്ഷിച്ച് ഇന്ത്യൻ പട്ടാളക്കാരെ ശുശ്രൂഷിച്ച കരുത്ത്; ഇന്തോ-പാക് യുദ്ധത്തിൽ നിന്നും പലപ്പോഴും രക്ഷപ്പെട്ടത് ട്രെഞ്ചുകളിലേക്ക് ചാടി: ഓർമകൾ ബാക്കിയാക്കി ലഫ്. കേണൽ കെ.കെ.മീനാക്ഷി യാത്രയായി -
രോഹിത് വേമുല ദലിതനല്ലെന്നു ചൂണ്ടിക്കാട്ടി പൊലീസ് റിപ്പോർട്ടിൽ പ്രതിഷേധം കനത്തു; അന്വേഷണ റിപ്പോർട്ട് തള്ളി തെലങ്കാന സർക്കാർ; പുനരന്വേഷണത്തിന് ഉത്തരവിട്ടു; കോടതിയിൽ ലഭിച്ച റിപ്പോർട്ട് തള്ളണമെന്ന് ഡിജിപി അപേക്ഷ നൽകും; കോളിളക്കം സൃഷ്ടിച്ച ആത്മഹത്യാ കേസിൽ വീണ്ടും അന്വേഷണം -
കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ചെന്ന് യുവതിയുടെ മൊഴി; കരഞ്ഞാൽ പുറത്ത് കേൾക്കാതിരിക്കാൻ വായിൽ തുണി തിരുകി; അമ്മ വാതിൽ മുട്ടിയപ്പോൾ പരിഭ്രാന്തിയിലായി കൈയിൽ കിട്ടിയ കവറിൽ പൊതിഞ്ഞ് താഴോട്ട് ഇട്ടു; ആൺസുഹൃത്തിനെതിരെ കേസെടുക്കുന്നത് യുവതിയുടെ മൊഴി എതിരെങ്കിൽ മാത്രം; പനമ്പള്ളി നഗറിൽ പൊലീസ് നീക്കങ്ങളും അതിവേഗത്തിൽ -
തിരുവനന്തപുരത്ത് വീണ്ടും ഓൺലൈൻ തട്ടിപ്പ്; ഷെയർ ട്രേഡിങ്ങിലൂടെ കോടികളുടെ ലാഭം വാഗ്ദാനം ചെയ്ത് നാലു പേരിൽ നിന്നായി തട്ടിയെടുത്തത് 1.90 കോടി രൂപ: 49കാരന് നഷ്ടമായത് 1.44 കോടി രൂപ -
കേരനിരകളാടുന്ന കേരളത്തിന്റെ മനോഹര ദൃശ്യങ്ങളുമായി ഡബിൾ ഡെക്കർ ബസ്സുകൾ ലണ്ടൻ തെരുവിൽ; കേരളത്തിന്റെ ദൃശ്യചാരുത വഹിച്ച് പായുന്ന ബ്രിട്ടീഷ് ബസ്സുകളുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ; കേരള സർക്കാരിന്റെ വിനോദ സഞ്ചാര പ്രചാരണം ലോക ശ്രദ്ധ പിടിച്ചു പറ്റുമ്പോൾ -
കൗൺസിൽ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് ശേഷവും ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിനെ പുറത്താക്കാനുള്ള നീക്കമില്ല; നീക്കം പ്രധാനമന്ത്രി മാറിയാലും ചുരുങ്ങിയ സമയത്തിനുള്ളിൽ നടക്കുവാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പിൽ കൺസർവേറ്റീവ് പാർട്ടി അധികാരത്തിലെത്തുകയില്ലെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിൽ -
തിരുവല്ലയിൽ കാറും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ച സംഭവം; ഓട്ടോ ഡ്രൈവറുടെ കുടുംബത്തിന് ഇൻഷുറൻസ് കമ്പനി 32 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം -
അടച്ചിട്ടവീടിനുള്ളിൽ വയോദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹങ്ങൾക്ക് ദിവസങ്ങളുടെ പഴക്കം -
കൊല്ലത്ത് ദമ്പതികളും ബന്ധുവായ സ്ത്രീയും വെള്ളക്കെട്ടിൽ മുങ്ങി മരിച്ച നിലയിൽ; ദമ്പതികളുടെ മരണം കുളിക്കാനിറങ്ങിയ ബന്ധുവായ സ്ത്രീയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ -
ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതക കേസിൽ പ്രതികളെന്ന് സംശയിക്കുന്ന മൂന്നുപേർ കാനഡയിൽ അറസ്റ്റിൽ; മൂവരും ഇന്ത്യാക്കാരെന്ന് റിപ്പോർട്ട്; പ്രതികളെ പിടികൂടിയത് ഏതാനും മാസത്തെ സൂക്ഷ്മ നിരീക്ഷണത്തിന് ശേഷം; നിജ്ജർ, കാനഡ ഒളിത്താവളമാക്കി സ്വന്തം നാട്ടിൽ ഭീകരാക്രമണം ആസൂത്രണം ചെയ്ത കുറ്റവാളി; ജസ്റ്റിൻ ട്രൂഡോ വെളുപ്പിക്കുന്ന നിജ്ജർ കൊടുംഭീകരൻ -
വാംഖഡെയിൽ സ്പിൻ കെണി ഒരുക്കി വരുൺ ചക്രവർത്തിയും സുനിൻ നരെയ്നും; വാലറ്റത്തെ എറിഞ്ഞിട്ട് മിച്ചൽ സ്റ്റാർക്ക്; സ്വന്തം കാണികൾക്ക് മുന്നിൽ കൊൽക്കത്തയോട് നാണംകെട്ട് മുംബൈ ഇന്ത്യൻസ്; പ്ലേ ഓഫ് കാണാതെ പുറത്ത് -
സ്വന്തം മണ്ണിൽ വിൻഡീസ് കപ്പുയർത്തുമോ? ട്വന്റി 20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് വെസ്റ്റിൻഡീസ്; റോവ്മാൻ പവൽ നയിക്കുന്ന ടീമിൽ നിറയെ വെടിക്കെട്ട് വീരന്മാർ; വൻ പദ്ധതികളുമായി ഡാരൻ സമി -
കുഞ്ഞിനെ വലിച്ചെറിഞ്ഞത് ഫ്ളാറ്റിന്റെ അഞ്ചാം നിലയിൽ നിന്ന്; കുറിയർ കവറിൽ താഴേക്ക് എറിഞ്ഞപ്പോൾ ഉണ്ടായ ആഘാതത്തിൽ തലയോട്ടി തകർന്നത് മരണകാരണമെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട്; ഇൻസ്റ്റാഗ്രാം താരമായ യുവതി ഗർഭിണിയായത് തൃശൂർ സ്വദേശിയായ നർത്തകനിൽ നിന്ന് -
വീട്ടുജോലിക്കാരിയുടെ പീഡന പരാതി; മൂന്ന് തവണ നോട്ടീസ് നൽകിയിട്ടും ചോദ്യം ചെയ്യലിന് ഹാജരായില്ല; പ്രജ്വലിനു പിന്നാലെ എച്ച്.ഡി.രേവണ്ണയ്ക്കെതിരെയും ലുക്കൗട്ട് നോട്ടിസ്; ഇരയായ യുവതിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചതിനും കേസ് -
എന്തുസംഭവിക്കുമെന്ന് അറിയാതെ കപ്പലിൽ കഴിഞ്ഞത് 20 നാളുകൾ; ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കം എല്ലാ ജീവനക്കാരെയും വിട്ടയച്ചു; 24 പേരെയും വിട്ടയച്ചത് മാനുഷിക പരിഗണന വച്ചെന്ന് ഇറാൻ വിദേശകാര്യ മന്ത്രി
Most Read
- കുഞ്ഞിനെ വലിച്ചെറിഞ്ഞത് ഫ്ളാറ്റിന്റെ അഞ്ചാം നിലയിൽ നിന്ന്; കുറിയർ കവറിൽ താഴേക്ക് എറിഞ്ഞപ്പോൾ ഉണ്ടായ ആഘാതത്തിൽ തലയോട്ടി തകർന്നത് മരണകാരണമെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട്; ഇൻസ്റ്റാഗ്രാം താരമായ യുവതി ഗർഭിണിയായത് തൃശൂർ സ്വദേശിയായ നർത്തകനിൽ നിന്ന്
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതക കേസിൽ പ്രതികളെന്ന് സംശയിക്കുന്ന മൂന്നുപേർ കാനഡയിൽ അറസ്റ്റിൽ; മൂവരും ഇന്ത്യാക്കാരെന്ന് റിപ്പോർട്ട്; പ്രതികളെ പിടികൂടിയത് ഏതാനും മാസത്തെ സൂക്ഷ്മ നിരീക്ഷണത്തിന് ശേഷം; നിജ്ജർ, കാനഡ ഒളിത്താവളമാക്കി സ്വന്തം നാട്ടിൽ ഭീകരാക്രമണം ആസൂത്രണം ചെയ്ത കുറ്റവാളി; ജസ്റ്റിൻ ട്രൂഡോ വെളുപ്പിക്കുന്ന നിജ്ജർ കൊടുംഭീകരൻ
- കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ചെന്ന് യുവതിയുടെ മൊഴി; കരഞ്ഞാൽ പുറത്ത് കേൾക്കാതിരിക്കാൻ വായിൽ തുണി തിരുകി; അമ്മ വാതിൽ മുട്ടിയപ്പോൾ പരിഭ്രാന്തിയിലായി കൈയിൽ കിട്ടിയ കവറിൽ പൊതിഞ്ഞ് താഴോട്ട് ഇട്ടു; ആൺസുഹൃത്തിനെതിരെ കേസെടുക്കുന്നത് യുവതിയുടെ മൊഴി എതിരെങ്കിൽ മാത്രം; പനമ്പള്ളി നഗറിൽ പൊലീസ് നീക്കങ്ങളും അതിവേഗത്തിൽ
- സ്വന്തം മണ്ണിൽ വിൻഡീസ് കപ്പുയർത്തുമോ? ട്വന്റി 20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് വെസ്റ്റിൻഡീസ്; റോവ്മാൻ പവൽ നയിക്കുന്ന ടീമിൽ നിറയെ വെടിക്കെട്ട് വീരന്മാർ; വൻ പദ്ധതികളുമായി ഡാരൻ സമി
- ആരുമറിയാതെ പ്രസവം; മൂന്ന് മണിക്കൂർ എടുത്ത് കുട്ടിയെ ആമസോൺ കവറിൽ സുരക്ഷിതമായി പൊതിഞ്ഞ് എറിഞ്ഞത് ഫ്ളാറ്റിന് അടുത്തുള്ള മാലിന്യ കൂമ്പാരത്തിലേക്ക്; ഉന്നം നോക്കിയുള്ള എറിയലിന് ശക്തി കുറഞ്ഞപ്പോൾ വീണത് റോഡിന് നടുവിൽ; അവിവാഹിതയായ അതിജീവിത മാസ്റ്റേഴ്സ് പഠനത്തിലും; അമ്മയിലൂടെ യഥാർത്ഥ വില്ലനിലെത്താൻ പൊലീസ്; പനമ്പള്ളി നഗറിൽ സംഭവിച്ചത്
- അമേരിക്കയും, കാനഡയും, ബ്രിട്ടനും, ആസ്ട്രേലിയയുമെല്ലാം കഴിഞ്ഞകാല ഓർമ്മകളാകുന്നു; ഉന്നതപഠനത്തിനായി ഇന്ത്യൻ വിദ്യാർത്ഥികൾ ഇപ്പോൾ തിരഞ്ഞെടുക്കുന്നത് നെതർലാൻഡ്സും ഫിൻലാൻഡും; പരമ്പരാഗത ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളെ ഇന്ത്യൻ വിദ്യാർത്ഥികൾ കൈയൊഴിയുന്നു
- 'ബസിലെ യാത്രക്കാരോട് ഒരക്ഷരം സംസാരിച്ചിട്ടില്ല; കണ്ടക്ടറോടാണ് സംസാരിച്ചത്; പ്രചരിക്കുന്ന ചില വാർത്തകൾ വ്യാജം; അധിക്ഷേപ പരാമർശങ്ങൾ നടത്തിയ എല്ലാ പ്രൊഫൈലുകളും പരിശോധിച്ചു'; നിയമനടപടി തുടരുമെന്ന് സച്ചിൻ ദേവ്
- വാംഖഡെയിൽ സ്പിൻ കെണി ഒരുക്കി വരുൺ ചക്രവർത്തിയും സുനിൻ നരെയ്നും; വാലറ്റത്തെ എറിഞ്ഞിട്ട് മിച്ചൽ സ്റ്റാർക്ക്; സ്വന്തം കാണികൾക്ക് മുന്നിൽ കൊൽക്കത്തയോട് നാണംകെട്ട് മുംബൈ ഇന്ത്യൻസ്; പ്ലേ ഓഫ് കാണാതെ പുറത്ത്
- കേരനിരകളാടുന്ന കേരളത്തിന്റെ മനോഹര ദൃശ്യങ്ങളുമായി ഡബിൾ ഡെക്കർ ബസ്സുകൾ ലണ്ടൻ തെരുവിൽ; കേരളത്തിന്റെ ദൃശ്യചാരുത വഹിച്ച് പായുന്ന ബ്രിട്ടീഷ് ബസ്സുകളുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ; കേരള സർക്കാരിന്റെ വിനോദ സഞ്ചാര പ്രചാരണം ലോക ശ്രദ്ധ പിടിച്ചു പറ്റുമ്പോൾ