കൃത്യം വിവരിക്കുമ്പോൾ മകനെ കുഞ്ഞെന്ന് വിളിച്ച് നിസ്സംഗതയോടെ കുറ്റസമ്മതം; കഴുത്തിൽ ഷാൾ മുറുക്കിയതെങ്ങനെയെന്ന് ഭാവ ഭേദമില്ലാതെ പൊലീസിന് കാട്ടികൊടുത്ത് മൊഴി നൽകൽ; പതിനാലുകാരനെ ഒറ്റയ്ക്ക് കൊന്ന് തള്ളിയ വിവരണം വിശ്വസിക്കാനാവാതെ പൊലീസും; കുണ്ടറയിലെ കൊലയിൽ ജയമോളുടേത് പഠിപ്പിച്ച് പറയിച്ച മൊഴിയോ? ജിത്തു ജോബിന്റെ കൊലയിൽ ശാസ്ത്രീയ തെളിവിനായി കാത്തിരിക്കാൻ തീരുമാനിച്ച് പൊലീസും; അമ്മയുടെ കുറ്റസമ്മത വീഡിയോ കാണാം
കൊല്ലം: അമ്മയും മകനും തമ്മിലെ തർക്കങ്ങൾ സാധൂകരിക്കുന്ന മൊഴിയാണ് ജോബ് നൽകിയത്. അതുകൊണ്ട് തന്നെ പ്രകോപനത്തിൽ പൊലീസിന് വ്യക്തത വന്നു കഴിഞ്ഞു. തീർത്തും സ്വാഭാവികമെന്ന് തോന്നും വിധമാണ് അമ്മ പൊലീസിന് മൊഴി കൊടുത്തത്. പക്ഷേ പതിനാലു കാരനായ മകനെ ഈ പറയുന്നതു പോലെ കൊന്നുവെന്നത് വിശ്വസിക്കാൻ പൊലീസിന് കഴിയുന്നില്ല. ആരുടെയെങ്കിലും സഹായം കിട്ടിയിട്ടുണ്ടാകാമെന്ന് ഇപ്പോഴും പൊലീസ് ഉറച്ച് വിശ്വസിക്കുന്നു. ശാസ്ത്രീയ തെളിവ് കിട്ടിയാലേ ഇക്കാര്യത്തിൽ വ്യക്തത വരുത്താനാകൂ. ഇതിനുള്ള കാത്തിരിപ്പിലാണ് അന്വേണഷ സംഘം.
നെടുമ്പന കുരീപ്പള്ളി സെബദിയിൽ ജോബ്.ജി.ജോണിന്റെ മകൻ ജിത്തു ജോബി (14)നെ കൊലപ്പെടുത്തിയത് അമ്മ ഒറ്റയ്ക്കാണെന്നാണ് പ്രാഥമിക നിഗമനം. ഇതിന് ബലമേകുന്ന മൊഴികൾ പൊലീസിന് ലഭിച്ചു. ആരും കളിയാക്കുന്നത് ജയമോൾക്ക് ഇഷ്ടമല്ലായിരുന്നുവെന്ന് കൊല്ലപ്പെട്ട ജിത്തുവിന്റെ അച്ഛൻ ജോബ് പറയുന്നു. ആരെങ്കിലും കളിയാക്കിയാൽ ജയമോൾ അക്രമാസക്തയാകും. തന്നെ മകൻ കളിയാക്കിയെന്ന് ജയമോൾ പറഞ്ഞിരുന്നു. ദേഷ്യം വന്നപ്പോൾ മകനെ തീയിലേക്ക് വലിച്ചിട്ടുവെന്നാണ് ജയ തന്നോട് പറഞ്ഞതെന്ന് ജോബ് പറയുന്നത്. മകനും അമ്മയും തമ്മിൽ എപ്പോഴും വഴക്കുണ്ടാക്കിയിരുന്നു എന്ന് ജോബ് പറയുന്നു.
ഭർത്താവ് ജോബിന്റെ കുടംബക്കാരുമായി ജയമോൾ അകൽച്ചയിലായിരുന്നു. എന്നാൽ, ജിത്തു പിതാവ് ജോബിന്റെ കുടംബവുമായി നല്ല ബന്ധമാണ് പുലർത്തിയിരുന്നത്. ഭർത്താവിന് ലഭിക്കേണ്ട സ്വത്ത് അദ്ദേഹത്തിന്റെ മാതാപിതാക്കൾ നിഷേധിച്ചതിനെ തുടർന്നായിരുന്നത്രെ അകൽച്ച. ജോബിയുടെ കുടംബ വീട്ടിൽ നിത്യസന്ദർശകനായിരുന്ന ജിത്തു സംഭവ ദിവസം അവിടെ പോയി വന്ന് അമ്മയെ കുറ്റപ്പെടുത്തി സംസാരിച്ചു. അച്ഛന്റെ വീട്ടുകാരെ ന്യായീകരിക്കുകയും ചെയ്തു. ഇതായിരുന്നത്രെ പ്രകോപനത്തിന് കാരണം.
ജയമോൾ നൽകുന്ന ഈ വിവരണം പൊലീസ് പൂർണമായും വിശ്വസിച്ചിട്ടില്ല. അവരുടെ മൊബൈൽ നമ്പറിന്റെ കോൾ വിവരങ്ങൾ സൈബർ സെൽ മുഖേന വിശകലനം ചെയ്യുകയാണ് പൊലീസ്. കൂടാതെ പോസ്റ്റുമോർട്ടം റിപ്പോർട്ടിനെയും ശാസ്ത്രീയ പരിശോധന ഫലങ്ങളെയും ആശ്രയിക്കുകയാണ് അന്വേഷണ സംഘം. ഇതിനിടെ ജയമോളുടെ കുടംബവുമായി നല്ല അടുപ്പമുള്ള യുവാവിനെ സംശയത്തെ തുടർന്ന് പൊലീസ് കൂട്ടി കൊണ്ടു പോയി. ട്യൂട്ടോറിയൽ അദ്ധ്യാപകനാണ് ഇയാൾ.
വീട്ടിനുള്ളിൽ അടുത്ത് ബന്ധുക്കളെ കൂടാതെ സംഭവമറിഞ്ഞ് ആദ്യം എത്തിയ ആൾ എന്ന നിലയിലാണ് യുവാവിനെ ചോദ്യം ചെയ്യാനായി കൂട്ടി കൊണ്ടു പോയത്. ഇദ്ദേഹത്തിന് ജയമോളുമായി മറ്റ് രീതിയിലുള്ള അടുപ്പമുള്ളതായി പറയാറായിട്ടില്ലെന്ന് ചാത്തന്നൂർ എ.സി.പി യുടെ ചുമതലയുള്ള കൊല്ലം സിറ്റി ക്രൈം റെക്കാർഡ്സ് ബ്യൂറോ എ.സി.പി എം .ആർ.സതീഷ് കുമാർ പറഞ്ഞു. സാദ്ധ്യമായ എല്ലാ തെളിവുകളും ശേഖരിക്കുന്നുണ്ട്. അതിന് ശേഷം മാത്രമേ അന്തിമ നിഗമനങ്ങളിലേക്ക് പൊലീസ് എത്തൂ.
മകനെ ഷാളുപയോഗിച്ച് കൊലപ്പെടുത്തിയതിന് ശേഷം തീയിലിട്ടുവെന്നാണ് ജയമോൾ പറയുന്നത്. എന്നാൽ 14 വയസുള്ള ഒരു കുട്ടിയെ ജയമോൾക്ക് ഒറ്റയ്ക്ക് കൊലപ്പെടുത്താൻ സാധിക്കില്ല എന്ന നിഗമനത്തിലാണ് പൊലീസ്. സംഭവത്തിൽ മറ്റാളുകൾക്ക് പങ്കുണ്ടെന്നാണ് പൊലീസ് കരുതുന്നത്. വീട്ടിൽ നിന്ന് കുറയധികം ദുരത്തിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഇത്രയും ദൂരത്തേക്ക് ഇവർക്ക് ഒറ്റയ്ക്ക് മൃതദേഹം എത്തിക്കാൻ സാധിക്കില്ല എന്നാണ് പൊലീസ് നിഗമനം. എന്നാൽ മറ്റാരും ഇക്കാര്യത്തിൽ പങ്കാളികല്ല എന്നാണ് ജയമോൾ പൊലീസിനോട് ആവർത്തിക്കുന്നത്.
ബുധനാഴ്ച വൈകിട്ടാണ് മുഖത്തലയിലെ വീടിനു സമീപത്തെ വാഴത്തോട്ടത്തിൽ ജിത്തുവിന്റെ മൃതദേഹം കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. തുടർന്ന് ജയമോളുടെ കൈയിലെ പൊള്ളിയ പാടുകൾ കണ്ട് കൂടുതൽ ചോദ്യം തെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തുവരുന്നത്. രണ്ടിടത്തുവച്ചാണ് മൃതദേഹം കത്തിച്ചത്. വീടിനു പിന്നിലും സമീപത്തെ റബർ തോട്ടത്തിലുമാണിത്. കത്തിച്ച മൃതദേഹം അവർ രണ്ടു ദിവസം പരിശോധിച്ചെന്നും പൊലീസ് വ്യക്തമാക്കുന്നു.
ഇന്നലെ വൈകിട്ട് വീടിനു സമീപത്തെ വാഴത്തോട്ടത്തിലാണ് കുട്ടിയുടെ മൃതദേഹം കരിഞ്ഞ നിലയിൽ കണ്ടത്. കഴുത്തും രണ്ടു കൈകളും കാലുകളും വെട്ടേറ്റ നിലയിലും കാൽപാദം വെട്ടിമാറ്റിയ നിലയിലുമായിരുന്നു. ഒരു കാലിന്റെ മുട്ടിനു താഴെ വെട്ടി നുറുക്കിയിട്ടുമുണ്ട്. മുഖം കരിഞ്ഞ് വികൃതമായ നിലയിലാണ്. സംഭവത്തിൽ പങ്കുണ്ടെന്ന സംശയത്തിൽ കുട്ടിയുടെ അമ്മയ്ക്കൊപ്പം ഒരു യുവാവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ ടൂട്ടേറിയൽ അദ്ധ്യാപകനായ യുവാവിനു സംഭവത്തിൽ പങ്കില്ലെന്നു കണ്ടെത്തിയതിനെ തുടർന്ന് ഇന്നലെ രാത്രി വൈകി വിട്ടയച്ചു.
തിങ്കൾ രാത്രി എട്ടോടെ കുണ്ടറ എംജിഡിഎച്ച്എസിലെ ഒൻപതാംക്ലാസ് വിദ്യാർത്ഥിയായ ജിത്തു ജോബ് സ്കെയിൽ വാങ്ങാൻ വീട്ടിൽ നിന്ന് ഇറങ്ങുകയായിരുന്നു. ഏറെ വൈകിയിട്ടും തിരിച്ചെത്തിയില്ല. ഈ സമയം വീട്ടിൽ അമ്മ മാത്രമെ ഉണ്ടായിരുന്നുള്ളു. മെഡിക്കൽ സ്റ്റോറിലെ ജീവനക്കാരനായ പിതാവ് ജോബ് ജോലിക്കു പോയിരുന്നു. ഏക സഹോദരി ടീന അമ്മയുടെ ബന്ധുവീട്ടിലായിരുന്നു. ജോലി കഴിഞ്ഞെത്തിയ ജോബ് മകനെ അന്വേഷിച്ചപ്പോൾ കടയിൽ പോയിട്ടു തിരികെ വന്നില്ലെന്ന് ജയമോൾ പറഞ്ഞു. ഉടൻ ബന്ധുക്കളും സുഹൃത്തുക്കളുമായി രാത്രി മുഴുവൻ തിരച്ചിൽ നടത്തി. ചൊവ്വ രാവിലെ 9.30നു ജോബ് ചാത്തന്നൂർ പൊലീസിൽ പരാതി നൽകി. പൊലീസ് എത്തി വിവരങ്ങൾ ശേഖരിച്ചു. ഇന്നലെ കൊട്ടിയം സിഐ അജയ്നാഥും സംഘവും വീണ്ടും വീട്ടിലെത്തി ജയമോളെ ചോദ്യം ചെയ്തു. പരസ്പരവിരുദ്ധമായ കാര്യങ്ങളാണു ജയമോൾ പറഞ്ഞത്. മൂന്നു മണിക്കുറോളം ചോദ്യം ചെയ്യൽ തുടർന്നു. വീടും പരിസരവും സിഐയും സംഘവും പരിശോധിച്ചു.
വീടിനു സമീപത്തെ ചുറ്റുമതിലിനോടു ചേർന്നു കണ്ട ചെരുപ്പുകൾ ജിത്തുവിന്റെതാണെന്നു കണ്ടെത്തി.. വീടിനു സമീപം തീ കത്തിച്ചതിന്റെ പാടുകളും ജയമോളുടെ കൈയിൽ പൊള്ളിയ പാടും കണ്ടതോടെ സംശയം ബലപ്പെട്ടു. ഡോഗ് സ്ക്വാഡ് എത്തിയെങ്കിലും സമീപത്തെ റോഡിലേക്ക് വരെച്ചെന്നു തിരികെപ്പോയി. വീട്ടിനു സമീപം ഇവരുടെ വാഴത്തോട്ടത്തിൽ കാക്കകൾ വട്ടമിട്ടു പറക്കുന്നതു ശ്രദ്ധയിൽപ്പെട്ട് പരിശോധിച്ചപ്പോഴാണ് ജിത്തുവിന്റെ കത്തികരിഞ്ഞ മൃതദേഹം കണ്ടത്. വെട്ടുകത്തിയും ഇതിനു സമീപം കണ്ടെത്തി.
MNM Recommends
-
അവസാന പന്തുവരെ ആവേശപ്പോര്; ഒരു റണ്ണിന്റെ ത്രസിപ്പിക്കുന്ന ജയവുമായി ഹൈദരാബാദ്; ആദ്യ ഓവറിൽ ബട്ലറെയും സഞ്ജുവിനെയും വീഴ്ത്തി; അവസാന ഓവറിലെ അവസാന പന്തിൽ റോവ്മാൻ പവലിനെ വീഴ്ത്തി ഭുവി മാജിക്; രാജസ്ഥാന് സീസണിലെ രണ്ടാം തോൽവി -
മേയർ ആര്യ രാജേന്ദ്രന് അശ്ലീല സന്ദേശം അയച്ച ആൾ പിടിയിൽ; സൈബർ പൊലീസിന്റെ പിടിയിലായത് എറണാകുളം സ്വദേശി ശ്രീജിത്ത് -
ഇതര സംസ്ഥാന തൊഴിലാളിയെ സിമന്റ് മിക്സർ മെഷീനിൽ ഇട്ട് കൊലപ്പെടുത്തി; മൃതദേഹം വേസ്റ്റ് കുഴിയിലേക്ക് മാറ്റി; കോട്ടയം വാകത്താനത്ത് അരങ്ങേറിയത് സമാനതകളില്ലാത്ത ക്രൂരത; തെളിഞ്ഞത് ശാസ്ത്രീയ അന്വേഷണത്തിൽ; തമിഴ്നാട് സ്വദേശി അറസ്റ്റിൽ -
ബംഗാൾ ഗവർണറെ നേരിൽ കാണാൻ പോയപ്പോൾ പീഡിപ്പിച്ചെന്ന് രാജ്ഭവൻ ജീവനക്കാരി; സി വി ആനന്ദ ബോസിന് എതിരെ പരാതി; കെട്ടിച്ചമച്ച കഥയെന്നും തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ ഉള്ള തന്ത്രമെന്നും ആനന്ദബോസ്; തൃണമൂലിന് ഇത് കിട്ടിയ പിടിവള്ളി -
ഐസിയു പീഡനക്കേസ്: അതിജീവിത ആവശ്യപ്പെട്ട റിപ്പോർട്ട് നൽകാൻ കമ്മിഷണർക്ക് നിർദ്ദേശം -
അമേഠിയിലെ കോൺഗ്രസ് ഓഫീസിന് പുറത്ത് ബോർഡുകളും പോസ്റ്ററുകളും എത്തി; വെള്ളിയാഴ്ച റോഡ് ഷോയോടെ രാഹുൽ പത്രിക സമർപ്പിക്കുമോ? പ്രിയങ്ക അമേഠിയിലോ, റായ്ബറേലിയിലോ മത്സരിക്കില്ലെന്ന് സൂചന; യുപിയിൽ ബിജെപി തരംഗമെന്നും രാഹുൽ പരാജയപ്പെടുമെന്നും ബിജെപി -
പവർ പ്ലേയിൽ ബാറ്റിങ് തകർച്ച; അർധ സെഞ്ചുറിയുമായി നിതീഷ് റെഡ്ഡിയും ട്രാവിസ് ഹെഡും; അവസാന ഓവറുകളിൽ വെടിക്കെട്ടുമായി ക്ലാസൻ; രാജസ്ഥാനു മുന്നിൽ 202 റൺസ് വിജയലക്ഷ്യമുയർത്തി ഹൈദരാബാദ് -
തെരുവിൽ ചിത്രമെഴുതിയ മകന് പിറന്നാൾ സമ്മാനമായി ചിത്ര മതിൽ; അകാലത്തിൽ വേർപിരിഞ്ഞ ചിത്രകാരനായ അർജുനന്റെ ഓർമയ്ക്കായി അമ്മയുടെ സാക്ഷാത്കാരം; മാഞ്ഞുപോയത് ജനക്കൂട്ടത്തിനിടയിൽ വരച്ചുവിസ്മയം കൊള്ളിച്ച കലാകാരൻ -
'പെൺമക്കൾ തോറ്റു, ബ്രിജ് ഭൂഷൺ ജയിച്ചു; കോടിക്കണക്കിന് പെൺമക്കളുടെ മനോവീര്യം തകർത്തു; ശ്രീരാമന്റെ പേരിൽ വോട്ടു ചോദിക്കുന്നവർ ആ പാത പിന്തുടരുന്നുണ്ടോ?'; കരൺ ഭൂഷൺ സ്ഥാനാർത്ഥിയായതിൽ പ്രതികരിച്ച് സാക്ഷി മാലിക് -
'പ്രഥമപരിഗണന സുരക്ഷിതത്വത്തിന്; കോവാക്സിന് പാർശ്വഫലങ്ങളൊന്നുമില്ല; ഇന്ത്യൻ സർക്കാരിന്റെ കോവിഡ് പ്രതിരോധ പദ്ധതി പ്രകാരം ഫലപ്രാപ്തി പരിശോധനകളും പരീക്ഷണങ്ങളും നടത്തിയ ഏക വാക്സിനെന്ന് ഭാരത് ബയോടെക് കമ്പനി -
ഏപ്രിലിൽ മാത്രം ടെക് കമ്പനികളിൽ നിന്ന് പിരിച്ചുവിട്ടത് 50 കമ്പനികളിലെ ഇരുപതിനായിരത്തിലേറെ ജീവനക്കാരെ; ആപ്പിളിലും, ഗൂഗിളിലും, ആമസോണിലും ഇന്റലിലും ടെസ്ലയിലുമായി കരഞ്ഞുകൊണ്ട് പടിയിറങ്ങേണ്ടി വന്നവരെത്രയോ! -
ശിവം ദുബെ നല്ല ഫോമിലാണ്; ലോകകപ്പിൽ ബൗൾ ചെയ്യുമെന്ന് രോഹിത്; ഹാർദിക് പാണ്ഡ്യക്കുള്ള മുന്നറിയിപ്പോ? രോഹിത്തിനെ ക്യാപ്റ്റനാക്കിയതിന്റെ കാരണം വ്യക്തമാക്കി അഗാർക്കർ; സഞ്ജുവിന്റെ റോൾ വ്യക്തമാക്കി ചീഫ് സെലക്റ്റർ -
ഷിഗെല്ല ബാധയെന്ന് സംശയം; ഛർദിയും വയറിളക്കവും ബാധിച്ച് നാലാം ക്ലാസുകാരി ചികിത്സയിലിരിക്കെ മരിച്ചു; അയൽവാസികൾക്കും രോഗലക്ഷണം; അടിയന്തര നടപടി സ്വീകരിച്ച് കടമ്പനാട് പഞ്ചായത്ത് അധികൃതർ -
സെക്സ് ടേപ്പ് വിവാദത്തിൽ പെട്ട പ്രജ്വൽ രേവണ്ണ ജർമ്മനിയിലേക്ക് പോയത് ഡിപ്ലോമാറ്റിക് പാസ്പോർട്ടിൽ; രാഷ്ട്രീയ അനുമതി നൽകിയിട്ടില്ലെന്ന് കേന്ദ്രസർക്കാർ; ടേപ്പുകൾ ചോർത്തിയ പ്രജ്വലിന്റെ ഡ്രൈവർ കാർത്തിക് അപ്രത്യക്ഷനായതിൽ ദുരൂഹത; ഡ്രൈവർ മുങ്ങിയത് എസ്ഐടി നോട്ടീസ് കിട്ടിയപാടേ -
ലോക്സഭ തെരഞ്ഞെടുപ്പിൽ മൂന്ന് സീറ്റുകളിൽ വിജയസാധ്യത: തൃശ്ശൂരും മാവേലിക്കരയിലും ജയം ഉറപ്പ്; ഇടതു മുന്നണി പന്ത്രണ്ട് സീറ്റുകൾ നേടുമെന്നും സിപിഐ എക്സിക്യൂട്ടീവ്; കേരളാ കോൺഗ്രസ് മത്സരിച്ച കോട്ടയമില്ല -
തീരുമാനം നീട്ടി വച്ച് സമയം അതിക്രമിച്ചു; കുടുംബ വാഴ്ചയെന്ന് ബിജെപി ആരോപണം കടുപ്പിക്കുമോ എന്ന് പ്രിയങ്കയ്ക്ക് ആശങ്ക; വയനാടിനെ ഉപേക്ഷിക്കാൻ രാഹുലിനും വിമുഖത; റായ്ബറേലിയിലും, അമേഠിയിലും ആരുമത്സരിക്കണമെന്ന് തീരുമാനിക്കാൻ ഖാർഗെ-രാഹുൽ കൂടിക്കാഴ്ച കർണാടകയിൽ -
ഇഷ്ടക്കാരെ കുത്തിനിറച്ചാണ് ടീം തിരഞ്ഞെടുപ്പ്; ഋതാരാജ് ടീമിൽ സ്ഥാനം അർഹിച്ചിരുന്നു; ഫോമിലല്ലാത്ത ഗില്ലിനെ പകരക്കാരുടെ നിരയിൽ ഉൾപ്പെടുത്തിയതെന്തിന്? ട്വന്റി 20 ലോകകപ്പ് ടീം പ്രഖ്യാപനത്തിനെതിരെ ശ്രീകാന്ത്; നടരാജനെ എന്തിന് ഒഴിവാക്കിയെന്ന് എസ്. ബദ്രീനാഥ് -
ജാക് നിക്കോൾസൺ ബന്ധപ്പെട്ടത് ആയിരത്തിലേറെ സ്തീകളുമായി; ഒരു പ്രജ്വൽ രേവണ്ണയിൽ മാത്രം ഒതുങ്ങുന്നതല്ല ലൈംഗിക വൈകൃതങ്ങൾ; 'സെക്ഷ്വൽ മൊറാലിറ്റി' ഏതു സമൂഹത്തിലും പാലിക്കപ്പെടേണ്ട ഒന്ന്: വെള്ളാശേരി ജോസഫ് എഴുതുന്നു -
കെഎസ്ആർടിസി ബസ് നടുറോഡിൽ തടഞ്ഞിട്ട് ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തി; പരാതി നൽകിയിട്ടും കേസെടുക്കാതെ പൊലീസ്; യദുവിന്റെ പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ -
ലാവലിൻ കേസിൽ സുപ്രീംകോടതിയിൽ ഇന്നും ഒന്നും സംഭവിച്ചില്ല; കേസിലെ ഹർജികളിൽ അന്തിമവാദം ഇന്നും തുടങ്ങിയില്ല; 110ാം നമ്പർ കേസായി ലിസ്റ്റ് ചെയ്തത് മാറ്റിയത് മറ്റൊരു കേസിന്റെ അന്തിമവാദം തുടരുന്നതിനാൽ; ലാവലിൻ നീളെ നീളെ തുടരുന്നു..
Most Read
- ഇതര സംസ്ഥാന തൊഴിലാളിയെ സിമന്റ് മിക്സർ മെഷീനിൽ ഇട്ട് കൊലപ്പെടുത്തി; മൃതദേഹം വേസ്റ്റ് കുഴിയിലേക്ക് മാറ്റി; കോട്ടയം വാകത്താനത്ത് അരങ്ങേറിയത് സമാനതകളില്ലാത്ത ക്രൂരത; തെളിഞ്ഞത് ശാസ്ത്രീയ അന്വേഷണത്തിൽ; തമിഴ്നാട് സ്വദേശി അറസ്റ്റിൽ
- ബംഗാൾ ഗവർണറെ നേരിൽ കാണാൻ പോയപ്പോൾ പീഡിപ്പിച്ചെന്ന് രാജ്ഭവൻ ജീവനക്കാരി; സി വി ആനന്ദ ബോസിന് എതിരെ പരാതി; കെട്ടിച്ചമച്ച കഥയെന്നും തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ ഉള്ള തന്ത്രമെന്നും ആനന്ദബോസ്; തൃണമൂലിന് ഇത് കിട്ടിയ പിടിവള്ളി
- മേയർ ആര്യ രാജേന്ദ്രന് അശ്ലീല സന്ദേശം അയച്ച ആൾ പിടിയിൽ; സൈബർ പൊലീസിന്റെ പിടിയിലായത് എറണാകുളം സ്വദേശി ശ്രീജിത്ത്
- അവസാന പന്തുവരെ ആവേശപ്പോര്; ഒരു റണ്ണിന്റെ ത്രസിപ്പിക്കുന്ന ജയവുമായി ഹൈദരാബാദ്; ആദ്യ ഓവറിൽ ബട്ലറെയും സഞ്ജുവിനെയും വീഴ്ത്തി; അവസാന ഓവറിലെ അവസാന പന്തിൽ റോവ്മാൻ പവലിനെ വീഴ്ത്തി ഭുവി മാജിക്; രാജസ്ഥാന് സീസണിലെ രണ്ടാം തോൽവി
- അജ്ഞാതൻ എത്തിച്ച ഇലക്ട്രോണിക് വസ്തു പൊട്ടിത്തെറിച്ചു; അച്ഛനും മകൾക്കും ദാരുണാന്ത്യം
- 10 രൂപ നൽകിയപ്പോൾ ടിക്കറ്റിന് 13 രൂപ; ആകെയുള്ള 500 ന്റെ നോട്ട് നൽകിയതോടെ കലി തുള്ളി കണ്ടക്ടർ; ഇറങ്ങേണ്ട സ്റ്റോപ്പിന് പകരം തൊട്ടടുത്ത സ്റ്റോപ്പിൽ നിർത്തിയപ്പോൾ ചവിട്ടി താഴെയിട്ട് മർദ്ദനം; തൃശൂരിൽ 68 കാരന്റെ ജീവനെടുത്തത് 3 രൂപയെ ചൊല്ലിയുള്ള തർക്കം; കൊലക്കുറ്റത്തിന് കേസ്
- അമേഠിയിലെ കോൺഗ്രസ് ഓഫീസിന് പുറത്ത് ബോർഡുകളും പോസ്റ്ററുകളും എത്തി; വെള്ളിയാഴ്ച റോഡ് ഷോയോടെ രാഹുൽ പത്രിക സമർപ്പിക്കുമോ? പ്രിയങ്ക അമേഠിയിലോ, റായ്ബറേലിയിലോ മത്സരിക്കില്ലെന്ന് സൂചന; യുപിയിൽ ബിജെപി തരംഗമെന്നും രാഹുൽ പരാജയപ്പെടുമെന്നും ബിജെപി
- ഏപ്രിലിൽ മാത്രം ടെക് കമ്പനികളിൽ നിന്ന് പിരിച്ചുവിട്ടത് 50 കമ്പനികളിലെ ഇരുപതിനായിരത്തിലേറെ ജീവനക്കാരെ; ആപ്പിളിലും, ഗൂഗിളിലും, ആമസോണിലും ഇന്റലിലും ടെസ്ലയിലുമായി കരഞ്ഞുകൊണ്ട് പടിയിറങ്ങേണ്ടി വന്നവരെത്രയോ!
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- ശിവം ദുബെ നല്ല ഫോമിലാണ്; ലോകകപ്പിൽ ബൗൾ ചെയ്യുമെന്ന് രോഹിത്; ഹാർദിക് പാണ്ഡ്യക്കുള്ള മുന്നറിയിപ്പോ? രോഹിത്തിനെ ക്യാപ്റ്റനാക്കിയതിന്റെ കാരണം വ്യക്തമാക്കി അഗാർക്കർ; സഞ്ജുവിന്റെ റോൾ വ്യക്തമാക്കി ചീഫ് സെലക്റ്റർ