ജിഷയുടെ പിതൃത്വം ഉറപ്പാക്കാൻ ഡിഎൻഎ ടെസ്റ്റ്? കൊലക്കേസിൽ യുഡിഎഫ് കൺവീനറുടെ പിഎയുടെ മൊഴിയെടുത്ത് പൊലീസ്; തങ്കച്ചനെ ചോദ്യം ചെയ്യുന്നത് ശാസ്ത്രീയ പരിശോധനകൾക്ക് മാത്രം; ജിഷ അവസാനം യാത്ര ചെയ്ത ബസ് കോൺഗ്രസ് നേതാവിന്റെ വീട്ടിലേക്കുള്ള റൂട്ടിലോ?
കൊച്ചി: പെരുമ്പാവൂരിൽ കൊല്ലപ്പെട്ട നിയമവിദ്യാർത്ഥിനി ജിഷയുടെ പിതൃത്വ വിവാദത്തിൽ കൂടുതൽ ശാസ്ത്രീയ പരിശോധന നടത്താനുള്ള സാധ്യതകൾ അന്വേഷണ സംഘം ആരായും. ജിഷയുടെ പിതാവ് പാപ്പു സമംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇത്. നേരത്തെ ജിഷയുടെ പിതൃത്വത്തിൽ പൊതുപ്രവർത്തകനായ ജോമോൻ പുത്തൻപുരയ്ക്കൽ ഉയർത്തിയ സംശയങ്ങൾ സ്ഥിരീകരിക്കാനാണ് ഇത്. പാപ്പു പരാതി നൽകിയ സാഹചര്യത്തിൽ ഇതിന് സാധ്യതയുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക വിലയിരുത്തൽ. പാപ്പുവിന്റേയും ജിഷയുടേയും ഡിഎൻഎയുടെ സാമ്യം പിരശോധിച്ചാൽ ഇക്കാര്യത്തിൽ വ്യക്തത വരും. കോടതിയുടെ അനുമതിയോടെ ഇത് നടത്താനാകുമോ എന്നാണ് പരിശോധിക്കുന്നത്.
ജിഷയുടെ പിതാവ് പെരുമ്പാവൂരിലെ മുതിർന്ന കോൺഗ്രസ് നേതാവാണെന്നായിരുന്നു ജോമോൻ ആരോപിച്ചത്. കോൺഗ്രസ് നേതാവിനോട് സ്വത്ത് ചോദിച്ചതാണ് തർക്കത്തിന് കാരണം. ഇതാണ് ജിഷയുടെ കൊലയിലേക്ക് കാര്യങ്ങളെത്തിച്ചതെന്നായിരുന്നു ജോമോന്റെ നിലപാട്. ഇക്കാര്യം അന്വേഷണ സംഘത്തെ ബോധ്യപ്പെടുത്തി. ജിഷയുടെ അമ്മ രാജേശ്വരി ഈ കോൺഗ്രസ് നേതാവിന്റെ വീട്ടിൽ ജോലിക്ക് നിന്നിരുന്നുവെന്നും ആരോപിച്ചു. ഈ ആരോപണം യുഡിഎഫ് കൺവീനർ നിഷേധിച്ചത് പുതിയ മാനങ്ങളുണ്ടാക്കി. ഇതിനിടെ തങ്കച്ചന്റെ വീട്ടിൽ രാജേശ്വരി ജോലിക്ക് നിന്നിരുന്നുവെന്ന് പാപ്പു സമ്മതിക്കുകയും ചെയ്തു. ഇത് മറുനാടൻ മലയാളി പുറത്തുവിടുകയും ചെയ്തു. ഇതോടെ അന്വേഷണം തങ്കച്ചനിലേക്കും നീട്ടേണ്ടി വന്നു. തങ്കച്ചന്റെ പിഎയെ അന്വേഷണ സംഘം ചോദ്യം ചെയ്യുകയും ചെയ്തു. എന്നാൽ രാജേശ്വരി വീട്ടിൽ ജോലിക്ക് നിന്നതുൾപ്പെടെയുള്ള ആരോപണങ്ങൾ പിഎയും തള്ളി. ഇതോടെയാണ് ശാസ്ത്രിയ പരിശോധനയിലേക്ക് പൊലീസ് നീങ്ങുന്നത്.
ജിഷ കൊല്ലപ്പെട്ടു എന്നു പറയുന്ന ദിവസം പെരുമ്പാവൂർകോതമംഗലം റൂട്ടിൽ ഓടുന്ന ബസ്സിൽ ജിഷയെ കണ്ടു എന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. ജിഷ അവസാനമായി കണ്ടത് ആരെയാണ് എന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇപ്പോൾ പൊലീസ്. ജിഷയുടെ മരണത്തിൽ ആരോപണ വിധേയനായ കോൺഗ്രസ്സ് നേതാവ് പിപി തങ്കച്ചന്റെ വീട് ഈ റൂട്ടിലാണ് എന്നുള്ളത് വീണ്ടും സംശയങ്ങൾക്ക് വഴിയൊരുക്കുന്നു. ഇതും പൊലീസ് മുഖവിലയ്ക്കെടുക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഡിഎൻഎ പരിശോധനയും ജിഷയുടെ പിതൃത്വ വിവാദവും തീർക്കേണ്ടതുണ്ട്. ഡിജിപി ലോക്നാഥ് ബെഹ്റയും ഇതേ അഭിപ്രായക്കാരനാണ്. അതുകൊണ്ട് കൂടിയാണ് അന്വേഷണ സംഘം പുതിയ സാധ്യതകൾ തേടുന്നത്. വിവാദങ്ങൾ എല്ലാം ഇല്ലാതാക്കുന്ന അന്വേഷണം ശാസ്ത്രീയമായി നടത്തണമെന്നാണ് ബെഹ്റയുടെ നിലപാട്.
ഡിഎൻഎ പരിശോധനയിലൂടെ പാപ്പുവാണ് ജിഷയുടെ അച്ഛനെന്ന് ഉറപ്പിച്ചാൽ തങ്കച്ചനെതിരായ അന്വേഷണങ്ങൾ അപ്രസക്തമാകും. രാജേശ്വരി വീട്ടിൽ ജോലിക്കു നിന്നിട്ടുണ്ടെങ്കിൽ പോലും സ്വത്ത് തർക്കമാണ് കൊലയുടെ കാരണമെന്ന വാദം പൊളിയും. ഇതിനുള്ള സാധ്യതകളുമായാണ് പൊലീസ് നേക്കം. ജിഷയുടെ കൊല കേസ് അട്ടിമറിക്കുന്ന തരത്തിൽ പുറത്തുവരുന്ന വാർത്തകൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് അദ്ദേഹം ചൊവ്വാഴ്ച ഡി.ജി.പി ലോക്നാഥ് ബെഹ്റക്ക് പാപ്പു പരാതി നൽകിയത്. മകളുടെ കൊലപാതകത്തിന് പിന്നിൽ മുതിർന്ന കോൺഗ്രസ് നേതാവിന് പങ്കുണ്ടെന്ന് പറയാൻ തന്റെ കൈയിൽ തെളിവില്ലെന്ന് ഡി.ജി.പിയെ അറിയിച്ചു. കൊലപാതകത്തിന് പിന്നിൽ ഉന്നതരുണ്ടെന്ന് സംശയമുണ്ട്. എന്നാൽ ആരെയെങ്കിലും ചൂണ്ടിക്കാണിക്കാൻ തെളിവൊന്നുമില്ല. ജിഷ തന്റെ മകൾ തന്നെയാണെന്നും മറിച്ചുള്ള വാർത്തകൾ വിശ്വസിക്കുന്നില്ലെന്നും പാപ്പു വ്യക്തമാക്കിയിരുന്നു.
ഇതു സംബന്ധിച്ച ആരോപണത്തിൽ ജോമോനെതിരെ താൻ പരാതി നൽകിയിട്ടില്ലെന്നും കോൺഗ്രസുകാരനായ വാർഡ് മെംബർ ഒപ്പിട്ട് വാങ്ങുകയായിരുന്നെന്നും അപ്പോൾ വാർഡ് മെംബർ 1000 രൂപ നൽകിയെന്നും പാപ്പു പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ജിഷ തന്റെ മകളാണെന്നും കേസന്വേഷണം വഴി തെറ്റിക്കാൻ ലക്ഷ്യമിട്ടുള്ള വാർത്തകൾ അന്വേഷിക്കണമെന്നും കാണിച്ച് ഡി.ജി.പിക്ക് പരാതി നൽകിയത്. ഈ വിഷയത്തിൽ രണ്ട് വഴികളാണ് പൊലീസിന് മുന്നിലുണ്ടായിരുന്നത്. തങ്കച്ചനെതിരെ ആരോപണം ഉന്നയിച്ച വിഷയത്തിൽ ജിഷയുടേയും തങ്കച്ചന്റേയും ഡിഎൻഎ പരിശോധിക്കുക എന്നതായിരുന്നു അത്. എന്നാൽ തങ്കച്ചൻ സമ്മതിക്കില്ലെന്നതിനാൽ അതിന് സാധ്യത കുറവാണ്. യുഡിഎഫ് കൺവീനറോട് ഇത് ആവശ്യപ്പെടാൻ കഴിയാത്ത സാഹചര്യവും ഉണ്ട്. എന്നാൽ ഇത്തരമൊരു പരാതി പാപ്പു തന്നെ നൽകിയതിനാൽ വ്യക്തത വരുത്താൻ പാപ്പുവിനോട് സഹകരിക്കാൻ പൊലീസിന് ആവശ്യപ്പെടാൻ കഴിയും. ഇതിന്റെ സാധ്യതകളാണ് പൊലീസ് തിരിക്കുന്നത്.
ജിഷയുടെ ആന്തരികാവയവം പൊലീസ് ശേഖരിച്ചിരുന്നു. അതുകൊണ്ട് തന്നെ മൃതദേഹം കത്തിച്ചു കളഞ്ഞാലും ഡിഎൻഎ പരിശോധന നടത്താനാകും. സൂക്ഷിച്ചിരിക്കുന്ന ഡിഎൻഎ ജിഷയുടേതാണോ എന്ന് ഉറപ്പിക്കാൻ അമ്മ രാജേശ്വരിയുടേതുമായി ഒത്തു നോക്കണമെന്ന അഭിപ്രായവുമുണ്ട്. ഈ ഘട്ടത്തിൽ ജിഷയുടെ അച്ഛൻ പാപ്പുവിന്റേയും ഡിഎൻഎ പരിശോധിക്കാനുള്ള സാധ്യതയാണ് തേടുന്നത്. ഇതിലൂടെ തങ്കച്ചനുമായുള്ള ആരോപണത്തിൽ വ്യക്തത വരും. ജോമോൻ ഇത്തരമൊരു ആക്ഷേപം ഉന്നയിച്ചപ്പോൾ മുതൽ ഡിഎൻഎ പരിശോധനയ്ക്കുള്ള സാധ്യത തേടിയിരുന്നു. എന്നാൽ തങ്കച്ചനെ അതിന് നിർബന്ധിക്കാനാവാത്തതിനാൽ ഉപേക്ഷിക്കുകയായിരുന്നു. അപ്പോഴാണ് പാപ്പുവിന്റെ പരാതി കിട്ടുന്നത്. ഇത് പുതിയ സാധ്യതയുമാകുന്നു.
അതിനിടെ അന്യസംസ്ഥാന തൊഴിലാളിയാണ് കൊല നടത്തിയതെന്ന് അന്വേഷണ സംഘം ഇപ്പോഴും ഉറച്ചു വിശ്വസിക്കുന്നു. ഈ നിഗമനത്തിൽ തന്നെയാണ് അന്വേഷണം പുരോഗമിക്കുന്നത്. ജിഷയുടെ ഫോണിൽ കണ്ടെത്തിയ അന്യസംസ്ഥാന തൊഴിലാളികളെ കണ്ടെത്താൻ നീക്കം തുടങ്ങി. ഇതിനായി അന്യസംസ്ഥാന ജീവനക്കാരുടെ സഹായം അഭ്യർത്ഥിച്ച് യോഗവും നടത്തി. പെരുമ്പാവൂരിൽ ഉടനീളം ബോക്സുകളും പൊലീസ് സ്ഥാപിച്ചിട്ടുണ്ട്. ആർക്കും ബോക്സുകളിൽ ഇതു സംബന്ധിച്ച നിലപാടുകൾ എഴുതി ഇടാം. ഇത്തരം കുറിപ്പുകളിൽ നിന്ന് നിർണ്ണായക തെളിവുകൾ കിട്ടുമെന്നാണ് പ്രതീക്ഷ. തങ്കച്ചനെ ഈ കേസുമായി ബന്ധപ്പെടുത്തുന്ന തെളിവുകൾ കിട്ടുമോ എന്നതാണ് പ്രധാനമായും പരിശോധിക്കുന്നത്. അതിനിടെ അന്വേഷണത്തിന്റെ അവസാനഘട്ടത്തിൽ ജിഷയുടെ അമ്മ രാജേശ്വരിയെ അന്വേഷണ സംഘം ചോദ്യം ചെയ്യും. ഇതുവരെ പൊലീസ് രാജേശ്വരിയിൽ നിന്നും മൊഴിയെടുക്കുകമാത്രമാണ് ചെയ്തത്. എന്നാൽ ഇവരെ വിശദമായ ചോദ്യം ചെയ്യേണ്ടിവരുമെന്നാണ് പൊലീസ് നൽകുന്ന സൂചന.
രാജേശ്വരിയുടെ മൊഴിയിൽ വൈരുദ്ധ്യം കണ്ടെത്തിയിട്ടുണ്ട്. ജിഷ കൊല്ലപ്പെടുമെന്ന കാര്യം അമ്മയ്ക്ക് അറിയാമായിരുന്നുവെന്നാണ് അവരുടെ മൊഴികളിൽ നിന്നും വ്യക്തമാകുന്നതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. രാജേശ്വരിയെ വിശദമായി ചോദ്യം ചെയ്താൽ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് പൊലീസ് കരുതുന്നത്. എന്നാൽ ചോദ്യം ചെയ്യൽ അവസാനഘട്ടത്തിൽ മതിയെന്ന തീരുമാനത്തിലായിരുന്നു അന്വേഷണസംഘം.
MNM Recommends
-
ഏപ്രിലിൽ മാത്രം ടെക് കമ്പനികളിൽ നിന്ന് പിരിച്ചുവിട്ടത് 50 കമ്പനികളിലെ ഇരുപതിനായിരത്തിലേറെ ജീവനക്കാരെ; ആപ്പിളിലും, ഗൂഗിളിലും, ആമസോണിലും ഇന്റലിലും ടെസ്ലയിലുമായി കരഞ്ഞുകൊണ്ട് പടിയിറങ്ങേണ്ടി വന്നവരെത്രയോ! മിക്ക കമ്പനികളും ചെലവ് ചുരുക്കാൻ പരിശ്രമിക്കുന്നത് കോവിഡിന് ശേഷമുള്ള മാന്ദ്യത്തെ തുടർന്ന് -
ശിവം ദുബെ നല്ല ഫോമിലാണ്; ലോകകപ്പിൽ ബൗൾ ചെയ്യുമെന്ന് രോഹിത്; ഹാർദിക് പാണ്ഡ്യക്കുള്ള മുന്നറിയിപ്പോ? രോഹിത്തിനെ ക്യാപ്റ്റനാക്കിയതിന്റെ കാരണം വ്യക്തമാക്കി അഗാർക്കർ; സഞ്ജുവിന്റെ റോൾ വ്യക്തമാക്കി ചീഫ് സെലക്റ്റർ -
ഷിഗെല്ല ബാധയെന്ന് സംശയം; ഛർദിയും വയറിളക്കവും ബാധിച്ച് നാലാം ക്ലാസുകാരി ചികിത്സയിലിരിക്കെ മരിച്ചു; അയൽവാസികൾക്കും രോഗലക്ഷണം; അടിയന്തര നടപടി സ്വീകരിച്ച് കടമ്പനാട് പഞ്ചായത്ത് അധികൃതർ -
സെക്സ് ടേപ്പ് വിവാദത്തിൽ പെട്ട പ്രജ്വൽ രേവണ്ണ ജർമ്മനിയിലേക്ക് പോയത് ഡിപ്ലോമാറ്റിക് പാസ്പോർട്ടിൽ; രാഷ്ട്രീയ അനുമതി നൽകിയിട്ടില്ലെന്ന് കേന്ദ്രസർക്കാർ; ടേപ്പുകൾ ചോർത്തിയ പ്രജ്വലിന്റെ ഡ്രൈവർ കാർത്തിക് അപ്രത്യക്ഷനായതിൽ ദുരൂഹത; ഡ്രൈവർ മുങ്ങിയത് എസ്ഐടി നോട്ടീസ് കിട്ടിയപാടേ -
ലോക്സഭ തെരഞ്ഞെടുപ്പിൽ മൂന്ന് സീറ്റുകളിൽ വിജയസാധ്യത: തൃശ്ശൂരും മാവേലിക്കരയിലും ജയം ഉറപ്പ്; ഇടതു മുന്നണി പന്ത്രണ്ട് സീറ്റുകൾ നേടുമെന്നും സിപിഐ എക്സിക്യൂട്ടീവ്; കേരളാ കോൺഗ്രസ് മത്സരിച്ച കോട്ടയമില്ല -
തീരുമാനം നീട്ടി വച്ച് സമയം അതിക്രമിച്ചു; കുടുംബ വാഴ്ചയെന്ന് ബിജെപി ആരോപണം കടുപ്പിക്കുമോ എന്ന് പ്രിയങ്കയ്ക്ക് ആശങ്ക; വയനാടിനെ ഉപേക്ഷിക്കാൻ രാഹുലിനും വിമുഖത; റായ്ബറേലിയിലും, അമേഠിയിലും ആരുമത്സരിക്കണമെന്ന് തീരുമാനിക്കാൻ ഖാർഗെ-രാഹുൽ കൂടിക്കാഴ്ച കർണാടകയിൽ -
ഇഷ്ടക്കാരെ കുത്തിനിറച്ചാണ് ടീം തിരഞ്ഞെടുപ്പ്; ഋതാരാജ് ടീമിൽ സ്ഥാനം അർഹിച്ചിരുന്നു; ഫോമിലല്ലാത്ത ഗില്ലിനെ പകരക്കാരുടെ നിരയിൽ ഉൾപ്പെടുത്തിയതെന്തിന്? ട്വന്റി 20 ലോകകപ്പ് ടീം പ്രഖ്യാപനത്തിനെതിരെ ശ്രീകാന്ത്; നടരാജനെ എന്തിന് ഒഴിവാക്കിയെന്ന് എസ്. ബദ്രീനാഥ് -
ജാക് നിക്കോൾസൺ ബന്ധപ്പെട്ടത് ആയിരത്തിലേറെ സ്തീകളുമായി; ഒരു പ്രജ്വൽ രേവണ്ണയിൽ മാത്രം ഒതുങ്ങുന്നതല്ല ലൈംഗിക വൈകൃതങ്ങൾ; 'സെക്ഷ്വൽ മൊറാലിറ്റി' ഏതു സമൂഹത്തിലും പാലിക്കപ്പെടേണ്ട ഒന്ന്: വെള്ളാശേരി ജോസഫ് എഴുതുന്നു -
കെഎസ്ആർടിസി ബസ് നടുറോഡിൽ തടഞ്ഞിട്ട് ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തി; പരാതി നൽകിയിട്ടും കേസെടുക്കാതെ പൊലീസ്; യദുവിന്റെ പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ; മെമ്മറി കാർഡ് കാണാതെ പോയതിലെ ദുരൂഹതക്കിടെ അന്വേഷണം എത്തുന്നു -
ലാവലിൻ കേസിൽ സുപ്രീംകോടതിയിൽ ഇന്നും ഒന്നും സംഭവിച്ചില്ല; കേസിലെ ഹർജികളിൽ അന്തിമവാദം ഇന്നും തുടങ്ങിയില്ല; 110ാം നമ്പർ കേസായി ലിസ്റ്റ് ചെയ്തത് മാറ്റിയത് മറ്റൊരു കേസിന്റെ അന്തിമവാദം തുടരുന്നതിനാൽ; ലാവലിൻ നീളെ നീളെ തുടരുന്നു.. -
'ഹോ ഡിയർ ഇത് ഗംഭീരമായിട്ടുണ്ട് ഇത് ചെയ്യാൻ കുറച്ച് സമയം എടുക്കേണ്ടി വരും'; പുഷ്പ പാട്ടിറങ്ങിയതിന് പിന്നാലെ ഡേവിഡ് വാർണർ; ഇത് വളരെ ഈസിയാണ്, നേരിട്ട് കാണുമ്പോൾ ഞാൻ തന്നെ കാണിച്ചു തരാമെന്ന് അല്ലു അർജുൻ -
എസ് സി എസ് ടി, ഒബിസി സംവരണം അവസാനിപ്പിക്കും എന്ന് പറയുന്ന വ്യാജ വീഡിയോ; അമിത് ഷായ്ക്ക് എതിരായ ഡീപ്പ് ഫേക് വീഡിയോയിൽ തെലങ്കാന കോൺഗ്രസ് ഐടി സെല്ലിലെ അഞ്ചുപേർ അറസ്റ്റിൽ -
ലൈംഗിക പീഡന വീഡിയോ വിവാദം; പ്രജ്വൽ രേവണ്ണയ്ക്കെതിരേ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി പ്രത്യേക അന്വേഷണ സംഘം; ലോകത്തെ എല്ലാ എമിഗ്രേഷൻ പോയിന്റുകളിലേക്കും നോട്ടീസ് അയച്ചു; ഫ്രാങ്ക്ഫർട്ടിലേക്ക് കടന്നതായി അന്വേഷണ റിപ്പോർട്ടുകൾ -
മലപ്പുറത്തിനെതിരായ മന്ത്രിയുടെ പ്രസ്താവന ഒരുതരം വരട്ടുചൊറി; കേരളത്തിൽ ഉടനീളം പ്രതിഷേധം ഉണ്ടെങ്കിലും മലപ്പുറത്ത് പ്രതിഷേധം ഉണ്ടായാൽ നെഞ്ചത്ത് കയറാൻ എളുപ്പമാണല്ലോ; മന്ത്രിയുടെ പ്രസ്താവന ഗതാഗത വകുപ്പിലെ കെടുകാര്യസ്ഥത മറക്കാൻ; ഗണേശ്കുമാറിനെ വിമർശിച്ചു മുസ്ലിംലീഗ് -
മുന്നറിയിപ്പില്ലാതെ അവധിയെടുത്ത് മുങ്ങി; കെഎസ്ആർടിസി പത്തനാപുരം ഡിപ്പോയിലെ ജീവനക്കാർക്കെതിരെ നടപടി; പതിനാറ് സ്ഥിരം ഡ്രൈവർമാർക്ക് സ്ഥലം മാറ്റം -
'ഐ.പി.എല്ലിൽ മോശം പ്രകടനം; ആഭ്യന്തര ക്രിക്കറ്റ് കളിക്കാതെ ഹാർദിക് ഇന്ത്യൻ ടീമിൽ; പ്രത്യേക പരിഗണന മറ്റു താരങ്ങൾക്ക് തെറ്റായ സന്ദേശം നൽകും; ബുമ്രയെ വൈസ് ക്യാപ്റ്റനാക്കാമായിരുന്നു'; ബിസിസിഐയ്ക്കെതിരെ ഇർഫാൻ പഠാൻ -
10 രൂപ നൽകിയപ്പോൾ ടിക്കറ്റിന് 13 രൂപ; ആകെയുള്ള 500 ന്റെ നോട്ട് നൽകിയതോടെ കലി തുള്ളി കണ്ടക്ടർ; ഇറങ്ങേണ്ട സ്റ്റോപ്പിന് പകരം തൊട്ടടുത്ത സ്റ്റോപ്പിൽ നിർത്തിയപ്പോൾ ചവിട്ടി താഴെയിട്ട് മർദ്ദനം; തൃശൂരിൽ 68 കാരന്റെ ജീവനെടുത്തത് 3 രൂപയെ ചൊല്ലിയുള്ള തർക്കം; കൊലക്കുറ്റത്തിന് കേസ് -
ലൈംഗിക ആരോപണവും ദേശീയ ഗുസ്തി താരങ്ങളു എതിർപ്പും തിരിച്ചടി; കൈസർഗഞ്ചിൽ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിന് ഇത്തവണ സീറ്റില്ല; പകരം മകൻ കരൺ ഭൂഷൺ ബിജെപി സ്ഥാനാർത്ഥി; പത്രികാ സമർപ്പണം നാളെ -
തലയിലിരിക്കുന്ന ഫെമിനിസ്റ്റ് കാഴ്ചപ്പാടുകൾ വലിച്ചെറിയാൻ ഇനിയെങ്കിലും കഴിയട്ടെ; മുസ്ലിം പെൺകുട്ടികൾക്കിടയിൽ ലിബറലിസം പ്രചരിപ്പിക്കുന്ന ഒരു പ്രവൃത്തിയിലേക്കും ഇവർ വരാതിരിക്കട്ടെ; ഹരിത നേതാക്കളെ കുറിച്ച് വിമർശന കുറിപ്പുമായി നുർബിന റഷീദ് -
ലോകകപ്പിൽ അഞ്ചാം നമ്പറിൽ ബാറ്റിംഗിനിറങ്ങുമോയെന്ന് ചോദ്യം; അൽപം കുഴയ്ക്കുന്ന ചോദ്യമെന്ന് സഞ്ജു; അതിനൊപ്പം പ്രധാനം ഐപിഎല്ലിൽ കിരീടം നേടുക എന്നതിനാണെന്നും പ്രതികരണം; പ്ലേ ഓഫ് ഉറപ്പിക്കാൻ രാജസ്ഥാൻ ഇന്നിറങ്ങും
Most Read
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- ഭാര്യ തടഞ്ഞിട്ട ബസിൽ കയറി ടിക്കറ്റെടുത്ത് തമ്പാനൂരിലേക്ക് യാത്ര ചെയ്യാൻ കൊതിച്ച ഭർത്താവ്; ആ സിസിടിവി ദൃശ്യം ഉണ്ടായിരുന്നുവെങ്കിൽ സച്ചിൻദേവിന്റെ ബസിനുള്ളിലെ 'ആവേശം' തെളിയുമായിരുന്നു; കണ്ടക്ടർക്കും സിപിഎം രാജ്യസഭാ അംഗത്തിനും തമ്മിലുള്ള ബന്ധം സ്ഥിരീകരിക്കപ്പെടുന്നതും ട്വിസ്റ്റ്; ബസിലെ മോഷണം ബോധപൂർവ്വം തന്നെ
- ഭർത്താവായ എംഎൽഎ ബസിനുള്ളിൽ കയറിയില്ലെന്ന വിശദീകരണവും പച്ചക്കള്ളം; സച്ചിൻദേവ് എംഎൽഎ ബസിൽ കയറിയെന്ന് സ്ഥിരീകരിച്ച് ഡിവൈഎഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ്; യാത്രക്കാരെ ഇറക്കി വിട്ടില്ലെന്നും തടഞ്ഞു വച്ച ബസിൽ കയറി ആവശ്യപ്പെട്ടത് ടിക്കറ്റ് എന്നും വിശദീകരണം; കണ്ടക്ടർ നാട്ടുകാരനെന്നും റഹിം; ദുരൂഹത കൂട്ടി പുതിയ വെളിപ്പെടുത്തൽ
- 10 രൂപ നൽകിയപ്പോൾ ടിക്കറ്റിന് 13 രൂപ; ആകെയുള്ള 500 ന്റെ നോട്ട് നൽകിയതോടെ കലി തുള്ളി കണ്ടക്ടർ; ഇറങ്ങേണ്ട സ്റ്റോപ്പിന് പകരം തൊട്ടടുത്ത സ്റ്റോപ്പിൽ നിർത്തിയപ്പോൾ ചവിട്ടി താഴെയിട്ട് മർദ്ദനം; തൃശൂരിൽ 68 കാരന്റെ ജീവനെടുത്തത് 3 രൂപയെ ചൊല്ലിയുള്ള തർക്കം; കൊലക്കുറ്റത്തിന് കേസ്
- തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് പിആർ ജോലി; അപർണ സെൻ പാർട്ടിയെയും സഖാക്കളെയും വഞ്ചിച്ചതാണ്; ശമ്പളം നൽകിയില്ലെന്ന പരാതിയുമായി യുവമാധ്യമപ്രവർത്തക; വിവാദ ഫേസ്ബുക്ക് പോസ്റ്റ് സൈബർവാർ നടന്ന വടകര അടക്കം ചർച്ചയിൽ നിൽക്കവേ
- മേയറും സുഹൃത്തുമായുള്ള ചിത്രം ഉപയോഗിച്ച് സോഷ്യൽ മീഡിയയിൽ നടന്നത് സമാനതകളില്ലാത്ത സൈബർ ആക്രമണം; പരാതിയിൽ കേസെടുത്ത് പൊലീസ്; മെമ്മറി കാർഡ് മോഷണത്തിലും കേസും; യുദുവിന്റെ പരാതിയിൽ അന്വേഷണം മാത്രം; മേയർ-ഡ്രൈവർ വിവാദത്തിൽ ഇനി എന്തും സംഭവിക്കാം
- സ്ത്രീ ശാക്തീകരണത്തിനായി പ്രവർത്തിച്ച കലാകാരി 'ഭീകരവാദി'; വിധിച്ചത് 11 വർഷത്തെ കഠിന തടവ്; ലോകത്തിന്റെ നൊമ്പരമായി മനഹെൽ അൽ-ഒതൈബി; സ്ത്രീകൾക്ക് ഡ്രൈവിങ്ങ് ലൈസൻസ് നൽകിയത് അടക്കമുള്ള സൗദി അറേബ്യയിലെ പരിഷ്ക്കാരങ്ങൾ വെറും പുകമറയോ?
- സമ്മർദ്ദം ഏറെയുണ്ടായിട്ടും പിന്മാറിയില്ലെന്ന് എസ് യു സി ഐ; നോമിനേഷൻ പിൻവലിക്കാൻ മറ്റെല്ലാവരുമെത്തി; കോൺഗ്രസ് നാണക്കേടായ ഇൻഡോറിൽ എതിരില്ലാതെ ജയിക്കാനുള്ള ബിജെപി മോഹം തടഞ്ഞ് പോരാട്ടം ഉറപ്പാക്കിയത് എസ് യു സി ഐ (കമ്യൂണിസ്റ്റ്) എന്ന് വെളിപ്പെടുത്തൽ; ഇൻഡോറിൽ സംഭവിച്ചത് എന്ത്?
- ബസിലുണ്ടായിരുന്ന കണ്ടക്ടർ എ.എ റഹീം എംപിയുമായി ബന്ധമുള്ള ആളായിരുന്നു; ഈ വിവരം തനിക്ക് കിട്ടിയത് ചില ജീവനക്കാരിൽ നിന്നും; കോൺഗ്രസ് എംഎൽഎ വിൻസന്റിന്റേത് ഗുരുതര ആരോപണം; മേയർ-കെഎസ് ആർടിസി ഡ്രൈവർ തർക്കത്തിൽ അട്ടിമറിയോ?
- ഇന്ദിരയുടെ കാലത്ത് ധീരേന്ദ്ര ബ്രഹ്മചാരി; സഞ്ജയ് ഗാന്ധിയുടെ രുക്സാന; റാവുവിന്റെ ചന്ദ്രസ്വാമി; 2ജിക്കാലത്തെ നീരാ റാഡിയ; കരുണാകരന്റെ പിച്ച ബഷീറും പാവം പയ്യനും; ഇപ്പോൾ ശിവനെപ്പോലും പാപിയാക്കുന്ന ദല്ലാൾ നന്ദകുമാറും; ഇന്ത്യൻ രാഷ്ട്രീയത്തെ പിടിച്ചു കുലുക്കുന്ന ദല്ലാളുമാരുടെ കഥ