ആസ്ട്രൽ പ്രൊജക്ഷനെ തൊടാൻ കേരളാ പൊലീസിന് പേടി; നന്തൻകോട്ടെ നാല് കൊലപാതകവും വെറും പ്രതികാരദാഹത്തിന്റേതായി മാറും; സമ്പത്തിനും പ്രശസ്തിക്കും വേണ്ടി സാത്താൻ സേവ ചെയ്യുന്നവരിൽ വമ്പൻ ബിസിനസ്സുകാരും രാഷ്ട്രീയക്കാരുടെ മക്കളും; കേഡലിന്റെ 'ആത്മാവിന്റെ യാത്ര' തിയറി തള്ളിക്കളയും
തിരുവനന്തപുരം: ആസ്ട്രൽ പ്രോജക്ഷനിൽ കേഡൽ പറഞ്ഞതെല്ലാം പച്ചക്കള്ളമെന്ന് വിലയിരുത്തലിൽ പൊലീസ്. കേഡൽ കുറ്റവാളിയുടെ മനസ്സുള്ള വ്യക്തിയാണെന്നും കുടുംബത്തിൽ നിന്നുണ്ടായ അവഗണനയെ തുടർന്നാണ് അച്ഛനേയും അമ്മയേയും അനുജത്തിയേയും അമ്മയുടെ കുഞ്ഞമ്മയേയും കേഡൽ കൊലപ്പെടുത്തിയതെന്നും മൊഴി ലഭിച്ചതെന്നാണ് പൊലീസ് പറയുന്നത്. മനഃശാസ്ത്ര വിദഗ്ധന്റെ സാന്നിധ്യത്തിലാണ് പൊലീസ് കേഡലിനെ ചോദ്യം ചെയ്തത്. ഈ മൊഴിയെടുക്കലിലാണ് നിർണ്ണായക വിവരങ്ങൾ പൊലീസിന് ലഭിച്ചത്. എന്നാൽ സാത്താൻ സേവയും അതീന്ദ്രീയജാലക്കഥകളും വെല്ലുവിളിയാകുമെന്ന വിലയിരുത്തലിലാണ് പൊലീസ്. അതുകൊണ്ട് തന്നെ സ്ഥിരം പ്രതികാര കഥകളിലേക്ക് നന്തൻകോട്ടെ കൊലപാതകങ്ങളേയും എത്തിക്കും.
സാത്താൻ സേവയിലെ കൊല കോടതിയെ ബാധ്യപ്പെടുത്താനും പൊലീസ് നന്നേ വിഷമിപ്പിക്കും. പ്രതി മാനസിക രോഗിയാണെന്ന് കണ്ട കോടതി വെറുതെ വിടാൻ പോലും സാധ്യത ഏറെയാണ്. ഇതിനൊപ്പമാണ് സത്താൻ സേവയിൽ കേരളത്തിൽ സജീവമാകുന്ന സംഘത്തെ കുറിച്ചുള്ള വിവരങ്ങൾ. സമ്പത്തും പ്രശസ്തിയുമാണ് സാത്താൻ സേവയിലേക്ക് ആളുകളെ അടുപ്പിക്കുന്നത്. തിരുവനന്തപുരത്ത് ഇത്തരക്കാർ ഏറെയുണ്ട്. ഇവരുടെ ഒത്തു ചേരൽ കേന്ദ്രങ്ങളെ കുറിച്ചും പൊലീസിന് വ്യക്തമായ സൂചനയുണ്ട്. നഗര ഹൃദയത്തിൽ വഴുതക്കാടു പോലും ഇത്തരം ഒത്തു ചേരൽ കേന്ദ്രങ്ങളുണ്ട്. ഉന്നത ബിസിനസ്സുകാരും രാഷ്ട്രീയക്കാരും അവരുടെ മക്കളുമെല്ലാം ഇവിടെ എത്തുന്നു. അതിവേഗം സമ്പത്ത് ഇരട്ടിയാക്കുകയാണ് ഇവരുടെയെല്ലാം ലക്ഷ്യം. സത്താനെ സേവിച്ച് ഇത് നേടുകയും ചെയ്യുന്നു. ആസ്ട്രൽ പ്രൊജക്ഷൻ പോലുള്ള വഴികൾ അവലംബിക്കുന്നവരും ഏറെ. കേഡലിന്റെ ക്രൂരതയോടെ ഇതെല്ലാം ചർച്ചയാകുകയാണ്. ഈ സാഹചര്യത്തിൽ ഇതെല്ലാം അന്വേഷിക്കേണ്ട ബാധ്യതയും പൊലീസിന് വന്നു ചേരും.
ഇതൊഴിവാക്കൻ കൂടിയാണ് നന്തൻകോട്ടെ കൊലപാതകങ്ങൾ സാധാരണ പ്രതികാര കൊലപാതകമാക്കുന്നത്. പഠനത്തിൽ പിന്നോക്കമായിരുന്നു കേഡൽ. അനുജത്തി മിടുക്കിയും. പ്ലസ് ടുവിന് അപ്പുറം ഔപചാരിക വിദ്യാഭ്യാസവുമില്ല. അമ്മ ഡോക്ടർ. അച്ഛൻ പ്രഫസർ. വീട്ടിൽ എപ്പോഴും കുത്തിയിരിക്കുന്ന കേഡലിനെ ഇവർ കളിയാക്കുമായിരുന്നു. ഈ പരിഹാസം കേഡലിന് താങ്ങാനായില്ല. അങ്ങനെ മാസങ്ങളുടെ ആസൂത്രണം. ഒടുവിൽ കൊലയും. എല്ലാം പ്രതികാരത്തിൽ തുടങ്ങുന്നു. തെളിവ് നശിപ്പിക്കുന്നത് പോലും കൃത്യമായ ആസൂത്രണവും ക്രിമിനൽ മാനസികാവസ്ഥയും സൂചിപ്പിക്കുന്നു. മനഃശാസ്ത്ര വിദഗ്ധന്റെ നേതൃത്വത്തിലാണ് എല്ലാം പ്രതിസമ്മതിച്ചതെന്നും പൊലീസ് പറയുന്നു. സാത്താൻ സേവയും അതീന്ദ്രീയവുമെല്ലാം പൊലീസിനെ തെറ്റിധരിപ്പിക്കാനുള്ള കേഡലിന്റെ തന്ത്രമായും വിലയിരുത്തുന്നു. അങ്ങനെ അന്വേഷണം അവസാനിപ്പിക്കാനാണ് പൊലീസിന്റെ നീക്കം. എല്ലാം ഒറ്റയ്ക്കാണ് കേഡൽ ചെയ്തതെന്നും പൊലീസ് വിശദീകരിക്കുന്നു.
തുടക്കം മുതൽ പരസ്പരവിരുദ്ധവും അവിശ്വസനീയവുമായ കാര്യങ്ങൾ പറഞ്ഞ് പൊലീസിനെ കുഴക്കുകയായിരുന്നു കേഡൽ. അതുകൊണ്ടാണ് കേഡലിനെ ചോദ്യംചെയ്ത പൊലീസിന് മനോരോഗവിദഗ്ദ്ധന്റെ സഹായവും തേടേണ്ടിവന്നത്. താൻ ചെയ്ത കാര്യങ്ങൾ ഒട്ടും കൂസലില്ലാതെയാണ് ഇയാൾ പൊലീസിനോടു വിവരിച്ചത്. ശരീരത്തിൽനിന്ന് ആത്മാവിനെ വേർപെടുത്തുന്ന 'ആസ്ട്രൽ പ്രൊജക്ഷൻ' പദ്ധതി താൻ പരീക്ഷിക്കുകയായിരുന്നെന്നാണ് ഇയാൾ പൊലീസിനോടു പറഞ്ഞത്. യുക്തിക്കു നിരക്കാത്തതും ശാസ്ത്രം അംഗീകരിച്ചിട്ടില്ലാത്തതുമായ ഈ 'ആത്മാവിന്റെ യാത്ര' സംബന്ധിച്ച് ഇന്റർനെറ്റിൽനിന്നു ലഭിച്ച വിവരങ്ങൾ െവച്ചുള്ള പരീക്ഷണത്തിലായിരുന്നു താനെന്നാണ് കേഡലിന്റെ വാദം. കേരളത്തിൽ കൊലപാതകത്തിനുള്ള കാരണമായി ഇതുവരെ കേട്ടുകേൾവിയില്ലാത്ത ഇക്കാര്യങ്ങൾ കേട്ട് കുഴയുകയാണ് പൊലീസ്. ഈ സാഹചര്യത്തിലാണ് പൊലീസ്, മെഡിക്കൽ കോളേജിൽനിന്നുള്ള മനോരോഗവിദഗ്ദ്ധൻ ഡോ. മോഹൻ റോയിയുടെ സഹായം തേടിയത്. പൊലീസിനൊപ്പം അദ്ദേഹം അഞ്ചുമണിക്കൂറോളം കേഡലിനെ ചോദ്യംചെയ്തു.
ശരീരത്തിൽനിന്ന് ആത്മാവിനെ സ്വതന്ത്രസഞ്ചാരത്തിനു വിടാനുള്ള ഈ പരീക്ഷണത്തിൽ കൊലപാതകം നടത്താനായി മഴു വാങ്ങിയെന്നും ഇയാൾ വെളിപ്പെടുത്തി. കുടുംബാംഗങ്ങളെ കൊലപ്പെടുത്തുമ്പോൾ താൻ മറ്റൊരു ലോകത്തായിരുന്നുവെന്ന് ഇയാൾ പറഞ്ഞതായും അന്വേഷണസംഘം പറയുന്നു. അച്ഛനെയും അമ്മയെയും സഹോദരിയെയുമൊക്കെ തന്റെ മുറിയിലേക്കു വിളിച്ചുവരുത്തി കൊലപ്പെടുത്തിയപ്പോൾ മഴു ഉപയോഗിച്ച് വെട്ടിയത് തനിക്ക് ഓർമയില്ലെന്നും ഇയാൾ പറഞ്ഞു. എന്നാൽ, മഴു വലിച്ചെടുത്തത് ബോധത്തോടെയായിരുന്നുവെന്നും ഇയാൾ പൊലീസിനോടു വെളിപ്പെടുത്തി. ഇതോടെ ആസ്ട്രൽ പ്രൊജക്ഷനും സത്താൻ സേവയുമെല്ലാം മാധ്യമങ്ങൾ ചർച്ച ചെയ്തു. ഇത്തരം സാത്താൻ സേവക്കാർ കേരളത്തിലുണ്ടെന്നും തിരുവനന്തപുരത്ത് പല ഉന്നതരും ഇതിന്റെ അടിമകളാണെന്നും വാർത്തകളെത്തി. അന്ധവിശ്വാസവിരുദ്ധ നിയമം ഉള്ളതിനാൽ ഈ കേന്ദ്രങ്ങൾക്കെതിരെ പൊലീസ് നടപടിയെടുക്കണമെന്ന വാദവും സജീവമായി. ഇതോടെയാണ് അതീന്ദ്രീയ വിശ്വാസം ചർച്ചയാക്കുന്നതിലെ പ്രശ്നങ്ങൾ ഉന്നതർക്ക് പിടികിട്ടിയത്. അതുകൊണ്ട് തൽകാലം നന്ദൻ കോട്ടെ കൊലപാതകത്തെ വെറും പ്രതികാരമായി മാറ്റുമെന്ന് തന്നെയാണ് ലഭിക്കുന്ന സൂചന.
സ്വന്തം ശരീരത്തിൽനിന്ന് ആത്മാവിനെ പേർപെടുത്തി സഞ്ചാരം നടത്താനാകുമെന്ന വാദവുമായി വിവിധ വെബ്സൈറ്റുകൾ രംഗത്തുണ്ട്. ഇതിന്റെ പ്രാഥമികപാഠം മുതൽ അഭ്യസിപ്പിക്കുന്ന വെബ്സൈറ്റുകളും യൂട്യൂബ് വീഡിയോകളുമുണ്ട്. ശരീരത്തിൽ നിന്ന് ആത്മാവിനെ മോചിപ്പിക്കാനുള്ള ക്രിയ. വിദേശങ്ങളിൽ ഏറക്കുറെ പരസ്യമായി സാത്താൻസേവയും ആസ്ട്രൽ പ്രൊജക്ഷനും അരങ്ങേറുന്നുണ്ട്. ആസ്ട്രൽ എന്ന പദത്തിന് അർത്ഥം സൂക്ഷ്മം എന്നാണ്. ശരീരത്തിൽനിന്ന് മനസിനെ മറ്റൊരു ലോകത്ത് എത്തിക്കുകയാണ് ഉദ്ദേശ്യം. ഫിലിപ്പെൻസിലെ എംബിബിഎസ് പഠനത്തിനിടെയാണ് കേഡൽ ആസ്ട്രൽ പ്രൊജക്ഷനിലേക്ക് വീഴുന്നതെന്നായിരുന്നു പൊലീസ് ആദ്യം നൽകിയ സൂചന. പൂർണബോധത്തോടെ സൂക്ഷ്മ ശരീരത്തെ ഉയർത്തി ഭൗതികശരീരത്തിൽ നിന്ന് വേർപെടുത്തുന്നതിനെയാണ് ആസ്ട്രൽ പ്രൊജക്ഷൻ എന്നുപറയുന്നത്. ഇതിൽ കേഡലിന് പത്തുകൊല്ലത്തോളം പരിചയമുണ്ടെന്നും സൂചന നൽകി. ഇതിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടക്കണമെങ്കിൽ പൊക്കിൾക്കൊടി ബന്ധം അറത്തു കളയണമെന്നാണ് അന്ധവിശ്വാസം. ഇതിന്റെ ഭാഗമായിരിക്കാം കൊലപാതകമെന്ന മനഃശാസ്ത്ര വിലയിരുത്തലുകൾ സജീവമായിരുന്നു.
ആസ്ട്രൽ പ്രൊജക്ഷനായാലും കോടതിയിൽ കേസ് തെളിയിക്കുക എളുപ്പമാണെന്ന വിലയിരുത്തലുമുണ്ട്. ഇതും കുറ്റകൃത്യത്തിന്റെ പരിധിയിൽ വരും. അതുകൊണ്ട് തന്നെ പ്രതിക്ക് ശിക്ഷ ഉറപ്പുമാണ്. എന്നാൽ ഇത്തരം വിഷയങ്ങളിൽ സാത്താൻ സേവയും മറ്റും ചർച്ചയാക്കുന്നത് പല ഉന്നതരും ആഗ്രഹിക്കുന്നില്ല. അതിന്റെ പ്രതിഫലനമാണ് പൊലീസിന്റെ കേസ് അന്വേഷണത്തിൽ കാണുന്നതെന്ന വിലയിരുത്തലുമെത്തുന്നു. വീട്ടിൽ നിന്ന് നേരിട്ട അവഗണനയാണ് കൊലപാതകത്തിനു പിന്നിലെന്നും കേഡൽ പറഞ്ഞു. ഇയാൾ ആദ്യം കൊല്ലാനുറച്ചത് അച്ഛനെയായിരുന്നുവെന്ന് മൊഴിയിൽ നിന്ന് വ്യക്തമായതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു. അച്ഛനെ കൊന്നതിനു ശോഷമാണ് ഇയാൾ മറ്റുള്ളവരെ കൊലപ്പെടുത്തിയതെന്നും ആഭിചാരമെന്നത് പുകമറമാത്രമാണെന്നും പൊലീസ് അധികൃതർ വ്യക്തമാക്കി. കേഡലിന്റെ മനസ് കൊടും ക്രിമിനലിന്റേതാണെന്നും തെളിവ് നശിപ്പിക്കാനും കൃത്യം നടത്താനും ഇയാൾ കൃത്യമായ പദ്ധതികളിട്ടിരുന്നുവെന്നും മനഃശാസ്ത്ര വിദഗ്ധനും പറഞ്ഞു. എന്നാൽ ആസ്ട്രൽ പ്രൊജക്ഷന് ഉപയോഗിക്കുന്ന ഡമ്മി വീട്ടിൽ നിന്ന് കണ്ടെത്തിയ സാഹചര്യത്തെ കുറിച്ച് പൊലീസ് മൗനം പാലിക്കുകയും ചെയ്യുന്നു.
കേഡലിന് മാനസിക പ്രശ്നങ്ങൾ ഉള്ളതായി ആദ്യ ചോദ്യം ചെയ്യലിൽ സംശയമുയർന്നിരുന്നു. ഇതേ തുടർന്ന് അന്വേഷണസംഘത്തോടൊപ്പം മനഃശാസ്ത്രജ്ഞരെയും ഉൾപ്പെടുത്തിയിരുന്നു. നാലു പേരെയും കൊല്ലാനുള്ള കേഡലിന്റെ തീരുമാനം പെട്ടെന്ന് ഉണ്ടായത് അല്ലെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായെന്ന് പൊലീസ് ഇപ്പോൾ പറയുന്നു. മാസങ്ങളോളം അയാൾ ഇതിനുള്ള തയ്യാറെടുപ്പുകൾ നടത്തിയതായെന്നാണ് അന്വേഷണത്തിൽ തെളിഞ്ഞത്. തെളിവ് നശിപ്പിക്കാനും കൃത്യം നടത്താനുമെല്ലാം ഇയാൾ വ്യക്തമായ പദ്ധതിയും തയ്യാറാക്കിയിരുന്നു. അച്ഛൻ രാജ തങ്കത്തെയാണ് താൻ ആദ്യം കൊല ചെയ്തതെന്ന് കേഡൽ പൊലീസിന്റെ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയെന്നാണ് സൂചന. അച്ഛനെ കൊലപ്പെടുത്തിയ ശേഷമാണ് അമ്മ ജീൻ പത്മ, സഹോദരി കരോലിൻ, ബന്ധു ലളിത എന്നിവരെ താൻ കൊല ചെയ്തതെന്നും കേഡൽ പൊലീസിന്റെ ചോദ്യം ചെയ്യലിൽ സമ്മതിച്ചുവത്രേ. വെള്ളിയാഴ്ചയാണ് ബന്ധു കൂടിയായ ലളിതയെ കേഡൽ കൊല ചെയ്തതെന്നാണ് മൊഴി.
MNM Recommends
-
അവസാന പന്തുവരെ ആവേശപ്പോര്; ഒരു റണ്ണിന്റെ ത്രസിപ്പിക്കുന്ന ജയവുമായി ഹൈദരാബാദ്; ആദ്യ ഓവറിൽ ബട്ലറെയും സഞ്ജുവിനെയും വീഴ്ത്തി; അവസാന ഓവറിലെ അവസാന പന്തിൽ റോവ്മാൻ പവലിനെ വീഴ്ത്തി ഭുവി മാജിക്; രാജസ്ഥാന് സീസണിലെ രണ്ടാം തോൽവി -
മേയർ ആര്യ രാജേന്ദ്രന് അശ്ലീല സന്ദേശം അയച്ച ആൾ പിടിയിൽ; സൈബർ പൊലീസിന്റെ പിടിയിലായത് എറണാകുളം സ്വദേശി ശ്രീജിത്ത് -
ഇതര സംസ്ഥാന തൊഴിലാളിയെ സിമന്റ് മിക്സർ മെഷീനിൽ ഇട്ട് കൊലപ്പെടുത്തി; മൃതദേഹം വേസ്റ്റ് കുഴിയിലേക്ക് മാറ്റി; കോട്ടയം വാകത്താനത്ത് അരങ്ങേറിയത് സമാനതകളില്ലാത്ത ക്രൂരത; തെളിഞ്ഞത് ശാസ്ത്രീയ അന്വേഷണത്തിൽ; തമിഴ്നാട് സ്വദേശി അറസ്റ്റിൽ -
ബംഗാൾ ഗവർണറെ നേരിൽ കാണാൻ പോയപ്പോൾ പീഡിപ്പിച്ചെന്ന് രാജ്ഭവൻ ജീവനക്കാരി; സി വി ആനന്ദ ബോസിന് എതിരെ പരാതി; കെട്ടിച്ചമച്ച കഥയെന്നും തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ ഉള്ള തന്ത്രമെന്നും ആനന്ദബോസ്; തൃണമൂലിന് ഇത് കിട്ടിയ പിടിവള്ളി -
ഐസിയു പീഡനക്കേസ്: അതിജീവിത ആവശ്യപ്പെട്ട റിപ്പോർട്ട് നൽകാൻ കമ്മിഷണർക്ക് നിർദ്ദേശം -
അമേഠിയിലെ കോൺഗ്രസ് ഓഫീസിന് പുറത്ത് ബോർഡുകളും പോസ്റ്ററുകളും എത്തി; വെള്ളിയാഴ്ച റോഡ് ഷോയോടെ രാഹുൽ പത്രിക സമർപ്പിക്കുമോ? പ്രിയങ്ക അമേഠിയിലോ, റായ്ബറേലിയിലോ മത്സരിക്കില്ലെന്ന് സൂചന; യുപിയിൽ ബിജെപി തരംഗമെന്നും രാഹുൽ പരാജയപ്പെടുമെന്നും ബിജെപി -
പവർ പ്ലേയിൽ ബാറ്റിങ് തകർച്ച; അർധ സെഞ്ചുറിയുമായി നിതീഷ് റെഡ്ഡിയും ട്രാവിസ് ഹെഡും; അവസാന ഓവറുകളിൽ വെടിക്കെട്ടുമായി ക്ലാസൻ; രാജസ്ഥാനു മുന്നിൽ 202 റൺസ് വിജയലക്ഷ്യമുയർത്തി ഹൈദരാബാദ് -
തെരുവിൽ ചിത്രമെഴുതിയ മകന് പിറന്നാൾ സമ്മാനമായി ചിത്ര മതിൽ; അകാലത്തിൽ വേർപിരിഞ്ഞ ചിത്രകാരനായ അർജുനന്റെ ഓർമയ്ക്കായി അമ്മയുടെ സാക്ഷാത്കാരം; മാഞ്ഞുപോയത് ജനക്കൂട്ടത്തിനിടയിൽ വരച്ചുവിസ്മയം കൊള്ളിച്ച കലാകാരൻ -
'പെൺമക്കൾ തോറ്റു, ബ്രിജ് ഭൂഷൺ ജയിച്ചു; കോടിക്കണക്കിന് പെൺമക്കളുടെ മനോവീര്യം തകർത്തു; ശ്രീരാമന്റെ പേരിൽ വോട്ടു ചോദിക്കുന്നവർ ആ പാത പിന്തുടരുന്നുണ്ടോ?'; കരൺ ഭൂഷൺ സ്ഥാനാർത്ഥിയായതിൽ പ്രതികരിച്ച് സാക്ഷി മാലിക് -
'പ്രഥമപരിഗണന സുരക്ഷിതത്വത്തിന്; കോവാക്സിന് പാർശ്വഫലങ്ങളൊന്നുമില്ല; ഇന്ത്യൻ സർക്കാരിന്റെ കോവിഡ് പ്രതിരോധ പദ്ധതി പ്രകാരം ഫലപ്രാപ്തി പരിശോധനകളും പരീക്ഷണങ്ങളും നടത്തിയ ഏക വാക്സിനെന്ന് ഭാരത് ബയോടെക് കമ്പനി -
ഏപ്രിലിൽ മാത്രം ടെക് കമ്പനികളിൽ നിന്ന് പിരിച്ചുവിട്ടത് 50 കമ്പനികളിലെ ഇരുപതിനായിരത്തിലേറെ ജീവനക്കാരെ; ആപ്പിളിലും, ഗൂഗിളിലും, ആമസോണിലും ഇന്റലിലും ടെസ്ലയിലുമായി കരഞ്ഞുകൊണ്ട് പടിയിറങ്ങേണ്ടി വന്നവരെത്രയോ! -
ശിവം ദുബെ നല്ല ഫോമിലാണ്; ലോകകപ്പിൽ ബൗൾ ചെയ്യുമെന്ന് രോഹിത്; ഹാർദിക് പാണ്ഡ്യക്കുള്ള മുന്നറിയിപ്പോ? രോഹിത്തിനെ ക്യാപ്റ്റനാക്കിയതിന്റെ കാരണം വ്യക്തമാക്കി അഗാർക്കർ; സഞ്ജുവിന്റെ റോൾ വ്യക്തമാക്കി ചീഫ് സെലക്റ്റർ -
ഷിഗെല്ല ബാധയെന്ന് സംശയം; ഛർദിയും വയറിളക്കവും ബാധിച്ച് നാലാം ക്ലാസുകാരി ചികിത്സയിലിരിക്കെ മരിച്ചു; അയൽവാസികൾക്കും രോഗലക്ഷണം; അടിയന്തര നടപടി സ്വീകരിച്ച് കടമ്പനാട് പഞ്ചായത്ത് അധികൃതർ -
സെക്സ് ടേപ്പ് വിവാദത്തിൽ പെട്ട പ്രജ്വൽ രേവണ്ണ ജർമ്മനിയിലേക്ക് പോയത് ഡിപ്ലോമാറ്റിക് പാസ്പോർട്ടിൽ; രാഷ്ട്രീയ അനുമതി നൽകിയിട്ടില്ലെന്ന് കേന്ദ്രസർക്കാർ; ടേപ്പുകൾ ചോർത്തിയ പ്രജ്വലിന്റെ ഡ്രൈവർ കാർത്തിക് അപ്രത്യക്ഷനായതിൽ ദുരൂഹത; ഡ്രൈവർ മുങ്ങിയത് എസ്ഐടി നോട്ടീസ് കിട്ടിയപാടേ -
ലോക്സഭ തെരഞ്ഞെടുപ്പിൽ മൂന്ന് സീറ്റുകളിൽ വിജയസാധ്യത: തൃശ്ശൂരും മാവേലിക്കരയിലും ജയം ഉറപ്പ്; ഇടതു മുന്നണി പന്ത്രണ്ട് സീറ്റുകൾ നേടുമെന്നും സിപിഐ എക്സിക്യൂട്ടീവ്; കേരളാ കോൺഗ്രസ് മത്സരിച്ച കോട്ടയമില്ല -
തീരുമാനം നീട്ടി വച്ച് സമയം അതിക്രമിച്ചു; കുടുംബ വാഴ്ചയെന്ന് ബിജെപി ആരോപണം കടുപ്പിക്കുമോ എന്ന് പ്രിയങ്കയ്ക്ക് ആശങ്ക; വയനാടിനെ ഉപേക്ഷിക്കാൻ രാഹുലിനും വിമുഖത; റായ്ബറേലിയിലും, അമേഠിയിലും ആരുമത്സരിക്കണമെന്ന് തീരുമാനിക്കാൻ ഖാർഗെ-രാഹുൽ കൂടിക്കാഴ്ച കർണാടകയിൽ -
ഇഷ്ടക്കാരെ കുത്തിനിറച്ചാണ് ടീം തിരഞ്ഞെടുപ്പ്; ഋതാരാജ് ടീമിൽ സ്ഥാനം അർഹിച്ചിരുന്നു; ഫോമിലല്ലാത്ത ഗില്ലിനെ പകരക്കാരുടെ നിരയിൽ ഉൾപ്പെടുത്തിയതെന്തിന്? ട്വന്റി 20 ലോകകപ്പ് ടീം പ്രഖ്യാപനത്തിനെതിരെ ശ്രീകാന്ത്; നടരാജനെ എന്തിന് ഒഴിവാക്കിയെന്ന് എസ്. ബദ്രീനാഥ് -
ജാക് നിക്കോൾസൺ ബന്ധപ്പെട്ടത് ആയിരത്തിലേറെ സ്തീകളുമായി; ഒരു പ്രജ്വൽ രേവണ്ണയിൽ മാത്രം ഒതുങ്ങുന്നതല്ല ലൈംഗിക വൈകൃതങ്ങൾ; 'സെക്ഷ്വൽ മൊറാലിറ്റി' ഏതു സമൂഹത്തിലും പാലിക്കപ്പെടേണ്ട ഒന്ന്: വെള്ളാശേരി ജോസഫ് എഴുതുന്നു -
കെഎസ്ആർടിസി ബസ് നടുറോഡിൽ തടഞ്ഞിട്ട് ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തി; പരാതി നൽകിയിട്ടും കേസെടുക്കാതെ പൊലീസ്; യദുവിന്റെ പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ -
ലാവലിൻ കേസിൽ സുപ്രീംകോടതിയിൽ ഇന്നും ഒന്നും സംഭവിച്ചില്ല; കേസിലെ ഹർജികളിൽ അന്തിമവാദം ഇന്നും തുടങ്ങിയില്ല; 110ാം നമ്പർ കേസായി ലിസ്റ്റ് ചെയ്തത് മാറ്റിയത് മറ്റൊരു കേസിന്റെ അന്തിമവാദം തുടരുന്നതിനാൽ; ലാവലിൻ നീളെ നീളെ തുടരുന്നു..
Most Read
- ഇതര സംസ്ഥാന തൊഴിലാളിയെ സിമന്റ് മിക്സർ മെഷീനിൽ ഇട്ട് കൊലപ്പെടുത്തി; മൃതദേഹം വേസ്റ്റ് കുഴിയിലേക്ക് മാറ്റി; കോട്ടയം വാകത്താനത്ത് അരങ്ങേറിയത് സമാനതകളില്ലാത്ത ക്രൂരത; തെളിഞ്ഞത് ശാസ്ത്രീയ അന്വേഷണത്തിൽ; തമിഴ്നാട് സ്വദേശി അറസ്റ്റിൽ
- ബംഗാൾ ഗവർണറെ നേരിൽ കാണാൻ പോയപ്പോൾ പീഡിപ്പിച്ചെന്ന് രാജ്ഭവൻ ജീവനക്കാരി; സി വി ആനന്ദ ബോസിന് എതിരെ പരാതി; കെട്ടിച്ചമച്ച കഥയെന്നും തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ ഉള്ള തന്ത്രമെന്നും ആനന്ദബോസ്; തൃണമൂലിന് ഇത് കിട്ടിയ പിടിവള്ളി
- മേയർ ആര്യ രാജേന്ദ്രന് അശ്ലീല സന്ദേശം അയച്ച ആൾ പിടിയിൽ; സൈബർ പൊലീസിന്റെ പിടിയിലായത് എറണാകുളം സ്വദേശി ശ്രീജിത്ത്
- അവസാന പന്തുവരെ ആവേശപ്പോര്; ഒരു റണ്ണിന്റെ ത്രസിപ്പിക്കുന്ന ജയവുമായി ഹൈദരാബാദ്; ആദ്യ ഓവറിൽ ബട്ലറെയും സഞ്ജുവിനെയും വീഴ്ത്തി; അവസാന ഓവറിലെ അവസാന പന്തിൽ റോവ്മാൻ പവലിനെ വീഴ്ത്തി ഭുവി മാജിക്; രാജസ്ഥാന് സീസണിലെ രണ്ടാം തോൽവി
- അജ്ഞാതൻ എത്തിച്ച ഇലക്ട്രോണിക് വസ്തു പൊട്ടിത്തെറിച്ചു; അച്ഛനും മകൾക്കും ദാരുണാന്ത്യം
- 10 രൂപ നൽകിയപ്പോൾ ടിക്കറ്റിന് 13 രൂപ; ആകെയുള്ള 500 ന്റെ നോട്ട് നൽകിയതോടെ കലി തുള്ളി കണ്ടക്ടർ; ഇറങ്ങേണ്ട സ്റ്റോപ്പിന് പകരം തൊട്ടടുത്ത സ്റ്റോപ്പിൽ നിർത്തിയപ്പോൾ ചവിട്ടി താഴെയിട്ട് മർദ്ദനം; തൃശൂരിൽ 68 കാരന്റെ ജീവനെടുത്തത് 3 രൂപയെ ചൊല്ലിയുള്ള തർക്കം; കൊലക്കുറ്റത്തിന് കേസ്
- അമേഠിയിലെ കോൺഗ്രസ് ഓഫീസിന് പുറത്ത് ബോർഡുകളും പോസ്റ്ററുകളും എത്തി; വെള്ളിയാഴ്ച റോഡ് ഷോയോടെ രാഹുൽ പത്രിക സമർപ്പിക്കുമോ? പ്രിയങ്ക അമേഠിയിലോ, റായ്ബറേലിയിലോ മത്സരിക്കില്ലെന്ന് സൂചന; യുപിയിൽ ബിജെപി തരംഗമെന്നും രാഹുൽ പരാജയപ്പെടുമെന്നും ബിജെപി
- ഏപ്രിലിൽ മാത്രം ടെക് കമ്പനികളിൽ നിന്ന് പിരിച്ചുവിട്ടത് 50 കമ്പനികളിലെ ഇരുപതിനായിരത്തിലേറെ ജീവനക്കാരെ; ആപ്പിളിലും, ഗൂഗിളിലും, ആമസോണിലും ഇന്റലിലും ടെസ്ലയിലുമായി കരഞ്ഞുകൊണ്ട് പടിയിറങ്ങേണ്ടി വന്നവരെത്രയോ!
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- ശിവം ദുബെ നല്ല ഫോമിലാണ്; ലോകകപ്പിൽ ബൗൾ ചെയ്യുമെന്ന് രോഹിത്; ഹാർദിക് പാണ്ഡ്യക്കുള്ള മുന്നറിയിപ്പോ? രോഹിത്തിനെ ക്യാപ്റ്റനാക്കിയതിന്റെ കാരണം വ്യക്തമാക്കി അഗാർക്കർ; സഞ്ജുവിന്റെ റോൾ വ്യക്തമാക്കി ചീഫ് സെലക്റ്റർ