ചെറിയാൻ ഫിലിപ്പിന്റെ മടങ്ങി വരവിന് പച്ചക്കൊടി കാട്ടി ഹൈക്കമാണ്ടും; പഴയ വിശ്വസ്തനെ തിരിച്ചെത്തിക്കാൻ മുന്നിട്ടിറങ്ങിയത് ആന്റണി; ചെന്നിത്തലയും മുല്ലപ്പള്ളിയും കെസിയും എതിർക്കില്ല; മനസ്സ് തുറക്കാതെ ഉമ്മൻ ചാണ്ടി; തിരിച്ചെത്താൻ സന്നദ്ധ അറിയിച്ചാൽ തടസ്സമുണ്ടാകില്ല; ചെറിയാൻ ഫിലിപ്പ് വീണ്ടും കോൺഗ്രസുകാരനാകുമോ?
തിരുവനന്തപുരം: കോൺഗ്രസിലേക്ക് മടങ്ങി വരാൻ ചെറിയാൻ ഫിലിപ്പ് ആഗ്രഹിച്ചാൽ അതിന് കോൺഗ്രസ് ഹൈക്കമാണ്ട് എതിർക്കില്ല; ഇടത് സഹയാത്രികനായ ചെറിയാൻ ഫിലിപ്പിന് കോൺഗ്രസിലേക്ക് മടങ്ങിയത്താൻ ആഗ്രമുണ്ടെന്നും അതിനോട് അനുകൂല നിലപാട് എടുക്കണമെന്നും ഹൈക്കമാണ്ടിനെ എകെ ആന്റണി അറിയിച്ചതായാണ് സൂചന. മുതിർന്ന നേതാവായ ആന്റണിക്ക് ചെറിയാൻ കോൺഗ്രസിൽ മടങ്ങി എത്തണമെന്ന അതിയായ ആഗ്രഹമാണ് ഉള്ളത്. ചെറിയാനെ പ്രകോപിപ്പിക്കരുതെന്ന സന്ദേശം കേരളത്തിലെ നേതാക്കൾക്കും ആന്റണി നൽകിയിട്ടുണ്ട്. കോൺഗ്രസ് ജനറൽ സെക്രട്ടറിയായ കെസി വേണുഗോപാലും ആന്റണിയുടെ തീരുമാനത്തെ പിന്തുണയ്ക്കുകയാണ്. അതുകൊണ്ട് തന്നെ കോൺഗ്രസിലേക്കുള്ള മടങ്ങി വരവിൽ ചെറിയാൻ ഫിലിപ്പ് പരസ്യ പ്രതികരണം നടത്തിയാൽ കോൺഗ്രസ് അനുകൂല തീരുമാനം തന്നെ എടുക്കും.
തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം രാഷ്ട്രീയം പറയാമെന്നാണ് ചെറിയാന്റെ നിലപാട്. ഇത് കോൺഗ്രസിനോട് ചേർന്നു പോകുന്നതാകുമെന്ന് ആന്റണി അടക്കമുള്ളവർ കരുതുന്നു. കെ എസ് യുവെന്ന പ്രസ്ഥാനത്തിന് വേണ്ടി ചോരയും നീരും നൽകിയ ചെറിയാനെ ആ പരിഗണനയിൽ പഴയതെല്ലാം മറന്ന് തിരിച്ചെടുക്കും. പാർട്ടി വിട്ടു പോയ കെ കരുണാകരനും കെ മുരളീധരനും വരെ കോൺഗ്രസിൽ തിരിച്ചെത്തിയ മാതൃക ചെറിയാന്റെ കാര്യത്തിലും സ്വീകിരക്കും. ഉപാധികളില്ലാതെ തിരിച്ചെടുത്താലും അർഹിക്കുന്ന പരിഗണനയും സ്ഥാനവും കോൺഗ്രസും ചെറിയാന് നൽകും. രാജ്യസഭാ സീറ്റ് നിഷേധം ചെറിയാനെ വേദനിപ്പിച്ചുണ്ടെന്ന് സിപിഎമ്മിനും അറിയാം. എന്നാൽ ചെറിയാനുമായി ചർച്ചകൾ വേണ്ടെന്നാണ് സിപിഎം നിലപാട്. മുഖ്യമന്ത്രി പിണറായി വിജയനൊഴികെ ആർക്കും സിപിഎമ്മിൽ ചെറിയാനോട് താൽപ്പര്യമില്ലെന്നതാണ് വസ്തുത.
തന്റെ വ്യക്തി ജീവിതത്തെയും രാഷ്ട്രീയത്തെയും കോവിഡ് ലോകത്തോട് ഉപമിച്ച് ചെറിയാൻ ഫിലിപ്പ് ചില രാഷ്ട്രീയ സൂചനകളും നൽകിയിരുന്നു. കോവിഡ് ലോകത്തെ കീഴടക്കുമെന്ന് ആരും കരുതിയില്ല. വ്യക്തി ജീവിതത്തിലും രാഷ്ട്രീയത്തിലും നാളെ എന്തു സംഭവിക്കുമെന്ന് ആർക്കും പ്രവചിക്കാനാവില്ലെന്നും ചെറിയാൻ ഫിലിപ്പ് ഫേസ്ബുക്കിൽ കുറിച്ചു. കോൺഗ്രസിലേക്ക് മടങ്ങിവരണമെന്ന് കോൺഗ്രസ് മുഖപത്രം വീക്ഷണം മുഖപ്രസംഗത്തിലൂടെ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ചെറിയാൻ ഫിലിപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയായത്. ഇതിനൊപ്പമാണ് ഹൈക്കമാണ്ട് തലത്തിൽ ചെറിയാന് അനുകൂലമാകുന്ന വിധത്തിലെ തീരുമാനം ആന്റനിയും എടുപ്പിക്കുന്നത്.
സിപിഎമ്മിനാൽ രണ്ട് തവണ വഞ്ചിക്കപ്പെട്ട ചെറിയാൻ ഫിലിപ്പ് പാർട്ടിയിലേക്ക് മടങ്ങിവരണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് മുഖപത്രം വീക്ഷണം കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച മുഖപ്രസംഗം വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും അനുകൂല നിലപാടുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. അപരാധങ്ങളേറ്റു പറഞ്ഞ്, തെറ്റുകൾ തിരുത്തി തിരിച്ചു വന്നാൽ അർഹിക്കുന്ന പ്രാധാന്യത്തോടെ കോൺഗ്രസ് സ്വീകരിക്കും. തുടലിലിട്ട കുരങ്ങനെ പോലെയാണ് ചെറിയാൻ ഫിലിപ്പിന്റെ സിപിഎമ്മിലെ സ്ഥാനം. വിമതരെ സ്വീകരിക്കുന്നതിൽ സിപിഎമ്മിന്റെ ഇരട്ടത്താപ്പിന്റെ തെളിവാണ് ചെറിയാൻ ഫിലിപ്പ്. രാജ്യസഭ സീറ്റ് വാഗ്ദാനം ചെയ്ത് രണ്ടുവട്ടം വഞ്ചിച്ചു. സിപിഎമ്മിന്റെ അടുക്കളപ്പുറത്ത് ഇരിക്കേണ്ടിവന്ന ചെറിയാന് വലിയ സ്ഥാനമാനങ്ങളൊന്നുമില്ലെങ്കിലും കോൺഗ്രസ് പൂമുഖത്ത് ഒരു കസേരയുണ്ടായിരുന്നുവെന്നും വീക്ഷണം മുഖപ്രസംഗം ചൂണ്ടിക്കാട്ടിയിരുന്നു.
മുഖപ്രസംഗത്തോട് പ്രതികരിച്ച ചെറിയാൻ ഫിലിപ്പ്, രാഷ്ട്രീയത്തിൽ തുടർന്നാലും ഇല്ലെങ്കിലും 20 വർഷം രാഷ്ടീയ അഭയം നൽകിയ പിണറായി വിജയനെ ഒരിക്കലും തള്ളിപ്പറയില്ലെന്ന് വ്യക്തമാക്കിയിരുന്നു. ശരീരത്തിലും മനസ്സിലും കറപുരളാത്തതിനാൽ മരണം വരെ കേരളത്തിലെ പൊതു സമൂഹത്തിൽ തലയുയർത്തി നിൽക്കും. ഒരു രാഷ്ടീയ ഭിക്ഷാംദേഹിയോ ഭാഗ്യാന്വേഷിയോ ആകില്ല. ലാഭനഷ്ടങ്ങളുടെ കണക്കു പുസ്തകം സൂക്ഷിച്ചിട്ടില്ലെന്നും ചെറിയാൻ ഫിലിപ്പ് ചൂണ്ടിക്കാട്ടിയിരുന്നു. വീക്ഷണത്തിലെ വിമർശനത്തോടും കളിയാക്കലിനോടും പ്രതികരിച്ചതുമില്ല. ഇതിന് പിന്നിലും ആന്റണിയുടെ ഇടപെടലുണ്ടെന്നാണ് സൂചന. പിന്നീട് ആന്റണിയേയും ഉമ്മൻ ചാണ്ടിയേയും തള്ളിപ്പറഞ്ഞതിന്റെ വേദനയും ചെറിയാൻ ഫിലിപ്പ് വിശദീകരിച്ചിരുന്നു.
2001ൽ കോൺഗ്രസ് വിട്ട ചെറിയാൻ ഫിലിപ്പിന് സിപിഎം രണ്ടുനിയമസഭാ തിരഞ്ഞെടുപ്പുകളിൽ സീറ്റ് നൽകി. രണ്ടുതവണയും സ്വതന്ത്രനായാണ് ചെറിയാൻ ഫിലിപ്പ് മൽസരിച്ചത്. പാർട്ടി ചിഹ്നത്തിൽ മൽസരിക്കാൻ സിപിഎം ആവശ്യപ്പെട്ടിരുന്നില്ല. അരിവാൾ ചുറ്റികയിൽ മൽസരിക്കണമെന്ന് ചെറിയാൻ ഫിലിപ്പ് പറഞ്ഞതുമില്ല. ഇത്തവണ രാജ്യസഭയിലേക്ക് സിപിഎം സ്ഥാനാർത്ഥികൾ തന്നെ വേണം എന്ന് തീരുമാനിച്ചതോടെ കഴിഞ്ഞ അഞ്ചുവർഷക്കാലം തനിക്കായി മാധ്യമഏകോപനം നിർവഹിക്കുകയും തന്ത്രങ്ങൾ മെനയുകയും ചെയ്ത ജോൺ ബ്രിട്ടാസിന് ഒരു സീറ്റ് നൽകാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ താൽപര്യത്തിലേക്ക് പാർട്ടിയും എത്തി. രണ്ടാമത്തെ സീറ്റിലേക്ക് വി.ശിവദാസനേയും തീരുമാനിച്ചു. ഇതോടെയാണ് ചെറിയാൻ ഇടതുപക്ഷവുമായി അകലാൻ തുടങ്ങിയത്.
കേരള രാഷ്ട്രീയത്തിലെ പോരാളിയാണ് ചെറിയാൻ ഫിലിപ്പ്. ഒരു കാലത്ത് കോൺഗ്രസിന്റെ എ ഗ്രൂപ്പിലെ പ്രധാനി. എകെ ആന്റണിയുടെ അതിവിശ്വസ്തൻ. ഗ്രൂപ്പിന്റെ നേതൃത്വം ഉമ്മൻ ചാണ്ടിക്കായപ്പോൾ പാർട്ടിയിലെ കറിവേപ്പിലയായി. തിരുവനന്തപുരം വെസ്റ്റ് സീറ്റിൽ മത്സരിക്കണമെന്ന ആഗ്രഹം പാർലമെന്ററീ മോഹങ്ങൾ ഒരിക്കലും കാട്ടത്ത ചെറിയാൻ ഫിലിപ്പ് മുമ്പോട്ടു വച്ചപ്പോൾ ആ സീറ്റ് എംവി രാഘവന് കൊടുക്കുകയായിരുന്നു ഉമ്മൻ ചാണ്ടി ചെയ്തത്. അന്ന് പാർട്ടിയിൽ ഒറ്റപ്പെട്ടപ്പോൾ ആശ്വസിപ്പിക്കാനുണ്ടായിരുന്നത് ലീഡർ കെ കരുണാകരൻ മാത്രമായിരുന്നു. ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ രക്തസാക്ഷി പരിവേഷവുമായി ചെറിയാൻ ഫിലിപ്പ് സിപിഎം സഹയാത്രികനായി. മൂന്ന് തവണ നിയമസഭയിലേക്ക് മത്സരിച്ചു. അതും ഉറപ്പില്ലാത്ത സീറ്റുകളിൽ. ഇത്തവണയെങ്കിലും ചെറിയാൻ ഫിലിപ്പിന്റെ രാഷ്ട്രീയ മികവിന് അംഗീകാരമായി സിപിഎം രാജ്യസഭാ സീറ്റ് നൽകുമെന്ന് ഏവരും കരുതി. അതുണ്ടായില്ല.
കോൺഗ്രസ് നേത്വനിരയിൽ മുന്നിൽനിന്ന് പ്രവർത്തിച്ചിരുന്ന കാലത്താണ് 2001ൽ ചെറിയാൻഫിലിപ്പ് ഇടുതുപക്ഷത്തേക്ക് തിരിഞ്ഞത്. ഒരുകാലത്ത് എ.കെ.ആന്റണിയുടെയും ഉമ്മൻ ചാണ്ടിയുടെയും മനസാക്ഷിസൂക്ഷിപ്പുകാരനായി അറിയപ്പെട്ടിരുന്ന ചെറിയാൻ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനാണെന്ന് ഏവരും കരുതുന്നു. ഇടത് സഹയാത്രികനായിട്ട് ഇരുപതുകൊല്ലമായി. ഇതിനിടെ മൂന്ന് തവണ സിപിഎം. നിയമസഭയിലേക്ക് മത്സരിക്കാൻ അവസരം നൽകിയെങ്കിലും ജയിക്കാൻ കഴിഞ്ഞില്ല. തീർത്തും ജയസാധ്യതയില്ലാത്ത പുതുപ്പള്ളിയിലും കല്ലൂപ്പാറയിലും വട്ടിയൂർക്കാവിലുമായിരുന്നു ആ മത്സരങ്ങൾ. തോൽക്കുന്ന സീറ്റിൽ പരാതി കൂടാതെ മ്ത്സരിച്ച ചെറിയാൻ ഫിലിപ്പിന് ഇത്തവണ രാജ്യസഭാ സീറ്റ് ഏവരും പ്രതീക്ഷിച്ചു. അതും കിട്ടുന്നില്ല.
1972-ലെ യൂണിവേഴ്സിറ്റി കോളെജ് യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയിച്ച സ്ഥാനാർത്ഥിയായ ചെറിയാൻ ഫിലിപ്പ് വിജയിച്ച വാർത്ത പുറത്തുവന്ന അതേ ദിവസം യൂണിവേഴ്സിറ്റി കോളേജിന്റെ രണ്ടാം നിലയിൽ നിന്ന് താഴേക്ക് വലിച്ചെറിയുകയായിരുന്നു. കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ ജനറൽ സീറ്റിൽ കെഎസ് യു നേതാവ് ചെറിയാൻ ഫിലിപ്പ് തിരഞ്ഞെടുക്കപ്പെട്ട ചൊരുക്കാണ് എസ്എഫ്ഐ ഗുണ്ടകൾ ചെറിയാന്റെ ശരീരത്തിൽ തീർത്തത്. രണ്ടാം നിലയിൽ നിന്ന് താഴേക്കുള്ള വലിച്ചെറിയലിൽ ചെറിയാന്റെ കാലൊടിഞ്ഞു. നട്ടെല്ലിന് ഗുരുതര ക്ഷതമേൽക്കുകയും ചെയ്തു. നട്ടെല്ലിന് ഏറ്റ ശക്തമായ ക്ഷതത്തിൽ ചെറിയാൻ ഫിലിപ്പിന് ജീവിതം തന്നെ നഷ്ടമായി. ഇവിടെ നിന്ന് എസ് എഫ് ഐ കോളേജിൽ കാലുറപ്പിക്കാനും തുടങ്ങി. വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയാണ് ഇന്നും ചെറിയാൻ ഫിലിപ്പ്.
2001 ലെ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആരോപണങ്ങൾ ഉയർത്തിയാണ് ചെറിയാൻ കോൺഗ്രസ് വിടുന്നത്. താമസിയാതെ തന്നെ ചെറിയാൻ സിപിഎമ്മിലേക്ക് ചേക്കേറുകയും പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിക്ക് എതിരെ മത്സരിക്കുകയും ചെയ്തു. പിന്നീട് വട്ടിയൂർക്കാവ് നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും ചെറിയാന് വിജയിക്കാനായില്ല. കെടിഡിസി ചെയർമാൻ പോസ്റ്റ് നൽകി സിപിഎം പക്ഷെ ചെറിയാനെ കൂടെ നിർത്തി. വി എസ് അച്യുതാനന്ദനായിരുന്നു മുഖ്യമന്ത്രി. പിന്നീട് സിപിഎം പ്രതിപക്ഷത്തായി. അപ്പോൾ കൈരളി ടിവിയിലൂടെ വിമർശനവുമായി കോൺഗ്രസ് രാഷ്ട്രീയത്തെ കടന്നാക്രമിച്ചു ഈ പഴയ ആന്റണിയുടെ വിശ്വസ്തൻ. എന്നാൽ ഇതൊന്നും ഇനി ചർച്ചയാക്കേണ്ടതില്ലെന്നതാണ് ആന്റണിയുടെ നിലപാട്.
MNM Recommends
-
ഉന്നതർക്ക് വഴങ്ങാൻ വിദ്യാർത്ഥിനികളെ പ്രേരിപ്പിച്ചു; പണവും പരീക്ഷയിൽ ഉയർന്ന മാർക്കും വാഗ്ദാനം ചെയ്തു; വിദ്യാർത്ഥിനികളുടെ പരാതി; തെളിവായി ശബ്ദരേഖയും; വനിത പ്രൊഫസർക്ക് പത്ത് വർഷം തടവ് ശിക്ഷ -
തൈറോയിഡ് സംബന്ധിയായ അസുഖബാധിതയാണ്; ബോഡി ഷെയിം ചെയ്ത് പരിഹസിക്കരുതെന്ന് നടി അന്ന രാജൻ -
കൊല്ലം ജില്ലയിൽ ശക്തമായ വേനൽ മഴ; ഗേറ്റ് അടയ്ക്കുന്നതിനിടെ കശുവണ്ടി ഫാക്ടറി ജീവനക്കാരൻ ഇടിമിന്നലേറ്റ് മരിച്ചു; വർക്കലയിൽ വീട് തകർന്നു; കുട്ടികളുൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു -
സുരേന്ദ്രന് പകരക്കാരനായി കോന്നിയിൽ വന്നു; ആനത്താവളത്തിൽ ഏറ്റവും തലപ്പൊക്കമുള്ള താപ്പാനയായി; ആനപ്രേമികളെ കണ്ണീരിലാഴ്ത്തി നീലകണ്ഠൻ ചരിഞ്ഞു -
ഒരു സ്ത്രീയെന്ന നിലയ്ക്ക് ഒന്നു വിളിച്ചു പോലും അന്വേഷിച്ചില്ല; കൗൺസിൽ യോഗത്തിനിടെ വിതുമ്പി മേയർ; മേയർ ഫോൺ വിളിച്ചാൽ പണ്ടേ എടുക്കാറില്ലെന്ന് പ്രതിപക്ഷ അംഗങ്ങളുടെ മറുപടിയും; താൻ പ്രതികരിച്ചത് തെറ്റായ പ്രവണതക്കെതിരെ എന്ന നിലപാടിൽ ആര്യ; നിജസ്ഥിതി അറിയാൻ ബസിലെ ക്യാമറ പരിശോധിക്കാൻ പൊലീസ് -
പൂക്കോട് വെറ്റിനറി കോളേജിൽ സിദ്ധാർത്ഥൻ ക്രൂരമായി ആക്രമിക്കപ്പെട്ടു; പ്രതികൾക്കെതിരെ ഉയർന്ന ആരോപണങ്ങൾ ഗുരുതരമെന്നും സിബിഐ ഹൈക്കോടതിയിൽ; പ്രതികളുടെ ജാമ്യഹർജി പരിഗണിക്കുന്നത് പത്തിലേക്ക് മാറ്റി -
ബൗളിംഗിൽ ചെണ്ടയായി; ബാറ്റിംഗിലും ശോകം; എന്നിട്ടും മുംബൈ ഇന്ത്യൻസ് നായകനെ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനാക്കിയത് ആരുടെ താൽപര്യം? ഹാർദികിന് വേണ്ടി ഫിനിഷർ റിങ്കുവിന് അവസരം നിഷേധിച്ചു; ഓൾറൗണ്ടർ' ആയ പാണ്ഡ്യയെ കളിപ്പിക്കാൻ ശിവം ദുബെ ബഞ്ചിലിരുത്തും; ലോകകപ്പ് രോഹിതിന് വൻ വെല്ലുവിളി -
ജോഫ്ര ആർച്ചറിന്റെ തിരിച്ചുവരവ്; ഐപിഎല്ലിൽ മിന്നിച്ച വിൽ ജാക്സും ഫിൾ സാൾട്ടും ഇംഗ്ലണ്ട് ടീമിൽ; ട്വന്റി 20 ലോകകപ്പിലും നയിക്കാൻ ജോസ് ബട്ലർ; 2022ൽ കിരീടം നേടിയ ടീമിൽ ആറ് മാറ്റങ്ങൾ; ദക്ഷിണാഫ്രിക്കൻ ടീമിനെയും പ്രഖ്യാപിച്ചു -
ഏതു ജയരാജനും ബിജെപിയിലേക്ക് വരാമെന്ന് പി.കെ കൃഷ്ണദാസ്; ഇടതു വലതു മുന്നണികൾ തീവ്രവാദ സംഘടന കൺസോർഷ്യം അജൻഡ നടപ്പിലാക്കി; മുഖ്യമന്ത്രി വർഗീയ പ്രചരണത്തിന് നേതൃത്വം നൽകിയെന്നും ആരോപണം -
ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തത് എന്തിന്? വെള്ളിയാഴ്ച വിശദീകരണം നൽകണമെന്ന് ഇഡിയോട് സുപ്രീംകോടതി; നിർദ്ദേശം, അറസ്റ്റിനെ ചോദ്യം ചെയ്തുള്ള ഹർജിയിൽ വാദം കേൾക്കവെ -
തെറ്റിദ്ധരിപ്പിക്കുന്ന അവകാശങ്ങൾ ഉൾപ്പെട്ട പരസ്യം; അത്രയും വലിപ്പം ഉള്ളതായിരിക്കണം മാപ്പും; ബാബാ രാംദേവും ബാലകൃഷ്ണയും ക്ഷമാപണം നടത്തിയ പത്രങ്ങളുടെ യഥാർഥ പേജ് നേരിട്ട് ഹാജരാക്കണം; പതഞ്ജലിയിൽ പിടിമുറുക്കി സുപ്രീം കോടതി -
വാക്സിനുകൾ ഉൾപ്പെടെയുള്ള എല്ലാ മരുന്നുകളും അപൂർവമായ പാർശ്വഫലങ്ങൾ ഉണ്ടാക്കാം; കോവിഡ് വാക്സിന്റെ പാർശ്വഫലത്തിൽ ആശങ്ക വേണ്ടെന്ന് ഡോ. ബി. ഇക്ബാൽ; പത്രവാർത്തകൾ ആശങ്കകൾക്ക് ഇടയാക്കുന്നതായി ആരോഗ്യപ്രവർത്തകൻ -
ഐപിഎല്ലിൽ വർഷങ്ങളോളം തിളങ്ങിയിട്ടും ഇന്ത്യൻ ലോകകപ്പ് ടീമിന്റെ 'പടിക്ക് പുറത്ത്'; സീസണിൽ നായകനായും വ്യക്തിഗത മികവിലും രാജസ്ഥാനെ തലപ്പത്ത് എത്തിച്ചതോടെ സെലക്ടർമാർക്ക് മനംമാറ്റം; സഞ്ജുവിന് ഒടുവിൽ നീതി -
'ദൃശ്യങ്ങൾ അടങ്ങിയ പെൻഡ്രൈവ് ബിജെപി നേതാവ് ദേവരാജ് ഗൗഡയ്ക്ക് നൽകി; അദ്ദേഹമാണ് അത് പുറത്തുവിട്ടത്; എന്റെ ഭാര്യയെ മർദിക്കുകയും സ്വത്തുക്കൾ പ്രജ്വൽ ഭീഷണിപ്പെടുത്തി സ്വന്തം പേരിലാക്കുകയും ചെയ്തു'; ജെഡിഎസ് നേതാവിനെതിരെ വെളിപ്പെടുത്തലുമായി മുൻ ഡ്രൈവർ; പുറത്തായത് 2976 വിഡിയോകൾ -
ആരാധകരെ ശാന്തരാകു! സഞ്ജു സാംസൺ ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ; രണ്ടാം വിക്കറ്റ് കീപ്പറായി മലയാളി താരം; കെ എൽ രാഹുലും റിങ്കു സിങും പുറത്ത്; രോഹിത് നയിക്കും; വൈസ് ക്യാപ്റ്റനായി ഹാർദിക്; ഋഷഭ് പന്തിനും യൂസ്വേന്ദ്ര ചെഹലിനും തിരിച്ചുവരവ് -
ക്രിസ്ത്യൻ പെൺകുട്ടികളെ തെരഞ്ഞുപിടിച്ച് ബലാത്സഗം ചെയ്ത് ഇസ്ലാമിലേക്ക് മാറ്റും; പാശ്ചാത്യ വിദ്യാഭ്യാസം പാടില്ല; പരിണാമം, ബിഗ് ബാങ് എന്നിവ പഠിപ്പിക്കരുത്; 8 മാസത്തിനിടെ കാണാതായത് അയ്യായിരത്തോളം വിദ്യർത്ഥികളെ; ചൈൽഡ് കിഡ്നാപ്പ് ആഫ്രിക്കയിൽ കുടിൽ വ്യവസായമാവുമ്പോൾ! -
മേയറുണ്ട്, ഓവർ ടേക്കിങ് സൂക്ഷിക്കുക..! കെഎസ്ആർടിസി ബസുകളിൽ ആര്യാ രാജേന്ദ്രനെതിരെ പോസ്റ്ററൊട്ടിച്ച് യൂത്ത് കോൺഗ്രസ്; കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ വിഷയം ഉന്നയിച്ചു ബിജെപി; യോഗത്തിൽ ബഹളം; കെഎസ്ആർടിസി ബസ് ഡ്രൈവറുമായുള്ള മേയറുടെ തർക്കം രാഷ്ട്രീയമായി ഉപയോഗിച്ചു പാർട്ടികൾ -
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ജീവനക്കാരിക്ക് ക്രൂരമർദ്ദനം; 57കാരിയുടെ മുഖത്ത് ഇടിവള കൊണ്ട് ഇടിച്ച യുവാവ് കസ്റ്റഡിയിൽ; സ്കാനിംഗിന് തീയതി നൽകാൻ വൈകി എന്നാരോപിച്ച് ആക്രമണം -
'ഇന്ത്യാ സഖ്യത്തിന്റെ നിലപാട് തുറന്ന് കാണിക്കണം; സംവരണം അട്ടിമറിക്കുന്നതടക്കം ഗൂഢാലോചന പുറത്തു കൊണ്ടുവരണം'; മൂന്നാം ഘട്ട വോട്ടെടുപ്പിന് മുമ്പ് എൻഡിഎ സ്ഥാനാർത്ഥികൾക്ക് മോദിയുടെ കത്ത് -
ബാലാക്കോട്ട് വ്യോമാക്രമണം ലോകത്തെ അറിയിക്കും മുൻപ് താൻ പാക്കിസ്ഥാനെ അറിയിച്ചു; ഞാൻ ഒരിക്കലും ഒന്നും ഒളിച്ചു വയ്ക്കാറില്ല; ഇതു പുതിയ ഭാരതമാണ്; നിരപരാധികളെ കൊല്ലാൻ ശ്രമിക്കുന്നവരെ അവരുടെ മടയിൽ കയറി കൊല്ലും'; ബാലാക്കോട്ട് ആക്രമണവും പ്രചരണ വിഷയമാക്കി പ്രധാനമന്ത്രി
Most Read
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- ആ ബസിൽ ഉള്ളത് മൂന്ന് ക്യാമറകൾ; ലൈംഗിക അധിക്ഷേപം ഉൾപ്പെടെ എല്ലാ ആരോപണത്തിനും തെളിവ് തിരുവനന്തപുരം ഡിപ്പോയുടെ ആർ.പി.സി 101യിൽ; പക്ഷേ ആ ക്യാമറ പരിശോധനയ്ക്ക് പൊലീസിന് താൽപ്പര്യക്കുറവും; മേയറും എംഎൽഎയായ ഭർത്താവും ചെയ്തത് ജാമ്യമില്ലാ കുറ്റം; കേസെടുക്കാതെ കള്ളക്കളികൾ; യദുവിന് പണി പോകും
- അശ്ലീല വീഡിയോകളുടെ അടിമ; 62കാരിയെ ആദ്യം കൊലപ്പെടുത്തിയത് സ്വഭാവ ദൂഷ്യം തിരിച്ചറിഞ്ഞ് കരുതൽ എടുത്തതിന്റെ പക; ബഹളം കേട്ട് എത്തിയ ഭർത്താവിനേയും കുത്തിമലർത്തി; ആവഡിയിലേത് രാജസ്ഥാൻ തൊഴിലാളിയുടെ പക; നിർണ്ണായകമായത് ആ മൊബൈൽ ഫോൺ
- തൃശൂരിൽ തോറ്റുപോകുമെന്ന സൂചന സുരേഷ് ഗോപിയിൽ നിന്ന് തന്നെ കിട്ടി; അദ്ദേഹത്തിന്റെ സന്ദേഹം പറഞ്ഞപ്പോൾ, സുരേഷ് ഗോപി തോറ്റുപോകുമെന്ന് താൻ പറഞ്ഞു പോയി എന്നും വെള്ളാപ്പള്ളി
- യുകെയിലേക്കും ജർമ്മനിയിലേക്കും കാനഡയിലേക്കും അടക്കം മലയാളികൾ കൂടു മാറിയത് കേരളം സിംഗപ്പൂരാകുന്നത് കാത്തുനിൽക്കാതെ; പതിനായിരങ്ങൾ കേരളം ഉപേക്ഷിച്ചത് ആദ്യം പ്രതിഫലിക്കുന്നത് പത്തനംതിട്ട, കോട്ടയം, ഇടുക്കി, ചാലക്കുടി, എറണാകുളം, മാവേലിക്കര മണ്ഡലങ്ങളിൽ; കേരളമൊട്ടാകെ വോട്ടു ചെയ്യാൻ ആളു കുറയുന്ന കാലം
- തൃശൂരിൽ ബിജെപിയെ സഹായിക്കണമെന്ന് ജാവ്ദേക്കർ ഇ.പിയോട് ആവശ്യപ്പെട്ടു; ദുർബല സ്ഥാനാർത്ഥി വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ സിപിഐയുടെ സീറ്റെന്ന് പറഞ്ഞൊഴിഞ്ഞ് ഇ. പി; വൈദേകം റിസോർട്ടിനെ കുറിച്ചു പറഞ്ഞപ്പോൾ ഇ.പി വയലന്റായി; കൂടിക്കാഴ്ച്ചയുടെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി ദല്ലാൾ നന്ദകുമാർ
- കെ എസ് ആർ ടി സി ഡ്രൈവറും ആര്യാ രാജേന്ദ്രനും തമ്മിൽ നടുറോഡിൽ നടന്ന വാക്ക്തർക്കത്തിൽ മേയർക്ക് പൊലീസ് ക്ലീൻചിറ്റ് നൽകുന്നത് നിയോപദേശത്തിന്റെ അടിസ്ഥാനത്തിൽ; യദു ഹൈക്കോടതിയിലേക്ക് പോകുന്നത് നിർണ്ണായകം; റോഡിലെ 'ഷോയിൽ' കള്ളക്കളികൾ
- വിശ്വാസമില്ലെങ്കിൽ രാജിയെന്ന് ഇപി; ലോക്സഭയിൽ രണ്ടക്ക വിജയം ഉണ്ടാകുമ്പോൾ കൺവീനറായി ഇപി തന്നെ വേണമെന്ന് പിണറായി; നിർണ്ണായകമായത് കണ്ണൂരിലെ സിപിഎം രാഷ്ട്രീയ അടിയൊഴുക്കുകളിലെ ഭയം; ഫലം വന്നാൽ വീണ്ടും അച്ചടക്ക നടപടി ഫയൽ കേന്ദ്ര കമ്മറ്റി തുറന്നേക്കും; ഇനി ഇപി പാർട്ടിയുടെ നിരീക്ഷണ വലയത്തിൽ
- നവ്യാനായരെ പ്രണയിച്ച ബാല്യം; സിന്തറ്റിക്ക് ലഹരി തുലച്ച യൗവനം; സ്വന്തം വിവാഹത്തിന് എത്തിയതുപോലും ഫിറ്റായി; മകൾ ജനിച്ചതോടെ എല്ലാറ്റിൽ നിന്നും മോചനം; പടങ്ങൾ അടിക്കടി പൊട്ടുമ്പോഴും അഭിമുഖങ്ങളിലൂടെ സൂപ്പർ സ്റ്റാർ! ധ്യാൻ ശ്രീനിവാസൻ സമാന്തര സിനിമാ ഇൻഡസ്ട്രിയാവുമ്പോൾ
- ടി20 ലോകകപ്പ്: സഞ്ജു സാംസണെ പ്രധാന വിക്കറ്റ് കീപ്പർ ബാറ്ററായി പരിഗണിക്കുന്നു; കെ എൽ രാഹുലും റിഷബ് പന്തും പരിഗണനയിലെന്ന് റിപ്പോർട്ട്