വിദേശ നിക്ഷേപ സാധ്യതകൾ പങ്കുവെച്ച് ഷാർജ എഫ് ഡി ഐ ഫോറം - ഷാർജ ഭരണാധികാരി ഷെയ്ഖ് സുൽത്താൻ അൽ ഖാസിമി ഉദ്ഘാടനം ചെയ്തു
ലോകത്തെ മുൻനിര വിദേശനിക്ഷേപ ചർച്ചാവേദികളിലൊന്നായ ഷാർജ എഫ് ഡി ഐ ഫോറത്തിന്റെ അഞ്ചാം പതിപ്പിന് ഷാർജയിൽ തിരിതെളിഞ്ഞു. ഷാർജ ഭരണാധികാരിയും യുഎഇ സുപ്രീം കൗൺസിൽ അംഗവുമായ ഷെയ്ഖ് ഡോക്ടർ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് ഫോറം ഉത്ഘാടനം ചെയ്തത്. യുഎഇ ധനമന്ത്രി സുൽത്താൻ ബിൻ സയീദ് അൽ മൻസൂറി ആമുഖ പ്രഭാഷണം നടത്തി. ഷുറൂഖ് എക്സിക്യൂട്ടീവ് ചെയർമാൻ മർവാൻ അൽ സർക്കാൽ, ഗൂഗിൾ എഎക്സിന്റെ മുൻ ചീഫ് ബിസിനസ് ഓഫിസറും എഴുത്തുകാരനുമായ മോ ഗൗതത്ത് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
ആഗോള സാമ്പത്തികമേഖല പ്രതിസന്ധികൾ നേരിടുമ്പോഴും യുഎഇ സമ്പത്ഘടന കൈവരിച്ച വളർച്ചയിലേക്ക് വെളിച്ചം വീശിയാണ് 'വിദേശ നിക്ഷേപത്തിന്റെ ഭാവി സാധ്യതകൾ' എന്ന പ്രമേയത്തിലൊരുക്കിയ ഷാർജ വിദേശ നിക്ഷേപ ഫോറത്തിനു ഷാർജ ജവാഹിർ കൺവൻഷൻ സെന്ററിൽ തുടക്കം കുറിച്ചത്.
വൈവിധ്യമാർന്ന വിദേശ നിക്ഷേപ നിയമങ്ങൾ രാജ്യത്തിന്റെ വളർച്ചക്ക് ആക്കം കൂട്ടുന്നുണ്ടെന്നും ആഗോളതലത്തിലെ പ്രതികൂല കാലാവസ്ഥയിലും യുഎഇ പുലർത്തിയ സ്ഥിരതയിൽ ഈ വൈവിധ്യത്തിനും സാമ്പത്തിക പോളിസികൾക്കും നിർണായക പങ്കുണ്ടെന്നും ധനമന്ത്രി സുൽത്താൻ ബിൻ സയീദ് അൽ മൻസൂറി ആമുഖ പ്രഭാഷണത്തിൽ പറഞ്ഞു. യുഎഇയുടെ നിക്ഷേപ സാഹചര്യങ്ങൾ കൂടുതൽ മികവുറ്റതാക്കുന്നതിൽ ഷാർജ എഫ്ഡിഐ ഫോറം വഹിക്കുന്ന പങ്കിനെക്കുറിച്ച് അദ്ദേഹം പ്രത്യേകം പരാമർശിച്ചു. 'വിദേശ നിക്ഷേപ കാര്യക്ഷമതയുടെ കാര്യത്തിൽ ഏഷ്യൻ തലത്തിൽ രണ്ടാമതും ലോകത്ത് ഇരുപത്തിയേഴാം സ്ഥാനത്തുമാണ് യുഎഇ. 2018 ലെ എഫ്ഡിഐ നിയമം ഈ വളർച്ചയുടെ ആക്കം കൂട്ടുന്നുണ്ട്. കാർഷികം, സാങ്കേതികം, ഊർജം എന്നിങ്ങനെ വൈവിധ്യമാർന്ന മേഖലകളിയായി 122ൽ അധികം വിദേശ നിക്ഷേപം ആകർഷിക്കാനായി. പുതിയ റെസിഡൻസി നിയമവും ഗോൾഡൻ കാർഡ് സംവിധാനവുമെല്ലാം വിദേശ നിക്ഷേപത്തെ സഹായിക്കുന്ന മറ്റു ഘടകങ്ങളാണ്' - അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഇരുപത് വർഷത്തിനിടെ സംഭവിച്ച അതിവേഗ സാങ്കേതിക പുരോഗതിയെക്കുറിച്ചും യുഎഇയും ഷാർജയും ആ വേഗത്തോടൊപ്പം സഞ്ചരിക്കാൻ നടത്തുന്ന ശ്രമങ്ങളേക്കുറിച്ചും സ്വാഗതപ്രസംഗത്തിൽ ശുറൂഖ് എക്സിക്യൂട്ടീവ് ചെയർമാൻ മർവാൻ ബിൻ ജാസിം അൽ സർക്കാൽ വിശദീകരിച്ചു. നിക്ഷേപ മേഖലയിൽ നൂതനമായ ആശയങ്ങളും സാങ്കേതികതയും ഉണ്ടായിരിക്കേണ്ട അനിവാര്യതയിലേക്ക് അദ്ദേഹം വിരൽചൂണ്ടി. 'നിർമ്മിത ബുദ്ധിയും നാലാം ഇൻഡസ്ട്രിയൽ റെവല്യൂഷനും അടിസ്ഥാനമാക്കി യുഎഇ നടത്തുന്ന പുരോഗതി ലോകതലത്തിൽ തന്നെ ശ്രദ്ധേയമാണ്. ഇവിടെ ഷാർജയിൽ ത്രീഡി പ്രിന്റിങ് സാങ്കേതികത്വവും സ്വയം ഡ്രൈവ് ചെയ്തുപോകുന്ന കാറും പുതിയ റെയിൽവേ സംവിധാനവും പരീക്ഷപ്പെടുന്നു. വിപ്ലവകരമായ മാറ്റങ്ങളാണ് സഞ്ചാര മേഖലയിൽ വരുംകാലത്തു സംഭവിക്കാൻ പോകുന്നത്. നൂതന ആശയവും ക്രിയാത്മകതയുമുള്ള നിക്ഷേപകർക്ക് കൂടുതൽ എളുപ്പമുള്ള നിക്ഷേപ അന്തരീക്ഷമാണ് വരുംകാലത്തിന്റേത്'- മർവാൻ പറഞ്ഞു.
ഷാർജയുടെ സുസ്ഥിര വികസന കാഴ്ചപ്പാടിനെയും വൈവിധ്യങ്ങളെയും കുറിച്ച് വിശദീകരിച്ച ഇൻവെസ്റ്റ് ഇൻ ഷാർജ സിഇഒ മുഹമ്മദ് ജുമാ അൽ മുഷറഖ്, ഈ നിക്ഷേപ സൗഹൃദ അന്തരീക്ഷത്തിനു കൂടുതൽ കരുത്ത് പകരാനാണ് നിക്ഷേപർക്ക് എല്ലാ സേവനങ്ങളും ഒരു കുടക്കീഴിൽ ഷാർജ നിക്ഷേപ സേവന കേന്ദ്രം അവതരിപ്പിച്ചതെന്നും പറഞ്ഞു. ഷാർജ നിക്ഷേപ വികസന കേന്ദ്രത്തിന്റെ (സയീദ്) ഔദ്യോഗിക പ്രവർത്തനാരംഭവും വേദിയിൽ അദ്ദേഹം പ്രഖ്യാപിച്ചു. എമിറേറ്റിന്റെ ഏതു ഭാഗത്തുമുള്ള നിക്ഷേപസംബന്ധമായ എല്ലാ സേവനങ്ങളും ലഭ്യമാക്കുന്ന പുതിയ കേന്ദ്രം. മികച്ച പരിശീലനം നേടിയ സേവനദാതാക്കളും ഏറ്റവും നൂതനമായ ആശയവിനിമയ സംവിധാനങ്ങളും ഏകോപിപ്പിക്കുന്ന സേവന കേന്ദ്രം പുതിയ ബിസിനസുകൾ ആരംഭിക്കാനുള്ള നടപടിക്രമങ്ങളുടെ വേഗം കൂട്ടും. ഷാർജ അൽ ഖസ്ബ ആസ്ഥാനമാക്കിയാണ് ഷാർജ നിക്ഷേപ സേവന കേന്ദ്രത്തിന്റെ പ്രവർത്തനം.
ഷാർജ പബ്ലിഷിങ് സിറ്റി ഫ്രീസോണും ഇൻവെസ്റ്റ് ഇൻ ഷാർജയും തമ്മിലുള്ള ധാരണാപത്രം ഒപ്പു വെക്കുന്നതിനും ഷാർജ എഫ്ഡിഐ ഫോറം വേദിയായി. വിദേശ നിക്ഷേപങ്ങൾ കണ്ടെത്തുന്നതിലും വ്യാപാര ബന്ധങ്ങളുണ്ടാക്കുന്നതിലും പരസ്പരം സഹകരിക്കാൻ രണ്ടുകൂട്ടരും ധാരണയിലെത്തി. ശുറൂഖ് എക്സിക്യൂട്ടീവ് ചെയർമാൻ മർവാൻ അൽ സർക്കാലിന്റെയും ഷാർജ ബുക്ക് അഥോറിറ്റി ചെയർമാൻ അഹ്മദ് അൽ അമേരിയുടെയും സാന്നിധ്യത്തിലായിരുന്നു ധാരണാപത്രം ഒപ്പുവെച്ചത്. പബ്ലിഷിങ് മേഖലയിൽ വൈവിധ്യമാർന്ന വിദേശ നിക്ഷേപങ്ങൾ കണ്ടെത്തുന്നതിൽ ഈ കൂട്ടായ്മ നിർണായകമാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ലോകപ്രശസ്ത എഴുത്തുകാരനും ഗൂഗിൾ എക്സിന്റെ മുൻ ചീഫ് ബിസിനസ് ഓഫീസറുമായ മോ ഗൗതത്ത് ചടങ്ങിൽ മുഖ്യാഥിതിയായിരുന്നു. സാങ്കേതിക മേഖലയിലെ കുതിപ്പും രാജ്യങ്ങളുടെ സമ്പത്ഘടനയും ഇഴചേർന്നിരിക്കണം എന്നഭിപ്രായപെട്ട അദ്ദേഹം യുഎഇ മുന്നോട്ടു വെക്കുന്ന വളർച്ചാ മോഡൽ മറ്റു രാജ്യങ്ങൾ മാതൃകയാക്കണമെന്നും പറഞ്ഞു.
ഷാർജ എഫ്ഡിഐ ഫോറത്തിന്റെ പങ്കാളികളെയും പ്രയോജകരെയും ചടങ്ങിൽ ഷാർജ ഭരണാധികാരി ഷെയ്ഖ് സുൽത്താൻ അൽ ഖാസിമി ആദരിച്ചു. രണ്ടു ദിവസങ്ങളിലായി നടക്കുന്ന ഫോറത്തിൽ പന്ത്രണ്ടു സെഷനുകളിലായി ലോകത്തെ മുൻനിര സാമ്പത്തിക വിദഗ്ധരും നിക്ഷേപകരും സർക്കാർ പ്രതിനിധികളുമടക്കം 54 പ്രഭാഷകരുണ്ട്. ആയിരത്തിയഞ്ഞൂറോളം പേരാണ് ഷാർജ എഫ്ഡിഐ ഫോറത്തിന്റെ ഭാഗമാവുന്നത്.
യുഎഇ ധനകാര്യ മന്ത്രാലയത്തിന്റെ പിന്തുണയോടെ ഷാർജ ഇൻവെസ്റ്റ്മെന്റ് ആൻഡ് ഡെവലപ്മെന്റ് അഥോറിറ്റിയുടെ (ശുറൂഖ്) കീഴിൽ പ്രവർത്തിക്കുന്ന ഷാർജ എഫ്ഡിഐ ഓഫിസാണ് (ഇൻവെസ്റ്റ് ഇൻ ഷാർജ) വിദേശ നിക്ഷേപ ഫോറം സംഘടിപ്പിക്കുന്നത്. ഷാർജ ജവാഹർ കൺവെൻഷൻ സെന്ററിലാണ് പരിപാടി നടക്കുന്നത്. ഫോറം ഇന്ന് (ചൊവ്വ) അവസാനിക്കും.
MNM Recommends
-
വീടിനുള്ളിൽ അനധികൃത മദ്യവിൽപ്പന; 18 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി സിപിഎം ലോക്കൽ കമ്മറ്റി അംഗം പിടിയിൽ; എക്സൈസ് സ്ക്വാഡിന്റെ പിടിയിലാകുന്നത് വീട്ടിൽ ബാർ നടത്തുന്നതിനിടെ -
യുവാവിനെ അക്രമിച്ച് 1.75 കോടി രൂപയുടെ സ്വർണം കവർന്ന സംഭവം; അഞ്ച് പേർ പിടിയിൽ; തട്ടിയെടുത്തത് കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്വർണ്ണാഭരണ നിർമ്മാണ ശാലയിൽ നിന്നും ജൂവലറികളിലേക്ക് കൊണ്ട് വന്ന സ്വർണം -
ഒരു തവണ മുക്കുപണ്ടം പണയം വയ്ക്കും; പിടി വീണില്ലെങ്കിൽ പിറ്റേന്ന് വീണ്ടുമെത്തി പണയം വയ്ക്കും; തട്ടിപ്പ് പതിവാക്കിയ മൂന്നംഗ സംഘത്തിലെ ഒരാൾ പന്തളത്ത് പിടിയിൽ -
അയോധ്യയിലെ രാമനെ കണ്ടതിൽ പാർട്ടി അപമാനിച്ചു; കോൺഗ്രസ് ഓഫീസിൽ എന്നെ വിചാരണ ചെയ്തു; എനിക്ക് നേരെ അസഭ്യം പറയുകയും എന്നെ മുറിയിൽ പൂട്ടുകയും ചെയ്തു; കോൺഗ്രസ് വിട്ട് ഛത്തീസ്ഗഢിലെ പ്രധാന നേതാവ് രാധിക ഖേര -
പൊലീസുകാർക്ക് മേൽ സിപിഎം സമ്മർദ്ദം; കള്ളക്കേസെടുക്കാൻ കൂട്ടുനിൽക്കാത്ത ഉദ്യോഗസ്ഥരെ സിപിഎം ഭീഷണിപ്പെടുത്തുകയാണ്; കള്ളക്കേസുണ്ടാക്കാൻ ഭരണം ഉപയോഗിക്കുകയാണ്; താനും ഭരണകൂട ഭീകരതയുടെ ഇരയാണ്; ബേഡകത്തെ എഎസ്ഐ വിജയന്റെ ആത്മഹത്യയിൽ സിപിഎമ്മിനെതിരെ കെ എം ഷാജി -
'മത്സ്യം കഴിക്കുന്ന തേജസ്വി സൂര്യ'; ആളുമാറി ബിജെപി നേതാവിനെതിരേ വിമർശനം; ലക്ഷ്യമിട്ടത് തേജസ്വി യാദവിനെ; കങ്കണയുടെ നാക്കുപിഴയെ പരിഹസിച്ച് സോഷ്യൽ മീഡിയ; 'ഇതേതാണീ സ്ത്രീ'യെന്ന് തേജസ്വിയുടെ ചോദ്യം -
ബാറ്റുകൊണ്ടും പന്തുകൊണ്ടും മിന്നിച്ച് രവീന്ദ്ര ജഡേജ; പതിനാറ് റൺസിനിടെ അഞ്ച് വിക്കറ്റുകൾ തുലച്ച് പഞ്ചാബ്; 28 റൺസ് ജയത്തോടെ പോയന്റ് പട്ടികയിൽ ടോപ് ത്രീയിൽ തിരിച്ചെത്തി ചെന്നൈ -
ലൈംഗികാതിക്രമ പരാതിയിലെ അന്വേഷണത്തോട് സഹകരിക്കേണ്ടെന്ന് ബംഗാൾ ഗവർണർ ആനന്ദബോസ്; രാജ്ഭവൻ ജീവനക്കാർക്ക് കത്തയച്ചു; ഗവർണ്ണർക്കെതിരെ ക്രിമിനൽ നടപടി പാടില്ലെന്ന ചട്ടം വിശദീകരിച്ചു; അന്വേഷണം ഭരണഘടനയെ അവഹേളിക്കലെന്നും ആനന്ദബോസ് -
'തീ കൊണ്ട് കളിക്കുന്നവരെ ആരും വെല്ലുവിളിക്കില്ല'! കാടിന് തീയിട്ട ശേഷം ക്യാമറയ്ക്ക് മുന്നിൽ നിന്ന് വീരവാദം; മൂന്ന് യുവാക്കൾ ഉത്തരാഖണ്ഡിൽ അറസ്റ്റിൽ -
ഇസ്രയേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; തീരുമാനം കൈക്കൊണ്ട് നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭായോഗം; വിലക്കേർപ്പെടുത്തുന്നത് രാജ്യസുരക്ഷക്ക് ഭീഷണിയായ മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്താൻ പ്രധാനമന്ത്രിക്ക് അധികാരം നൽകുന്ന പുതിയ നിയമം ഉപയോഗിച്ചു കൊണ്ട് -
'കാനഡയിൽ പാക്കിസ്ഥാൻ അനുകൂലികൾ രാഷ്ട്രീയമായി സംഘടിക്കുന്നു; രാഷ്ടീയ ലോബിയായി മാറി; കുറ്റകൃത്യങ്ങളിൽ കണ്ണികളായവർക്ക് വിസ നൽകുന്നു'; കാനഡ വിസ നൽകിയവർ ഇന്ത്യ നോട്ടമിട്ട ക്രിമിനലുകളെന്ന് എസ് ജയശങ്കർ -
കോൺഗ്രസ് രാജ്യത്ത് ഹിന്ദു-മുസ്ലിം വിഭാഗീയത സൃഷ്ടിക്കാൻ ശ്രമിക്കുന്നു; മുസ്ലിം വിഭാഗത്തെ വോട്ട് ബാങ്ക് മാത്രമായാണ് കണക്കാക്കുന്നത്; ഇത് തീകൊണ്ട് കളിക്കൽ; സർക്കാർ രൂപീകരിക്കുന്നതിന് വേണ്ടി മാത്രമാകരുത് രാഷ്ട്രീയം; കോൺഗ്രസിനെതിരെ വിമർശനവുമായി രാജ്നാഥ് സിങ്ങ് -
അനിലയും ഷിജുവും സ്കൂളിൽ ഒരുമിച്ചു പഠിച്ചവർ; അടുത്തിടെ വീണ്ടും അടുത്തതോടെ കുടുംബത്തിൽ പ്രശ്നങ്ങൾ; അനില പിന്മാറാൻ തയ്യാറായപ്പോൾ ഷിജു ബന്ധം തുടരാൻ നിർബന്ധിച്ചു; യുവതിയെ വിളിച്ചുവരുത്തി കൊന്നതെന്ന് നിഗമനം; അനിലയുടെ മൃതദേഹം മുറിയിൽ കണ്ടത് മുഖം വികൃതമായ നിലയിൽ -
താൻ പരിചയ സമ്പന്നനായ രാഷ്ട്രീയക്കാരൻ; ഗാന്ധി കുടുംബത്തിന്റെ വേലക്കാരനല്ല; അമേഠിയിൽ ഇക്കുറി സ്മൃതി ഇറാനിയെ പരാജയപ്പെടുത്താൻ സാധിക്കും; ബിജെപിയുടെ പരിഹാസങ്ങൾക്ക് മറുപടിയുമായി കിഷോരി ലാൽ ശർമ -
ഗോൾഡൻ ഡക്കായി ധോണിയും ദുബെയും; പൊരുതിയത് ജഡേജയും ഗെയ്ക്വാദും മിച്ചലും മാത്രം; ചെന്നൈയെ എറിഞ്ഞൊതുക്കി ഹർഷൽ പട്ടേലും രാഹുൽ ചാഹറും; പഞ്ചാബിന് 168 റൺസ് വിജയലക്ഷ്യം -
തെരഞ്ഞെടുപ്പ് കഴിയും വരെയാണ് എനിക്കു ചുമതല നൽകിയിരിക്കുന്നത്; കഴിയുന്നത് വരെ ചുമതല എന്നു പറഞ്ഞാൽ വോട്ടെണ്ണൽ വരെ എന്നാണ്; കെ സുധാകരന് വഴിമുടക്കി നിന്നിട്ടില്ല; എഐസിസി തീരുമാനം വന്നാൽ സ്ഥാനത്തു നിന്നും മാറുമെന്ന് കെപിസിസി ആക്ടിങ് പ്രസിഡന്റ് എം എം ഹസൻ -
എസ്.രാജേന്ദ്രനെ വീട്ടിലെത്തി കണ്ട് ബിജെപി നേതാക്കൾ; ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾക്കിടെ സന്ദർശിച്ചത് എൻ.ഹരിയും പ്രമീള ദേവിയും; കൂടിക്കാഴ്ചയിൽ രാഷ്ട്രീയം ഇല്ലെന്ന് എസ് രാജേന്ദ്രൻ -
ഐപിഎല്ലിനിടെ പാക് ക്രിക്കറ്റ് താരങ്ങൾക്ക് 'ഓൺലൈൻ കോച്ചിങ്' നടത്തി ഗാരി കേഴ്സ്റ്റൻ; 'വെർച്വൽ കൂടിക്കാഴ്ച' വിവാദമാക്കി പാക് ആരാധകർ; പിസിബിക്ക് ക്രിക്കറ്റ് എന്നത് തമാശയാണോയെന്ന് ചോദ്യം -
എട്ടാം ക്ലാസുകാരനെ സഹപാഠികൾ വിവസ്ത്രനാക്കി; വടി കൊണ്ട് മർദ്ദിച്ചു; ലൈംഗികമായി ഉപദ്രവിച്ചു; ആന്തരികാവയവങ്ങൾക്കടക്കം ഗുരുതര പരിക്ക്; പുറത്തറിഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം -
രാത്രി നടക്കാനിറങ്ങിയപ്പോൾ മയക്കുമരുന്ന് നൽകി തന്നെ ബലാത്സംഗം ചെയ്തു; ദുരനുഭവം സ്വന്തം മണ്ഡലത്തിൽ വെച്ച്; വെളിപ്പെടുത്തലുമായി ഓസ്ട്രേലിയൻ എംപി
Most Read
- തൃശ്ശൂരിൽ നിന്നും യാത്ര തുടങ്ങി പാളയം എത്തുന്നതുവരെ പല തവണയായി യദു ഒരു മണിക്കൂറോളം ഫോണിൽ സംസാരിച്ചു; പൊലീസ് അന്വേഷണം അസാധാരണ വഴികളിലൂടെ; യദുവിനെ കെ എസ് ആർ ടി സി പിരിച്ചു വിട്ടേക്കും; ഡ്രൈവിങ് ലൈസൻസും റദ്ദാക്കിയേക്കും; യദുവിനെ എല്ലാ അർത്ഥത്തിലും പൂട്ടാൻ നീക്കം
- കണ്ണൂരിലെ സംഘിയായ കഥാനായകൻ ഗൾഫിലെത്തുന്ന കഥ; ജയസൂര്യയെ നായകനാക്കി ജോഷി ചെയ്യാനിരുന്ന ചിത്രം; ആ പ്രൊജക്റ്റ് നടക്കാതെ ആയതോടെ ഡിജോയോട് കഥ പറഞ്ഞത് ജയസൂര്യ; പക്ഷേ സിനിമയായപ്പോൾ കഥാകൃത്ത് പുറത്ത്; 'മലയാളി ഫ്രം ഇന്ത്യ' കഥാ മോഷണ വിവാദത്തിൽ
- വീട്ടുടമയും കുടുംബവും വിനോദ യാത്രക്ക് പോയത് ഷിജുവിനെ വീട് നോക്കാനും വളർത്തുനായയെ പരിചരിക്കാനും ചുമതലപ്പെടുത്തി; തിരിച്ചെത്തിയപ്പോൾ കണ്ടത് യുവതിയുടെ മൃതദേഹം; ഷിജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത് വീട്ടിൽ നിന്നും 22 കിലോമീറ്റർ അകലെയായി; അനിലയെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കിയതെന്ന് നിഗമനം
- വീട്ടിൽ വ്യായാമം ചെയ്യവേ യുവ ചാർട്ടേഡ് അക്കൗണ്ടന്റ് കുഴഞ്ഞു വീണു മരിച്ചു; യുകെ മലയാളികൾക്ക് തീരാ വേദനയായി ജെറീനയുടെ മരണം; മകളുടെ കല്യാണം കാണാൻ കൊതിച്ചിരിക്കവേ എത്തിയ മരണത്തിൽ തകർന്ന് ജോർജ്ജും റോസ്ലിയും
- ചില ഓൺലൈൻ മാധ്യമങ്ങൾ ചിത്രം 250 കോടി നേടി എന്ന് റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ സിറാജ് വലിയ തുക ആവശ്യപ്പെട്ടു; വരവ് ചെലവ് കണക്ക് നോക്കി കരാർ അനുസരിച്ചുള്ള ലാഭവിഹിതം ന്ൽകാമെന്ന് സൗബിൻ ഷാഹിർ; മഞ്ഞുമ്മൽ ബോയ്സിൽ ഒത്തുതീർപ്പ് സാധ്യത
- കോഴിക്കോട് നിന്ന് ബംഗ്ലൂരുവിലേക്കുള്ള ആദ്യ യാത്രയിൽ തന്നെ ബസിന്റെ വാതിൽ തനിയെ തുറന്നു; ബാഗിന്റെ വള്ളി ഉപയോഗിച്ച് താൽകാലികമായി വാതിൽ കെട്ടി വച്ച് 1171 രൂപയും ആഡംബ നികുതിയും നൽകിയവർ ആ ബസിൽ യാത്ര തുടർന്നു; നവകേരള ബസിലും 'മാൻഡ്രേക്ക് ഇഫക്ട്' !
- 'പ്രതാപനും വിൻസെന്റും പിന്നെ അവരുടെ ഒരു കോക്കസും; തൃശൂരിൽ വേറെ ആര് വന്നാലും അവർ സമ്മതിക്കില്ല; ശ്വാസം മുട്ടിച്ചു കളയും; സഹികെട്ടാണ് കോൺഗ്രസ് വിട്ടത്; മുരളി മന്ദിരം അച്ഛൻ എനിക്കെന്ന് പറഞ്ഞ വീടാണ്'; തനിക്കും മുരളിയേട്ടനും അവകാശമുണ്ടെന്ന് പത്മജ
- അനിലയും ഷിജുവും സ്കൂളിൽ ഒരുമിച്ചു പഠിച്ചവർ; അടുത്തിടെ വീണ്ടും അടുത്തതോടെ കുടുംബത്തിൽ പ്രശ്നങ്ങൾ; അനില പിന്മാറാൻ തയ്യാറായപ്പോൾ ഷിജു ബന്ധം തുടരാൻ നിർബന്ധിച്ചു; യുവതിയെ വിളിച്ചുവരുത്തി കൊന്നതെന്ന് നിഗമനം; അനിലയുടെ മൃതദേഹം മുറിയിൽ കണ്ടത് മുഖം വികൃതമായ നിലയിൽ
- മിക്സചർ വാങ്ങാൻ പോകുന്ന വഴി ബൈക്ക് മറിഞ്ഞു; ഗുരുതരമായി പരുക്കേറ്റ പിന്നിലിരുന്ന പതിനേഴുകാരനെ ഉപേക്ഷിച്ച് ബൈക്കുമായി കടക്കാൻ ശ്രമം; നാട്ടുകാർ തടഞ്ഞ് പൊലീസിൽ നൽകി; പരുക്കേറ്റ പതിനേഴുകാരൻ മരിച്ചു; ബൈക്ക് ഓടിച്ചിരുന്നയാൾ അറസ്റ്റിൽ
- താൽകാലിക ചുമതലയാണെങ്കിലും ആ കസേര ഹസൻ അത്രയെളുപ്പം വിട്ടു കൊടുക്കില്ല; ഒർജിനൽ പ്രസിഡന്റ് എത്തിയിട്ടും കസേര കിട്ടാത്ത അപൂർവ്വതയ്ക്ക് സാക്ഷിയായി ഇന്ദിരാ ഭവൻ; സുധാകരൻ കാത്തിരിക്കണം; എഐസിസിയുടെ അറിയിപ്പ് വരും വരെ ഹസൻ തുടരും; കെസി ഇഫക്ട് വീണ്ടും