നിലക്കാതെ സമര താളം; ഉപരോധച്ചൂടിൽ രാജ്ഭവൻ; വെൽഫെയർ പാർട്ടി ഉപരോധ സമരം നടത്തി
തിരുവനന്തപുരം: സംസ്ഥാന ചരിത്രത്തിലാദ്യമായി ഗവർണ്ണറുടെ വസതിയായ രാജ്ഭവൻ തുടർച്ചയായ 30 മണിക്കൂർ ഉപരോധത്തിൽ. പൗരത്വനിയമത്തിനെതിരെ വെൽഫെയർ പാർട്ടി സംഘടിപ്പിച്ച ഒക്കുപൈ രാജ്ഭവന്റെ ഭാഗമായാണ് ഉപരോധ സമരം നടത്തിയത്. ചൊവ്വാഴ്ച ആരംഭിച്ച സമരം രണ്ടാം ദിവസവും ജനബാഹുല്യംകൊണ്ട് ശദ്ധേയമായി. രാത്രി മുഴുവൻ പാട്ടും കലാപരിപാടികളും മുദ്രാവാക്യങ്ങളുമായി രാജ്ഭവൻ ഉപരോധിച്ച സമരക്കാർക്കൊപ്പം രാവിലെ വീണ്ടും സ്ത്രീകളും കുട്ടികളുമടങ്ങുന്നവർ ഒത്തുചേർന്നു. രണ്ടാം ദിവസത്തെ ആദ്യസെക്ഷനിൽ കെ.മുരളീധരൻ എംപി മുഖ്യപ്രഭാഷണം നടത്തി. ആരിഫ്ഖാൻ കേരളത്തിന്റെ ഗവർണറല്ല, മോദിയുടെ ഏജന്റും പബ്ലിക് റിലേഷൻ ഓഫീസറും മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. പൗരത്വ നിയമമടക്കം വ്യത്യസ്ത സംഘ്പരിവാർ പദ്ധതികൾ കേരളത്തിൽ നടപ്പാക്കാൻ ശ്രമങ്ങൾ നടത്തുകയും അതിനായി പ്രവർത്തിക്കുകയുമാണ് ആരിഫ്ഖാൻ ചെയ്യുന്നത്. അതിനാലാണ് അദ്ദേഹം കേന്ദ്ര സർക്കാറിന്റെ ഏജന്റ് മാത്രമാണെന്ന് പറയേണ്ടി വരുന്നത്. പൗരത്വ സമരക്കാർക്കെതിരെയും മറ്റും നടത്തിയ പരാമർശങ്ങളിലൂടെ ആരിഫ്ഖാൻ അത് തെളിയിക്കുകയും ചെയ്തിട്ടുണ്ട്. അതിനാൽ പൗരത്വ സമരത്തോടൊപ്പം ആരിഫ്ഖാനെ കേരള ഗവർണർ സ്ഥാനത്തുനിന്ന് നീക്കണമെന്നും നമ്മൾ ആവശ്യപ്പെടണം. അതുകൊണ്ടുതന്നെ രാജ്ഭവൻ ഉപരോധം നടത്തൽ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നമ്മുടെ മാതാപിതാക്കളുടെ രേഖകൾ കൂടി ചികഞ്ഞെടുക്കാൻ എല്ലാവരെയും നിർബന്ധിതരാക്കി പൗരത്വത്തെ സംശയത്തിന്റെ നിഴലിലാക്കാൻ ദേശീയ ജനസംഖ്യാ പട്ടിക നടപ്പാക്കുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്നു. സെൻസസിലൂടെയാണ് അത് നടപ്പാക്കുകയെന്ന് വ്യക്തമാവുകയും ചെയ്തിരിക്കുന്നു. അതിനാൽ കേരളം സെൻസസ് മാറ്റിവെക്കണമെന്നാണ് ആവശ്യപ്പെടുന്നതെന്നും കെ മുരളീധരൻ പറഞ്ഞു.
ഡൽഹി ഷാഹീൻ ബാഗിലെ സമര നായികമാരായ സർവരിയും ബിൽകീസും മുഖ്യാതിഥികളായിരുന്നു. ഡൽഹിയിൽ സമരത്തെ കലാപമാക്കാനാണ് മോദി ശ്രമിക്കുന്നത്. മോദിക്ക് വെടിവെക്കാം ഞങ്ങൾ മരിക്കുകയാണെങ്കിലും ഈ ഭൂമിയിലായിരിക്കുമെന്നാണ് ഞങ്ങൾക്ക് പറയാനുള്ളതെന്ന് ഉപരോധത്തിൽ സംസാരിച്ച സർവരി പറഞ്ഞു. ഷാഹീൻ ബാഗിലെ സമരം അട്ടിമറിക്കാൻ സംഘ്പരിവാർ പല തന്ത്രങ്ങളും പ്രയോഗിച്ചു. ബുർഖയിടിയിച്ച് ഞങ്ങൾക്കിടയിലേക്ക് ചില സംഘ്പരിവാറുകാരെ പറഞ്ഞയച്ചു. ഞങ്ങൾ അവരെ പിടികൂടി തിരിച്ചയക്കുകയാണ് ചെയ്തത്. എന്നാൽ സംഘ്പരിവാറുകാർ എന്താണ് ചെയ്യുന്നതെന്ന് ഇപ്പോൾ ഡൽഹിയിൽ നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങൾ തെളിയിക്കുന്നുണ്ടെന്നും അവർ പറഞ്ഞു.
രണ്ടാം ദിവസം ആദ്യ സെഷൻ വിവിധ സ്ത്രീ പോരാളികളുടെ സംഗമമായിരുന്നു. ഇ.സി ആയിഷ അധ്യക്ഷത വഹിച്ച പരിപാടിയിൽ വിവിധ സമര നായകരായ ഗോമതി, സോയ ജോസഫ്, വിനീത വിജയൻ, സി.വി ജമീല, അഫീദ അഹ്മദ്, കെ.കെ റഹീന, റംല മമ്പാട് എിവർ സംസാരിച്ചു. പൗരത്വ സമരത്തിൽ തെരുവിലിറങ്ങിയ സ്ത്രീകളും കുട്ടികളും വലിയ പ്രതീക്ഷയാണെന്ന് സംഗമം അഭിപ്രായപ്പെട്ടു. വിവിധ സമരഭൂമികളിൽ നിന്നുള്ളവർ ഒക്കുപൈ രാജ്ഭവന് സർവ പിന്തുണയും ഐക്യദാർഢ്യവും അറിയിച്ചു. തുടർന്ന് രാഷ്ട്രീയ-സാമൂഹിക മേഖലയിലെ പ്രമുഖർ പങ്കെടുത്ത സെഷനിൽ പി.എ അബ്ദുൽ ഹകീം അധ്യക്ഷത വഹിച്ചു. സി.പി ജോൺ, എസ്പി ഉദയകുമാർ, പി മുജീബ്റഹ്മാൻ, മുരളി നാഗ, എം ഷാജർ ഖാൻ, വിളയോടി ശിവൻകുട്ടി, സതീഷ് പാണ്ടനാട്, ഷാജി ചെമ്പകശ്ശേരി, ഗണേശ് വടേരി, പി.സി ഭാസ്കരൻ, ബിനു വി.കെ തുടങ്ങിയവർ സംസാരിച്ചു. സമരവേദിയിൽ സമരപ്രവർത്തകരുടെ പ്രതിഷേധ ഗാനങ്ങളും സ്കിറ്റുകളും സോളോകളും അരങ്ങേറി. പൗരത്വ പ്രശ്നത്തെ വിമർശിക്കുന്ന ഹാസ്യ ആക്ഷേപ നാടകം 'ഭൗ ഭൗ ഭൗരത്വം' അവതരിപ്പിച്ചു. രണ്ടു ദിവസത്തെ രാജ്ഭവൻ ഉപരോധത്തിന്റെ സമാപന സമ്മേളനത്തിൽ ഹമീദ് വാണിയമ്പലം അധ്യക്ഷത വഹിച്ചു. അതീഖ് റഹ്മാൻ, ടി പീറ്റർ, താഹിർ ഹുസൈൻ, കെ.എ ഷെഫീഖ്, ജോസഫ് ജോൺ തുടങ്ങിയവർ സമാപന സമ്മേളനത്തിൽ സംസാരിച്ചു. എൻ.എം അൻസാരി നന്ദി പറഞ്ഞു.
ആരിഫ്ഖാൻ ഗവർണറല്ല, മോദിയുടെ ഏജന്റ് മാത്രം- കെ മുരളീധരൻ
തിരുവനന്തപുരം: ആരിഫ്ഖാൻ കേരളത്തിന്റെ ഗവർണറല്ല, മോദിയുടെ ഏജന്റും പബ്ലിക് റിലേഷൻ ഓഫീസറും മാത്രമാണെന്ന് കെ മുരളീധരൻ എംപി. തുടർച്ചയായ 30 മണിക്കൂർ രാജ്ഭവൻ ഉപരോധിക്കുന്ന ഒക്കുപൈ രാജ്ഭവനിൽ സംസാരിക്കുകയായിരുന്ന അദ്ദേഹം. പൗരത്വ നിയമമടക്കം വ്യത്യസ്ത സംഘ്പരിവാർ പദ്ധതികൾ കേരളത്തിൽ നടപ്പാക്കാൻ ശ്രമങ്ങൾ നടത്തുകയും അതിനായി പ്രവർത്തിക്കുകയുമാണ് ആരിഫ്ഖാൻ ചെയ്യുന്നത്. അതിനാലാണ് അദ്ദേഹം കേന്ദ്ര സർക്കാറിന്റെ ഏജന്റ് മാത്രമാണെന്ന് പറയേണ്ടി വരുന്നത്. പൗരത്വ സമരക്കാർക്കെതിരെയും മറ്റും നടത്തിയ പരാമർശങ്ങളിലൂടെ ആരിഫ്ഖാൻ അത് തെളിയിക്കുകയും ചെയ്തിട്ടുണ്ട്. അതിനാൽ പൗരത്വ സമരത്തോടൊപ്പം ആരിഫ്ഖാനെ കേരള ഗവർണർ സ്ഥാനത്തുനിന്ന് നീക്കണമെന്നും നമ്മൾ ആവശ്യപ്പെടണം. അതുകൊണ്ടുതന്നെ രാജ്ഭവൻ ഉപരോധം നടത്തൽ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നമ്മുടെ മാതാപിതാക്കളുടെ രേഖകൾ കൂടി ചികഞ്ഞെടുക്കാൻ എല്ലാവരെയും നിർബന്ധിതരാക്കി പൗരത്വത്തെ സംശയത്തിന്റെ നിഴലിലാക്കാൻ ദേശീയ ജനസംഖ്യാ പട്ടിക നടപ്പാക്കുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്നു. സെൻസസിലൂടെയാണ് അത് നടപ്പാക്കുകയെന്ന് വ്യക്തമാവുകയും ചെയ്തിരിക്കുന്നു. അതിനാൽ കേരളം സെൻസസ് മാറ്റിവെക്കണമെന്നാണ് ആവശ്യപ്പെടുന്നതെന്നും കെ മുരളീധരൻ പറഞ്ഞു.
ഒക്കുപൈ രാജ്ഭവനിൽ ആവേശമായി ഷഹീൻബാഗ് സമരനായികമാർ
തിരുവനന്തപുരം: ഡൽഹിയിൽ രണ്ടരമാസത്തോളമായിത്തുടരുന്ന പൗരത്വ സമരത്തിലെ ശ്രദ്ധാകേന്ദ്രമായ ഷാഹീൻബാഗിലെ സമരനായികയായ സർവരിയും ബിൽകീസും ഒക്കുപൈ രാജ്ഭവൻ സമരക്കാർക്ക് ആവേശമായി. സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കുന്നു എന്നു പറയുകയും അവരെ തെരുവിലേക്ക് എടുത്തെറിയുകയും ചെയ്യുന്ന നയങ്ങളാണ് മോദിയും അമിത്ഷായും ചേർന്ന് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. രാജ്യത്തിന്റെ സമാധാനം തകർത്ത മോദിയും അമിത്ഷായും ഗുജറാത്തിലേക്കു തന്നെ തിരിച്ചുപോകണമെന്നാണ് പറയാനുള്ളതെന്നും സർവരി പറഞ്ഞു. ഡൽഹി സമരത്തെ കലാപമാക്കാനാണ് മോദി ശ്രമിക്കുന്നത്. മോദിക്ക് വെടിവെക്കാം ഞങ്ങൾ മരിക്കുകയാണെങ്കിലും ഈ ഭൂമിയിലായിരിക്കുമെന്ന് അവർ പ്രഖ്യാപിച്ചു.
ഇന്ത്യക്കാരുടെ വോട്ടു വാങ്ങി അധികാരത്തിൽ വന്ന നരേന്ദ്ര മോദി ഇന്ത്യയെ ഇല്ലാതാക്കുന്ന ഈ കരിനിയമങ്ങളാണ് പാസാക്കിയിരിക്കുന്നത്. ഈ നിയമങ്ങൾ പിൻവലിക്കുംവരെ ഞങ്ങൾ നിശ്ചയദാർഢ്യം മുറുകെപ്പിടിച്ച്കൊണ്ട് സമര രംഗത്ത് തുടരുമെന്ന് തുടർന്ന് സംസാരിച്ച ബിൽക്കീസ് പറഞ്ഞു. മൂടുവസ്ത്രങ്ങൾക്കുള്ളിൽ സംഘ്പരിവാർ യുവതികളെ സമരത്തിലേക്ക് ഒളിപ്പിച്ച് കടത്തിയവരെ തങ്ങൾ സമാധാനപരമായും സുരക്ഷിതമായുമാണ് തിരികെ പറഞ്ഞയച്ചത്. എന്നാൽ സമരത്തോട് സംഘ്പരിവാർ എന്താണ് ചെയ്യുന്നതെന്ന് കഴിഞ്ഞ ദിവസങ്ങളിലെ ഡൽഹി തെളിയിക്കുന്നുണ്ട്. സിക്ക് വിഭാഗങ്ങളുടെ ഭാഗത്തുനിന്നുണ്ടായിക്കൊണ്ടിരുന്ന സമര സഹായങ്ങളും ഭക്ഷണങ്ങൾ അടങ്ങിയ വാഹനങ്ങളും പൊലീസ് തടയുകയാണ്. എന്നിട്ടും അവർ മറ്റുമാർഗങ്ങളിലൂടെ സഹായങ്ങൾ എത്തിക്കുന്നുണ്ട്. ഷാഹിൻബാഗ് സമരം മാറ്റിവെക്കണമെന്നാണ് പൊലീസ് പറയുന്നത്. 75 ദിവസങ്ങൾ സമരം ചെയ്ത തങ്ങൾ നിയമം പിൻവലിക്കുംവരെ ഇനിയും ഇരിക്കുമെന്നും ഈ മണ്ണിൽതന്നെ മരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
പ്രായം തളർത്താത്ത ആവേശത്തോടെയാണ് 82 വയസുള്ള ബിൽക്കീസും 75 വയസുകാരി സർവരിയും ഒക്കുപൈ രാജ്ഭവനിൽ പങ്കെടുത്തത്. സമരക്കാർക്ക് ആവേശവും പ്രതീക്ഷയുമാകാൻ അവരുടെ വാക്കുകൾക്കും സാന്നിധ്യത്തിനും കഴിഞ്ഞു
MNM Recommends
-
പൂഞ്ചിൽ സൈനിക വാഹന വ്യൂഹത്തിന് നേരേയുണ്ടായ ഭീകരാക്രമണത്തിൽ ഒരു സൈനികന് വീരമൃത്യു; വെടിവെപ്പിൽ അഞ്ചു സൈനികർക്ക് പരിക്കേറ്റു; ഒരാളുടെ നില ഗുരുതരം; ഭീകരരെ തുരത്താൻ രാഷ്ട്രീയ റൈഫിൾസ് തിരച്ചിൽ തുടരുന്നു -
കോടതി ഇടപെട്ടതോടെ പൊലീസ് സട കുടഞ്ഞെണീറ്റു; കെ എസ് ആർ ടി സി ബസ് വഴിയിൽ തടഞ്ഞ മേയറും സച്ചിൻ ദേവ് എംഎൽഎയും അടക്കം അഞ്ചുപേർക്ക് എതിരെ കേസ്; കേസ് പൊതുഗതാഗതം തടസ്സപ്പെടുത്തിയതിന് -
കളിക്ക് മുമ്പേ ഗാവസ്കർ-കോഹ്ലി വാക് പോര്; വെടിക്കെട്ടിന് തിരികൊളുത്തിയ മറുപടിയുമായി കളിക്കളത്തിൽ കോഹ്ലി; ഗുജറാത്തിന് എതിരെ നാല് വിക്കറ്റ് ജയവുമായി ബെംഗളൂരുവിന് ആശ്വാസ ജയം -
സിപിഎം-കോൺഗ്രസ് പോരിനിടെ കള്ളക്കേസെടുക്കാൻ കടുത്ത സമ്മർദ്ദം; എലിവിഷം കഴിച്ച ബേഡകം അഡീഷണൽ എസ്ഐ വിജയൻ മരിച്ചു; ആത്മഹത്യക്ക് പിന്നിൽ സിപിഎം സമ്മർദ്ദമെന്ന് കോൺഗ്രസ്; യൂത്ത് കോൺഗ്രസ് നേതാവിന് എതിരെ കള്ള കേസെടുത്ത് അന്വേഷിക്കാൻ നിയോഗിച്ചതിൽ മനം നൊന്താണ് എസ് ഐ വിഷം കഴിച്ചതെന്നും ആരോപണം -
ഐഎസ്എൽ കപ്പടിച്ചത് മുംബൈ സിറ്റി; മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിനെ കീഴടക്കിയത് ഒന്നിനെതിരെ മൂന്നുഗോളുകൾക്ക്; ബഗാന്റെ തോൽവി ആദ്യപകുതിയിൽ ലീഡ് നേടിയ ശേഷം അടിപതറിയതോടെ -
'ചൂടുകാലത്ത് തണുത്ത വെള്ളം കുടിച്ചാൽ രക്തക്കുഴലുകൾ പൊട്ടിത്തെറിക്കും; താപനില 40 ഡിഗ്രിയിൽ എത്തിയാൽ സൂക്ഷിക്കണം; എപ്പോഴും റൂം ടെമ്പറേച്ചറിലുള്ള വെള്ളം മാത്രം കുടിക്കാൻ ശ്രദ്ധിക്കുക; ഐസ് വെള്ളം കുടിക്കുന്നത് ഒഴിവാക്കുക': വാട്സാപ്പിൽ വൈറലാവുന്ന പ്രചാരണത്തിന്റെ യാഥാർത്ഥ്യം -
കെഎസ്ആർടിസി ബസ് തടഞ്ഞ് മേയർ കാർ നിർത്തിയിട്ട സംഭവം; കേസെടുക്കാൻ ഉത്തരവിട്ട് കോടതി; നടപടി സർക്കാർ ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തി എന്നാരോപിച്ചുള്ള അഭിഭാഷകന്റെ ഹർജിയിൽ; തന്റെ ഡ്യൂട്ടി തടസപ്പെടുത്തിയതിനും മെമ്മറി കാർഡ് മോഷണത്തിനും മേയർ അടക്കമുള്ളവർക്കെതിരെ കോടതിയെ സമീപിച്ച് ഡ്രൈവർ യദു -
ക്ഷേത്രങ്ങളിലെ നിവേദ്യങ്ങളിൽ ഒരു ഇതൾ പോലും അരളിപ്പൂവ് ഇടരുത്; വീട്ടിലുണ്ടെങ്കിൽ വെട്ടിക്കളയണം; ഗുരുവായൂരിലടക്കം ഒഴിവാക്കിയിട്ടും ശബരിമലയിലടക്കം തുടരുന്നു; നാലുഗ്രാം അകത്തു ചെന്നാൽ മാരകം; അരളി മലയാളി ഇനിയും ഗൗരവത്തിലെടുക്കാത്ത കൊടിയ വിഷം തന്നെ -
ജസ്ന തിരോധാന കേസിൽ കേസ് ഡയറി സിബിഐ ഹാജരാക്കി; ജസ്നയുടെ പിതാവ് ജയിംസ് നൽകിയ തെളിവുകളും സിബിഐ ശേഖരിച്ച തെളിവുകളും തമ്മിൽ ഒത്തുനോക്കിയ ശേഷം തുടരന്വേഷണത്തിൽ ഉത്തരവ് -
ജമ്മു-കശ്മീരിലെ പൂഞ്ചിൽ വ്യോമസേനാ വാഹന വ്യൂഹത്തിന് നേരേ ഭീകരാക്രമണം; വെടിവെപ്പിൽ അഞ്ചു സൈനികർക്ക് പരിക്കേറ്റു; രണ്ടുപേരുടെ നില ഗുരുതരം; ഭീകരരെ തുരത്താൻ കൂടുതൽ സൈനികർ സുരാൻകോട്ടിൽ എത്തി; തിരച്ചിൽ തുടരുന്നു -
മകൻ പ്രജ്വൽ രേവണ്ണയ്ക്ക് എതിരായ പീഡനക്കേസ് അട്ടിമറിക്കാൻ സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്; ജെഡിഎസ് എംഎൽഎ എച്ച് ഡി രേവണ്ണ പൊലീസ് കസ്റ്റഡിയിൽ; മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ രേവണ്ണയെ പിടികൂടിയത് ദേവഗൗഡയുടെ വസതിയിൽ നിന്ന് -
ശബരിമല: മണ്ഡല-മകരവിളക്ക് കാലത്ത് സ്പോട്ട് ബുക്കിങ് ഉണ്ടാവില്ല; ഇനി ഓൺലൈൻ ബുക്കിങ് മാത്രം; പ്രതിദിനം ബുക്കിങ് 80000 ത്തിൽ നിർത്താൻ ദേവസ്വം ബോർഡ് തീരുമാനം -
എതിർപ്പ് അവഗണിച്ച് പ്രണയ വിവാഹം; വീട്ടിലേക്ക് പോകാമെന്ന് പറഞ്ഞ് സഹോദരിയെയും ഭർത്താവിനെയും കാറിൽ കയറ്റി; യാത്രാമധ്യ യുവാവിന് മർദനം; മൂക്ക് മുറിച്ച് റോഡിൽ ഉപേക്ഷിച്ചു; ഭാര്യ സഹോദരന്മാർക്കെതിരെ അന്വേഷണം -
റാന്നിയിൽ ബാറിലെ സംഘർഷത്തിൽ യുവാവിന്റെ ചുണ്ട് കടിച്ചു പറിച്ചത് മുൻവിരോധം നിമിത്തം; പറിഞ്ഞു പോയ ചുണ്ട് തുന്നിച്ചേർത്തു; രണ്ട് പ്രതികൾ അറസ്റ്റിൽ -
മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കൾ കബളിപ്പിച്ചെന്ന പരാതി; സൗബിൻ ഷാഹിറിനെയും ഷോൺ ആന്റണിയെയും അറസ്റ്റ് ചെയ്യുന്നത് ഈ മാസം 22 വരെ ഹൈക്കോടതി തടഞ്ഞു -
വൈദ്യസഹായമില്ലാതെ പ്രസവിച്ചതു മൂലം അണുബാധ; യുവതി സ്വകാര്യ ആശുപത്രിയിലെ ഐസിയുവിൽ; നവജാത ശിശുവിന്റെ കൊലപാതകത്തിൽ റിമാൻഡ് ചെയ്തു; യുവാവിനെതിരേ മൊഴി നൽകിയിട്ടില്ലെന്ന് സൂചന; വിശദമായ ചോദ്യം ചെയ്യൽ വൈകും -
മുംബൈ പൊലീസാണെന്ന വ്യാജേന തട്ടിപ്പ്; മട്ടന്നൂർ സ്വദേശിയിൽ നിന്നും മൂന്നര ലക്ഷം രൂപ തട്ടിയെടുത്തു -
കാണാതായ ഡി.സി.സി പ്രസിഡന്റിന്റെ മൃതദേഹം കൃഷിയിടത്തിൽ കത്തിക്കരിഞ്ഞ നിലയിൽ; കൈകാലുകൾക്ക് ചുറ്റും ചെമ്പ് കമ്പികൾ; വ്യാഴാഴ്ച മുതൽ കാണാനില്ലായിരുന്നുവെന്ന് വീട്ടുകാർ; ദുരൂഹത അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി -
കേരളത്തിന്റെ ദൃശ്യചാരുത വഹിച്ച് പായുന്ന ബ്രിട്ടീഷ് ഡബിൾ ഡക്കർ ബസ്സുകളുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ; വീഡിയോയ്ക്ക് പിന്നിൽ ഫെൽത്ത്ഹാമിലെ മലയാളി പയ്യൻസ്; 13 കാരൻ റയാൻ ഷിജു പകർത്തിയ സുന്ദര ദൃശ്യങ്ങൾ ലോക ശ്രദ്ധ പിടിച്ചു പറ്റുമ്പോൾ -
ജർമനിയിലേക്കുള്ള വിനോദയാത്ര മുടങ്ങി; ടൂർ ഓപ്പറേറ്റർ 6 ലക്ഷം നഷ്ടപരിഹാരം നൽകണം: ഉപഭോക്തൃ തർക്ക പരിഹാര കോടതി
Most Read
- കോടതി ഇടപെട്ടതോടെ പൊലീസ് സട കുടഞ്ഞെണീറ്റു; കെ എസ് ആർ ടി സി ബസ് വഴിയിൽ തടഞ്ഞ മേയറും സച്ചിൻ ദേവ് എംഎൽഎയും അടക്കം അഞ്ചുപേർക്ക് എതിരെ കേസ്; കേസ് പൊതുഗതാഗതം തടസ്സപ്പെടുത്തിയതിന്
- ക്ഷേത്രങ്ങളിലെ നിവേദ്യങ്ങളിൽ ഒരു ഇതൾ പോലും അരളിപ്പൂവ് ഇടരുത്; വീട്ടിലുണ്ടെങ്കിൽ വെട്ടിക്കളയണം; ഗുരുവായൂരിലടക്കം ഒഴിവാക്കിയിട്ടും ശബരിമലയിലടക്കം തുടരുന്നു; നാലുഗ്രാം അകത്തു ചെന്നാൽ മാരകം; അരളി മലയാളി ഇനിയും ഗൗരവത്തിലെടുക്കാത്ത കൊടിയ വിഷം തന്നെ
- 'ഈ ഒരു തെളിവു മാത്രം മതി; ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മ തിരിച്ചു കിട്ടിക്കാണുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു': യാത്രയ്ക്കിടെ തന്നെ അപമാനിച്ച ദിവസം കെ എസ് ആർ ടി സി ബസ് ഓടിച്ചത് യദു തന്നെയെന്ന് തെളിഞ്ഞതായി നടി റോഷ്ന
- കളിക്ക് മുമ്പേ ഗാവസ്കർ-കോഹ്ലി വാക് പോര്; വെടിക്കെട്ടിന് തിരികൊളുത്തിയ മറുപടിയുമായി കളിക്കളത്തിൽ കോഹ്ലി; ഗുജറാത്തിന് എതിരെ നാല് വിക്കറ്റ് ജയവുമായി ബെംഗളൂരുവിന് ആശ്വാസ ജയം
- സിപിഎം-കോൺഗ്രസ് പോരിനിടെ കള്ളക്കേസെടുക്കാൻ കടുത്ത സമ്മർദ്ദം; എലിവിഷം കഴിച്ച ബേഡകം അഡീഷണൽ എസ്ഐ വിജയൻ മരിച്ചു; ആത്മഹത്യക്ക് പിന്നിൽ സിപിഎം സമ്മർദ്ദമെന്ന് കോൺഗ്രസ്; യൂത്ത് കോൺഗ്രസ് നേതാവിന് എതിരെ കള്ള കേസെടുത്ത് അന്വേഷിക്കാൻ നിയോഗിച്ചതിൽ മനം നൊന്താണ് എസ് ഐ വിഷം കഴിച്ചതെന്നും ആരോപണം
- 'ചൂടുകാലത്ത് തണുത്ത വെള്ളം കുടിച്ചാൽ രക്തക്കുഴലുകൾ പൊട്ടിത്തെറിക്കും; താപനില 40 ഡിഗ്രിയിൽ എത്തിയാൽ സൂക്ഷിക്കണം; എപ്പോഴും റൂം ടെമ്പറേച്ചറിലുള്ള വെള്ളം മാത്രം കുടിക്കാൻ ശ്രദ്ധിക്കുക; ഐസ് വെള്ളം കുടിക്കുന്നത് ഒഴിവാക്കുക': വാട്സാപ്പിൽ വൈറലാവുന്ന പ്രചാരണത്തിന്റെ യാഥാർത്ഥ്യം
- മെമ്മറി കാർഡ് കാണാതായതിൽ കണ്ടക്ടറെ സംശയമുണ്ട്; കണ്ടക്ടർ ഇരുന്നത് മുൻ സീറ്റിലായിരുന്നു, പക്ഷേ പൊലീസിനോട് കള്ളം പറഞ്ഞു; അവൻ ഡിവൈഎഫ്ഐക്കാരൻ; 'സഖാവെ ഇരുന്നോളൂ, എന്നു പറഞ്ഞ് എംഎൽഎയ്ക്ക് മുൻ സീറ്റ് ഒഴിഞ്ഞു കൊടുത്തു; പാർട്ടി ഇടപെടൽ സംശയിക്കുന്നുവെന്ന് യദു
- പൂഞ്ചിൽ സൈനിക വാഹന വ്യൂഹത്തിന് നേരേയുണ്ടായ ഭീകരാക്രമണത്തിൽ ഒരു സൈനികന് വീരമൃത്യു; വെടിവെപ്പിൽ അഞ്ചു സൈനികർക്ക് പരിക്കേറ്റു; ഒരാളുടെ നില ഗുരുതരം; ഭീകരരെ തുരത്താൻ രാഷ്ട്രീയ റൈഫിൾസ് തിരച്ചിൽ തുടരുന്നു
- ജസ്ന തിരോധാന കേസിൽ കേസ് ഡയറി സിബിഐ ഹാജരാക്കി; ജസ്നയുടെ പിതാവ് ജയിംസ് നൽകിയ തെളിവുകളും സിബിഐ ശേഖരിച്ച തെളിവുകളും തമ്മിൽ ഒത്തുനോക്കിയ ശേഷം തുടരന്വേഷണത്തിൽ ഉത്തരവ്
- പാർട്ടിയിലെ പുനഃസംഘടന തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചെന്ന് സ്ഥാനാർത്ഥികൾ; ആദ്യഘട്ടത്തിൽ പ്രശ്നങ്ങൾ നിഴലിച്ചു; ആറ്റിങ്ങൽ, മാവേലിക്കര, പാലക്കാട്, കണ്ണൂർ മണ്ഡലങ്ങളിൽ കനത്ത മത്സരം; കോൺഗ്രസ് മത്സരിച്ച 16 സീറ്റുകളിലും വിജയിക്കുമെന്ന് കെപിസിസി വിലയിരുത്തൽ