ജോസഫിന്റെ നിഴലായി രാഷ്ട്രീയം തുടങ്ങി; മണ്ഡലം ഉറപ്പിച്ചതോടെ മന്ത്രിയാകാൻ ജോസഫിന്റെ കുത്തിനു പിടിച്ചു പുറത്തായി; തോൽവി ഭയന്നു മാണിയെ അപ്പാന്നു വിളിച്ചു മാണിക്കൊപ്പം കൂടിയെങ്കിലും മന്ത്രിപദവി കിട്ടാതായതോടെ മാണിയുടെ തന്തക്കു വിളിച്ചു പുറത്തായി; എസ്ഡിപിഐ പിന്തുണയോടെ സ്വതന്ത്ര എംഎൽഎ ആയ ശേഷം മുസ്ലിംങ്ങളെ തെറി പറഞ്ഞു ബിജെപിയിലേക്ക്; ബിജെപിക്ക് ഒപ്പം നിന്നാൽ എംഎൽഎ പോലും ആകല്ലെന്നറിഞ്ഞപ്പോൾ എൻഡിഎക്ക് പുറത്തേക്ക് ചാടാൻ വെടിപൊട്ടിച്ചു തുടങ്ങി; പി സി ജോർജ്ജ് എന്ന ഒറ്റയാൻ ഇങ്ങനയൊക്കെയാണ്
കോട്ടയം: ഒരു മുന്നണിയിൽ നിന്നും മറ്റൊരു മുന്നണിയിലേക്കുള്ള പരകായ പ്രവേശത്തിന്റെ കാര്യത്തിൽ രാഷ്ട്രീയക്കാർ പി സി ജോർജ്ജിനെ പോലുള്ളവരെ മാതൃകയാക്കണം. ഇത്രയും കാലത്തിനിടെ പിസി ജോർജ്ജ് സംസ്ഥാനത്ത് ഇപ്പോൾ സജീവമായ മൂന്ന് മുന്നണികളിലാണ് എത്തിയത്. പി ജെ ജോസഫിനെ പോലുള്ളവർ ഇടത്തു നിന്നും വലത്തേക്കും, വലത്തു നിന്നും ഇടത്തേക്കും ചാടുന്നത് പതിവു കാര്യമാണെങ്കിലും മൂന്ന് മുന്നണിയിലും ഒരുപോലെ ചാടിയത് ജോർജ്ജ് മാത്രമായിരിക്കും. ഇടതു മുന്നണിയിൽ നിന്നും വലതു മുന്നണിയിലേക്കും വലതിൽ നിന്നും സ്വതന്ത്ര പരിവേഷത്തിലേക്കും ഇപ്പോൾ ബിജെപി അടങ്ങുന്ന എൻഡിഎ മുന്നണിയിലേക്കുമാണ് ജോർജ്ജിന്റെ ചാട്ടം. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിക്കണമെങ്കിൽ വീണ്ടും ഏതെങ്കിലും മുന്നണിയുടെ ഭാഗം ആകണം എന്ന് ജോർജ്ജിന് ബോധ്യം വന്നിട്ടുണ്ട്. എൻഡിഎ മുന്നണിയിൽ അതിന് സാധ്യമല്ലെന്ന തോന്നലുണ്ടായതോടെയാണ് അവിടെ നിന്നും ചാടാനുള്ള വഴികൾ ജോർജ്ജ് തേടുന്നത്.
എൻഡിഎ യോഗങ്ങളിൽ ഇനിമുതൽ പങ്കെടുക്കില്ലെന്നാണ് ജനപക്ഷം സെക്യുലർ രക്ഷാധികാരിയായ പി.സി. ജോർജ് എംഎൽഎ പറയുന്നത്. മുന്നണി സംവിധാനങ്ങളുടെ ഒരു മര്യാദയും ബിജെപി കാണിക്കുന്നില്ല. എൻഡിഎ ഒരു തട്ടിക്കൂട്ട് സംവിധാനമാണ്. പാലായിലും കോന്നിയിലും തോൽക്കാൻ വേണ്ടിയാണ് ബിജെപി മത്സരിച്ചതെന്ന് പി.സി.ജോർജ് കുറ്റപ്പെടുത്തി. വട്ടിയൂർക്കാവിൽ മൂന്നു ദിവസം കുമ്മനത്തിനുവേണ്ടി പാർട്ടി പ്രചാരണം നടത്തി. പിന്നെ സ്ഥാനാർത്ഥിയെ മാറ്റി. ഗ്രൂപ്പിസത്തിന്റെ അതിപ്രസരമാണ് പാർട്ടിയിൽ. ബിജെപി നേരിടുന്ന അപചയം വലുതാണ്. ഇത് ഒരു മുന്നണിയാണോയെന്നും പി.സി.ജോർജ് ചോദിച്ചു. ഇനി ഇങ്ങനെ എത്രനാൾ ബിജെപിയിൽ ഉണ്ടാകുമെന്നു പറയാനാകില്ലെന്നും ജോർജ് തുറന്നടിച്ചു.
സ്ഥാനാർത്ഥി നിർണയത്തിൽ കോൺഗ്രസ് നേതൃത്വത്തിന് ഉണ്ടായ വീഴ്ചയാണ് കോന്നിയിലെയും വട്ടിയൂർക്കാവിലെയും യുഡിഎഫിന്റെ തോൽവിക്കു കാരണം. ഇത് കണ്ടറിഞ്ഞ പിണറായി വിജയൻ നല്ല സ്ഥാനാർത്ഥികളെ നിർത്തി വിജയിപ്പിച്ചു. അദ്ദേഹത്തിന്റെ ബുദ്ധിയെ അഭിനന്ദിക്കണം. പി.സി.ജോർജ് പറഞ്ഞു. ''ഉപതിരഞ്ഞെടുപ്പിന്റെ കനത്ത തോൽവിയിൽ നിൽക്കുമ്പോൾ ഒളിച്ചോടുന്നത് ശരിയല്ല. മരണം നടന്നാൽ ചടങ്ങുകൾ കഴിഞ്ഞതിനു ശേഷമല്ലേ മറ്റു കാര്യങ്ങൾ സംസാരിക്കാറുള്ളു. അതുകൊണ്ട് അൽപം സാവകാശം വേണം. പിന്നീട് കൂടുതൽ കാര്യങ്ങൾ പറയും. കോന്നിയിൽ സുരേന്ദ്രനെ നിർത്തിയത് തോൽപിക്കാനാണ്. പാലായിലും ഇതു തന്നെയായിരുന്നു ലക്ഷ്യം. ഇതിന്റെ പിന്നിലെ ഉദ്ദേശം പിന്നെ പറയാം.''
എൻഡിഎ യോഗങ്ങളിൽ ഇനി പങ്കെടുക്കില്ലെും അദ്ദേഹംപറഞ്ഞു. ഭൂപരിഷ്കരണ നിയമത്തിലെ 87 എ കരിനിയമം പിൻവലിക്കണം എന്നാവശ്യപ്പെട്ടു നവംബർ ഒന്നിനു 10നു തിരുനക്കരയിൽ സമരപ്രഖ്യാപന കൺവൻഷൻ നടത്തുമെന്നും അദ്ദേഹം അറിയിച്ചു. നേരത്തെ കസ്തൂരി രംഗൻ റിപ്പോർട്ടിന്റെ കാര്യത്തിലും റബ്ബർ കർഷകരുടെ പ്രശ്നത്തിലും നല്ല ഇടപടലുകൾ എൻഡിഎ സർക്കാർ നടത്തിയെനന്ന് പറഞ്ഞായിരുന്നു ജോർജ്ജ് ബിജെപിയിൽ കയറിയത്. പത്തനംതിട്ടയിൽ കെ സുരേന്ദ്രന് വേണ്ടി അടക്കം ജോർജ്ജ് പ്രവർത്തിച്ചിരുന്നു.
നേരത്തെ ശബരിമല യുവതീപ്രവേശന വിഷയത്തിൽ ബിജെപിയെ പിന്തുണച്ച് പി സി ജോർജ് രംഗത്തുവന്നത് ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു. സ്ത്രീകൾ ശബരിമലയിൽ കയറരുതെന്ന നിലപാടിന് പിന്തുണ അറിയിച്ച് ബിജെപി എംഎൽഎ ഒ രാജഗോപാലിനൊപ്പം കറുത്ത വസ്ത്രം ധരിച്ച് നിയമസഭയിലെത്തിയ പി സിയുടെ ചിത്രം വലിയ വാർത്തയാവുകയും ചെയ്തു. പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർത്ഥി കെ.സുരേന്ദ്രന് നേരത്തെ പിസി ജോർജ് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതിന് ശേഷമാണ് ജോർജ്ജ് ഔദ്യോഗികമായി എൻഡിഎ മുന്നണിയിലേക്ക് ചേക്കേറിയത്.
ഒരു കാലത്ത് പി ജെ ജോസഫിനൊപ്പം രാഷ്ട്രീയം തുടങ്ങിയ വ്യക്തിയാണ് പി സി ജോർജ്ജ്. ഇന്ന് ഇടതു മുന്നണിക്കൊപ്പം നിന്നാൽ ജോസഫുള്ളപ്പോൾ മന്ത്രിയാകാൻ സാധിക്കില്ലെന്ന് പറഞ്ഞ് മറുകണ്ടം ചാടി കേരളാ കോൺഗ്രസ് സെക്യുലറിന് രൂപം കൊടുത്തു. ഇടതു മുന്നണിയിൽ തുടർന്ന് എംഎൽഎ ആയതോടെ ജോസഫിനെ പിന്നിൽ നിന്നും കുത്തി. പിന്നീട് അതുവരെ പാലാ മെമ്പർ എന്നു വിളിച്ചിരുന്ന കെ എം മാണിക്കൊപ്പം ചേർന്നു യുഡിഎഫിൽ. ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ മന്ത്രിക്കസേര മോഹിച്ചെങ്കിലും ജോർജ്ജിന് കിട്ടിയില്ല. ഇതോടെ ചീഫ് വിപ്പ് പദവി കൊടുത്തു. എന്നാൽ, അവിടെയും ഉറച്ചു നിൽക്കാതെ പി സി ജോർജ്ജ് കെ എം മാണിയെ തെറിപറഞ്ഞ് മുന്നണിക്ക് പുറത്തുപോയി.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഒറ്റയാനായി മത്സരിച്ചു വിജയിച്ചത് ജോർജ്ജായിരുന്നു. അന്ന് എസ്ഡിപിഐ ആണ് ജോർജ്ജിന് തുറന്ന പിന്തുണ നൽകിയത്. എന്നാൽ, മുസ്ലിംങ്ങളെ അവഹേളിച്ചു കൊണ്ട് സംസാരിച്ചതും പിന്നാലെ ബിജെപിയോട് അടുത്തതും കൂടിയായപ്പോൾ ജോർജ്ജിന് നിയമസഭാ മണ്ഡലത്തിൽ പോകാൻ പോലും കഴിയാത്ത വിധത്തിൽ രോഷം നേരിടേണ്ടി വന്നു. ഇക്കുറി ബിജെപി പക്ഷത്തു നിന്നാൽ എംഎൽഎ പോലും ആകാൻ സാധിക്കില്ലെന്ന ബോധ്യം വന്നതോടെയാണ് ജോർജ്ജ് വീണ്ടും മറുകണ്ടം ചാടാൻ വഴിനോക്കുന്നത്.
പാലാ ഉപതിരഞ്ഞെടുപ്പിൽ പി.സി ജോർജ് പാലായിലെ എൽഡിഎഫ് സ്ഥാനാർത്ഥി മാണി സി കാപ്പന് വോട്ട് തേടി പ്രചരണത്തിനിറങ്ങിയിരുന്നു. ഒരു പാർട്ടിയുടെയും ബാനറില്ലാതെ സംഘടിപ്പിച്ച പൊതുയോഗത്തിൽ എൽഡിഎഫ് നേതാക്കളോ മാണി സി കാപ്പനോ പങ്കെടുത്തില്ലെങ്കിലും ജോർജ്ജ് വോട്ടുപിടിക്കാൻ രംഗത്തിറങ്ങുകയായിരുന്നു. ഭരണങ്ങാനം, തലപ്പുലം പഞ്ചായത്തിലുള്ള പി സി ജോർജിന്റെ അനുയായികളുടെ വോട്ട് ലഭിച്ചത് കാപ്പനായിരുന്നു. അതേസമയം യുഡിഎഫിലേക്ക് കയറാനും ജോർജ്ജ് ശ്രമം തുടങ്ങുന്നുണ്ട്. ചെന്നിത്തലയുടെ പിന്തുണയോടെ യുഡിഎഫിലേക്ക് ചേക്കാറാനാണ് ശ്രമം നടത്തുന്നത്. എന്നാൽ, ്ഇത് എളുപ്പം സാധിച്ചേക്കില്ല. ഇടതു മുന്നണിയും ജോർജ്ജിനെ അടുപ്പിക്കുമോ എന്ന് കണ്ടു തന്നെ അറിയണം.
MNM Recommends
-
ജാക് നിക്കോൾസൺ ബന്ധപ്പെട്ടത് ആയിരത്തിലേറെ സ്തീകളുമായി; ഒരു പ്രജ്വൽ രേവണ്ണയിൽ മാത്രം ഒതുങ്ങുന്നതല്ല ലൈംഗിക വൈകൃതങ്ങൾ; 'സെക്ഷ്വൽ മൊറാലിറ്റി' ഏതു സമൂഹത്തിലും പാലിക്കപ്പെടേണ്ട ഒന്ന്: വെള്ളാശേരി ജോസഫ് എഴുതുന്നു -
കെഎസ്ആർടിസി ബസ് നടുറോഡിൽ തടഞ്ഞിട്ട് ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തി; പരാതി നൽകിയിട്ടും കേസെടുക്കാതെ പൊലീസ്; യദുവിന്റെ പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ; മെമ്മറി കാർഡ് കാണാതെ പോയതിലെ ദുരൂഹതക്കിടെ അന്വേഷണം എത്തുന്നു -
ലാവലിൻ കേസിൽ സുപ്രീംകോടതിയിൽ ഇന്നും ഒന്നും സംഭവിച്ചില്ല; കേസിലെ ഹർജികളിൽ അന്തിമവാദം ഇന്നും തുടങ്ങിയില്ല; 110ാം നമ്പർ കേസായി ലിസ്റ്റ് ചെയ്തത് മാറ്റിയത് മറ്റൊരു കേസിന്റെ അന്തിമവാദം തുടരുന്നതിനാൽ; ലാവലിൻ നീളെ നീളെ തുടരുന്നു.. -
'ഹോ ഡിയർ ഇത് ഗംഭീരമായിട്ടുണ്ട് ഇത് ചെയ്യാൻ കുറച്ച് സമയം എടുക്കേണ്ടി വരും'; പുഷ്പ പാട്ടിറങ്ങിയതിന് പിന്നാലെ ഡേവിഡ് വാർണർ; ഇത് വളരെ ഈസിയാണ്, നേരിട്ട് കാണുമ്പോൾ ഞാൻ തന്നെ കാണിച്ചു തരാമെന്ന് അല്ലു അർജുൻ -
എസ് സി എസ് ടി, ഒബിസി സംവരണം അവസാനിപ്പിക്കും എന്ന് പറയുന്ന വ്യാജ വീഡിയോ; അമിത് ഷായ്ക്ക് എതിരായ ഡീപ്പ് ഫേക് വീഡിയോയിൽ തെലങ്കാന കോൺഗ്രസ് ഐടി സെല്ലിലെ അഞ്ചുപേർ അറസ്റ്റിൽ -
ലൈംഗിക പീഡന വീഡിയോ വിവാദം; പ്രജ്വൽ രേവണ്ണയ്ക്കെതിരേ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി പ്രത്യേക അന്വേഷണ സംഘം; ലോകത്തെ എല്ലാ എമിഗ്രേഷൻ പോയിന്റുകളിലേക്കും നോട്ടീസ് അയച്ചു; ഫ്രാങ്ക്ഫർട്ടിലേക്ക് കടന്നതായി അന്വേഷണ റിപ്പോർട്ടുകൾ -
മലപ്പുറത്തിനെതിരായ മന്ത്രിയുടെ പ്രസ്താവന ഒരുതരം വരട്ടുചൊറി; കേരളത്തിൽ ഉടനീളം പ്രതിഷേധം ഉണ്ടെങ്കിലും മലപ്പുറത്ത് പ്രതിഷേധം ഉണ്ടായാൽ നെഞ്ചത്ത് കയറാൻ എളുപ്പമാണല്ലോ; മന്ത്രിയുടെ പ്രസ്താവന ഗതാഗത വകുപ്പിലെ കെടുകാര്യസ്ഥത മറക്കാൻ; ഗണേശ്കുമാറിനെ വിമർശിച്ചു മുസ്ലിംലീഗ് -
മുന്നറിയിപ്പില്ലാതെ അവധിയെടുത്ത് മുങ്ങി; കെഎസ്ആർടിസി പത്തനാപുരം ഡിപ്പോയിലെ ജീവനക്കാർക്കെതിരെ നടപടി; പതിനാറ് സ്ഥിരം ഡ്രൈവർമാർക്ക് സ്ഥലം മാറ്റം -
'ഐ.പി.എല്ലിൽ മോശം പ്രകടനം; ആഭ്യന്തര ക്രിക്കറ്റ് കളിക്കാതെ ഹാർദിക് ഇന്ത്യൻ ടീമിൽ; പ്രത്യേക പരിഗണന മറ്റു താരങ്ങൾക്ക് തെറ്റായ സന്ദേശം നൽകും; ബുമ്രയെ വൈസ് ക്യാപ്റ്റനാക്കാമായിരുന്നു'; ബിസിസിഐയ്ക്കെതിരെ ഇർഫാൻ പഠാൻ -
10 രൂപ നൽകിയപ്പോൾ ടിക്കറ്റിന് 13 രൂപ; ആകെയുള്ള 500 ന്റെ നോട്ട് നൽകിയതോടെ കലി തുള്ളി കണ്ടക്ടർ; ഇറങ്ങേണ്ട സ്റ്റോപ്പിന് പകരം തൊട്ടടുത്ത സ്റ്റോപ്പിൽ നിർത്തിയപ്പോൾ ചവിട്ടി താഴെയിട്ട് മർദ്ദനം; തൃശൂരിൽ 68 കാരന്റെ ജീവനെടുത്തത് 3 രൂപയെ ചൊല്ലിയുള്ള തർക്കം; കൊലക്കുറ്റത്തിന് കേസ് -
ലൈംഗിക ആരോപണവും ദേശീയ ഗുസ്തി താരങ്ങളു എതിർപ്പും തിരിച്ചടി; കൈസർഗഞ്ചിൽ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിന് ഇത്തവണ സീറ്റില്ല; പകരം മകൻ കരൺ ഭൂഷൺ ബിജെപി സ്ഥാനാർത്ഥി; പത്രികാ സമർപ്പണം നാളെ -
തലയിലിരിക്കുന്ന ഫെമിനിസ്റ്റ് കാഴ്ചപ്പാടുകൾ വലിച്ചെറിയാൻ ഇനിയെങ്കിലും കഴിയട്ടെ; മുസ്ലിം പെൺകുട്ടികൾക്കിടയിൽ ലിബറലിസം പ്രചരിപ്പിക്കുന്ന ഒരു പ്രവൃത്തിയിലേക്കും ഇവർ വരാതിരിക്കട്ടെ; ഹരിത നേതാക്കളെ കുറിച്ച് വിമർശന കുറിപ്പുമായി നുർബിന റഷീദ് -
ലോകകപ്പിൽ അഞ്ചാം നമ്പറിൽ ബാറ്റിംഗിനിറങ്ങുമോയെന്ന് ചോദ്യം; അൽപം കുഴയ്ക്കുന്ന ചോദ്യമെന്ന് സഞ്ജു; അതിനൊപ്പം പ്രധാനം ഐപിഎല്ലിൽ കിരീടം നേടുക എന്നതിനാണെന്നും പ്രതികരണം; പ്ലേ ഓഫ് ഉറപ്പിക്കാൻ രാജസ്ഥാൻ ഇന്നിറങ്ങും -
പാക്കിസ്ഥാനിലെ നേതാക്കൾ കോൺഗ്രസിന് വേണ്ടി പ്രാർത്ഥിക്കുന്നുവെന്നും യുവരാജാവിനെ പ്രധാനമന്ത്രിയാക്കാൻ ശ്രമിക്കുന്നുവെന്നും നരേന്ദ്ര മോദി; പ്രധാനമന്ത്രി നുണപറച്ചിലും വിദ്വേഷ പ്രചാരണവും നിർത്തണമെന്ന് ഖാർഗെ; സംവാദത്തിന് വെല്ലുവിളിച്ച് കത്ത് -
400 സീറ്റ് നേടുമെന്ന ബിജെപിയുടെ അവകാശവാദം തമാശ മാത്രം; 300ലേറെ സീറ്റു തന്നെ അസാധ്യം; ഇരുന്നുറു പോലും ബിജെപിക്ക് വെല്ലുവിളി; കേരളത്തിലും തമിഴ്നാട്ടിലും ആന്ധ്രയിലും ബിജെപിക്ക് ഒരു സീറ്റു പോലും കിട്ടില്ല; തെക്കേ ഇന്ത്യയിൽ കഴിഞ്ഞ തവണത്തേക്കാൾ മോശമായിരിക്കും ബിജെപിയുടെ സ്ഥിതി; തരൂർ വിലയിരുത്തുന്നു -
വൈദ്യുതി പ്രതിസന്ധി രൂക്ഷമെങ്കിലും ലോഡ് ഷെഡിങ് പ്രഖ്യാപിക്കില്ല; മറ്റു വഴികൾ നിർദേശിക്കാൻ കെ.എസ്.ഇ.ബിയോട് സർക്കാർ; ഇടുക്കി ഡാമിൽ അവശേഷിക്കുന്നത് 35 ശതമാനം വെള്ളം മാത്രം; ഭൂരിപക്ഷം അണക്കെട്ടുകൾ വരൾച്ചയുടെ വക്കിൽ -
കൊയിലാണ്ടിയിൽ നിർത്തിയിട്ട കാറിന് പിന്നിലേക്ക് നിയന്ത്രണം വിട്ട ലോറി പാഞ്ഞു കയറി; രണ്ടരവയസ്സുകാരൻ മരിച്ചു; ആറ് പേർ ഗുരുതര പരിക്കുകളോടെ ചികിത്സയിൽ -
യു.എൻ സ്ഥിരാംഗത്വത്തിനുള്ള ഫലസ്തീന്റെ അപേക്ഷ പുനഃപരിശോധിക്കുമെന്നാണ് പ്രതീക്ഷ; ദ്വിരാഷ്ട്രം മാത്രമാണ് ഇസ്രയേൽ-ഫലസ്തീൻ പ്രശ്നം പരിഹരിക്കാനുള്ള പോംവഴി; സ്വതന്ത്ര ഫലസ്തീനെ പിന്തുണയ്ക്കുന്നതായി ഇന്ത്യ -
'കൂലിപ്പണിക്ക് പോകുന്നയാളാണ്, പണം അത്യാവശ്യമാണ് അതു തരണം എന്നാണ് പറഞ്ഞത്; മരിക്കുമെന്ന തരത്തിലൊന്നും ഞങ്ങളോട് ഇതുവരെ സംസാരിച്ചിട്ടില്ല'; സോമ സാഗരത്തിന്റെ അവസ്ഥ ബോധ്യമായിരുന്നില്ലെന്ന് ബാങ്ക് സെക്രട്ടറി; സഹകരണ തട്ടിപ്പിൽ ജീവൻ പൊലിഞ്ഞത് കൂലിപ്പണിക്കാരന് -
സമ്മർദ്ദം ഏറെയുണ്ടായിട്ടും പിന്മാറിയില്ലെന്ന് എസ് യു സി ഐ; നോമിനേഷൻ പിൻവലിക്കാൻ മറ്റെല്ലാവരുമെത്തി; കോൺഗ്രസ് നാണക്കേടായ ഇൻഡോറിൽ എതിരില്ലാതെ ജയിക്കാനുള്ള ബിജെപി മോഹം തടഞ്ഞ് പോരാട്ടം ഉറപ്പാക്കിയത് എസ് യു സി ഐ (കമ്യൂണിസ്റ്റ്) എന്ന് വെളിപ്പെടുത്തൽ; ഇൻഡോറിൽ സംഭവിച്ചത് എന്ത്?
Most Read
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- ഭാര്യ തടഞ്ഞിട്ട ബസിൽ കയറി ടിക്കറ്റെടുത്ത് തമ്പാനൂരിലേക്ക് യാത്ര ചെയ്യാൻ കൊതിച്ച ഭർത്താവ്; ആ സിസിടിവി ദൃശ്യം ഉണ്ടായിരുന്നുവെങ്കിൽ സച്ചിൻദേവിന്റെ ബസിനുള്ളിലെ 'ആവേശം' തെളിയുമായിരുന്നു; കണ്ടക്ടർക്കും സിപിഎം രാജ്യസഭാ അംഗത്തിനും തമ്മിലുള്ള ബന്ധം സ്ഥിരീകരിക്കപ്പെടുന്നതും ട്വിസ്റ്റ്; ബസിലെ മോഷണം ബോധപൂർവ്വം തന്നെ
- ഭർത്താവായ എംഎൽഎ ബസിനുള്ളിൽ കയറിയില്ലെന്ന വിശദീകരണവും പച്ചക്കള്ളം; സച്ചിൻദേവ് എംഎൽഎ ബസിൽ കയറിയെന്ന് സ്ഥിരീകരിച്ച് ഡിവൈഎഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ്; യാത്രക്കാരെ ഇറക്കി വിട്ടില്ലെന്നും തടഞ്ഞു വച്ച ബസിൽ കയറി ആവശ്യപ്പെട്ടത് ടിക്കറ്റ് എന്നും വിശദീകരണം; കണ്ടക്ടർ നാട്ടുകാരനെന്നും റഹിം; ദുരൂഹത കൂട്ടി പുതിയ വെളിപ്പെടുത്തൽ
- തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് പിആർ ജോലി; അപർണ സെൻ പാർട്ടിയെയും സഖാക്കളെയും വഞ്ചിച്ചതാണ്; ശമ്പളം നൽകിയില്ലെന്ന പരാതിയുമായി യുവമാധ്യമപ്രവർത്തക; വിവാദ ഫേസ്ബുക്ക് പോസ്റ്റ് സൈബർവാർ നടന്ന വടകര അടക്കം ചർച്ചയിൽ നിൽക്കവേ
- 10 രൂപ നൽകിയപ്പോൾ ടിക്കറ്റിന് 13 രൂപ; ആകെയുള്ള 500 ന്റെ നോട്ട് നൽകിയതോടെ കലി തുള്ളി കണ്ടക്ടർ; ഇറങ്ങേണ്ട സ്റ്റോപ്പിന് പകരം തൊട്ടടുത്ത സ്റ്റോപ്പിൽ നിർത്തിയപ്പോൾ ചവിട്ടി താഴെയിട്ട് മർദ്ദനം; തൃശൂരിൽ 68 കാരന്റെ ജീവനെടുത്തത് 3 രൂപയെ ചൊല്ലിയുള്ള തർക്കം; കൊലക്കുറ്റത്തിന് കേസ്
- മേയറും സുഹൃത്തുമായുള്ള ചിത്രം ഉപയോഗിച്ച് സോഷ്യൽ മീഡിയയിൽ നടന്നത് സമാനതകളില്ലാത്ത സൈബർ ആക്രമണം; പരാതിയിൽ കേസെടുത്ത് പൊലീസ്; മെമ്മറി കാർഡ് മോഷണത്തിലും കേസും; യുദുവിന്റെ പരാതിയിൽ അന്വേഷണം മാത്രം; മേയർ-ഡ്രൈവർ വിവാദത്തിൽ ഇനി എന്തും സംഭവിക്കാം
- സ്ത്രീ ശാക്തീകരണത്തിനായി പ്രവർത്തിച്ച കലാകാരി 'ഭീകരവാദി'; വിധിച്ചത് 11 വർഷത്തെ കഠിന തടവ്; ലോകത്തിന്റെ നൊമ്പരമായി മനഹെൽ അൽ-ഒതൈബി; സ്ത്രീകൾക്ക് ഡ്രൈവിങ്ങ് ലൈസൻസ് നൽകിയത് അടക്കമുള്ള സൗദി അറേബ്യയിലെ പരിഷ്ക്കാരങ്ങൾ വെറും പുകമറയോ?
- ബസിലുണ്ടായിരുന്ന കണ്ടക്ടർ എ.എ റഹീം എംപിയുമായി ബന്ധമുള്ള ആളായിരുന്നു; ഈ വിവരം തനിക്ക് കിട്ടിയത് ചില ജീവനക്കാരിൽ നിന്നും; കോൺഗ്രസ് എംഎൽഎ വിൻസന്റിന്റേത് ഗുരുതര ആരോപണം; മേയർ-കെഎസ് ആർടിസി ഡ്രൈവർ തർക്കത്തിൽ അട്ടിമറിയോ?
- സമ്മർദ്ദം ഏറെയുണ്ടായിട്ടും പിന്മാറിയില്ലെന്ന് എസ് യു സി ഐ; നോമിനേഷൻ പിൻവലിക്കാൻ മറ്റെല്ലാവരുമെത്തി; കോൺഗ്രസ് നാണക്കേടായ ഇൻഡോറിൽ എതിരില്ലാതെ ജയിക്കാനുള്ള ബിജെപി മോഹം തടഞ്ഞ് പോരാട്ടം ഉറപ്പാക്കിയത് എസ് യു സി ഐ (കമ്യൂണിസ്റ്റ്) എന്ന് വെളിപ്പെടുത്തൽ; ഇൻഡോറിൽ സംഭവിച്ചത് എന്ത്?
- ഇന്ദിരയുടെ കാലത്ത് ധീരേന്ദ്ര ബ്രഹ്മചാരി; സഞ്ജയ് ഗാന്ധിയുടെ രുക്സാന; റാവുവിന്റെ ചന്ദ്രസ്വാമി; 2ജിക്കാലത്തെ നീരാ റാഡിയ; കരുണാകരന്റെ പിച്ച ബഷീറും പാവം പയ്യനും; ഇപ്പോൾ ശിവനെപ്പോലും പാപിയാക്കുന്ന ദല്ലാൾ നന്ദകുമാറും; ഇന്ത്യൻ രാഷ്ട്രീയത്തെ പിടിച്ചു കുലുക്കുന്ന ദല്ലാളുമാരുടെ കഥ