പടിഞ്ഞാറൻ പസഫിക് മേഖലയിലെ തന്ത്രപ്രധാനമായ ദ്വീപ്; വ്യാപാര - സാമ്പത്തിക രംഗത്തും നിർണായകം; തായ് വാനെ 'കൈപ്പിടിയിൽ ഒതുക്കാൻ' ചൈനയുടെ നീക്കം; യുദ്ധവിമാനങ്ങളും മുങ്ങിക്കപ്പലുകളുമടക്കം വൻ സന്നാഹം; ചരിത്രത്തിലെ ഏറ്റവും വലിയ സൈനികാഭ്യാസം; അപലപിച്ച് അമേരിക്കയും ജി ഏഴ് രാജ്യങ്ങളും
ബീജിങ്: യു.എസ്. ജനപ്രതിനിധി സഭയുടെ സ്പീക്കർ നാൻസി പെലോസിയുടെ തായ്വാൻ സന്ദർശനത്തിന് പിന്നാലെ ദ്വീപിന് ചുറ്റും ചരിത്രത്തിലെ ഏറ്റവും വലിയ സൈനികാഭ്യാസത്തിന് തുടക്കമിട്ടത് ഔദ്യോഗികമായി പ്രഖ്യാപിച്ച് ചൈന. അന്താരാഷ്ട്ര സമയം ഉച്ചയ്ക്ക് 12 മണിയോടെയാണ് ചൈന ആദ്യ മിസൈൽ തൊടുത്തുകൊണ്ട് പ്രകടനം ആരംഭിച്ചത്. മിസൈൽ പ്രയോഗിച്ചതായി ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമിയും തയ്വാൻ പ്രതിരോധമന്ത്രാലയവും സ്ഥിരീകരിച്ചിരുന്നു.
തയ്വാന് ചുറ്റും സമുദ്രത്തിലേക്ക് നിരവധി മിസൈലുകൾ ചൈന തൊടുത്തതായാണ് സ്റ്റേറ്റ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തയ്വാന്റെ വടക്ക് കിഴക്കൻ, തെക്ക് പടിഞ്ഞാറൻ തീരത്തിന് സമീപത്തുള്ള സമുദ്രഭാഗത്തും ആകാശത്തും നിരവധി മിസൈൽ തൊടുത്തതായി ചൈനയുടെ ഈസ്റ്റേൺ തീയേറ്റർ കമാൻഡ് വ്യക്തമാക്കി.
ചൈന നടത്തിയത് ബാലിസ്റ്റിക് മിസൈൽ പ്രയോഗമാണെന്നാണ് തയ്വാൻ പ്രതിരോധമന്ത്രി പ്രതികരിച്ചത്. തയ്വാന് ചുറ്റും നിരവധി ബാലിസ്റ്റിക് മിസൈലുകൾ ചൈന പ്രയോഗിച്ചു. പ്രദേശത്തിന്റെ സമാധാനം തകർക്കുന്ന യുക്തിരഹിതമായ നടപടിയാണ് ചൈനയുടേതെന്നും പ്രതിരോധമന്ത്രി പ്രതികരിച്ചു.
തായ്വാന് വെറും 16 കിലോമീറ്റർ അകലെ ആറു കേന്ദ്രങ്ങളിൽ തുടങ്ങിയ സൈനികാഭ്യാസത്തിൽ യുദ്ധവിമാനങ്ങളും മുങ്ങിക്കപ്പലുകളും അടക്കം വൻ സന്നാഹങ്ങൾ ആണ് അണിചേരുന്നത്. അമേരിക്കയും ജി ഏഴ് രാജ്യങ്ങളും ചൈനയുടെ സൈനികാഭ്യാസത്തെ ശക്തമായ ഭാഷയിൽ അപലപിച്ചു.
തായ്വാൻ എന്ന ചെറു വ്യവസായ രാജ്യത്തെ അക്ഷരാർത്ഥത്തിൽ ശ്വാസം മുട്ടിക്കും വിധമാണ് ചൈനയുടെ നീക്കം. കമ്പനികൾ കപ്പലുകൾ വഴിതിരിച്ചു വിട്ടു. ചൈന നടത്തുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമെന്ന് തായ്വാൻ കുറ്റപ്പെടുത്തുന്നു. അമേരിക്ക ഒറ്റയ്ക്കും ജി ഏഴ് രാജ്യങ്ങൾ കൂട്ടായും ചൈനീസ് നീക്കത്തെ അപലപിച്ചു. തായ്വാൻ ചൈനയുടെ ഭാഗമെന്ന നയം മാറ്റില്ലെന്നും അമേരിക്കയാണ് പ്രകോപനം ഉണ്ടാക്കിയതെന്നും ചൈനയുടെ മറുപടി.
ചൈനീസ് ഹാക്കർമാർ തായ്വാന്റെ പ്രതിരോധ വെബ്സൈറ്റുകളും വ്യാപാര സൈറ്റുകളും ആക്രമിച്ചു തകർത്തു. ഇന്നലെയും ചൈനീസ് യുദ്ധവിമാനങ്ങൾ തായ്വാൻ വ്യോമാതിർത്തി ലംഘിച്ചു. സൈനികാഭ്യാസം നിരീക്ഷിക്കുന്നുവെന്നും അതിർത്തി കടന്നാൽ പ്രതിരോധിക്കും എന്നുമാണ് തായ്വാന്റെ പ്രതികരണം. ഞങ്ങൾ യുദ്ധം ആഗ്രഹിക്കുന്നില്ല, എന്നാൽ യുദ്ധത്തിന് ഒരുങ്ങുകയാണ് എന്നായിരുന്നു തായ്വാൻ വിദേശകാര്യ വക്താവിന്റെ പ്രതികരണം.
തായ്വാനെ മറയാക്കി രാജ്യത്തിന്റെ പരമാധികാരത്തിലേക്ക് കടന്നുകയറിയവർക്ക് ശിക്ഷ നൽകുമെന്നാണ് ചൈന വ്യക്തമാക്കുന്നത്. നാൻസി പെലോസിയുടെ സന്ദർശനത്തിൽ പ്രകോപിതരായ ചൈന സൈനിക അഭ്യാസം പ്രഖ്യാപിച്ചിരുന്നു. ഇന്നലെത്തന്നെ തുടങ്ങിയ സൈനികാഭ്യാസം ചൈന പിന്നീട് ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു. അഞ്ചു നാൾ തുടരുമെന്നാണ് അറിയിപ്പ്. ചരിത്രത്തിലെ ഏറ്റവും വലിയ സൈനികാഭ്യാസമെന്ന് ദൃശ്യങ്ങൾ പുറത്തുവിട്ടുകൊണ്ട് ചൈനീസ് പ്രതിരോധ മന്ത്രാലയം രംഗത്തെത്തി. തായ്വാന് വെറും 16 കിലോമീറ്റർ അകലെ ആറു കേന്ദ്രങ്ങളിൽ നടക്കുന്ന ഈ ചൈനീസ് പടയൊരുക്കം വ്യോമ ഗതാഗതത്തെയും ചരക്കുനീക്കത്തെയും ബാധിക്കും. തങ്ങളുടെ മണ്ണിലേക്ക് അതിക്രമിച്ച് കടന്നാൽ മിണ്ടാതിരിക്കില്ലെന്ന് തായ്വാനും മുന്നറിയിപ്പ് നൽകിയതോടെ ഏഷ്യാ വൻകര മറ്റൊരു സംഘർഷത്തിന്റെ ഭീതിയിലാണ്.
നാൻസി പെലോസിയുടെ തായ്വാൻ സന്ദർശനത്തോട് അതിരൂക്ഷമായാണ് ചൈന പ്രതികരിക്കുന്നത്. പെലോസിയുടെ സന്ദർശനത്തോടുള്ള പ്രതിഷേധം അമേരിക്കൻ നയതന്ത്ര പ്രതിനിധിയെ വിളിച്ചു വരുത്തി ചൈന അറിയിച്ചിരുന്നു. തായ്വാനെതിരെ വ്യാപാര നിരോധനം അടക്കം സാമ്പത്തിക നടപടികളും ചൈന പ്രഖ്യാപിച്ചു. അതേസമയം സൈനിക അഭ്യാസത്തിന്റെ മറവിൽ ചൈനീസ് പട്ടാളം അതിർത്തി കടന്നാൽ പ്രതികരിക്കേണ്ടി വരുമെന്ന് തായ്വാൻ പ്രസിഡന്റ് സായ് ഇങ് വെൻ മുന്നറിയിപ്പ് നൽകി. സൈന്യത്തോട് ജാഗ്രത പുലർത്താനും അദ്ദേഹം നിർദ്ദേശിച്ചു.
1997-നുശേഷം തായ്വാൻ സന്ദർശിക്കുന്ന ഏറ്റവും ഉന്നത യു.എസ്. രാഷ്ട്രീയ നേതാവാണ് നാൻസി പെലോസി. ഏഷ്യൻ സന്ദർശനത്തിന്റെ ഭാഗമായി പെലോസി തായ്വാനിലെത്തുമെന്ന് റിപ്പോർട്ടുകൾ വന്നപ്പോൾ തന്നെ ചൈന ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. പെലോസി തായ്വാൻ സന്ദർശിച്ചാൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് ചൈന മുന്നറിയിപ്പ് നൽകിയിരുന്നു. തായ്വാന്റെ സ്വയം ഭരണാധികാരത്തെ എന്നും യു.എസ്. പിന്തുണച്ചിരുന്നു. ഐക്യരാഷ്ട്ര സംഘടനയിൽ അംഗമാകാനുള്ള തായ്വാന്റെ ശ്രമങ്ങൾക്കും യു.എസ്. പിന്തുണ നൽകുന്നുണ്ട്. ഇതെല്ലാം ചൈനയെ പ്രകോപിപ്പിക്കുന്ന ഘടകങ്ങളാണ്. ഒടുവിൽ ചൈനയുടെ കടുത്ത വിമർശകയായ നാൻസി പെലോസി തന്നെ തായ്വാൻ സന്ദർശിക്കുന്നുവെന്നതും ചൈനയെ വലിയരീതിൽ രോഷാകുലരാക്കുന്നുണ്ട്.
1989-ൽ ബെയ്ജിങ്ങിലെ ടിയനന്മെൻ സ്ക്വയറിൽ ജനാധിപത്യ അനുകൂല പ്രക്ഷോഭകർക്കെതിരായ അടിച്ചമർത്തലിനെ ശക്തമായ ഭാഷയിൽ വിമർശിച്ചിട്ടുണ്ട് പെലോസി.. ടിയനന്മെൻ സ്ക്വയറിൽ കൊല്ലപ്പെട്ടവരെ അനുസ്മരിച്ച് പ്രതിഷേധ ബാനർ ഉയർത്തുകയും ചെയ്തിരുന്നു പെലോസി. 2019-ൽ നടന്ന ഹോങ്കോങ്ങിലെ ജനാധിപത്യ പ്രക്ഷോഭത്തെയും പെലോസി പിന്തുണച്ചിരുന്നു.
ബെയ്ജിങ്ങിനെ എതിർക്കുന്നവർ ആരായിരുന്നാലും കടുത്ത ശിക്ഷ ഉറപ്പാണെന്നാണ് നാൻസി പെലോസി തായ്വാനിലെത്തിയതിന് പിന്നാലെ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി പറഞ്ഞത്. ജനാധിപത്യത്തിന്റെ പേര് പറഞ്ഞ് ചൈനയുടെ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന യു.എസിന്റെ നടപടി പ്രഹസനമാണെന്നും എതിർക്കുന്നർ ആരായാലും ശിക്ഷിക്കപ്പെടുമെന്നും വാങ് യി പറഞ്ഞു. ചൈനീസ് വിദേശകാര്യ മന്ത്രിയുടെ പ്രസ്താവന ശരിവെക്കുന്ന തരത്തിലുള്ള നടപടികൾ ചൈന തുടങ്ങിക്കഴിഞ്ഞു.
തായ്വാൻ കടലിടുക്കിൽ അമേരിക്കയും ചൈനയും യുദ്ധസന്നാഹങ്ങൾ ശക്തമാക്കുകയാണ്. പെലോസിയുടെ സന്ദർശനത്തിന് മുമ്പേതന്നെ യു.എസ്. യുദ്ധകപ്പലുകൾ തായ്വാൻ തീരത്തോട് ചേർന്ന് വൻതോതിൽ വിന്യസിച്ചിരുന്നു. നാൻസി പെലോസി തായ്വാനിലെത്തുമ്പോൾ തന്നെ ചൈനീസ് സൈനിക വിമാനങ്ങൾ തായ്വാൻ അതിർത്തി കടന്നതായി ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇക്കാര്യം തായ്വാൻ ആദ്യം നിഷേധിച്ചെങ്കിലും 20 ചൈനീസ് യുദ്ധവിമാനങ്ങൾ ചൊവ്വാഴ്ച തങ്ങളുടെ വ്യോമാതിർത്തി കടന്നതായി പിന്നീട് സമ്മതിച്ചു.
ചൈനീസ് പടക്കപ്പലുകൾ നേരത്തെ തന്നെ തായ് കടലിടുക്കിൽ വിന്യസിച്ചിട്ടുണ്ട്. യു.എസ്. വെല്ലുവിളിയുടെ സാഹചര്യത്തിൽ ചൈന സൈനിക വിന്യാസം ശക്തമാക്കുകയും ചെയ്തിട്ടുണ്ട്.
ചൈന മുന്നറിയിപ്പ് നൽകിയതുപോലെ തന്നെ പ്രവർത്തിക്കുകയാണെങ്കിൽ തായ്വാൻ കടലിടുക്കിൽ യുദ്ധം പൊട്ടിപ്പുറപ്പെടുമെന്ന് ഉറപ്പാണ്. നാറ്റോയിൽ ചേരാനാഗ്രഹിച്ച യുക്രെയ്നെ തങ്ങളുടെ ഭാഗമാക്കാൻ ഉറപ്പിച്ച് ആക്രമിച്ച റഷ്യയെ പോലെ, സ്വയം ഭരണം അവകാശപ്പെടുന്ന തായ്വാനെ തങ്ങളോട് ചേർക്കാൻ ചൈന ആക്രമിക്കില്ലെന്ന് പറയാനാകില്ല.
1995-ൽ തായ്വാന്റെ അന്നത്തെ പ്രസിഡന്റ് ലീ ടെങ്-ഹുയി യു.എസ്. സന്ദർശിച്ചിരുന്നു. തായ്വാന് സമീപം കടലിൽ സൈനികാഭ്യാസം നടത്തുകയും മിസൈലുകൾ വിക്ഷേപിക്കുകയും ചെയ്താണ് ചൈന ആ സന്ദർശനത്തിന് മറുപടി നൽകിയത്. യു.എസും തായ്വാനും തമ്മിൽ ഒരുതരത്തിലുമുള്ള ബന്ധമുണ്ടാകുന്നത് ചൈന ഇഷ്ടപ്പെടുന്നില്ല. അതുകൊണ്ടുതന്നെ വേണമെങ്കിൽ ബലപ്രയോഗത്തിലൂടെ തായ്വാനെ പിടിച്ചടക്കാനും മടിക്കില്ലെന്ന സൂചനയാണ് ചൈനയിലെ ഷി ജിൻപിങ് സർക്കാർ നൽകുന്നത്.
ചൈനയുമായുള്ള ബന്ധം നിർണായകമാണെന്നാണ് യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ പറയുന്നത്. എന്നാൽ ചൈനയുടെ ആധിപത്യം അംഗീകരിക്കുകയുമില്ല. 2022 അവസാനം നടക്കുന്ന ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി കോൺഗ്രസിന് മുന്നോടിയായി തന്റെ അപ്രമാദിത്വവും ഒപ്പം തന്നെ ദേശീയമുഖവും ഉയർത്തിപ്പിടിക്കാനുള്ള ശ്രമത്തിലാണ് ഷി ജിൻപിങ്. മൂന്നാം തവണയും അധികാരത്തുടർച്ചയാണ് ഷി ലക്ഷ്യമിടുന്നത്. അതിനുള്ള പലവിധ പരിപാടികൾ അദ്ദേഹം നടപ്പാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ തായ്വാനെ ചൈനയുടെ ഭാഗമാക്കുന്നതിനും യു.എസിന്റെ ഇടപെടൽ ചെറുക്കുന്നതിനും ശക്തമായ നടപടികളുണ്ടായേക്കാം.
വലിപ്പത്തിലും സൈനികശക്തിയിലുമൊന്നും ചൈനയുടെ ഏഴയലത്തെത്തില്ല 2.3 കോടി ജനസംഖ്യ മാത്രമുള്ള തായ്വാൻ. ചൈനയുടെ ആകെ സൈനികരുടെ എണ്ണം 20,35,000 ആണെങ്കിൽ തായ്വാനിൽ ആകെ 1,69,00 സൈനികർ മാത്രമാണുള്ളത്. ചൈനയ്ക്ക് 3227 ലധികം യുദ്ധവിമാനങ്ങളുണ്ട്. തായ്വാന് 504 യുദ്ധവിമാനങ്ങളാണുള്ളത്. ചൈനയ്ക്ക് 5400 ടാങ്കുകളും 59 മുങ്ങിക്കപ്പലുകളുമുണ്ട്. തായ്വാന് 650 ടാങ്കുകളും നാല് മുങ്ങിക്കപ്പലുകളുമാണുള്ളത്. ചൈനീസ് നാവികസേനയ്ക്ക് 86 പടക്കപ്പലുകളുള്ളപ്പോൾ തായ് നാവികസേനയ്ക്ക് 26 എണ്ണം മാത്രമേയുള്ളൂ. എന്നാൽ ചൈനീസ് ആക്രമണമുണ്ടായാൽ തായ്വാന് യു.എസ്. സൈനിക സഹായം നൽകും. അങ്ങനെ സംഭവിച്ചാൽ രണ്ട് വൻശക്തികൾ മുഖാമുഖം വരുന്ന വലിയ യുദ്ധത്തിനായിരിക്കും ലോകം സാക്ഷ്യംവഹിക്കുക.
തായ്വാനും ചൈനയ്ക്കുമിടയിലെ കടലിടുക്കിൽ ചൈനീസ് യുദ്ധവിമാനങ്ങളും പടക്കപ്പലുകളും പരിശീലനം നടത്തുന്നത് പതിവാണ്. യു.എസ് യുദ്ധക്കപ്പലുകളും ഈ മേഖലയിൽ പലപ്പോഴും വിന്യസിക്കാറുണ്ട്. ആണവായുധം വഹിക്കാൻ കഴിയുന്ന ചൈനീസ് കപ്പലുകൾ പലപ്പോഴും തായ്വാന്റെ അതിർത്തിക്കടുത്തുകൂടെ പോകാറുണ്ട്. തായ്വാന്റെ വ്യോമമേഖലയിലേക്ക് പലപ്പോഴും ചൈനീസ് പോർവിമാനങ്ങൾ അതിക്രമിച്ചുകടക്കാറുമുണ്ട്. എന്നാൽ ചൈനയെ ചെറുക്കാനുള്ള ശേഷിയില്ലാത്തതിനാൽ മാത്രം തായ് വാൻ ഇതിനോടൊന്നും പ്രതികരിക്കാറില്ല. ഇനി ചൈനയുടെ ആക്രമണമുണ്ടാവുകയാണെങ്കിൽ യു.എസ്. സഹായം മാത്രമാണ് തായ്വാന്റെ ആശ്രയം.
എന്നാൽ തായ് വാൻ പ്രതീക്ഷിക്കുന്നവിധത്തിൽ യു.എസിന് സഹായിക്കാനാകുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല. ചൈനയുമായി നേരിട്ടൊരു യുദ്ധത്തിന് അമേരിക്ക തയ്യാറായേക്കില്ലെന്നാണ് സമീപകാല സാഹചര്യങ്ങൾ വ്യക്തമാക്കുന്നത്. അഫ്ഗാനിസ്ഥാനിൽ നിന്നുള്ള യു.എസ്. സേനയുടെ ഏകപക്ഷീയമായ പിന്മാറ്റത്തിന്റെ പശ്ചാത്തലത്തിൽ ഈ സംശയം ബലപ്പെടുകയാണ്. യു.എസ്. സഹായം ലഭിക്കുമെന്ന പ്രതീക്ഷയിൽ തന്നെയാണ് തായ്വാൻ പെലോസിയുടെ സന്ദർശനത്തെ സ്വാഗതം ചെയ്യുന്നത്.
തായ്വാനും ചൈനയ്ക്കുമിടയിലെ കടലിടുക്കിൽ ചൈനീസ് യുദ്ധവിമാനങ്ങളും പടക്കപ്പലുകളും പരിശീലനം നടത്തുന്നത് പതിവാണ്. യു.എസ് യുദ്ധക്കപ്പലുകളും ഈ മേഖലയിൽ പലപ്പോഴും വിന്യസിക്കാറുണ്ട്. സ്വയം ഭരണ രാഷ്ടമാകാനുള്ള തായ്വാന്റെ തീരുമാനത്തെ പിന്തുണയ്ക്കുന്ന യു.എസ്. അതിനുള്ള സഹായങ്ങളും പതിറ്റാണ്ടുകളായി നൽകിവരുന്നുണ്ട്. തായ്വാന് അമേരിക്ക ആയുധങ്ങൾ നൽകുന്നതിനെ ചൈന എതിർക്കുന്നുണ്ട്.
ചൈനീസ് വൻകരയിൽ നിന്ന് 180 കിലോമീറ്റർ മാത്രം അകലെയാണ് തായ്വാൻ ദ്വീപ്. 36,197 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള തായ്വാനിലെ ജനസംഘ്യ 2.39 കോടിയാണ്. ചൈനയിൽ നിന്ന് വേർപെട്ടുപോയ ഒരു പ്രദേശമായി മാത്രമാണ് ചൈന കാലങ്ങളായി തായ്വാനെ കാണുന്നത്. എന്നാൽ 1949 മുതൽ തായ്വാൻ സ്വയം കരുതുന്നത് സ്വതന്ത്ര രാജ്യമായാണ്. ഇതാണ് തർക്കങ്ങളുടെ കാരണം.
1500കൾ മുതൽ യൂറോപ്യൻ നാവികരുടെ സന്ദർശനകേന്ദ്രമായിരുന്നു തായ്വാൻ എന്ന മനോഹരമായ ദ്വീപ്. റിപബ്ലിക് ഓഫ് ഫോർമോസ എന്നായിരുന്നു അന്നത്തെ പേര്. 1624-ൽ ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനി തെക്ക് പടിഞ്ഞാറൻ തായ്വാനിൽ ആസ്ഥാനമുണ്ടാക്കി. 1683-ൽ ക്വിങ് സാമ്രാജ്യം തായ് വാന്റെ പടിഞ്ഞാറൻ, വടക്കൻ തീരമേഖലകൾ നിയന്ത്രണത്തിലാക്കി. 1885-ൽ തായ്വാൻ ക്വിങ് സാമ്രാജ്യത്തിന്റെ പൂർണ നിയന്ത്രണത്തിലായി. 1895-ൽ സിനോ-ജാപ്പനീസ് യുദ്ധത്തിൽ പരാജയപ്പെട്ടതോടെ തായ്വാനെ ക്വിങ് സാമ്രാജ്യം ജപ്പാന് കൈമാറി.
1911-ൽ ചൈനീസ് വിപ്ലവകാരികൾ ക്വിങ് സാമ്രാജ്യത്തെ പുറത്താക്കി റിപബ്ലിക് ഓഫ് ചൈന സ്ഥാപിച്ചു. 1943-ൽ രണ്ടാം ലോകമാഹായുദ്ധത്തിനിടെ, റിപബ്ലിക് ഓപ് ചൈന നേതാവ് ചിയാങ് കൈഷക് യു.എസ്. പ്രസിഡന്റ് ഫ്രാങ്ക്ളിൻ റൂസ് വെൽറ്റുമായും ബ്രിട്ടീഷ് പ്രധാനമന്ത്രി വിൻസ്റ്റൻ ചർച്ചിലുമായും കൂടിക്കാഴ്ച നടത്തുകയും അതിന്റെ ഫലമായി തായ്വാനെയും പെങു ദ്വീപുകളെയും ചേർത്ത് റിപബ്ലിക് ഓഫ് ചൈന പുനഃസ്ഥാപിക്കുകയും ചെയ്തു. ചൈനയിൽ നിന്ന് വേർപെട്ടുപോയ ഒരു പ്രദേശമായി മാത്രമാണ് ചൈന കാലങ്ങളായി തായ്വാനെ കാണുന്നത്. എന്നാൽ 1949 മുതൽ തായ്വാൻ സ്വയം കരുതുന്നത് സ്വതന്ത്ര രാജ്യമായാണ്.
MNM Recommends
-
സംസ്ഥാനത്ത് ബിജെപിക്ക് മൂന്നുമുതൽ അഞ്ചുവരെ സീറ്റ് കിട്ടാം; രണ്ടെണ്ണം കൂടി വേണമെങ്കിലും കിട്ടാമെന്നും പി സി ജോർജ് -
വരുണിന്റെ വിക്കറ്റ് വേട്ടയും, ഫിൽ സാൾട്ടിന്റെ തകർപ്പൻ അർദ്ധ സെഞ്ചുറിയും; ഡൽഹിയെ 7 വിക്കറ്റിന് നിഷ്പ്രഭരാക്കി കൊൽക്കത്തയ്ക്ക് 7 വിക്കറ്റിന്റെ കൂറ്റൻ ജയം; റിഷഭ് പന്തിനും ടീമിനും നിരാശ -
ഊട്ടി, കൊടൈക്കനാൽ യാത്ര പഴയത് പോലെ എളുപ്പമാകില്ല; വിനോദ സഞ്ചാരികളുടെ സന്ദർശനത്തിന് ഇ-പാസ് ഏർപ്പെടുത്തണമെന്ന് ഹൈക്കോടതി; അപേക്ഷകർക്ക് ടോൾ ചാർജും ഓൺലൈനായി അടയ്ക്കാം -
അദ്ദേഹം പറഞ്ഞല്ലോ, ശിവന്റെ കൂടെ പാപി ചേർന്നാൽ ശിവനും പാപിയാകും എന്ന്; ഞാൻ ഒരു മഹാപാപി ആയതുകൊണ്ടാകാം അദ്ദേഹം എന്നെ ബന്ധപ്പെട്ടത്; ലാവ്ലിൻ കേസിൽ പിണറായി എന്റെ സഹായം തേടി; കേസ് ഹൈക്കോടതി ബഞ്ചിൽ നിന്ന് മാറ്റി വയ്ക്കാൻ സമീപിച്ചു; ഗുരുതര ആരോപണവുമായി ടി ജി നന്ദകുമാർ -
'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; അഞ്ച് വർഷമായുള്ള ഷോ ഡയക്ടർ ഇറങ്ങിപ്പോയി; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ -
ജസ്റ്റിൻ ട്രൂഡോ വേദിയിലേക്ക് കയറുമ്പോഴും സംസാരിക്കുമ്പോഴും ഖലിസ്ഥാൻ സിന്ദാബാദ് മുദ്രാവാക്യം വിളി; ടൊറന്റോയിലെ ഖലിസ്ഥാൻ അനുകൂല പരിപാടിയിൽ ട്രൂഡോ അടക്കമുള്ള നേതാക്കൾ പങ്കെടുത്തതിൽ ഇന്ത്യക്ക് കടുത്ത പ്രതിഷേധം; കനേഡിയൻ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി -
ഒറ്റരാത്രി കവർന്നത് എട്ട് സ്മാർട്ട് ഫോണുകൾ; ഇതര സംസ്ഥാന തൊഴിലാളിയായ മോഷ്ടാവ് ശാസ്ത്രീയ അന്വേഷണത്തിലൂടെ പിടിയിൽ -
ഇ.പി ജയരാജനുള്ള സിപിഎം സംരക്ഷണം ബിജെപി സ്വാധീനം സംസ്ഥാന സെക്രട്ടേറിയറ്റിലും പ്രതിഫലിച്ചതിനാൽ; ഇ.പിക്കെതിരെ അച്ചടക്ക വാളോങ്ങിയാൽ താനും പെടുമെന്ന ബോധ്യം മുഖ്യമന്ത്രിക്കുണ്ട്; ശിവനും പാപിയാകുമെന്ന് പറഞ്ഞവർ ഇപ്പോഴത് വിഴുങ്ങി; സിപിഎമ്മിനെയും മുഖ്യമന്ത്രിയെയും പരിഹസിച്ചു കെ സുധാകരൻ -
ജാക്കി തെന്നി കാർ തലയിൽ വീണ് അപകടം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു -
യുജിസി വിലക്കിന് പുല്ലുവില; കുസാറ്റ്, ഡിജിറ്റൽ സർവകലാശാലകൾ സ്വന്തമായി പിഎച്ച്ഡി പ്രവേശന പരീക്ഷ നടത്തുന്നു; എസ്എഫ്ഐ നേതാക്കൾക്ക് പിൻവാതിലൂടെ പ്രവേശനത്തിനുള്ള വഴി വീണ്ടും തുറക്കാൻ നീക്കമെന്ന് ആരോപണം; തടയണമെന്ന് ഗവർണർക്ക് പരാതി -
ആ ഇന്നോവയുടെ മുകളിൽ മാഷാ അള്ളാ എന്ന സ്റ്റിക്കർ എഴുതി ഒട്ടിച്ചു; മുസ്ലിം തീവ്രവാദി ആക്രമണം ആണെന്ന് കൈരളി ചാനൽ ഫ്ലാഷ് ന്യൂസ് നൽകി; വർഗീയ കുടിലതയുള്ളത് നിങ്ങൾക്ക്; ഷാഫിക്കെതിരെ വർഗീയ ചാപ്പ കുത്താനുള്ള സിപിഎം നീക്കം വിജയിക്കില്ല; വടകരയിലെ സിപിഎം ആരോപണം പരാജയം മുന്നിൽ കണ്ടെന്ന് കെ കെ രമ -
ടി20 ലോകകപ്പ്: സഞ്ജു സാംസണെ പ്രധാന വിക്കറ്റ് കീപ്പർ ബാറ്ററായി പരിഗണിക്കുന്നു; കെ എൽ രാഹുലും റിഷബ് പന്തും പരിഗണനയിലെന്ന് റിപ്പോർട്ട് -
അമിത് ഷായെ സംവരണ വിരുദ്ധനാക്കിയുള്ള വ്യാജ വീഡിയോ നിർമ്മിച്ചെന്ന് ആരോപണം; തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡി ഹാജരാകാൻ ഡൽഹി പൊലീസിന്റെ സമൻസ്; ഡൽഹി പൊലീസാണ് ബിജെപിയുടെ പുതിയ ഉപകരണമെന്ന് രേവന്ദ് റെഡ്ഡി -
സഹോദരിയുടെ വിവാഹാഘോഷം: നൃത്തം ചെയ്യുന്നതിനിടെ പതിനെട്ടുകാരി കുഴഞ്ഞുവീണു മരിച്ചു; ഹൃദയാഘാതമെന്ന് സംശയം; വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു -
ഇ.പി ജയരാജനെ തൊടാൻ മുഖ്യമന്ത്രിക്കും സിപിഎമ്മിനും ഭയം; ജയരാജന്റെ നാവിൻ തുമ്പിലുള്ളത് സിപിഎമ്മിനെയും മുഖ്യമന്ത്രിയേയും ഒന്നാകെ തകർക്കാനുള്ള ബോംബുകൾ; ആർക്ക് വേണമെങ്കിലും ബിജെപിയിലേക്ക് പോകാമെന്ന ഗ്രീൻ സിഗ്നൽ നൽകുകയാണ് എം.വി ഗോവിന്ദൻ; വിമർശിച്ചു വി ഡി സതീശൻ -
ബിജെപിയുടെ സൂററ്റ് മോഡൽ ഓപ്പറേഷൻ മധ്യപ്രദേശിലെ ഇൻഡോറിലും; കോൺഗ്രസ് സ്ഥാനാർത്ഥി പത്രിക പിൻവലിച്ച് ബിജെപിയിൽ ചേർന്നു; സ്ഥാനാർത്ഥിയെ കാറിൽ കൊണ്ടുപോകുന്ന ചിത്രം പോസ്റ്റ് ചെയ്ത് കൈലാഷ് വിജയ്വർഗീയ; നേതൃത്വത്തെ പഴിച്ച് കോൺഗ്രസ് പ്രവർത്തകർ -
തലയ്ക്ക് വെളിവില്ലാത്തവൾ വിളിച്ചു പറയുന്നതെല്ലാം കൊടുക്കുന്നതാണോ മാധ്യമ ധർമം? രണ്ട് മൂന്ന് ദിവസമായി നിങ്ങൾ എന്തൊക്കെയാ കാട്ടിക്കൂട്ടിയത്? മാധ്യമങ്ങളാണ് എല്ലാം വരുത്തിവെക്കുന്നത്; പാർട്ടി നടപടി ഒഴിവായതോടെ നിയമനടപടി സ്വീകരിക്കുമെന്ന് ഇ പി ജയരാജൻ -
പെരിയാറിൽ കുളിക്കാനിറങ്ങിയ യുവതി മുങ്ങിമരിച്ചു; അപകടം പെരുമ്പാവൂരിൽ സഹപ്രവർത്തകയുടെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയപ്പോൾ -
സംസ്ഥാനത്ത് 71.27 ശതമാനം പോളിങ്; ഏറ്റവുമധികം പോളിങ് വടകരയിൽ: 78.41 ശതമാനം; 1,11,4950 വോട്ടർമാർ വോട്ട് രേഖപ്പെടുത്തി; ഏറ്റവും കുറവ് പത്തനംതിട്ടയിൽ: 63.37 ശതമാനം; അന്തിമ കണക്കുകൾ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ -
വടകരയിൽ വർഗീയ ധ്രുവീകരണത്തിന് ശ്രമം നടന്നു; എൽഡിഎഫ് വിജയം തടയാൻ കോൺഗ്രസ് ബിജെപിയുമായി കൂട്ടുകെട്ട് ഉണ്ടാക്കി; ഷാഫി പറമ്പിൽ ജയിച്ചാൽ പാലക്കാട് നിയമസഭാ സീറ്റിൽ ബിജെപിയെ ജയിപ്പിക്കാമെന്ന് വ്യവസ്ഥ; തൃശൂരിൽ ബിജെപി മൂന്നാം സ്ഥാനത്ത് പോകും: എം വി ഗോവിന്ദൻ
Most Read
- നവ്യാനായരെ പ്രണയിച്ച ബാല്യം; സിന്തറ്റിക്ക് ലഹരി തുലച്ച യൗവനം; സ്വന്തം വിവാഹത്തിന് എത്തിയതുപോലും ഫിറ്റായി; മകൾ ജനിച്ചതോടെ എല്ലാറ്റിൽ നിന്നും മോചനം; പടങ്ങൾ അടിക്കടി പൊട്ടുമ്പോഴും അഭിമുഖങ്ങളിലൂടെ സൂപ്പർ സ്റ്റാർ! ധ്യാൻ ശ്രീനിവാസൻ സമാന്തര സിനിമാ ഇൻഡസ്ട്രിയാവുമ്പോൾ
- 'ചീത്ത വിളികൾ കേട്ട് ഓടിയാൽ കിട്ടുന്ന ശമ്പളമാണ് 715 രൂപ; എന്റെ ആകെയുള്ള വരുമാന മാർഗ്ഗമായിരുന്നു; എന്റെ ജോലി കളയിക്കുമെന്ന് മേയർ ഭീഷണിപ്പെടുത്തി; എല്ലാവരുടെ മുന്നിലും നാണം കെടുത്തിക്കൊണ്ടിരിക്കുകയാണ് : ജോലിയിൽ നിന്ന് മാറ്റി നിർത്തിയതോടെ സങ്കടപ്പെട്ട് കെഎസ്ആർടിസി ഡ്രൈവർ യദു
- സീബ്രാ ക്രോസിന് കുറകെ കാറിട്ട് കെ എസ് ആർ ടി സി ബസിനെ തടഞ്ഞത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തം; മേയറുടെ വാദങ്ങൾക്ക് തെളിവുമില്ല; ആര്യാ രാജേന്ദ്രൻ പറയുന്നതെല്ലാം പച്ചക്കള്ളം; നടന്നത് അധികാര ഹുങ്കിലെ പരസ്യ വിചാരണ; ആദ്യ പരാതിക്കാരനും ഡ്രൈവർ; ഇത് ആടിനെ പട്ടിയാക്കും കേസ്!
- ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചെങ്കിൽ ചെയ്യേണ്ടത് ബസിന്റെ നമ്പർ കാട്ടി പരാതി നൽകൽ; സിനിമാ സ്റ്റൈലിൽ ബസ് തടഞ്ഞ് യാത്രാക്കരെ എംഎൽഎ ഇറക്കി വിട്ടത് ഔദ്യോഗിക ജോലി തടസ്സപ്പെടുത്തൽ; മൊബൈൽ വീഡിയോ ഡിലീറ്റ് ചെയ്തത് ക്രിമിനൽ കുറ്റം; മേയറും ഭർത്താവും ചെയ്തതത് ശരിയോ?
- വൈകുവോളം ചോദ്യം ചെയ്തിട്ടും കുറ്റം സമ്മതിക്കാത്ത പ്രതി; ഈ കേസ് അന്വേഷണത്തിൽ നിന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ച ഉദ്യോഗസ്ഥൻ ആരെന്ന ഡിവൈഎസ് പിയുടെ ചോദ്യം സൈക്കോളജിക്കൽ മൂവായി; അങ്ങനെ സിഐ സതീഷിന് മുന്നിൽ കുറ്റസമ്മതം; ആർജുനെ വീഴ്ത്തിയത് ശാസ്ത്രീയ അന്വേഷണം; നെല്ലിയമ്പത്തെ വില്ലന് വധശിക്ഷ കിട്ടുമ്പോൾ
- ആദ്യ കൂടിക്കാഴ്ച വെണ്ണലയിലെ നന്ദകുമാറിന്റെ വീട്ടിൽ; എല്ലാം പറഞ്ഞുറപ്പിച്ച ശേഷം ഡൽഹിയിലെ ലളിത് ഹോട്ടലിൽ വീണ്ടും കണ്ടു; ഒരു ഫോൺ വന്നതോടെ അസ്വസ്ഥനായി ഇപിയുടെ പിന്മാറ്റം; ജയരാജനുമായി സംസാരിച്ചത് മൂന്ന് തവണ; ജാവദേക്കർ ഓപ്പറേഷനിൽ ബന്ധവുമില്ല; ഇ.പി പിന്മാറിയത് ബിജെപിയിൽ ചേരാനിരുന്നതിന്റെ തലേന്ന്: ശോഭ സുരേന്ദ്രൻ
- ജോലിക്ക് ചേർന്ന് നാലാം മാസം മുതൽ പ്രജ്വൽ ക്വാർട്ടേഴ്സിലേക്ക് വിളിപ്പിക്കാൻ തുടങ്ങി; രേവണ്ണയുടെ ഭാര്യ വീട്ടിലില്ലാത്തപ്പോഴെല്ലാം സ്ത്രീകളെ സ്റ്റോർ റൂമിലേക്ക് വിളിപ്പിക്കും. പഴങ്ങൾ കൊടുക്കുന്ന സമയത്ത് ശരീരത്തിൽ സ്പർശിക്കും; കർണ്ണാടകയെ പിടിച്ചു കുലുക്കി വിവാദം; രേവണ്ണയും മകനും വെട്ടിൽ
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; അഞ്ച് വർഷമായുള്ള ഷോ ഡയക്ടർ ഇറങ്ങിപ്പോയി; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- ലണ്ടനിൽ മലയാളി വിദ്യാർത്ഥിനിയെ ഒൻപതു തവണ കുത്താൻ ഹൈദരാബാദ് സ്വദേശിയെ പ്രേരിപ്പിച്ചത് പക; 2017 മുതൽ തമ്മിലുള്ള ബന്ധം പിരിഞ്ഞത് ആഘോഷിക്കുമെന്ന യുവതിയുടെ വാക്കുകൾ പ്രകോപിതനാക്കി; റസ്റ്റോറന്റ് കത്തികുത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ; ശ്രീറാമിനെ അകത്താക്കിയത് പ്രണയപ്പക
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം