ഇതുപോലെ ചാനലിൽ നെഗളിച്ച ചിലരുടെ വിധി ഓർക്കുക! ശ്രീകണ്ഠന് കൊണ്ടത് ശിവൻകുട്ടിയെ വിമർശിച്ചത്; ഇത് ഇഡിയുടെ 'ഡു നോട്ട് ടു ബി ടൂ സ്മാർട്ട്' എന്നതിന് സമാന ഭീഷണി; ശ്രീകണ്ഠനെതിരെ പാർട്ടി പത്രം നടപടി എടുക്കില്ല; കേസ് കൊടുത്ത് വിനു വി ജോണും
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ഏതാനും ദിവസങ്ങളായി മാധ്യമപ്രവർത്തകരുമായി ബന്ധപ്പെട്ട വാർത്തകളാണ് ചർച്ചാവിഷയം. ഏഷ്യാനെറ്റിലെ വാർത്താ അവതാരകൻ വിനു വി ജോണിന് നേരെ ദേശാഭിമാനി ലേഖകൻ ഭീഷണി മുഴക്കിയ സംഭവമാണ് ഇപ്പോൾ വൻ വിവാദമായിരിക്കുന്നത്. ദേശാഭിമാനിയുടെ തിരുവനന്തപുരം ബ്യൂറോചീഫ് ശ്രീകണ്ഠൻ ആണ് വിനു വി.ജോണിന് ഫോണിൽ ഭീഷണി സന്ദേശം അയച്ചത്. ഇതിനെതിരെ വിനു വി ജോൺ പൊലീസിന് പരാതി നൽകും. ഇമെയിൽ വഴി പരാതി അയയ്ക്കാനാണ് തീരുമാനം. പൊലീസ് കേസെടുക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം.
വ്യാഴാഴ്ച രാത്രി എട്ടിന് നടന്ന ന്യൂസ് അവർ ചർച്ചക്കിടെയാണ് വിവാദ സംഭവം ഉണ്ടായത്. നിയമസഭയിലെ തെമ്മാടികൾ' എന്നപേരിൽ കെ എം മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്താൻ നിയമസഭയിൽ എൽഡിഎഫ് നടത്തിയ സമരമായിരുന്നു ചർച്ച. അഭിഭാഷകനായ എം ആർ അഭിലാഷ്, നിരീക്ഷകരായ ജോസഫ് സി മാത്യു, ശ്രീജിത്ത് പണിക്കർ എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്. ചർച്ച കൊഴുക്കുന്നതിനിടെയാണ് ദേശാഭിമാനിയിൽ നിന്ന് ഭീഷണി സന്ദേശം ഏഷ്യാനെറ്റ് സ്റ്റുഡിയോയിൽ എത്തിയത്. 'ഇയാൾക്ക് ലജ്ജയില്ലേ എന്നൊക്കെ അഹങ്കാരത്തോടെ ചോദിക്കാൻ താങ്കൾക്ക് എന്ത് അധികാരം; ഇത് മാന്യമായ രീതിയല്ല; ഇതുപോലെ ചാനലിൽ നെഗളിച്ച ചിലരുടെ വിധി ഓർക്കുക; ജനം വോട്ട് ചെയ്ത് ജയിപ്പിച്ച ആളെയാണ് അധിക്ഷേപിക്കുന്നത്' ഇതായിരുന്നു ഭീഷണി സന്ദേശം. ജനം വോട്ട് ചെയ്ത് ജയിപ്പിച്ച ആളെയാണ് അധിക്ഷേപിക്കുന്നത്-എന്നതായിരുന്നു ശ്രീകണ്ഠന്റെ ഭീഷണി. എന്നാൽ, താൻ പറയാനുള്ളത് പറയുമെന്നും ആരുടെയും ഭീഷണിക്ക് വഴങ്ങില്ലെന്നും വിനു.വി.ജോൺ പറഞ്ഞു.
'താൻ വേണു ബാലകൃഷ്ണനെപ്പോലെ ഒരാൾക്ക് പോലും അശ്ലീല മെസേജ് അയച്ചിട്ടില്ല. ഒരു സ്ത്രീയോട് പോലും മോശമായി പെരുമാറിയിട്ടില്ല. നാളെ ഇത്തരം കേസുകളിൽ തന്നെയും കുടുക്കാനായാണ് ദേശാഭിമാനി ശ്രമിക്കുന്നത്. ഇതിൽ താൻ പൊലീസിൽ പരാതിപ്പെടും. ഭീഷണികൾക്ക് വഴങ്ങില്ല. ദേശാഭിമാനി എഡിറ്റർ കോടിയേരി ബാലകൃഷ്ണൻ ഈ ഭീഷണിയിൽ നയം വ്യക്തമാക്കണം'- വിനു ജോൺ പറഞ്ഞു. 'താൻ രണ്ടു പെൺമക്കളുടെ അപ്പനാണ്. മാന്യമായി തൊഴിലെടുത്താണ് കുടുംബം പുലർത്തുന്നത്. ഒരാളുടെയും അനുകൂല്യം സ്വീകരിച്ചിട്ടില്ല. അതിനാൽ, ഭീഷണി മുഴക്കിയ ദേശാഭിമാനി ബ്യൂറോ ചീഫ് ശ്രീകണ്ഠനെതിരെ നടപടിയെടുക്കണം'- വിനു വി ജോൺ ആവശ്യപ്പെട്ടു. എന്നാൽ ശ്രീകണ്ഠനെതിരെ നടപടിയുടെ ആവശ്യമില്ലെന്നതാണ് ദേശാഭിമാനിയുടെ നിലപാട് എന്നാണ് സൂചന.
മന്ത്രിയെ കടന്നാക്രമിച്ചാൽ അത് തെറ്റെന്ന് ചൂണ്ടിക്കാണിക്കാൻ പൗരന്മാർക്ക് അവകാശമുണ്ട്. അതാണ് ശ്രീകണ്ഠനും ചെയ്തതെന്നാണ് ദേശാഭിമാനിയുടെ നിലപാട്. അതുകൊണ്ട് തന്നെ എല്ലാ അർത്ഥത്തിലും സിപിഎമ്മും ദേശാഭിമാനിയും ശ്രീകണ്ഠനെ പിന്തുണയ്ക്കും. നേരത്തെ വിനു വി ജോണിനെ ഇഡി ഭീഷണിപ്പെടുത്തിയത് ചാനൽ ചർച്ചയ്ക്കിടെ ഉയർന്നു വന്നിരുന്നു. അന്ന് വിനുവിന് പിന്നിൽ അണിനിരന്നത് സിപിഎമ്മുകാാരയിരുന്നു. എന്നാൽ അതേ സ്വഭാവത്തിൽ ശ്രീകണ്ഠ ഭീഷണി വരുമ്പോൾ അത് ശരിയെന്ന് പറയുകയാണ് അവർ.
ഏഷ്യാനെറ്റ് ന്യൂസിലെ ന്യൂസ് അവർ ചർച്ചയ്ക്കിടെ ആയിരുന്നു ഇഡിയിലെ ഉന്നത ഉദ്യോഗസ്ഥന്റെ സന്ദേശം അവതാരകനായ വിനു വി ജോണിന് എത്തിയത്. ബിജെപിക്കെതിരെയുള്ള കുഴൽപണ ഇടപാട് സംബന്ധിച്ചായിരുന്നു ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവർ അന്ന് ചർച്ച ചെയ്തിരുന്നത്. 'ദേശസ്നേഹികളുടെ ഹവാലയോ' എന്ന തലക്കെട്ടിൽ ആയിരുന്നു ചർച്ച. ഇഡിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച സലീം മടവൂർ, യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ, ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ ബിജെപിയിൽ നിന്ന് പുറത്താക്കപ്പെട്ട ഋഷി പൽപ്പു, രാഹുൽ ഈശ്വർ എന്നിവരായിരുന്നു ചർച്ചയിൽ പങ്കെടുത്തിരുന്നത്.
കേരളത്തിൽ അങ്ങോളമിങ്ങോളം കേസുകൾ ഏറ്റെടുത്ത് അന്വേഷിച്ച് നടന്നിരുന്ന ഇഡിയെ രൂക്ഷമായി വിമർശിച്ചുകൊണ്ടായിരുന്നു വിനു വി ജോണിന്റെ പരാമർശങ്ങൾ. ഇഡി സിംഹങ്ങൾ ഏത് മാളത്തിൽ പോയൊളിച്ചു എന്നൊക്കെ അദ്ദേഹം ചോദിക്കുകയും ചെയ്തിരുന്നു. മാധ്യമങ്ങളും ജനങ്ങളും ഏറെ വിശ്വസിച്ചിരുന്ന ഇഡിയുടെ ശക്തരായ ഉദ്യോഗസ്ഥർ എവിടെയെന്നും അദ്ദേഹം ചോദിക്കുന്നുണ്ടായിരുന്നു. ചർച്ച പുരോഗമിക്കുന്നതിനിടെ ആയിരുന്നു ഇഡിയുടെ ഉന്നത ഉദ്യോഗസ്ഥന്റെ സന്ദേശം വിനു വി ജോണിന്റെ ഫോണിൽ എത്തിയത്.
ഇഡിക്ക് കേസ് അന്വേഷിക്കാൻ കഴിയില്ല, കള്ളപ്പണ കേസ് അന്വേഷിക്കുന്നത് ഇഡി അല്ല. അതുകൊണ്ട് എത്ര പരാതി കൊടുത്താലും ഈ കേസ് അന്വേഷിക്കാൻ ഇഡി വരില്ല എന്നായിരുന്നു ആദ്യം വന്ന സന്ദേശത്തിന്റെ സാരാംശമെന്ന് വിനു വി ജോൺ വ്യക്തമാക്കിയിരുന്നു. ഉന്നത ഉദ്യോഗസ്ഥൻ തന്നെ ആയിരുന്നു ഈ സന്ദേശം അയച്ചത്. തുടർന്നും വിനു വി ജോൺ ഇഡി വിമർശനം തുടർന്നു. കള്ളപ്പളം പിടിച്ചിരുന്നത് വേറെ ഏതെങ്കിലും പാർട്ടിയുടേതായിരുന്നെങ്കിൽ ഇഡി മാത്രമല്ല, വേറേയും കേന്ദ്ര ഏജൻസികൾ ഇവിടെ എത്തുമായിരുന്നു എന്നും അത് ഉറപ്പാണെന്നും വിനു വി ജോൺ പറഞ്ഞു.
ഇതിനെ തുടർന്നാണ് ഭീഷണിയുടെ സ്വരത്തിലുള്ള ഇഡി ഉദ്യോഗസ്ഥന്റെ സന്ദേശം വരുന്നത്. നമ്മുടെ കേന്ദ്ര ഏജൻസികൾ ആളുകളോട് എത്രത്തോളം പ്രതികാര ബുദ്ധിയോടെ ഇടപെടും എന്ന് വ്യക്തമായി എന്ന് പറഞ്ഞുകൊണ്ടാണ് സന്ദേശത്തിന്റെ കാര്യം വിനു വി ജോൺ സൂചിപ്പിച്ചത്. ആ സന്ദേശം തത്കാലം വായിക്കുന്നില്ല എന്ന് പറഞ്ഞെങ്കിലും വിനു വി ജോൺ അത് വായിക്കുക തന്നെ തന്നെ ചെയ്തു. 'ഡു നോട്ട് ടു ബി ടൂ സ്മാർട്ട്' എന്നതായിരുന്നു ആ സന്ദേശം. അധികം സ്മാർട്ട് ആകേണ്ട എന്ന മുന്നറിയിപ്പ് തന്നെ ആയിരുന്നു അത്. എന്തായാലും സന്ദേശം അയച്ച ഉദ്യോഗസ്ഥന്റെ പേരോ പദവിയോ വിനു വി ജോൺ വെളിപ്പെടുത്തിയില്ല. പറയേണ്ട സമയത്ത് അത് വെളിപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഭീഷണിയെ കുറിച്ച് വിനു വി ജോണിന്റെ പ്രതികണം ഇങ്ങനെ ആയിരുന്നു. ' അന്വേഷിച്ചോളോ, ഇനി എന്നെ അന്വേഷിച്ച് കുടുക്കും എന്നാണെങ്കിൽ എന്തും അന്വേഷിക്കാം. സ്വാഗതം. അത് വെറുതേ പറയുന്നതല്ല. ഇത് കേൾക്കുമ്പോൾ പൊള്ളുന്ന ഉദ്യോഗസ്ഥർ, കേരളത്തിൽ കോടിക്കണക്കിന് ഹവാല പണം വന്നിട്ട്, കള്ളപ്പണം വന്നിട്ട് മിണ്ടാതിരിക്കുന്നവർ ആരെയാണ് ഭീഷണിപ്പെടുത്തുന്നത്. വരൂ, അന്വേഷിക്കൂ, കള്ളത്തെളിവുകൾ ഉണ്ടാക്കൂ... അത്രയും പറഞ്ഞുകൊണ്ട് നിർത്തിയില്ല വിനു വി ജോൺ. ' അതുകൊണ്ട് ഇഡി ഏമാന്മാരുടെ ഭീഷണിയൊക്കെ കൈയിൽ വച്ചാൽ മതി എന്ന് മാത്രമേ എനിക്ക് പറയാൻ കഴിയു. അങ്ങനെ ഭീഷണിപ്പെടുത്തിയാൽ, കൂടുതൽ സ്മാർട്ടാവേണ്ട എന്ന് പറഞ്ഞാൽ പേടിക്കാൻ വേറെ ആളെ നോക്കിയാൽ മതി എന്ന് മാത്രമേ എനിക്ക് ആ ഉന്നതനായ ഉദ്യോഗസ്ഥനോട് പറയാനുള്ളു.'- ഇത്ര കൂടി പറഞ്ഞാണ് അവസാനിപ്പിച്ചത്.
ഈ ചർച്ചയിൽ വിനുവിന് ഒപ്പമായിരുന്നു ദേശാഭിമാനിയും സിപിഎമ്മും. എന്നാൽ ശ്രീകണ്ഠൻ ഭീഷണിയുമായി വരുമ്പോൾ അവർ നിലപാട് മാറ്റുകയും ചെയ്യുന്നു.
MNM Recommends
-
അനിലയും ഷിജുവും സ്കൂളിൽ ഒരുമിച്ചു പഠിച്ചവർ; രണ്ടുപേരും വിവാഹിതർ; അടുത്തിടെ വീണ്ടും സുഹൃത്തുക്കളായതോടെ കുടുംബത്തിൽ പ്രശ്നങ്ങൾ; അനില പിന്മാറാൻ തയ്യാറായപ്പോൾ ഷിജു ബന്ധം തുടരാൻ നിർബന്ധിച്ചു; യുവതിയെ വിളിച്ചുവരുത്തി കൊന്നതെന്ന് നിഗമനം; അനിലയുടെ മൃതദേഹം മുറിയിൽ കണ്ടത് മുഖം വികൃതമായ നിലയിൽ -
താൻ പരിചയ സമ്പന്നനായ രാഷ്ട്രീയക്കാരൻ; ഗാന്ധി കുടുംബത്തിന്റെ വേലക്കാരനല്ല; അമേഠിയിൽ ഇക്കുറി സ്മൃതി ഇറാനിയെ പരാജയപ്പെടുത്താൻ സാധിക്കും; ബിജെപിയുടെ പരിഹാസങ്ങൾക്ക് മറുപടിയുമായി കിഷോരി ലാൽ ശർമ -
ഗോൾഡൻ ഡക്കായി ധോണിയും ദുബെയും; പൊരുതിയത് ജഡേജയും ഗെയ്ക്വാദും മിച്ചലും മാത്രം; ചെന്നൈയെ എറിഞ്ഞൊതുക്കി ഹർഷൽ പട്ടേലും രാഹുൽ ചാഹറും; പഞ്ചാബിന് 168 റൺസ് വിജയലക്ഷ്യം -
തെരഞ്ഞെടുപ്പ് കഴിയും വരെയാണ് എനിക്കു ചുമതല നൽകിയിരിക്കുന്നത്; കഴിയുന്നത് വരെ ചുമതല എന്നു പറഞ്ഞാൽ വോട്ടെണ്ണൽ വരെ എന്നാണ്; കെ സുധാകരന് വഴിമുടക്കി നിന്നിട്ടില്ല; എഐസിസി തീരുമാനം വന്നാൽ സ്ഥാനത്തു നിന്നും മാറുമെന്ന് കെപിസിസി ആക്ടിങ് പ്രസിഡന്റ് എം എം ഹസൻ -
എസ്.രാജേന്ദ്രനെ വീട്ടിലെത്തി കണ്ട് ബിജെപി നേതാക്കൾ; ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾക്കിടെ സന്ദർശിച്ചത് എൻ.ഹരിയും പ്രമീള ദേവിയും; കൂടിക്കാഴ്ചയിൽ രാഷ്ട്രീയം ഇല്ലെന്ന് എസ് രാജേന്ദ്രൻ -
ഐപിഎല്ലിനിടെ പാക് ക്രിക്കറ്റ് താരങ്ങൾക്ക് 'ഓൺലൈൻ കോച്ചിങ്' നടത്തി ഗാരി കേഴ്സ്റ്റൻ; 'വെർച്വൽ കൂടിക്കാഴ്ച' വിവാദമാക്കി പാക് ആരാധകർ; പിസിബിക്ക് ക്രിക്കറ്റ് എന്നത് തമാശയാണോയെന്ന് ചോദ്യം -
എട്ടാം ക്ലാസുകാരനെ സഹപാഠികൾ വിവസ്ത്രനാക്കി; വടി കൊണ്ട് മർദ്ദിച്ചു; ലൈംഗികമായി ഉപദ്രവിച്ചു; ആന്തരികാവയവങ്ങൾക്കടക്കം ഗുരുതര പരിക്ക്; പുറത്തറിഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം -
രാത്രി നടക്കാനിറങ്ങിയപ്പോൾ മയക്കുമരുന്ന് നൽകി തന്നെ ബലാത്സംഗം ചെയ്തു; ദുരനുഭവം സ്വന്തം മണ്ഡലത്തിൽ വെച്ച്; വെളിപ്പെടുത്തലുമായി ഓസ്ട്രേലിയൻ എംപി -
വീട്ടുടമയും കുടുംബവും വിനോദ യാത്രക്ക് പോയത് ഷിജുവിനെ വീട് നോക്കാനും വളർത്തുനായയെ പരിചരിക്കാനും ചുമതലപ്പെടുത്തി; തിരിച്ചെത്തിയപ്പോൾ കണ്ടത് യുവതിയുടെ മൃതദേഹം; ഷിജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത് വീട്ടിൽ നിന്നും 22 കിലോമീറ്റർ അകലെയായി; അനിലയെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കിയതെന്ന് നിഗമനം -
വീട്ടിൽ വ്യായാമം ചെയ്യവേ യുവ ചാർട്ടേഡ് അക്കൗണ്ടന്റ് കുഴഞ്ഞു വീണു മരിച്ചു; യുകെ മലയാളികൾക്ക് തീരാ വേദനയായി ജെറീനയുടെ മരണം; മകളുടെ കല്യാണം കാണാൻ കൊതിച്ചിരിക്കവേ എത്തിയ മരണത്തിൽ തകർന്ന് ജോർജ്ജും റോസ്ലിയും -
'അധികാരവും പദവിയും കുടുംബ ബന്ധത്തെ ബാധിക്കില്ല; ജനങ്ങളെ സഹായിക്കാൻ കഴിയുന്നത് പോലെ ശ്രമിക്കും'; റായ്ബറേലി - അമേഠി സീറ്റുകളെ ചൊല്ലി കുടുംബത്തിൽ ഭിന്നതയില്ലെന്ന് റോബർട്ട് വധേര; പ്രതികരണം, പ്രിയങ്കയെ മാറ്റി നിർത്തിയതിൽ പ്രതിഷേധിച്ചെന്ന വാർത്തകൾക്കിടെ -
ആലപ്പുഴ മെഡിക്കൽ കോളജ് ആശുപ്രത്രിയിലെ ഓർത്തോ വിഭാഗത്തിലും ഒപി വിഭാഗത്തിലും സഹായികളായി നിൽക്കണം; മൂന്ന് ദിവസം കഴിഞ്ഞാൽ പത്തനാപുരം ഗാന്ധി ഭവനിൽ സേവനം; വൈറലാകാൻ അതിസാഹസികത കാട്ടിയവർക്ക് മാതൃകാ ശിക്ഷ; സന്നദ്ധ സേവനം വീട്ടുകാരുടേയും അഭിപ്രായം അറിഞ്ഞ് -
ഉത്തേജക മരുന്ന് പരിശോധനക്ക് സാംപിൾ നൽകിയില്ല; ഒളിമ്പിക്സ് സെലക്ഷൻ ട്രയൽസിന് മുന്നോടിയായി ബജ്റംഗ് പുനിയയെ താൽക്കാലികമായി സസ്പെൻഡ് ചെയ്ത് നാഡ; ചൊവ്വാഴ്ചയ്ക്കകം വിശദീകരണം നൽകണം; ഗുസ്തിയിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയ്ക്ക് തിരിച്ചടി -
'പ്രതാപനും വിൻസെന്റും പിന്നെ അവരുടെ ഒരു കോക്കസും; തൃശൂരിൽ വേറെ ആര് വന്നാലും അവർ സമ്മതിക്കില്ല; ശ്വാസം മുട്ടിച്ചു കളയും; സഹികെട്ടാണ് കോൺഗ്രസ് വിട്ടത്; മുരളി മന്ദിരം അച്ഛൻ എനിക്കെന്ന് പറഞ്ഞ വീടാണ്'; തനിക്കും മുരളിയേട്ടനും അവകാശമുണ്ടെന്ന് പത്മജ -
'നേപ്പാളിന്റേത് ഏകപക്ഷീയമായ നീക്കം; സ്ഥിതിഗതികളിലോ യഥാർഥ വസ്തുതകളിലോ മാറ്റം വരുത്തില്ല'; ഇന്ത്യൻ ഭൂപ്രദേശം ഉൾപ്പെടുത്തി നൂറ് രൂപാ നോട്ട് പുറത്തിറക്കാനുള്ള നേപ്പാളിന്റെ നീക്കത്തിൽ പ്രതികരിച്ച് എസ്. ജയശങ്കർ -
പോളിങ് ബൂത്തിലെത്താൻ ഇനി മണിക്കൂറുകൾ മാത്രം; ചുമരെഴുത്തുകളും പോസ്റ്ററുകളുമില്ല; തിരഞ്ഞെടുപ്പിന് നിശബ്ദമായി ഒരുങ്ങി ഗോവ; ഇന്ത്യ സഖ്യത്തിന്റെ വരവ് മാറ്റമുണ്ടാക്കുമോ? വോട്ടെടുപ്പ് മെയ് ഏഴിന് -
തിരുനെൽവേലി ഈസ്റ്റ് ഡിസിസി പ്രസിഡന്റിന്റെ മരണം: ദുരൂഹത തുടരുന്നു; തനിക്ക് വധഭീഷണിയുണ്ടെന്ന് ജയകുമാർ പരാതി നൽകിയിരുന്നുവെന്ന് ബന്ധുക്കൾ; ലഭിച്ചില്ലെന്ന നിലപാടിൽ പൊലീസ്; പ്രതിഷേധവുമായി ബിജെപിയും -
വനിതാ പൊലീസ് ഉദ്യോഗസ്ഥരെ അപകീർത്തിപ്പെടുത്തിയതിന് അറസ്റ്റിലായ തമിഴ്നാട്ടിലെ യൂട്ഊബർ സവുക്കു ശങ്കർ അഴിമതിക്കാരുടെ പേടിസ്വപ്നം; പുറത്തു കൊണ്ടുവന്നത് 2 ജി സ്പെക്ട്രം അടക്കം നിരവധി അഴിമതിക്കഥകൾ; വാഹനത്തിൽ നിന്ന് കഞ്ചാവ് പിടികൂടിയതിനും ശങ്കറിന് എതിരേ കേസ് -
കണ്ണൂരിലെ സംഘിയായ കഥാനായകൻ ഗൾഫിലെത്തുന്ന കഥ; ജയസൂര്യയെ നായകനാക്കി ജോഷി ചെയ്യാനിരുന്ന ചിത്രം; ആ പ്രൊജക്റ്റ് നടക്കാതെ ആയതോടെ ഡിജോയോട് കഥ പറഞ്ഞത് ജയസൂര്യ; പക്ഷേ സിനിമയായപ്പോൾ കഥാകൃത്ത് പുറത്ത്; 'മലയാളി ഫ്രം ഇന്ത്യ' കഥാ മോഷണ വിവാദത്തിൽ -
കൊല്ലത്തെ വ്യാജമെത്രാൻ ആഗ്രഹിച്ചത് ഭാരതീയ ജനപക്ഷ പാർട്ടി രൂപീകരിച്ച് എൻഡിഎയിൽ കയറിക്കൂടാൻ; കൃഷ്ണകുമാറിന്റെ തെരഞ്ഞെടുപ്പ് റാലിയിൽ കയറിക്കൂടിയത് തിരിച്ചടിയായി; വ്യാജമെത്രാൻ ജെയിംസ് ജോർജിന്റെ ലക്ഷ്യം തകർത്തത് എൽഡിഎഫും യുഡിഎഫും ചേർന്ന്
Most Read
- തൃശ്ശൂരിൽ നിന്നും യാത്ര തുടങ്ങി പാളയം എത്തുന്നതുവരെ പല തവണയായി യദു ഒരു മണിക്കൂറോളം ഫോണിൽ സംസാരിച്ചു; പൊലീസ് അന്വേഷണം അസാധാരണ വഴികളിലൂടെ; യദുവിനെ കെ എസ് ആർ ടി സി പിരിച്ചു വിട്ടേക്കും; ഡ്രൈവിങ് ലൈസൻസും റദ്ദാക്കിയേക്കും; യദുവിനെ എല്ലാ അർത്ഥത്തിലും പൂട്ടാൻ നീക്കം
- കണ്ണൂരിലെ സംഘിയായ കഥാനായകൻ ഗൾഫിലെത്തുന്ന കഥ; ജയസൂര്യയെ നായകനാക്കി ജോഷി ചെയ്യാനിരുന്ന ചിത്രം; ആ പ്രൊജക്റ്റ് നടക്കാതെ ആയതോടെ ഡിജോയോട് കഥ പറഞ്ഞത് ജയസൂര്യ; പക്ഷേ സിനിമയായപ്പോൾ കഥാകൃത്ത് പുറത്ത്; 'മലയാളി ഫ്രം ഇന്ത്യ' കഥാ മോഷണ വിവാദത്തിൽ
- വീട്ടുടമയും കുടുംബവും വിനോദ യാത്രക്ക് പോയത് ഷിജുവിനെ വീട് നോക്കാനും വളർത്തുനായയെ പരിചരിക്കാനും ചുമതലപ്പെടുത്തി; തിരിച്ചെത്തിയപ്പോൾ കണ്ടത് യുവതിയുടെ മൃതദേഹം; ഷിജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത് വീട്ടിൽ നിന്നും 22 കിലോമീറ്റർ അകലെയായി; അനിലയെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കിയതെന്ന് നിഗമനം
- ചില ഓൺലൈൻ മാധ്യമങ്ങൾ ചിത്രം 250 കോടി നേടി എന്ന് റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ സിറാജ് വലിയ തുക ആവശ്യപ്പെട്ടു; വരവ് ചെലവ് കണക്ക് നോക്കി കരാർ അനുസരിച്ചുള്ള ലാഭവിഹിതം ന്ൽകാമെന്ന് സൗബിൻ ഷാഹിർ; മഞ്ഞുമ്മൽ ബോയ്സിൽ ഒത്തുതീർപ്പ് സാധ്യത
- കോഴിക്കോട് നിന്ന് ബംഗ്ലൂരുവിലേക്കുള്ള ആദ്യ യാത്രയിൽ തന്നെ ബസിന്റെ വാതിൽ തനിയെ തുറന്നു; ബാഗിന്റെ വള്ളി ഉപയോഗിച്ച് താൽകാലികമായി വാതിൽ കെട്ടി വച്ച് 1171 രൂപയും ആഡംബ നികുതിയും നൽകിയവർ ആ ബസിൽ യാത്ര തുടർന്നു; നവകേരള ബസിലും 'മാൻഡ്രേക്ക് ഇഫക്ട്' !
- വീട്ടിൽ വ്യായാമം ചെയ്യവേ യുവ ചാർട്ടേഡ് അക്കൗണ്ടന്റ് കുഴഞ്ഞു വീണു മരിച്ചു; യുകെ മലയാളികൾക്ക് തീരാ വേദനയായി ജെറീനയുടെ മരണം; മകളുടെ കല്യാണം കാണാൻ കൊതിച്ചിരിക്കവേ എത്തിയ മരണത്തിൽ തകർന്ന് ജോർജ്ജും റോസ്ലിയും
- താൽകാലിക ചുമതലയാണെങ്കിലും ആ കസേര ഹസൻ അത്രയെളുപ്പം വിട്ടു കൊടുക്കില്ല; ഒർജിനൽ പ്രസിഡന്റ് എത്തിയിട്ടും കസേര കിട്ടാത്ത അപൂർവ്വതയ്ക്ക് സാക്ഷിയായി ഇന്ദിരാ ഭവൻ; സുധാകരൻ കാത്തിരിക്കണം; എഐസിസിയുടെ അറിയിപ്പ് വരും വരെ ഹസൻ തുടരും; കെസി ഇഫക്ട് വീണ്ടും
- മിക്സചർ വാങ്ങാൻ പോകുന്ന വഴി ബൈക്ക് മറിഞ്ഞു; ഗുരുതരമായി പരുക്കേറ്റ പിന്നിലിരുന്ന പതിനേഴുകാരനെ ഉപേക്ഷിച്ച് ബൈക്കുമായി കടക്കാൻ ശ്രമം; നാട്ടുകാർ തടഞ്ഞ് പൊലീസിൽ നൽകി; പരുക്കേറ്റ പതിനേഴുകാരൻ മരിച്ചു; ബൈക്ക് ഓടിച്ചിരുന്നയാൾ അറസ്റ്റിൽ
- 'പ്രതാപനും വിൻസെന്റും പിന്നെ അവരുടെ ഒരു കോക്കസും; തൃശൂരിൽ വേറെ ആര് വന്നാലും അവർ സമ്മതിക്കില്ല; ശ്വാസം മുട്ടിച്ചു കളയും; സഹികെട്ടാണ് കോൺഗ്രസ് വിട്ടത്; മുരളി മന്ദിരം അച്ഛൻ എനിക്കെന്ന് പറഞ്ഞ വീടാണ്'; തനിക്കും മുരളിയേട്ടനും അവകാശമുണ്ടെന്ന് പത്മജ
- ക്ഷേത്രങ്ങളിലെ നിവേദ്യങ്ങളിൽ ഒരു ഇതൾ പോലും അരളിപ്പൂവ് ഇടരുത്; വീട്ടിലുണ്ടെങ്കിൽ വെട്ടിക്കളയണം; ഗുരുവായൂരിലടക്കം ഒഴിവാക്കിയിട്ടും ശബരിമലയിലടക്കം തുടരുന്നു; നാലുഗ്രാം അകത്തു ചെന്നാൽ മാരകം; അരളി മലയാളി ഇനിയും ഗൗരവത്തിലെടുക്കാത്ത കൊടിയ വിഷം തന്നെ