ചാച്ചാജിയുടെ ജന്മദിനത്തിൽ ഇക്കുറി ഒപ്പന; ഒപ്പനപ്പാട്ടിന് വരികളെഴുതി കുട്ടികളെ ഒപ്പന പഠിപ്പിച്ചതും ടീച്ചർ തന്നെ; ശിശുദിനത്തിൽ ഓട്ടൻതുള്ളലിലൂടെ വൈറലായ ഉഷ ടീച്ചർ ഇവിടെയുണ്ട്; ഇത്തവണയും ശിശുദിനത്തിന് മാറ്റുകുറയ്ക്കാതെ; കളിയും ചിരിമായി കുട്ടികളെ കൈയിലെടുക്കുന്ന ഈ ഗുരുനാഥ വേറെ ലെവലാണ്! തൃക്കരിപ്പൂർ സെന്റ് പയസ് സ്കൂളിലെ വൈറലായ ഗുരുനാഥ പറയുന്നു
തിരുവനന്തപുരം: ശിശുദിനത്തിൽ ഓട്ടൻ തുള്ളലിലൂടെ ചാച്ചാജിയുടെ ജീവിതം അവതരിപ്പിച്ച് കുഞ്ഞുഹൃദയങ്ങളുടെ കൈയടി വാങ്ങിയ ഉഷ ടീച്ചറിനെ ആരും മറന്നിട്ടുണ്ടാകില്ല. സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ വീഡിയോ കാണാത്തവരും ചുരുക്കമായിരിക്കും. തൃക്കരിപ്പൂർ സെയ്ന്റ് പോൾസ് എ.യു.പി സ്കൂൾ പ്രീ പ്രൈമറി അദ്ധ്യാപികയായ എം.വി ഉഷ ഇതോട സോഷ്യൽ മീഡിയയിലെ സെലിബ്രിറ്റി പട്ടികയിലെത്തുകയും ചെയ്തു. നാണമോ മടിയോ കൂടാതെ കുട്ടികൾക്കായി ഓട്ടൻ തുള്ളൽ അവതരിപ്പിച്ചപ്പോഴും പിഞ്ചുകുഞ്ഞുങ്ങളിലേക്ക് പകരുന്ന അറിവ് മാത്രമായിരുന്നു ഉഷ ടീച്ചർക്ക് മുന്നിൽ. ഇത് വീഡിയോ എടുത്തെന്നോ അത് ഇത്ര വൈറലായി മാറിയെന്നോ ഒന്നും തന്നെ ടീച്ചർ അറിഞ്ഞിരുന്നില്ല. കഴിഞ്ഞ വർഷം ഒാട്ടൻതുള്ളലായിരുന്നെങ്കിൽ ഇത്തവണ ഉഷ ടീച്ചർ എത്തിയിരിക്കുന്നത് ഒപ്പനയുമായിട്ടാണ്
ശിശുദിനാഘോഷങ്ങൾക്കിടയിൽ കുട്ടികൾക്കു മുമ്പിൽ നിന്ന് മൈക്കും പിടിച്ച് സ്വന്തമായി എഴുതി ഈണം നൽകിയ പാട്ടു പാടി തകർപ്പൻ ഒപ്പന കളിക്കുപ്പോൾ ടീച്ചർക്ക് സഭാകമ്പമോ ഒന്നും തന്നെയില്ല. പതിവിലേറെ ഹാപ്പി! ഇത്തവണയും ആരെങ്കിലും വീഡിയോ പകർത്തുമോ എന്നൊന്നും ടീച്ചർ ചിന്തിച്ചില്ല. കാച്ചിക്കുറുക്കിയ വരികൾ കൊ്ണ്ട് ഒപ്പനതാളൽ നെഹ്റുവിനെക്കുറിച്ച് താളത്തിൽ പാട്ടുപാടി. ചാച്ചാജിയുടെ ജനനം, മാതാപിതാക്കൾ, ഇന്ത്യയുടെ ചരിത്രത്തിൽ ചാച്ചാജിയുടെ പ്രധാന്യം തുടങ്ങി മരണം വരെയുള്ള വിവരങ്ങളായിരുന്നു ഒപ്പനയിലെ വരികൾ. ആ വിവരങ്ങൾ കുട്ടികളുടെ മനസിൽ പതിയാൻ വേണ്ടിയാണ് ഇങ്ങനെ ഒരു മാർഗം തിരഞ്ഞെടുത്തത് എന്ന് ഉഷ ടീച്ചർ പറയുന്നു. എന്തുമറന്നാലും അവർ ഈണത്തിലുള്ള ആ വരികൾ മറക്കില്ല- ഉഷ ടീച്ചർ സന്തോഷത്തോടെ ഓർക്കുന്നു.
ചാച്ചാജിയെക്കുറിച്ചുള്ള വിവരങ്ങൾ പറയുന്നതിനിടയിൽ കുട്ടികൾക്ക് ബോധവത്ക്കരണം നൽകുക എന്ന ഉദ്ദേശം കൂടി ഉണ്ടായിരുന്നു. വരികൾ എഴുതാൻ രണ്ട് ദിവസമാണ് എടുത്തത്. എന്നാൽ അത് ട്യൂൺ ചെയ്ത് കാണാതെ പഠിക്കാൻ കുറച്ചു ദിവസങ്ങൾ വേണ്ടി വന്നു. ഇപ്പോഴത്തെ കുട്ടികൾക്ക് ഒരു ബോധവത്ക്കരണം നൽകുക എന്നതു കൂടിയാണ് ഉദ്ദേശിച്ചത്. ലഹരി, മൊബൈൽ ഫോണിന്റെ ഉപയോഗം, പ്ലാസ്റ്റിക്ക് വലിച്ചെറിയുക തുടങ്ങിയവയെക്കുറിച്ച് കുട്ടികളെ പറഞ്ഞ് മനസിലാക്കുക എന്ന ചിന്തയായിരുന്നു ഉണ്ടായിരുന്നത്. നേരിട്ടു പറഞ്ഞാൽ അവർ അത് അനുസരിക്കാൻ മടികാണിക്കും. അതുകൊണ്ടു തന്നെ അതിനായി ഒപ്പന എന്ന മാർഗം തിരഞ്ഞെടുക്കുകയായിരുന്നു. അവരുടെ മനസിൽ ആ പാട്ടെങ്കിലും നിലനിൽക്കും- ഉഷ ടീച്ചർ പറയുന്നു.
നിറഞ്ഞ കൈയടിയോടെ ടീച്ചറുടെ ഒപ്പന കുട്ടികൾ ഏറ്റെടുത്തു.എന്നാൽ ഇത് കളിക്കാൻ വേണ്ടി കാര്യമായ പരിശീലനം ഒന്നും നടത്തിയില്ല എന്ന് ടീച്ചർ പറയുന്നു. പതിമൂന്നാം തീയതി വൈകിട്ട് മൂന്നു മണിക്കാണ് ഏഴാം ക്ലാസിലെ കുട്ടികളെ ഒപ്പനയ്ക്കായി തിരഞ്ഞെടുത്ത്. ഹെഡ്മിസ്ട്രസ് ഷീന ജോർജിനോട് മാത്രം സൂചിപ്പിച്ചു. ബാക്കിയുള്ളവർക്ക് ഒരു സർപ്രൈസ് നൽകാമെന്ന് കരുതി. ശിശുദിനത്തിന് തലേദിവസം മൂന്നു മണിയുടെ ഇന്റർവെല്ലിന് കുട്ടികളെ വിളിച്ച് കാര്യങ്ങൾ പറഞ്ഞു.
ടീച്ചർ മുമ്പിൽ നിന്നുകളിക്കും അതാണ് സ്റ്റെപ്പ് ഒപ്പം കളിച്ചോളു, ഒന്നും പേടിക്കണ്ട നമ്മുടെ സ്കൂളല്ലേ എന്ന് പറഞ്ഞ് കുട്ടികൾക്ക് ധൈര്യവും നൽകി. അങ്ങനെയാണ് ഒപ്പന അരങ്ങിലെത്തിയത്. സഹപ്രവർത്തകരുടെ പൂർണപിന്തുണയും ഉണ്ടായിരുന്നു. തുടക്കത്തിൽ ഒപ്പനപ്പാട്ട് മാത്രമാണ് ഉദ്ദേശിച്ചത്. പിന്നെ ഒപ്പനയായി കളിക്കാം എന്ന് തീരുമാനിക്കുകയായിരുന്നു. അവരുടെ ദിവസമല്ലേ ശിശുദിനം എല്ലാവരും വേഷമൊക്കെ ഇട്ട് കളിക്കുമ്പോൾ അവരുടെ മനസിൽ സന്തോഷം ഉണ്ടാകും. അതുകൊണ്ടാണ് ഇങ്ങനെ ചെയ്തത്. ക്ലാസിലാണെങ്കിലും എപ്പോഴും ഇങ്ങനെയൊക്കെ തന്നെയാണ്. ക്ലാസിൽ ഇരിക്കുകയാണെന്ന് കുട്ടികൾക്ക് തോന്നുകയേ ഇല്ല, പാട്ടും കളിയും ഒക്കെയുണ്ടാകും. വീട്ടിലും ഇങ്ങനെ തന്നെയാണ്- ചിരിച്ചു കൊണ്ട് ടീച്ചർ പറഞ്ഞു.
കഴിഞ്ഞ ഗാന്ധി ജയന്തിക്ക് മുത്തശ്ശി വേഷം കെട്ടിയായിരുന്നു ഗാന്ധിജിയുടെ ജനനം മുതൽ മരണം വരെ ഒരു മുത്തശ്ശിക്കഥപോലെ പറഞ്ഞത്. ആവശ്യമായ വിവരങ്ങൾ എല്ലാം പുസ്തകങ്ങൾ വായിച്ചാണ് ശേഖരിക്കുന്നത്. മുമ്പ് തന്നെ കുട്ടികൾക്ക് വേണ്ടി പാട്ടുകൾ എഴുതാറുണ്ടായിരുന്നു. പാട്ടുകളിലൂടെ അവരുടെ മനസിലേയ്ക്ക് കാര്യങ്ങൾ പെട്ടന്ന് എത്തിക്കും എന്ന് ടീച്ചർ പറയുന്നു. ഇപ്പോൾ 11 വർഷമായി ഉഷ ടീച്ചർ ഈ സ്കൂളിൽ പഠിപ്പിക്കുന്നു.
അന്ന് 28 കുട്ടികളും ടീച്ചറും മാത്രമായിരുന്നു പ്രീപ്രൈമറി സ്കൂളിൽ ഉണ്ടായിരുന്നത്. ഇന്ന് അത് 300 കുട്ടികളും 12 അദ്ധ്യാപകരും എന്ന നിലയിലേയ്ക്ക് ഉയർന്നു. ആദ്യ 28, പിന്നെ 50, 60 കുട്ടികൾ കൂടുന്നതനുസരിച്ച് ഡിവിഷൻ തിരിക്കുകയായിരുന്നു. ഈ സ്കൂളിൽ തന്നെയായിരുന്നു ഉഷ ടീച്ചറും ഒന്നുമുതൽ ഏഴുവരെ പഠിച്ചത്. പഠനഭാഷ ഇംഗ്ലീഷ് ആണെങ്കിലും മാതൃഭാഷയിൽ കാര്യങ്ങൾ പറഞ്ഞു കൊടുക്കുമ്പോൾ അവർ അത് പെട്ടന്ന് ഓർത്തിരിക്കുമെന്ന് ടീച്ചർ പറയുന്നു.
കഴിഞ്ഞ വർഷം ടീച്ചർ ശിശുദിനത്തിൽ കുട്ടികൾക്ക് ചാച്ചാജിയെക്കുറിച്ചു അവതരിപ്പിച്ച ഓട്ടൻ തുള്ളൽ വൈറലായിരുന്നു. അൽപസ്വൽപം വിമർശനമൊക്കെ ചില ഭാഗങ്ങളിൽ നിന്ന് ഉണ്ടായിരുന്നു എങ്കിലും ടീച്ചർക്ക് നാലുഭാഗത്തു നിന്നും അഭിനന്ദന പെരുമഴയായിരുന്നു. അന്ന് സോഷ്യൽമീഡിയയിൽ വൈറലായതും ആളുകൾ അഭിനന്ദനവുമായി എത്തിയതും ഒന്നും ഉഷ ടീച്ചർ അറിഞ്ഞിരുന്നില്ല. അന്ന് കൈയിൽ സ്മാർട്ട് ഫോൺ ഒന്നും ഉണ്ടായിരുന്നില്ല. ഓട്ടൻ തുള്ളൽ സോഷ്യൽ മീഡിയയിൽ വൈറലായ വിവരം മകൾ രേവതിയാണ് അമ്മയോട് പറഞ്ഞത്. വീഡിയോ വൈറലായി ഒരാഴ്ചയ്ക്കു ശേഷം ടീച്ചർക്ക് സ്റ്റാഫ് കൗൺസിൽ ഒരു സ്മാർട്ട് ഫോൺ സമ്മാനമായി നൽകുകയായിരുന്നു.
കുട്ടികളുടെ മനസിലേയ്ക്ക് അറിവുകൾ എത്തിക്കുന്നതിന് ഡാൻസ് ചെയ്യാനും പാട്ടുപാടാനും അഭിനയിക്കാനുമൊക്കെ ടീച്ചർ തയാറാണ്. ഭർത്താവ് വി.പി.രാമകൃഷ്ണൻ വിദേശത്ത് ജോലി ചെയ്യുന്നു. തന്റെ പ്രവർത്തനങ്ങൾക്കെല്ലാം ശക്തമായ പിന്തുണ നൽകാറുണ്ട്. നാട്ടിലുണ്ടെങ്കിൽ വരികളെഴുതാൻ അദ്ദേഹം സഹായിക്കുമെന്നും ടീച്ചർ പറഞ്ഞു. രണ്ടാം വർഷം ബി.ഡി.എസ് വിദ്യാർത്ഥിനിയാണ് മൂത്തമകൾ രേവതി. രണ്ടാമത്തെയാൾ മീരാവതി പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്. തൃക്കരിപ്പൂർ പൂച്ചോലിലെ നാടക കലാകരനും ശിൽപ്പിയുമായ എം വി ഭാസ്ക്കറും എം വി ചന്ദ്രമതിയുമാണ് ഉഷ ടീച്ചറുടെ മാതാപിതാക്കൾ.
MNM Recommends
-
പാലക്കാട് ജില്ലയിൽ പുറപ്പെടുവിച്ചിരുന്ന ഓറഞ്ച് അലർട്ട് പിൻവലിച്ചു; കടുത്ത ചൂട് തുടരുമെന്നും മുന്നറിയിപ്പ്; സൂര്യാഘാതം മരണത്തിലേക്ക് വരെ നയിച്ചേക്കാമെന്നും ജാഗ്രതാ നിർദ്ദേശം -
ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം പഴയ പടിയാക്കണം; മന്ത്രി ഗണേശിന്റെ പരിഷ്കാരമൊന്നും അനുവദിക്കില്ല; സിഐടിയുവും ഐഎൻടിയുസിയും ബിഎംഎസും ഒറ്റക്കെട്ട്; മെയ് രണ്ടു മുതൽ അനിശ്ചിതകാല സമരം; ടെസ്റ്റുകൾ തടയുമെന്നും പ്രഖ്യാപനം; പിണറായി ഇടപെടലിനായി സംയുക്ത പ്രതിഷേധം -
ദല്ലാൾ പറഞ്ഞതുപോലെ നടന്ന ചർച്ചയുടെ പ്രതിഫലനം തൃശ്ശൂരിൽ ഉണ്ടായി; സി പി എമ്മിന്റ ശക്തി കേന്ദ്രങ്ങളായ നാട്ടികയിലും ഗുരുവായൂരിലും വോട്ടുകൾ ബിജെപിക്ക് പോയി; വോട്ടുകച്ചവടം നടന്നു; ഇത് മുഖ്യമന്ത്രിയുടെ അറിവോടെ; ആരോപണവുമായി വീണ്ടും മുരളീധരൻ -
ലിസ്റ്റ് ചെയതത് 113-ാം നമ്പർ കേസായി; അതിന് മുമ്പൊരു കേസിന്റെ വാദം നീണ്ടപ്പോൾ വീണ്ടും ലാവ്ലിൻ ഹർജിക്ക് മാറ്റിവയ്ക്കുന്ന ഹർജിയുടെ പട്ടികയിൽ വീണ്ടും സ്ഥാനം; സുപ്രീംകോടതിയിൽ ബുധനാഴ്ചയും അന്തിമ വാദം നടന്നില്ല; ആറു വർഷമായുള്ള അപ്പീൽ ഇനിയും അനന്തമായി നീളുമോ? ലാവ്ലിനിൽ കാത്തിരിപ്പ് തുടരാം -
ഇത് അപ്പാ മക്കൾ പാർട്ടി! എംഎൽഎ-എംപിമാർ തൊട്ട് മുൻ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും വരെ ഈ കുടുംബത്തിലുണ്ട്; 2,976 വീഡിയോകളിലായി കൊച്ചുമകന്റെ ലീലകളിൽ ഞെട്ടൽ; പിതാവും പുത്രനും ഒരുപോലെ പീഡനക്കേസിൽ; കർണാടകയിൽ ഗൗഡ കുടുംബവാഴ്ചക്ക് അന്ത്യമാവുമ്പോൾ -
കബനീദളത്തിൽ ഉള്ളത് വെറും നാലുപേർ; കമ്പമലയിൽ തണ്ടർബോൾട്ടിന് നേരെ പരസ്യമായി വെടിയുതിർത്തവരെ പോലും കണ്ടെത്താൻ കഴിയാതെ പൊലീസ്; വെടിവയ്പ്പിൽ വീണ്ടും യുഎപിഎ ചുമത്തി കേസ്; സിപി മൊയ്തീനേയും സംഘത്തേയും എങ്ങനേയും പിടിക്കാൻ കേരളാ പൊലീസ് -
സിംഗപ്പൂരിൽ ജോലി വാഗ്ദാനം ചെയ്ത 4.90 ലക്ഷം തട്ടി; കുമളി സ്വദേശിയെ അറസ്റ്റ് ചെയ്ത് കോയിപ്രം പൊലീസ്; ഫിറോസ് ഖാൻ പണം നേടിയെടുത്തത് ബാങ്ക് അക്കൗണ്ട് വഴി -
കണ്ണൂരിൽ കളി കാര്യമാവുന്നു; എം.വി ജയരാജന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്നും മുങ്ങിയ യുവ നേതാക്കൾക്കെതിരെ അച്ചടക്കനടപടി വന്നേക്കും; സിറ്റു കിട്ടാത്ത പ്രതിഷേധത്തിൽ മറ്റു മണ്ഡലങ്ങളിൽ ചേക്കേറിയവർ മറുപടി പറയേണ്ടി വരും -
അച്ഛന് കോവിഡ് വാക്സിൻ നൽകയിരന്നില്ല; അത് ആരോഗ്യത്തിന് ദോഷം വരാതിരിക്കാൻ; ഉമ്മൻ ചാണ്ടിക്ക് ചികിത്സ നൽകിയില്ല എന്ന തരത്തിൽ വാർത്ത പ്രചരിപ്പിച്ച മറുനാടൻ മലയാളി മാപ്പു പറയണമെന്ന് ചാണ്ടി ഉമ്മൻ; ഉമ്മൻ ചാണ്ടിക്ക് കോവിഡ് വാക്സിൻ നൽകിയില്ലെന്നതിന് സ്ഥിരീകരണം -
സീബ്രാലൈനിന് കുറകെ കാറിട്ട് ബസ് തടഞ്ഞതിന് തെളിവുണ്ട്; എന്നാൽ അതിൽ കേസില്ല; ലൈംഗിക ചേഷ്ടയും റോഡിലെ പരാക്രമവും തെളിവില്ലാ ആരോപണവും; ആ മെമ്മറി കാർഡ് മാറ്റിയത് കെ എസ് ആർ ടി സിയോ? ബസിലെ ദൃശ്യങ്ങൾ അപ്രത്യക്ഷമാക്കിയത് വൻ കരങ്ങൾ; ഗതാഗതമന്ത്രി പ്രതിഷേധത്തിൽ; അട്ടിമറി വ്യക്തം -
മദർഷിപ്പുകൾ തിരുവനന്തപുരത്ത് എത്തുമ്പോൾ നഗത്തിന്റെ മുഖം ആകെ മാറും; ടെക്നോസിറ്റി മുതൽ പള്ളിച്ചൽ വരെയുള്ള മെട്രോ പദ്ധതിക്ക് ഉടൻ അംഗീകാരം കിട്ടാൻ സാധ്യത; 11,560 കോടി രൂപ ചെലവിൽ രണ്ട് റൂട്ടുകളിലായി നിർമ്മിക്കുന്ന 46.7 കിലോമീറ്റർ മെട്രോ പദ്ധതി തലസ്ഥാനത്തിന് പുതു പ്രതീക്ഷ -
തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ട തടവുകാരന്റേത് ദുരൂഹ മരണം; ഇതിൽ രൺജിത്ത് ശ്രീനിവാസൻ കേസിലെ പ്രതികളുടെ ബന്ധം അന്വേഷിക്കണം; പിണറായി ഭരണത്തിൽ ജയിലിലും തീവ്രവാദികൾക്ക് പ്രതേക പരിരക്ഷയെന്ന് ആരോപണം; സൽമാന്റെ മരണത്തിൽ സന്ദീപ് വാര്യർ ദുരൂഹത കാണുമ്പോൾ -
ആ കെ എസ് ആർ ടി സി ബസിലെ സിസിടിവി പ്രവർത്തിക്കുന്നത്; എന്നാൽ മെമ്മറി കാർഡ് ഇല്ല; മേയറുടെ ആരോപണം തെളിയുന്നതിനുള്ള നിർണ്ണായക ദൃശ്യങ്ങൾ മോഷണം പോയോ? ആ ക്യാമറയിൽ മെമ്മറി കാർഡുമുണ്ടായിരുന്നുവെന്ന് ഡ്രൈവർ യുദു; ആ പാവം ഡ്രൈവറെ ബലിയാടാക്കൻ കാർഡ് കവർച്ചയും: കേരളത്തിൽ എന്തും നടക്കും! -
ബൈക്ക് നിർത്തി ഒരാൾ ഇറങ്ങി വന്നു; പിന്നാലെ കാറിൽ നിന്നും ആയുധങ്ങളുമായി അവരിറങ്ങി; ദൃശ്യത്തിൽ പതിഞ്ഞ നാലു പേർ കസ്റ്റഡിയിൽ; ക്വട്ടേഷൻ കൊടുത്ത കബീറിനേയും പൊക്കി; ആലുവ ചൊവ്വരയിൽ നടന്നത് സമാനതകളില്ലാത്ത മാഫിയാ ആക്രമണം -
15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങൾ ടെസ്റ്റിന് ഉപയോഗിക്കാൻ പാടില്ലെന്ന ചട്ടം തൊഴിലാളികളും ഡ്രൈവിങ് സ്കൂളുകളും അംഗീകരിക്കില്ല; ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം സംഘർഷമുണ്ടാക്കാൻ സാധ്യത ഏറെ; മന്ത്രി ഗണേശും ഉറച്ച്; ഇനി റോഡ് ടെസ്റ്റ് ജയിച്ചവർക്ക് മാത്രം എച്ച് പരീക്ഷ -
യുകെ മലയാളി ജോണിക്ക് അപ്രതീക്ഷിത വിയോഗം; ഉച്ചയ്ക്ക് പതിവ് പോലെ ഉറങ്ങാൻ പോയ പിതാവിനെ അന്വേഷിച്ചെത്തിയ മകൾ കണ്ടത് ചലനമറ്റു കിടക്കുന്ന ജോണിയെ; ഒരു വർഷം മുന്നേ അമ്മ മരിച്ചതിന്റെ സങ്കടത്തിൽ നിന്നും കരകയറും മുന്നേ അമ്മുവിനെ തനിച്ചാക്കി അച്ഛനും പോയി; തകർന്ന് ഏകമകൾ -
ഭാഷാപരമായും സാംസ്കാരികമായും തമിഴ് സംസ്കാരം പിൻതുടരുന്ന പുതുച്ചേരിയുമായി ദൂരം പോലെ മനസുകൊണ്ടും ഏറെ അകലം പുലർത്തുന്ന മയ്യഴി; പുതുച്ചേരി വേണ്ടേ വേണ്ട... ലക്ഷദീപുമായി ലയിക്കണം; ലക്ഷ്യം വാണിജ്യ-സാംസ്കാരിക കുതിപ്പ്; മോഹം സഫലമാകുമോ? രണ്ടാം വിമോചന സമരത്തിനൊരുങ്ങി മയ്യഴി -
ജോലിക്കിടെ മോഷണ സംഘത്തിന്റെ ആക്രമണത്തിൽ മലയാളി റെയിൽവേ ഗാർഡിന് പരിക്ക്; കൊല്ലം സ്വദേശിനിയായ യുവതി അപകടനില തരണം ചെയ്തതായി റെയിൽവേ: സംഭവത്തിൽ 17കാരൻ അറസ്റ്റിൽ -
അർഷദിനെ ലക്ഷ്യമിട്ടെത്തിയ സംഘം കണ്ണിൽ കണ്ടവരെ ഒന്നാകെ ആക്രമിക്കുകയായിരുന്നു; ആക്രമണം നടത്തിയത് എറണാകുളം ജില്ലയ്ക്ക് പുറത്തു നിന്നുള്ള സംഘം; സുലൈമാന്റെ പരിക്ക് അതീവ ഗുരുതരം; ശ്രീമൂലനഗരത്തിലേത് പ്രതികാര ആക്രമണം; ചൊവ്വരയിൽ ഒരാൾ അറസ്റ്റിൽ -
കെ എസ് ആർ ടി സി എംഡിയുടെ പ്രാഥമിക റിപ്പോർട്ട് ഡ്രൈവർക്ക് അനുകൂലം; വിശദ റിപ്പോർട്ട് ആവശ്യപ്പെട്ട് ഗതാഗത മന്ത്രി; ബസിലെ സിസിടിവി പരിശോധനയിൽ സത്യം തെളിയും; യുദു പോരാട്ടത്തിന്; മേയർക്കും എംഎൽഎയ്ക്കും ആശ്വാസം നൽകാൻ പൊലീസും; ബസ് വിവാദത്തിൽ സത്യം ഉടൻ തെളിയും
Most Read
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- ബാങ്കിൽ നിന്നും പിൻവലിച്ച ഒരു കോടിയുടെ കറൻസിയുമായി തിരിച്ചടയ്ക്കാൻ എത്തിയതിന് പിന്നിൽ സിപിഎം സെക്രട്ടറിയേറ്റ് ബുദ്ധി; പാളിയപ്പോൾ ജില്ലാ കമ്മറ്റിക്ക് കൈയിൽ നിന്നും പോയത് ഒരു കോടി; ഇഡിക്ക് മുമ്പിൽ ഹാജരാകില്ലെന്ന് തൃശൂർ സെക്രട്ടറിയുടെ വെല്ലുവിളി; സഹകരിച്ചില്ലെങ്കിൽ അറസ്റ്റെന്ന് ഇഡിയും; കരുവന്നൂരിൽ കളി മുറുകുമോ?
- സീബ്രാലൈനിന് കുറകെ കാറിട്ട് ബസ് തടഞ്ഞതിന് തെളിവുണ്ട്; എന്നാൽ അതിൽ കേസില്ല; ലൈംഗിക ചേഷ്ടയും റോഡിലെ പരാക്രമവും തെളിവില്ലാ ആരോപണവും; ആ മെമ്മറി കാർഡ് മാറ്റിയത് കെ എസ് ആർ ടി സിയോ? ബസിലെ ദൃശ്യങ്ങൾ അപ്രത്യക്ഷമാക്കിയത് വൻ കരങ്ങൾ; ഗതാഗതമന്ത്രി പ്രതിഷേധത്തിൽ; അട്ടിമറി വ്യക്തം
- യുകെ മലയാളി ജോണിക്ക് അപ്രതീക്ഷിത വിയോഗം; ഉച്ചയ്ക്ക് പതിവ് പോലെ ഉറങ്ങാൻ പോയ പിതാവിനെ അന്വേഷിച്ചെത്തിയ മകൾ കണ്ടത് ചലനമറ്റു കിടക്കുന്ന ജോണിയെ; ഒരു വർഷം മുന്നേ അമ്മ മരിച്ചതിന്റെ സങ്കടത്തിൽ നിന്നും കരകയറും മുന്നേ അമ്മുവിനെ തനിച്ചാക്കി അച്ഛനും പോയി; തകർന്ന് ഏകമകൾ
- ഭാര്യയുടെ മരണ ശേഷം ഭാര്യാമാതാവുമായി അടുപ്പം; എല്ലാം അറിഞ്ഞ ഭാര്യാ പിതാവ് നാട്ടുപഞ്ചായത്തിനെ വിവരം അറിയിച്ചു; പഞ്ചായത്തിന് മുന്നിലെ സമ്മതം കല്യാണമായി; ഭാര്യയുടെ അമ്മയെ താലികെട്ടിയ അപൂർവ്വത; മരുമകന്റെ ആഗ്രഹം സാധ്യമാക്കിയത് ഭാര്യാ പിതാവും
- തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ട തടവുകാരന്റേത് ദുരൂഹ മരണം; ഇതിൽ രൺജിത്ത് ശ്രീനിവാസൻ കേസിലെ പ്രതികളുടെ ബന്ധം അന്വേഷിക്കണം; പിണറായി ഭരണത്തിൽ ജയിലിലും തീവ്രവാദികൾക്ക് പ്രതേക പരിരക്ഷയെന്ന് ആരോപണം; സൽമാന്റെ മരണത്തിൽ സന്ദീപ് വാര്യർ ദുരൂഹത കാണുമ്പോൾ
- ആ കെ എസ് ആർ ടി സി ബസിലെ സിസിടിവി പ്രവർത്തിക്കുന്നത്; എന്നാൽ മെമ്മറി കാർഡ് ഇല്ല; മേയറുടെ ആരോപണം തെളിയുന്നതിനുള്ള നിർണ്ണായക ദൃശ്യങ്ങൾ മോഷണം പോയോ? ആ ക്യാമറയിൽ മെമ്മറി കാർഡുമുണ്ടായിരുന്നുവെന്ന് ഡ്രൈവർ യുദു; ആ പാവം ഡ്രൈവറെ ബലിയാടാക്കൻ കാർഡ് കവർച്ചയും: കേരളത്തിൽ എന്തും നടക്കും!
- കണ്ണൂരിൽ കളി കാര്യമാവുന്നു; എം.വി ജയരാജന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്നും മുങ്ങിയ യുവ നേതാക്കൾക്കെതിരെ അച്ചടക്കനടപടി വന്നേക്കും; സിറ്റു കിട്ടാത്ത പ്രതിഷേധത്തിൽ മറ്റു മണ്ഡലങ്ങളിൽ ചേക്കേറിയവർ മറുപടി പറയേണ്ടി വരും
- 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങൾ ടെസ്റ്റിന് ഉപയോഗിക്കാൻ പാടില്ലെന്ന ചട്ടം തൊഴിലാളികളും ഡ്രൈവിങ് സ്കൂളുകളും അംഗീകരിക്കില്ല; ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം സംഘർഷമുണ്ടാക്കാൻ സാധ്യത ഏറെ; മന്ത്രി ഗണേശും ഉറച്ച്; ഇനി റോഡ് ടെസ്റ്റ് ജയിച്ചവർക്ക് മാത്രം എച്ച് പരീക്ഷ
- ഭാഷാപരമായും സാംസ്കാരികമായും തമിഴ് സംസ്കാരം പിൻതുടരുന്ന പുതുച്ചേരിയുമായി ദൂരം പോലെ മനസുകൊണ്ടും ഏറെ അകലം പുലർത്തുന്ന മയ്യഴി; പുതുച്ചേരി വേണ്ടേ വേണ്ട... ലക്ഷദീപുമായി ലയിക്കണം; ലക്ഷ്യം വാണിജ്യ-സാംസ്കാരിക കുതിപ്പ്; മോഹം സഫലമാകുമോ? രണ്ടാം വിമോചന സമരത്തിനൊരുങ്ങി മയ്യഴി