പവർ ഓഫ് അറ്റോർണി അറബിക്ക് നൽകും; അറബിയുടെ പാസ്പോർട്ട് കെട്ടിവച്ച് വക്കാലത്ത് അഭിഭാഷകനേയും ഏൽപ്പിക്കും; കൂടുതൽ ജാമ്യ തുക നൽകി യാത്രാ വിലക്ക് നീക്കാൻ ശ്രമം; അടയ്ക്കാനുള്ള തുക പ്രവാസി വ്യവസായി നൽകും; മകനെ നാട്ടിലെത്തിക്കാനുള്ള വെള്ളാപ്പള്ളിയുടെ നീക്കങ്ങൾ വിജയത്തിലേക്കോ? നാസിൽ അബ്ദുല്ലയുമായുള്ള ഒത്തുതീർപ്പ് സാധ്യത അടയുന്നുവെന്ന് തിരിച്ചറിഞ്ഞ് തുഷാർ വെള്ളാപ്പള്ളി; ഏത്രയും പെട്ടെന്ന് നാട്ടിലെത്താൻ പുതു നീക്കവുമായി തുഷാർ
ദുബായ്: എങ്ങനേയും മകനെ നാട്ടിലെത്തിക്കാനുള്ള എസ് എൻ ഡി പി യൂണിയൻ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നീക്കം ഫലം കാണുന്നുവെന്നാണ് സൂചന. യുഎഇയിലെ പ്രവാസി വ്യവസായികളെ വീണ്ടും തുഷാറിനൊപ്പം നിർത്താൻ വെള്ളാപ്പള്ളിക്കായി. ഇതോടെ അറബിക്ക് പവർ ഓഫ് അറ്റോർണി നൽകി നാട്ടിലേക്ക് മടങ്ങാനുള്ള സാഹചര്യമാണ് ഒരുങ്ങുന്നത്. പണം കെട്ടിവച്ചാകും കേരളത്തിലേക്ക് മടങ്ങാനുള്ള അനുമതി നേടുക. ഒപ്പം കേസിന്റെ വക്കാലത്ത് അഭിഭാഷകനെ ഏൽപ്പിക്കുകയും ചെയ്യും. കെട്ടിവയ്ക്കാനുള്ള പണം പ്രവാസി വ്യവസായി നൽകും. തുഷാർ ഉൾപ്പെട്ട ചെക്ക് കേസിൽ ഒത്തുതീർപ്പ് സാധ്യത മങ്ങുന്ന സാഹചര്യത്തിലാണ് ഇത്.
കേസുമായി മുന്നോട്ടു പോകാനാണ് തുഷാറിന്റെ നീക്കമെന്നറിയുന്നു. ഇന്നലെ പ്രോസിക്യൂഷൻ മുമ്പാകെ ഹാജരായ ഇരുവിഭാഗവും രേഖകൾ കൈമാറിയിരുന്നു. തുഷാറിന് നാട്ടിലേക്ക് മടങ്ങാൻ പാസ്പോർട്ട് കോടതിയിൽ കെട്ടിവയ്ക്കുക ഉറ്റ സുഹൃത്തായ അറബിയാണ്. നിലവിൽ തുഷാറിന്റെ പാസ്പോർട്ട് കെട്ടിവച്ചാണ് ജാമ്യം നേടിയത്. അതുകൊണ്ടാണ് തുഷാറിന് നാട്ടിലേക്ക് മടങ്ങാനാവാത്തത്. അറബിയുടെ പാസ്പോർട്ട് ജാമ്യമായി കെട്ടി വയ്ക്കുമ്പോൾ തന്റെ പാസ്പോർട്ട് തുഷാറിന് കിട്ടും. അങ്ങനെ നാട്ടിലേക്ക് മടങ്ങുകയും ചെയ്യാം. ഇവിടെ എത്തി നാസിലുമായി തുടർ ചർച്ചകളിൽ ഏർപ്പെടാനാണ് തുഷാറിന്റെ താൽപ്പര്യം. ഇതിലൂടെ സമ്മർദ്ദമില്ലാത്ത ഒത്തുതീർപ്പ് സാധ്യമാകുമെന്നാണ് പ്രതീക്ഷ.
12 വർഷം മുൻപ് പ്രവർത്തനം നിർത്തിയതാണു തന്റെ കമ്പനിയെന്നും ജീവനക്കാരിൽ ആരെങ്കിലും ചെക്ക് മോഷ്ടിച്ച് എതിർ ഭാഗത്തിനു നൽകിയതാകാമെന്നുമാണ് തുഷാറിന്റെ നിലപാട്. ഒത്തുതീർപ്പിന് എതിർഭാഗമാണ് തയാറാകേണ്ടതെന്നും നിരപരാധിത്വം തെളിയിക്കാൻ കേസുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ വ്യക്തമാക്കി. അതേസമയം, കേസ് നൽകിയ നാസിൽ അബ്ദുല്ല മുന്നോട്ടുവച്ച വ്യവസ്ഥകളാണ് ഒത്തുതീർപ്പിനു തടസ്സമായതെന്നാണു സൂചന. ചെക്ക് കേസിൽ അറസ്റ്റിലായ തുഷാർ വ്യാഴാഴ്ചയാണ് ജാമ്യത്തിലിറങ്ങിയത്. 18 കോടിയുടെ കേസാണ് നാസിൽ നൽകിയത്. ഈ തുക കിട്ടിയാൽ ഒത്തുതീർപ്പ് എന്നതാണ് നാസിലിന്റെ നിലപാട്. എന്നാൽ ഇത്രയും തുക നൽകാനാകില്ലെന്നും പരമാവധി അഞ്ച് കോടി വരെ നൽകാമെന്നുമായിരുന്നു തുഷാർ പറഞ്ഞത്. എന്നാൽ തുഷാറിന്റെ കമ്പനി കാരണം കടം കയറിയ തനിക്ക് ഇത് അംഗീകരിക്കാനാകില്ലെന്നും മൊത്തം തുകയും കിട്ടണമെന്നും നാസിൽ നിലപാട് എടുത്തു. ഇതോടെയാണ് ഒത്തുതീർപ്പ് പൊളിഞ്ഞത്. പണം കൊടുക്കാതെ കേസ് നീട്ടിയാൽ നാസിൽ കിട്ടുന്ന തുകയ്ക്ക് ഒത്തുതീർപ്പിന് വരുമെന്നാണ് തുഷാറിന്റെ പ്രതീക്ഷ.
അതിനിടെ തുഷാറിനെതിരെ സിവിൽ കേസ് കൂടി നാസിൽ നൽകിയേക്കും. തുഷാറിന് ഗൾഫിൽ ഇപ്പോഴും വസ്തുവകകൾ ഉണ്ട്. ഈ വസ്തുക്കൾ ജ്പ്തി ചെയ്ത് നഷ്ടമായ തുക ഈടാക്കാനാണ് ഇത്. നാസിൽ സമ്മർദ്ദത്തിന് വഴങ്ങില്ലെന്ന നിലപാട് എടുത്തത് തുഷാറിനേയും വെട്ടിലാക്കുന്നുണ്ട്. ചെക്ക് കേസ് ഒത്തുതീർക്കാൻ അജ്മാൻ പ്രോസിക്യൂട്ടറുടെ മധ്യസ്ഥതയിൽ നടന്ന ആദ്യ ഘട്ട ശ്രമം വിജയം കണ്ടിരുന്നില്ല. പരാതിക്കാരനായ നാസിൽ ആവശ്യപ്പെട്ട തുക സ്വീകാര്യമല്ലെന്ന് തുഷാറും തുഷാർ വാഗ്ദാനം ചെയ്ത തുക അപര്യാപ്തമാണെന്ന് നാസിലും വ്യക്തമാക്കിയതോടെ ഒത്തുതീർപ്പ് ചർച്ച വഴിമുട്ടുകയായിരുന്നു. തിങ്കളാഴ്ച അജ്മാൻ കോടതിയിൽ കേസിന്റെ വിചാരണ തുടങ്ങിയിരുന്നു തുഷാർ വെള്ളാപ്പള്ളിയും നാസിൽ അബ്ദുല്ലയും കോടതിയിൽ ഹാജരായി. വാദി, പ്രതി ഭാഗത്തു നിന്നും കാര്യങ്ങൾ പ്രോസിക്യൂട്ടർ ചോദിച്ചറിഞ്ഞു. തുഷാറിനെതിരെ കൂടുതൽ തെളിവുകൾ നാസിൽ കോടതിയിൽ ഹാജരാക്കിയതായാണ് വിവരം. തന്റെ ചെക്ക് മോഷ്ടിച്ചതാണെന്ന് തുഷാർ കോടതിയിൽ ആരോപിച്ചു. അങ്ങനെയെങ്കിൽ മോഷണം കഴിഞ്ഞ എന്തുകൊണ്ട് പരാതിപ്പെട്ടില്ലെന്നു ചോദിച്ച കോടതി അക്കാര്യത്തിൽ പ്രത്യേക പരാതി നൽകാത്തതിനാൽ ആ വാദം ഇപ്പോൾ സ്വീകാര്യമല്ലെന്നും വ്യക്തമാക്കി.
ഒത്തുതീർപ്പിന് തയ്യാറുണ്ടോ എന്ന പ്രോസിക്യൂഷന്റെ ചോദ്യത്തിന് തയ്യാറെന്നായിരുന്നു ഇരുവരുടെയും മറുപടി. തുടർന്ന് പ്രോസിക്യൂട്ടറുടെ സാന്നിധ്യത്തിലായിരുന്നു ഒത്തു തീർപ്പ് ചർച്ച. എന്നാൽ നാസിലും തുഷാറും തങ്ങളുടെ നിലപാടിൽ ഉറച്ചു നിന്നതോടെ ചർച്ച നിർത്തിവെച്ചു. രണ്ടുദിവസം കഴിഞ്ഞ് രണ്ടുപേരെയും വീണ്ടും വിളിക്കാമെന്ന് പ്രോസിക്യൂഷൻ അറിയിച്ചതായാണ് വിവരം. കോടതിക്ക് പുറത്ത് ഇരുവരുടെയും ബിസിനസ് സുഹൃത്തുക്കൾ ഒത്തുതീർപ്പ് ചർച്ച നടത്തുന്നുണ്ട്. കഴിഞ്ഞ മൂന്നുദിവസവും സുഹൃത്തുക്കൾ ഒത്തുതീർപ്പുചർച്ചകൾ നടത്തിയിരുന്നു. നാസിൽ ആവശ്യപ്പെട്ട പണം നൽകുന്നതുൾപ്പെടെയുള്ള കാര്യങ്ങളിലായിരുന്നു ചർച്ച. തുഷാർ മുന്നോട്ടുവെച്ച വാഗ്ദാനങ്ങൾ തീരെ കുറവാണെന്ന നിലപാടിലാണ് നാസിൽ. കേസ് വിചാരണക്ക് എടുക്കുംമുൻപ് തിങ്കളാഴ്ച രാവിലെ കോടതിക്കുപുറത്ത് ധാരണയിൽ എത്താൻ ശ്രമം നടന്നിരുന്നു.
തന്റെ ചെക്ക് പരാതിക്കാരൻ മോഷ്ടിച്ചതാണെന്ന തുഷാർ വെള്ളാപ്പള്ളിയുടെ വാദം പൊളിഞ്ഞത് നാസിലിന് കരുത്ത് നൽകും. ചെക്ക് മോഷ്ടിച്ചതാണെങ്കിൽ അന്ന് എന്തുകൊണ്ടാണ് പരാതി നൽകാതിരുന്നതെന്ന കോടതിയുടെ ചോദ്യത്തിന് വ്യക്തമായ മറുപടിയുണ്ടായിരുന്നില്ല. ഉപഭോക്താക്കളിൽനിന്ന് തനിക്ക് കാശ് ലഭിക്കാത്തുതൊണ്ടാണ് നാസിലിനു പണം കൊടുക്കാൻ കഴിയാതപോയതെന്ന തുഷാറിന്റെ വാദം ഇരുവരും തമ്മിലുള്ള ബിസിനസ് ഇടപാടുകൾ ശരിവെക്കുന്നതുമായി. പ്രോസിക്യൂഷന്റെ തെളിവ് ശേഖരണത്തിനിടയിലും ചെക്ക് മോഷ്ടിച്ചതാണെന്ന വാദം തുഷാർ ഉന്നയിച്ചു. പരാതി നൽകിയിരുന്നോ എന്ന് അന്വേഷിച്ചപ്പോൾ ഇല്ലെന്നായിരുന്നു മറുപടി. പ്രോസിക്യൂഷന്റെ സാന്നിദ്ധ്യത്തിലും ഇന്ന് ഒത്തുതീർപ്പ് ശ്രമങ്ങൾ നടന്നു. എന്നാൽ ഒത്തുതീർപ്പിനായി തുഷാർ മുന്നോട്ടുവെച്ച തുക അപര്യാപ്തമാണെന്ന നിലപാടാണ് നാസിൽ അബ്ദുല്ല സ്വീകരിച്ചത്.
കൊടുക്കാനില്ലാത്ത കാശ് എന്തിനു നൽകണമെന്ന നിലപാടിൽ തുഷാറും, നഷ്ടമായ തുക ലഭിക്കാതെ പരാതി പിൻവലിക്കില്ലെന്ന നിലപാടിൽ നാസിലും ഉറച്ചു നിൽക്കുന്നതോടെ ഒത്തു തീർപ്പ് ശ്രമങ്ങൾ നീണ്ടുപോകാനാണ് സാധ്യത. വഞ്ചനാകുറ്റം തെളിയിക്കുന്നതിനായി കരാറുകൾ ഉൾപ്പെടെയുള്ള രേഖകൾ പബ്ലിക് പ്രോസിക്യൂഷന് മുന്നിൽ പരാതിക്കാരൻ ഹാജരാക്കുകയും ചെയ്തു. പാസ്പോർട്ട് കോടതിയിൽ നൽകിയിരിക്കുന്നതിനാൽ കേസിൽ ഒത്തുതീർപ്പാകുന്നതുവരെ തുഷാറിന് യുഎഇ വിട്ടുപോകാനാവില്ല. ഒത്തുതീർപ്പാക്കാൻ കഴിഞ്ഞ ദിവസങ്ങളിൽ തുഷാർ നടത്തിയ ശ്രമങ്ങൾ ഫലം കാണാതെ അവസാനിക്കുകയായിരുന്നു. ഇതിന് ശേഷമാണ് അറബിക്ക് പവർ ഓഫ് അറ്റോർണി നൽകി രക്ഷപ്പെടാൻ തുഷാർ നീക്കം നടത്തുന്നത്. എങ്ങനേയും ഈ ആഴ്ചയിൽ തന്നെ നാട്ടിൽ മടങ്ങിയെത്താനാണ് നീക്കം.
തുഷാർ വെള്ളാപ്പള്ളിയുടെ ഉടമസ്ഥതയിൽ 12 വർഷം മുൻപു ദുബായിൽ പ്രവർത്തിച്ച ബോയിങ് കൺസ്ട്രക്ഷൻ കമ്പനിയുടെ ഉപകരാറുകാരനാണ് നാസിൽ അബ്ദുല്ല. കരാർ ജോലി ചെയ്ത വകയിൽ 90 ലക്ഷം ദിർഹം (ഏകദേശം 17.1 കോടി രൂപ) കിട്ടാനുണ്ടെന്ന് കാണിച്ച് അജ്മാൻ നുഐമി പൊലീസിൽ നാസിൽ ചെക്കുകൾ സഹിതം നൽകിയ പരാതിയിൽ തുഷാറിനെ പൊലിസ് അറസ്റ്റ് ചെയ്ത് ജയിലിടച്ചിരുന്നു. വ്യാഴാഴ്ചയാണ് കേസിൽ തുഷാർ ജാമ്യത്തിലിറങ്ങിയത്.
MNM Recommends
-
കെ സുധാകരനെ ഹൈക്കോടതി കുറ്റവിമുക്തനാക്കിയിട്ടില്ല; ഒരു കേസിൽ രണ്ട് എഫ്ഐആർ പാടില്ലെന്നത് മാത്രമാണ് കോടതി ചൂണ്ടിക്കാട്ടിയതെന്നും ഇ പി ജയരാജൻ -
ലോകത്തിന്റെ സ്വകാര്യതയിലേക്ക് ക്യാമറ കൊണ്ട് ഒളിഞ്ഞു നോക്കുന്ന ഇദ്ദേഹത്തെ നമ്പരുത്; ഇന്ത്യയെന്ന മഹാരാജ്യത്തെ മോശമായി കാണിച്ച് കുടുംബം പോറ്റുന്ന ആളുകളെ നമ്പരുത്; സന്തോഷ് ജോർജ് കുളങ്ങരയ്ക്ക് എതിരെ വിനായകൻ -
കൊൽക്കത്ത ഫൈനലിൽ! മിച്ചൽ സ്റ്റാർക്കിന്റെ 'പ്രതികാരം'; ഹൈദരാബാദിനെ എറിഞ്ഞൊതുക്കി; നായകന്റെ ഇന്നിങ്സുമായി ശ്രേയസ് അയ്യർ; ജയമുറപ്പിച്ച് വെങ്കടേഷും; ഒന്നാം ക്വാളിഫയറിൽ കമിൻസിനെയും സംഘത്തെയും കീഴടക്കിയത് എട്ട് വിക്കറ്റിന്; നാളെ ബെംഗളുരു - രാജസ്ഥാൻ പോരാട്ടം -
എയർഹോസ്റ്റസുമാർ പ്രഭാത ഭക്ഷണം വിളമ്പുന്നതിനിടെയാണ് പൊടുന്നനൈ വിമാനം കുലുങ്ങാൻ തുടങ്ങിയത്; സീറ്റിൽ ഇരുന്ന യാത്രക്കാരിൽ പലരും സീലിങ്ങിൽ ചെന്നിടിച്ചു; വായൂവിലൂടെ സാധനങ്ങൾ പറന്നുനടന്നു; യാത്രക്കാരുടെ കൂട്ടനിലവിളി; ആകാശച്ചുഴിയിൽ പെട്ട സിംഗപ്പൂർ എയർലൈൻസ് വിമാനത്തിൽ യാത്രക്കാർക്കുണ്ടായത് ഭീകരാനുഭവം; മരണമടഞ്ഞത് 73 കാരനായ ബ്രിട്ടീഷ് പൗരൻ -
ചാൻസലർ നടത്തിക്കൊണ്ടിരിക്കുന്ന നീക്കങ്ങൾക്ക് ഏറ്റ പ്രഹരമാണ് ഹൈക്കോടതി വിധി; കേരള സർവകലാശാല സെനറ്റ് നിയമന വിഷയത്തിൽ മന്ത്രി ആർ ബിന്ദു -
ആരോഗ്യകേരളം തകരുന്നു; മുഖ്യമന്ത്രിക്ക് മൗനമെന്ത് ? തൈക്കാട് ആശുപത്രിയിൽ ഗർഭിണിക്ക് ചികിത്സ നിഷേധിച്ച സംഭവം ആരോഗ്യകേരളത്തിന് അപമാനമാണെന്ന് വി.മുരളീധരൻ -
ഇബ്രാഹിം റെയ്സി കില്ലർ ലിസ്റ്റായ യെല്ലോ ബുക്കിൽ ഇടം പിടിച്ചയാൾ; കൊല്ലപ്പെടാനുള്ള നോമിനേഷൻ കിട്ടിയ വ്യക്തി; പക്ഷേ ഇസ്രയേൽ പ്രധാനമന്ത്രി അന്തിമ അനുമതി നൽകിയിട്ടില്ല; ഇറാൻ പ്രസിഡന്റിന്റെ മരണത്തിനുപിന്നിലുള്ള കരങ്ങൾ ആരുടെ? മൊസാദിന്റെ കില്ലർ സ്റ്റൈൽ ചർച്ചയാവുമ്പോൾ -
യുവതിയെ കൊണ്ട് ചർദ്ദി തുടപ്പിച്ച സംഭവം ബസ് ജീവനക്കാർക്കെതിരെ കർശന നടപടി വേണം; നിർദ്ദേശം നൽകി മനുഷ്യാവകാശ കമ്മീഷൻ -
എംഡിഎംഎയുമായി യൂത്ത് കോൺഗ്രസ് നേതാവിന്റെ സഹോദരൻ ഉൾപ്പടെ രണ്ട് പേർ അറസ്റ്റിൽ; ശ്രീകണ്ഠാപുരത്തെ ലഹരി വ്യാപാര സംഘത്തിലെ മുഖ്യ കണ്ണികളെന്ന് പൊലീസ് -
കെഎസ്ആർടിസി ഡ്രൈവർ യദു അശ്ലീല ആംഗ്യം കാണിച്ചെന്ന പരാതി; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യമൊഴി രേഖപ്പെടുത്തി; കേസിൽ അതിവേഗം കുറ്റപത്രം നൽകാൻ പൊലീസിന്റെ നീക്കം; മേയർക്കും എംഎൽഎക്കുമെതിരെ യദു നൽകിയ പരാതിയിൽ അന്വേഷണം ഇഴയുന്നു -
സ്വാതി മാലിവാൾ മർദ്ദനമേറ്റ സംഭവം: മുഖ്യമന്ത്രിയുടെ ഓഫീസിൽ പോലും സ്ത്രീ സുരക്ഷിതയല്ലെന്ന് ലഫ്. ഗവർണർ; യുക്തമായ പരിഹാരം ഉണ്ടാകുമെന്നും പ്രതികരണം; ബിജെപി ബന്ധം തെളിഞ്ഞെന്ന് ആം ആദ്മി പാർട്ടി -
പെരുമാറ്റ ചട്ടം നിലനിൽക്കെ, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ ഇഷ്ടക്കാരെ ഡയറക്ടറായി നിയമിക്കാൻ നീക്കം; പരാതിയെ തുടർന്ന് തിരക്കിട്ട് ഇന്ന് നടത്താനിരുന്ന ഇന്റർവ്യൂ മാറ്റി; അഭിമുഖം ഉടൻ നടത്താൻ സർക്കാരിൽ ഈ മാസം വിരമിക്കുന്നവരുടെ സമ്മർദ്ദം -
രഹസ്യബന്ധം പുറത്താകുമെന്ന ഭയം; ഭർതൃപിതാവിനെയും മാതാവിനെയും കൊലപ്പെടുത്തി; മോഷണശ്രമത്തിനിടെയുണ്ടായ കൊലപാതകമെന്ന് വരുത്തി തീർക്കാൻ ശ്രമം; കേസിൽ പ്രതിയായ മരുമകൾക്ക് ജീവപര്യന്തം; ആൺസുഹൃത്തിന് ഇരട്ട ജീവപര്യന്തം -
നഴ്സിങ് പ്രവേശന പ്രതിസന്ധി പരിഹരിക്കണം; മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്; 18% ജി.എസ്.ടി നൽകണമെന്ന സർക്കാർ നിർദ്ദേശമാണ് പ്രതിസന്ധിക്ക് കാരണമെന്നും വി ഡി സതീശൻ -
സിംഗപ്പൂർ എയർലൈൻസ് വിമാനം ആകാശച്ചുഴിയിൽ പെട്ട് ഒരു യാത്രക്കാരൻ മരിച്ചു; ഇരുപതോളം പേർക്ക് പരിക്കേറ്റു; ബോയിങ് 777 വിമാനം ആകാശച്ചുഴിയിൽ പെട്ടത് ലണ്ടനിൽ നിന്ന് സിംഗപ്പൂരിലേക്ക് പറക്കുമ്പോൾ; നിയന്ത്രണം തിരിച്ചുപിടിച്ചതോടെ അടിയന്തരമായി ബാങ്കോക്കിൽ വിമാനമിറക്കി പൈലറ്റ് -
ജൽജീവൻ പദ്ധതിക്കായി കുത്തിപ്പൊളിച്ച റോഡ് നന്നാക്കിയില്ല; അവലോകന യോഗത്തിൽ ഫണ്ട് ഇല്ലെന്ന് പറഞ്ഞ് കൈ മലർത്തി; ഉദ്യോഗസ്ഥരെ പഞ്ചായത്ത് ഓഫിസിൽ പൂട്ടിയിട്ട് ഭരണ സമിതി അംഗങ്ങൾ -
സംസ്ഥാനത്ത് ദേശീയ പാത ആറുവരി പാതയിൽ വേഗപരിധി വീണ്ടും പുതുക്കി; എം 1 വിഭാഗത്തിലെ വാഹനങ്ങളുടെ വേഗപരിധി 110 കിലോമീറ്ററിൽ നിന്ന് 100 കിലോമീറ്ററായി കുറച്ചു; എം 2, എം 3 കാറ്റഗറി വാഹനങ്ങളുടെ വേഗപരിധി 95 കിലോമീറ്ററിൽ നിന്നും 90 കിലോമീറ്ററാക്കി -
രാമക്ഷേത്ര നിർമ്മാണം ചർച്ചയായപ്പോൾ മിണ്ടാതെ കൈകെട്ടി നിന്നു; പ്രധാനമന്ത്രി സ്ഥാനാർത്ഥിയില്ലാത്തതും ബിജെപി പ്രധാന ആയുധമാക്കി; പ്രചാരണത്തിൽ ലഭിച്ച പല അവസരങ്ങളും 'ഇന്ത്യ' സഖ്യം പാഴാക്കിയെന്ന് പ്രശാന്ത് കിഷോർ -
മോഹൻലാലിന് പിറന്നാൾ സമ്മാനവുമായി മന്ത്രി മുഹമ്മദ് റിയാസ്; കിരീടം പാലം ഇനി വിനോദസഞ്ചാര കേന്ദ്രം; പദ്ധതി നടപടി ക്രമങ്ങൾ അവസാനഘട്ടത്തിൽ; സഞ്ചാരികളെ ആകർഷിക്കാൻ സിനിമ ടൂറിസം പദ്ധതിയും -
'കുടുംബത്തിന്റെ അന്തസും പ്രശസ്തിയും സംരക്ഷിക്കണം; പ്രജ്വൽ രേവണ്ണ പ്രത്യേക അന്വേഷണ സംഘത്തിന് മുൻപാകെ ഹാജരാകണം; ദേവഗൗഡയോടും പാർട്ടി പ്രവർത്തകരോടും ആദരവുണ്ടെങ്കിൽ അന്വേഷണത്തോട് സഹകരിക്കൂ'; പ്രജ്ജ്വലിനോട് കുമാരസ്വാമി
Most Read
- ഒറ്റ സിനിമയിൽ അസിസ്റ്റന്റ് ആയതിന്റെ ബലത്തിൽ സംവിധാനം; 25ാം വയസ്സിൽ ഹിറ്റുണ്ടാക്കിയത് താര സിനിമകളെ കടത്തിവെട്ടി; മിന്നൽ മുരളിയിലുടെ പാൻ ഇന്ത്യൻ പ്രശസ്തി; കൊച്ചിയെ ഹോളിവുഡാക്കിയ പ്രതിഭ; ദിലീപിനുശേഷം മറ്റൊരു ജനപ്രിയ നായകൻ! ബേസിൽ ജോസഫ് താരമാവുമ്പോൾ
- സംസ്ഥാനത്ത് ദേശീയ പാത ആറുവരി പാതയിൽ വേഗപരിധി വീണ്ടും പുതുക്കി; എം 1 വിഭാഗത്തിലെ വാഹനങ്ങളുടെ വേഗപരിധി 110 കിലോമീറ്ററിൽ നിന്ന് 100 കിലോമീറ്ററായി കുറച്ചു; എം 2, എം 3 കാറ്റഗറി വാഹനങ്ങളുടെ വേഗപരിധി 95 കിലോമീറ്ററിൽ നിന്നും 90 കിലോമീറ്ററാക്കി
- അപായ സന്ദേശം കൈമാറാൻ പോലും പൈലറ്റിന് സാധിച്ചില്ല; ഹെലികോപ്റ്ററിന്റെ നിയന്ത്രണ സംവിധാനം തകരാറിലായി; സാങ്കേതിക വിദ്യയിലെ അഗ്രഗണ്യരായ ഇസ്രയേലിലേക്ക് സംശയം നീളാൻ കാരണങ്ങളേറെ; അന്വേഷണത്തിൽ ഇറാനെ സഹായിക്കാൻ റഷ്യ
- അരമണിക്കൂർ ഓടുന്നതോ പതിനായിരം ചുവട് നടക്കുന്നതോ ശരീരഭാരം കുറക്കുന്നതിനും ആരോഗ്യത്തിനും മെച്ചപ്പെട്ടതെന്നുള്ള ശാസ്ത്ര പഠന ഫലം പുറത്ത്; ഗവേഷണത്തിൽ പങ്കെടുത്തത് 62 വയസ്സിന് മുകളിൽ പ്രായമുള്ള 15,000 സ്ത്രീകൾ
- ഓർത്തഡോക്സ്, യാക്കോബായ വിഭാഗങ്ങൾ തമ്മിൽ ലയനം സാധ്യമോ? ചർച്ചകൾക്ക് ഓർത്തഡോക്സ് സഭ പച്ചക്കൊടി കാണിച്ചു; യാക്കോബായ വിഭാഗത്തിന് എതിർപ്പെന്ന് സൂചന
- സിംഗപ്പൂർ എയർലൈൻസ് വിമാനം ആകാശച്ചുഴിയിൽ പെട്ട് ഒരു യാത്രക്കാരൻ മരിച്ചു; ഇരുപതോളം പേർക്ക് പരിക്കേറ്റു; ബോയിങ് 777 വിമാനം ആകാശച്ചുഴിയിൽ പെട്ടത് ലണ്ടനിൽ നിന്ന് സിംഗപ്പൂരിലേക്ക് പറക്കുമ്പോൾ; നിയന്ത്രണം തിരിച്ചുപിടിച്ചതോടെ അടിയന്തരമായി ബാങ്കോക്കിൽ വിമാനമിറക്കി പൈലറ്റ്
- സുരേഷ് ഗോപി വല്ലാത്തൊരു മനുഷ്യൻ; ഇപ്പോൾ രാഷ്ട്രീയമേത് മതമേത് എന്ന് തിരിച്ചറിയാൻ പറ്റാത്ത സ്ഥിതി; നാടകാസ്വാദനത്തിൽ ഇപ്പോഴും അത്ഭുതമായി മാണിയാട്ട് എന്ന ഗ്രാമം; സിനിമയിൽ ദുരനുഭവങ്ങൾ കുറവ്; സിനിമയിലെ ബന്ധങ്ങളും അനുഭവങ്ങളും പങ്കുവെച്ച് വിജയരാഘവൻ
- രാമക്ഷേത്ര നിർമ്മാണം ചർച്ചയായപ്പോൾ മിണ്ടാതെ കൈകെട്ടി നിന്നു; പ്രധാനമന്ത്രി സ്ഥാനാർത്ഥിയില്ലാത്തതും ബിജെപി പ്രധാന ആയുധമാക്കി; പ്രചാരണത്തിൽ ലഭിച്ച പല അവസരങ്ങളും 'ഇന്ത്യ' സഖ്യം പാഴാക്കിയെന്ന് പ്രശാന്ത് കിഷോർ
- അഖിൽ മാരാർക്കെതിരെ കേസ് നൽകി ശോഭ വിശ്വനാഥ്; താൻ കുട്ടികളെ തല്ലുമെന്ന് പറഞ്ഞ് പോക്സോ കേസിനും പരാതി നൽകിയെന്ന് അഖിൽ; ബിഗ് ബോസ് സീസൺ 5 കപ്പ് കിട്ടാത്ത പക തീർക്കുന്നുവെന്ന് ആരോപണം; താൻ ചെയ്ത കുറ്റം എന്തെന്ന് പൊലീസിനും പറയാൻ കഴിയുന്നില്ലെന്നും ബിഗ് ബോസ് ജേതാവ്
- പ്രസിഡന്റ് കൊല്ലപ്പെട്ട ഹെലികോപ്ടർ അപകടത്തിൽ അന്വേഷണം ആരംഭിച്ച് ഇറാൻ; ഉന്നത പ്രതിനിധി സംഘത്തെ നിയോഗിച്ച് സായുധ സേനാ മേധാവി; അട്ടിമറി സാധ്യതകൾ അടക്കം അന്വേഷിക്കും; മൊസാദിന് പങ്കുണ്ടെന്ന് സംശയിക്കാൻ കാരണങ്ങളുണ്ടെന്ന് യൂറോപ്യൻ പാർലമെന്റ് മുൻ അംഗം; ഖബറടക്കം റൈസിയുടെ ജന്മദേശമായ മസ്ഹദ് നഗരത്തിൽ