ഭർത്താവിന്റെ ആദ്യ ജയിൽ വാസം നൽകിയത് കഴുത്തിൽ ആത്മഹത്യാശ്രമ പാട്; കടക്കാരന് താലി പോലും കൊടുക്കേണ്ടി വന്ന 2011ലെ പ്രതിസന്ധി; ബോഡി ഷെയ്മിംഗിനെ മിസ്സിസ് കേരള കൊണ്ട് തോൽപ്പിച്ച ആർക്കിടെക്ട്; 2024ൽ ഇഡി രഹസ്യം ചോർത്തി മുങ്ങിയ വിരുത്; ഹൈറിച്ച് ശ്രീനയുടെ കഥ
കൊച്ചി: ജീവിത പ്രതിസന്ധിയിൽ തളർന്നുപോയ ഒരു സാധാരണ പെൺകുട്ടിയിൽനിന്ന് പാലയ്ക്കൽ കാട്ടൂക്കാരൻ വീട്ടിൽ ശ്രീനാ പ്രതാപൻ വളർന്നത് ശത കോടീശ്വരനിലേക്കാണ്. പരീക്ഷണഘട്ടത്തെ നേരിടാനാകാതെ ജീവിതമവസാനിപ്പിക്കാൻ ശ്രമിച്ച് അതിലും 'പരാജയപ്പെട്ട' ശ്രീന പിന്നീട് ജയിച്ചു ജീവിക്കാൻ ദൃഢപ്രതിജ്ഞയെടുക്കുകയായിരുന്നു.
അങ്ങനെ അവർ ആയിരം കോടിയോളം വാർഷികവരുമാനമുള്ള ഹൈറിച്ച് ഗ്രൂപ്പ് ഓഫ് കമ്പനിയുടെ മേധാവിയായി. പിന്നാലെ ജി എസ് ടി വകുപ്പും പൊലീസും ഇഡിയും എത്തി. രണ്ടു തവണ ഭർത്താവും ഹൈറിച്ച് ഗ്രൂപ്പ് ഓഫ് കമ്പനിയുടെ സി.എം.ഡി.യുമായ കെ.ഡി. പ്രതാപൻ അകത്തു പോയി. ഇനി ശ്രീനയും അറസ്റ്റിലാകാൻ സാധ്യത ഏറെയാണ്. ഇതൊഴിവാക്കാനാണ് രണ്ടു പേരും കൂടി ഇഡിയെ വെട്ടിച്ച് കാറിൽ കുതിച്ചു പാഞ്ഞത്. ഈ പ്രതിസന്ധിയെ എങ്ങനെ ശ്രീന മറികടക്കുമെന്നതാണ് നിർണ്ണായകം.
21 വയസ്സുള്ളപ്പോൾ ഭർത്താവ് ജോലിചെയ്ത ധനകാര്യസ്ഥാപനത്തിലുണ്ടായ പ്രതിസന്ധിയാണ് ശ്രീനയുടെ ജീവിതം മാറ്റിമറിച്ചത്. മരുന്നു വാങ്ങാൻപോലും കാശില്ലാതെയായതോടെയാണ് ആത്മഹത്യചെയ്യാൻ ശ്രമിച്ചത്. അച്ഛൻ തക്ക സമയത്ത് വന്നതോടെ ആ ശ്രമം പരാജയപ്പെട്ടു. കഴുത്തിലിപ്പോഴും അതിന്റെ പാട് അവശേഷിക്കുന്നു. പിന്നീടങ്ങോട്ട് വാശിയായിരുന്നു. സ്വന്തമായി ചെറിയ വീടുകൾ നിർമ്മിച്ചുനൽകി. അതിനുവേണ്ടി പണിയായുധങ്ങൾ ചുമന്നുവരെയെത്തിച്ചു. പിന്നെ നിർമ്മാണക്കമ്പനിയുടെ ഉടമയായി. ഹൈറിച്ച് ഗ്രൂപ്പ് ഓഫ് കമ്പനിയെ വളർത്തി. ഭർത്താവും സഹായിയായി. പിന്നെ വീണ്ടും പ്രതിസന്ധിയെത്തിയത് 2023ലാണ്. 2024ന്റെ തുടക്കത്തിൽ കേന്ദ്ര ഏജൻസിയും ഈ ദമ്പതികളുടെ തലയ്ക്ക് മുകളിൽ വട്ടമിട്ട് പറന്നു. ഏതായാലും ശ്രീനയുടെ കഥ ഞെട്ടിക്കുന്നതാണ്. മുമ്പും സാമ്പത്തിക കുറ്റകൃത്യത്തിൽ പ്രതാപൻ പെട്ടിട്ടുണ്ട്. ഇതെല്ലാം വീണ്ടും ചർച്ചയാവുകയാണ്.
ഭർത്താവിനൊപ്പം സന്തോഷത്തോടെ ജീവിതം മുന്നോട്ടു പോവുമ്പോൾ 2011 ലാണ് ഇടിത്തീ പോലെ ദുരിതങ്ങൾ തലപൊക്കിയത്. ഭർത്താവ്, കെ.ഡി. പ്രതാപൻ ജോലി ചെയ്തിരുന്ന കമ്പനി ലീഗൽ പ്രശ്നങ്ങളുടെ പേരിൽ പൂട്ടേണ്ടിവന്നു. നാലഞ്ചു പാർട്ണർമാർ ഒരുമിച്ചു നടത്തിയ കമ്പനിയായിരുന്നു. ഒരു രാഷ്ട്രീയ പാർട്ടി കൊടുത്ത കേസിനെ തുടർന്നുണ്ടായ സർക്കാർ ഇടപെടലിൽ ട്രേഡിങ് കമ്പനി പൂട്ടി. ഒന്നരക്കോടി രൂപയ്ക്ക് മുകളിൽ കടം വന്ന് ജീവിതം വഴിമുട്ടി.
ഇരുപത്തിയൊന്നു വയസ്സു മാത്രം പ്രായമുള്ള ശ്രീന പകച്ചുനിന്നു. ഒരു സ്വകാര്യ സ്ഥാപനത്തിൽ ആർക്കിടെക്ടായി ജോലി ചെയ്തിരുന്നു. കടം പെരുകിയതോടെ പണം കൊടുക്കാനുള്ളവർ ദിവസവും വീട്ടിൽ വന്നു പ്രശ്നങ്ങളുണ്ടാക്കി തുടങ്ങി. പലരും കേസ് കൊടുത്തതോടെ ഭർത്താവ് ജയിലിലായി.
അച്ഛന്റെ മുഖത്തടി രക്ഷയായി!
ജോലി ചെയ്ത സ്ഥാപനത്തിൽ നിന്ന് ശ്രീനയെ പുറത്താക്കി. പതിവുപോലെ കടക്കാരുടെ ശല്യം തുടർന്നു. ഒരാൾ വീട്ടിൽ വന്നു ബഹളം വച്ചു. കയ്യിൽ ഒന്നുമില്ലെന്നു പറഞ്ഞപ്പോൾ, ശ്രീനയുടെ കഴുത്തിൽ കിടന്നിരുന്ന മൂന്നര പവന്റെ താലിമാലയിലായിരുന്നു അയാളുടെ കണ്ണ്. മാല ആവശ്യപ്പെട്ടപ്പോൾ ശ്രീന ഊരിക്കൊടുത്തു.
പക്ഷേ, അതിൽ കൊരുത്ത താലി മാത്രം ശ്രീന അയാളോട് തിരികെ ആവശ്യപ്പെട്ടു. അരപ്പവന്റെ കാശ് പോവില്ലേ..എന്ന് പറഞ്ഞ് അയാൾ അത് തന്നില്ല. കെട്ടുതാലി നഷ്ടപ്പെട്ട വേദന താങ്ങാവുന്നതിനും അപ്പുറമായിരുന്നു. ജീവനൊടുക്കാൻ ശ്രമിച്ചപ്പോൾ ശ്രീനയുടെ അച്ഛൻ ദേഷ്യത്തിൽ മുഖത്തടിച്ചു. ആ അടിയിൽ മൂക്കിൽ നിന്നും, വായിൽ നിന്നും രക്തം വന്നു. പിന്നെ വാശിയായി. ആ വാശിയാണ് ഹൈറിച്ചിനെ വളർത്തിയത്.
വാട്സ് ആപ്പ് ഗ്രൂപ്പുവഴി പരിമിതമായ അളവിൽ പലവ്യഞ്ജനങ്ങളും മറ്റും കച്ചവടം ചെയ്താണ് ശ്രീന തുടങ്ങിയത്. ഇന്ത്യയിലെ ആദ്യ മൾട്ടിലെവൽ മർക്കന്റൈൻ കമ്പനിയാണ് തന്റെ ഹൈറിച്ച് ഓൺലൈൻ ഷോപ്പിയെന്ന് ശ്രീന പറയുന്നു. 610 സൂപ്പർ മാർക്കറ്റുകൾ ഇപ്പോളുണ്ട്. 1.57 കോടി ഉപഭോക്താക്കളുള്ള ഹൈറിച്ച് ഗ്രൂപ്പിന്റെ സിഇഒ. ആണ് ശ്രീനയിപ്പോൾ. ഈ കമ്പനി വിവിധമേഖലകളിൽ വ്യാപാരം നടത്തുന്നുണ്ട്.
ഫാം സിറ്റി, ക്രിപ്റ്റോ കറൻസി, സൂപ്പർമാർക്കറ്റുകൾ, എച്ച്.ആർ. ഒ.ടി.ടി., എച്ച്.ആർ. സ്യൂട്ടിങ്, എച്ച്.ആർ. മാട്രിമോണി, സ്മാർട്ട്ടെക്ക് ഐ.ടി. കമ്പനി, എച്ച്.ആർ. പ്രൊഡക്ഷൻസ് എന്നിവയാണിത്. എന്നാൽ ഇതിനെല്ലാം പിന്നിൽ വമ്പൻ സാമ്പത്തിക കുറ്റകൃത്യങ്ങളുണ്ടെന്നാണ് ഇഡി പറയുന്നത്. ജി എസ് ടിയിൽ കണ്ടെത്തിയ തട്ടിപ്പുകൾ പുതിയ മാനം നൽകി പൊലീസ് അന്വേഷണവും റിപ്പോർട്ടും വന്നു. അങ്ങനെ പ്രതാപനും ശ്രീനയും മുങ്ങി.
കണിമംഗലത്തെ അതിവേഗ വളർച്ച
2016 ൽ തൃശൂരിലെ കണിമംഗലത്ത് 150 സ്ക്വയർഫീറ്റിൽ തുടങ്ങിയ ഹൈറിച്ച് അതിവേഗം വളർന്നു. ഹൈറിച്ച് ഗ്രൂപ്പിന്റെ യു.കെ. ആസ്ഥാനമായ കമ്പനിയായ ഹൈറോക്സിന് കീഴിലുള്ള എച്ച്.ആർ.സി. ക്രിപ്റ്റോ കറൻസിയും ശ്രദ്ധേയം.കഴിഞ്ഞവർഷം രണ്ട് ഡോളറിലാണ് ലോഞ്ച് ചെയ്തതെങ്കിൽ ഇപ്പോൾ പത്ത് ഡോളറാണ് വിൽപ്പന മൂല്യം. ബിറ്റ് കോയിന്റെ ചരിത്രത്തിൽ എച്ച്.ആർ.സി. കോയിൻ ചരിത്രം സൃഷ്ടിച്ചുവെന്നാലും വാർത്ത വന്നു. 1.60 കോടിയിലേറെ കസ്റ്റമർ ബാക്ക് അപ്പ് ഉണ്ടെന്ന് അവകാശപ്പെട്ട പ്രതാപന്റേയും ശ്രീനയുടേയും ജീവിതം വീണ്ടും പ്രതിസന്ധിയിലായി. ആർക്കിടെക്ട്, ഓൺലൈൻ സംരംഭക, സാമൂഹികപ്രവർത്തക, മോഡൽ ഇങ്ങനെ പല മേഖലകളിൽ കൈവച്ച ശ്രീനയും പ്രതാപനൊപ്പം ഒളിവിലാണ്.
2011ലെ പ്രതിസന്ധി കാലത്ത് ഹൃദ് രോഗിയായ അച്ഛനും തുണിക്കടയിൽ ജോലി ചെയ്യുന്ന അമ്മയും കൂടി ഒന്നരക്കോടിയുടെ കടം എങ്ങനെ വീട്ടും എന്ന ചിന്തയായിരുന്നു ശ്രീനയുടെ മനസ്സിൽ. ഭർത്താവ് ജയിലിലും. ശ്രീന പഠിച്ചതു തന്നെ ജീവിതത്തിൽ പയറ്റി. വീടുകൾ പണിതു നൽകാൻ തീരുമാനിച്ചു. കല്ലും മുള്ളും നിറഞ്ഞ വഴികൾ ചവിട്ടി സമ്പന്നതയുടെ ശ്രീകോവിലിലേക്കുള്ള തീർത്ഥയാത്രയായിരുന്നു അതെന്ന് മാധ്യമങ്ങളിലൂടെ ശ്രീന വിശദീകരിച്ചു. 2024ൽ മട്ടാഞ്ചേരി മ്യൂസിക് ക്ളബ് എന്ന ആദ്യ ബിഗ്ബഡ്ജറ്റ് സിനിമ എച്ച്.ആർ. പ്രൊഡക്ഷൻസിന്റെ ബാനറിൽ ശ്രീനപ്രതാപൻ പുറത്തിറക്കുന്നുവെന്നും വാർത്ത എത്തി. ആർ.എസ്.വിമലിന്റെ പുതിയ സിനിമ നിർമ്മിക്കാനുള്ള ഒരുക്കത്തിലാണ് ശ്രീനയെന്നും കേരള കൗമുദി അടക്കം റിപ്പോർട്ട് ചെയ്തു. കുടുംബചിത്രങ്ങളുടെ പ്രതാപകാലമാണ് ലക്ഷ്യം. അപ്പോഴും പ്രതിസന്ധികളുണ്ടായി.
ശ്രീനയ്ക്ക് ജീവകാരുണ്യപ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായാണ് മദർതെരേസ പുരസ്കാരം ലഭിച്ചത്. ശ്രേഷ്ഠവനിതാ പുരസ്കാരവും യംഗസ്റ്റ് ബിസിനസ് വുമൺ ഒഫ് ഇന്ത്യ ഇൻഡോ അറബ് ബിസിനസ് എക്സലൻസ് അവാർഡും മിസിസ് കേരളയുമെല്ലാം അങ്ങനെ തേടിയെത്തി. ബോഡി ഷെയ്മിംഗിന് പലപ്പോഴും ഇരയായപ്പോൾ, 2020 ൽ മിസ്സിസ് കേരള പട്ടം നേടിയാണ് പരിഹാസങ്ങൾക്ക് മറുപടി നൽകിയത്. അഴകളവുകൾ എങ്ങുമെത്താത്തവർക്കും സൗന്ദര്യ മത്സരത്തിൽ പങ്കെടുക്കാം എന്ന ആത്മവിശ്വാസം നൽകാൻ വേണ്ടിയാണ് മത്സരത്തിൽ പങ്കെടുത്തതെന്ന് ശീരന പറഞ്ഞിരുന്നു. പിന്നീട് തൃശൂർ ഫാഷൻ ഇവെന്റ് സംഘടിപ്പിച്ചു. ലാക്മെ ഫാഷൻ വീക്കിൽ സെലക്ഷൻ കിട്ടി. എക്സ്പ്രഷൻസ് മീഡിയ സംഘടിപ്പിച്ച 'മിസിസ് ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ' സൗന്ദര്യമത്സരത്തിലെ വിജയിപ്പട്ടത്തിൽ നിന്നാണ് സിനിമയിലേക്ക് ചേക്കേറിയത്. ഇതിനിടെയാണ് കമ്പനി വീണ്ടും വിവാദത്തിൽ പെടുന്നത്.
ഇത് ഇഡിയെ കബളപ്പിച്ച് മുങ്ങിയ കഥ
ഹൈറിച്ച്' ഓൺലൈൻ ഷോപ്പി ഉടമകൾ രക്ഷപ്പെട്ടതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) പറയുന്നു. തൃശ്ശൂരിൽ ഹൈറിച്ച് ഉടമകളുടെ വീട്ടിൽ ഇ.ഡി. റെയ്ഡിന് തൊട്ടുമുൻപാണ് കമ്പനി എം.ഡി. കെ.ഡി.പ്രതാപൻ, ഭാര്യയും കമ്പനി സിഇഒ.യുമായ ശ്രീന പ്രതാപൻ, ഡ്രൈവർ സരൺ എന്നിവർ ജീപ്പിൽ കടന്നുകളഞ്ഞത്. ഇവർക്കായി സംസ്ഥാന വ്യാപകമായി ജാഗ്രതാനിർദ്ദേശം നൽകാൻ ഇ.ഡി. ഉദ്യോഗസ്ഥർ പൊലീസിനോട് ആവശ്യപ്പെട്ടു.
ഹൈറിച്ച് സാമ്പത്തിക തട്ടിപ്പിൽ കമ്പനിയുടമ പ്രതാപന്റെ വീട്ടിൽ ഇ.ഡി. ഉദ്യോഗസ്ഥരുടെ റെയ്ഡ് നടക്കുകയും ചെയ്തു. ഇ.ഡി. ഉദ്യോഗസ്ഥർ ഇവിടേക്ക് എത്തുന്നതിന് തൊട്ടുമുൻപാണ് പ്രതാപനും ഭാര്യയും ഇവിടെനിന്ന് വാഹനത്തിൽ കടന്നുകളഞ്ഞതെന്നാണ് വിവരം. ഹൈറിച്ച് കമ്പനി നൂറുകോടിയോളം രൂപ വിദേശത്തേക്ക് കടത്തിയെന്ന പരാതിയിലാണ് ഇ.ഡി. പരിശോധന നടത്തുന്നത്. തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന 'ഹൈറിച്ച്' കമ്പനി നടത്തിയത് 1630 കോടി രൂപയുടെ തട്ടിപ്പാണെന്ന് നേരത്തെ പൊലീസ് റിപ്പോർട്ടിലും സൂചിപ്പിച്ചിരുന്നു. ഓൺലൈൻ ഷോപ്പിങ്ങിന്റെ മറവിൽ മണിച്ചെയിൻ തട്ടിപ്പാണെന്നാണ് തൃശ്ശൂർ കോടതിയിൽ പൊലീസ് നൽകിയ റിപ്പോർട്ടിൽ പരാമർശിച്ചിരുന്നത്.
ഇത് കേരളം കണ്ട ഏറ്റവും വലിയ മണിച്ചെയിൻ തട്ടിപ്പാകാൻ സാധ്യതയുണ്ടെന്നും ക്രിപ്റ്റോകറൻസി ഇടപാട് അടക്കം നിരവധി അനുബന്ധസ്ഥാപനങ്ങളും കമ്പനിക്കുണ്ടെന്നും പൊലീസ് റിപ്പോർട്ടിലുണ്ടായിരുന്നു. 'ഹൈറിച്ച്' ഓൺലൈൻ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം 126 കോടിയുടെ നികുതിവെട്ടിപ്പ് നടത്തിയതായി നേരത്തെ ജി.എസ്.ടി. വകുപ്പ് കണ്ടെത്തിയിരുന്നു. നികുതിവെട്ടിപ്പിൽ കമ്പനി ഡയറക്ടറായ കോലാട്ട് പ്രതാപൻ അറസ്റ്റിലാവുകയും ചെയ്തു. ഇതിനുപിന്നാലെ കമ്പനിയുടെ സ്വത്ത് താത്കാലികമായി മരവിപ്പിക്കാൻ ബഡ്സ് ആക്ട് കോംപിറ്റന്റ് അഥോറിറ്റി എല്ലാ ജില്ലാ കളക്ടർമാർക്കും നിർദ്ദേശം നൽകിയിരുന്നു.
MNM Recommends
-
കാഞ്ഞിരത്തുംമൂട് സ്വദേശി ജോർജ് കുടുംബത്തിനും ഉള്ളത് നാല് കോടിയുടെ കടബാധ്യത; ഇളയമകൻ നേരത്തെ തോട്ടിൽ വീണു മരിച്ചു; സാമ്പത്തിക ബാധ്യത കാരണം തുണിക്കട പൂട്ടി, വാടക വീട്ടിലേക്ക് താമസം മാറി; നാടുവിട്ടവരെ കണ്ടത് കാറിനുള്ളിൽ മരിച്ച നിലയിൽ; കമ്പത്തേത് കീടനാശിനി കഴിച്ചുള്ള ആത്മഹത്യ -
സ്വാതി മലിവാൽ വിഷയത്തിൽ ആകെ പെട്ട് ആംആദ്മി പാർട്ടി; സ്വാതിയെ കൈയേറ്റം ചെയ്ത ബിഭവ് കുമാറിനെ വിളിച്ചു വരുത്താൻ ദേശീയ വനിതാ കമ്മീഷൻ; വെള്ളിയാഴ്ച്ച ഹാജരാകാൻ നോട്ടീസ്; ആഭ്യന്തര അന്വേഷണത്തിൽ പ്രശ്നം തീർക്കാൻ ആപ്പ് ശ്രമിക്കവേ മുതലെടുക്കാൻ ബിജെപി -
താൻ രാജ്യം വിട്ടെന്ന് സമ്മതിച്ച് രാഹുൽ; ബംഗ്ലൂരുവിലൂടെ സിംഗപ്പൂരിലെത്തിയത് ജർമ്മനിയിലേക്ക് പറക്കാൻ; ജർമൻ പൗരത്വമുള്ള രാഹുലിനെ ഇനി കേരളാ പൊലീസിന് കിട്ടാൻ കടമ്പകൾ ഏറെ; ഭാര്യ ബന്ധുക്കൾക്കെതിരെ അനാവശ്യ ആരോപണങ്ങളുയർത്തി പിടിച്ചു നിൽക്കാൻ ശ്രമം; രണ്ടാം കെട്ടുകാരൻ ന്യായം പറയുമ്പോൾ -
കൈക്ക് ശസ്ത്രക്രിയക്കെത്തിയ കുഞ്ഞിന്റെ നാവിൽ ശസ്ത്രക്രിയ നടത്തി ഡോക്ടർ; കോഴിക്കോട് മെഡി.കോളേജിൽ വീണ്ടും ഗുരുതര ചികിത്സാപ്പിഴവ്; വിവാദമായപ്പോൾ കുഞ്ഞിന്റെ നാവിനും തടസ്സമുണ്ടായിരുന്നുവെന്ന് ആശുപത്രി സൂപ്രണ്ടിന്റെ വിശദീകരണം; അന്വേഷണം നടത്തും -
ഭർതൃമാതാവും സുഹൃത്തും ഭർത്താവും ഒരുമിച്ചിരുന്ന് മദ്യപിച്ചു; എന്നെ നിർബന്ധിച്ച് ബിയർ കുടിപ്പിച്ചു; മദ്യം കഴിച്ച് ശീലമില്ലാത്തതിനാൽ ഞാൻ ഛർദിച്ചു; മർദനവും എല്ലാവരും അറിഞ്ഞു തന്നെ; നവവധുവിന്റെ മൊഴിയിൽ കുടുംബവും കുടുങ്ങും; ഇടപെട്ട് ഗവർണ്ണറും; പന്തീരാങ്കാവിലെ പ്രതി രക്ഷപ്പെട്ടു -
തമിഴ്നാട് കമ്പത്ത് കാറിനുള്ളിൽ മരിച്ചത് കോട്ടയം സ്വദേശികളായ ദമ്പതികളും മകനും; വിഷം കഴിച്ച് ജീവനൊടുക്കിയതെന്ന് സൂചനകൾ; ഭക്ഷണത്തിന്റെ അവശിഷ്ടങ്ങളും രക്തം ചർദ്ദിച്ചതിന്റെ ലക്ഷണങ്ങളും വാഹനത്തിൽ; തുണിക്കച്ചവടത്തെ തുടർന്ന് സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി നാട്ടുകാർ -
വിധി ഹൈക്കോടതി റദ്ദാക്കാത്തതു കൊണ്ട് ഇനി പെൻഷനില്ല; സിസ്റ്റർ അഭയ കേസ് പ്രതിയായ ഫാദർ തോമസ് എം കോട്ടൂരാന് ഇനി വിരമിക്കൽ ആനുകൂല്യമില്ല; പ്രതിയുടെ ആവശ്യം തള്ളി സർക്കാർ; ധനകാര്യ വകുപ്പ് ഉത്തരവിന്റെ പൂർണ്ണ രൂപം -
കേന്ദ്ര സർവ്വകലാശാലയിൽ ക്ളാസിനിടെ ബോധരഹിതയായി വീണ വിദ്യാർത്ഥിനിയോട് പ്രഥമ ശ്രുശ്രൂഷ നൽകുന്നതിനിടെ മോശമായി പെരുമാറിയ വില്ലൻ; സഹ അദ്ധ്യാപികയെ കയറിപിടിച്ചത് അടക്കം നിരവധി പരാതികൾ; ഡോ ഇഫ്തികർ അഹമ്മദിനെതിരെ കൂടുതൽ ആരോപണങ്ങൾ -
ആർ ശങ്കറിനു ശേഷം ഒരു ഈഴവ കോൺഗ്രസ് നേതാവും മുഖ്യമന്ത്രിയായില്ല; ആന്റണിയും ഉമ്മൻ ചാണ്ടിയും മുഖ്യമന്ത്രിമാരായപ്പോൾ ഒപ്പമുണ്ടായിരുന്ന വയലാർ രവി തഴയപ്പെട്ടു! കെപിസിസി അധ്യക്ഷനാകാൻ ആടൂർ പ്രകാശ് റെഡി! എ ഗ്രൂപ്പിന്റെ ക്രൈസ്തവ അജണ്ട പൊളിക്കാൻ ഐ വിഭാഗം -
ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം സുനിൽ ഛേത്രി ബൂട്ടഴിക്കുന്നു; അവസാന മത്സരം ജൂൺ ആറിന് കുവൈത്തിനെതിരെ; 39ാം വയസിൽ വിരമിക്കുന്നത് അന്താരാഷ്ട്ര ഫുട്ബാളിൽ ഇന്ത്യക്കായി 94 ഗോളുകൾ നേടിയ കളിക്കാരൻ -
ഒന്നുകിൽ സീസണിൽ മുഴുവനായി കളിക്കുക; അല്ലെങ്കിൽ വരാതിരിക്കുക; ഐപിഎല്ലിലെ ഇംഗ്ലീഷ് താരങ്ങളുടെ മടക്കത്തിൽ വിമർശനവുമായി ഇർഫാൻ പത്താൻ -
ഒരു രജിസ്റ്റർ മാരീജ് ചെയ്താൽ പിന്നെ കല്യാണം കഴിക്കണമെങ്കിൽ ഡിവോഴ്സ് നേടേണ്ടത് അനിവാര്യത; രാഹുലിനെ പറവൂരിലെ പെൺകുട്ടിയുമായി കല്യാണം കഴിപ്പിച്ചത് ആദ്യ വിവാഹം അസാധുവാകുന്നതിന് മുമ്പ്; പന്തീരാങ്കാവിലേത് ഞെട്ടിക്കുന്ന വിവാഹ തട്ടിപ്പ്; ആ കുടുംബം മുഴുവൻ പ്രതികളാകണം; രാഹുൽ സിംഗപ്പൂരിലോ? -
ഒരു ടീം എന്ന നിലയിൽ നന്നായി കളിക്കാനാവാത്തത് എന്താണെന്ന് കണ്ടെത്തേണ്ടതുണ്ട്; ഒറ്റക്ക് കളി ജയിപ്പിക്കാൻ ആരെങ്കിലും ഒരാൾ മുന്നോട്ട് വന്നേ പറ്റൂ; പഞ്ചാബിനെതിരായ തോൽവിയിൽ പ്രതികരിച്ചു സഞ്ജു സാംസൺ -
ഒമാനിൽ മരിച്ച നമ്പി രാജേഷിന്റെ മൃതദേഹവുമായി എയർ ഇന്ത്യാ ഓഫീസിന് മുന്നിൽ ബന്ധുക്കളുടെ പ്രതിഷേധം; ഭാര്യയും അമ്മയും എത്താത്തത് ആൻജിയോപ്ലാസ്റ്റി ചികിത്സ കഴിഞ്ഞ രാജേഷിന് താങ്ങാനാവാത്ത വേദനയായി; ആ മരണത്തിന് ഉത്തരവാദി വിമാനക്കമ്പനി തന്നെ -
കഞ്ചാവ് കൃഷി നിയമവിധേയമാക്കി പണമുണ്ടാക്കാൻ ഒരു ശ്രമം; അടുത്തതായി എല്ലാ സർക്കാർ സ്ഥാപനങ്ങളും സ്വകാര്യവൽക്കരിക്കാനും നീക്കം; പാക്കിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ് അടക്കം സ്വകാര്യവൽക്കരിക്കും; മൂക്കുമുട്ടിയ കടത്തിൽ നിന്നു കരകയറാൻ പലവഴി തേടി പാക്കിസ്ഥാൻ -
ഇന്ത്യ ചന്ദ്രനിൽ ഇറങ്ങുമ്പോൾ, തുറന്ന ഓടകളിൽ വീണ് കുട്ടികൾ മരിക്കുന്ന അവസ്ഥയാണ് പാക്കിസ്ഥാനിൽ; 15 വർഷമായി കറാച്ചിക്ക് അൽപം ശുദ്ധജലം പോലും നൽകിയില്ല; ഇന്ത്യൻ നേട്ടചൂണ്ടിക്കാട്ടി നാഷണൽ അസംബ്ലിയിൽ ചോദ്യവുമായി പാക് നേതാവ് സെയ്ദ് മുസ്തഫ കമാൽ -
സൈബർ ആക്രമണത്തിൽ ആർ സി സിയിലെ പേഷ്യന്റ് കെയർ സംവിധാനം തടസപ്പെട്ടെന്ന് എഫ് ഐ ആർ; കൊറിയൻ അട്ടിമറിക്കാർക്കെതിരെ തുമ്പൊന്നും കണ്ടെത്താൻ പൊലീസ് അന്വേഷണത്തിന് കഴിയുന്നില്ല; ആർ സി സിയിലെ നുഴഞ്ഞു കയറ്റം പിടിക്കാൻ കേന്ദ്ര ഏജൻസി അനിവാര്യം -
ശ്രീലങ്കയ്ക്ക് മുകളിൽ ചക്രവാതച്ചുഴി; ലക്ഷദ്വീപിലേക്ക് ഒരു ന്യൂനമർദ്ദപാത്തി; തെക്കൻ കർണാകടയ്ക്ക് മുകളിൽ വിദർഭയിലേക്ക് മറ്റൊരു ന്യൂനമർദ്ദപാത്തിയും; ശനിയാഴ്ചയോടെ തെക്കൻ ആൻഡമാനിൽ കാലവർഷം എത്തും; കേരളത്തിലും അതിവേഗം എടവപ്പാതി തുടങ്ങും; കാലവർഷം ശക്തമാകാൻ സാധ്യത -
റെയിൽവേ ട്രാക്കിലൂടെ മുന്നോട്ടു പോയ ഇരുവരും ട്രെയിൻ വരുന്നതു കണ്ടു പരസ്പരം ആലിംഗനം ചെയ്തു നിന്നതായി ദൃക്സാക്ഷികൾ; പ്രണയം വീട്ടുകാർക്ക് അറിയില്ല; അന്തുവും മീനാക്ഷിയും ജീവനൊടുക്കിയത് എന്തിന്? ഇൻസ്റ്റാഗ്രാം സൗഹൃദം മരണമായപ്പോൾ -
കറവ കഴിഞ്ഞ് മുത്തച്ഛൻ തിരിച്ചെത്തിയപ്പോൾ കുട്ടിയില്ല; മലയാളം സംസാരിക്കുന്ന മെലിഞ്ഞ ശരീര പ്രകൃതിയുള്ള ആളാണ് ക്രൂരതയ്ക്ക് പിന്നിൽ; മുത്തച്ഛൻ കറവയ്ക്ക് പോയപ്പോൾ വീട്ടിൽ കയറിയ പ്രതി; കഞ്ഞങ്ങാട്ടെ വില്ലനെ കണ്ടെത്താൻ ഊർജ്ജിത അന്വേഷണം; ഇത് കേരളം ഇതുവരെ കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത ക്രൂരത
Most Read
- പോളിങ് ശതമാനം കുറഞ്ഞതുകൊണ്ട് ബിജെപി താഴെയിറങ്ങുന്ന അദ്ഭുതം സംഭവിക്കില്ല; മോദിയുടെ പാർട്ടിക്ക് 300 ലധികം സീറ്റ് കിട്ടും; ദക്ഷിണേന്ത്യയിൽ വോട്ടുശതമാനവും സീറ്റും കൂടും; ബിജെപി പയറ്റുന്നത് മന: ശാസ്ത്രപരമായ തന്ത്രം: പ്രശാന്ത് കിഷോർ
- തന്റെ മകളെ ബലംപ്രയോഗിച്ച് മദ്യപിപ്പിക്കാനും സിഗരറ്റ് വലിപ്പിക്കാനും ശ്രമിച്ച രാഹുൽ, അതിന്റെ ഫോട്ടോയെടുത്തു; രാഹുലിന്റെ അമ്മയും സഹോദരിയും സംശയ നിഴലിൽ; പീഡിപ്പിച്ച ശേഷം ജർമ്മൻപൗരനായ മലയാളി മുങ്ങിയത് ബംഗ്ലൂരുവിലേക്കോ? ഭർത്താവിന്റേത് സൈക്കോ ആക്രമണമെന്ന് നവ വധു; രാഹുൽ ഒളിവിൽ തുടരുമ്പോൾ
- നിറം 2 ഉൾപ്പെടെ അഞ്ചു സിനിമകളിൽ നിക്ഷേപിച്ചാൽ നല്ല ലാഭം നേടി തരാമെന്ന് വാഗ്ദാനം; ദോഹയിൽ പലതവണ എത്തി ജോണിയും മകൻ റോൺ ജോണിയും ക്യാൻവാസ് ചെയ്തപ്പോൾ വിശ്വസിച്ചു; 2.75 കോടി വാങ്ങിയിട്ട് പറ്റിച്ചു; കാനഡയിൽ താമസിക്കുന്ന വ്യവസായിയുടെ പരാതിയിൽ ജോണി പിടിയിലായത് ദുബായിലേക്ക് പറക്കാൻ ഒരുങ്ങുമ്പോൾ; മകന് വേണ്ടി തിരച്ചിൽ തുടരുന്നു
- ഇന്ത്യ ചന്ദ്രനിൽ ഇറങ്ങുമ്പോൾ, തുറന്ന ഓടകളിൽ വീണ് കുട്ടികൾ മരിക്കുന്ന അവസ്ഥയാണ് പാക്കിസ്ഥാനിൽ; 15 വർഷമായി കറാച്ചിക്ക് അൽപം ശുദ്ധജലം പോലും നൽകിയില്ല; ഇന്ത്യൻ നേട്ടചൂണ്ടിക്കാട്ടി നാഷണൽ അസംബ്ലിയിൽ ചോദ്യവുമായി പാക് നേതാവ് സെയ്ദ് മുസ്തഫ കമാൽ
- ആർ ശങ്കറിനു ശേഷം ഒരു ഈഴവ കോൺഗ്രസ് നേതാവും മുഖ്യമന്ത്രിയായില്ല; ആന്റണിയും ഉമ്മൻ ചാണ്ടിയും മുഖ്യമന്ത്രിമാരായപ്പോൾ ഒപ്പമുണ്ടായിരുന്ന വയലാർ രവി തഴയപ്പെട്ടു! കെപിസിസി അധ്യക്ഷനാകാൻ ആടൂർ പ്രകാശ് റെഡി! എ ഗ്രൂപ്പിന്റെ ക്രൈസ്തവ അജണ്ട പൊളിക്കാൻ ഐ വിഭാഗം
- റെയിൽവേ ട്രാക്കിലൂടെ മുന്നോട്ടു പോയ ഇരുവരും ട്രെയിൻ വരുന്നതു കണ്ടു പരസ്പരം ആലിംഗനം ചെയ്തു നിന്നതായി ദൃക്സാക്ഷികൾ; പ്രണയം വീട്ടുകാർക്ക് അറിയില്ല; അന്തുവും മീനാക്ഷിയും ജീവനൊടുക്കിയത് എന്തിന്? ഇൻസ്റ്റാഗ്രാം സൗഹൃദം മരണമായപ്പോൾ
- കറവ കഴിഞ്ഞ് മുത്തച്ഛൻ തിരിച്ചെത്തിയപ്പോൾ കുട്ടിയില്ല; മലയാളം സംസാരിക്കുന്ന മെലിഞ്ഞ ശരീര പ്രകൃതിയുള്ള ആളാണ് ക്രൂരതയ്ക്ക് പിന്നിൽ; മുത്തച്ഛൻ കറവയ്ക്ക് പോയപ്പോൾ വീട്ടിൽ കയറിയ പ്രതി; കഞ്ഞങ്ങാട്ടെ വില്ലനെ കണ്ടെത്താൻ ഊർജ്ജിത അന്വേഷണം; ഇത് കേരളം ഇതുവരെ കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത ക്രൂരത
- എക്സ്ട്രീം ഇസ്ലാമിസ്റ്റിനെവെച്ച് തട്ടിക്കൂട്ടിയ 'പുഴു'വിനെ എതിർത്തത് ഭിന്നത കൂട്ടി; പ്രൊഡ്യൂസർ പെണ്ണുകേസിൽ പെട്ടതോടെ രാജേഷ് കൃഷ്ണ പ്രൊജക്റ്റിലെത്തി; ഗാർഹിക പീഡനകേസ് കൊടുത്ത് ഭാര്യ; എല്ലാമറിയാവുന്ന മമ്മൂട്ടിയും കൈവിട്ടു; ഷർഷാദിന്റെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്
- 2022ൽ പുറത്താക്കിയത് മുതലപ്പൊഴി വിവാദത്തിൽ; ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് കെപിസിസിയുടെ താൽകാലിക ചുമതലയിൽ എത്തിയപ്പോൾ ഹസൻ തിരിച്ചെടുത്തു; സുധാകരൻ കസേരയിൽ എത്തിയപ്പോൾ വീണ്ടും പുറത്ത്; ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തന് കോൺഗ്രസിൽ സംഭവിക്കുന്നത്
- ഒരു രജിസ്റ്റർ മാരീജ് ചെയ്താൽ പിന്നെ കല്യാണം കഴിക്കണമെങ്കിൽ ഡിവോഴ്സ് നേടേണ്ടത് അനിവാര്യത; രാഹുലിനെ പറവൂരിലെ പെൺകുട്ടിയുമായി കല്യാണം കഴിപ്പിച്ചത് ആദ്യ വിവാഹം അസാധുവാകുന്നതിന് മുമ്പ്; പന്തീരാങ്കാവിലേത് ഞെട്ടിക്കുന്ന വിവാഹ തട്ടിപ്പ്; ആ കുടുംബം മുഴുവൻ പ്രതികളാകണം; രാഹുൽ സിംഗപ്പൂരിലോ?