സന്നിധാനത്ത് എത്തി അയ്യപ്പന് മുമ്പിൽ തൊഴു കൈയോടെ പൊട്ടിക്കരഞ്ഞ് ഐജി ശ്രീജിത്ത്; കണ്ണുകൾ നിറഞ്ഞ് അയ്യപ്പന് മുന്നിൽ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പ്രാർത്ഥിക്കുന്ന ചിത്രങ്ങൾ ചർച്ചയാക്കി വിശ്വാസികൾ; ഐപിഎസുകാരന്റെ മുഖത്ത് നിറയുന്നത് ചെയ്ത തെറ്റിന്റെ പശ്ചാത്തപമെന്ന് വിലയിരുത്തി ഭക്തർ; രഹ്നാ ഫാത്തിമയെ നടപ്പന്തൽ വരെ എത്തിച്ചതിൽ വിശ്വാസിയായ ശ്രീജിത്ത് ധർമ്മ ശാസ്താവിന് മുമ്പിൽ മാപ്പിരുന്നതോ? സോപാനത്തെ ശ്രീജിത്തിന്റെ പ്രാർത്ഥനാ ഫോട്ടോ വൈറലാകുമ്പോൾ
സന്നിധാനം: ശബരിമല ഭഗാവന് മുമ്പിൽ തൊഴു കൈയോടെ പൊട്ടിക്കരഞ്ഞ് ഐജി ശ്രീജിത്ത്. ഇന്നലെ വൈകിട്ടാണ് ശ്രീജിത്ത് സന്നിധാനത്ത് എത്തിയത്. ശബരിമലയിലെ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് സന്നിധാനത്ത് എത്തിയത്. ഇതിന് ശേഷം നേരെ ക്ഷേത്രത്തിലേക്ക് പോയി. കൈകൂപ്പി പ്രാർത്ഥിച്ചു. ഇന്ന് രാവിലെ വീണ്ടും പ്രാർത്ഥിക്കാനെത്തി. ഇതിനിടെയാണ് കണ്ണുകൾ നിറഞ്ഞൊഴുകിയത്. തികഞ്ഞ വിശ്വാസിയായ ഐജിയുടെ കണ്ണുനീർ ക്യാമറക്കണ്ണുകളിലും പതിഞ്ഞു. ഈ ഫോട്ടോ നിമിഷ നേരം കൊണ്ട് സോഷ്യൽ മീഡിയയിലുമെത്തി. അത് വൈറലാകുകയും ചെയ്തു. ചെയ്ത തെറ്റിന് ശബരിമല അയ്യപ്പനോട് ഐജി മാപ്പുപറഞ്ഞുവെന്ന വിലയിരുത്തലാണ് വിശ്വാസികൾ ഉയർത്തുന്നത്.
കടുത്ത വിശ്വാസിയാണ് ഐജി ശ്രീജിത്ത്. എല്ലാ മാസവും മൂകാംബിക ക്ഷേത്രത്തിൽ പോകുന്ന ഭക്തൻ, ശബരിമലയോടും ശ്രീജിത്തിന്റെ നിലപാട് വിശ്വാസിയുടേതായിരുന്നു. എന്നാൽ പൊലീസ് യൂണിഫോം ഇടുമ്പോൾ വിശ്വാസത്തിന് സാധ്യതയില്ല. ശബരിമലയിൽ നിർണ്ണായക ചുമതലയുമായി ശ്രീജിത്ത് എത്തിയതോടെ വിശ്വാസിയെന്ന മുഖം മാറ്റി വയ്ക്കേണ്ടി വന്നു. രഹ്നാ ഫാത്തിമയ്ക്ക് എസ്കോർട്ട് പോകേണ്ടിയും വന്നു. ഇത് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എംവി ജയരാജന്റെ നിർദ്ദേശ പ്രകാരമായിരുന്നുവെന്ന് മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു. രഹ്നാ ഫാത്തിമയുമായി നടപ്പന്തലിൽ എത്തിയ ശ്രീജിത്ത് നിലപാട് മാറ്റി. ശരണം വിളി എത്തിയതോടെ തനിക്ക് മുന്നോട്ട് പോകാനാകില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ഐജി അറിയിക്കുകയും ചെയ്തു. ഇതോടെയാണ് കാര്യങ്ങൾ മാറിമറിച്ചത്.
ഇത് തന്നെയാണ് അയ്യപ്പ സന്നിധിയിൽ പൊട്ടിക്കരയുന്ന ശ്രീജിത്തിന്റെ ഫോട്ടോയും ചർച്ചയാക്കുന്നത്. രഹ്നാ ഫാത്തിമയുടെ ശബരിമല കയറ്റം ഏറെ ചർച്ചയായിരുന്നു. ശബരിമല കയറി നടപ്പന്തൽ വരെ എത്താൻ രഹ്നാ ഫാത്തിമയ്ക്ക് കഴിഞ്ഞിരുന്നു. ഇവർക്കൊപ്പം കവിതയെന്ന മാധ്യമ പ്രവർത്തകയും ഉണ്ടായിരുന്നു. സന്നിധാനത്തെ ശരണം വിളി പ്രതിഷേധമാണ് രഹ്നാ ഫാത്തിമയുടെ ശ്രമം അവസാനിപ്പിച്ചത്. ഇതിന്റെ പേരിൽ വിവാദത്തിലായത് ഐജി ശ്രീജിത്തായിരുന്നു. രഹ്നാ ഫാത്തിമയുടെ പേരും വിവരവും മറച്ചു വച്ച് മലകയറ്റാൻ പൊലീസ് തീരുമാനിച്ചതും മറ്റും ഏറെ ചർച്ചയായി. ഇതിനൊപ്പം കവിതയെന്ന മാധ്യമ പ്രവർത്തകയ്ക്ക് പൊലീസിന്റെ പ്രൊട്ടക്ഷൻ യൂണിഫോമും നൽകി. ഇതിന് പിന്നാലെ പൊലീസിനെതിരെ ആരോപണങ്ങളെത്തി. ഐജി മനോജ് എബ്രഹാമും വിവാദത്തിലായി. എന്നാൽ രഹ്നാ ഫാത്തിമയെ അനുഗമിച്ച ശ്രീജിത്തിനായിരുന്നു കൂടുതൽ ചീത്തപ്പേര്. എന്നാൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായ എംവി ജയരാജന്റെ നിർദ്ദേശമാണ് പൊലീസുകാർ അനുസരിച്ചതെന്നാണ് മറുനാടന് ലഭിച്ച വിവരം.
പൊലീസിന് നിർദ്ദേശം നൽകിയത് എംവി ജയരാജനാണെന്നാണ് പുറത്തുവന്ന റിപ്പോർട്ട്. സുപ്രീംകോടതി വിധി അനുസരിച്ച് യുവതിയെ സന്നിധാനത്ത് എത്തിച്ചേ മതിയാകൂവെന്ന് ജയരാജനാണ് പൊലീസ് നേതൃത്വത്തോട് ആവശ്യപ്പെട്ടത്. ഇത് അംഗീകരിക്കാൻ ഐജി ശ്രീജിത്ത് ഉൾപ്പെടെയുള്ളവർ നിർബന്ധിതമാവുകയായിരുന്നു. ഐജി ശ്രീജിത്തിന് സന്നിധാനത്തെ ചുമതലയാണ് ഉള്ളത്. അതുകൊണ്ട് തന്നെ പമ്പയിൽ നിന്ന് യുവതിയുമായി പോകേണ്ട ബാധ്യത ഐജിക്കില്ല. മരക്കൂട്ടം മുതൽ മാത്രമേ ഐജിയുടെ സുരക്ഷാ ചുമതല തുടങ്ങുന്നുള്ളൂ. എന്നാൽ നിലയ്ക്കലിലെ പൊലീസ് ഓപ്പറേഷനിലൂടെ ഐജി മനോജ് എബ്രഹാമിനെതിരെ നിരവധി ആരോപണങ്ങൾ ഉയർന്നു. ഈ സാഹചര്യത്തിൽ രഹ്നയ്ക്കൊപ്പം മനോജ് എബ്രഹാം പോകുന്നത് പ്രശ്നം വഷളാക്കുമെന്നും തിരിച്ചറിഞ്ഞു. ഈ സാഹചര്യത്തിലാണ് ഐജി ശ്രീജിത്ത് രഹ്നയ്ക്കൊപ്പം മല ചവിട്ടേണ്ടി വന്നത്.
സന്നിധാനത്ത് എത്തും വരെ പേരും വിവരവും രഹസ്യമാക്കി വയ്ക്കണമെന്നായിരുന്നു നിർദ്ദേശം. ഇത് ഇടയ്ക്ക് വച്ച് പൊളിഞ്ഞു. ചുംബന സമര നായികയാണ് രഹ്നയെന്ന് വിശ്വാസികൾ തിരിച്ചറിഞ്ഞു. രഹ്നാ ഫാത്തിമയെന്ന പേരു കൂടി ചർച്ചയായതോടെ പ്രതിഷേധം പരിധി വിട്ടു. നടപ്പന്തലിൽ എത്തിയപ്പോഴാണ് പ്രശ്നത്തിന്റെ ഗൗരവം ശ്രീജിത്തിനും മനസ്സിലായത്. ഇതോടെ ഭക്തനായ ശ്രീജിത്തും പതറി. മൂകാംബികാ ദേവിയുടെ അടിയുറച്ച വിശ്വാസിയാണ് ശ്രീജിത്ത്. മൂകാംബിക ക്ഷേത്ര ദർശനത്തിന് ശേഷമാണ് ശ്രീജിത്ത് പമ്പയിലെത്തിയത്. വിശ്വാസം ഒരു ഭാഗത്തും ജയരാജന്റെ നിർദ്ദേശം മറുഭാഗത്തും. വലിയ പ്രതിസന്ധിയിലേക്ക് കാര്യങ്ങൾ പോയി. നടപ്പന്തലിൽ തടിച്ചു കൂടിയവർക്ക് നേരെ ലാത്തി പ്രയോഗിക്കാനും ഐജി തയ്യാറായിരുന്നില്ല. അവരെ ബലപ്രയോഗത്തിലൂടെ മാറ്റിയാൽ കാര്യങ്ങൾ കൈവിടുമെന്ന് ഐജി തിരിച്ചറിഞ്ഞു. ഇതോടെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ കാര്യങ്ങൾ അറിയിച്ചു.
സംസ്ഥാന സർക്കാരിന് വലിയ പേരു ദോഷം നടപ്പന്തലിലെ ഓപ്പറേഷൻ എത്തിക്കുമെന്നും അറിയിച്ചു. ഇതിനെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും അംഗീകരിച്ചു. ഇതോടെ ജയരാജന്റെ നിർദ്ദേശം ഐജി തന്ത്രപരമായി മറികടന്നു. എത്തിയത് ആക്ടിവിസ്റ്റാണെന്ന് തിരിച്ചറിഞ്ഞതോടെ പ്രശ്നങ്ങൾ കൈവിടുമെന്ന് കടകംപള്ളിയും തിരിച്ചറിഞ്ഞു. പന്തളം രാജകുടുംബവും തന്ത്രി കുടുംബവും എല്ലാം കടുത്ത നിലപാട് എടുത്തതോടെ രക്ഷപ്പെട്ടത് ശ്രീജിത്തായിരുന്നു. യുവതി കയറിയാൽ നടയടയ്ക്കണമെന്ന പന്തളം കൊട്ടാരത്തിന്റെ നിലപാട് തന്ത്രിയും അംഗീകരിച്ചതോടെ പ്രശ്നങ്ങളിൽ നിന്ന് ശ്രീജിത്ത് ഒരു പരിധി വരെ രക്ഷപ്പെടുകയായിരുന്നു. രഹ്നയെ കൊണ്ടു പോയത് ഐജി ശ്രീജിത്താണെന്ന പ്രചരണം കൂടുതൽ ശക്തമായി ഉയരാത്തിന് കാരണം നടപ്പന്തലിൽ ശ്രീജിത്ത് നടത്തിയ ഇടപെടലായിരുന്നു. രഹ്നയെ എങ്ങനേയും പതിനെട്ടാംപടി കയറ്റാനുറച്ച് പോയ ശ്രീജിത്ത് നടപ്പന്തലിലെത്തിയതോടെ ആളാകെ മാറിയെന്നാണ് അവിടെ ഉണ്ടായിരുന്ന ദേവസ്വം ഉദ്യോഗസ്ഥൻ മറുനാടനോട് പറഞ്ഞത്.
നടപ്പന്തലിലെ ഭക്തരെ കാണാൻ ശ്രീജിത്ത് പോകുമ്പോൾ മാറിയില്ലെങ്കിൽ ബലം പ്രയോഗിക്കുമെന്ന മുന്നറിയിപ്പ് ഐജി നൽകാൻ പോകുന്നുവെന്നാണ് ഏവരും കരുതിയത്. എന്നാൽ ഭക്തരുടെ അടുത്തെത്തി ശ്രീജിത്ത് പറഞ്ഞത് അങ്ങനെയായിരുന്നില്ല. നിങ്ങളെ ബലപ്രയോഗത്തിലൂടെ മാറ്റി ഞാൻ മുന്നോട്ട് പോകില്ല. എന്നെ മുന്നോട്ട് പോകാൻ അനുവദിക്കണമെന്നായിരുന്നു. എന്നാൽ വിശ്വാസം മറികടക്കാൻ സമ്മതിക്കില്ലെന്ന് ഭക്തർ പറഞ്ഞു. ഇതോടെ കാര്യങ്ങൾ ഞാൻ സർക്കാരുമായി സംസാരിക്കട്ടേ എന്നായി ഐജി. പിന്നാലെ ദേവസ്വം മന്ത്രിയെ സംഭവത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തി. തനിക്ക് മുന്നോട്ട് പോകാനാകില്ലെന്നും പറഞ്ഞു. എല്ലാം പറഞ്ഞ് ഏൽപ്പിച്ച ജയരാജനോട് ഒന്നും സംസാരിച്ചതുമില്ല. അങ്ങനെ യുവതികളുമായി ഐജി മലയിറങ്ങി.
ഇന്ന് വീണ്ടും മലകയറാൻ യുവതികളെത്തുമ്പോൾ പൊലീസിന്റെ കൂട്ടായ തീരുമാനമാക്കി മാറ്റാനും ഐജി ശ്രീജിത്ത് ശ്രമിച്ചു. എഡിജിപി അനിൽകാന്ത് അടക്കമുള്ളവരുടെ സാന്നിധ്യത്തിലാണ് ചർച്ചകൾ നടത്തിയത്. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞാൽ താൻ അനുസരിക്കുമെന്ന നിലപാടും എടുത്തു. എന്നാൽ നടപ്പന്തലിന് അപ്പുറത്തേക്ക് യുവതീ പ്രവേശനം അസാധ്യമാണെന്ന് സാഹചര്യവും വിശദീകരിച്ചു. ബലപ്രയോഗം ഉണ്ടാക്കുന്നത് ഗുണകരമാകില്ലെന്നും അറിയിച്ചു. ഇത് ശ്രീജിത്തിന്റെ മനസ്സിൽ കുറ്റബോധമായി മാറിയിരുന്നു. ഇതാണ് ശബരീശ സന്നിധിയിൽ ശ്രീജിത്തിന്റെ കണ്ണുകൾ നിറഞ്ഞൊഴുകാൻ കാരണമെന്നാണ് വിലയിരുത്തൽ.
MNM Recommends
-
പഠനകാലത്തെ പ്രണയം പൂവണിഞ്ഞില്ല; പൂർവ്വ വിദ്യാർത്ഥി വാട്സാപ്പിൽ വീണ്ടും അടുപ്പം പൂത്തുലഞ്ഞു; ബന്ധുക്കളുടെ നയപരമായ ഇടപെടൽ അനിലയുടെ കുടുംബത്തെ തകർത്തില്ല; കുടുംബം തകർന്നതിന്റെ വേദന മൃദു സ്വഭാവിയായ സുദർശന പ്രസാദിനെ മറ്റൊരാളാക്കി; അനിലയുടെ കൊല ആസൂത്രിതം -
കിഴക്കൻ ജറുസലേമിലെ അൽ ജസീറ ഓഫീസിൽ ഇസ്രയേൽ പൊലീസ് റെയ്ഡ്; കാമറ, കമ്പ്യൂട്ടർ, ഫോൺ അടക്കമുള്ള ഉപകരണങ്ങൾ പിടിച്ചെടുത്തു; 45 ദിവസത്തേക്കാണ് വിലക്ക് ഏർപ്പെടുത്തിയതെങ്കിലും ഇത് സ്ഥിരമാക്കാൻ ധാരണ; ആഗോള വിമർശനങ്ങളെ വകവെക്കാതെ ഇസ്രയേൽ -
സമാധാന ചർച്ചകൾക്കിടെ ഇസ്രയേലിലേക്ക് ഹമാസിന്റെ റോക്കറ്റ് ആക്രമണം; മൂന്ന് ഇസ്രയേലി സൈനികർ കൊല്ലപ്പെട്ടു; റഫാ നഗരത്തിൽ മിെൈസെൽ ആക്രമണം നടത്തി തിരിച്ചടിച്ച് ഇസ്രയേലും; 19 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ; ഗസ്സയിൽ വെടിനിർത്തൽ ചർച്ചകൾ അനിശ്ചിതത്വത്തിൽ -
ഇന്തോനേഷ്യയും സിംഗപ്പൂരും ദുബായും സന്ദർശിക്കാൻ മുഖ്യമന്ത്രിക്ക് 16 ദിവസത്തെ വിദേശ സന്ദർശനാനുമതി; കൊച്ചിയിൽ നിന്നും വിമാനം കയറിയത് ഭാര്യയ്ക്കും കൊച്ചു മകനുമൊപ്പം; റിയാസും ഭാര്യ വീണയും നാല് ദിവസം മുമ്പേ പറന്നു; പിണറായിയും കുടുംബവും അവധിക്കാല ട്രിപ്പിൽ; വിശദാംശം പുറത്ത് -
സിപിഎം ലോക്കൽ കമ്മറ്റി അംഗത്തിന്റേത് വർഷങ്ങളായി തുടരുന്ന പരസ്യ മദ്യക്കച്ചവടം; പാർട്ടി പിൻബലമുള്ളതിനാൽ തൊടാൻ മടിച്ച് പൊലീസും എക്സൈസും; ഇക്കുറി കുടുക്കിയത് വളരെ രഹസ്യമായി: ഇടുക്കി പാമ്പാടുംപാറയിലെ സുദേവനിൽ നിന്ന് പിടികൂടിയത് ചാക്കു കണക്കിന് മദ്യം -
യുട്ഊബർ സവുക് ശങ്കർ റിമാൻഡിലായതിന് പിന്നാലെ സഹായികളെ കഞ്ചാവുമായി പൊലീസ് അറസ്റ്റ് ചെയ്തു; കുടുക്കിയതെന്ന ആക്ഷേപം ശക്തം -
തൃശൂരിൽ ഏറ്റവും കുറഞ്ഞത് 25,000 വോട്ടിന്റെ ഭൂരിപക്ഷമുണ്ടാകും; വോട്ട് മറിച്ചാലും മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കും; പത്മജ കോൺഗ്രസിന്റെ കാര്യം നോക്കണ്ട; കെ. സുധാകരന്റെ മടങ്ങിവരവിൽ വിവാദങ്ങളുടെ ആവശ്യമില്ല; കെ മുരളീധരൻ പറയുന്നു -
വെട്ടിയിട്ട അരളിച്ചെടി എടുത്തുകൊടുത്തു; പശുവും കിടാവും ചത്തു; മരണകാരണം അരളിച്ചെടിയിൽ നിന്നുള്ള വിഷബാധയെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് -
അന്നൂരിലെ വീട്ടിലേക്ക് അനില എത്തിയത് സുദർശന്റെ ബൈക്കിൽ; അടിക്കാൻ ഉപയോഗിച്ച ആയുധങ്ങൾ കണ്ടെത്താനായില്ല; വീട്ടിൽ നിന്നിറങ്ങയപ്പോൾ ഇട്ടിരുന്ന സാരിയും അപ്രത്യക്ഷം; അനിലയുടെ ഫോൺ കണ്ടെത്തിയത് വെള്ളോറയിൽ; ഈ കൊലയിൽ സർവ്വത്ര ദുരൂഹതകൾ -
മാസപ്പടിയിൽ കുഴൽനാടന്റെ ഹർജി തള്ളി; മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ വിജിലൻസ് അന്വേഷണമില്ല; തിരുവനന്തപുരം കോടതിയുടെ വിധി സിപിഎമ്മിനും സർക്കാരിനും ആശ്വാസം; തള്ളുന്നത് മാസപ്പടി കേസ് കോടതി നേരിട്ട് അന്വേഷിക്കണമെന്ന ആവശ്യം; രേഖകൾ അടക്കം നൽകിയിട്ടും കുഴൽനാടൻ തിരിച്ചടി -
തകർന്ന് വീണത് ഇരുമ്പ് ഗോവണി സംവിധാനം; കമ്പികൾക്കിടയിൽ കുടുങ്ങി ബീഹാറുകാരനെ പുറത്തെടുത്തത് ഏറെ പ്രയാസപ്പെട്ട്; ആ ഗോവണിയിൽ ഉണ്ടായിരുന്നതെല്ലാം അതിഥി തൊഴിലാളികൾ; മരിച്ചത് ബീഹാറുകാരൻ ഉത്തം; കൊച്ചി സ്മാർട്ട് സിറ്റിയിൽ അപകടമുണ്ടാത് 24 നില കെട്ടിടത്തിന്റെ പെയിന്റിങ് പണിക്കിടെ -
മണികണ്ഠൻ രണ്ട് കൊലപാതക കേസുകളിൽ പ്രതി; കാപ്പ ചുമത്തി നാടുകടത്തിയ ക്രിമിനൽ; ബാറിൽ തുടങ്ങി തർക്കം രാത്രിയിലെ ഹോക്കി സ്റ്റിക്കുപയോഗിച്ചുള്ള അടിയായി; കോടന്നൂരിൽ മനുവിനെ കൊന്നത് പ്രതികാരം -
കണ്ണൂരിൽ കിടന്നു പ്രതിഷേധം; എറണാകുളത്ത് സിഐടിയും സമരരംഗത്ത്; ആരെയും ടെസ്റ്റിന് കയറ്റില്ലെന്ന് തിരുവനന്തപുരത്തെ സമരക്കാർ; സംസ്ഥാനത്ത് ഇന്നും ഡ്രൈവിങ് ടെസ്റ്റ് പുനഃരാരംഭിക്കാനിയില്ല; മന്ത്രി ഗണേശിനെ വെല്ലുവിളിച്ച് സമരം -
കേന്ദ്ര ഗ്രാന്റിൽ ഒറ്റയടിക്ക് 15,904 കോടിയുടെ കുറവ്; സംസ്ഥാന സർക്കാരിന്റെ വരുമാനത്തിൽ 10,302 കോടിയുടെ ഇടിവ്, കേന്ദ്ര ഗ്രാന്റും സ്റ്റാംപ്ഡ്യൂട്ടിയും കുറഞ്ഞു; അക്കൗണ്ടന്റ് ജനറലിന്റെ ഏറ്റവും പുതിയ കണക്ക് പുറത്ത്; കേരളം സാമ്പത്തിക പ്രതിസന്ധിയിൽ തന്നെ -
അനിലയുടേതുകൊലപാതകമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടും; മുഖത്ത് ആയുധം കൊണ്ടുള്ള അടി കൊലപാതകമായി; സ്കൂൾ പഠനകാലത്തെ സൗഹൃദത്തിൽ ഇപ്പോൾ നിറഞ്ഞതും ഹിതമല്ലാ ബന്ധം; പയ്യന്നൂരിൽ 'മൂന്നാമൻ' ഇല്ലെന്ന് പൊലീസ് നിഗമനം -
വാട്സാപ്പിൽ സൗഹൃദം തുടങ്ങി; പ്രമുഖ ബാങ്കിന്റെ ഷെയർ ട്രേഡിങ് റിസർച്ച് സംഘമെന്ന് വിശ്വസിപ്പിച്ചു; ആദ്യം നിക്ഷേപിച്ചത് 15,000 രൂപ; നാലിരട്ടി ലാഭം കിട്ടിയപ്പോൾ കൊടുത്തത് ഒന്നരക്കോടി; ഉള്ളൂരിലെ ഡോക്ടറെ പറ്റിച്ചതും ഉത്തരേന്ത്യൻ സംഘം; ഓൺലൈൻ തട്ടിപ്പ് തുടരുമ്പോൾ -
തൃശൂർ കോടന്നൂരിൽ യുവാവിനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി; മനുവിന്റെ ജീവനെടുത്തത് മദ്യപാനത്തിലെ തർക്കം; പ്രതിയെ കണ്ടെത്താൻ പൊലീസ് -
കോഴിക്കോട് എൻഐടിയിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു; ഹോസ്റ്റൽ കെട്ടിടത്തിൽ നിന്നും ചാടി മരിച്ചത് ബി ടെക് മെക്കാനിക്കൽ എഞ്ചിനീയറിങ് വിദ്യാർത്ഥി യോഗേശ്വർ നാഥ്; ആത്മഹത്യ ചെയ്തത് മഹാരാഷ്ട്ര സ്വദേശി; പഠന സമ്മർദ്ദമെന്ന് നിഗമനം; വിശദ അന്വേഷണത്തിന് പൊലീസ് -
അന്റിബയോട്ടിക്കിന് ആൽക്കഹോൾ പൂർണ്ണമായൗം ഉപേക്ഷിക്കുക; ഡിപ്രഷനുള്ള ഹെർബൽ മരുന്ന് ഉപയോഗിക്കുമ്പോൾ ഗർഭ നിരോധന ഗുളികകൾ ഫലവത്താകണമെന്നില്ല; മരുന്നിന് പാർശ്വഫലങ്ങൾ ഒഴിവാക്കാൻ കഴിക്കാൻ പാടില്ലാത്ത ഭക്ഷ്യ പാനീയങ്ങളെക്കുറിച്ച് ആരോഗ്യ വിദഗ്ദ്ധർ -
പെൺകുട്ടി പരാതി ഉന്നയിച്ചാൽ മാത്രമേ ഗർഭിണിയാക്കിയ യുവാവിനെതിരെ പൊലീസ് നടപടി എടുക്കൂ; യുവാവിന്റെ ഡിഎൻഎ പരിശോധനയും പിന്നീട് മാത്രം; ചോരക്കുഞ്ഞിനെ സംസ്കരിക്കാൻ പൊലീസ്; പനമ്പിള്ളി നഗറിലെ അമ്മ കൊലയിൽ ദുരൂഹത മാറുന്നില്ല
Most Read
- വീട്ടിൽ നിന്ന് പോരുമ്പോൾ ഇട്ടിരുന്ന വസ്ത്രം അനില മാറ്റി; സുഹൃത്തിന്റെ വീടിന്റെ താക്കോൽ കിട്ടിയപ്പോൾ ഷിജു പദ്ധതിയിട്ടത് സഹപാഠിയുമായി കൂടുതൽ അടുക്കാനുള്ള രഹസ്യ താവളമൊരുക്കൽ; ബന്ധം വേണ്ടെന്ന് പറഞ്ഞത് പ്രകോപനമായോ? അന്നൂരിലും ഇരുളിലും സംഭവിച്ചത് എന്ത്?
- മാസപ്പടയിൽ വിജിലൻസ് കോടതി വിധിയുടെ ദിവസം ഗൾഫിലേക്ക് പറന്ന് മുഖ്യമന്ത്രി; എക്സാലോജിക് കേസിൽ മകളെ ചോദ്യം ചെയ്യാനുള്ള നടപടികൾ തുടരുന്നതിനിടെ ദുബായിലേക്ക് പിണറായി; മകനെ കാണാനെന്ന് സൂചന; സെക്രട്ടറിയേറ്റിൽ കുറച്ചു കാലം ഇനി മുഖ്യമന്ത്രി ഇല്ല
- വീട്ടിൽ നിന്നും നായകളുടെ അസ്വാഭാവികമായ കുര കേട്ട് സമീപവാസികൾ; ജനൽ വഴി നോക്കിയപ്പോൾ കണ്ടത് രക്തത്തിൽ കുളിച്ച സ്ത്രീശരീരം; അരുംകൊലയിൽ അന്നൂർ വാസികൾക്ക് ഇത് നടുക്കുന്ന ഞായർ; കൊലപാതകത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന് ആരോപിച്ചു യുവതിയുടെ സഹോദരൻ
- തോളിൽ കൈവച്ചതിൽ പ്രകോപിതനായി ഡി. കെ ശിവകുമാർ; പ്രാദേശിക നേതാവിനെ തല്ലി; വീഡിയോ പ്രചരണ ആയുധമാക്കി ബിജെപി
- അന്റിബയോട്ടിക്കിന് ആൽക്കഹോൾ പൂർണ്ണമായൗം ഉപേക്ഷിക്കുക; ഡിപ്രഷനുള്ള ഹെർബൽ മരുന്ന് ഉപയോഗിക്കുമ്പോൾ ഗർഭ നിരോധന ഗുളികകൾ ഫലവത്താകണമെന്നില്ല; മരുന്നിന് പാർശ്വഫലങ്ങൾ ഒഴിവാക്കാൻ കഴിക്കാൻ പാടില്ലാത്ത ഭക്ഷ്യ പാനീയങ്ങളെക്കുറിച്ച് ആരോഗ്യ വിദഗ്ദ്ധർ
- കണ്ണൂരിലെ സംഘിയായ കഥാനായകൻ ഗൾഫിലെത്തുന്ന കഥ; ജയസൂര്യയെ നായകനാക്കി ജോഷി ചെയ്യാനിരുന്ന ചിത്രം; ആ പ്രൊജക്റ്റ് നടക്കാതെ ആയതോടെ ഡിജോയോട് കഥ പറഞ്ഞത് ജയസൂര്യ; പക്ഷേ സിനിമയായപ്പോൾ കഥാകൃത്ത് പുറത്ത്; 'മലയാളി ഫ്രം ഇന്ത്യ' കഥാ മോഷണ വിവാദത്തിൽ
- അനിലയുടേതുകൊലപാതകമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടും; മുഖത്ത് ആയുധം കൊണ്ടുള്ള അടി കൊലപാതകമായി; സ്കൂൾ പഠനകാലത്തെ സൗഹൃദത്തിൽ ഇപ്പോൾ നിറഞ്ഞതും ഹിതമല്ലാ ബന്ധം; പയ്യന്നൂരിൽ 'മൂന്നാമൻ' ഇല്ലെന്ന് പൊലീസ് നിഗമനം
- തിരഞ്ഞെടുപ്പു പ്രക്രിയ പൂർത്തിയാകും വരെ സുധാകരനു പകരം പ്രസിഡന്റിന്റെ ചുമതല നിർവഹിക്കാനാണ് തനിക്കു കിട്ടിയ നിർദേശമെന്ന് ഹസൻ; ചുമതല തിരികെ കിട്ടാത്തതിൽ സുധാകരന് അമർഷം; ലോക്സഭാ ഫലത്തിന് ശേഷം കെപിസിസിയിൽ പുനഃസംഘടന വന്നേക്കും; പുതിയ സ്ഥാനത്തിനായി നേതാക്കളും ചരടു വലിയിൽ
- പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വയറ്റിൽ രക്തം കട്ടപിടിച്ചത് അസ്വാഭാവികമെന്ന സംശയം; വിവാഹം കഴിഞ്ഞ് രണ്ടാഴ്ചയ്ക്ക് ശേഷമുള്ള ധനിതയുടെ മരണത്തിൽ പൊലീസ് കാണുന്നത് അസ്വാഭാവികത; പെരുമ്പിലാവിലെ ലാബ് ടെക്നീഷ്യന്റെ മരണത്തിൽ അന്വേഷണമെത്തുമ്പോൾ
- അനിലയും ഷിജുവും സ്കൂളിൽ ഒരുമിച്ചു പഠിച്ചവർ; അടുത്തിടെ വീണ്ടും അടുത്തതോടെ കുടുംബത്തിൽ പ്രശ്നങ്ങൾ; അനില പിന്മാറാൻ തയ്യാറായപ്പോൾ ഷിജു ബന്ധം തുടരാൻ നിർബന്ധിച്ചു; യുവതിയെ വിളിച്ചുവരുത്തി കൊന്നതെന്ന് നിഗമനം; അനിലയുടെ മൃതദേഹം മുറിയിൽ കണ്ടത് മുഖം വികൃതമായ നിലയിൽ