നിലക്കൽ നിന്നും നിരീക്ഷണ സമിതി അംഗങ്ങളും കെഎസ്ആർടിസി എംഡി തച്ചങ്കരിയും പമ്പയിലെത്തിയത് കെഎസ്ആർടി ബസിൽ തൂങ്ങി നിന്ന്; നിലയ്ക്കലിലെ സൗകര്യങ്ങളിൽ തൃപ്തി പ്രകടിപ്പിച്ച സംഘം ഇന്ന് സന്നിധാനത്തേക്ക്; കോടതി സംഘം വരും മുമ്പ് സൗകര്യങ്ങൾ ഒരുക്കാൻ ഓടി നടന്ന് ദേവസ്വം ബോർഡ്; ഇന്നലെ രാത്രി തന്നെ സന്നിധാനത്തെത്തി നിരീക്ഷണം തുടങ്ങി ഹേമചന്ദ്രൻ: ശബരിമലയുടെ പൊലീസ് സാന്നിധ്യകാര്യത്തിൽ ഇന്ന് വിധിയെഴുത്തുണ്ടാകും
ശബരിമല: ശബരിമല വിഷയത്തിൽ ഹൈക്കോടതി ഇടപെടലിനും നിരീക്ഷണ സംഘത്തിനുമെതിരെ സുപ്രീംകോടതിയിൽ സർക്കാർ ഹർജി നൽകിയത് ഇന്നലെയാണ്. ഹൈക്കോടതി നിരീക്ഷണ സംഘത്തിന്റെ ഇടപെടലിനെതിരെ വരെയാണ് സർക്കാറിന്റെ ഹർജി. ഇതിനിടെയാണ് ഇന്ന് സംഘം സന്നിധാനം സന്ദർശിക്കുന്നത്. പൊലീസിന്റെ ഇടപെടൽ തീർത്ഥാടകരെ വലയ്ക്കുന്നു എന്ന ആരോപണങ്ങൾക്കിടെയാണ് നിരീക്ഷണ സംഘം ഇന്ന് സന്നിധാനം സന്ദർശിക്കുക. ഇന്നലെ നിലയ്ക്കലും പമ്പയിലും സൗകര്യങ്ങൾ വിലയിരുത്തിയ ശേഷമാണ് സംഘം ഇന്ന് സന്നിധാനത്ത് എത്തുക. ഡിജിപി ഹേമചന്ദ്രൻ ഇന്നലെ തന്നെ മല കയറിയപ്പോൾ ജസ്റ്റിസ് പി.ആർ. രാമനും ജസ്റ്റിസ് എസ്. സിരിജഗനും പമ്പയിൽ തങ്ങുകയായിരുന്നു. അതേസമയം സംഘം എത്തുന്നതിന് മുന്നോടിയായി പരമാവധി സൗകര്യങ്ങൾ ഏർപ്പെടുത്താനും ദേവസ്വം ബോർഡ് ശ്രദ്ധിച്ചു. മലയിലെ പൊലീസ് സാന്നിധ്യത്തിന്റെ കാര്യത്തിൽ അടക്കം ഇന്ന് വിധിയെഴുത്തുണ്ടാകും.
ഇന്നലെ നിലയ്ക്കലിലും പമ്പയിലും സൗകര്യങ്ങൾ വിലയിരുത്തിയ സമിതി ഇന്ന് 2.30ന് സന്നിധാനത്തു യോഗം വിളിച്ചിട്ടുണ്ട്. തീർത്ഥാടകർക്കുള്ള നിയന്ത്രണങ്ങൾ, അടിസ്ഥാനസൗകര്യ പ്രശ്നങ്ങൾ, വികസന പദ്ധതികളിലെ വേഗക്കുറവ് എന്നിവ വിഷയമാകും. സമിതി അംഗങ്ങളായ ജസ്റ്റിസ് പി.ആർ. രാമൻ, ജസ്റ്റിസ് എസ്. സിരിജഗൻ, ഡിജിപി എ. ഹേമചന്ദ്രൻ എന്നിവർ ഇന്നലെ ഒന്നരയോടെയാണു നിലയ്ക്കലിലെത്തിയത്. വെള്ളം ശുദ്ധീകരണ ശാല, പാർക്കിങ് ഗ്രൗണ്ട്, ശുചിമുറികൾ, കെഎസ്ആർടിസി ജീവനക്കാർ താമസിക്കുന്ന സ്ഥലങ്ങൾ, കുളം, പൊലീസ് ബാരക്ക്, വിരിവയ്ക്കുന്ന സ്ഥലങ്ങൾ, ആശുപത്രി എന്നിവ സന്ദർശിച്ചു.
നിലയ്ക്കലിലെ ഒരുക്കങ്ങളിൽ സമിതി തൃപ്തി രേഖപ്പെടുത്തി. കെഎസ്ആർടിസി നേരിടുന്ന ബുദ്ധിമുട്ടുകൾ എംഡി ടോമിൻ ജെ. തച്ചങ്കരി വിവരിച്ചു. കെഎസ്ആർടിസി വൈദ്യുതി ബസിലാണു സമിതി അംഗങ്ങൾ പമ്പയ്ക്കു പുറപ്പെട്ടത്. കെഎസ്ആർടിസി യാത്രക്കാരുടെ അസൗകര്യങ്ങൾ സംഘം പ്രത്യേകം ശ്രദ്ധിച്ചു. യാത്രക്കാർക്ക് വിശ്രമിക്കാൻ കൂടുതൽ സൗകര്യം വേണമെന്നു വിലയിരുത്തി. മരാമത്ത് കോംപ്ലക്സിനു മുൻപിലോ ത്രിവേണിയിൽ നിന്നു തീർത്ഥാടകർ കയറി വരുന്ന വഴി അവസാനിക്കുന്നിടത്തോ കാത്തിരിപ്പു കേന്ദ്രം നിർമ്മിക്കാമെന്ന് അഭിപ്രായമുയർന്നു.
പമ്പ മണൽപ്പുറത്തെ ശുചിമുറികൾ സന്ദർശിച്ചു. കഴിഞ്ഞ വർഷത്തെക്കാൾ 60 എണ്ണം കുറവുണ്ടെന്നു ദേവസ്വം ബോർഡ് അറിയിച്ചു. പഴയ 270 എണ്ണവും 60 ബയോ ശുചിമുറികളും 40 ബയോ മൂത്രപ്പുരകളും നിലവിലുണ്ട്. ഇതു മതിയോ എന്നായിരുന്നു സമിതിയുടെ ആശങ്ക. ഞുണുങ്ങാറും സംഘം സന്ദർശിച്ചു. സമിതി അംഗം ഡിജിപി എ. ഹേമചന്ദ്രൻ ഇന്നലെ രാത്രി സന്നിധാനത്തെത്തി. മറ്റുള്ളവർ പമ്പ ഗെസ്റ്റ് ഹൗസിൽ തങ്ങി. ദേവസ്വം എക്സിക്യൂട്ടീവ് ഓഫിസർ ആർ. അജിത്, ഐ.ജി. ദിനേശ് കശ്യപ്, സ്പെഷൽ ഓഫിസർമാരായ വി.അജിത്ത്, പി.മഞ്ജുനാഥ് എന്നിവർ ഒപ്പമുണ്ടായിരുന്നു.
നിലയ്ക്കലിൽ തൃപ്തി, പമ്പയിലെ ദുർഗന്ധത്തിൽ വലഞ്ഞു.
തീർത്ഥാടകർക്കായി നിലക്കലിൽ ഏർപ്പെടുത്തിയ സൗകര്യങ്ങളിൽ തൃപ്തി അറിയിച്ച് ഹൈക്കോടതി നിയോഗിച്ച ശബരിമല നിരീക്ഷണ സംഘം പമ്പയിൽ ചില പോരായ്മകൾ ഉണ്ടെന്നും വിലയിരുത്തി. നിലക്കലിലും പമ്പയിലും പാർക്കിങ്, വിരിവെക്കാനുള്ള സൗകര്യം, ജലശുദ്ധീകരണ പ്ലാന്റ്, കുടിവെള്ള വിതരണ സംവിധാനം, ഭക്ഷണം, യാത്രാസൗകര്യം, ശൗചാലയങ്ങളുടെ സ്ഥിതി എന്നിവയെല്ലാം നേരിട്ടുകണ്ട ശേഷം നല്ല അഭിപ്രായമാണ് രേഖപ്പെടുത്തിയത്. നിലക്കലിൽ അടിസ്ഥാന സൗകര്യങ്ങളില്ലെന്ന ആക്ഷേപം യു.ഡി.എഫും ബിജെപിയും ഉന്നയിക്കുകയും ഹൈക്കോടതിയിൽ പരാതികൾ എത്തുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി നേരിട്ട് മൂന്നംഗ സംഘത്തെ നിയോഗിച്ചത്.
സംഘാംഗങ്ങളായ ജസ്റ്റിസ് പി.ആർ. രാമൻ, ജസ്റ്റിസ് എസ്. സിരിജഗൻ, ഡി.ജി.പി എ. ഹേമചന്ദ്രൻ എന്നിവരാണ് തിങ്കളാഴ്ച നിലക്കലിലെത്തിയത്. തെറ്റായ പ്രചാരണങ്ങളാണ് നടക്കുന്നതെന്നും പറയുന്നതുപോലെ അസൗകര്യങ്ങൾ ഉള്ളതായി തങ്ങൾക്ക് തോന്നുന്നില്ലെന്നും സംഘം പ്രതികരിച്ചു. കെ.എസ്.ആർ.ടി.സി എം.ഡി ടോമിൻ തച്ചങ്കരി, ശബരിമല എക്സിക്യൂട്ടിവ് ഓഫിസർ അജിത്കുമാർ എന്നിവരുമായി ഒന്നരമണിക്കൂറോളം ചർച്ച നടത്തി. തച്ചങ്കരിക്കൊപ്പം കെഎസ്ആർടി ബസിൽ തൂങ്ങി നിന്നുകൊണ്ടാണ് സംഘം നിലയ്ക്കലിൽ നിന്നും പമ്പയിൽ എത്തിയത്.
നിലയ്ക്കലിൽനിന്ന് പമ്പയിലേക്ക് യാത്രതുടരാൻ കെ.എസ്.ആർ.ടി.സി.യുടെ ഇലക്ട്രിക് ബസിൽ കയറാനാണ് സംഘം എത്തിയത്. തീർത്ഥാടകർ അതിൽ എത്തിയതോടെ അംഗങ്ങളായ ജസ്റ്റിസ് പി.ആർ.രാമനും ജസ്റ്റിസ് എസ്.സിരിജഗനും ബസിൽ കയറിയെങ്കിലും ഡി.ജി.പി. എ.ഹേമചന്ദ്രൻ തിരക്കുകണ്ട് പിന്മാറി. കാറിൽ യാത്രതുടരാം എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. കെ.എസ്.ആർ.ടി.സി. എം.ഡി. ടോമിൻ ജെ.തച്ചങ്കരിക്കൊപ്പം പി.ആർ.രാമനും എസ്.സിരിജഗനും ബസിൽ നിന്നു യാത്രചെയ്തു.
നിറയെ യാത്രക്കാരുണ്ടായിരുന്ന ബസിൽ പാർക്കിങ് ഗ്രൗണ്ട് ചുറ്റിവന്നശേഷം പുതിയൊരു ബസിലാണ് അവർ പമ്പയിലേക്ക് യാത്രതുടർന്നത്. നേരത്തേ ഏർപ്പാടാക്കിയ ബസ് നിരീക്ഷണ സമിതിയംഗങ്ങൾക്കു വേണ്ടിയാണെന്നറിയാതെയാണ് അതിൽ യാത്രക്കാരെ കയറ്റിയത്. എം.ഡി. ആയശേഷം കെ.എസ്.ആർ.ടി.സി.യിൽ ടിക്കറ്റെടുക്കാതെ ആദ്യമായി യാത്രചെയ്യുകയാണെന്ന ആമുഖത്തോടെയാണ് തച്ചങ്കരി നിരീക്ഷണ സമിതിയംഗങ്ങളെ ബസിലേക്ക് സ്വാഗതം ചെയ്തത്. പമ്പയിലെത്തുമ്പോൾ രണ്ടുവശത്തേക്കുമുള്ള ടിക്കറ്റുകാശ് ഒന്നിച്ചുവാങ്ങുമോയെന്ന് ചിരിയോടെ തിരിച്ചടിച്ചുകൊണ്ടാണ് ഹേമചന്ദ്രൻ ബസിലേക്ക് കടന്നത്.
ഹിൽ ടോപ്പിൽ ബസ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കാനുള്ള സൗകര്യം നോക്കിയെങ്കിലും മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നതിനാൽ കൂടുതൽ പരിശോധന ആവശ്യമാണെന്ന വിലയിരുത്തലിലെത്തി. പമ്പയിലെ ശൗചാലയങ്ങളും കണ്ടു. പഴയ കെട്ടിടത്തിലെ ശുചിമുറികൾ പ്രളയ ശേഷം പുതുക്കിപ്പണിത് 270 എണ്ണം പ്രവർത്തിക്കുന്നുണ്ട്. കൂടാതെ 60 ബയോടോയ്ലറ്റുകളും 40 ബയോ യൂറിനലുകളും സ്ഥാപിച്ചതായി ദേവസ്വം ബോർഡ് അറിയിച്ചു. ഇത് മതിയാകുമോയെന്ന ചോദ്യം ഉയർന്നെങ്കിലും 500 എണ്ണം നിലക്കലിൽ പുതുതായി സ്ഥാപിച്ചിട്ടുണ്ടെന്നും സന്നിധാനം വരെ ഇടക്കിടെ ടോയ്ലറ്റ് ഉണ്ടെന്നും അറിയിച്ചതോടെ സംഘം തൃപ്തരായി.
രാമമൂർത്തി മണ്ഡപത്തിന്റെ സ്ഥലത്ത് താൽക്കാലിക വിരിപ്പന്തൽ സ്ഥാപിച്ചത് സൗകര്യപ്രദമാണെന്നാണ് നിഗമനം. ഇതിനടുത്ത് പുതുക്കിപ്പണിത കെട്ടിടത്തിൽ ക്ലോക്ക് റൂമും ഹോട്ടലുകളും പ്രവർത്തിക്കുന്നതും സന്ദർശിച്ചു. ചൊവ്വാഴ്ച സംഘം സന്നിധാനത്ത് എത്തും. അവിടെ നടക്കുന്ന അവലോകന യോഗത്തിനു ശേഷം വിശദമായ അഭിപ്രായം പറയാമെന്നും മാധ്യമപ്രവർത്തകരെ അറിയിച്ചു. നിലയ്ക്കലെ സൗകര്യം തൃപ്തികരമാണെന്ന് വിലയിരുത്തിയ സമിതി പമ്പയിലെ കാര്യത്തിൽ വ്യക്തമായൊന്നും പറഞ്ഞില്ല. എന്നാൽ, പമ്പയിലും പരിസരത്തും അസഹ്യമായ ദുർഗന്ധമുള്ളതായി വിലയിരുത്തി.
നിലയ്ക്കലെ സൗകര്യങ്ങളെക്കുറിച്ച് തെറ്റായ പ്രചാരണമാണുണ്ടായതെന്ന് ഡി.ജി.പി. എ. ഹേമചന്ദ്രൻ പറഞ്ഞു. ഇത് സമൂഹത്തിൽ തെറ്റിദ്ധാരണയുണ്ടാക്കി. ആ പ്രചാരണം ശരിയല്ലെന്ന് മാധ്യമങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. വൈകീട്ട് അഞ്ചുമണിയോടെ പമ്പയിലെത്തിയ സമിതി ത്രിവേണിയിൽ കെ.എസ്.ആർ.ടി.സി. ഒരുക്കിയ സൗകര്യങ്ങളാണ് ആദ്യം പരിശോധിച്ചത്. ഇവിടെ ബസ് കാത്തിരിപ്പുകേന്ദ്രം ആവശ്യമാണെന്ന് നിരീക്ഷിച്ചു. വനംവകുപ്പിന്റെ സഹകരണത്തോടെ സ്ഥലം കണ്ടെത്താൻ ദേവസ്വം ബോർഡിന് നിർദ്ദേശം നൽകി. തുടർന്ന് ത്രിവേണി പാലത്തിലെ സൗകര്യങ്ങളും പമ്പയിലെ ക്ലോക്ക് മുറി, ശൗചാലയങ്ങൾ എന്നിവിടങ്ങളിലും പരിശോധനന നടത്തി. മല-മൂത്ര വിസർജ്യത്തിന്റെ ഫലമായി പമ്പയിലും പരിസരത്തും അസഹനീയമായ ദുർഗന്ധം നിലനിൽക്കുന്നതായും സമിതി അംഗങ്ങൾ പറഞ്ഞു.
ഒഴുക്കുനിലച്ച നുണങ്ങാറിൽ ആഴം കൂട്ടി ഒഴുക്ക് സുഗമമാക്കണമെന്ന് നിർദ്ദേശിച്ചു. എന്നാൽ, പമ്പയിലെ സൗകര്യങ്ങളെക്കുറിച്ച് വ്യക്തമായ വിലയിരുത്തൽ പരസ്യമായി പ്രകടിപ്പിക്കാൻ സമിതി തയ്യാറായില്ല. പമ്പയിലെ ആഞ്ജനേയ ഓഡിറ്റോറിയത്തിനുസമീപം ചില സർക്കാർ വാഹനങ്ങൾ നിർത്തിയിട്ടത് ശ്രദ്ധയിൽപ്പെട്ടപ്പോൾ തീർത്ഥാടകർക്ക് ബുദ്ധിമുട്ടുണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും നിർദ്ദേശിച്ചു.
MNM Recommends
-
ഇഷ്ടക്കാരെ കുത്തിനിറച്ചാണ് ടീം തിരഞ്ഞെടുപ്പ്; ഋതാരാജ് ടീമിൽ സ്ഥാനം അർഹിച്ചിരുന്നു; ഫോമിലല്ലാത്ത ഗില്ലിനെ പകരക്കാരുടെ നിരയിൽ ഉൾപ്പെടുത്തിയതെന്തിന്? ട്വന്റി 20 ലോകകപ്പ് ടീം പ്രഖ്യാപനത്തിനെതിരെ ശ്രീകാന്ത്; നടരാജനെ എന്തിന് ഒഴിവാക്കിയെന്ന് എസ്. ബദ്രീനാഥ് -
ജാക് നിക്കോൾസൺ ബന്ധപ്പെട്ടത് ആയിരത്തിലേറെ സ്തീകളുമായി; ഒരു പ്രജ്വൽ രേവണ്ണയിൽ മാത്രം ഒതുങ്ങുന്നതല്ല ലൈംഗിക വൈകൃതങ്ങൾ; 'സെക്ഷ്വൽ മൊറാലിറ്റി' ഏതു സമൂഹത്തിലും പാലിക്കപ്പെടേണ്ട ഒന്ന്: വെള്ളാശേരി ജോസഫ് എഴുതുന്നു -
കെഎസ്ആർടിസി ബസ് നടുറോഡിൽ തടഞ്ഞിട്ട് ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തി; പരാതി നൽകിയിട്ടും കേസെടുക്കാതെ പൊലീസ്; യദുവിന്റെ പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ; മെമ്മറി കാർഡ് കാണാതെ പോയതിലെ ദുരൂഹതക്കിടെ അന്വേഷണം എത്തുന്നു -
ലാവലിൻ കേസിൽ സുപ്രീംകോടതിയിൽ ഇന്നും ഒന്നും സംഭവിച്ചില്ല; കേസിലെ ഹർജികളിൽ അന്തിമവാദം ഇന്നും തുടങ്ങിയില്ല; 110ാം നമ്പർ കേസായി ലിസ്റ്റ് ചെയ്തത് മാറ്റിയത് മറ്റൊരു കേസിന്റെ അന്തിമവാദം തുടരുന്നതിനാൽ; ലാവലിൻ നീളെ നീളെ തുടരുന്നു.. -
'ഹോ ഡിയർ ഇത് ഗംഭീരമായിട്ടുണ്ട് ഇത് ചെയ്യാൻ കുറച്ച് സമയം എടുക്കേണ്ടി വരും'; പുഷ്പ പാട്ടിറങ്ങിയതിന് പിന്നാലെ ഡേവിഡ് വാർണർ; ഇത് വളരെ ഈസിയാണ്, നേരിട്ട് കാണുമ്പോൾ ഞാൻ തന്നെ കാണിച്ചു തരാമെന്ന് അല്ലു അർജുൻ -
എസ് സി എസ് ടി, ഒബിസി സംവരണം അവസാനിപ്പിക്കും എന്ന് പറയുന്ന വ്യാജ വീഡിയോ; അമിത് ഷായ്ക്ക് എതിരായ ഡീപ്പ് ഫേക് വീഡിയോയിൽ തെലങ്കാന കോൺഗ്രസ് ഐടി സെല്ലിലെ അഞ്ചുപേർ അറസ്റ്റിൽ -
ലൈംഗിക പീഡന വീഡിയോ വിവാദം; പ്രജ്വൽ രേവണ്ണയ്ക്കെതിരേ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി പ്രത്യേക അന്വേഷണ സംഘം; ലോകത്തെ എല്ലാ എമിഗ്രേഷൻ പോയിന്റുകളിലേക്കും നോട്ടീസ് അയച്ചു; ഫ്രാങ്ക്ഫർട്ടിലേക്ക് കടന്നതായി അന്വേഷണ റിപ്പോർട്ടുകൾ -
മലപ്പുറത്തിനെതിരായ മന്ത്രിയുടെ പ്രസ്താവന ഒരുതരം വരട്ടുചൊറി; കേരളത്തിൽ ഉടനീളം പ്രതിഷേധം ഉണ്ടെങ്കിലും മലപ്പുറത്ത് പ്രതിഷേധം ഉണ്ടായാൽ നെഞ്ചത്ത് കയറാൻ എളുപ്പമാണല്ലോ; മന്ത്രിയുടെ പ്രസ്താവന ഗതാഗത വകുപ്പിലെ കെടുകാര്യസ്ഥത മറക്കാൻ; ഗണേശ്കുമാറിനെ വിമർശിച്ചു മുസ്ലിംലീഗ് -
മുന്നറിയിപ്പില്ലാതെ അവധിയെടുത്ത് മുങ്ങി; കെഎസ്ആർടിസി പത്തനാപുരം ഡിപ്പോയിലെ ജീവനക്കാർക്കെതിരെ നടപടി; പതിനാറ് സ്ഥിരം ഡ്രൈവർമാർക്ക് സ്ഥലം മാറ്റം -
'ഐ.പി.എല്ലിൽ മോശം പ്രകടനം; ആഭ്യന്തര ക്രിക്കറ്റ് കളിക്കാതെ ഹാർദിക് ഇന്ത്യൻ ടീമിൽ; പ്രത്യേക പരിഗണന മറ്റു താരങ്ങൾക്ക് തെറ്റായ സന്ദേശം നൽകും; ബുമ്രയെ വൈസ് ക്യാപ്റ്റനാക്കാമായിരുന്നു'; ബിസിസിഐയ്ക്കെതിരെ ഇർഫാൻ പഠാൻ -
10 രൂപ നൽകിയപ്പോൾ ടിക്കറ്റിന് 13 രൂപ; ആകെയുള്ള 500 ന്റെ നോട്ട് നൽകിയതോടെ കലി തുള്ളി കണ്ടക്ടർ; ഇറങ്ങേണ്ട സ്റ്റോപ്പിന് പകരം തൊട്ടടുത്ത സ്റ്റോപ്പിൽ നിർത്തിയപ്പോൾ ചവിട്ടി താഴെയിട്ട് മർദ്ദനം; തൃശൂരിൽ 68 കാരന്റെ ജീവനെടുത്തത് 3 രൂപയെ ചൊല്ലിയുള്ള തർക്കം; കൊലക്കുറ്റത്തിന് കേസ് -
ലൈംഗിക ആരോപണവും ദേശീയ ഗുസ്തി താരങ്ങളു എതിർപ്പും തിരിച്ചടി; കൈസർഗഞ്ചിൽ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിന് ഇത്തവണ സീറ്റില്ല; പകരം മകൻ കരൺ ഭൂഷൺ ബിജെപി സ്ഥാനാർത്ഥി; പത്രികാ സമർപ്പണം നാളെ -
തലയിലിരിക്കുന്ന ഫെമിനിസ്റ്റ് കാഴ്ചപ്പാടുകൾ വലിച്ചെറിയാൻ ഇനിയെങ്കിലും കഴിയട്ടെ; മുസ്ലിം പെൺകുട്ടികൾക്കിടയിൽ ലിബറലിസം പ്രചരിപ്പിക്കുന്ന ഒരു പ്രവൃത്തിയിലേക്കും ഇവർ വരാതിരിക്കട്ടെ; ഹരിത നേതാക്കളെ കുറിച്ച് വിമർശന കുറിപ്പുമായി നുർബിന റഷീദ് -
ലോകകപ്പിൽ അഞ്ചാം നമ്പറിൽ ബാറ്റിംഗിനിറങ്ങുമോയെന്ന് ചോദ്യം; അൽപം കുഴയ്ക്കുന്ന ചോദ്യമെന്ന് സഞ്ജു; അതിനൊപ്പം പ്രധാനം ഐപിഎല്ലിൽ കിരീടം നേടുക എന്നതിനാണെന്നും പ്രതികരണം; പ്ലേ ഓഫ് ഉറപ്പിക്കാൻ രാജസ്ഥാൻ ഇന്നിറങ്ങും -
പാക്കിസ്ഥാനിലെ നേതാക്കൾ കോൺഗ്രസിന് വേണ്ടി പ്രാർത്ഥിക്കുന്നുവെന്നും യുവരാജാവിനെ പ്രധാനമന്ത്രിയാക്കാൻ ശ്രമിക്കുന്നുവെന്നും നരേന്ദ്ര മോദി; പ്രധാനമന്ത്രി നുണപറച്ചിലും വിദ്വേഷ പ്രചാരണവും നിർത്തണമെന്ന് ഖാർഗെ; സംവാദത്തിന് വെല്ലുവിളിച്ച് കത്ത് -
400 സീറ്റ് നേടുമെന്ന ബിജെപിയുടെ അവകാശവാദം തമാശ മാത്രം; 300ലേറെ സീറ്റു തന്നെ അസാധ്യം; ഇരുന്നുറു പോലും ബിജെപിക്ക് വെല്ലുവിളി; കേരളത്തിലും തമിഴ്നാട്ടിലും ആന്ധ്രയിലും ബിജെപിക്ക് ഒരു സീറ്റു പോലും കിട്ടില്ല; തെക്കേ ഇന്ത്യയിൽ കഴിഞ്ഞ തവണത്തേക്കാൾ മോശമായിരിക്കും ബിജെപിയുടെ സ്ഥിതി; തരൂർ വിലയിരുത്തുന്നു -
വൈദ്യുതി പ്രതിസന്ധി രൂക്ഷമെങ്കിലും ലോഡ് ഷെഡിങ് പ്രഖ്യാപിക്കില്ല; മറ്റു വഴികൾ നിർദേശിക്കാൻ കെ.എസ്.ഇ.ബിയോട് സർക്കാർ; ഇടുക്കി ഡാമിൽ അവശേഷിക്കുന്നത് 35 ശതമാനം വെള്ളം മാത്രം; ഭൂരിപക്ഷം അണക്കെട്ടുകൾ വരൾച്ചയുടെ വക്കിൽ -
കൊയിലാണ്ടിയിൽ നിർത്തിയിട്ട കാറിന് പിന്നിലേക്ക് നിയന്ത്രണം വിട്ട ലോറി പാഞ്ഞു കയറി; രണ്ടരവയസ്സുകാരൻ മരിച്ചു; ആറ് പേർ ഗുരുതര പരിക്കുകളോടെ ചികിത്സയിൽ -
യു.എൻ സ്ഥിരാംഗത്വത്തിനുള്ള ഫലസ്തീന്റെ അപേക്ഷ പുനഃപരിശോധിക്കുമെന്നാണ് പ്രതീക്ഷ; ദ്വിരാഷ്ട്രം മാത്രമാണ് ഇസ്രയേൽ-ഫലസ്തീൻ പ്രശ്നം പരിഹരിക്കാനുള്ള പോംവഴി; സ്വതന്ത്ര ഫലസ്തീനെ പിന്തുണയ്ക്കുന്നതായി ഇന്ത്യ -
'കൂലിപ്പണിക്ക് പോകുന്നയാളാണ്, പണം അത്യാവശ്യമാണ് അതു തരണം എന്നാണ് പറഞ്ഞത്; മരിക്കുമെന്ന തരത്തിലൊന്നും ഞങ്ങളോട് ഇതുവരെ സംസാരിച്ചിട്ടില്ല'; സോമ സാഗരത്തിന്റെ അവസ്ഥ ബോധ്യമായിരുന്നില്ലെന്ന് ബാങ്ക് സെക്രട്ടറി; സഹകരണ തട്ടിപ്പിൽ ജീവൻ പൊലിഞ്ഞത് കൂലിപ്പണിക്കാരന്
Most Read
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- ഭാര്യ തടഞ്ഞിട്ട ബസിൽ കയറി ടിക്കറ്റെടുത്ത് തമ്പാനൂരിലേക്ക് യാത്ര ചെയ്യാൻ കൊതിച്ച ഭർത്താവ്; ആ സിസിടിവി ദൃശ്യം ഉണ്ടായിരുന്നുവെങ്കിൽ സച്ചിൻദേവിന്റെ ബസിനുള്ളിലെ 'ആവേശം' തെളിയുമായിരുന്നു; കണ്ടക്ടർക്കും സിപിഎം രാജ്യസഭാ അംഗത്തിനും തമ്മിലുള്ള ബന്ധം സ്ഥിരീകരിക്കപ്പെടുന്നതും ട്വിസ്റ്റ്; ബസിലെ മോഷണം ബോധപൂർവ്വം തന്നെ
- ഭർത്താവായ എംഎൽഎ ബസിനുള്ളിൽ കയറിയില്ലെന്ന വിശദീകരണവും പച്ചക്കള്ളം; സച്ചിൻദേവ് എംഎൽഎ ബസിൽ കയറിയെന്ന് സ്ഥിരീകരിച്ച് ഡിവൈഎഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ്; യാത്രക്കാരെ ഇറക്കി വിട്ടില്ലെന്നും തടഞ്ഞു വച്ച ബസിൽ കയറി ആവശ്യപ്പെട്ടത് ടിക്കറ്റ് എന്നും വിശദീകരണം; കണ്ടക്ടർ നാട്ടുകാരനെന്നും റഹിം; ദുരൂഹത കൂട്ടി പുതിയ വെളിപ്പെടുത്തൽ
- തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് പിആർ ജോലി; അപർണ സെൻ പാർട്ടിയെയും സഖാക്കളെയും വഞ്ചിച്ചതാണ്; ശമ്പളം നൽകിയില്ലെന്ന പരാതിയുമായി യുവമാധ്യമപ്രവർത്തക; വിവാദ ഫേസ്ബുക്ക് പോസ്റ്റ് സൈബർവാർ നടന്ന വടകര അടക്കം ചർച്ചയിൽ നിൽക്കവേ
- 10 രൂപ നൽകിയപ്പോൾ ടിക്കറ്റിന് 13 രൂപ; ആകെയുള്ള 500 ന്റെ നോട്ട് നൽകിയതോടെ കലി തുള്ളി കണ്ടക്ടർ; ഇറങ്ങേണ്ട സ്റ്റോപ്പിന് പകരം തൊട്ടടുത്ത സ്റ്റോപ്പിൽ നിർത്തിയപ്പോൾ ചവിട്ടി താഴെയിട്ട് മർദ്ദനം; തൃശൂരിൽ 68 കാരന്റെ ജീവനെടുത്തത് 3 രൂപയെ ചൊല്ലിയുള്ള തർക്കം; കൊലക്കുറ്റത്തിന് കേസ്
- മേയറും സുഹൃത്തുമായുള്ള ചിത്രം ഉപയോഗിച്ച് സോഷ്യൽ മീഡിയയിൽ നടന്നത് സമാനതകളില്ലാത്ത സൈബർ ആക്രമണം; പരാതിയിൽ കേസെടുത്ത് പൊലീസ്; മെമ്മറി കാർഡ് മോഷണത്തിലും കേസും; യുദുവിന്റെ പരാതിയിൽ അന്വേഷണം മാത്രം; മേയർ-ഡ്രൈവർ വിവാദത്തിൽ ഇനി എന്തും സംഭവിക്കാം
- സ്ത്രീ ശാക്തീകരണത്തിനായി പ്രവർത്തിച്ച കലാകാരി 'ഭീകരവാദി'; വിധിച്ചത് 11 വർഷത്തെ കഠിന തടവ്; ലോകത്തിന്റെ നൊമ്പരമായി മനഹെൽ അൽ-ഒതൈബി; സ്ത്രീകൾക്ക് ഡ്രൈവിങ്ങ് ലൈസൻസ് നൽകിയത് അടക്കമുള്ള സൗദി അറേബ്യയിലെ പരിഷ്ക്കാരങ്ങൾ വെറും പുകമറയോ?
- ബസിലുണ്ടായിരുന്ന കണ്ടക്ടർ എ.എ റഹീം എംപിയുമായി ബന്ധമുള്ള ആളായിരുന്നു; ഈ വിവരം തനിക്ക് കിട്ടിയത് ചില ജീവനക്കാരിൽ നിന്നും; കോൺഗ്രസ് എംഎൽഎ വിൻസന്റിന്റേത് ഗുരുതര ആരോപണം; മേയർ-കെഎസ് ആർടിസി ഡ്രൈവർ തർക്കത്തിൽ അട്ടിമറിയോ?
- സമ്മർദ്ദം ഏറെയുണ്ടായിട്ടും പിന്മാറിയില്ലെന്ന് എസ് യു സി ഐ; നോമിനേഷൻ പിൻവലിക്കാൻ മറ്റെല്ലാവരുമെത്തി; കോൺഗ്രസ് നാണക്കേടായ ഇൻഡോറിൽ എതിരില്ലാതെ ജയിക്കാനുള്ള ബിജെപി മോഹം തടഞ്ഞ് പോരാട്ടം ഉറപ്പാക്കിയത് എസ് യു സി ഐ (കമ്യൂണിസ്റ്റ്) എന്ന് വെളിപ്പെടുത്തൽ; ഇൻഡോറിൽ സംഭവിച്ചത് എന്ത്?
- ഇന്ദിരയുടെ കാലത്ത് ധീരേന്ദ്ര ബ്രഹ്മചാരി; സഞ്ജയ് ഗാന്ധിയുടെ രുക്സാന; റാവുവിന്റെ ചന്ദ്രസ്വാമി; 2ജിക്കാലത്തെ നീരാ റാഡിയ; കരുണാകരന്റെ പിച്ച ബഷീറും പാവം പയ്യനും; ഇപ്പോൾ ശിവനെപ്പോലും പാപിയാക്കുന്ന ദല്ലാൾ നന്ദകുമാറും; ഇന്ത്യൻ രാഷ്ട്രീയത്തെ പിടിച്ചു കുലുക്കുന്ന ദല്ലാളുമാരുടെ കഥ