ഇസ്ലാമും, ഹിന്ദുവും, ക്രിസ്തുമതവും ഒന്നുമല്ല സ്വാതന്ത്ര്യമാണ് ഞങ്ങളുടെ 'മതം' എന്ന് പ്രഖ്യാപിച്ച് സ്വതന്ത്ര ചിന്തകർ വീണ്ടും ഒത്തുചേരുന്നു; സി രവിചന്ദ്രൻ, ജാമിദ ടീച്ചർ, ഡോ കെ എം ശ്രീകുമാർ തൊട്ട് വിവിധ രാജ്യങ്ങളിൽനിന്നായി 25ലേറെ പ്രഭാഷകർ; മതമില്ലാതെയും ജീവിക്കാമെന്ന് ചർച്ചചെയ്യുന്ന 'നിർമതം' പാനൽ ഡിസ്‌ക്കഷൻ; ഡോ വൈശാഖൻ തമ്പിയുടെ നേതൃത്വത്തിൽ കുട്ടികൾക്കായി ക്വിസ് മൽസരം; കേരത്തിലെ എറ്റവും വലിയ ശാസ്ത്ര-സ്വതന്ത്രചിന്താ സെമിനാറായ എസ്സ്യൻഷ്യക്ക് ഒരുങ്ങി കൊച്ചി
കൊച്ചി: എന്താണ് നിങ്ങളുടെ മതം എന്ന് ചോദിച്ചാൽ 'സ്വാതന്ത്ര്യമാണ് എന്റെ മതം' എന്ന് പറയുന്നവർ കേരളത്തിൽ എത്രപേരുണ്ട്? മത കാലുഷ്യത്തിന്റെയും വർഗീയതയുടെയും ചാവേർ ആക്രമണങ്ങളുടെയും പേരിൽ ലോകം വിരണ്ടുനിൽക്കുന്ന ഇക്കാലത്ത്, യൂറോപ്പ്യൻ രാജ്യങ്ങളിൽ രൂപപ്പെട്ട പോലൊരു മതരഹിത സമൂഹത്തിന്റെ സാന്നിധ്യം പതുക്കെയാണെങ്കിലും കേരളത്തിലും എത്തുകയാണ്.'ഫ്രീഡം ഇസ് മൈ റിലീജിയൻ' എന്ന മുദ്രാവാക്യം ഉയർത്തി, എസ്സൻസ് ക്ലബ് എന്ന ശാസ്ത്ര -സ്വതന്ത്രചിന്താ പ്രസ്ഥാനത്തിന്റെ വാർഷിക സമ്മേളനമായ 'എസ്സൻഷ്യ-19' ന് ലഭിക്കുന്ന വലിയ സ്വീകരണം തെളിയിക്കുന്നത്, നിർമതരായ ആളുകളുടെ എണ്ണം മലയാളി സമൂഹത്തിലും വർധിക്കുന്നുവെന്നാണ്. ഡിസംബർ 31 എറണാകുളം ടൗൺഹാളിൽ രാവിലെ 9 മണിമുതൽ രാത്രി 8 മണിവരെ നടക്കുന്ന 'എസ്സൻഷ്യ' ഉള്ളടക്കം കൊണ്ടും പങ്കാളിത്തം കൊണ്ടും കേരളത്തിലെ ഏറ്റവും വലിയ ശാസ്ത്ര- സ്വതന്ത്രചിന്താ സെമിനാർ ആവുകയാണ്.
മതത്തെ എതിർക്കേണ്ടതില്ല, പൗരോഹിത്യത്തെ മാത്രം എതിർത്താൽ മതിയെന്ന് കേരളത്തിൽ നന്നായി പ്രചരിപ്പിക്കുന്ന പൊതുബോധത്തെ എതിർത്തുകൊണ്ടാണ് എസ്സൻസ് തങ്ങളുടെ പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകുന്നത്. മതവും മതാധിഷിഠിത യുക്തിയും തന്നെയാണ്, മനുഷ്യസമൂഹത്തെ പിറകോട്ട് അടുപ്പിക്കുന്നതെന്നും , ആധുനികതക്കും,
നാഗരികതയ്ക്കും ഏറ്റവും കൂടുതൽ വിലങ്ങ് നിൽക്കുന്നതെന്നും സ്വതന്ത്ര ചിന്തകർ ചൂണ്ടിക്കാട്ടുന്നു.
'പാരതന്ത്ര്യത്തിന്റെയും വിലക്കുകളുടെയും കേന്ദ്രമാണ് മതങ്ങൾ. മിക്കവാറും എല്ലാ മതങ്ങളും സ്ത്രീ വിരുദ്ധമാണ് താനും. ഈ സാഹചര്യത്തിൽ ജനാധിപത്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും വിശാലമായ അർഥം ബോധ്യപ്പെടണമെങ്കിൽ നിങ്ങൾ മതത്തിൽ നിന്ന് പുറത്തു കടക്കണം. മറ്റൊരു രീതിയിൽ പറഞ്ഞാൽ സ്വാതന്ത്ര്യമാണ് നമ്മുടെ 'മതം'. ഈ അർഥത്തിലാണ് ഫ്രീഡം ഈസ് മൈ റിലീജയൻ എന്ന മുദ്രാവാക്യം പരിപാടിക്ക് ഉപയോഗിക്കുന്നത്'- എസ്സൻസ് ഗ്ലോബൽ പ്രസിഡന്റ് ശ്രീലേഖ ചന്ദ്രശേഖർ പറയുന്നു.
'പലരും തെറ്റിദ്ധരിക്കുന്ന പോലെ വിശ്വാസികൾക്ക് എതിരല്ല യുക്തിവാദവും സ്വതന്ത്ര ചിന്തയും. അത് വിശ്വാസികൾക്ക് വേണ്ടിയാണ്. വിശ്വാസികളെ മതത്തിന്റെ ഇരകൾ മാത്രമായാണ് സ്വതന്ത്രചിന്തകർ കാണുന്നത്'- എഴുത്തുകാരനും ശാസ്ത്ര പ്രചാരകനുമായ ഡോ വൈശാഖൻ തമ്പി ചൂണ്ടിക്കാട്ടുന്നു.
മതം മാത്രമല്ല മതേതര അന്ധവിശ്വാസങ്ങളെയും എതിർക്കാനും എസ്സൻസ് ശ്രമിച്ചിട്ടുണ്ട്. ഹോമിയോപ്പതി, ആയുർവേദം, സിദ്ദ-യുനാനി തുടങ്ങിയ കപട വൈദ്യങ്ങൾ, യോഗ, ജൈവകൃഷി തുടങ്ങിയ വളരെ പ്രചാരം കിട്ടിയ മതേതര അന്ധവിശ്വാസങ്ങൾ എന്നിവ
തൊട്ട് മാർക്സിസവും വൈരുധ്യാധിഷ്ഠിത ഭൗതികവാദവും അടക്കമുള്ള പ്രത്യയശാസ്ത്ര
അന്ധവിശ്വാസങ്ങളെയും എസ്സൻസ് തുറന്നു കാട്ടാറുണ്ട്. ഇത്തരം സെഷനുകൾ ഇത്തവണത്തെ എസ്സൻഷ്യയിലും നിരവധിയാണ്. സ്വാതന്ത്ര്യം കുറവാണെങ്കിലും പട്ടിണിയില്ലല്ലോ എന്ന് മുമ്പ് സോവിയറ്റ് യൂണിയൻ പോലുള്ള രാജ്യങ്ങളെ നോക്കി ചൂണ്ടിക്കാട്ടിയവർ പോലും ഇന്ന് നിലപാട് മാറ്റിയിരിക്കയാണ്. വ്യക്തിസ്വാതന്ത്ര്യം തന്നെയാണ് ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങൾ എന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ടാണ് ഈമാസം 31ന് എറണാകുളം ടൗൺ ഹാളിൽ സ്വതന്ത്രചിന്തകർ ഒത്തുചേരുന്നത്.
സി രവിചന്ദ്രൻ മുതൽ മുപ്പതോളം പ്രാസംഗികർ
പ്രശ്സത എഴുത്തുകാരനും പ്രഭാഷകനും സി രവിചന്ദ്രൻ അടക്കം 25ലധികം പ്രഭാഷകർ
ആണ് എസ്സൻഷ്യയിൽ പങ്കെടുക്കുന്നത്. ജാമിദ ടീച്ചർ, ഡോ കെ.എം ശ്രീകുമാർ, ധന്യ ഭാസ്‌കർ, ചന്ദ്രശേഖർ രമേഷ്, ഡോ രാഗേഷ്, ഡോ പ്രവീൺ ഗോപിനാഥ്, ഡോ സാബുജോസ്,
മാവൂരാൻ നാസർ എന്നിവരടക്കം പ്രമുഖരായ ശാസ്ത്ര- സ്വതന്ത്രചിന്താ പ്രചാരകർ ഒക്കെയും ഇവിടെ പങ്കെടുക്കുന്നുണ്ട്. രാവിലെ 11 മണിക്ക് മതരഹിതരുടെ
നിലപാടുകളും പ്രശ്‌നങ്ങളും ചർച്ച ചെയ്യുന്ന 'നിർമതം19' എന്ന പൊതു സമ്പർക്ക പരിപാടിയായിരിക്കും ഈ വർഷത്തെ ഹൈലൈറ്റ്. ജാമിത ടീച്ചർ, അയൂബ് പി.എം, മുൻ ക്രൈസ്തവ പുരോഹിതനായ മാണി എന്നിവർക്കൊപ്പം മോഡറേറ്ററായി ഷിബു ഈരിക്കലും പങ്കെടുക്കുന്നു.
എസ്സ്യൻഷ്യയുടെ രജിസ്ട്രഷൻ പുരോഗമിക്കയാണ്. 200 രൂപയാണ് ഫീസ് (ഉച്ചഭക്ഷണം, ചായ എന്നിവ അടക്കമാണിത്). രജിസ്റ്റർ ചെയ്യാൻ /സംഭാവന നൽകാൻ താല്പര്യപെടുന്നവർ താഴെക്കാണുന്ന ലിങ്ക് ഉപയോഗിക്കാം..essentia'19 Reg Link- https://essenseglobal.com/essentia19/
മാസ്റ്റർ മൈൻഡ് ക്വിസ്
essentia'19 ലെ സുപ്രധാന പരിപാടിയാണ് എസ്സൻസ് മാസ്റ്റർ മൈൻഡ് ക്വിസ്. ഈ പരിപാടിയുടെ പ്രാഥമിക മത്സരങ്ങൾ തിരുവനന്തപുരം, ആലപ്പുഴ, കണ്ണൂർ എന്നിവിടങ്ങളിലും കേരളത്തിന് പുറത്തുള്ളവർക്ക് ഓൺലെൻ ആയും നടന്നു കഴിഞ്ഞു. പ്രാഥമിക മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുന്നവർ ഓരോ ടീമായി 2019 ഡിസംബർ 31 ന് എസ്സൻഷ്യക്ക് ഉച്ചയ്ക്കുശേഷം 3 മണിക്ക് നടക്കുന്ന ഫൈനൽ മത്സരത്തിൽ പങ്കെടുക്കും. ഇതിൽ ഒന്നാം സ്ഥാനം നേടുന്നവർക്ക് 50000 രൂപയും രണ്ടാം സ്ഥാനം നേടുന്നവർക്ക് 20000 രൂപയും മൂന്നാം സ്ഥാനം നേടുന്നവർക്ക് 10000 രൂപയും സമ്മാനമായി ലഭിക്കും. കേരളത്തിൽ തന്നെ ഏറ്റവും കൂടുതൽ പ്രൈസ് മണി ലഭിക്കുന്ന ക്വിസ് മൽസരങ്ങളിൽ ഒന്നാണിത്.
2019-20 അദ്ധ്യയനവർഷത്തിൽ 7 മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് MaesSENSEstermind Quiz'19 ൽ പങ്കെടുക്കുന്നത്. ക്വിസ് പ്രോഗ്രാമിൽ പങ്കെടുക്കുന്നതിന് രജിസ്ട്രേഷൻ ഫീസ് ഇല്ല. പ്രശസ്ത ശാസ്ത്ര പ്രചാരകരും എഴുത്തുകാരുമായ ഡോ. വൈശാഖൻ തമ്പി, ഡോ. പ്രവീൺ ഗോപിനാഥ്, അനുപമ രാധാകൃഷ്ണൻ എന്നിവരാണ് ക്വിസ് മൽസരം നയിക്കുകന്നത്.
വഴിത്തിരിവായത് 'നാസ്തികനായ ദൈവം'
അത്രയൊന്നും ജനകീയമല്ലാതെ വെറും പത്തും അമ്പതും പേർ അടങ്ങുന്ന ചെറിയ വേദികളിൽ ഒതുങ്ങിയിരുന്ന, കേരളത്തിന്റെ യുക്തിവാദ പ്രവർത്തനത്തിന്റെ ഗതിമാറിയത് പ്രശസ്ത എഴുത്തുകാരനും ചിന്തകനും പരിണാമ ശാസ്ത്രജ്ഞനുമായ റിച്ചാർഡ് ഡോക്കിൻസിന്റെ 'ഗോഡ് ഡെല്യൂഷൻ' എന്ന പ്രശസ്തമായ പുസ്തകത്തിന്റെ സ്വതന്ത്ര വിവർത്തനമായ 'നാസ്തികനായ ദൈവവുമായി' സി രവിചന്ദ്രൻ രംഗത്ത് എത്തിയതോടെയായിരുന്നു. ഒമ്പതുവർഷംമുമ്പ് കോഴിക്കോട് നളന്ദ ഹോട്ടൽ ഓഡിറ്റോറിയത്തിൽ രവിചന്ദ്രന്റെ ആദ്യ പ്രഭാഷണം, യൂറോപ്യൻ രീതിയിലുള്ള നവ നാസ്തികതയിലേക്കുള്ള കേരളത്തിന്റെ ചുവടുവെപ്പായി.
മതങ്ങളെയും മതേതര പ്രത്യയശാസ്ത്രങ്ങളെയും അവയുടെ ആഭ്യന്തര വൈരുദ്ധ്യങ്ങൾ ചൂണ്ടിക്കാട്ടി ചോദ്യം ചെയ്യുന്ന പരമ്പരാഗത യുക്തിവാദ രീതിയിൽ നിന്ന് മാറി, തീർത്തും സയൻസിന്റെ മാനദണ്ഡങ്ങളിലൂടെ അവതരിപ്പിക്കുന്ന രീതിയായിരുന്നു സി രവിചന്ദ്രൻ സ്വീകരിച്ചത്. വളരെ പെട്ടെന്നുതന്നെ ഇത് ഒരു പുതിയ തരംഗമായി മാറുകയും യുവാക്കൾ അടക്കമുള്ള വലിയ സംഘം ഇതിലേക്ക് ആകൃഷ്ടരാവുകയും ചെയ്തു.
ഇതോടൊപ്പം ഡോ അഗസ്റ്റ്‌സ് മോറിസ്, വൈശാഖൻ തമ്പി, മനോജ് ബ്രൈറ്റ് തുടങ്ങിയ ഒട്ടനവധി പ്രഭാഷകരും ശാസ്ത്രപ്രചാരകരും ഈ മേഖലയിലേക്ക് കടന്നുവരികയും ചെയ്തു. നവാസ്ജാനെ, ജേക്കബ് വടക്കൻചേരി, സന്ദീപാനന്ദഗിരി, ചിദാന്ദപുരി തൊട്ട് കെ. വേണു വരെയുള്ളവരുമായുള്ള രവിചന്ദ്രന്റെ സംവാദങ്ങൾ യൂ ട്യൂബിൽ വൈറൽ ആവുകയും ചെയ്തു. ലോകത്തിന്റെ നാനാഭാഗങ്ങളിലായി ചിതറിത്തെറിച്ച് കിടക്കുന്ന ശാസ്ത്രകുതുകികളുടെ ചുവടുപിടിച്ചാണ് 2016 ഒക്ടോബർ രണ്ടാം തീയതി esSENSE എന്ന സംഘടന ഉദ്ഘാടനം ചെയ്യപ്പെട്ടത്.
ശാസ്ത്ര പ്രചാരണത്തിനുള്ള പൊതുജന വിദ്യാഭ്യാസ പരിപാടിയാണ് ലക്ഷ്യമിടുന്നത്. രണ്ടായിരത്തിൽപരം അംഗസംഖ്യയുള്ള 'നാസ്തികനായ ദൈവം' ഫേസ്‌ബുക്ക് സീക്രട്ട് ഗ്രൂപ്പിലാണ് ഈ എന്ന ആശയം 2016 ഓഗസ്റ്റിൽ രൂപം കൊള്ളുന്നത്. ഗ്രൂപ്പിന്റെ സ്ഥാപക അഡ്‌മിനും എഴുത്തുകാരനും പ്രഭാഷകനുമായ സി രവിചന്ദ്രൻ ആണ് ഈ ആശയം നിർദ്ദേശിക്കുന്നതും പ്രസ്തുത പേര് കണ്ടെത്തുന്നതും. പിന്നീടുവന്ന ലോകമെമ്പാടുമുള്ള വിവിധങ്ങളായ എസ്സെൻസ് ഗ്രൂപ്പുകളും കൂട്ടായ്മകളുമെല്ലാം 'നാസ്തികനായ ദൈവം' ഗ്രൂപ്പിന്റെ അനുബന്ധങ്ങളാണ്.
കേരളത്തിനു പുറത്തും വിദേശത്തുമുള്ള യൂണിറ്റുകളുമായി സഹകരിച്ചാണ് കേരളത്തിലെ എസ്സെൻസ് മൂവ്‌മെന്റ് പ്രവർത്തിക്കുന്നത്. കേരളത്തിലെ എല്ലാ ജില്ലകളിലും യൂണിറ്റുകളുണ്ട്. എല്ലാ യൂണിറ്റുകളും സെമിനാറുകൾ സംഘടിപ്പിച്ച് ശാസ്ത്ര പ്രചാരണത്തിന് ശക്തമായി ഇടപെടുന്നു. മതം തിന്ന് ജീവിക്കുന്ന ജനസമൂഹത്തെ പ്രതിഫലേച്ഛയോടെ പ്രീണിപ്പിക്കാനോ അവരുടെ മുന്നിൽ സ്വയം മിനുക്കാനോ, ശാസ്ത്രപക്ഷപാതത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാനോ തയ്യാറായില്ലെന്നതാണ് ഈ സംഘടനയെ വ്യത്യസ്തമാക്കുന്നത്. എസ്സെൻസ് മെംബെർഷിപ്പിന് ഫീസ് ഈടാക്കാറില്ല. താല്പര്യമുള്ളവർക്ക് എസ്സെൻസ് ഗ്ലോബൽ പേജിൽ റിക്വസ്റ്റ് അയച്ചു എസ്സെൻസിൽ ചേരാവുന്നതാണ്. ഈ കൂട്ടായ്മയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാനും പരിപാടികൾ അവതരിപ്പിക്കാനും താല്പര്യമുള്ളവർക്ക് എസ്സെൻസ് കണക്ട് എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്.http://essenseglobal.com/office/manager/memberadd.p-hp
2016 സെപ്റ്റംമ്പർ നാലിനാണ് എസ്സെൻസ് ഫ്രീതിങ്കേഴ്‌സ് ഡയറി എന്നൊരു ഫേസ് ബുക്ക് ചാനൽ നാസ്തികനായ ദൈവം (എൻ ഡി ഗ്രൂപ്പ്) തുടങ്ങുന്നത്. തുടർന്ന് അതേപേരിൽ വെബ് മാഗസിനും ട്വിറ്റർ അക്കൗണ്ടും ഓഡിയോ ചാനലും തുടങ്ങി. 2016 ഒക്ടോബർ രണ്ടിന് ഈ നാല് സംരംഭങ്ങളും മൂവാറ്റുപുഴ വെച്ച് ഉദ്ഘാടനം ചെയ്യപ്പെട്ടു. രാജ്യാന്തര പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിന്റെ ഭാഗമായി 2018 ജൂണിൽesSENSE Global (TSR/TC/352/2018) എന്നൊരു ക്ലബും തൃശൂർ കേന്ദ്രമായി ഗ്രൂപ്പ് ആംരംഭിച്ചു.
തുടർന്നങ്ങോട്ട് ഏസ്സൻസിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. കഴിഞ്ഞതവണ കോഴിക്കോട് ഒക്ടോബർ 2ന് കാലിക്കറ്റ് ട്രേഡ് സെന്ററിൽ നടന്ന ലിറ്റ്മസ്-2019ൽ എണ്ണായിരത്തോളം പേരാണ് പങ്കെടുത്തത്. ആളുകളുടെ തിരക്ക് അനിനിയന്ത്രിതമായതോടെ രജിസ്ട്രേഷൻ രാവിലെ 11 മണിയോടെ നിർത്തിവെക്കയായിരുന്നു. കേരളത്തിലെ സ്വതന്ത്രചിന്തകരുടെ ഏറ്റവും വലിയ സമ്മേളനം എന്ന ഖ്യാതിയോടെയാണ് ലിറ്റ്മസ് 19ന് തിരശ്ശീല വീണത്.
എസ്സൻഷ്യ- 2019- കാര്യപരിപാടി
രാവിലെ- 7:30 രജിസ്‌ട്രേഷൻ
9:00 - വർണ്ണാലയം- ധന്യാഭാസ്‌ക്കർ
9:22 - കാവി ഭാവന- പ്രസാദ് വേങ്ങര
9:44- തോമാ മിഥ്യ- റോഷൻ മാത്യു വർഗീസ്
10:06 - പ്ലാസിബോപതി- ഡോ. ആരിഫ് ഹുസൈൻ
10:28- വളയം പിടിക്കുന്ന അരൂപി- ചന്ദ്രശേഖർ രമേഷ്
10:50- 'നിർമതം'19- മതമില്ലാതെയും ജീവിക്കാം - അയൂബ് പി എം, ജാമിദ ടീച്ചർ, മാണി പറമ്പത്ത്, ഷിബു ഈരിക്കൽ.
11:32 നേരില്ലാതെ, നിർഭയം..! - ഡെന്നിതോമസ്
11:54 - ജീവിക്കാതെ ജീവിക്കുന്നവർ - രഹ്ന എം
12:16 - ലൈഫ് ഈസ് ബ്യൂട്ടിഫുൾ- അജീഷ്ബാലകൃഷ്ണൻ (ജർമ്മനി)
12:38 - കാർഗോ കൾട്ട് - ഡോ. കെ എം ശ്രീകുമാർ
12:58 - ലഞ്ച്ബ്രേക്ക്
1:28 - ഡിഎൻഎ ഒറിഗാമി - എസ് അരുൺ
1:50 - ദയാവധത്തിന്റെ നൈതികത- വിഷ്ണുമോഹൻ
2:12- ഇരുട്ടിന്റെ ചിത്രം- രമേഷ് രാജശേഖരൻ
2:34 - കോടതിസമക്ഷം - ഡോ ഹരീഷ് കൃഷ്ണൺ
2:56 - കയ്യടിച്ചു കരങ്ങൾ ഉയർത്തി- ജസ്റ്റിൻ വി എസ്
3:20- എസ്സൻസ് മാസ്റ്റർ മൈൻഡ് ക്വിസ് - ഡോ. വൈശാഖൻ തമ്പി, ഡോ. പ്രവീൺ ഗോപിനാഥ്, അനുപമ രാധാകൃഷ്ണൻ
4:22 - ഡെഡ് സ്പേസ് - ഡോ സാബുജോസ്
4:44- മുട്ടുമടക്കുന്ന ദൈവം- ബിനീഷ് അഗസ്റ്റിൽ ( ഓസ്ട്രേലിയ)
5:06- വൈക്കം, ചരിത്രത്തിന്റെ ഉരകല്ലിൽ- സനിൽ കെ വി
5:28 - ജസ്റ്റിസ് ഫോർ ജസ്റ്റിസ് - സുരേഷ്ബാബു ചെറൂളി
5:50 - നിൻകാസിയും ഞാനും- ജസ്റ്റിൻ രാജ്
6:12- സുരക്ഷിത ലഹരി- ഡോ രാഗേഷ് ആർ
6:34 - ദിവ്യാത്ഭുതങ്ങൾ - ജോയ് ലോറൻസ് ( ഓസ്ട്രേലിയ)
6:58 - ഗുരുത്വം - അനൂപ് ഐസക്ക്
7:20 - രാജാവ് നഗ്നനാണ് -മാവൂരാൻ നാസർ
7:40- കാളയും കയറും- രവിചന്ദ്രൻ സി
8:00 - പുതുവത്സരാഘോഷപരിപാടികൾ
MNM Recommends
-
ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതക കേസിൽ പ്രതികളെന്ന് സംശയിക്കുന്ന മൂന്നുപേർ കാനഡയിൽ അറസ്റ്റിൽ; മൂവരും ഇന്ത്യാക്കാരെന്ന് റിപ്പോർട്ട്; പ്രതികളെ പിടികൂടിയത് ഏതാനും മാസത്തെ സൂക്ഷ്മ നിരീക്ഷണത്തിന് ശേഷം; നിജ്ജർ, കാനഡ ഒളിത്താവളമാക്കി സ്വന്തം നാട്ടിൽ ഭീകരാക്രമണം ആസൂത്രണം ചെയ്ത കുറ്റവാളി; ജസ്റ്റിൻ ട്രൂഡോ വെളുപ്പിക്കുന്ന നിജ്ജർ കൊടുംഭീകരൻ -
വാംഖഡെയിൽ സ്പിൻ കെണി ഒരുക്കി വരുൺ ചക്രവർത്തിയും സുനിൻ നരെയ്നും; വാലറ്റത്തെ എറിഞ്ഞിട്ട് മിച്ചൽ സ്റ്റാർക്ക്; സ്വന്തം കാണികൾക്ക് മുന്നിൽ കൊൽക്കത്തയോട് നാണംകെട്ട് മുംബൈ ഇന്ത്യൻസ്; പ്ലേ ഓഫ് കാണാതെ പുറത്ത് -
സ്വന്തം മണ്ണിൽ വിൻഡീസ് കപ്പുയർത്തുമോ? ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ച് വെസ്റ്റിൻഡീസ്; റോവ്മാൻ പവൽ നയിക്കുന്ന ടീമിൽ നിറയെ വെടിക്കെട്ട് വീരന്മാർ; വൻ പദ്ധതികളുമായി ഡാരൻ സമി -
കുഞ്ഞിനെ വലിച്ചെറിഞ്ഞത് ഫ്ളാറ്റിന്റെ അഞ്ചാം നിലയിൽ നിന്ന്; കുറിയർ കവറിൽ താഴേക്ക് എറിഞ്ഞപ്പോൾ ഉണ്ടായ ആഘാതത്തിൽ തലയോട്ടി തകർന്നത് മരണകാരണമെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട്; ഇൻസ്റ്റാഗ്രാം താരമായ യുവതി ഗർഭിണിയായത് തൃശൂർ സ്വദേശിയായ നർത്തകനിൽ നിന്ന്; ബലാൽസംഗത്തിന് കേസെടുത്തേക്കും -
വീട്ടുജോലിക്കാരിയുടെ പീഡന പരാതി; മൂന്ന് തവണ നോട്ടീസ് നൽകിയിട്ടും ചോദ്യം ചെയ്യലിന് ഹാജരായില്ല; പ്രജ്വലിനു പിന്നാലെ എച്ച്.ഡി.രേവണ്ണയ്ക്കെതിരെയും ലുക്കൗട്ട് നോട്ടിസ്; ഇരയായ യുവതിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചതിനും കേസ് -
എന്തുസംഭവിക്കുമെന്ന് അറിയാതെ കപ്പലിൽ കഴിഞ്ഞത് 20 നാളുകൾ; ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കം എല്ലാ ജീവനക്കാരെയും വിട്ടയച്ചു; 24 പേരെയും വിട്ടയച്ചത് മാനുഷിക പരിഗണന വച്ചെന്ന് ഇറാൻ വിദേശകാര്യ മന്ത്രി -
പയ്യന്നൂരിൽ ഒരേ കള്ളൻ സൂപ്പർ മാർക്കറ്റിൽ കയറിയത് നാലുതവണ; സി.സി.ടി.വി ദൃശ്യം കിട്ടിയിട്ടും മോഷ്ടാവിനെ പിടികൂടാനാവാതെ പൊലീസ് ഇരുട്ടിൽ തപ്പുന്നു -
മൂന്ന് വിക്കറ്റുകളുമായി കൊൽക്കത്തയെ വിറപ്പിച്ച് ബുമ്രയും തുഷാരയും; അർധ സെഞ്ചുറിയുമായി വെങ്കടേഷ് അയ്യരുടെ ചെറുത്തു നിൽപ്പ്; രണ്ടക്കം കടന്നത് മൂന്ന് പേർ മാത്രം; നിർണായക മത്സരത്തിൽ മുംബൈയ്ക്ക് 170 റൺസ് വിജയലക്ഷ്യം -
ഹൈറിച്ച് നിക്ഷേപ തട്ടിപ്പ്: കണ്ണൂരിൽ കോടികൾ കമ്മിഷൻ കൈപ്പറ്റിയ 39 പേർക്കെതിരെ കേസ് -
വ്യാഴാഴ്ച രാത്രി ഓട്ടോയുമായി വീട്ടിൽ നിന്ന് പോയി; വെള്ളിയാഴ്ച രാവിലെ മൃതദേഹം ഓട്ടോയ്ക്കുള്ളിൽ കണ്ടെത്തി; അടൂരിൽ ഓട്ടോഡ്രൈവറുടെ മരണത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ് -
നിലയ്ക്കൽ ബേസ് ക്യാമ്പിലെ ഇൻസിനേറ്ററിന്റെ പമ്പും മോട്ടോറുകളും മോഷ്ടിച്ച് കടത്തി; മൂന്നു യുവാക്കളെ പമ്പ പൊലീസ് അറസ്റ്റ് ചെയ്തു -
ആമസോൺ കവറിന്റെ ക്യൂ ആർ കോഡ് സ്കാൻ ചെയ്ത് ഏതു ഫ്ളാറ്റെന്ന് തിരിച്ചറിഞ്ഞു; പൊലീസെത്തുമ്പോൾ യുവതി മാനസികമായി തളർന്ന നിലയിൽ; പീഡിപ്പിച്ച തൃശൂർ സ്വദേശി നിരീക്ഷണത്തിൽ; നവജാത ശിശുവിന്റെ കൊലപാതകത്തിനൊപ്പം ബലാത്സംഗത്തിന് കൂടി കേസെടുക്കും -
അടൂരിൽ ഹോട്ടൽ ജീവനക്കാർ തമ്മിൽ വാക്കുതർക്കം; പറഞ്ഞു തീർക്കാനെത്തിയ രണ്ടു ജീവനക്കാർക്ക് മർദനം; ഒരു ഹോട്ടൽ അടിച്ചു തകർത്തു; പൊലീസ് കേസെടുത്തു -
വാഹനാപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന ഫ്രുട്സ് വ്യാപാരി മരിച്ചു -
പ്രജ്വൽ രേവണ്ണയെ കേന്ദ്രസർക്കാർ സംരക്ഷിക്കുന്നുവെന്ന് സിദ്ധരാമയ്യ; പ്രജ്വൽ ജർമനിയിൽനിന്ന് ദുബായിലേക്ക് വരുന്നതായി റിപ്പോർട്ടുകൾ -
രാത്രി പത്ത് മണി മുതൽ പുലർച്ചെ രണ്ട് മണി വരെ ആവശ്യത്തിനു മാത്രം ഉപയോഗിക്കണം; വീടുകളിൽ എ സി 26ന് മുകളിലായി സെറ്റ് ചെയ്യണം; രാത്രി 9ന് ശേഷം അലങ്കാര വിളക്കുകൾ കെടുത്തണം; റെക്കോഡ് വൈദ്യുതി ഉപഭോഗം ആയതോടെ നിയന്ത്രിക്കാൻ കെ എസ് ഇ ബി നിർദ്ദേശങ്ങൾ -
കൊച്ചിയിലെ നവജാത ശിശുവിന്റെ കൊലപാതകം അതിദാരുണം; കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ അമ്മ തൊട്ടിലടക്കമുള്ള സംവിധാനങ്ങളുണ്ട്; കുട്ടികളെ വേണ്ടാത്തവർ ഇത്തരം ക്രൂരത ചെയ്യരുത്; കേസെടുത്ത് ബാലാവകാശ കമ്മീഷൻ -
നിലനിൽപ്പിന്റെ പോരാട്ടത്തിൽ ടോസിലെ ഭാഗ്യം മുംബൈയ്ക്ക്; വാംഖഡെയിൽ കൊൽക്കത്ത ആദ്യം ബാറ്റ് ചെയ്യും; രോഹിത് ശർമ ഇംപാക്റ്റ് പ്ലയറാകും; മുഹമ്മദ് നബിക്ക് പകരം നമൻ ധിർ പ്ലേയിങ് ഇലവനിൽ -
ഡ്രൈവർ യദു ലൈംഗികാധിക്ഷേപം നടത്തുന്നത് കണ്ടില്ല; ബസ് മേയറുടെ വാഹനത്തെ മറികടന്നോ എന്നും കണ്ടില്ല; പിൻസീറ്റിൽ ആയിരുന്നതിനാൽ ഒന്നിനും വ്യക്തതയില്ലെന്നും കെ എസ് ആർ ടി സി ബസ് കണ്ടക്ടർ സുബിൻ -
'ഗുരുവായൂരപ്പന് മുന്നിൽ 32 വർഷങ്ങൾക്ക് മുൻപ് ഞങ്ങൾ വിവാഹിതരായി; ഇപ്പോൾ മകളുടെ വിവാഹവും ഇതേ നടയിൽ; ഗുരുവായൂരപ്പൻ എല്ലാം ഭംഗിയായി നടത്തി തന്നു': സന്തോഷം വാക്കുകളിലൂടെ പ്രകടിപ്പിക്കാൻ ആവുന്നില്ലെന്ന് ജയറാം
Most Read
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- ഡാൻസ് റീലുകൾ ഇട്ടിരുന്ന യുവതി; സുഹൃത്തുമായി അടുപ്പത്തിലായത് സോഷ്യൽ മീഡിയ വഴി; ഗർഭം ധരിച്ചത് തൃശൂരുകാരനിൽ നിന്നെന്നും വെളിപ്പെടുത്തൽ
- ഒരു ദിവസം പ്രായമുള്ള ചോരക്കുഞ്ഞിനെ വലിച്ചെറിഞ്ഞത് അവിവാഹിതയായ അതിജീവിത; യുവതി ഗർഭിണിയായത് പീഡനത്തിൽ; കൊല്ലപാതക കേസിനൊപ്പം ബലാത്സംഗവും അന്വേഷണത്തിൽ; ആ യുവതിയുടെ മൊഴി ഞെട്ടിക്കുന്നത്; കരുതലോടെ പീഡകനെ കുടുക്കാൻ ഇനി അന്വേഷണം
- ആരുമറിയാതെ പ്രസവം; മൂന്ന് മണിക്കൂർ എടുത്ത് കുട്ടിയെ ആമസോൺ കവറിൽ സുരക്ഷിതമായി പൊതിഞ്ഞ് എറിഞ്ഞത് ഫ്ളാറ്റിന് അടുത്തുള്ള മാലിന്യ കൂമ്പാരത്തിലേക്ക്; ഉന്നം നോക്കിയുള്ള എറിയലിന് ശക്തി കുറഞ്ഞപ്പോൾ വീണത് റോഡിന് നടുവിൽ; അവിവാഹിതയായ അതിജീവിത മാസ്റ്റേഴ്സ് പഠനത്തിലും; അമ്മയിലൂടെ യഥാർത്ഥ വില്ലനിലെത്താൻ പൊലീസ്; പനമ്പള്ളി നഗറിൽ സംഭവിച്ചത്
- ജയറാം, പാർവതി ദമ്പതികളുടെ മകൾ മാളവിക വിവാഹിതയായി; വരൻ നെന്മാറ സ്വദേശി നവനീത് ഗിരീഷ്; വിവാഹം പുലർച്ചെ ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ; തൃശ്ശൂർ ഹയാത്തിൽ വിരുന്നു സൽക്കാരം
- അമേരിക്കയും, കാനഡയും, ബ്രിട്ടനും, ആസ്ട്രേലിയയുമെല്ലാം കഴിഞ്ഞകാല ഓർമ്മകളാകുന്നു; ഉന്നതപഠനത്തിനായി ഇന്ത്യൻ വിദ്യാർത്ഥികൾ ഇപ്പോൾ തിരഞ്ഞെടുക്കുന്നത് നെതർലാൻഡ്സും ഫിൻലാൻഡും; പരമ്പരാഗത ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളെ ഇന്ത്യൻ വിദ്യാർത്ഥികൾ കൈയൊഴിയുന്നു
- കെഎസ്ആർടിസി ബസിലെ ക്യാമറയുടെ കാണാതായ മെമ്മറി കാർഡ് ലഭിച്ച ശേഷം മതി ഡ്രൈവർക്കെതിരെ തുടർ നടപടി; യദു കുറ്റക്കാരനല്ലെന്നറിപ്പോർട്ട് മടക്കി നൽകി മന്ത്രി ഗണേശ്കുമാർ; മെമ്മറി കാർഡ് മോഷണത്തിൽ മന്ത്രി കടുത്ത അമർഷത്തിൽ; രക്ഷിക്കാൻ ശ്രമിക്കുന്നത് മേയറെയോ അതോ യദുവിനെയോ?
- പ്രസവത്തിൽ കുട്ടി മരിച്ചിരുന്നോ? കൊന്ന ശേഷമാണോ വലിച്ചെറിഞ്ഞത്? അതോ ജീവനോടെയാണോ വലിച്ചെറിഞ്ഞത്? ചോരക്കുഞ്ഞിന്റെ കഴുത്തില ഷാൾ കൊലപതാക സൂചനയോ? മകളുടെ ഗർഭം അച്ഛനും അമ്മയും അറിഞ്ഞില്ല; സർവ്വത്ര ദുരൂഹത; യുവതി കുറ്റസമ്മതം നടത്തി; പോസ്റ്റ്മോർട്ടം നിർണ്ണായകം
- 2000 കോടി രൂപയുമായി കോട്ടയത്തുനിന്നു പോയ കേരളാ പൊലീസ് സംഘത്തെ ആന്ധ്രയിൽ തടഞ്ഞുവെച്ചു; തിരഞ്ഞെടുപ്പു പരിശോധനയുടെ ഭാഗമായി തടഞ്ഞത് ആന്ധ്ര പൊലീസും റെവന്യൂ സംഘവും; വിട്ടയച്ചത് നാല് മണിക്കൂറിന് ശേഷം; ഭക്ഷണം കഴിക്കാൻ പോലും അനുവദിച്ചില്ലെന്നു കേരള പൊലീസ്
- കാർ കുറകെ ഇട്ട് ബസിനുള്ളിൽ കയറിയത് ടിക്കറ്റ് എടുക്കാനാണെന്ന വാദം സൈബർ സഖാക്കൾക്ക് പോലും ദഹിക്കുന്നില്ല; റഹിമിന്റെ ക്യാപ്സ്യൂളിൽ തകർന്നത് പ്രതിരോധം തീർക്കാൻ ഇറങ്ങിയവർ; ബസ് ഡ്രൈവറും മേയറും തമ്മിലെ തർക്കത്തിൽ കരുതലോടെ പ്രതികരണം മതിയെന്ന് സിപിഎം; മനുഷ്യാവകാശ ഇടപെടൽ നിർണ്ണായകം