മരടിൽ ഫ്ളാറ്റ് പൊളിക്കാതിരിക്കാൻ ആവുന്നതെല്ലാം ചെയ്ത സർക്കാർ; കാപ്പികോയിലെ ഒഴിപ്പിക്കൽ വിധി അറിയാത്തവർ; സഭാ തർക്കത്തിൽ വിശ്വാസികളുടെ ഭീഷണിക്ക് മുമ്പിൽ മടങ്ങുന്ന പൊലീസും; നെയ്യാറ്റിൻകരയിൽ രാജനേയും അമ്പിളിയേയും പച്ചക്ക് കത്തിച്ചും നീതി നടപ്പാക്കൽ! ആ പൊലീസുകാരനെ നിരപരാധിയാക്കാൻ കള്ളക്കളികൾ
തിരുവനന്തപുരം: മരടിലെ ഫ്ളാറ്റുകൾ പൊളിക്കാതിരിക്കാൻ പരമാവധി ന്യായങ്ങൾ പറഞ്ഞ സർക്കാർ....മുത്തൂറ്റിന്റെ അനധികൃത കൈയേറ്റമായ കാപ്പികോ പൊളിക്കാൻ മടിക്കുന്നവർ..... സഭാ തർക്കത്തിൽ സുപ്രീംകോടതി അന്തിമ വിധി പറഞ്ഞിട്ടും സമവായത്തിന്റെ ചർച്ചകൾക്ക് മുൻകൈയെടുക്കുന്ന സർക്കാരുകൾ.... എന്നാൽ ഇതൊന്നും പാവപ്പെട്ടവന് നടക്കില്ല. കീഴ് കോടതി വിധി വന്നാൽ ഉടൻ തന്നെ വസ്തു ഒഴിയണം. ജീവിതം വഴി മുട്ടി ആത്മഹത്യാ ഭീഷണി മുഴക്കിയാൽ അവരെ പച്ചയ്ക്ക് കത്തിക്കുന്ന പൊലീസ്. കേരളത്തിന്റെ മനസാക്ഷിക്ക് മുമ്പിൽ ചോദ്യമായി മാറുകയാണ് രാജന്റേയും അമ്പിളിയുടേയും മരണം. എല്ലാ അർത്ഥത്തിലും അതൊരു കൊലപാകമാണ്.
പെട്രോൾ ഒഴിച്ച് ലൈറ്ററും കത്തിച്ചു നിൽക്കുന്ന രാജനും അമ്പിളിയും. അത് ഷൂട്ട് ചെയ്തത് മക്കളും. പരാതിക്കാരിയുടെ കാശിന്റെ തണലിൽ വീടൊഴുപ്പിക്കാൻ പൊലീസ് എത്തുമെന്ന് ഈ കുടുംബം തീരുമാനിച്ചിരുന്നു. അങ്ങനെ വന്നാൽ അവരെ തിരിച്ചയയ്ക്കാനായി ഒരു നാടകം. അതിന് വേണ്ടി കരുതിയതായിരുന്നു പെട്രോളും ലൈറ്ററും. എല്ലാം ഷൂട്ട് ചെയ്യണമെന്ന് മക്കളോടും ചട്ടം കെട്ടി. എന്നാൽ പൊലീസ് ക്രൂരത ഈ നാടകത്തിലേക്ക് തീയെത്തിച്ചു. അങ്ങനെ അതൊരു കൊലപാതകമായി. എന്നിട്ടും ഈ പൊലീസുകാരനെതിരെ കേസെടുത്തില്ല. കൊലക്കുറ്റത്തിന് കേസെടുത്ത് അകത്തിടേണ്ട പൊലീസിനെ സസ്പെൻഷൻ നൽകി രക്ഷിച്ച് മാസങ്ങൾക്ക് ശേഷം സേനയുടെ ഭാഗമാക്കാനാണ് സർക്കാരിന്റെ ശ്രമം. ഇതിന് വേണ്ടിയാണ് കള്ളക്കളികൾ.
സഭാ കേസിലും കാപ്പികോ റിസോർട്ടിലും നീതി നടപ്പാക്കാൻ മടിക്കുന്നവർ തന്നെയാണ് ഹൈക്കോടതിയിലെ സ്റ്റേയ്ക്കായി കാത്തു നിൽക്കാൺ കേണപേക്ഷിച്ചിട്ടും കേൾക്കാതെ നീതി നടപ്പാക്കുന്നുവെന്ന് വരുത്തി രാജനേയും അമ്പിളേയിയും വകവരുത്തി രണ്ട് കുഞ്ഞുങ്ങളെ അനാഥരാക്കിയത്. എന്നിട്ടും ഭരണകൂടത്തിന് ഒന്നും മനസ്സിലാകുന്നില്ല. ഇന്നലെ സ്വാന്തനിപ്പിക്കാൻ എത്തിയ മന്ത്രി കടകംപള്ളി സുരേന്ദ്രനും പെട്രോൾ എവിടെ നിന്ന് എത്തിയെന്ന ചോദ്യമാണ് ഉയർത്തിയത്. അതായത് പൊലീസിനെ രക്ഷിക്കാനുള്ള തന്ത്രം. പെട്രോൾ കരുതിയത് നാടകത്തിന്. എന്നാൽ ആളിക്കത്തിച്ചത് പൊലീസും. എന്നാൽ സർക്കാരിനെ പ്രതിക്കൂട്ടിലാക്കാൻ നാടകം കളിച്ചവർ മരിച്ചുവെന്ന തരത്തിലായിരുന്നു മന്ത്രിയുടെ പരിഹാസം.
ദുരന്തം നടന്ന രാജന്റെ വീടിനു മുന്നിൽ ഇന്നലെ രാവിലെ മുതൽ നാടകീയമായ രംഗങ്ങളായിരുന്നു. നാട്ടുകാരുടെ പ്രതിഷേധം പരാതിക്കാരിക്കും പൊലീസിനും നേർക്കായിരുന്നു. കിടപ്പാടം ഒഴിപ്പിക്കാൻ കേസ് നൽകിയ അയൽവാസി വീട്ടമ്മയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് അവരുടെ വീടിനു മുന്നിൽ നടത്തിയ സമരം മണിക്കൂറുകൾ നീണ്ടു. മൂന്നരയോടെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ പരാതിക്കാരിയെ പൊലീസ് സ്റ്റേഷനിലേക്കെന്നു പറഞ്ഞ് അവിടെ നിന്നു മാറ്റി. ജനക്കൂട്ടം ഒന്നു ശാന്തമായെങ്കിലും 4.30 നു വീണ്ടും സംഘർഷഭരിതമായി. മെഡിക്കൽ കോളജിൽനിന്നു പോസ്റ്റ്മോർട്ടം കഴിഞ്ഞ് അമ്പിളിയുടെ മൃതദേഹവുമായി ആംബുലൻസ് എത്തിയപ്പോൾ തടഞ്ഞ നാട്ടുകാർ റോഡിൽ കുത്തിയിരുന്നു.
നെയ്യാറ്റിൻകര ഡിവൈഎസ്പി എസ്. അനിൽകുമാർ, തഹസിൽദാർ അജയകുമാർ എന്നിവർ ചർച്ചയ്ക്ക് തയാറായെങ്കിലും നാട്ടുകാർ സമ്മതിച്ചില്ല. കലക്ടർ വന്ന് ഉറപ്പു നൽകണമെന്നായിരുന്നു ആവശ്യം. രാത്രി 7.30നു കലക്ടർ നവ്ജ്യോത് ഖോസ സ്ഥലത്തെത്തി നാട്ടുകാരുടെ ആവശ്യം കേട്ടു. എല്ലാ ആവശ്യത്തിനോടും അനുകൂലമായി പ്രതികരിച്ച കലക്ടർ ഇക്കാര്യം വ്യക്തമാക്കി സർക്കാരിന് റിപ്പോർട്ട് നൽകുമെന്നും ഉറപ്പുനൽകി. അതോടെ സമരം അവസാനിപ്പിച്ചു.
രാജനെയും കുടുംബത്തെയും കുടിയൊഴിപ്പിക്കാൻ പൊലീസ് നടപടിയെടുത്തത് ഹൈക്കോടതി കേസ് പരിഗണിക്കുന്നതിനു തൊട്ടു മുൻപ്. ഒന്നര മണിക്കൂറിന്റെ വ്യത്യാസത്തിൽ ഹൈക്കോടതിയിൽനിന്നു സ്റ്റേ ഉത്തരവ് എത്തുമ്പോഴേക്കും ആത്മഹത്യാ ശ്രമത്തിനിടെ ഗുരുതരമായി പൊള്ളലേറ്റ് രാജനും ഭാര്യ അമ്പിളിയും ആശുപത്രിയിലായി. പിന്നീട് മരണവും അവരെ തേടിയെത്തി. നെയ്യാറ്റിൻകര പ്രിൻസിപ്പൽ മുൻസിഫ് കോടതിയുടെ ഉത്തരവു നടപ്പാക്കാൻ 22 ന് ഉച്ചയോടെയാണു പൊലീസ് ഉൾപ്പെട്ട സംഘം എത്തിയത്. അന്നു തന്നെ ഉച്ചയ്ക്കു രണ്ടരയോടെ രാജന്റെ ഹർജിയിൽ ജസ്റ്റിസ് വി. ഷെർസിയുടെ ബെഞ്ചിൽനിന്നു സ്റ്റേ ഉത്തരവുണ്ടായി. അപ്പോഴേക്കും രാജന്റെ തിരുവനന്തപുരത്തെ അഭിഭാഷകൻ വിളിച്ച് ഈ ദാരുണ സംഭവത്തെക്കുറിച്ചു പറഞ്ഞതായി ഹൈക്കോടതിയിൽ ഹാജരായ ജിനേഷ് പോൾ പറഞ്ഞു.
കഴിഞ്ഞ ജൂൺ 16 നാണു രാജനെയും കുടുംബത്തെയും ഒഴിപ്പിക്കാൻ കോടതി നിർദ്ദേശിച്ചത്. സബ് കോടതി അപ്പീൽ പരിഗണിക്കാൻ വൈകിയതിനാൽ ഹൈക്കോടതിയെ സമീപിച്ചു. മുൻസിഫ് കോടതി ഉത്തരവിനു ജനുവരി 15 വരെയാണു സ്റ്റേ അനുവദിച്ചിട്ടുള്ളത്. പൊലീസിന്റെ ഭാഗത്തു വീഴ്ചയുണ്ടോയെന്ന് പരിശോധിക്കാൻ ഡിജിപി നിർദ്ദേശം നൽകി. ഒഴിപ്പിക്കൽ നടപടിക്രമങ്ങളിൽ വീഴ്ച ഉണ്ടോയെന്നു സർക്കാരും പരിശോധിക്കും.
ഒഴിപ്പിക്കൽ ഒഴിവാക്കാൻ ദേഹത്ത് പെട്രോളൊഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കുന്നതിനിടൈ പൊലീസ് ലൈറ്റർ തട്ടിമാറ്റിയപ്പോഴാണ് രാജന്റെയും അമ്പളിയുടെയും ശരീരത്തിലേക്ക് തീപടർന്നത്. തിങ്കളാഴ്ച പുലർച്ചെ മരിച്ച രാജന്റെ സംസ്കാരം വൈകിട്ടു തന്നെ നടത്തിയിരുന്നു.
MNM Recommends
-
ഓൺലൈൻ ഓഹരി വ്യാപാരത്തിന്റെ പേരിൽ തട്ടിപ്പ്; മുഹമ്മ സ്വദേശിയിൽനിന്ന് തട്ടിയെടുത്തത് 17 ലക്ഷം രൂപ; കാസർകോട് സ്വദേശിനി അറസ്റ്റിൽ -
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിൽ ഇഡിക്ക് ഇനി അതിവേഗ നടപടി എടുക്കാൻ സാധിക്കില്ല; ഇ.ഡി.യുടെ അധികാരം വെട്ടിച്ചുരുക്കി സുപ്രീംകോടതി; അറസ്റ്റിനു മുമ്പായി ആദ്യം കോടതിയുടെ അനുമതി തേടണം; പിഎംഎൽഎ 19-ാം വകുപ്പ് പ്രകാരം അറസ്റ്റിന് തെളിവുകൾ കൈവശം വേണം -
കാഞ്ഞിരത്തുംമൂട് സ്വദേശി ജോർജ് കുടുംബത്തിനും ഉള്ളത് നാല് കോടിയുടെ കടബാധ്യത; ഇളയമകൻ നേരത്തെ തോട്ടിൽ വീണു മരിച്ചു; സാമ്പത്തിക ബാധ്യത കാരണം തുണിക്കട പൂട്ടി, വാടക വീട്ടിലേക്ക് താമസം മാറി; നാടുവിട്ടവരെ കണ്ടത് കാറിനുള്ളിൽ മരിച്ച നിലയിൽ; കമ്പത്തേത് കീടനാശിനി കഴിച്ചുള്ള ആത്മഹത്യ -
സ്വാതി മലിവാൽ വിഷയത്തിൽ ആകെ പെട്ട് ആംആദ്മി പാർട്ടി; സ്വാതിയെ കൈയേറ്റം ചെയ്ത ബിഭവ് കുമാറിനെ വിളിച്ചു വരുത്താൻ ദേശീയ വനിതാ കമ്മീഷൻ; വെള്ളിയാഴ്ച്ച ഹാജരാകാൻ നോട്ടീസ്; ആഭ്യന്തര അന്വേഷണത്തിൽ പ്രശ്നം തീർക്കാൻ ആപ്പ് ശ്രമിക്കവേ മുതലെടുക്കാൻ ബിജെപി -
താൻ രാജ്യം വിട്ടെന്ന് സമ്മതിച്ച് രാഹുൽ; ബംഗ്ലൂരുവിലൂടെ സിംഗപ്പൂരിലെത്തിയത് ജർമ്മനിയിലേക്ക് പറക്കാൻ; ജർമൻ പൗരത്വമുള്ള രാഹുലിനെ ഇനി കേരളാ പൊലീസിന് കിട്ടാൻ കടമ്പകൾ ഏറെ; ഭാര്യ ബന്ധുക്കൾക്കെതിരെ അനാവശ്യ ആരോപണങ്ങളുയർത്തി പിടിച്ചു നിൽക്കാൻ ശ്രമം; രണ്ടാം കെട്ടുകാരൻ ന്യായം പറയുമ്പോൾ -
കൈക്ക് ശസ്ത്രക്രിയക്കെത്തിയ കുഞ്ഞിന്റെ നാവിൽ ശസ്ത്രക്രിയ നടത്തി ഡോക്ടർ; കോഴിക്കോട് മെഡി.കോളേജിൽ വീണ്ടും ഗുരുതര ചികിത്സാപ്പിഴവ്; വിവാദമായപ്പോൾ കുഞ്ഞിന്റെ നാവിനും തടസ്സമുണ്ടായിരുന്നുവെന്ന് ആശുപത്രി സൂപ്രണ്ടിന്റെ വിശദീകരണം; അന്വേഷണം നടത്തും -
ഭർതൃമാതാവും സുഹൃത്തും ഭർത്താവും ഒരുമിച്ചിരുന്ന് മദ്യപിച്ചു; എന്നെ നിർബന്ധിച്ച് ബിയർ കുടിപ്പിച്ചു; മദ്യം കഴിച്ച് ശീലമില്ലാത്തതിനാൽ ഞാൻ ഛർദിച്ചു; മർദനവും എല്ലാവരും അറിഞ്ഞു തന്നെ; നവവധുവിന്റെ മൊഴിയിൽ കുടുംബവും കുടുങ്ങും; ഇടപെട്ട് ഗവർണ്ണറും; പന്തീരാങ്കാവിലെ പ്രതി രക്ഷപ്പെട്ടു -
തമിഴ്നാട് കമ്പത്ത് കാറിനുള്ളിൽ മരിച്ചത് കോട്ടയം സ്വദേശികളായ ദമ്പതികളും മകനും; വിഷം കഴിച്ച് ജീവനൊടുക്കിയതെന്ന് സൂചനകൾ; ഭക്ഷണത്തിന്റെ അവശിഷ്ടങ്ങളും രക്തം ചർദ്ദിച്ചതിന്റെ ലക്ഷണങ്ങളും വാഹനത്തിൽ; തുണിക്കച്ചവടത്തെ തുടർന്ന് സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി നാട്ടുകാർ -
വിധി ഹൈക്കോടതി റദ്ദാക്കാത്തതു കൊണ്ട് ഇനി പെൻഷനില്ല; സിസ്റ്റർ അഭയ കേസ് പ്രതിയായ ഫാദർ തോമസ് എം കോട്ടൂരാന് ഇനി വിരമിക്കൽ ആനുകൂല്യമില്ല; പ്രതിയുടെ ആവശ്യം തള്ളി സർക്കാർ; ധനകാര്യ വകുപ്പ് ഉത്തരവിന്റെ പൂർണ്ണ രൂപം -
കേന്ദ്ര സർവ്വകലാശാലയിൽ ക്ളാസിനിടെ ബോധരഹിതയായി വീണ വിദ്യാർത്ഥിനിയോട് പ്രഥമ ശ്രുശ്രൂഷ നൽകുന്നതിനിടെ മോശമായി പെരുമാറിയ വില്ലൻ; സഹ അദ്ധ്യാപികയെ കയറിപിടിച്ചത് അടക്കം നിരവധി പരാതികൾ; ഡോ ഇഫ്തികർ അഹമ്മദിനെതിരെ കൂടുതൽ ആരോപണങ്ങൾ -
ആർ ശങ്കറിനു ശേഷം ഒരു ഈഴവ കോൺഗ്രസ് നേതാവും മുഖ്യമന്ത്രിയായില്ല; ആന്റണിയും ഉമ്മൻ ചാണ്ടിയും മുഖ്യമന്ത്രിമാരായപ്പോൾ ഒപ്പമുണ്ടായിരുന്ന വയലാർ രവി തഴയപ്പെട്ടു! കെപിസിസി അധ്യക്ഷനാകാൻ ആടൂർ പ്രകാശ് റെഡി! എ ഗ്രൂപ്പിന്റെ ക്രൈസ്തവ അജണ്ട പൊളിക്കാൻ ഐ വിഭാഗം -
ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം സുനിൽ ഛേത്രി ബൂട്ടഴിക്കുന്നു; അവസാന മത്സരം ജൂൺ ആറിന് കുവൈത്തിനെതിരെ; 39ാം വയസിൽ വിരമിക്കുന്നത് അന്താരാഷ്ട്ര ഫുട്ബാളിൽ ഇന്ത്യക്കായി 94 ഗോളുകൾ നേടിയ കളിക്കാരൻ -
ഒന്നുകിൽ സീസണിൽ മുഴുവനായി കളിക്കുക; അല്ലെങ്കിൽ വരാതിരിക്കുക; ഐപിഎല്ലിലെ ഇംഗ്ലീഷ് താരങ്ങളുടെ മടക്കത്തിൽ വിമർശനവുമായി ഇർഫാൻ പത്താൻ -
ഒരു രജിസ്റ്റർ മാരീജ് ചെയ്താൽ പിന്നെ കല്യാണം കഴിക്കണമെങ്കിൽ ഡിവോഴ്സ് നേടേണ്ടത് അനിവാര്യത; രാഹുലിനെ പറവൂരിലെ പെൺകുട്ടിയുമായി കല്യാണം കഴിപ്പിച്ചത് ആദ്യ വിവാഹം അസാധുവാകുന്നതിന് മുമ്പ്; പന്തീരാങ്കാവിലേത് ഞെട്ടിക്കുന്ന വിവാഹ തട്ടിപ്പ്; ആ കുടുംബം മുഴുവൻ പ്രതികളാകണം; രാഹുൽ സിംഗപ്പൂരിലോ? -
ഒരു ടീം എന്ന നിലയിൽ നന്നായി കളിക്കാനാവാത്തത് എന്താണെന്ന് കണ്ടെത്തേണ്ടതുണ്ട്; ഒറ്റക്ക് കളി ജയിപ്പിക്കാൻ ആരെങ്കിലും ഒരാൾ മുന്നോട്ട് വന്നേ പറ്റൂ; പഞ്ചാബിനെതിരായ തോൽവിയിൽ പ്രതികരിച്ചു സഞ്ജു സാംസൺ -
ഒമാനിൽ മരിച്ച നമ്പി രാജേഷിന്റെ മൃതദേഹവുമായി എയർ ഇന്ത്യാ ഓഫീസിന് മുന്നിൽ ബന്ധുക്കളുടെ പ്രതിഷേധം; ഭാര്യയും അമ്മയും എത്താത്തത് ആൻജിയോപ്ലാസ്റ്റി ചികിത്സ കഴിഞ്ഞ രാജേഷിന് താങ്ങാനാവാത്ത വേദനയായി; ആ മരണത്തിന് ഉത്തരവാദി വിമാനക്കമ്പനി തന്നെ -
കഞ്ചാവ് കൃഷി നിയമവിധേയമാക്കി പണമുണ്ടാക്കാൻ ഒരു ശ്രമം; അടുത്തതായി എല്ലാ സർക്കാർ സ്ഥാപനങ്ങളും സ്വകാര്യവൽക്കരിക്കാനും നീക്കം; പാക്കിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ് അടക്കം സ്വകാര്യവൽക്കരിക്കും; മൂക്കുമുട്ടിയ കടത്തിൽ നിന്നു കരകയറാൻ പലവഴി തേടി പാക്കിസ്ഥാൻ -
ഇന്ത്യ ചന്ദ്രനിൽ ഇറങ്ങുമ്പോൾ, തുറന്ന ഓടകളിൽ വീണ് കുട്ടികൾ മരിക്കുന്ന അവസ്ഥയാണ് പാക്കിസ്ഥാനിൽ; 15 വർഷമായി കറാച്ചിക്ക് അൽപം ശുദ്ധജലം പോലും നൽകിയില്ല; ഇന്ത്യൻ നേട്ടചൂണ്ടിക്കാട്ടി നാഷണൽ അസംബ്ലിയിൽ ചോദ്യവുമായി പാക് നേതാവ് സെയ്ദ് മുസ്തഫ കമാൽ -
സൈബർ ആക്രമണത്തിൽ ആർ സി സിയിലെ പേഷ്യന്റ് കെയർ സംവിധാനം തടസപ്പെട്ടെന്ന് എഫ് ഐ ആർ; കൊറിയൻ അട്ടിമറിക്കാർക്കെതിരെ തുമ്പൊന്നും കണ്ടെത്താൻ പൊലീസ് അന്വേഷണത്തിന് കഴിയുന്നില്ല; ആർ സി സിയിലെ നുഴഞ്ഞു കയറ്റം പിടിക്കാൻ കേന്ദ്ര ഏജൻസി അനിവാര്യം -
ശ്രീലങ്കയ്ക്ക് മുകളിൽ ചക്രവാതച്ചുഴി; ലക്ഷദ്വീപിലേക്ക് ഒരു ന്യൂനമർദ്ദപാത്തി; തെക്കൻ കർണാകടയ്ക്ക് മുകളിൽ വിദർഭയിലേക്ക് മറ്റൊരു ന്യൂനമർദ്ദപാത്തിയും; ശനിയാഴ്ചയോടെ തെക്കൻ ആൻഡമാനിൽ കാലവർഷം എത്തും; കേരളത്തിലും അതിവേഗം എടവപ്പാതി തുടങ്ങും; കാലവർഷം ശക്തമാകാൻ സാധ്യത
Most Read
- ഭർതൃമാതാവും സുഹൃത്തും ഭർത്താവും ഒരുമിച്ചിരുന്ന് മദ്യപിച്ചു; എന്നെ നിർബന്ധിച്ച് ബിയർ കുടിപ്പിച്ചു; മദ്യം കഴിച്ച് ശീലമില്ലാത്തതിനാൽ ഞാൻ ഛർദിച്ചു; മർദനവും എല്ലാവരും അറിഞ്ഞു തന്നെ; നവവധുവിന്റെ മൊഴിയിൽ കുടുംബവും കുടുങ്ങും; ഇടപെട്ട് ഗവർണ്ണറും; പന്തീരാങ്കാവിലെ പ്രതി രക്ഷപ്പെട്ടു
- പോളിങ് ശതമാനം കുറഞ്ഞതുകൊണ്ട് ബിജെപി താഴെയിറങ്ങുന്ന അദ്ഭുതം സംഭവിക്കില്ല; മോദിയുടെ പാർട്ടിക്ക് 300 ലധികം സീറ്റ് കിട്ടും; ദക്ഷിണേന്ത്യയിൽ വോട്ടുശതമാനവും സീറ്റും കൂടും; ബിജെപി പയറ്റുന്നത് മന: ശാസ്ത്രപരമായ തന്ത്രം: പ്രശാന്ത് കിഷോർ
- ആർ ശങ്കറിനു ശേഷം ഒരു ഈഴവ കോൺഗ്രസ് നേതാവും മുഖ്യമന്ത്രിയായില്ല; ആന്റണിയും ഉമ്മൻ ചാണ്ടിയും മുഖ്യമന്ത്രിമാരായപ്പോൾ ഒപ്പമുണ്ടായിരുന്ന വയലാർ രവി തഴയപ്പെട്ടു! കെപിസിസി അധ്യക്ഷനാകാൻ ആടൂർ പ്രകാശ് റെഡി! എ ഗ്രൂപ്പിന്റെ ക്രൈസ്തവ അജണ്ട പൊളിക്കാൻ ഐ വിഭാഗം
- തന്റെ മകളെ ബലംപ്രയോഗിച്ച് മദ്യപിപ്പിക്കാനും സിഗരറ്റ് വലിപ്പിക്കാനും ശ്രമിച്ച രാഹുൽ, അതിന്റെ ഫോട്ടോയെടുത്തു; രാഹുലിന്റെ അമ്മയും സഹോദരിയും സംശയ നിഴലിൽ; പീഡിപ്പിച്ച ശേഷം ജർമ്മൻപൗരനായ മലയാളി മുങ്ങിയത് ബംഗ്ലൂരുവിലേക്കോ? ഭർത്താവിന്റേത് സൈക്കോ ആക്രമണമെന്ന് നവ വധു; രാഹുൽ ഒളിവിൽ തുടരുമ്പോൾ
- ഇന്ത്യ ചന്ദ്രനിൽ ഇറങ്ങുമ്പോൾ, തുറന്ന ഓടകളിൽ വീണ് കുട്ടികൾ മരിക്കുന്ന അവസ്ഥയാണ് പാക്കിസ്ഥാനിൽ; 15 വർഷമായി കറാച്ചിക്ക് അൽപം ശുദ്ധജലം പോലും നൽകിയില്ല; ഇന്ത്യൻ നേട്ടചൂണ്ടിക്കാട്ടി നാഷണൽ അസംബ്ലിയിൽ ചോദ്യവുമായി പാക് നേതാവ് സെയ്ദ് മുസ്തഫ കമാൽ
- നിറം 2 ഉൾപ്പെടെ അഞ്ചു സിനിമകളിൽ നിക്ഷേപിച്ചാൽ നല്ല ലാഭം നേടി തരാമെന്ന് വാഗ്ദാനം; ദോഹയിൽ പലതവണ എത്തി ജോണിയും മകൻ റോൺ ജോണിയും ക്യാൻവാസ് ചെയ്തപ്പോൾ വിശ്വസിച്ചു; 2.75 കോടി വാങ്ങിയിട്ട് പറ്റിച്ചു; കാനഡയിൽ താമസിക്കുന്ന വ്യവസായിയുടെ പരാതിയിൽ ജോണി പിടിയിലായത് ദുബായിലേക്ക് പറക്കാൻ ഒരുങ്ങുമ്പോൾ; മകന് വേണ്ടി തിരച്ചിൽ തുടരുന്നു
- റെയിൽവേ ട്രാക്കിലൂടെ മുന്നോട്ടു പോയ ഇരുവരും ട്രെയിൻ വരുന്നതു കണ്ടു പരസ്പരം ആലിംഗനം ചെയ്തു നിന്നതായി ദൃക്സാക്ഷികൾ; പ്രണയം വീട്ടുകാർക്ക് അറിയില്ല; അന്തുവും മീനാക്ഷിയും ജീവനൊടുക്കിയത് എന്തിന്? ഇൻസ്റ്റാഗ്രാം സൗഹൃദം മരണമായപ്പോൾ
- കറവ കഴിഞ്ഞ് മുത്തച്ഛൻ തിരിച്ചെത്തിയപ്പോൾ കുട്ടിയില്ല; മലയാളം സംസാരിക്കുന്ന മെലിഞ്ഞ ശരീര പ്രകൃതിയുള്ള ആളാണ് ക്രൂരതയ്ക്ക് പിന്നിൽ; മുത്തച്ഛൻ കറവയ്ക്ക് പോയപ്പോൾ വീട്ടിൽ കയറിയ പ്രതി; കഞ്ഞങ്ങാട്ടെ വില്ലനെ കണ്ടെത്താൻ ഊർജ്ജിത അന്വേഷണം; ഇത് കേരളം ഇതുവരെ കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത ക്രൂരത
- താൻ രാജ്യം വിട്ടെന്ന് സമ്മതിച്ച് രാഹുൽ; ബംഗ്ലൂരുവിലൂടെ സിംഗപ്പൂരിലെത്തിയത് ജർമ്മനിയിലേക്ക് പറക്കാൻ; ജർമൻ പൗരത്വമുള്ള രാഹുലിനെ ഇനി കേരളാ പൊലീസിന് കിട്ടാൻ കടമ്പകൾ ഏറെ; ഭാര്യ ബന്ധുക്കൾക്കെതിരെ അനാവശ്യ ആരോപണങ്ങളുയർത്തി പിടിച്ചു നിൽക്കാൻ ശ്രമം; രണ്ടാം കെട്ടുകാരൻ ന്യായം പറയുമ്പോൾ
- എക്സ്ട്രീം ഇസ്ലാമിസ്റ്റിനെവെച്ച് തട്ടിക്കൂട്ടിയ 'പുഴു'വിനെ എതിർത്തത് ഭിന്നത കൂട്ടി; പ്രൊഡ്യൂസർ പെണ്ണുകേസിൽ പെട്ടതോടെ രാജേഷ് കൃഷ്ണ പ്രൊജക്റ്റിലെത്തി; ഗാർഹിക പീഡനകേസ് കൊടുത്ത് ഭാര്യ; എല്ലാമറിയാവുന്ന മമ്മൂട്ടിയും കൈവിട്ടു; ഷർഷാദിന്റെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്