വൈദിക പദവി ദുർവിനിയോഗം ചെയ്ത് അവർ യുവതിയെ കീഴ്പ്പെടുത്തി; വൈദികർ പെരുമാറിയത് വേട്ടമൃഗങ്ങളെ പോലെ; യുവതിയുടെ മൊഴിയിലെ കാര്യങ്ങളെ തള്ളിക്കളയാനാകില്ലെന്നും നിരീക്ഷണം; കീഴടങ്ങുമ്പോൾ ജാമ്യ ഹർജി പരിഗണിക്കണമെന്ന ആവശ്യവും തള്ളി; കുമ്പസാര പീഡനത്തിൽ വൈദികർ അഴിക്കുള്ളിൽ ആകുമെന്ന് ഉറപ്പായി; അറസ്റ്റ് ഭയന്ന് നാല് അച്ചന്മാരും ഒളിവിൽ; ഓർത്തഡോക്സ് സഭ നേരിടുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി
കൊച്ചി: ലൈംഗിക പീഡനക്കേസിൽ ഉൾപ്പെട്ട ഓർത്തഡോക്സ് വൈദികർക്കെതിരെ രൂക്ഷപരാമർശവുമായി ഹൈക്കോടതി. വൈദികർ വേട്ടമൃഗങ്ങളെപ്പോലെ പെരുമാറിയെന്ന് കോടതി നിരീക്ഷിച്ചു. വൈദികരുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് കോടതി രൂക്ഷപരാമർശങ്ങൾ നടത്തിയത്. ഇതോടെ വൈദികരെ പൊലീസ് ഏത് നിമിഷവും അറസ്റ്റ് ചെയ്തേയ്ക്കും. ഓർത്തഡോക്സ് സഭയെ വെട്ടിലാക്കുന്ന പരാമർശങ്ങളാണ് ഹൈക്കോടതിയും നടത്തിയത്. ഇതോടെ വൈദികരെ ഇനി രക്ഷിക്കാനാകില്ലെന്ന തിരിച്ചറിവിൽ സഭാ നേതൃത്വവും എത്തിക്കഴിഞ്ഞു.
വൈദിക പദവി ദുർവിനിയോഗം ചെയ്ത് അവർ യുവതിയെ കീഴ്പ്പെടുത്തുകയാണ് ചെയ്തത്. മജിസ്ട്രേറ്റിന്റെയും അന്വേഷണ ഉദ്യോഗസ്ഥന്റെയും മുന്നിൽ യുവതി നൽകിയ മൊഴിയിലെ കാര്യങ്ങൾ തള്ളിക്കളയാനാകില്ലെന്നും കോടതി പറഞ്ഞു. കീഴടങ്ങാൻ പ്രത്യേകം സമയം അനുവദിക്കണമെന്നും കീഴടങ്ങിയാൽ അന്നുതന്നെ ജാമ്യഹർജി പരിഗണിക്കണമെന്ന ആവശ്യവും പ്രതികൾ മുൻകൂർ ജാമ്യഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യങ്ങളും കോടതി തള്ളി. വൈദികർക്ക് ബന്ധപ്പെട്ട കോടതിയിൽ കീഴടങ്ങാം. അവരുടെ ജാമ്യഹർജി കോടതി മെറിറ്റിന്റെ അടിസ്ഥാനത്തിൽ പരിഗണിക്കുമെന്നും ഹൈക്കോടതി പറഞ്ഞു. ഇതോടെ കീഴടങ്ങിയാൽ ഉടൻ പൊലീസ് മജിസ്ട്രേട്ടിന്റെ മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്യാനുള്ള സാധ്യതയും തെളിഞ്ഞു.
കേസിൽ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന നിരീക്ഷണത്തെ തുടർന്നാണ് മൂന്നു വൈദികരുടെയും ജാമ്യപേക്ഷ ഹൈക്കോടതി തള്ളിയത്. വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ ഡൽഹി ഭദ്രാസനത്തിലെ ഫാ. ജെയ്സ് കെ ജോർജ്, ഫാ. സോണി വർഗീസ്, ഫാ. ജോബ് മാത്യു എന്നിവർ സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജിയാണ് കോടതി തള്ളിയത്. എന്നാൽ ഫാ.ജോൺസൻ വി മാത്യുവിന്റെ മുൻ കൂർ ജാമ്യാപേക്ഷയിൽ തീരുമാനം ആയില്ല. ഇത് കോടതി പിന്നീട് പരിഗണിക്കും. വൈദികരെ സംരക്ഷിക്കില്ലെന്ന് സഭയും വ്യക്തമാക്കി. വൈദികരെ അറസ്റ്റ് ചെയ്യേണ്ടി വരുമെന്ന് പൊലീസും സഭാ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഏതെങ്കിലും കോടതിയിൽ വൈദികർ കീഴടങ്ങാനാണ് സാധ്യത. ക്രൈംബ്രാഞ്ചും ഇത് സമ്മതിക്കുമെന്നാണ് സൂചന. കീഴടങ്ങിയ ശേഷം വൈദികരെ കസ്റ്റഡിയിൽ വാങ്ങി പൊലീസ് ചോദ്യം ചെയ്യും. കേസ് ഒതുക്കി തീർക്കാനുള്ള എല്ലാ ശ്രമവും പരാജയപ്പെട്ടുവെന്ന് സഭയും വിലയിരുത്തുന്നു.
വൈദികർ പീഡിപ്പിച്ച സംഭവത്തിൽ യുവതിയുടെ മതപരമായ വിശ്വാസം ചൂഷണം ചെയ്യുകയായിരുന്നുവെന്നു പ്രോസിക്യൂഷൻ നേരത്തെ ഹൈക്കോടതിയിൽ ആരോപിച്ചിരുന്നു. കുമ്പസാരത്തിൽ വെളിപ്പെടുത്തിയ കാര്യങ്ങൾ ദുരുപയോഗിച്ചു. മജിസ്ട്രേട്ട് രഹസ്യമൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും പൊലീസ് പ്രാഥമികാന്വേഷണം നടത്തിയശേഷമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്നും പ്രോസിക്യൂഷൻ അറിയിച്ചു. യുവതിയുടെ മൊഴിയും സർക്കാരിന്റെ വിശദീകരണ പത്രികയും കോടതി പരിശോധിച്ചു. ഇതെല്ലാം കണക്കിലെടുത്താണ് മുൻകൂർ ജാമ്യ ഹർജി കോടതി തള്ളിയത്. അതിനിടെ ജാമ്യ ഹർജിയുമായി സുപ്രീംകോടതിയെ സമീപിക്കാനുള്ള ചർച്ചകളും സജീവമാണ്. എന്നാൽ പീഡന കേസിൽ സുപ്രീംകോടതി ജാമ്യം അനുവദിക്കില്ലെന്നും ഹർജി തള്ളിയാൽ അത് ദേശീയ തലത്തിൽ ചർച്ചയാകുമെന്നും സഭയ്ക്ക് ഉപദേശം ലഭിച്ചിട്ടുണ്ട്. അതിനാൽ കരുതലോടെ മുന്നോട്ട് പോകണമെന്നാണ് ലഭിച്ച ഉപദേശം.
ഭീഷണിപ്പെടുത്തിയെന്നും ബ്ലാക്ക്മെയിൽ ചെയ്തെന്നും ആരോപണങ്ങളുണ്ടെന്നും മജിസ്ട്രേട്ടിനു കൊടുത്ത മൊഴിയും ഉപോത്ബലകമായ തെളിവുകളും പരിശോധിച്ചാൽ സംശയിക്കാവുന്ന ചില കാര്യങ്ങളുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചിട്ടുണ്ട്. യുവതി വിദ്യാസമ്പന്നയാണെന്നും പതിനഞ്ചിലേറെ വർഷങ്ങൾക്കു മുൻപു നടന്ന സംഭവത്തിൽ പരാതി വൈകിയതിനു ന്യായീകരണമില്ലെന്നും ഹർജിഭാഗം വാദിച്ചു. ഏതോ ദുരൂഹശക്തികൾ പരാതിക്കു പിന്നിലുണ്ട്. രഹസ്യമൊഴി വിശ്വസനീയമല്ലെന്നും വാദിച്ചു. ഇതെല്ലാം ഹൈക്കോടതി തള്ളിയതോടെ വൈദികർ ഊരാക്കുടുക്കിലുമായി. അതിനിടെ ഓർത്തഡോക്സ് സഭയിലെ വൈദികരുടെ പേരിലുള്ള ലൈംഗികപീഡന ആരോപണത്തിൽ സഭയ്ക്ക് ലഭിച്ച പരാതി പൊലീസിന് കൈമാറാത്തത് നിയമ ലംഘനമാണെന്ന വാദവും സജീവമാവുകയാണ്.
മെയ് ഒൻപതിനാണ് തിരുവല്ല സ്വദേശിയായ യുവാവിന്റെ പരാതി നിരണം ഭദ്രാസന മെത്രാപ്പൊലീത്ത യൂഹാനോൻ മാർ ക്രിസോസ്റ്റമോസിന് കിട്ടിയത്. തുമ്പമൺ, ഡൽഹി ഭദ്രാസന മെത്രാപ്പൊലീത്തമാർക്ക് പകർപ്പും നൽകി. പീഡിപ്പിക്കപ്പെട്ട യുവതി എഴുതിയ സത്യപ്രസ്താവനയും ഒപ്പമുണ്ടായിരുന്നു. ഈ സത്യപ്രസ്താവന പ്രതികൾക്ക് കിട്ടുകയും ചെയ്തു. ഈ സാഹചര്യത്തിൽ നിരണം, തുമ്പമൺ, ഡൽഹി ഭദ്രാസനാ മെത്രോപ്പൊലീത്തമാർക്കെതിരേയും കേസെടുത്തേക്കും. ഇന്നത്തെ ഹൈക്കോടതി വിധിയും ഈ സാഹചര്യത്തിലേക്കാണ് കാര്യങ്ങളെത്തിക്കുന്നത്. 62 ദിവസമായിട്ടും പൊലീസിന് കൈമാറാതെ സ്വന്തംനിലയിൽ അന്വേഷണം നടത്താനാണ് സഭാനേതൃത്വത്തിന്റെ തീരുമാനം. പരാതിക്കാരന് ആവശ്യമെങ്കിൽ പൊലീസിനെ സമീപിക്കാമെന്നാണ് സഭയുടെ നിലപാട്.
ഇന്ത്യൻ ശിക്ഷാനിയമം (ഐ.പി.സി.) 202ാം വകുപ്പനുസരിച്ച് ലൈംഗികപീഡന പരാതി ലഭിച്ചാൽ 24 മണിക്കൂറിനുള്ളിൽ പൊലീസിന് കൈമാറണം. ഇത് പാലിക്കാതെയാണ് സഭ സ്വതന്ത്രാന്വേഷണവുമായി മുന്നോട്ടുേപാകുന്നത്. വൈദികരുടെ പേരിലുള്ള ലൈംഗിക പീഡനാരോപണങ്ങൾ അന്വേഷിക്കുന്നതിൽ പൊതുവേ നിസ്സംഗതയാണ് സഭാ നേതൃത്വത്തിനും. മുന്പും ഇത്തരം പരാതികൾ ലഭിച്ചിട്ടുണ്ട്. ഇവയിലൊന്നും കാര്യമായ അന്വേഷണമുണ്ടായില്ല. പലതും ഒതുക്കിത്തീർത്തു. വൈദികരെ താത്കാലികമായി ഇടവകപ്രവർത്തനങ്ങളിൽനിന്ന് വിലക്കുമെന്ന് മാത്രം. പരാതി പിൻവലിച്ചുകഴിഞ്ഞാൽ ഈ വിലക്ക് നീക്കും. വൈദികർ വീണ്ടും കൂദാശകൾക്ക് കാർമികത്വം വഹിക്കും. ഈ വിഷയത്തിലും ഇതൊക്കെ സംഭവിക്കുമെന്നായിരുന്നു സഭയുടെ പ്രതീക്ഷ. ഇതാണ് പൊളിഞ്ഞത്.
MNM Recommends
-
കബനീദളത്തിൽ ഉള്ളത് വെറും നാലുപേർ; കമ്പമലയിൽ തണ്ടർബോൾട്ടിന് നേരെ പരസ്യമായി വെടിയുതിർത്തവരെ പോലും കണ്ടെത്താൻ കഴിയാതെ പൊലീസ്; വെടിവയ്പ്പിൽ വീണ്ടും യുഎപിഎ ചുമത്തി കേസ്; സിപി മൊയ്തീനേയും സംഘത്തേയും എങ്ങനേയും പിടിക്കാൻ കേരളാ പൊലീസ് -
സിംഗപ്പൂരിൽ ജോലി വാഗ്ദാനം ചെയ്ത 4.90 ലക്ഷം തട്ടി; കുമളി സ്വദേശിയെ അറസ്റ്റ് ചെയ്ത് കോയിപ്രം പൊലീസ്; ഫിറോസ് ഖാൻ പണം നേടിയെടുത്തത് ബാങ്ക് അക്കൗണ്ട് വഴി -
കണ്ണൂരിൽ കളി കാര്യമാവുന്നു; എം.വി ജയരാജന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്നും മുങ്ങിയ യുവ നേതാക്കൾക്കെതിരെ അച്ചടക്കനടപടി വന്നേക്കും; സിറ്റു കിട്ടാത്ത പ്രതിഷേധത്തിൽ മറ്റു മണ്ഡലങ്ങളിൽ ചേക്കേറിയവർ മറുപടി പറയേണ്ടി വരും -
അച്ഛന് കോവിഡ് വാക്സിൻ നൽകയിരന്നില്ല; അത് ആരോഗ്യത്തിന് ദോഷം വരാതിരിക്കാൻ; ഉമ്മൻ ചാണ്ടിക്ക് ചികിത്സ നൽകിയില്ല എന്ന തരത്തിൽ വാർത്ത പ്രചരിപ്പിച്ച മറുനാടൻ മലയാളി മാപ്പു പറയണമെന്ന് ചാണ്ടി ഉമ്മൻ; ഉമ്മൻ ചാണ്ടിക്ക് കോവിഡ് വാക്സിൻ നൽകിയില്ലെന്നതിന് സ്ഥിരീകരണം -
സീബ്രാലൈനിന് കുറകെ കാറിട്ട് ബസ് തടഞ്ഞതിന് തെളിവുണ്ട്; എന്നാൽ അതിൽ കേസില്ല; ലൈംഗിക ചേഷ്ടയും റോഡിലെ പരാക്രമവും തെളിവില്ലാ ആരോപണവും; ആ മെമ്മറി കാർഡ് മാറ്റിയത് കെ എസ് ആർ ടി സിയോ? ബസിലെ ദൃശ്യങ്ങൾ അപ്രത്യക്ഷമാക്കിയത് വൻ കരങ്ങൾ; ഗതാഗതമന്ത്രി പ്രതിഷേധത്തിൽ; അട്ടിമറി വ്യക്തം -
മദർഷിപ്പുകൾ തിരുവനന്തപുരത്ത് എത്തുമ്പോൾ നഗത്തിന്റെ മുഖം ആകെ മാറും; ടെക്നോസിറ്റി മുതൽ പള്ളിച്ചൽ വരെയുള്ള മെട്രോ പദ്ധതിക്ക് ഉടൻ അംഗീകാരം കിട്ടാൻ സാധ്യത; 11,560 കോടി രൂപ ചെലവിൽ രണ്ട് റൂട്ടുകളിലായി നിർമ്മിക്കുന്ന 46.7 കിലോമീറ്റർ മെട്രോ പദ്ധതി തലസ്ഥാനത്തിന് പുതു പ്രതീക്ഷ -
തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ട തടവുകാരന്റേത് ദുരൂഹ മരണം; ഇതിൽ രൺജിത്ത് ശ്രീനിവാസൻ കേസിലെ പ്രതികളുടെ ബന്ധം അന്വേഷിക്കണം; പിണറായി ഭരണത്തിൽ ജയിലിലും തീവ്രവാദികൾക്ക് പ്രതേക പരിരക്ഷയെന്ന് ആരോപണം; സൽമാന്റെ മരണത്തിൽ സന്ദീപ് വാര്യർ ദുരൂഹത കാണുമ്പോൾ -
ആ കെ എസ് ആർ ടി സി ബസിലെ സിസിടിവി പ്രവർത്തിക്കുന്നത്; എന്നാൽ മെമ്മറി കാർഡ് ഇല്ല; മേയറുടെ ആരോപണം തെളിയുന്നതിനുള്ള നിർണ്ണായക ദൃശ്യങ്ങൾ മോഷണം പോയോ? ആ ക്യാമറയിൽ മെമ്മറി കാർഡുമുണ്ടായിരുന്നുവെന്ന് ഡ്രൈവർ യുദു; ആ പാവം ഡ്രൈവറെ ബലിയാടാക്കൻ കാർഡ് കവർച്ചയും: കേരളത്തിൽ എന്തും നടക്കും! -
ബൈക്ക് നിർത്തി ഒരാൾ ഇറങ്ങി വന്നു; പിന്നാലെ കാറിൽ നിന്നും ആയുധങ്ങളുമായി അവരിറങ്ങി; ദൃശ്യത്തിൽ പതിഞ്ഞ നാലു പേർ കസ്റ്റഡിയിൽ; ക്വട്ടേഷൻ കൊടുത്ത കബീറിനേയും പൊക്കി; ആലുവ ചൊവ്വരയിൽ നടന്നത് സമാനതകളില്ലാത്ത മാഫിയാ ആക്രമണം -
15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങൾ ടെസ്റ്റിന് ഉപയോഗിക്കാൻ പാടില്ലെന്ന ചട്ടം തൊഴിലാളികളും ഡ്രൈവിങ് സ്കൂളുകളും അംഗീകരിക്കില്ല; ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം സംഘർഷമുണ്ടാക്കാൻ സാധ്യത ഏറെ; മന്ത്രി ഗണേശും ഉറച്ച്; ഇനി റോഡ് ടെസ്റ്റ് ജയിച്ചവർക്ക് മാത്രം എച്ച് പരീക്ഷ -
യുകെ മലയാളി ജോണിക്ക് അപ്രതീക്ഷിത വിയോഗം; ഉച്ചയ്ക്ക് പതിവ് പോലെ ഉറങ്ങാൻ പോയ പിതാവിനെ അന്വേഷിച്ചെത്തിയ മകൾ കണ്ടത് ചലനമറ്റു കിടക്കുന്ന ജോണിയെ; ഒരു വർഷം മുന്നേ അമ്മ മരിച്ചതിന്റെ സങ്കടത്തിൽ നിന്നും കരകയറും മുന്നേ അമ്മുവിനെ തനിച്ചാക്കി അച്ഛനും പോയി; തകർന്ന് ഏകമകൾ -
ഭാഷാപരമായും സാംസ്കാരികമായും തമിഴ് സംസ്കാരം പിൻതുടരുന്ന പുതുച്ചേരിയുമായി ദൂരം പോലെ മനസുകൊണ്ടും ഏറെ അകലം പുലർത്തുന്ന മയ്യഴി; പുതുച്ചേരി വേണ്ടേ വേണ്ട... ലക്ഷദീപുമായി ലയിക്കണം; ലക്ഷ്യം വാണിജ്യ-സാംസ്കാരിക കുതിപ്പ്; മോഹം സഫലമാകുമോ? രണ്ടാം വിമോചന സമരത്തിനൊരുങ്ങി മയ്യഴി -
ജോലിക്കിടെ മോഷണ സംഘത്തിന്റെ ആക്രമണത്തിൽ മലയാളി റെയിൽവേ ഗാർഡിന് പരിക്ക്; കൊല്ലം സ്വദേശിനിയായ യുവതി അപകടനില തരണം ചെയ്തതായി റെയിൽവേ: സംഭവത്തിൽ 17കാരൻ അറസ്റ്റിൽ -
അർഷദിനെ ലക്ഷ്യമിട്ടെത്തിയ സംഘം കണ്ണിൽ കണ്ടവരെ ഒന്നാകെ ആക്രമിക്കുകയായിരുന്നു; ആക്രമണം നടത്തിയത് എറണാകുളം ജില്ലയ്ക്ക് പുറത്തു നിന്നുള്ള സംഘം; സുലൈമാന്റെ പരിക്ക് അതീവ ഗുരുതരം; ശ്രീമൂലനഗരത്തിലേത് പ്രതികാര ആക്രമണം; ചൊവ്വരയിൽ ഒരാൾ അറസ്റ്റിൽ -
കെ എസ് ആർ ടി സി എംഡിയുടെ പ്രാഥമിക റിപ്പോർട്ട് ഡ്രൈവർക്ക് അനുകൂലം; വിശദ റിപ്പോർട്ട് ആവശ്യപ്പെട്ട് ഗതാഗത മന്ത്രി; ബസിലെ സിസിടിവി പരിശോധനയിൽ സത്യം തെളിയും; യുദു പോരാട്ടത്തിന്; മേയർക്കും എംഎൽഎയ്ക്കും ആശ്വാസം നൽകാൻ പൊലീസും; ബസ് വിവാദത്തിൽ സത്യം ഉടൻ തെളിയും -
ഒൻപതുവയസ്സുകാരിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസ്; പ്രതിക്ക് 93 വർഷം കഠിനതടവും 3.05 ലക്ഷം രൂപ പിഴയും -
ബാങ്കിൽ നിന്നും പിൻവലിച്ച ഒരു കോടിയുടെ കറൻസിയുമായി തിരിച്ചടയ്ക്കാൻ എത്തിയതിന് പിന്നിൽ സിപിഎം സെക്രട്ടറിയേറ്റ് ബുദ്ധി; പാളിയപ്പോൾ ജില്ലാ കമ്മറ്റിക്ക് കൈയിൽ നിന്നും പോയത് ഒരു കോടി; ഇഡിക്ക് മുമ്പിൽ ഹാജരാകില്ലെന്ന് തൃശൂർ സെക്രട്ടറിയുടെ വെല്ലുവിളി; സഹകരിച്ചില്ലെങ്കിൽ അറസ്റ്റെന്ന് ഇഡിയും; കരുവന്നൂരിൽ കളി മുറുകുമോ? -
അഫ്ഗാനിസ്താനിലെ പള്ളിയിൽ പ്രാർത്ഥനയ്ക്കിടെ ആക്രമണം; തോക്കുമായി എത്തിയ ആൾ ആറുപേരെ വെടിവെച്ചു കൊന്നു -
മൂക്കുത്തിയുടെ ഭാഗം കാണാതായപ്പോൾ വിചാരിച്ചത് എവിടെയോ കളഞ്ഞ് പോയെന്ന്; 12 വർഷങ്ങൾക്കിപ്പുറം ശ്വാസകോശത്തിൽ നിന്നും പുറത്തെടുത്ത് ഡോക്ടർമാർ -
സജനയുടെ ചേതനയറ്റ ശരീരം കണ്ട് തേങ്ങിക്കരഞ്ഞ് അശോകന്റെ ഹൃദയം; മരിച്ചു പോയ മകന് പകരം അമ്മയുടെ ചിതയ്ക്ക് തീ കൊളുത്തി മകന്റെ ഹൃദയം സ്വീകരിച്ച വ്യക്തി
Most Read
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- ബാങ്കിൽ നിന്നും പിൻവലിച്ച ഒരു കോടിയുടെ കറൻസിയുമായി തിരിച്ചടയ്ക്കാൻ എത്തിയതിന് പിന്നിൽ സിപിഎം സെക്രട്ടറിയേറ്റ് ബുദ്ധി; പാളിയപ്പോൾ ജില്ലാ കമ്മറ്റിക്ക് കൈയിൽ നിന്നും പോയത് ഒരു കോടി; ഇഡിക്ക് മുമ്പിൽ ഹാജരാകില്ലെന്ന് തൃശൂർ സെക്രട്ടറിയുടെ വെല്ലുവിളി; സഹകരിച്ചില്ലെങ്കിൽ അറസ്റ്റെന്ന് ഇഡിയും; കരുവന്നൂരിൽ കളി മുറുകുമോ?
- സീബ്രാലൈനിന് കുറകെ കാറിട്ട് ബസ് തടഞ്ഞതിന് തെളിവുണ്ട്; എന്നാൽ അതിൽ കേസില്ല; ലൈംഗിക ചേഷ്ടയും റോഡിലെ പരാക്രമവും തെളിവില്ലാ ആരോപണവും; ആ മെമ്മറി കാർഡ് മാറ്റിയത് കെ എസ് ആർ ടി സിയോ? ബസിലെ ദൃശ്യങ്ങൾ അപ്രത്യക്ഷമാക്കിയത് വൻ കരങ്ങൾ; ഗതാഗതമന്ത്രി പ്രതിഷേധത്തിൽ; അട്ടിമറി വ്യക്തം
- യുകെ മലയാളി ജോണിക്ക് അപ്രതീക്ഷിത വിയോഗം; ഉച്ചയ്ക്ക് പതിവ് പോലെ ഉറങ്ങാൻ പോയ പിതാവിനെ അന്വേഷിച്ചെത്തിയ മകൾ കണ്ടത് ചലനമറ്റു കിടക്കുന്ന ജോണിയെ; ഒരു വർഷം മുന്നേ അമ്മ മരിച്ചതിന്റെ സങ്കടത്തിൽ നിന്നും കരകയറും മുന്നേ അമ്മുവിനെ തനിച്ചാക്കി അച്ഛനും പോയി; തകർന്ന് ഏകമകൾ
- ആ കെ എസ് ആർ ടി സി ബസിലെ സിസിടിവി പ്രവർത്തിക്കുന്നത്; എന്നാൽ മെമ്മറി കാർഡ് ഇല്ല; മേയറുടെ ആരോപണം തെളിയുന്നതിനുള്ള നിർണ്ണായക ദൃശ്യങ്ങൾ മോഷണം പോയോ? ആ ക്യാമറയിൽ മെമ്മറി കാർഡുമുണ്ടായിരുന്നുവെന്ന് ഡ്രൈവർ യുദു; ആ പാവം ഡ്രൈവറെ ബലിയാടാക്കൻ കാർഡ് കവർച്ചയും: കേരളത്തിൽ എന്തും നടക്കും!
- ആസ്ട്രസെനെക്ക മരുന്നു കമ്പനി കോവിഷീൽഡ് നിർമ്മാതാക്കളല്ല, വിതരണക്കാർ മാത്രം; അവർക്ക് മരുന്നിന്റെ ആധികാരികതയെക്കുറിച്ച് പറയാൻ അവകാശമില്ല; കോവിഷീൽഡ് വാക്സിന് ഗുരുതരമായ പാർശ്വഫലങ്ങൾ ഉണ്ടാവുന്നുവെന്നത് സത്യമോ? ലോകത്തെ ഞെട്ടിച്ച വാർത്തയുടെ യാഥാർത്ഥ്യം
- 'വിയർപ്പു തുന്നിയിട്ട കുപ്പായം'; മഞ്ഞുമ്മൽ ബോയ്സിലെ വരികൾ പങ്കുവച്ച് സഞ്ജു സാംസൺ; ലോകകപ്പ് ടീമിലെത്തിയ ശേഷമുള്ള ആദ്യ പ്രതികരണം; അപ്രതീക്ഷിതമായി ലഭിച്ച അവസരമല്ലെന്ന് സഞ്ജുവിന്റെ പിതാവ്
- കെ എസ് ആർ ടി സി എംഡിയുടെ പ്രാഥമിക റിപ്പോർട്ട് ഡ്രൈവർക്ക് അനുകൂലം; വിശദ റിപ്പോർട്ട് ആവശ്യപ്പെട്ട് ഗതാഗത മന്ത്രി; ബസിലെ സിസിടിവി പരിശോധനയിൽ സത്യം തെളിയും; യുദു പോരാട്ടത്തിന്; മേയർക്കും എംഎൽഎയ്ക്കും ആശ്വാസം നൽകാൻ പൊലീസും; ബസ് വിവാദത്തിൽ സത്യം ഉടൻ തെളിയും
- തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ട തടവുകാരന്റേത് ദുരൂഹ മരണം; ഇതിൽ രൺജിത്ത് ശ്രീനിവാസൻ കേസിലെ പ്രതികളുടെ ബന്ധം അന്വേഷിക്കണം; പിണറായി ഭരണത്തിൽ ജയിലിലും തീവ്രവാദികൾക്ക് പ്രതേക പരിരക്ഷയെന്ന് ആരോപണം; സൽമാന്റെ മരണത്തിൽ സന്ദീപ് വാര്യർ ദുരൂഹത കാണുമ്പോൾ
- സജനയുടെ ചേതനയറ്റ ശരീരം കണ്ട് തേങ്ങിക്കരഞ്ഞ് അശോകന്റെ ഹൃദയം; മരിച്ചു പോയ മകന് പകരം അമ്മയുടെ ചിതയ്ക്ക് തീ കൊളുത്തി മകന്റെ ഹൃദയം സ്വീകരിച്ച വ്യക്തി