ജീവിക്കാൻ അനുവദിക്കണമെന്നും മുസ്ലീമായത് ആരുടേയും പ്രേരണയാലല്ലെന്നും സിയാനി ബെന്നി; മാതാപിതാക്കളും സഹോദരനും തന്നെ കാണാൻ അബുദാബിയിൽ എത്തി; വിവാഹം കഴിച്ച് യുഎഇയിൽ കഴിയാനാണ് ആഗ്രഹിക്കുന്നതെന്നും തിരിച്ചു നാട്ടിലേക്കില്ലെന്നും പത്തൊമ്പതുകാരിയുടെ വെളിപ്പെടുത്തൽ; തന്നെ ആരെങ്കിലും തട്ടിക്കൊണ്ടുപോയെന്നോ തീവ്രവാദ സംഘത്തിന്റെ ഭാഗമാണെന്നോ വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുത്; ഡൽഹിയിലെ 'ലൗ ജിഹാദിൽ' അയിഷ നിലപാട് വിശദീകരിക്കുമ്പോൾ
അബുദാബി: തന്നെ ആരും തട്ടിക്കൊണ്ടുപോയിട്ടില്ലെന്നും ബലംപ്രയോഗിച്ച് ഭീകരസംഘടനയിൽ ചേർത്തിട്ടില്ലെന്നും സിയാനി ബെന്നി. ഡൽഹിയിൽനിന്നു യുഎഇയിൽ എത്തിയ മലയാളി പെൺകുട്ടി താൻ ലൗ ജിഹാദിന്റെ ഇരയാണെന്ന വാദങ്ങൾ തള്ളുകയാണ്. ഈ മാസം ആദ്യമാണ് സിയാനി ബെന്നി എന്ന പത്തൊമ്പതുകാരി യുഎഇയിൽ എത്തിയത്. സ്വന്തം ഇഷ്ടപ്രകാരമാണ് യുഎഇയിൽ എത്തിയത്. പ്രായപൂർത്തിയായ ആളാണെന്നും തീരുമാനമെടുക്കാൻ കഴിവുണ്ടെന്നും സിയാനി പറഞ്ഞു. സിയാനി അയിഷയെന്ന പേര് സ്വീകരിച്ചാണ് മതം മാറിയതെന്നാണ് വ്യക്തമാകുന്നത്.
ജീസസ് ആൻഡ് മേരി കോളജിൽ വിദ്യാർത്ഥിനിയായിരുന്ന സിയാനി ഈ മാസം 18 വരെ ക്ലാസിൽ എത്തിയിരുന്നു. 18-ാം തീയതി അബുദാബിയിലേക്കു പറന്ന സിയാനി, 9 മാസമായി പ്രണയിക്കുന്ന കാസർകോട് സ്വദേശിയുടെ അടുത്തേക്കു വരികയായിരുന്നു.ഒമ്പതു മാസം മുമ്പ് സമൂഹമാധ്യമത്തിലൂടെയാണ് സിയാനി ഇയാളുമായി അടുപ്പത്തിലായത്. 24-ന് അബുദാബിയിലെ കോടതിയിൽ താൻ സ്വന്തം ഇഷ്ടപ്രകാരം മതംമാറിയതായും സിയാനി അറിയിച്ചിരുന്നു. തനിക്കെതിരേ അപവാദപ്രചാരണം നടത്തുന്നവർക്കെതിരെ നടപടിയെടുക്കണമെന്ന് സിയാനി ഇന്ത്യൻ സർക്കാരിനോട് ആവശ്യപ്പെട്ടു.
സിയാനി പോയതിനു ശേഷം കോഴിക്കോടുള്ള മാതാപിതാക്കൾ മകളെ കാണാനില്ലെന്നു കാട്ടി പൊലീസിൽ പരാതി നൽകിയിരുന്നു. മകളെ തട്ടിക്കൊണ്ടുപോയതാണെന്നും ഇവർ പരാതിപ്പെട്ടിരുന്നു. ഇതിനിടെയാണ് സിയാനി നിലപാട് വ്യക്തമാക്കുന്നത്. മാതാപിതാക്കളും സഹോദരനും തന്നെ കാണാൻ അബുദാബിയിൽ എത്തിയതായും സിയാനി പറയുന്നു. വിവാഹം കഴിച്ച് യുഎഇയിൽ കഴിയാനാണ് ആഗ്രഹിക്കുന്നതെന്നും തിരിച്ചു നാട്ടിലേക്കില്ലെന്നും അവർ പറഞ്ഞു.
ജീവിക്കാൻ അനുവദിക്കണമെന്നും മുസ്ലീമായത് ആരുടേയും പ്രേരണയാലല്ലെന്നും വ്യക്തമാക്കി ദേശീയ ന്യൂനപക്ഷ കമ്മീഷനും സിയാനി മറുപടി നൽകി. ന്യൂനപക്ഷ കമ്മിഷനെ കൂടാതെ രാഷ്ട്രപതി, പ്രധാനമന്ത്രി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കേരള മുഖ്യമന്ത്രി, ഡൽഹി മുഖ്യമന്ത്രി, കേരളപൊലീസ്, സിബിഐ എന്നിവർക്കും കത്തിന്റെ കോപ്പി നൽകിയിട്ടുണ്ട്. തന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് മതപരിവർത്തനം നടത്തിയതും ആയിഷ എന്ന യുവതികത്തിൽ വ്യക്തമാക്കുന്നു. സ്വന്തം ഇഷ്ടപ്രകാരമാണ് അബുദാബിയിൽ എത്തിയതെന്ന് ഇന്ത്യൻ എംബസിയെയും മാതാപിതാക്കളെയും അറിയിച്ചിരുന്നു. തന്നെ ആരെങ്കിലും തട്ടിക്കൊണ്ടുപോയെന്നോ അല്ലെങ്കിൽ തീവ്രവാദ സംഘത്തിന്റെ ഭാഗമാണെന്ന തരത്തിലോ വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് സംസ്ഥാനത്തോടും പൊലീസിനോടും മാധ്യമങ്ങളോടും പത്തൊൻപതുകാരിയായ യുവതി അഭ്യർത്ഥിക്കുന്നു.
എന്റെ സത്യത്തെ കണ്ടെത്തി എന്നാൽ താൻ യുഎഇയിൽ വന്നത് പ്രണയം തേടിയാണെന്ന് സിയാനി ബെന്നി ഗൾഫ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറയുന്നു. ഇതാണ് സത്യം, ഞാൻ എന്റെ സത്യത്തെ കണ്ടെത്തി. സ്വന്തം ഇഷ്ടപ്രകാരമാണ് യുഎഇയിൽ വന്നത്. ആരും നിർബന്ധിച്ചിട്ടില്ല. പ്രായപൂർത്തിയായ തനിക്ക് സ്വന്തമായി തീരുമാനമെടുക്കാൻ കഴിയുമെന്നും സിയാനി ബെന്നി പറഞ്ഞു. ഈ മാസം 24ന് സ്വന്തം ഇഷ്ടപ്രകാരം അബൂദാബിയിൽ വച്ച് ഇസ്ലാം സ്വീകരിച്ചുവെന്ന് സിയാനി ബെന്നി പറഞ്ഞു. ഇനിയുള്ള ജീവിതം ഞാൻ ഇസ്ലാം സ്വീകരിച്ചു. ഇനിയുള്ള ജീവിതം മുസ്ലിമായിട്ടാകും. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ഇന്ത്യൻ സർക്കാർ നടപടി സ്വീകരിക്കണം. മാതാപിതാക്കളും സഹോദരനും തന്നെ കാണാൻ അബുദാബിയിൽ വന്നിരുന്നു. ഇപ്പോൾ തിരിച്ചുവരില്ലെന്ന് താൻ അവരോട് പറഞ്ഞു. വിവാഹം ചെയ്ത് യുഎഇയിൽ താമസിക്കാനാണ് ആഗ്രഹമെന്നും സിയാനി ബെന്നി ഗൾഫ് ന്യൂസിനോട് പറഞ്ഞു.
കത്ത് പൂർണരൂപത്തിൽ
ബഹുമാനപ്പെട്ട സർ,
ഞാൻ ആയിഷ (സിയാനി ബെന്നി), ഇന്ത്യയിലെ പ്രായപൂർത്തിയായ ഒരു പൗരയെന്ന നിലയിൽ, രാജ്യത്തിന്റെ ഭരണഘടന ഓരോ പൗരനും മതസ്വാതന്ത്ര്യവും സംസാര സ്വാതന്ത്ര്യവും ഉറപ്പാക്കുന്നുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. ന്യൂഡൽഹി രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും 2019 സെപ്റ്റംബർ 18 ന് വൈകിട്ടാണ് ഞാൻ അബുദാബിയിൽ എത്തിയത്. വിസയും വിമാന ടിക്കറ്റുമെടുക്കാൻ ഒരു പുരുഷൻ എന്നെ സഹായിച്ചിരുന്നു. തുടർന്ന് സെപ്റ്റംബർ 24 ന് ഞാൻ എന്റെ സ്വന്തം ഇഷ്ടപ്രകാരം അബുദാബിയിൽ വച്ച് ഇസ്ലാം മതം സ്വീകരിച്ചു. ആയിഷ എന്ന പുതിയ പേര് സ്വീകരിക്കുകയും ചെയ്തു. ഞാൻ ഈ മതത്തെ അംഗീകരിക്കുകയും എന്റെ ശിഷ്ട ജീവിതം ഈ വിശ്വാസപ്രകാരം ജീവിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നു.
ഞാൻ എന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് അബുദാബിയിൽ എത്തിയതെന്നും ഞാൻ ഇവിടെ നിന്ന് തിരികെ പോകാൻ ആഗ്രഹിക്കുന്നില്ലെന്ന് എന്നെ ബന്ധപ്പെട്ട ഇന്ത്യൻ എംബസിയെ ഞാൻ അറിയിച്ചിരുന്നു. മാതാപിതാക്കളായ ബെന്നി വർഗീസ്, ആനിയമ്മ ബെന്നി, സഹോദരൻ ബോണി ബെന്നി എന്നിവർ എന്നെ അബുദാബിയിൽ വച്ച് കാണുകയും ചെയ്തു. അവരോടും സ്വന്തം ഇഷ്ടപ്രകാരമാണ് ഇവിടെ എത്തിയതെന്നും മതപരിവർത്തനം നടത്തിയതെന്നും വ്യക്തമാക്കിയിരുന്നു.
എന്നെ ആരെങ്കിലും തട്ടിക്കൊണ്ടുപോയെന്നോ അല്ലെങ്കിൽ ഞാനൊരു തീവ്രവാദ സംഘത്തിന്റെ ഭാഗമാണെന്ന തരത്തിലോ വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്നുമാണ് സംസ്ഥാനത്തോടും പൊലീസിനോടും മാധ്യമങ്ങളോടും എനിക്ക് അഭ്യർത്ഥിക്കാനുള്ളത്. എന്റെ രാജ്യത്തോ മറ്റ് എവിടെയെങ്കിലുമോ സമാധാനത്തോടെ ജീവിക്കാൻ വിടണമെന്നും നിലവിലുള്ള കേസ് പിൻവലിക്കണമെന്നും അഭ്യർത്ഥിക്കുന്നു.
വിശ്വസ്തതയോടെ
നന്ദിപൂർവം
ആയിഷ
ഡൽഹി യൂനിവേഴ്സിറ്റിയിലെ 19 കാരിയായ ക്രിസ്ത്യൻ വിദ്യാർത്ഥി രണ്ടാഴ്ച മുമ്പാണ് അബുദാബിയിലേക്ക് പോയത്്. ഇതേ തുടർന്ന് പെൺകുട്ടിയെ നിർബന്ധിച്ച് മതപരിവർത്തനം നടത്തിയതായി ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി. പെൺകുട്ടിയെ വിദേശത്തേക്ക് കടത്താൻ ശ്രമം നടക്കുന്നതായും വാർത്തയുണ്ടായിരുന്നു. പെൺകുട്ടി അബൂദബിയിലേക്ക് പോയ സംഭവത്തിൽ ദേശീയ ന്യൂനപക്ഷ കമ്മീഷൻ വൈസ് ചെയർമാൻ ജോർജ്ജ് കുര്യനടക്കം ഉന്നതർ ഇടപെട്ടിരുന്നു. സംഭവത്തിൽ എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് ജോർജ്ജ് കുര്യൻ ആഭ്യന്തര മന്ത്രി അമിത്ഷാക്ക് കത്തെഴുതുകയും ചെയ്തു. പെൺകുട്ടി അബുദബിയിലേക്ക് പോയതിനെ തുടർന്ന് ലൗ ജിഹാദ് ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തിയിരുന്നു. പെൺകുട്ടിയെ നിർബന്ധിത മത പരിവർത്തനത്തിന് ഇരയാക്കിയെന്ന തരത്തിൽ മലയാള പത്രങ്ങളിലും റിപ്പോർട്ട് വന്നിരുന്നു. എന്നാൽ ഈ വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് തെളിയിക്കുന്നതാണ് പെൺകുട്ടിയുടെ വെളിപ്പെടുത്തൽ.
തന്നെ ആരും മതപരിവർത്തനത്തിന് ഇരയാക്കിയിട്ടില്ലെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് അബൂദബിയിലേക്ക് വന്നതെന്നും പെൺകുട്ടി തന്നെ വ്യക്തമാക്കി. പ്രണയിക്കുന്ന ആളെ വിവാഹം കഴിക്കാനാണ് താൻ ഉദ്ദേശിക്കുന്നതെന്നും പെൺകുട്ടി ഉദ്യോഗസ്ഥരെ അറിയിച്ചു. പ്രായപൂർത്തിയായതിനാൽ പെൺകുട്ടിയുടെ ഇഷ്ടപ്രകാരം തീരുമാനമെടുക്കാമെന്ന നിലപാടിലാണ് അന്വേഷണ ഉദ്യോഗസ്ഥരും. ഇക്കാര്യം വീട്ടുകാരെയും അറിയിച്ചിട്ടുണ്ട്. അബൂദബിയിലെത്തിയ രക്ഷിതാക്കൾ പെൺകുട്ടിയുമായി സംസാരിച്ചു. ആരുടെയും നിർബന്ധത്തിന് വഴങ്ങിയല്ല അബൂദബിയിൽ വന്നത്.
മറ്റ് രാജ്യങ്ങളിലേക്ക് പോകാനും താൻ ഉദ്ദേശിക്കുന്നില്ലെന്നും വിവാഹത്തിന്റെ ആവശ്യാർഥമാണ് എംബസിയെ സമീപിച്ചതെന്നും കുട്ടി പറഞ്ഞു. അബൂദബിയിൽ നിന്നും മറ്റ് രാജ്യത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ തന്നെ പിടികൂടുകയായിരുന്നു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും പെൺകുട്ടി വ്യക്തമാക്കി.
MNM Recommends
-
സഞ്ജുവിന്റെ രാജസ്ഥാന്റെ ഒന്നാം സ്ഥാനം ഇളകി; ലക്നൗ സൂപ്പർ ജയന്റ്സിനെതിരായ വൻ വിജയത്തോടെ പോയന്റ് പട്ടികയിൽ ഒന്നാമതെത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്; വിജയം 98 റൺസിന് -
രാമക്ഷേത്രത്തിലെത്തി പ്രാർത്ഥന നടത്തി മോദി; പിന്നാലെ അയോധ്യയിൽ റോഡ്ഷോയും; മുസ്ലിം വോട്ട് ബാങ്ക് സംരക്ഷിക്കാൻ പ്രതിപക്ഷം പരസ്യമായി അവരെ പ്രീണിപ്പിക്കുന്നു; ഞങ്ങൾക്ക് മക്കളില്ല, യോഗിയും മോദിയും പ്രവർത്തിക്കുന്നത് നിങ്ങളുടെ കുട്ടികളുടെ ഭാവിക്കു വേണ്ടിയെന്നും മോദി; ഭൂരിപക്ഷ വികാരത്തിലൂന്നി പ്രചരണം ശക്തമാക്കി ബിജെപി -
ഹോളിവുഡ് നടൻ ബെർണാർഡ് ഹിൽ അന്തരിച്ചു; വിടവാങ്ങിയത് ടൈറ്റാനിക്കിലെ ക്യാപ്റ്റനെ അനശ്വരമാക്കിയ നടൻ; വിട പറഞ്ഞത് അഞ്ച് പതിറ്റാണ്ട് അഭിനയ മേഖലയിൽ നിറഞ്ഞു നിന്ന പ്രതിഭ -
വീട്ടിൽ നിന്നും നായകളുടെ അസ്വാഭാവികമായ കുര കേട്ട് സമീപവാസികൾ; ജനൽ വഴി നോക്കിയപ്പോൾ കണ്ടത് രക്തത്തിൽ കുളിച്ച സ്ത്രീശരീരം; അരുംകൊലയിൽ അന്നൂർ വാസികൾക്ക് ഇത് നടുക്കുന്ന ഞായർ; കൊലപാതകത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന് ആരോപിച്ചു യുവതിയുടെ സഹോദരൻ -
വീടിനുള്ളിൽ അനധികൃത മദ്യവിൽപ്പന; 18 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി സിപിഎം ലോക്കൽ കമ്മറ്റി അംഗം പിടിയിൽ; എക്സൈസ് സ്ക്വാഡിന്റെ പിടിയിലാകുന്നത് വീട്ടിൽ ബാർ നടത്തുന്നതിനിടെ -
യുവാവിനെ അക്രമിച്ച് 1.75 കോടി രൂപയുടെ സ്വർണം കവർന്ന സംഭവം; അഞ്ച് പേർ പിടിയിൽ; തട്ടിയെടുത്തത് കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്വർണ്ണാഭരണ നിർമ്മാണ ശാലയിൽ നിന്നും ജൂവലറികളിലേക്ക് കൊണ്ട് വന്ന സ്വർണം -
ഒരു തവണ മുക്കുപണ്ടം പണയം വയ്ക്കും; പിടി വീണില്ലെങ്കിൽ പിറ്റേന്ന് വീണ്ടുമെത്തി പണയം വയ്ക്കും; തട്ടിപ്പ് പതിവാക്കിയ മൂന്നംഗ സംഘത്തിലെ ഒരാൾ പന്തളത്ത് പിടിയിൽ -
അയോധ്യയിലെ രാമനെ കണ്ടതിൽ പാർട്ടി അപമാനിച്ചു; കോൺഗ്രസ് ഓഫീസിൽ എന്നെ വിചാരണ ചെയ്തു; എനിക്ക് നേരെ അസഭ്യം പറയുകയും എന്നെ മുറിയിൽ പൂട്ടുകയും ചെയ്തു; കോൺഗ്രസ് വിട്ട് ഛത്തീസ്ഗഢിലെ പ്രധാന നേതാവ് രാധിക ഖേര -
പൊലീസുകാർക്ക് മേൽ സിപിഎം സമ്മർദ്ദം; കള്ളക്കേസെടുക്കാൻ കൂട്ടുനിൽക്കാത്ത ഉദ്യോഗസ്ഥരെ സിപിഎം ഭീഷണിപ്പെടുത്തുകയാണ്; കള്ളക്കേസുണ്ടാക്കാൻ ഭരണം ഉപയോഗിക്കുകയാണ്; താനും ഭരണകൂട ഭീകരതയുടെ ഇരയാണ്; ബേഡകത്തെ എഎസ്ഐ വിജയന്റെ ആത്മഹത്യയിൽ സിപിഎമ്മിനെതിരെ കെ എം ഷാജി -
'മത്സ്യം കഴിക്കുന്ന തേജസ്വി സൂര്യ'; ആളുമാറി ബിജെപി നേതാവിനെതിരേ വിമർശനം; ലക്ഷ്യമിട്ടത് തേജസ്വി യാദവിനെ; കങ്കണയുടെ നാക്കുപിഴയെ പരിഹസിച്ച് സോഷ്യൽ മീഡിയ; 'ഇതേതാണീ സ്ത്രീ'യെന്ന് തേജസ്വിയുടെ ചോദ്യം -
ബാറ്റുകൊണ്ടും പന്തുകൊണ്ടും മിന്നിച്ച് രവീന്ദ്ര ജഡേജ; പതിനാറ് റൺസിനിടെ അഞ്ച് വിക്കറ്റുകൾ തുലച്ച് പഞ്ചാബ്; 28 റൺസ് ജയത്തോടെ പോയന്റ് പട്ടികയിൽ ടോപ് ത്രീയിൽ തിരിച്ചെത്തി ചെന്നൈ -
ലൈംഗികാതിക്രമ പരാതിയിലെ അന്വേഷണത്തോട് സഹകരിക്കേണ്ടെന്ന് ബംഗാൾ ഗവർണർ ആനന്ദബോസ്; രാജ്ഭവൻ ജീവനക്കാർക്ക് കത്തയച്ചു; ഗവർണ്ണർക്കെതിരെ ക്രിമിനൽ നടപടി പാടില്ലെന്ന ചട്ടം വിശദീകരിച്ചു; അന്വേഷണം ഭരണഘടനയെ അവഹേളിക്കലെന്നും ആനന്ദബോസ് -
'തീ കൊണ്ട് കളിക്കുന്നവരെ ആരും വെല്ലുവിളിക്കില്ല'! കാടിന് തീയിട്ട ശേഷം ക്യാമറയ്ക്ക് മുന്നിൽ നിന്ന് വീരവാദം; മൂന്ന് യുവാക്കൾ ഉത്തരാഖണ്ഡിൽ അറസ്റ്റിൽ -
ഇസ്രയേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; തീരുമാനം കൈക്കൊണ്ട് നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭായോഗം; വിലക്കേർപ്പെടുത്തുന്നത് രാജ്യസുരക്ഷക്ക് ഭീഷണിയായ മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്താൻ പ്രധാനമന്ത്രിക്ക് അധികാരം നൽകുന്ന പുതിയ നിയമം ഉപയോഗിച്ചു കൊണ്ട് -
'കാനഡയിൽ പാക്കിസ്ഥാൻ അനുകൂലികൾ രാഷ്ട്രീയമായി സംഘടിക്കുന്നു; രാഷ്ടീയ ലോബിയായി മാറി; കുറ്റകൃത്യങ്ങളിൽ കണ്ണികളായവർക്ക് വിസ നൽകുന്നു'; കാനഡ വിസ നൽകിയവർ ഇന്ത്യ നോട്ടമിട്ട ക്രിമിനലുകളെന്ന് എസ് ജയശങ്കർ -
കോൺഗ്രസ് രാജ്യത്ത് ഹിന്ദു-മുസ്ലിം വിഭാഗീയത സൃഷ്ടിക്കാൻ ശ്രമിക്കുന്നു; മുസ്ലിം വിഭാഗത്തെ വോട്ട് ബാങ്ക് മാത്രമായാണ് കണക്കാക്കുന്നത്; ഇത് തീകൊണ്ട് കളിക്കൽ; സർക്കാർ രൂപീകരിക്കുന്നതിന് വേണ്ടി മാത്രമാകരുത് രാഷ്ട്രീയം; കോൺഗ്രസിനെതിരെ വിമർശനവുമായി രാജ്നാഥ് സിങ്ങ് -
അനിലയും ഷിജുവും സ്കൂളിൽ ഒരുമിച്ചു പഠിച്ചവർ; അടുത്തിടെ വീണ്ടും അടുത്തതോടെ കുടുംബത്തിൽ പ്രശ്നങ്ങൾ; അനില പിന്മാറാൻ തയ്യാറായപ്പോൾ ഷിജു ബന്ധം തുടരാൻ നിർബന്ധിച്ചു; യുവതിയെ വിളിച്ചുവരുത്തി കൊന്നതെന്ന് നിഗമനം; അനിലയുടെ മൃതദേഹം മുറിയിൽ കണ്ടത് മുഖം വികൃതമായ നിലയിൽ -
താൻ പരിചയ സമ്പന്നനായ രാഷ്ട്രീയക്കാരൻ; ഗാന്ധി കുടുംബത്തിന്റെ വേലക്കാരനല്ല; അമേഠിയിൽ ഇക്കുറി സ്മൃതി ഇറാനിയെ പരാജയപ്പെടുത്താൻ സാധിക്കും; ബിജെപിയുടെ പരിഹാസങ്ങൾക്ക് മറുപടിയുമായി കിഷോരി ലാൽ ശർമ -
ഗോൾഡൻ ഡക്കായി ധോണിയും ദുബെയും; പൊരുതിയത് ജഡേജയും ഗെയ്ക്വാദും മിച്ചലും മാത്രം; ചെന്നൈയെ എറിഞ്ഞൊതുക്കി ഹർഷൽ പട്ടേലും രാഹുൽ ചാഹറും; പഞ്ചാബിന് 168 റൺസ് വിജയലക്ഷ്യം -
തെരഞ്ഞെടുപ്പ് കഴിയും വരെയാണ് എനിക്കു ചുമതല നൽകിയിരിക്കുന്നത്; കഴിയുന്നത് വരെ ചുമതല എന്നു പറഞ്ഞാൽ വോട്ടെണ്ണൽ വരെ എന്നാണ്; കെ സുധാകരന് വഴിമുടക്കി നിന്നിട്ടില്ല; എഐസിസി തീരുമാനം വന്നാൽ സ്ഥാനത്തു നിന്നും മാറുമെന്ന് കെപിസിസി ആക്ടിങ് പ്രസിഡന്റ് എം എം ഹസൻ
Most Read
- വീട്ടിൽ നിന്നും നായകളുടെ അസ്വാഭാവികമായ കുര കേട്ട് സമീപവാസികൾ; ജനൽ വഴി നോക്കിയപ്പോൾ കണ്ടത് രക്തത്തിൽ കുളിച്ച സ്ത്രീശരീരം; അരുംകൊലയിൽ അന്നൂർ വാസികൾക്ക് ഇത് നടുക്കുന്ന ഞായർ; കൊലപാതകത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന് ആരോപിച്ചു യുവതിയുടെ സഹോദരൻ
- കണ്ണൂരിലെ സംഘിയായ കഥാനായകൻ ഗൾഫിലെത്തുന്ന കഥ; ജയസൂര്യയെ നായകനാക്കി ജോഷി ചെയ്യാനിരുന്ന ചിത്രം; ആ പ്രൊജക്റ്റ് നടക്കാതെ ആയതോടെ ഡിജോയോട് കഥ പറഞ്ഞത് ജയസൂര്യ; പക്ഷേ സിനിമയായപ്പോൾ കഥാകൃത്ത് പുറത്ത്; 'മലയാളി ഫ്രം ഇന്ത്യ' കഥാ മോഷണ വിവാദത്തിൽ
- തോളിൽ കൈവച്ചതിൽ പ്രകോപിതനായി ഡി. കെ ശിവകുമാർ; പ്രാദേശിക നേതാവിനെ തല്ലി; വീഡിയോ പ്രചരണ ആയുധമാക്കി ബിജെപി
- അനിലയും ഷിജുവും സ്കൂളിൽ ഒരുമിച്ചു പഠിച്ചവർ; അടുത്തിടെ വീണ്ടും അടുത്തതോടെ കുടുംബത്തിൽ പ്രശ്നങ്ങൾ; അനില പിന്മാറാൻ തയ്യാറായപ്പോൾ ഷിജു ബന്ധം തുടരാൻ നിർബന്ധിച്ചു; യുവതിയെ വിളിച്ചുവരുത്തി കൊന്നതെന്ന് നിഗമനം; അനിലയുടെ മൃതദേഹം മുറിയിൽ കണ്ടത് മുഖം വികൃതമായ നിലയിൽ
- തൃശ്ശൂരിൽ നിന്നും യാത്ര തുടങ്ങി പാളയം എത്തുന്നതുവരെ പല തവണയായി യദു ഒരു മണിക്കൂറോളം ഫോണിൽ സംസാരിച്ചു; പൊലീസ് അന്വേഷണം അസാധാരണ വഴികളിലൂടെ; യദുവിനെ കെ എസ് ആർ ടി സി പിരിച്ചു വിട്ടേക്കും; ഡ്രൈവിങ് ലൈസൻസും റദ്ദാക്കിയേക്കും; യദുവിനെ എല്ലാ അർത്ഥത്തിലും പൂട്ടാൻ നീക്കം
- സഞ്ജുവിന്റെ രാജസ്ഥാന്റെ ഒന്നാം സ്ഥാനം ഇളകി; ലക്നൗ സൂപ്പർ ജയന്റ്സിനെതിരായ വൻ വിജയത്തോടെ പോയന്റ് പട്ടികയിൽ ഒന്നാമതെത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്; വിജയം 98 റൺസിന്
- രാമക്ഷേത്രത്തിലെത്തി പ്രാർത്ഥന നടത്തി മോദി; പിന്നാലെ അയോധ്യയിൽ റോഡ്ഷോയും; മുസ്ലിം വോട്ട് ബാങ്ക് സംരക്ഷിക്കാൻ പ്രതിപക്ഷം പരസ്യമായി അവരെ പ്രീണിപ്പിക്കുന്നു; ഞങ്ങൾക്ക് മക്കളില്ല, യോഗിയും മോദിയും പ്രവർത്തിക്കുന്നത് നിങ്ങളുടെ കുട്ടികളുടെ ഭാവിക്കു വേണ്ടിയെന്നും മോദി; ഭൂരിപക്ഷ വികാരത്തിലൂന്നി പ്രചരണം ശക്തമാക്കി ബിജെപി
- വീട്ടിൽ വ്യായാമം ചെയ്യവേ യുവ ചാർട്ടേഡ് അക്കൗണ്ടന്റ് കുഴഞ്ഞു വീണു മരിച്ചു; യുകെ മലയാളികൾക്ക് തീരാ വേദനയായി ജെറീനയുടെ മരണം; മകളുടെ കല്യാണം കാണാൻ കൊതിച്ചിരിക്കവേ എത്തിയ മരണത്തിൽ തകർന്ന് ജോർജ്ജും റോസ്ലിയും
- 'പ്രതാപനും വിൻസെന്റും പിന്നെ അവരുടെ ഒരു കോക്കസും; തൃശൂരിൽ വേറെ ആര് വന്നാലും അവർ സമ്മതിക്കില്ല; ശ്വാസം മുട്ടിച്ചു കളയും; സഹികെട്ടാണ് കോൺഗ്രസ് വിട്ടത്; മുരളി മന്ദിരം അച്ഛൻ എനിക്കെന്ന് പറഞ്ഞ വീടാണ്'; തനിക്കും മുരളിയേട്ടനും അവകാശമുണ്ടെന്ന് പത്മജ
- ഹോളിവുഡ് നടൻ ബെർണാർഡ് ഹിൽ അന്തരിച്ചു; വിടവാങ്ങിയത് ടൈറ്റാനിക്കിലെ ക്യാപ്റ്റനെ അനശ്വരമാക്കിയ നടൻ; വിട പറഞ്ഞത് അഞ്ച് പതിറ്റാണ്ട് അഭിനയ മേഖലയിൽ നിറഞ്ഞു നിന്ന പ്രതിഭ