ഭക്തജനങ്ങളുടെ വികാരം മാനിക്കാതെ സർക്കാർ സ്‌പോൺസർഷിപ്പിൽ യുവതീ പ്രവേശനം നടത്തിയ രോഷത്തിൽ തെരുവിൽ ഇറങ്ങിയവരെ നിർദാഷണ്യം വേട്ടയാടിയ സർക്കാർ എന്തേ പണിമുടക്കിന്റെ പേരിൽ ഹർത്താൽ നടത്തിയവർക്കെതിരെ മിണ്ടുന്നില്ല? ഹർത്താൽ വിരുദ്ധ ഡയലോഗഡിച്ച് തെരുവിൽ ഇരങ്ങിയവരാരും എന്തേ രണ്ട് ദിവസമായി കേരളം സ്തംഭിച്ചിട്ടും മിണ്ടുന്നില്ല? പണിമുടക്കിന്റെ പേരിൽ രണ്ടാം ദിവസവും കേരളം പരിപൂർണ്ണ നിശ്ചലം; വെളിയിൽ ഇറങ്ങാനാവാതെ പൊതു ജനം
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് സംയുക്ത തൊഴിലാളി യൂണിയനുകൾ പ്രഖ്യാപിച്ച 48 മണിക്കൂർ അഖിലേന്ത്യാ പണിമുടക്ക് ദേശീയ തലത്തിൽ വലിയ ചലനമുണ്ടാക്കിയില്ല. രാജ്യ തലസ്ഥാനമായ ഡൽഹി പതിവ് പോലെ പ്രവർത്തിച്ചു. സാമ്പത്തിക തലസ്ഥാനമായ മുംബൈയും കുലുങ്ങിയില്ല. എന്നാൽ കേരളത്തിൽ പൊതു പണിമുടക്ക് ഹർത്താലിന് തുല്യമായി. രണ്ട് ദിവസം തുടർച്ചയായി സംസ്ഥാനം നിശ്ചലമാകുകയാണ്. ശതകോടികളുടെ നഷ്ടമാണ് കേരളത്തിന് ഉണ്ടാകുന്നത്. ദേശീയ തലത്തിൽ ചലനമാകാത്ത ഹർത്താലിൽ ദുരിതം അനുഭവിക്കുന്നതും കേരളത്തിലുള്ളവർ. ഇടതു പക്ഷ എംപിമാർ പോലും വാഹനങ്ങളിൽ ഇന്നലെ പാർലമെന്റിലെത്തി. എന്നാൽ കേരളത്തിലെ പാവപ്പെട്ടവർക്ക് ആശുപത്രിയിൽ ചികിൽസയ്‌ക്കെത്താൻ പോലും വാഹനമില്ല. ഇങ്ങനെ കേരളം ദുരിതത്തിലാകുമ്പോഴും ഹർത്താലിനെതിരെ ശബ്ദിക്കുന്ന സംസ്‌കാരിക നായകർക്ക് പരാതിയില്ല.
സാധാരണ ഹർത്താലിൽ കേരളത്തിൽ നിശ്ചലമാകാത്തത് റെയിൽവേ പാളങ്ങളാണ്. എന്നാൽ ദേശീയ പണിമുടക്കിനായി തീവണ്ടി യാത്രകളേയും തടസ്സപ്പെടുത്തി. ഇതോടെ ട്രെയിൻ ഗതാഗതം താറുമാറായി. അങ്ങനെ സർവ്വത്ര ദുരിതത്തിലേക്ക് കേരളം നീങ്ങി. കടയടപ്പിച്ചവരും വണ്ടി തടഞ്ഞവരും റോഡിൽ സ്‌റ്റേജ് കെട്ടിയവരും എല്ലാമുണ്ട്. എന്നാൽ ഇതൊന്നും പൊലീസ് കാണുന്നും കേൾക്കുന്നുമില്ല. സെക്രട്ടറിയേറ്റ് നടയിൽ റോഡിൽ കെട്ടിയ സ്‌റ്റേജി്ൽ കലാപരിപാടികളും നടത്തി. റോഡിന് നടുവിലെ സമര പന്തൽ ആർക്കും പൊലിച്ചു മാറ്റുകയും വേണ്ട. അങ്ങനെ സർക്കാരിന്റെ പൂർണ്ണ പിന്തുണയിൽ ഹർത്താൽ. ഹൈക്കോടതിയിൽ പൊതു പണിമുടക്കുമായി ബന്ധപ്പെട്ട് നൽകിയ ഉറപ്പുകളൊന്നും ആരും പാലിച്ചില്ല. സർക്കാർ ഇതിനെ കുറിച്ച് അറിയാവുന്ന ഭാവവും നയിച്ചില്ല. ശബരിമല പ്രക്ഷോഭകരോട് കാട്ടിയ വേട്ടയാടൽ പൊലീസും പൊതു പണിമുടക്കിൽ ജനത്തെ വലച്ചവരോട് കാട്ടിയില്ല. സാമൂഹിക സാംസ്‌കാരിക നായകന്മാരും ഒന്നും അറിയുന്നില്ല.
പൊതുഗതാഗത സംവിധാനങ്ങൾ ഇല്ലാതായതോടെ ജനജീവിതം താറുമാറായി. പണിമുടക്കിയ തൊഴിലാളികൾ, കടകൾ അടപ്പിക്കുകയും സ്വകാര്യ വാഹനങ്ങളും തീവണ്ടികളും തടയുകയും ചെയ്തു. സർക്കാർ ഓഫീസുകൾ മിക്കതും ശൂന്യമായിരുന്നു. ബാങ്കുകളുടെ പ്രവർത്തനവും സ്തംഭിച്ചു. വാഹനങ്ങൾ തടയില്ലെന്നും കടകൾ അടപ്പിക്കാൻ ശ്രമിക്കില്ലെന്നും സംയുക്ത സമരസമിതി നേതാക്കൾ പ്രഖ്യാപിച്ചിരുന്നു. ഇത് പാഴ്‌വാക്കായി. മലപ്പുറം മഞ്ചേരിയിൽ കടയടപ്പിക്കാൻ ശ്രമിച്ചത് സംഘർഷത്തിന് വഴിവെച്ചു. വർക്കല റെയിൽവേസ്റ്റേഷന് മുൻവശത്തെ ബേക്കറി ബലം പ്രയോഗിച്ച് അടയ്ക്കാൻ ശ്രമിച്ചത് വാക്കേറ്റത്തിനും കൈയാങ്കളിക്കും വഴിവെച്ചു. ഇതൊന്നും സർക്കാരും പൊലീസും കാര്യമായെടുക്കുന്നില്ല. സ്വകാര്യ സ്വത്തുക്കൾ തകർക്കുന്ന നിയമ പ്രകാരം ആർക്കെതിരേയും കേസും എടുക്കില്ല. എല്ലാം മോദിക്കെതിരെ എന്ന് പറഞ്ഞ് സാസ്‌കരിക നായകന്മാരും ഈ ഹർത്താലിനെ പിന്തുണയ്ക്കുന്നു. ഭക്തജനങ്ങളുടെ വികാരം മാനിക്കാതെ സർക്കാർ സ്‌പോൺസർഷിപ്പിൽ യുവതീ പ്രവേശനം നടത്തിയ രോഷത്തിൽ തെരുവിൽ ഇറങ്ങിയവരെ നിർദാഷണ്യം വേട്ടയാടിയ സർക്കാർ ഇതിനെ ഔദ്യോഗിക പരിപാടിയുമാക്കി മാറ്റി.
കടകൾ അടപ്പിക്കില്ലെന്നും വാഹനങ്ങൾ തടയില്ലെന്നുമുള്ള ഉറപ്പ് 48 മണിക്കൂർ സമരത്തിന്റെ ആദ്യ 24 മണിക്കൂറിൽത്തന്നെ കാറ്റിൽപറന്നു. പതിവിനു വിരുദ്ധമായി സംസ്ഥാനത്തു ട്രെയിൻ ഗതാഗതം ഉൾപ്പെടെ താറുമാറായി. കടകൾ തുറന്ന വ്യാപാരികളും സമരക്കാരുമായി വിവിധ ജില്ലകളിൽ സംഘർഷമുണ്ടായി. കടകൾ നിർബന്ധിപ്പിച്ച് അടപ്പിക്കില്ലെന്നു സിഐ.ടി.യു. ജനറൽ സെക്രട്ടറി എളമരം കരീം എംപി. ഉൾപ്പെടെയുള്ള നേതാക്കൾ നൽകിയ ഉറപ്പെല്ലാം പാഴ്‌വാക്കായതോടെ കേരളത്തിൽ പണിമുടക്ക് ഫലത്തിൽ ഹർത്താലായി. ഇന്ന് അർധരാത്രിവരെയാണു പണിമുടക്ക്. പണിമുടക്കിന്റെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും പ്രധാന ഉദ്യോഗസ്ഥരും സെക്രട്ടേറിയറ്റിൽ എത്തിയില്ല. പണിമുടക്കിയവർ സെക്രട്ടേറിയറ്റ് ഉപരോധിച്ചു. ജോലിക്കു കയറാൻ വന്നവരെ സമരക്കാർ തടഞ്ഞതു സംഘർഷത്തിനിടയാക്കി. പമ്പയിലേക്കും എരുമേലിയിലേക്കും ഒഴികെ, കെ.എസ്.ആർ.ടി.സി. സർവീസ് നടത്തിയില്ല. സംസ്ഥാനമൊട്ടാകെ സ്വകാര്യ ബസ്, ഓട്ടോറിക്ഷ, ടാക്സി സർവീസുകളും നിലച്ചു. എല്ലാ അർത്ഥത്തിലും കേരളത്തെ ഈ പൊതു പണിമുടക്ക് വലച്ചു.
തുറന്ന കടകൾക്കും നിരത്തിലിറങ്ങിയ വാഹനങ്ങൾക്കും പൊലീസ് സംരക്ഷണം നൽകാത്തതിനാൽ ജനം ദുരിതത്തിലായി. സമരക്കാർ വാക്കുമാറിയതോടെ, തുറന്ന കടകളും താമസിയാതെ അടച്ചു. വിനോദസഞ്ചാരികളും തീർത്ഥാടകരും വലഞ്ഞു. ഇന്ധന പമ്പുകൾ മിക്കയിടത്തും അടഞ്ഞുകിടന്നതിനാൽ സ്വകാര്യവാഹനങ്ങളും കാര്യമായി നിരത്തിലിറങ്ങിയില്ല. സർക്കാർ ഓഫീസുകളിൽ ഹാജർ നന്നേ കുറവായിരുന്നു. ചില ബാങ്കുകൾ തുറന്നു. കോഴിക്കോട് ഗുജറാത്തി തെരുവിൽ ലാൽമുൽജി ട്രാൻസ്പോർട്ട് കമ്പനി ഓഫീസിനു നേരേ ആക്രമണമുണ്ടായി. ചുവരുകളിൽ കരിഓയിൽ ഒഴിക്കുകയും ജനൽചില്ലുകൾ തകർക്കുകയും ചെയ്തു. മലപ്പുറം ജില്ലയിൽ പരപ്പനങ്ങാടിയിലും അങ്ങാടിപ്പുറത്തും ട്രെയിൻ തടഞ്ഞു. ഷൊർണൂർ-നിലമ്പൂർ ട്രെയിനും എറണാകുളം-കണ്ണൂർ ഇന്റർസിറ്റി ട്രെയിനുമാണു തടഞ്ഞത്.
പൊതു പണിമുടക്കിന്റെ ആദ്യ ദിനം തിരുവനന്തപുരം ഡിവിഷനിലെ വിവിധ സ്റ്റേഷനുകളിലായി 21 തീവണ്ടികൾ തടഞ്ഞു. പാലക്കാട് ഡിവിഷനുകീഴിൽ 12 സ്ഥലത്ത് തീവണ്ടി തടഞ്ഞു. ഇതോടെ തീവണ്ടിഗതാഗതം താറുമാറായി. മിക്ക വണ്ടികളും ഒന്നരമണിക്കൂർവരെ വൈകിയാണ് ഓടുന്നത്. എറണാകുളം-കായംകുളം പാസഞ്ചർ (ഇരുവശത്തേക്കും) റദ്ദാക്കി. തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ ചൊവ്വാഴ്ച രാവിലെ നാല് തീവണ്ടികളാണ് തടഞ്ഞിട്ടത്. ഇതോടെ തലസ്ഥാനത്തേക്കുള്ള തീവണ്ടിഗതാഗതം താറുമാറായി. ഇന്നും തീവണ്ടി തടയലുണ്ട്. ഇത് കാരണം ആരും ട്രെയിൻ യാത്രയ്ക്ക് മുതിരുന്നുമില്ല. ബുധനാഴ്ചയും ഉപരോധം തുടർന്നാൽ കൂടുതൽ തീവണ്ടികൾ റദ്ദാക്കേണ്ടിവരുമെന്ന് റെയിൽവേ അറിയിച്ചു.
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ തൊഴിലാളികളും ആദ്യമായി പണിമുടക്കിൽ പങ്കെടുത്തു. പല വിമാനങ്ങളും പുറപ്പെടാൻ പത്ത് മിനിറ്റോളം വൈകി. വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാൻഡ്ലിങ് വിഭാഗത്തിലെ ജീവനക്കാരാണ് കൂടുതലും സമരത്തിലുള്ളത്. പത്തനംതിട്ടയിൽനിന്ന് പമ്പയിലേക്കും പമ്പയിൽനിന്നുമുള്ള കെ.എസ്.ആർ.ടി.സി. സർവീസുകൾ മുടങ്ങിയില്ല. പമ്പ-പത്തനംതിട്ട-ചെങ്ങന്നൂർ, പമ്പ-തിരുവനന്തപുരം, പമ്പ-എരുമേലി സർവീസുകളുണ്ടായിരുന്നു. പുനലൂർ, ചെങ്കോട്ട ഭാഗത്തേക്ക് ബസ് ഇല്ലാത്തത് തീർത്ഥാടകരെ വലച്ചു.
കൊച്ചിയിൽ മെട്രോ സർവീസുകൾ തടസ്സപ്പെട്ടില്ല. ഓൺലൈൻ ടാക്‌സികളും സർവീസ് നടത്തി. വയനാട്ടിൽ സ്വകാര്യവാഹനങ്ങൾ യഥേഷ്ടം നിരത്തിലിറങ്ങി. ചിലയിടങ്ങളിൽ ഓട്ടോറിക്ഷകളും ചരക്കുവാഹനങ്ങളും ഓടി. അന്തഃസംസ്ഥാന ചരക്കുലോറികൾ ബത്തേരിയിൽ തടഞ്ഞു. അമ്പലവയലിൽ തുറന്ന ബാങ്കുകൾ സമരാനുകൂലികൾ അടപ്പിച്ചു. തൃശ്ശൂരിൽ സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ പലയിടങ്ങളിലും പ്രകടനം നടത്തി. പാലക്കാട് കഞ്ചിക്കോട്ട് കിൻഫ്ര പാർക്കിൽ ജോലിക്കെത്തിയവരെ സമരക്കാർ തടഞ്ഞു. കോഴിക്കോട് ജില്ലയിൽ ഒറ്റപ്പെട്ട അക്രമസംഭവങ്ങളുണ്ടായി. കോഴിക്കോട് നഗരത്തിൽ കടകൾ തുറന്നെങ്കിലും ഉൾപ്രദേശങ്ങളിൽ ഹർത്താൽ പ്രതീതിയായിരുന്നു. വടകരയിൽ തുറന്ന കടകൾ അടപ്പിച്ചു.
സെക്രട്ടേറിയറ്റിലെ 4860 ജീവനക്കാരിൽ 111 പേരാണു ഹാജരായത്. മിക്ക ഓഫിസുകളിലും എത്തിയ ജീവനക്കാരെ സമരാനുകൂലികൾ തിരിച്ചയച്ചു. കൊല്ലം മുണ്ടയ്ക്കൽ വില്ലേജ് ഓഫിസിൽ ജോലിക്കെത്തിയ വില്ലേജ് അസിസ്റ്റന്റ് എസ്. സ്രോതസ്സിനു മർദനമേറ്റു. എൻജിഒ സംഘ് ജില്ലാ ജോയിന്റ് സെക്രട്ടറിയാണു സ്രോതസ്. സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിലാണു മർദിച്ചതെന്ന പരാതിയിൽ കേസെടുത്തു. കടകൾ തുറക്കുമെന്ന വ്യാപാരി സംഘടനകളുടെ പ്രഖ്യാപനം ഭാഗികമായി മാത്രമാണു നടപ്പായത്. തുറന്ന കടകൾ സമരക്കാർ അടപ്പിക്കുമ്പോൾ പൊലീസ് കണ്ടുനിന്നെന്നും പരാതിയുണ്ട്. നേതാക്കൾ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തിയതിനാൽ കട അടച്ചവരുമുണ്ട്. കഴിഞ്ഞ ഹർത്താലിൽ സംഘർഷമുണ്ടായ കോഴിക്കോട് മിഠായിത്തെരുവിൽ പകുതിയിലേറെ കടകൾ തുറന്നു. തലശ്ശേരിയിൽ തിയറ്ററുകളും ഹോട്ടലുകളും വരെ തുറന്നെങ്കിലും സമരക്കാർ അടപ്പിച്ചു. തൃശൂർ നഗരത്തിൽ ചെട്ടിയങ്ങാടി ജംക്ഷൻ മുതൽ കോർപറേഷൻ ഓഫിസ് വരെ കടകൾ അടപ്പിച്ച സമരക്കാർ ഇന്നു തുറക്കരുതെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു.
രാജ്യത്തു 13 ലക്ഷം കേന്ദ്ര ജീവനക്കാർ പണിമുടക്കിയതായി കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവൺമെന്റ് എംപ്ലോയീസ് ആൻഡ് വർക്കേഴ്‌സ് അവകാശപ്പെട്ടു. രാജ്യത്തെ ഒന്നര ലക്ഷത്തോളം പോസ്റ്റ് ഓഫിസുകളിലെ ജീവനക്കാർ പണിമുടക്കിൽ പങ്കെടുത്തതായി സംഘടന സെക്രട്ടറി ജനറൽ എം. കൃഷ്ണൻ അറിയിച്ചു.
MNM Recommends
-
ആന്ധ്രയിൽ ടിഡിപി നയിക്കുന്ന എൻഡിഎ സഖ്യം മന്ദഗതിയിൽ; സജീവമാകാതെ ബിജെപി നേതാക്കൾ; മോദിയുടെ ചിത്രം പോലുമില്ല; ടിഡിപി കൂട്ടുകെട്ടിൽ വിശ്വാസമില്ലേയെന്ന് ജഗന്റെ പരിഹാസം -
കുട്ടനാട്ടിൽ ഇടതുമുന്നണിയിൽ വീണ്ടും പൊട്ടിത്തെറിക്ക് കളമൊരുങ്ങി; എൽഡിഎഫ് ഭരിക്കുന്ന രാമങ്കരി പഞ്ചായത്തിൽ സിപിഎം അംഗങ്ങളുടെ പിന്തുണയോടെ യുഡിഎഫിന്റെ അവിശ്വാസ പ്രമേയ നോട്ടീസ്; സിപിഐയിലേക്ക് കൂറുമാറിയ പ്രസിഡന്റിനെ താഴെയിറക്കാൻ നീക്കം -
ഡാൻസ് റീലുകൾ ഇട്ടിരുന്ന യുവതി; സുഹൃത്തുമായി അടുപ്പത്തിലായത് സോഷ്യൽ മീഡിയ വഴി; ഗർഭം ധരിച്ചത് തൃശൂരുകാരനിൽ നിന്നെന്നും വെളിപ്പെടുത്തൽ; യുവതി ആരോഗ്യം വീണ്ടെടുത്താൽ വിശദ മൊഴി എടുക്കും; ലൈംഗിക ബന്ധത്തിൽ ബലപ്രയോഗമുണ്ടെങ്കിൽ പീഡനക്കേസ് വരും; കുട്ടിയുടെ 'അച്ഛനും' പൊലീസ് നിരീക്ഷണത്തിൽ -
ഇംഗ്ലിഷ് ക്രിക്കറ്റ് യുവതാരം അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ; ഫോൺ എടുക്കാത്തതിനാൽ അന്വേഷിക്കാനെത്തിയ സുഹൃത്ത് കണ്ടെത്തിയത് 20കാരന്റെ മൃതദേഹം; മരണകാരണം വ്യക്തമല്ല -
മൽസ്യബന്ധന യാനങ്ങൾ ഹാർബറിൽ കെട്ടിയിട്ട് സൂക്ഷിക്കുക; മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം; ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും നിർദ്ദേശം; കള്ളക്കടൽ ദുരിതം വിതയ്ക്കാൻ വീണ്ടും സാധ്യത; കേരള തീരത്ത് റെഡ് അലർട്ട് -
ശിവസേനയ്ക്ക് നൽകിയ താനെ സീറ്റിനെ ചൊല്ലി തർക്കം; സ്ഥാനാർത്ഥികൾക്കെതിരെ ബിജെപി നേതാക്കൾ; മുംബൈയിൽ പ്രതിഷേധം കടുക്കുന്നു; നേതാക്കൾ കൂട്ടരാജിയിലേക്ക്; കേന്ദ്രനേതൃത്വത്തിന് പരാതി കൈമാറി -
മരുന്ന് വിതരണം ചെയ്യുന്നതിനുള്ള ഒരു സിര അല്ലെങ്കിൽ ഞെരമ്പ് കണ്ടെത്തുന്നത് ചികിത്സാ പ്രക്രിയയിലെ പ്രധാന ഘടകം; ശരീരത്തിലെവിടെയും ഉള്ള ഞരമ്പുകൾ കണ്ണുകളാൽ കാണാൻ സഹായിക്കുന്ന 'വെയ്നെക്സ് എആർ 100'; മെഡ്ട്രോയുടേത് മലയാളി വിജയഗാഥ -
അടിയന്തരാവസ്ഥയ്ക്ക് ശേഷം ഇന്ദിരാ ഗാന്ധി തോറ്റ മണ്ഡലം; രണ്ടുപതിറ്റാണ്ടായി സോണിയ ഗാന്ധി ജയിച്ചുകയറുന്ന സീറ്റ്; കോൺഗ്രസിന്റെ ഏറ്റവും സുരക്ഷിത സീറ്റുകളിൽ ഒന്നെന്ന പേര്; രാഹുൽ ഗാന്ധി അമ്മയ്ക്കും സഹോദരിക്കും ഒപ്പം എത്തി റായ്ബറേലിയിൽ പത്രിക നൽകി -
'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന ആൻ റോയ് -
മഹാരാജാസ് കോളേജിൽ കെഎസ്യു പ്രവർത്തകന് നേരേ ആക്രമണം; കത്തികൊണ്ട് മുഖത്ത് പരിക്കേൽപ്പിച്ചു; ഹോളോബ്രിക്സ് ഉപയോഗിച്ച് ഇടിച്ചു; എസ്എഫ്ഐ നേതാവ് അടക്കം എട്ട് പേർക്കെതിരെ കേസ് -
ഇ.പിയെ കൺവീനർ സ്ഥാനത്ത് നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെടാനുള്ള ധൈര്യം ഇടതിലെ ഒരു ഘടകകക്ഷികൾക്കുമില്ല; അധികാരത്തിന്റെ അപ്പക്കക്ഷണത്തിന് പിണറായിക്ക് മുന്നിൽ ഓച്ഛാനിച്ചു നിൽക്കുന്നത് രാഷ്ട്രീയത്തിലെ അപമാന കാഴ്ച; ഇടതിനെ കളിയാക്കി സതീശൻ -
ആരുമറിയാതെ പ്രസവം; മൂന്ന് മണിക്കൂർ എടുത്ത് കുട്ടിയെ ആമസോൺ കവറിൽ സുരക്ഷിതമായി പൊതിഞ്ഞ് എറിഞ്ഞത് ഫ്ളാറ്റിന് അടുത്തുള്ള മാലിന്യ കൂമ്പാരത്തിലേക്ക്; ഉന്നം നോക്കിയുള്ള എറിയലിന് ശക്തി കുറഞ്ഞപ്പോൾ വീണത് റോഡിന് നടുവിൽ; അവിവാഹിതയായ അതിജീവിത മാസ്റ്റേഴ്സ് പഠനത്തിലും; അമ്മയിലൂടെ യഥാർത്ഥ വില്ലനിലെത്താൻ പൊലീസ്; പനമ്പള്ളി നഗറിൽ സംഭവിച്ചത് -
ഒരു ദിവസം പ്രായമുള്ള ചോരക്കുഞ്ഞിനെ വലിച്ചെറിഞ്ഞത് അവിവാഹിതയായ അതിജീവിത; യുവതി ഗർഭിണിയായത് പീഡനത്തിൽ; കൊല്ലപാതക കേസിനൊപ്പം ബലാത്സംഗവും അന്വേഷണത്തിൽ; ആ യുവതിയുടെ മൊഴി ഞെട്ടിക്കുന്നത്; കരുതലോടെ പീഡകനെ കുടുക്കാൻ ഇനി അന്വേഷണം -
2024 ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഫലം ഇതോടെ വ്യക്തമായി; അമേഠിയിൽ മത്സരിക്കാൻ ഭയപ്പെട്ട് രാഹുൽ റായ്ബറേലിയിലേക്ക് ഓടി പോയിരിക്കയാണ്; ഞാനിത് അന്നേ പറഞ്ഞതാണ്; രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വത്തിൽ പരിഹാസവുമായി നരേന്ദ്ര മോദി -
രാഹുൽ ഗാന്ധി ഉത്തരേന്ത്യയിൽ മത്സരിക്കണമെന്ന് ലീഗും ആവശ്യപ്പെട്ടിരുന്നു; കഴിഞ്ഞ തവണ മോദിയും രണ്ടിടത്ത് മത്സരിച്ചില്ലേ? റായ്ബറേലിയിലെ മത്സരം ഇന്ത്യ മുന്നണിയുടെ സാധ്യതകൾ വൻതോതിൽ വർധിപ്പിക്കുമെന്ന് കുഞ്ഞാലിക്കുട്ടി -
റായ്ബറേലിയിൽ മത്സരിക്കുമെന്ന കാര്യം വയനാട്ടുകാരോട് പറയാമായിരുന്നു; രാഹുൽ ഗാന്ധി വോട്ടർമാരോട് നീതികേട് കാണിച്ചു; രണ്ട് മണ്ഡലങ്ങളിലും വിജയിച്ചാൽ ഏതെങ്കിലും ഒരു മണ്ഡലത്തിൽ നിന്ന് രാജിവെക്കേണ്ടി വരും; വിമർശനവുമായി ആനി രാജ -
കണ്ടെത്തിയത് പൊക്കിൾക്കൊടി മുറിച്ച നിലയിൽ ഒരു ദിവസം പ്രായമുള്ള കുട്ടിയെ; തറയിലേയും ശുചിമുറിയിലേയും രക്തക്കറ നിർണ്ണായക തെളിവായി; ആമസോൺ കവറിലെ ദുരൂഹത നീങ്ങുമ്പോൾ -
പ്രസവത്തിൽ കുട്ടി മരിച്ചിരുന്നോ? കൊന്ന ശേഷമാണോ വലിച്ചെറിഞ്ഞത്? അതോ ജീവനോടെയാണോ വലിച്ചെറിഞ്ഞത്? ചോരക്കുഞ്ഞിന്റെ കഴുത്തില ഷാൾ കൊലപതാക സൂചനയോ? മകളുടെ ഗർഭം അച്ഛനും അമ്മയും അറിഞ്ഞില്ല; സർവ്വത്ര ദുരൂഹത; യുവതി കുറ്റസമ്മതം നടത്തി; പോസ്റ്റ്മോർട്ടം നിർണ്ണായകം -
11കെവി ലൈനുകളിൽ അമിത ഉപഭോഗമണ്ടൂക്കാന്ന സമ്മർദ്ദത്തിലുള്ള തകരാറുകൾ രൂക്ഷം; വൈദ്യുതി ഉപയോഗത്തിൽ മേഖല തിരിച്ചുള്ള നിയന്ത്രണം വരും; ഏറ്റവുമധികം വൈദ്യുതി ഉപയോഗം വരുന്ന ട്രാൻഫോർമറുകളുടെ ചാർട്ട് തയാറാക്കി കെ എസ് ഇ ബി
Most Read
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന ആൻ റോയ്
- ഒരു ദിവസം പ്രായമുള്ള ചോരക്കുഞ്ഞിനെ വലിച്ചെറിഞ്ഞത് അവിവാഹിതയായ അതിജീവിത; യുവതി ഗർഭിണിയായത് പീഡനത്തിൽ; കൊല്ലപാതക കേസിനൊപ്പം ബലാത്സംഗവും അന്വേഷണത്തിൽ; ആ യുവതിയുടെ മൊഴി ഞെട്ടിക്കുന്നത്; കരുതലോടെ പീഡകനെ കുടുക്കാൻ ഇനി അന്വേഷണം
- ജയറാം, പാർവതി ദമ്പതികളുടെ മകൾ മാളവിക വിവാഹിതയായി; വരൻ നെന്മാറ സ്വദേശി നവനീത് ഗിരീഷ്; വിവാഹം പുലർച്ചെ ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ; തൃശ്ശൂർ ഹയാത്തിൽ വിരുന്നു സൽക്കാരം
- കെഎസ്ആർടിസി ബസിലെ ക്യാമറയുടെ കാണാതായ മെമ്മറി കാർഡ് ലഭിച്ച ശേഷം മതി ഡ്രൈവർക്കെതിരെ തുടർ നടപടി; യദു കുറ്റക്കാരനല്ലെന്നറിപ്പോർട്ട് മടക്കി നൽകി മന്ത്രി ഗണേശ്കുമാർ; മെമ്മറി കാർഡ് മോഷണത്തിൽ മന്ത്രി കടുത്ത അമർഷത്തിൽ; രക്ഷിക്കാൻ ശ്രമിക്കുന്നത് മേയറെയോ അതോ യദുവിനെയോ?
- ആരുമറിയാതെ പ്രസവം; മൂന്ന് മണിക്കൂർ എടുത്ത് കുട്ടിയെ ആമസോൺ കവറിൽ സുരക്ഷിതമായി പൊതിഞ്ഞ് എറിഞ്ഞത് ഫ്ളാറ്റിന് അടുത്തുള്ള മാലിന്യ കൂമ്പാരത്തിലേക്ക്; ഉന്നം നോക്കിയുള്ള എറിയലിന് ശക്തി കുറഞ്ഞപ്പോൾ വീണത് റോഡിന് നടുവിൽ; അവിവാഹിതയായ അതിജീവിത മാസ്റ്റേഴ്സ് പഠനത്തിലും; അമ്മയിലൂടെ യഥാർത്ഥ വില്ലനിലെത്താൻ പൊലീസ്; പനമ്പള്ളി നഗറിൽ സംഭവിച്ചത്
- പ്രസവത്തിൽ കുട്ടി മരിച്ചിരുന്നോ? കൊന്ന ശേഷമാണോ വലിച്ചെറിഞ്ഞത്? അതോ ജീവനോടെയാണോ വലിച്ചെറിഞ്ഞത്? ചോരക്കുഞ്ഞിന്റെ കഴുത്തില ഷാൾ കൊലപതാക സൂചനയോ? മകളുടെ ഗർഭം അച്ഛനും അമ്മയും അറിഞ്ഞില്ല; സർവ്വത്ര ദുരൂഹത; യുവതി കുറ്റസമ്മതം നടത്തി; പോസ്റ്റ്മോർട്ടം നിർണ്ണായകം
- അമേരിക്കയും, കാനഡയും, ബ്രിട്ടനും, ആസ്ട്രേലിയയുമെല്ലാം കഴിഞ്ഞകാല ഓർമ്മകളാകുന്നു; ഉന്നതപഠനത്തിനായി ഇന്ത്യൻ വിദ്യാർത്ഥികൾ ഇപ്പോൾ തിരഞ്ഞെടുക്കുന്നത് നെതർലാൻഡ്സും ഫിൻലാൻഡും; പരമ്പരാഗത ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളെ ഇന്ത്യൻ വിദ്യാർത്ഥികൾ കൈയൊഴിയുന്നു
- 2000 കോടി രൂപയുമായി കോട്ടയത്തുനിന്നു പോയ കേരളാ പൊലീസ് സംഘത്തെ ആന്ധ്രയിൽ തടഞ്ഞുവെച്ചു; തിരഞ്ഞെടുപ്പു പരിശോധനയുടെ ഭാഗമായി തടഞ്ഞത് ആന്ധ്ര പൊലീസും റെവന്യൂ സംഘവും; വിട്ടയച്ചത് നാല് മണിക്കൂറിന് ശേഷം; ഭക്ഷണം കഴിക്കാൻ പോലും അനുവദിച്ചില്ലെന്നു കേരള പൊലീസ്
- കാർ കുറകെ ഇട്ട് ബസിനുള്ളിൽ കയറിയത് ടിക്കറ്റ് എടുക്കാനാണെന്ന വാദം സൈബർ സഖാക്കൾക്ക് പോലും ദഹിക്കുന്നില്ല; റഹിമിന്റെ ക്യാപ്സ്യൂളിൽ തകർന്നത് പ്രതിരോധം തീർക്കാൻ ഇറങ്ങിയവർ; ബസ് ഡ്രൈവറും മേയറും തമ്മിലെ തർക്കത്തിൽ കരുതലോടെ പ്രതികരണം മതിയെന്ന് സിപിഎം; മനുഷ്യാവകാശ ഇടപെടൽ നിർണ്ണായകം
- കൊച്ചി പനമ്പള്ളി നഗറിൽ നടുറോഡിൽ നവജാതശിശുവിന്റെ മൃതദേഹം; ഫ്ളാറ്റിൽ നിന്ന് വലിച്ചെറിഞ്ഞതായി സിസി ടിവി ദൃശ്യങ്ങളിൽ; കുഞ്ഞിനെ പാക്കറ്റിലാക്കി വലിച്ചെറിഞ്ഞു കൊന്നതെന്ന് പൊലീസ്; നടുക്കുന്ന ക്രൂരതയിൽ സമീപത്തെ ഫ്ളാറ്റുകൾ കേന്ദ്രീകരിച്ചു അന്വേഷണം തുടങ്ങി പൊലീസ്