തിരുവനന്തപുരത്ത് രാത്രിയും പകലും വ്യത്യാസമില്ലാതെ തോരാമഴ; മലയോരങ്ങളിൽ മണ്ണിടിച്ചിൽ ഭീഷണി; വീടുകളിലേക്കു മണ്ണിടിഞ്ഞു വീണു, വാഹനങ്ങൾ മണ്ണുമൂടി; കൃഷിക്കും വൻ നാശം; താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി; ഒറ്റ രാത്രി കൊണ്ട് ഓറഞ്ചിൽ നിന്ന് ചുവപ്പിലേക്കു മാറിയ ജില്ലയിൽ അതിജാഗ്രതാ നിർദ്ദേശം
തിരുവനന്തപുരം: രണ്ട് ദിവസമായി തോരാതെ പെയ്യുന്ന മഴയാണ് തലസ്ഥാന ജില്ലയായ തിരുവനന്തപുരത്ത്. തെക്കൻ ജില്ലകളിൽ ഏറ്റവും കൂടുതൽ മഴ കിട്ടിയതും മഴക്കെടുതി ഉണ്ടായതും കേരളത്തിൽ തന്നെയാണ്. വീടുകൾക്കും കൃഷിക്കും റോഡുകൾക്കും വൻനാശമാണ് ഉണ്ടായിരിക്കുന്നത്. തിരുവനന്തപുരം നെയ്യാറ്റിൻകര ദേശീയപാതയിൽ ടിബി ജംക്ഷനു സമീപം മരുത്തൂർ തോടിനു കുറുകെയുള്ള പാലത്തിന്റെ പാർശ്വഭിത്തി തകർന്നതോടെ ഗതാഗതം തടസ്സപ്പെട്ടു. പലയിടങ്ങളിലും ട്രാക്കിലേക്ക് മണ്ണിടിയുകയും പാളം വെള്ളത്തിൽ മുങ്ങുകയും ചെയ്തതോടെ തിരുവനന്തപുരം നാഗർകോവിൽ റൂട്ടിൽ ട്രെയിൻ ഗതാഗതം നിലച്ചു.
മിനിയാന്ന് രാത്രി തുടങ്ങി ശനിയാഴ്ച്ചയും ഞായറാഴ്ച്ചയും രാത്രിയും പിന്നിട്ട് മഴ കനത്തു പെയ്യുകയാണ്. ഇതോടെയാണ് തലസ്ഥാനജില്ല ദുരിതത്തിൽ മുങ്ങിയത്. വാമനപുരം, കരമന, നെയ്യാർ നദികളും കൈത്തോടുകളും കരകവിഞ്ഞു. പേപ്പാറ, അരുവിക്കര, നെയ്യാർ ഡാമുകൾ തുറന്നതോടെ വെള്ളം ഇരച്ചെത്തി. വ്യാപകമായി മണ്ണിടിച്ചിലുണ്ടായി. നദികളുടെയും ജലാശയങ്ങളുടെയും തീരങ്ങൾ ഇടിഞ്ഞും കനത്ത മഴയിൽ മണ്ണൊലിച്ചുമാണ് ഒട്ടേറെ വീടുകൾ തകരുകയോ ഭാഗിക നാശം സംഭവിക്കുകയോ ചെയ്തത്.
മണ്ണിടിച്ചിലിൽ ഒട്ടേറെ കൃഷി ഭൂമി ഉപയോഗശൂന്യമായി. റെയിൽവേ ട്രാക്കിൽ ഗതാഗതം അസാധ്യമായതോടെ നിരവധി ട്രെയിനുകൾ തിരിച്ചു വിട്ടിട്ടുണ്ട്. തിരുവനന്തപുരം നഗരത്തിൽ തോടുകളിലും മറ്റും ഒഴുക്ക് കൂടിയതോടെ താഴ്ന്ന സ്ഥലങ്ങളിൽ പലയിടത്തും വെള്ളം കയറി. കോവളത്ത് 2 വീടുകളിലേക്കു മണ്ണിടിഞ്ഞു വീണു. വിഴിഞ്ഞത്ത് ഗംഗായാർ തോട് കരകവിഞ്ഞ് സമീപത്തെ വീടുകളിലും കടകളിലും വെള്ളം കയറി. പാറശാലയിൽ ഗവ. ഗേൾസ് ഹൈസ്കൂളിന്റെ മതിൽ ഇടിഞ്ഞ് സമീപത്തെ വീടു തകർന്നെങ്കിലും വീട്ടുകാർ അദ്ഭുതകരമായി രക്ഷപ്പെട്ടു.
ജില്ലയിലെ ഓറഞ്ച് അലർട്ട് ചുവപ്പിലേക്കു വഴി മാറിയത് ഒറ്റ രാത്രി കൊണ്ട്. വെള്ളിയാഴ്ച വൈകിട്ടു തന്നെ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ മഴ ശക്തമായിരുന്നു. രാത്രി നിർത്താതെ പെയ്ത മഴ പല സ്ഥലങ്ങളിലും വീടുകൾക്കും കെട്ടിടങ്ങളുടെ ഭിത്തികൾക്കും നാശം വിതച്ചു. താഴ്ന്ന പ്രദേശങ്ങളിലും റോഡുകളിൽ ഉൾപ്പെടെ വെള്ളം പൊങ്ങി.
ഇന്നും മഴ തുടരാനാണ് സാധ്യത. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക ദുരന്ത സാധ്യത മേഖലകൾ എന്നിവിടങ്ങളിൽ താമസിക്കുന്നവർ സുരക്ഷിത സ്ഥാനങ്ങളിലേക്കോ അടുത്തുള്ള ദുരിതാശ്വാസ ക്യാംപുകളിലേക്കോ മാറിത്താമസിക്കണമെന്നു കലക്ടർ അറിയിച്ചു. വരും മണിക്കൂറുകളിലും വ്യാപകമായ മഴ ലഭിക്കാൻ സാധ്യതയുള്ളതിനാൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണമെന്നും മലയോര പ്രദേശങ്ങൾ, ജലാശയങ്ങൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിലേക്കുള്ള യാത്രകൾ കർശനമായി ഒഴിവാക്കണമെന്നും കലക്ടർ അറിയിച്ചു.
തിരുവനന്തപുരം താലൂക്കിലെ കടകംപള്ളി, മണക്കാട് എന്നിവിടങ്ങളിലും നെടുമങ്ങാട് താലൂക്കിലെ അയിരൂപ്പാറയിലും വീടുകൾ തകർന്നു. തിരുവനന്തപുരം താലൂക്കിലെ 14 വീടുകൾക്ക് ഭാഗികമായും കേടുപാടുണ്ട്. നെയ്യാറ്റിൻകര താലൂക്കിൽ ആറും വർക്കല താലൂക്കിൽ നാലും നെടുമങ്ങാട് ആറും വീടുകൾ ഭാഗികമായി തകർന്നു. നിരവധി വീടുകളിൽ വെള്ളം കയറി. മഴക്കെടുതിയെ തുടർന്ന് ജില്ലയിൽ 30 ദുരിതാശ്വാസ ക്യാമ്പുകളും തുറന്നിട്ടുണ്ട്. ആവശ്യമെങ്കിൽ ക്യാമ്പുകൾ തുടങ്ങാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
നെയ്യാറ്റിൻകരയിൽ ആട്, കോഴി വളർത്തൽ കേന്ദ്രത്തിനു മുകളിൽ മണ്ണിടിഞ്ഞു വീണ് 26 ആടുകളും നൂറോളം കോഴികളും ചത്തു. പെരുമ്പഴുതൂരിനു സമീപം മാമ്പഴക്കര ഇളവനിക്കര കുറകോട് രാജന്റെ വീടിനോട് ചേർന്ന കേന്ദ്രത്തിലാണ് അപകടം. ശക്തിയായ മഴയും വീണ്ടും മണ്ണിടിയുമോ എന്ന ആശങ്കയും കാരണം രക്ഷാ പ്രവർത്തനങ്ങൾ വേഗത്തിൽ നടത്താനായില്ല. കുന്നിന്റെ അടിവാരത്തിലാണ് രാജന്റെ വീട്. അതിനോട് ചേർന്നു തന്നെയാണ് ആടുകളെയും കോഴികളെയും വളർത്തുന്നത്. കനത്ത മഴയിൽ കുന്നിലെ മണ്ണിടിഞ്ഞ് ആട്, കോഴി വളർത്തൽ കേന്ദ്രത്തിനു മുകളിൽ പതിക്കുകയായിരുന്നു. 48 ആടുകളുണ്ടെന്ന് രാജൻ പറയുന്നു.
ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക ദുരന്ത സാദ്ധ്യത മേഖലകൾ എന്നിവിടങ്ങളിൽ താമസിക്കുന്നവർ സുരക്ഷിത സ്ഥാനങ്ങളിലേക്കോ അടുത്തുള്ള ദുരിതാശ്വാസ ക്യാമ്പുകളിലേക്കോ മാറി താമസിക്കുന്നുണ്ടെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉറപ്പാക്കണമെന്നും മന്ത്രിമാർ നിർദ്ദേശിച്ചു. സോഷ്യൽ മീഡിയയിലൂടെ വ്യാജ പ്രചാരണം നടത്തുന്നത് തടയാൻ നടപടിയെടുക്കാൻ പൊലീസിനെ ചുമതലപ്പെടുത്തി.
MNM Recommends
-
ആന്ധ്രയിൽ ടിഡിപി നയിക്കുന്ന എൻഡിഎ സഖ്യം മന്ദഗതിയിൽ; സജീവമാകാതെ ബിജെപി നേതാക്കൾ; മോദിയുടെ ചിത്രം പോലുമില്ല; ടിഡിപി കൂട്ടുകെട്ടിൽ വിശ്വാസമില്ലേയെന്ന് ജഗന്റെ പരിഹാസം -
കുട്ടനാട്ടിൽ ഇടതുമുന്നണിയിൽ വീണ്ടും പൊട്ടിത്തെറിക്ക് കളമൊരുങ്ങി; എൽഡിഎഫ് ഭരിക്കുന്ന രാമങ്കരി പഞ്ചായത്തിൽ സിപിഎം അംഗങ്ങളുടെ പിന്തുണയോടെ യുഡിഎഫിന്റെ അവിശ്വാസ പ്രമേയ നോട്ടീസ്; സിപിഐയിലേക്ക് കൂറുമാറിയ പ്രസിഡന്റിനെ താഴെയിറക്കാൻ നീക്കം -
ഡാൻസ് റീലുകൾ ഇട്ടിരുന്ന യുവതി; സുഹൃത്തുമായി അടുപ്പത്തിലായത് സോഷ്യൽ മീഡിയ വഴി; ഗർഭം ധരിച്ചത് തൃശൂരുകാരനിൽ നിന്നെന്നും വെളിപ്പെടുത്തൽ; യുവതി ആരോഗ്യം വീണ്ടെടുത്താൽ വിശദ മൊഴി എടുക്കും; ലൈംഗിക ബന്ധത്തിൽ ബലപ്രയോഗമുണ്ടെങ്കിൽ പീഡനക്കേസ് വരും; കുട്ടിയുടെ 'അച്ഛനും' പൊലീസ് നിരീക്ഷണത്തിൽ -
ഇംഗ്ലിഷ് ക്രിക്കറ്റ് യുവതാരം അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ; ഫോൺ എടുക്കാത്തതിനാൽ അന്വേഷിക്കാനെത്തിയ സുഹൃത്ത് കണ്ടെത്തിയത് 20കാരന്റെ മൃതദേഹം; മരണകാരണം വ്യക്തമല്ല -
മൽസ്യബന്ധന യാനങ്ങൾ ഹാർബറിൽ കെട്ടിയിട്ട് സൂക്ഷിക്കുക; മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം; ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും നിർദ്ദേശം; കള്ളക്കടൽ ദുരിതം വിതയ്ക്കാൻ വീണ്ടും സാധ്യത; കേരള തീരത്ത് റെഡ് അലർട്ട് -
ശിവസേനയ്ക്ക് നൽകിയ താനെ സീറ്റിനെ ചൊല്ലി തർക്കം; സ്ഥാനാർത്ഥികൾക്കെതിരെ ബിജെപി നേതാക്കൾ; മുംബൈയിൽ പ്രതിഷേധം കടുക്കുന്നു; നേതാക്കൾ കൂട്ടരാജിയിലേക്ക്; കേന്ദ്രനേതൃത്വത്തിന് പരാതി കൈമാറി -
മരുന്ന് വിതരണം ചെയ്യുന്നതിനുള്ള ഒരു സിര അല്ലെങ്കിൽ ഞെരമ്പ് കണ്ടെത്തുന്നത് ചികിത്സാ പ്രക്രിയയിലെ പ്രധാന ഘടകം; ശരീരത്തിലെവിടെയും ഉള്ള ഞരമ്പുകൾ കണ്ണുകളാൽ കാണാൻ സഹായിക്കുന്ന 'വെയ്നെക്സ് എആർ 100'; മെഡ്ട്രോയുടേത് മലയാളി വിജയഗാഥ -
അടിയന്തരാവസ്ഥയ്ക്ക് ശേഷം ഇന്ദിരാ ഗാന്ധി തോറ്റ മണ്ഡലം; രണ്ടുപതിറ്റാണ്ടായി സോണിയ ഗാന്ധി ജയിച്ചുകയറുന്ന സീറ്റ്; കോൺഗ്രസിന്റെ ഏറ്റവും സുരക്ഷിത സീറ്റുകളിൽ ഒന്നെന്ന പേര്; രാഹുൽ ഗാന്ധി അമ്മയ്ക്കും സഹോദരിക്കും ഒപ്പം എത്തി റായ്ബറേലിയിൽ പത്രിക നൽകി -
'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന ആൻ റോയ് -
മഹാരാജാസ് കോളേജിൽ കെഎസ്യു പ്രവർത്തകന് നേരേ ആക്രമണം; കത്തികൊണ്ട് മുഖത്ത് പരിക്കേൽപ്പിച്ചു; ഹോളോബ്രിക്സ് ഉപയോഗിച്ച് ഇടിച്ചു; എസ്എഫ്ഐ നേതാവ് അടക്കം എട്ട് പേർക്കെതിരെ കേസ് -
ഇ.പിയെ കൺവീനർ സ്ഥാനത്ത് നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെടാനുള്ള ധൈര്യം ഇടതിലെ ഒരു ഘടകകക്ഷികൾക്കുമില്ല; അധികാരത്തിന്റെ അപ്പക്കക്ഷണത്തിന് പിണറായിക്ക് മുന്നിൽ ഓച്ഛാനിച്ചു നിൽക്കുന്നത് രാഷ്ട്രീയത്തിലെ അപമാന കാഴ്ച; ഇടതിനെ കളിയാക്കി സതീശൻ -
ആരുമറിയാതെ പ്രസവം; മൂന്ന് മണിക്കൂർ എടുത്ത് കുട്ടിയെ ആമസോൺ കവറിൽ സുരക്ഷിതമായി പൊതിഞ്ഞ് എറിഞ്ഞത് ഫ്ളാറ്റിന് അടുത്തുള്ള മാലിന്യ കൂമ്പാരത്തിലേക്ക്; ഉന്നം നോക്കിയുള്ള എറിയലിന് ശക്തി കുറഞ്ഞപ്പോൾ വീണത് റോഡിന് നടുവിൽ; അവിവാഹിതയായ അതിജീവിത മാസ്റ്റേഴ്സ് പഠനത്തിലും; അമ്മയിലൂടെ യഥാർത്ഥ വില്ലനിലെത്താൻ പൊലീസ്; പനമ്പള്ളി നഗറിൽ സംഭവിച്ചത് -
ഒരു ദിവസം പ്രായമുള്ള ചോരക്കുഞ്ഞിനെ വലിച്ചെറിഞ്ഞത് അവിവാഹിതയായ അതിജീവിത; യുവതി ഗർഭിണിയായത് പീഡനത്തിൽ; കൊല്ലപാതക കേസിനൊപ്പം ബലാത്സംഗവും അന്വേഷണത്തിൽ; ആ യുവതിയുടെ മൊഴി ഞെട്ടിക്കുന്നത്; കരുതലോടെ പീഡകനെ കുടുക്കാൻ ഇനി അന്വേഷണം -
2024 ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഫലം ഇതോടെ വ്യക്തമായി; അമേഠിയിൽ മത്സരിക്കാൻ ഭയപ്പെട്ട് രാഹുൽ റായ്ബറേലിയിലേക്ക് ഓടി പോയിരിക്കയാണ്; ഞാനിത് അന്നേ പറഞ്ഞതാണ്; രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വത്തിൽ പരിഹാസവുമായി നരേന്ദ്ര മോദി -
രാഹുൽ ഗാന്ധി ഉത്തരേന്ത്യയിൽ മത്സരിക്കണമെന്ന് ലീഗും ആവശ്യപ്പെട്ടിരുന്നു; കഴിഞ്ഞ തവണ മോദിയും രണ്ടിടത്ത് മത്സരിച്ചില്ലേ? റായ്ബറേലിയിലെ മത്സരം ഇന്ത്യ മുന്നണിയുടെ സാധ്യതകൾ വൻതോതിൽ വർധിപ്പിക്കുമെന്ന് കുഞ്ഞാലിക്കുട്ടി -
റായ്ബറേലിയിൽ മത്സരിക്കുമെന്ന കാര്യം വയനാട്ടുകാരോട് പറയാമായിരുന്നു; രാഹുൽ ഗാന്ധി വോട്ടർമാരോട് നീതികേട് കാണിച്ചു; രണ്ട് മണ്ഡലങ്ങളിലും വിജയിച്ചാൽ ഏതെങ്കിലും ഒരു മണ്ഡലത്തിൽ നിന്ന് രാജിവെക്കേണ്ടി വരും; വിമർശനവുമായി ആനി രാജ -
കണ്ടെത്തിയത് പൊക്കിൾക്കൊടി മുറിച്ച നിലയിൽ ഒരു ദിവസം പ്രായമുള്ള കുട്ടിയെ; തറയിലേയും ശുചിമുറിയിലേയും രക്തക്കറ നിർണ്ണായക തെളിവായി; ആമസോൺ കവറിലെ ദുരൂഹത നീങ്ങുമ്പോൾ -
പ്രസവത്തിൽ കുട്ടി മരിച്ചിരുന്നോ? കൊന്ന ശേഷമാണോ വലിച്ചെറിഞ്ഞത്? അതോ ജീവനോടെയാണോ വലിച്ചെറിഞ്ഞത്? ചോരക്കുഞ്ഞിന്റെ കഴുത്തില ഷാൾ കൊലപതാക സൂചനയോ? മകളുടെ ഗർഭം അച്ഛനും അമ്മയും അറിഞ്ഞില്ല; സർവ്വത്ര ദുരൂഹത; യുവതി കുറ്റസമ്മതം നടത്തി; പോസ്റ്റ്മോർട്ടം നിർണ്ണായകം -
11കെവി ലൈനുകളിൽ അമിത ഉപഭോഗമണ്ടൂക്കാന്ന സമ്മർദ്ദത്തിലുള്ള തകരാറുകൾ രൂക്ഷം; വൈദ്യുതി ഉപയോഗത്തിൽ മേഖല തിരിച്ചുള്ള നിയന്ത്രണം വരും; ഏറ്റവുമധികം വൈദ്യുതി ഉപയോഗം വരുന്ന ട്രാൻഫോർമറുകളുടെ ചാർട്ട് തയാറാക്കി കെ എസ് ഇ ബി
Most Read
- ജയറാം, പാർവതി ദമ്പതികളുടെ മകൾ മാളവിക വിവാഹിതയായി; വരൻ നെന്മാറ സ്വദേശി നവനീത് ഗിരീഷ്; വിവാഹം പുലർച്ചെ ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ; തൃശ്ശൂർ ഹയാത്തിൽ വിരുന്നു സൽക്കാരം
- ഒരു ദിവസം പ്രായമുള്ള ചോരക്കുഞ്ഞിനെ വലിച്ചെറിഞ്ഞത് അവിവാഹിതയായ അതിജീവിത; യുവതി ഗർഭിണിയായത് പീഡനത്തിൽ; കൊല്ലപാതക കേസിനൊപ്പം ബലാത്സംഗവും അന്വേഷണത്തിൽ; ആ യുവതിയുടെ മൊഴി ഞെട്ടിക്കുന്നത്; കരുതലോടെ പീഡകനെ കുടുക്കാൻ ഇനി അന്വേഷണം
- കെഎസ്ആർടിസി ബസിലെ ക്യാമറയുടെ കാണാതായ മെമ്മറി കാർഡ് ലഭിച്ച ശേഷം മതി ഡ്രൈവർക്കെതിരെ തുടർ നടപടി; യദു കുറ്റക്കാരനല്ലെന്നറിപ്പോർട്ട് മടക്കി നൽകി മന്ത്രി ഗണേശ്കുമാർ; മെമ്മറി കാർഡ് മോഷണത്തിൽ മന്ത്രി കടുത്ത അമർഷത്തിൽ; രക്ഷിക്കാൻ ശ്രമിക്കുന്നത് മേയറെയോ അതോ യദുവിനെയോ?
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന ആൻ റോയ്
- പ്രസവത്തിൽ കുട്ടി മരിച്ചിരുന്നോ? കൊന്ന ശേഷമാണോ വലിച്ചെറിഞ്ഞത്? അതോ ജീവനോടെയാണോ വലിച്ചെറിഞ്ഞത്? ചോരക്കുഞ്ഞിന്റെ കഴുത്തില ഷാൾ കൊലപതാക സൂചനയോ? മകളുടെ ഗർഭം അച്ഛനും അമ്മയും അറിഞ്ഞില്ല; സർവ്വത്ര ദുരൂഹത; യുവതി കുറ്റസമ്മതം നടത്തി; പോസ്റ്റ്മോർട്ടം നിർണ്ണായകം
- 2000 കോടി രൂപയുമായി കോട്ടയത്തുനിന്നു പോയ കേരളാ പൊലീസ് സംഘത്തെ ആന്ധ്രയിൽ തടഞ്ഞുവെച്ചു; തിരഞ്ഞെടുപ്പു പരിശോധനയുടെ ഭാഗമായി തടഞ്ഞത് ആന്ധ്ര പൊലീസും റെവന്യൂ സംഘവും; വിട്ടയച്ചത് നാല് മണിക്കൂറിന് ശേഷം; ഭക്ഷണം കഴിക്കാൻ പോലും അനുവദിച്ചില്ലെന്നു കേരള പൊലീസ്
- അമേരിക്കയും, കാനഡയും, ബ്രിട്ടനും, ആസ്ട്രേലിയയുമെല്ലാം കഴിഞ്ഞകാല ഓർമ്മകളാകുന്നു; ഉന്നതപഠനത്തിനായി ഇന്ത്യൻ വിദ്യാർത്ഥികൾ ഇപ്പോൾ തിരഞ്ഞെടുക്കുന്നത് നെതർലാൻഡ്സും ഫിൻലാൻഡും; പരമ്പരാഗത ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളെ ഇന്ത്യൻ വിദ്യാർത്ഥികൾ കൈയൊഴിയുന്നു
- ആരുമറിയാതെ പ്രസവം; മൂന്ന് മണിക്കൂർ എടുത്ത് കുട്ടിയെ ആമസോൺ കവറിൽ സുരക്ഷിതമായി പൊതിഞ്ഞ് എറിഞ്ഞത് ഫ്ളാറ്റിന് അടുത്തുള്ള മാലിന്യ കൂമ്പാരത്തിലേക്ക്; ഉന്നം നോക്കിയുള്ള എറിയലിന് ശക്തി കുറഞ്ഞപ്പോൾ വീണത് റോഡിന് നടുവിൽ; അവിവാഹിതയായ അതിജീവിത മാസ്റ്റേഴ്സ് പഠനത്തിലും; അമ്മയിലൂടെ യഥാർത്ഥ വില്ലനിലെത്താൻ പൊലീസ്; പനമ്പള്ളി നഗറിൽ സംഭവിച്ചത്
- കാർ കുറകെ ഇട്ട് ബസിനുള്ളിൽ കയറിയത് ടിക്കറ്റ് എടുക്കാനാണെന്ന വാദം സൈബർ സഖാക്കൾക്ക് പോലും ദഹിക്കുന്നില്ല; റഹിമിന്റെ ക്യാപ്സ്യൂളിൽ തകർന്നത് പ്രതിരോധം തീർക്കാൻ ഇറങ്ങിയവർ; ബസ് ഡ്രൈവറും മേയറും തമ്മിലെ തർക്കത്തിൽ കരുതലോടെ പ്രതികരണം മതിയെന്ന് സിപിഎം; മനുഷ്യാവകാശ ഇടപെടൽ നിർണ്ണായകം
- കൊച്ചി പനമ്പള്ളി നഗറിൽ നടുറോഡിൽ നവജാതശിശുവിന്റെ മൃതദേഹം; ഫ്ളാറ്റിൽ നിന്ന് വലിച്ചെറിഞ്ഞതായി സിസി ടിവി ദൃശ്യങ്ങളിൽ; കുഞ്ഞിനെ പാക്കറ്റിലാക്കി വലിച്ചെറിഞ്ഞു കൊന്നതെന്ന് പൊലീസ്; നടുക്കുന്ന ക്രൂരതയിൽ സമീപത്തെ ഫ്ളാറ്റുകൾ കേന്ദ്രീകരിച്ചു അന്വേഷണം തുടങ്ങി പൊലീസ്