ഇടത് സാംസ്‌കാരിക മൂലധനത്തിൽ കഞ്ഞി കുടിക്കുന്ന മാളികപ്പുറത്തമ്മയുടെ അയൽക്കൂട്ട മീറ്റിങ്ങിലെ അസ്വസ്ഥത; ദീപ പങ്കെടുക്കുന്നത് കൂടിപ്പോയാൽ ആർത്തവ-ഡിവൈഎഫ്ഐ സെമിനാറുകളിൽ; രമ്യ പങ്കെടുത്തത് രാജ്യത്തെ ഏറ്റവും വലിയ ദേശീയ പാർട്ടിയുടെ ഉന്നത വേദികളിലും; കണ്ണിലെ കമ്പെടുക്കാതെ മറ്റുള്ളവന്റെ കണ്ണിലെ കരടെടുക്കാൻ മത്സരിക്കുന്ന സ്ഥിരം കപട: ആലത്തൂരിലെ രമ്യാ ഹരിദാസിനെ ചൊറിയാനെത്തി കിട്ടിയത് എട്ടിന്റെ പണി; ദീപാ നിശാന്തിന്റെ പോസ്റ്റിൽ തിരിച്ചടിച്ച് സോഷ്യൽ മീഡിയ
ആലത്തൂർ: പുതുമുഖത്തിന്റെ പതറിച്ചകളൊന്നുമില്ലാതെ ആലത്തൂരിൽ ഓടി നടന്ന് പ്രചാരണം നടത്തുകയാണ് യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസ്. 'പാട്ടുംപാടി' ജയിക്കും ഈ മണ്ഡലത്തിൽ നിന്ന് എന്ന് രമ്യ പറയുമ്പോൾ അതിൽ അതിശയോക്തിയില്ല. നല്ല അസ്സൽ പാട്ടുകാരി കൂടിയാണ് രമ്യ. 'ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ'.. എന്നതു മുതൽ പാട്ടുകളുടെ ഒരു കലവറ തന്നെയുണ്ട് രമ്യയുടെ പക്കൽ. ഇടത് കോട്ടയായ ആലത്തൂരിലെ ഇളക്കം സിപിഎമ്മിനെ അങ്കലാപ്പിലാക്കുന്നുണ്ട്. രമ്യാ ഹരിദാസ് എന്ന സ്ഥാനാർത്ഥി മണ്ഡലത്തെ ഇളക്കി മറിക്കുമെന്ന് ആരും പ്രതീക്ഷിച്ചതല്ല. അനുഭവങ്ങളുടെ തീചൂളയിൽ കെ എസ് യുവിലൂടെ വളർന്ന രമ്യാ ഹരിദാസിനെ സോഷ്യൽ മീഡിയയിൽ സൈബർ സഖാക്കളുടെ പിന്തുണയോടെ പൊളിച്ചടുക്കാനാണ് ദീപാ നിശാന്ത് ശ്രമിച്ചത്. എന്നാൽ പോരാളി ഷാജിക്ക് പോലും രക്ഷിക്കാനാകാത്ത കടന്നാക്രമണമാണ് സോഷ്യൽ മീഡിയയിൽ ദീപ നേരിടുന്നത്. പോരാളി വാസുവിലൂടെ സൈബർ സഖാക്കളെ നേരിടാനെത്തിയ കോൺഗ്രസ് ദീപാ നിശാന്തിനേയും തകർക്കുകയാണ്.
ഷാഫി പറമ്പിൽ ബ്രിഗേഡിൽ ദീപാ നിശാന്തിന് നൽകിയ മറുപടിയാണ് കോൺഗ്രസുകാർ പ്രധാനമായും ഇപ്പോൾ ചർച്ച ചെയ്യുന്നത്. എന്തുകൊണ്ടാണ് രമ്യാ ഹരിദാസിനെ വിമർശിക്കാൻ ദീപ് എത്തിയെന്നതിന് എണ്ണിയണ്ണി വിശദീകരണം നൽകുകയാണ് മാഹിൻ അബൂബേക്കർ. ഇടത് സാംസ്‌കാരിക മൂലധനം കൊണ്ട് കഞ്ഞി കുടിച്ചു പോകുന്ന ഒരു മാളികപ്പുറത്തമ്മയുടെ അയൽക്കൂട്ട മീറ്റിങ്ങിലെ അസ്വസ്ഥതയാണ് ദീപ പ്രകടിപ്പിക്കുന്നതെന്നാണ് വിമർശനം. കണ്ണിലെ കമ്പെടുക്കാതെ മറ്റുള്ളവന്റെ കണ്ണിലെ കരടെടുക്കാൻ മത്സരിക്കുന്ന സ്ഥിരം കപടയെന്നും കളിയാക്കുന്നു. ദീപ നിഷാന്ത് പങ്കെടുക്കുന്നത് കൂടിപ്പോയാൽ ആർത്തവ സെമിനാറിലും, ഡിവൈഎഫ്ഐ സെമിനാറിലും ആകുമ്പോൾ രമ്യ പങ്കെടുത്തത് ഈ രാജ്യത്തെ ഏറ്റവും വലിയ ദേശീയ പാർട്ടിയുടെ ഉന്നതമായ വേദികളിൽ ആയിരുന്നു. കോൺഗ്രസിന്റെ രാജ്യത്തുടനീളമുള്ള നേതൃ വ്യക്തിത്വങ്ങളിൽ നിന്നും നിലപാട് കൊണ്ടും, പ്രവർത്തന മികവ് കൊണ്ടും രാഹുൽ ഗാന്ധി കണ്ടെത്തിയ വ്യക്തിത്വമാണ് രമ്യ-ഇങ്ങനെ രമ്യയുടെ രാഷ്ട്രീയ ജീവിതത്തെ ഉയർത്തിക്കാട്ടുകയാണ് പോസ്റ്റ്.
രമ്യ ഹരിദാസിനെ പരിഹസിക്കുമ്പോൾ ദീപ നിശാന്തിൽ നിന്ന് തേട്ടി തേട്ടി കയറിവരുന്ന ആ പുച്ഛം കലർന്ന ആവേശത്തിൽ അടങ്ങിയ സവർണ്ണ എരിച്ചിലിന്റെ അംശം തിരിച്ചറിയപെടുന്നില്ല എന്ന് കരുതരുതെന്നും ഓർമിപ്പിക്കുന്നു. നവോത്ഥാന കാലത്ത് സ്ത്രീകൾക്ക് സ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുന്നവരിൽ പ്രമുഖയാണ് ദീപാ നിശാന്ത്. എന്നിട്ടും രമ്യാ ഹരിദാസിനെ പോലൊരു വ്യക്തിത്വത്തെ പിന്തുണയ്ക്കാനാകുന്നില്ല. ഇടത് രാഷ്ട്രീയം തലയ്ക്ക് പിടിച്ചതു കൊണ്ടാണ് ഇതെന്ന് സോഷ്യൽ മീഡിയ വിമർശിക്കുന്നു.
വിവാദത്തിന് തുടക്കം ദീപയുടെ പോസ്റ്റിലൂടെയായിരുന്നു. ആലത്തൂർ നിയോജക മണ്ഡലത്തിലെ സ്ഥാനാർത്ഥിക്കു വേണ്ടിയുള്ള വോട്ടഭ്യർത്ഥനയാണ്.ഇന്ത്യൻ യൂത്ത് കോൺഗ്രസിന്റെ പേജിലാണ് ആദ്യത്തെ ചിത്രം. ഫണ്ട് ശേഖരണത്തിനുള്ള പരസ്യവാചകം ശ്രദ്ധിക്കുക.' രമ്യ തെരഞ്ഞെടുക്കപ്പെട്ടാൽ ലോകസഭയിലെത്തുന്ന ആദ്യത്തെ ദളിത് വനിതാ എം പി ആവും' എന്നാണ് അവകാശവാദം.ദീർഘകാലം കേരളനിയമ സഭാംഗവും എട്ടാം കേരള നിയമസഭയിലെ ഡെപ്യൂട്ടി സ്പീക്കറുമായിരുന്നു ഭാർഗവി തങ്കപ്പൻ 1971ലെ പൊതു തിരഞ്ഞെടുപ്പിൽ അടൂർ മണ്ഡലത്തിൽ നിന്ന് വിജയിച്ച് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ എം പി യായി ലോകസഭയിൽ എത്തിയ ചരിത്രം മറന്നിട്ടുണ്ടാകണം. രണ്ടാമത്തെ ചിത്രം ഷെയർ ചെയ്തിരിക്കുന്നത് ബഹു. എം എൽ എ ശ്രീ.അനിൽ അക്കരയാണ്. തങ്ങളുടെ സ്ഥാനാർത്ഥി കടന്നു പോന്ന ജീവിതത്തിന്റെ വേനൽവിതാനങ്ങളും കനൽവഴികളും പറഞ്ഞ് വോട്ടഭ്യർത്ഥിക്കുന്നതിൽ തെറ്റൊന്നുമില്ല. മാളികപ്പുറത്തമ്മയാകലാണ് ജീവിതലക്ഷ്യമെന്ന പ്രഖ്യാപനവും നന്നായിട്ടുണ്ട്-ഇതായിരുന്നു ദീപയുടെ പോസ്റ്റ്.
ഒന്നോർക്കണം പൗരസംരക്ഷണത്തിനും നിയമനിർമ്മാണത്തിനും സദാ ജാഗരൂകരാകേണ്ട വ്യക്തികളെ തിരഞ്ഞെടുക്കുന്ന ജനാധിപത്യപ്രക്രിയയാണിത്. സ്ഥാനാർത്ഥി എത്ര മനോഹരമായി പാടുന്നു ,ഡാൻസ് കളിക്കുന്നു, ഏത് മതവിശ്വാസിയാണ് എന്നതൊന്നുമല്ല അവിടെ വിഷയമാകേണ്ടത് .ഐഡിയ സ്റ്റാർ സിങ്ങർ തിരഞ്ഞെടുപ്പോ അമ്പലക്കമ്മിറ്റി തിരഞ്ഞെടുപ്പോ അല്ല നടക്കുന്നത് എന്ന സാമാന്യബോധം വോട്ടഭ്യർത്ഥന നടത്തുന്നവർ പുലർത്തണമെന്ന അപേക്ഷയുണ്ട്.ഒരു ജനാധിപത്യമതേതര രാഷ്ട്രത്തിൽ ഇത്തരം കാര്യങ്ങൾ പറഞ്ഞല്ല വോട്ട് ചോദിക്കേണ്ടത്-ദീപാ നിശാന്ത് വിശദീകരിച്ചിരുന്നു. ഇതിനോടാണ് വിമർശനവും ഉയരുന്നത്. വടകര ഇടുതപക്ഷ സ്ഥാനാർത്ഥിയെ കുറിച്ചുള്ള അഭിപ്രായം പറയാൻ പോലും ദീപയോട് സോഷ്യൽ മീഡിയ ആവശ്യപ്പെട്ടു. വിമർശനങ്ങൾക്ക് വിശദീകരണത്തിലൂടെ ദീപ മറുപടിയും നൽകുന്നുണ്ട്.
ഞാൻ ആലത്തൂർ മണ്ഡലത്തിലെ ഒരു വോട്ടറാണ്. രണ്ടേ രണ്ടു വിഷയങ്ങളേ ഞാനീ പോസ്റ്റിൽ ചോദിച്ചിട്ടുള്ളൂ. ഒന്ന്.: കേരളത്തിൽ നിന്നുള്ള ആദ്യ ദളിത് വനിതാ എം പി ആരാണ്? രണ്ട്: സ്ഥാനാർത്ഥിക്കു വേണ്ടി വോട്ടഭ്യർത്ഥന നടത്തുമ്പോൾ മാളികപ്പുറത്തമ്മയാകാനുള്ള കാത്തിരിപ്പിന് എന്താണ് പ്രസക്തി? അതിനുള്ള മറുപടി മതി. ബാക്കിയുള്ള മറുപടികൾ ആ ചാരായയുക്തിയായി കരുതി ഞാനങ്ങ് അവഗണിച്ചോളാം-എന്നായിരുന്നു ഈ കമന്റ്. ദീപാ നിശാന്തിന്റെ ആ കമന്റും അവർക്കെതിരായ വിമർശനങ്ങൾക്ക് പകരമായില്ല. ഇതിനിടെയാണ് ഷാഫി പറമ്പിൽ ബ്രിഗേഡിലെ മറുപടിയും വിമർശകർക്ക് ആവേശമാകാനെത്തിയത്.
മാഹിൻ അബൂബേക്കറിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം
ദീപ നിഷാന്തിന്റെ ഫേസ്‌ബുക്ക് കുറിപ്പ് ഇടത് സാംസ്‌കാരിക മൂലധനം കൊണ്ട് കഞ്ഞി കുടിച്ചു പോകുന്ന ഒരു മാളികപ്പുറത്തമ്മയുടെ അയൽക്കൂട്ട മീറ്റിങ്ങിലെ അസ്വസ്ഥത മാത്രമായി കാണുന്നു. ജനാധിപത്യം വല്യ വല്യ പ്രക്രിയയാണ് എന്നോകെ എഴുതാൻ മറന്നിട്ടില്ല കക്ഷി. എന്നാൽ സ്വന്തം കണ്ണിലെ കമ്പെടുക്കാതെ മറ്റുള്ളവന്റെ കണ്ണിലെ കരടെടുക്കാൻ മത്സരിക്കുന്ന സ്ഥിരം കപട ഇടത് പ്രിവിലേജിൽ അഹങ്കരിക്കുന്ന മാളികപ്പുറത്തമ്മ രമ്യ ഹരിദാസിനെ പരിഹസിക്കുമ്പോൾ ചിരിയാണ് വരുന്നത്. രമ്യ ഹരിദാസ്, കുറച്ചു വേദികളിൽ പാട്ട് പാടിയതാണ് മാളികപ്പുറത്തെ ചൊടിപ്പിച്ചത്. പാട്ട് കേട്ടിരുന്നവർക്കില്ലാത്ത അസ്വസ്ഥതയാണ് കേരളാ വർമയിലെ സാഹിത്യ സിംഹത്തിനുള്ളത്. എല്ലാവർക്കും നിങ്ങളുടെ ഭൂതകാലം വായിച്ച് കുളിരു കോരാൻ കഴിയുമോ, തീർത്തും ഗ്രാമ പ്രദേശങ്ങൾ നിറഞ്ഞ ആലത്തൂരിലെ സാധാരണക്കാർക്ക് മുൻപിൽ അവർക്ക് പ്രശ്‌നമില്ലാത്തിടത്തോളം കാലം രമ്യ പാട്ട് പാടിയാൽ ഇത്ര പൊള്ളാനുണ്ടോ ?
ഈ തിരഞ്ഞെടുപ്പിന്റെ പ്രസക്തിയെ കുറിച്ച് ഇടത് പക്ഷം കോൺഗ്രസിന് ക്ലാസ് എടുക്കുന്നത് കോമഡിയാണ്. ദേശീയ രാഷ്ട്രീയത്തെ കുറിച്ച് യാതൊരു പ്രതിബദ്ധതയുമില്ലാതെ, പ്രസക്തിയുമില്ലാത്ത സിപിഎമ്മിനെക്കാൾ ഇവിടെ ജനങ്ങൾ സ്വീകരിക്കുന്ന രാഷ്ട്രീയം കോൺഗ്രസിന്റേതാണ്. രമ്യ ഹരിദാസിന് കൃത്യമായ രാഷ്ട്രീയം പറയാനറിയാം. എ സി റൂമിൽ ഇരുന്നു ആലത്തൂരിൽ ഗാനമേള മാത്രമാണ് രമ്യ നടത്തുന്നതെന്ന് തോന്നുന്നത് ജീവിതം തന്നെ എ സി റൂമിൽ കഴിച്ചു കൂട്ടുന്നതുകൊണ്ടാണ്. കുന്നമംഗലത്തെ ജനങ്ങളുടെ മുൻപിൽ ജനവിധി നേടി, കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്നാണ് രമ്യ അങ്കത്തിനിറങ്ങുന്നത്. ദീപ നിഷാന്ത് പങ്കെടുക്കുന്നത് കൂടിപ്പോയാൽ ആർത്തവ സെമിനാറിലും, ഡിവൈഎഫ്ഐ സെമിനാറിലും ആകുമ്പോൾ രമ്യ പങ്കെടുത്തത് ഈ രാജ്യത്തെ ഏറ്റവും വലിയ ദേശീയ പാർട്ടിയുടെ ഉന്നതമായ വേദികളിൽ ആയിരുന്നു. കോൺഗ്രസിന്റെ രാജ്യത്തുടനീളമുള്ള നേതൃ വ്യക്തിത്വങ്ങളിൽ നിന്നും നിലപാട് കൊണ്ടും, പ്രവർത്തന മികവ് കൊണ്ടും രാഹുൽ ഗാന്ധി കണ്ടെത്തിയ വ്യക്തിത്വമാണ് രമ്യ.
രാഷ്ട്രീയം ഒരു കച്ചവടമായി രൂപാന്തരപ്പെട്ട ഈ കാലത്ത് യാതൊരു ഉളുപ്പുമില്ലാതെ കച്ചവടക്കാരെയും കോടീശ്വരന്മാരെയും സിപിഎം കെട്ടി എഴുന്നിള്ളിക്കുമ്പോൾ മൗനം പാലിക്കുന്ന ദീപ നിശാന്തൊക്കെ ഓർക്കുക. ഇല്ലായ്മയുടെയും വല്ലായ്മയുടെയും നടുവിൽ നിന്ന് വരുന്ന രമ്യയെ പോലുള്ള വ്യക്തിത്വങ്ങളെ ജനത ചേർത്തു പിടിക്കും. രമ്യ ഹരിദാസിനെ പരിഹസിക്കുമ്പോൾ ദീപ നിശാന്തിൽ നിന്ന് തേട്ടി തേട്ടി കയറിവരുന്ന ആ പുച്ഛം കലർന്ന ആവേശത്തിൽ അടങ്ങിയ സവർണ്ണ എരിച്ചിലിന്റെ അംശം തിരിച്ചറിയപെടുന്നില്ല എന്ന് കരുതരുത്. കൂട്ടത്തിൽ ഒന്ന് കൂടി ഓർമിപ്പിക്കേണ്ടതുണ്ട്.
ഇന്നസെന്റിനെ സിപിഎം പാർലമെന്റിലേക്ക് അയച്ചത് ഏഷ്യാനെറ്റ് അവാർഡിൽ ബെസ്റ്റ് കൊമേഡിയൻ അവാർഡ് വാങ്ങാൻ ആയിരുന്നൊ ? അവിടെ അവാർഡ് ഷോ ആണോ നടത്തുന്നത് ? നടൻ മുകേഷിനെ കേരളാ നിയമസഭയിലേക്ക് സിപിഎം പറഞ്ഞു വിട്ടത് നിയമസഭയിൽ വനിത അവാർഡിൽ സ്വഭാവ നടന്റെ അവാർഡ് കൊടുക്കുന്നതുകൊണ്ടാണോ ? ഇന്നസെന്റിന്റെ പ്രചരണ പരിപാടിയിൽ കലാഭവൻ മണിയെ കൊണ്ട് നാടൻപാട്ട് പാടിച്ചത് ഐഡിയ സ്റ്റാർ സിംഗർ ഓഡിഷൻ നടക്കുന്നതുകൊണ്ടാണോ ?
അപ്പോ, എന്തെങ്കിലും പറയണം എന്ന് കരുതി ചുമ്മാ ഓരോന്ന് പറയരുത് സിപിഎമ്മിന്റെ മാളികപ്പുറം. ആദ്യത്തെ ദളിത് വനിത എംപി എന്നൊക്കെ ആ പേജ് കൈകാര്യം ചെയ്യുന്ന കുട്ടികൾ എഴുതിയതിനെ പരിഹസിക്കുമ്പോൾ ഓർക്കുക, ചില പ്രത്യേക വൈകാരിക പരിസരത്ത് ശ്രീചിത്രൻ മോഷ്ടിച്ച കവിത സ്വന്തം പേരിൽ പ്രസിദ്ധീകരിച്ച നെറികേടൊന്നും ആ കുട്ടികൾ ചെയ്തിട്ടില്ല. കവിത മോഷണ വിവാദം നടന്ന് ആഴ്ച രണ്ടു തികയും മുൻപേ കവിത രചന മത്സരത്തിന് വിധിയെഴുതാൻ പോയ ചാണക എത്തിക്‌സ് പേറുന്ന നിങ്ങൾ രമ്യ ഹരിദാസിനോ, കോൺഗ്രസിനോ തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോ ഉണ്ടാക്കി നൽകാൻ നിക്കണ്ട.
ഇനി 27 ദിനങ്ങളുണ്ട്. കയ്യേറി കയ്യേറി യൂഡിഎഫും കോൺഗ്രസും ഈ കേരളം കീഴടക്കും അപ്പോഴും ഇത് പോലെ നിലവാരമില്ലാത്ത വാക്കുകളും കോറിയിട്ടു വൈകാരിക പരിസരത്തിൽ ഗോക്കളെ മേച്ചു കടന്നു വരണേ !
- Mahin Aboobakkar
MNM Recommends
-
സഞ്ജുവിന്റെ രാജസ്ഥാന്റെ ഒന്നാം സ്ഥാനം ഇളകി; ലക്നൗ സൂപ്പർ ജയന്റ്സിനെതിരായ വൻ വിജയത്തോടെ പോയന്റ് പട്ടികയിൽ ഒന്നാമതെത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്; വിജയം 98 റൺസിന് -
രാമക്ഷേത്രത്തിലെത്തി പ്രാർത്ഥന നടത്തി മോദി; പിന്നാലെ അയോധ്യയിൽ റോഡ്ഷോയും; മുസ്ലിം വോട്ട് ബാങ്ക് സംരക്ഷിക്കാൻ പ്രതിപക്ഷം പരസ്യമായി അവരെ പ്രീണിപ്പിക്കുന്നു; ഞങ്ങൾക്ക് മക്കളില്ല, യോഗിയും മോദിയും പ്രവർത്തിക്കുന്നത് നിങ്ങളുടെ കുട്ടികളുടെ ഭാവിക്കു വേണ്ടിയെന്നും മോദി; ഭൂരിപക്ഷ വികാരത്തിലൂന്നി പ്രചരണം ശക്തമാക്കി ബിജെപി -
ഹോളിവുഡ് നടൻ ബെർണാർഡ് ഹിൽ അന്തരിച്ചു; വിടവാങ്ങിയത് ടൈറ്റാനിക്കിലെ ക്യാപ്റ്റനെ അനശ്വരമാക്കിയ നടൻ; വിട പറഞ്ഞത് അഞ്ച് പതിറ്റാണ്ട് അഭിനയ മേഖലയിൽ നിറഞ്ഞു നിന്ന പ്രതിഭ -
വീട്ടിൽ നിന്നും നായകളുടെ അസ്വാഭാവികമായ കുര കേട്ട് സമീപവാസികൾ; ജനൽ വഴി നോക്കിയപ്പോൾ കണ്ടത് രക്തത്തിൽ കുളിച്ച സ്ത്രീശരീരം; അരുംകൊലയിൽ അന്നൂർ വാസികൾക്ക് ഇത് നടുക്കുന്ന ഞായർ; കൊലപാതകത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന് ആരോപിച്ചു യുവതിയുടെ സഹോദരൻ -
വീടിനുള്ളിൽ അനധികൃത മദ്യവിൽപ്പന; 18 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി സിപിഎം ലോക്കൽ കമ്മറ്റി അംഗം പിടിയിൽ; എക്സൈസ് സ്ക്വാഡിന്റെ പിടിയിലാകുന്നത് വീട്ടിൽ ബാർ നടത്തുന്നതിനിടെ -
യുവാവിനെ അക്രമിച്ച് 1.75 കോടി രൂപയുടെ സ്വർണം കവർന്ന സംഭവം; അഞ്ച് പേർ പിടിയിൽ; തട്ടിയെടുത്തത് കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്വർണ്ണാഭരണ നിർമ്മാണ ശാലയിൽ നിന്നും ജൂവലറികളിലേക്ക് കൊണ്ട് വന്ന സ്വർണം -
ഒരു തവണ മുക്കുപണ്ടം പണയം വയ്ക്കും; പിടി വീണില്ലെങ്കിൽ പിറ്റേന്ന് വീണ്ടുമെത്തി പണയം വയ്ക്കും; തട്ടിപ്പ് പതിവാക്കിയ മൂന്നംഗ സംഘത്തിലെ ഒരാൾ പന്തളത്ത് പിടിയിൽ -
അയോധ്യയിലെ രാമനെ കണ്ടതിൽ പാർട്ടി അപമാനിച്ചു; കോൺഗ്രസ് ഓഫീസിൽ എന്നെ വിചാരണ ചെയ്തു; എനിക്ക് നേരെ അസഭ്യം പറയുകയും എന്നെ മുറിയിൽ പൂട്ടുകയും ചെയ്തു; കോൺഗ്രസ് വിട്ട് ഛത്തീസ്ഗഢിലെ പ്രധാന നേതാവ് രാധിക ഖേര -
പൊലീസുകാർക്ക് മേൽ സിപിഎം സമ്മർദ്ദം; കള്ളക്കേസെടുക്കാൻ കൂട്ടുനിൽക്കാത്ത ഉദ്യോഗസ്ഥരെ സിപിഎം ഭീഷണിപ്പെടുത്തുകയാണ്; കള്ളക്കേസുണ്ടാക്കാൻ ഭരണം ഉപയോഗിക്കുകയാണ്; താനും ഭരണകൂട ഭീകരതയുടെ ഇരയാണ്; ബേഡകത്തെ എഎസ്ഐ വിജയന്റെ ആത്മഹത്യയിൽ സിപിഎമ്മിനെതിരെ കെ എം ഷാജി -
'മത്സ്യം കഴിക്കുന്ന തേജസ്വി സൂര്യ'; ആളുമാറി ബിജെപി നേതാവിനെതിരേ വിമർശനം; ലക്ഷ്യമിട്ടത് തേജസ്വി യാദവിനെ; കങ്കണയുടെ നാക്കുപിഴയെ പരിഹസിച്ച് സോഷ്യൽ മീഡിയ; 'ഇതേതാണീ സ്ത്രീ'യെന്ന് തേജസ്വിയുടെ ചോദ്യം -
ബാറ്റുകൊണ്ടും പന്തുകൊണ്ടും മിന്നിച്ച് രവീന്ദ്ര ജഡേജ; പതിനാറ് റൺസിനിടെ അഞ്ച് വിക്കറ്റുകൾ തുലച്ച് പഞ്ചാബ്; 28 റൺസ് ജയത്തോടെ പോയന്റ് പട്ടികയിൽ ടോപ് ത്രീയിൽ തിരിച്ചെത്തി ചെന്നൈ -
ലൈംഗികാതിക്രമ പരാതിയിലെ അന്വേഷണത്തോട് സഹകരിക്കേണ്ടെന്ന് ബംഗാൾ ഗവർണർ ആനന്ദബോസ്; രാജ്ഭവൻ ജീവനക്കാർക്ക് കത്തയച്ചു; ഗവർണ്ണർക്കെതിരെ ക്രിമിനൽ നടപടി പാടില്ലെന്ന ചട്ടം വിശദീകരിച്ചു; അന്വേഷണം ഭരണഘടനയെ അവഹേളിക്കലെന്നും ആനന്ദബോസ് -
'തീ കൊണ്ട് കളിക്കുന്നവരെ ആരും വെല്ലുവിളിക്കില്ല'! കാടിന് തീയിട്ട ശേഷം ക്യാമറയ്ക്ക് മുന്നിൽ നിന്ന് വീരവാദം; മൂന്ന് യുവാക്കൾ ഉത്തരാഖണ്ഡിൽ അറസ്റ്റിൽ -
ഇസ്രയേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; തീരുമാനം കൈക്കൊണ്ട് നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭായോഗം; വിലക്കേർപ്പെടുത്തുന്നത് രാജ്യസുരക്ഷക്ക് ഭീഷണിയായ മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്താൻ പ്രധാനമന്ത്രിക്ക് അധികാരം നൽകുന്ന പുതിയ നിയമം ഉപയോഗിച്ചു കൊണ്ട് -
'കാനഡയിൽ പാക്കിസ്ഥാൻ അനുകൂലികൾ രാഷ്ട്രീയമായി സംഘടിക്കുന്നു; രാഷ്ടീയ ലോബിയായി മാറി; കുറ്റകൃത്യങ്ങളിൽ കണ്ണികളായവർക്ക് വിസ നൽകുന്നു'; കാനഡ വിസ നൽകിയവർ ഇന്ത്യ നോട്ടമിട്ട ക്രിമിനലുകളെന്ന് എസ് ജയശങ്കർ -
കോൺഗ്രസ് രാജ്യത്ത് ഹിന്ദു-മുസ്ലിം വിഭാഗീയത സൃഷ്ടിക്കാൻ ശ്രമിക്കുന്നു; മുസ്ലിം വിഭാഗത്തെ വോട്ട് ബാങ്ക് മാത്രമായാണ് കണക്കാക്കുന്നത്; ഇത് തീകൊണ്ട് കളിക്കൽ; സർക്കാർ രൂപീകരിക്കുന്നതിന് വേണ്ടി മാത്രമാകരുത് രാഷ്ട്രീയം; കോൺഗ്രസിനെതിരെ വിമർശനവുമായി രാജ്നാഥ് സിങ്ങ് -
അനിലയും ഷിജുവും സ്കൂളിൽ ഒരുമിച്ചു പഠിച്ചവർ; അടുത്തിടെ വീണ്ടും അടുത്തതോടെ കുടുംബത്തിൽ പ്രശ്നങ്ങൾ; അനില പിന്മാറാൻ തയ്യാറായപ്പോൾ ഷിജു ബന്ധം തുടരാൻ നിർബന്ധിച്ചു; യുവതിയെ വിളിച്ചുവരുത്തി കൊന്നതെന്ന് നിഗമനം; അനിലയുടെ മൃതദേഹം മുറിയിൽ കണ്ടത് മുഖം വികൃതമായ നിലയിൽ -
താൻ പരിചയ സമ്പന്നനായ രാഷ്ട്രീയക്കാരൻ; ഗാന്ധി കുടുംബത്തിന്റെ വേലക്കാരനല്ല; അമേഠിയിൽ ഇക്കുറി സ്മൃതി ഇറാനിയെ പരാജയപ്പെടുത്താൻ സാധിക്കും; ബിജെപിയുടെ പരിഹാസങ്ങൾക്ക് മറുപടിയുമായി കിഷോരി ലാൽ ശർമ -
ഗോൾഡൻ ഡക്കായി ധോണിയും ദുബെയും; പൊരുതിയത് ജഡേജയും ഗെയ്ക്വാദും മിച്ചലും മാത്രം; ചെന്നൈയെ എറിഞ്ഞൊതുക്കി ഹർഷൽ പട്ടേലും രാഹുൽ ചാഹറും; പഞ്ചാബിന് 168 റൺസ് വിജയലക്ഷ്യം -
തെരഞ്ഞെടുപ്പ് കഴിയും വരെയാണ് എനിക്കു ചുമതല നൽകിയിരിക്കുന്നത്; കഴിയുന്നത് വരെ ചുമതല എന്നു പറഞ്ഞാൽ വോട്ടെണ്ണൽ വരെ എന്നാണ്; കെ സുധാകരന് വഴിമുടക്കി നിന്നിട്ടില്ല; എഐസിസി തീരുമാനം വന്നാൽ സ്ഥാനത്തു നിന്നും മാറുമെന്ന് കെപിസിസി ആക്ടിങ് പ്രസിഡന്റ് എം എം ഹസൻ
Most Read
- വീട്ടിൽ നിന്നും നായകളുടെ അസ്വാഭാവികമായ കുര കേട്ട് സമീപവാസികൾ; ജനൽ വഴി നോക്കിയപ്പോൾ കണ്ടത് രക്തത്തിൽ കുളിച്ച സ്ത്രീശരീരം; അരുംകൊലയിൽ അന്നൂർ വാസികൾക്ക് ഇത് നടുക്കുന്ന ഞായർ; കൊലപാതകത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന് ആരോപിച്ചു യുവതിയുടെ സഹോദരൻ
- കണ്ണൂരിലെ സംഘിയായ കഥാനായകൻ ഗൾഫിലെത്തുന്ന കഥ; ജയസൂര്യയെ നായകനാക്കി ജോഷി ചെയ്യാനിരുന്ന ചിത്രം; ആ പ്രൊജക്റ്റ് നടക്കാതെ ആയതോടെ ഡിജോയോട് കഥ പറഞ്ഞത് ജയസൂര്യ; പക്ഷേ സിനിമയായപ്പോൾ കഥാകൃത്ത് പുറത്ത്; 'മലയാളി ഫ്രം ഇന്ത്യ' കഥാ മോഷണ വിവാദത്തിൽ
- തോളിൽ കൈവച്ചതിൽ പ്രകോപിതനായി ഡി. കെ ശിവകുമാർ; പ്രാദേശിക നേതാവിനെ തല്ലി; വീഡിയോ പ്രചരണ ആയുധമാക്കി ബിജെപി
- അനിലയും ഷിജുവും സ്കൂളിൽ ഒരുമിച്ചു പഠിച്ചവർ; അടുത്തിടെ വീണ്ടും അടുത്തതോടെ കുടുംബത്തിൽ പ്രശ്നങ്ങൾ; അനില പിന്മാറാൻ തയ്യാറായപ്പോൾ ഷിജു ബന്ധം തുടരാൻ നിർബന്ധിച്ചു; യുവതിയെ വിളിച്ചുവരുത്തി കൊന്നതെന്ന് നിഗമനം; അനിലയുടെ മൃതദേഹം മുറിയിൽ കണ്ടത് മുഖം വികൃതമായ നിലയിൽ
- തൃശ്ശൂരിൽ നിന്നും യാത്ര തുടങ്ങി പാളയം എത്തുന്നതുവരെ പല തവണയായി യദു ഒരു മണിക്കൂറോളം ഫോണിൽ സംസാരിച്ചു; പൊലീസ് അന്വേഷണം അസാധാരണ വഴികളിലൂടെ; യദുവിനെ കെ എസ് ആർ ടി സി പിരിച്ചു വിട്ടേക്കും; ഡ്രൈവിങ് ലൈസൻസും റദ്ദാക്കിയേക്കും; യദുവിനെ എല്ലാ അർത്ഥത്തിലും പൂട്ടാൻ നീക്കം
- സഞ്ജുവിന്റെ രാജസ്ഥാന്റെ ഒന്നാം സ്ഥാനം ഇളകി; ലക്നൗ സൂപ്പർ ജയന്റ്സിനെതിരായ വൻ വിജയത്തോടെ പോയന്റ് പട്ടികയിൽ ഒന്നാമതെത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്; വിജയം 98 റൺസിന്
- രാമക്ഷേത്രത്തിലെത്തി പ്രാർത്ഥന നടത്തി മോദി; പിന്നാലെ അയോധ്യയിൽ റോഡ്ഷോയും; മുസ്ലിം വോട്ട് ബാങ്ക് സംരക്ഷിക്കാൻ പ്രതിപക്ഷം പരസ്യമായി അവരെ പ്രീണിപ്പിക്കുന്നു; ഞങ്ങൾക്ക് മക്കളില്ല, യോഗിയും മോദിയും പ്രവർത്തിക്കുന്നത് നിങ്ങളുടെ കുട്ടികളുടെ ഭാവിക്കു വേണ്ടിയെന്നും മോദി; ഭൂരിപക്ഷ വികാരത്തിലൂന്നി പ്രചരണം ശക്തമാക്കി ബിജെപി
- വീട്ടിൽ വ്യായാമം ചെയ്യവേ യുവ ചാർട്ടേഡ് അക്കൗണ്ടന്റ് കുഴഞ്ഞു വീണു മരിച്ചു; യുകെ മലയാളികൾക്ക് തീരാ വേദനയായി ജെറീനയുടെ മരണം; മകളുടെ കല്യാണം കാണാൻ കൊതിച്ചിരിക്കവേ എത്തിയ മരണത്തിൽ തകർന്ന് ജോർജ്ജും റോസ്ലിയും
- 'പ്രതാപനും വിൻസെന്റും പിന്നെ അവരുടെ ഒരു കോക്കസും; തൃശൂരിൽ വേറെ ആര് വന്നാലും അവർ സമ്മതിക്കില്ല; ശ്വാസം മുട്ടിച്ചു കളയും; സഹികെട്ടാണ് കോൺഗ്രസ് വിട്ടത്; മുരളി മന്ദിരം അച്ഛൻ എനിക്കെന്ന് പറഞ്ഞ വീടാണ്'; തനിക്കും മുരളിയേട്ടനും അവകാശമുണ്ടെന്ന് പത്മജ
- ഹോളിവുഡ് നടൻ ബെർണാർഡ് ഹിൽ അന്തരിച്ചു; വിടവാങ്ങിയത് ടൈറ്റാനിക്കിലെ ക്യാപ്റ്റനെ അനശ്വരമാക്കിയ നടൻ; വിട പറഞ്ഞത് അഞ്ച് പതിറ്റാണ്ട് അഭിനയ മേഖലയിൽ നിറഞ്ഞു നിന്ന പ്രതിഭ