തണുപ്പൻ ഹർത്താലെന്ന് പ്രതീക്ഷിച്ച് തെരുവിൽ ഇറങ്ങിയവരെല്ലാം മടങ്ങിയത് വണ്ടി ഉപേക്ഷിച്ച്; കെഎസ്ആർടിസി അടക്കം നിരവധി വാഹനങ്ങൾ തല്ലിത്തകർത്തു; ബൈക്കുകാരെ പോലും അനങ്ങാൻ അനുവദിച്ചില്ല; പത്രക്കാരനെന്ന് കേട്ടാൽ തല്ലിന് പുറമേ തെറിവിളിയും; കോട്ടയത്തെ സിഎസ്ഡിഎസ് ഹർത്താൽ കേരളം ഇന്നേവരെ കണ്ട ഏറ്റവും ശക്തമായ ഹർത്താൽ
കോട്ടയം: ചേരമ സാംബവ ഡവലപ്മെന്റ് സൊസൈറ്റി (സിഎസ്ഡിഎസ്) എന്ന് പേര് മലയാളികൾ കേൾക്കാൻ തുടങ്ങിയിട്ട് അധികം കാലമായില്ല. എന്നാൽ, വളരെ ചുരുങ്ങിയ കാലം കൊണ്ട് ഇത്രയേറെ വളർച്ച നേടിയ മറ്റൊരു സമുദായ സംഘടന കേരളത്തിൽ ഇല്ലെന്ന് തന്നെ പറയേണ്ടി വരും. സിഎസ്ഡിഎസിന്റെ ശക്തിപ്രകടനമായിരുന്നു ഇന്ന് കോട്ടയം ജില്ലയിൽ കണ്ടത്. ഭരിക്കുന്ന പാർട്ടിയായ സിപിഎമ്മിനെ വെല്ലുവിളിച്ചു കൊണ്ട് ഈ ദളിത് സംഘടന നടത്തിയ ഹർത്താൽ വിജയത്തിൽ കലാശിക്കുക തന്നെ ചെയ്തു. സാധാരണ ഗതിയിൽ ഈർക്കിൽ സംഘടനകൾ പ്രഖ്യാപിക്കുന്ന ഹർത്താൽ വിദയിക്കാറു പോലുമില്ല. എന്നാൽ, പേരിൽ മാത്രമല്ല, അണികളുടെ എണ്ണത്തിലും തങ്ങൾ കരുത്തരാണെന്ന് തെളിച്ചാണ് ഇവരുടെ ഇന്നത്തെ കോട്ടയം ഹർത്താൽ.
കോട്ടയം ജില്ലയിൽ വ്യാപകമായി സിപിഎമ്മും എസ്എഫ്ഐയും നടത്തുന്ന ദലിത് പീഡനങ്ങൾക്കെതിരെയാണ് സിഎസ്ഡിഎസ് ജില്ലാ കമ്മിറ്റി ഹർത്താലിന് ആഹ്വാനം ചെയ്തിരുന്നത്. അധികമാരും തന്നെ ഈ ഹർത്താലിനെ കുറിച്ച് അറിഞ്ഞിരുന്നുമില്ല. പതിവുപോലെ ഓഫീസിൽ പോകാൻ വണ്ടിയുമായി ഇറങ്ങിയവരെ ഹർത്താൽ അനുകൂലികൾ തടഞ്ഞു. കെഎസ്ആർടിസി ബസ് സർവീസിന് ശ്രമിച്ചെങ്കിലും അതിനും അനുവദിക്കാത്ത വിധത്തിലായിരുന്നു പ്രതിഷേധം. കെഎസ്ആർടിസി ബസിന്റെ ചില്ല് അടിച്ചു തകർത്തുകയായിരുന്നു ഹർത്താൽ അനുകൂലികൾ ചെയ്തത്.
രാവിലെ ആറു മണിമുതൽ തന്നെ ജില്ലയിലെ പ്രധാന പാതകളിലെല്ലാം ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. കൂട്ടമായി നഗര-ഗ്രാമ വ്യത്യാസമില്ലാതെ തന്നെ ഹർത്താൽ അനുഭാവികൾ അണിനിരക്കുകയാണ് ഉണ്ടായത്. കോട്ടയം- കുമളി റോഡിൽ കൊടുങ്ങൂർ, പുളിക്കൽ കവല, പാമ്പാടി, വടവാതൂർ, കളത്തിപ്പടി, കഞ്ഞിക്കുഴി തുടങ്ങിയ ഇടങ്ങളിൽ രാവിലെ മുതൽ വാഹനങ്ങൾ തടഞ്ഞു. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ. കടകമ്പോളങ്ങൾ പ്രവർത്തിക്കാനും ഹർത്താൽ അനുഭാവികൾ അനുവദിച്ചില്ല. ബൈക്ക് യാത്രക്കാരെ പോലും തടയുന്ന ശൈലിയാണ് അവർ സ്വീകരിച്ചത്. മാദ്ധ്യമപ്രവർത്തകരുടെ വാഹനങ്ങൾ പോലും വിടാതെയാണ് കോട്ടയം നഗരത്തിൽ സിഎസ്ഡിഎസ് പ്രവർത്തകർ പ്രതിഷേധിക്കുന്നത്. പത്രക്കാരനാണെന്ന് അറിഞ്ഞാൽ അപ്പോൾ തെറിവിളിക്കുന്ന അവസ്ഥ കൂടിയാണ് ഉണ്ടായത്.
ഗ്രാമങ്ങളിലേക്കും സംഘടന പ്രവർത്തകരെ ഇറക്കി ഹർത്താൽ വിജയിപ്പിക്കാൻ സിഎസ്ഡിഎസ് ശ്രമിക്കുന്നുന്നുണ്ട്. അടുത്തകാലത്ത് ജില്ലാ ഹർത്താലുകളിൽ ഏറ്റവും ശക്തമായ ഹർത്താലായി ഇത് മാറിയിട്ടുണ്ട്. ഹർത്താലിനോട് അനുബന്ധിച്ച് വൈകിട്ട് അഞ്ചിന് കോട്ടയം, ചങ്ങനാശേരി, പാലാ, കാഞ്ഞിരപ്പള്ളി, പാമ്പാടി, വാഴൂർ, വൈക്കം, തുടങ്ങിയ സ്ഥലങ്ങളിൽ മാർച്ചു നടത്തി ശക്തി തെളിയിക്കാനുമാണ് സിഎസ്ഡിഎസ് പ്രവർത്തകരുടെ തീരുമാനം. ബിഎസ്പിയുടെ രാഷ്ടീയ പിന്തുണ കൂടി സംഘടനക്ക് ഉണ്ടെന്നതാണ് ഹർത്താൽ വിജയിക്കാൻ ഇടയാക്കുന്ന കാര്യവും.
അംബേദ്കർ സ്റ്റുഡന്റ്സ് മൂവ്മെന്റ് ഉണ്ടാക്കാൻ ശ്രമിച്ചു എന്നാരോപിച്ച് കഴിഞ്ഞ ദിവസം കോട്ടയം എംജി സർവകലാശാല ക്യാമ്പസിലെ ദളിത് വിദ്യാർത്ഥിയെ എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ചിരുന്നു. ഇതിനെത്തുടർന്നാണ് രോഹിത് വെമുലയുടെ ഓർമ്മ ദിവസം ജില്ലയിൽ ഹർത്താൽ നടത്താൻ സിഎസ്ഡിഎസ് തീരുമാനിച്ചതും. കേരളത്തിൽ ദളിത് സംഘടനകൾ പ്രഖ്യാപിച്ച ഹർത്താലിൽ ഏറ്റവും ശക്തമായ ഹർത്താലാണ് ഇന്ന് കോട്ടയത്ത് നടന്നത്. കോട്ടയത്ത് തന്നെയാണ് സംഘടനയുടെ ഏറ്റവും വലിയ ശക്തികേന്ദ്രവും.
ചേരമ സാംബവ (പുലയ പറയ) വിഭാഗങ്ങളുടെ സമഗ്രപുരോഗതി ലക്ഷ്യങ്ങളായി വിദ്യാഭ്യാസ സാംസ്കാരിക, സാമൂഹിക, സാമ്പത്തിക, സംരക്ഷണം എന്ന ലക്ഷ്യത്തിൽ എത്തിച്ചേരുകയാണ് ചേരമ സാംബവ ഡവലപ്മെന്റ് സൊസൈറ്റിയുടെ ലക്ഷ്യം. കോട്ടയത്ത് സ്വാധീനം തെളിയിച്ച് തുടങ്ങിയ സംഘടനയ്ക്ക് എന്നും കരുത്തായിരുന്നത് പൂഞ്ഞാറിലെ ജനപ്രതിനിധി പിസി ജോർജ്ജായിരുന്നു. മധ്യ തിരുവിതാംകൂറിൽ പിസി ജോർജ്ജിന്റെ സഹായത്താൽ പ്രവർത്തനം തുടങ്ങിയ സംഘടന ഇന്ന് കേരളത്തിലുടനീളം വേരുറപ്പിച്ചിരിക്കുന്നു. മൈക്രോ ഫിനാൻസ് ഇടപെടലിലൂടെ കൂടുതൽ സമുദായ അംഗങ്ങളെ ഒപ്പം കൂട്ടി. അടുത്ത തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രാദേശിക തലത്തിൽ കരുത്ത് കാട്ടാവുന്ന സ്വാധീന ശക്തിയായി സംഘടന മാറിയിരിക്കുന്നു. ഇതിന് തെളിവാണ് ഇപ്പോഴത്തെ ഹർത്താലും കഴിഞ്ഞ മാസം തിരുവനന്തപുരത്ത് നടത്തിയ ശക്തിപ്രകടനവും.
പതിനായിരങ്ങളെ അണിനിരത്തിയായിരുന്നു തിരുവനന്തപുരത്തെ പുത്തരിക്കണ്ടം മൈതാനത്തു സംഘടന സംഘടിപ്പിച്ച കുടുംബ സംഗമം സംഘടിപ്പിച്ചത്. ഡോ. ബി. ആർ. അംബേദ്ക്കറുടെ മഹദ് വചനമായ സ്വയം സഹായമാണ് ഏറ്റവും വലിയ സഹായം എന്ന ആപ്ത വാക്യത്തെ മുൻനിർത്തി, ചേരമ സാംബവ കുടുബങ്ങളുടെ സ്വയം പര്യാപ്തത ലക്ഷമാക്കി, രുപീകരിക്കപ്പെട്ടിട്ടുള്ള ചേരമ സാംബവ ഡെവലപ്മെന്റ് സൊസൈറ്റിയും ഇന്ന് സജീവമാണ്. 2013 നവംബർ മാസം 17ാം തീയതി കോട്ടയം ജില്ലയിലെ വാഴൂർ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ സംസ്ഥാനതല ഉദ്ഘാടനത്തോടെ തുടക്കം കുറിച്ച ചെസാം ഇന്ന് 500ൽപരം മൈക്രോഗ്രൂപ്പുകൾ സംസ്ഥാനത്ത് രൂപീകരിച്ചിരിക്കുന്നു. ഈ കൂട്ടായ്മയുടെ കരുത്തിലാണ് കുടുംബ സംഗമം ഗംഭീരമാക്കാൻ സംഘടനയ്ക്ക് കഴിഞ്ഞത്.
നൂറ്റാണ്ടുകളായി സവർണ വിഭാഗത്തിന്റെ അടിച്ചമർത്തലുകൾക്കു വിധേയമായി സ്വന്തം അസ്തിത്വം നഷ്ടപ്പെട്ട ജനവിഭാഗത്തിന്റെ സമഗ്ര പുരോഗതിയും നാനാവിധമായ ഉന്നമനവുമാണ് ചേരമ സാംബവ ഡവലപ്മെന്റ് സൊസൈറ്റി ലക്ഷ്യമിടുന്നതെന്ന് ഭാരവാഹികൾ പറയുന്നു. ജനാധിപത്യപരമായി സാധാരണക്കാരായ അടിസ്ഥാന വർഗ ജനങ്ങളെ സംഘടിപ്പിച്ച് സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുകയാണ് സൊസൈറ്റിയുടെ ലക്ഷ്യം. സോഷ്യലിസം പറയുന്ന രാഷ്ട്രീയ പാർട്ടികൾ ചേരമന്റേയും സാംബവന്റേയും കാര്യത്തിൽ ഇക്കാര്യം ബാധകമല്ലെന്ന നിലപാടാണ് സ്വീകരിക്കുന്നത്. തുല്യനീതി പറയുന്നതല്ലാതെ അത് പ്രാവർത്തികമാക്കാൻ ആരും തയ്യാറാകുന്നില്ലെന്നും പറയുന്നു. ഈ വാക്കുകളിൽ നിന്ന് തന്നെ രാഷ്ട്രീയ ഇടപെടലാണ് ലക്ഷ്യമെന്നും വ്യക്തം.
സംഘടനയുടെ വർദ്ധിച്ചുവരുന്ന ശക്തി സിപിഎമ്മിനെയാണ് അലോസരപ്പെടുത്തുന്നത്. കോട്ടയത്തെ സിപിഎമ്മിന്റെ അടിത്തറയിൽ വിള്ളൽ വീഴ്ത്തും വിധത്തിലാണ് ചേരമ സാംബവ ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ മുന്നേറ്റം. അതുകൊണ്ട് തന്നെ ഉത്തർപ്രദേശിലെ ബിഎസ്പി മോഡലിൽ ദളിത് മുന്നേറ്റത്തിന് സംഘടനയുടെ പ്രവർത്തനത്തിലൂടെ സ്ാധിക്കുമെന്ന് കരുതുന്നുവരും ഏറെയാണ്. നേരത്തെ മൃതദേഹത്തോട് അനാദവരവ് കാണിച്ചു എന്നാരോപിച്ച് സംഘടന നടത്തിയ ഇടുക്കി ഹർത്താലും വിജയത്തിൽ കലാശിച്ചിരുന്നു.
MNM Recommends
-
ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതക കേസിൽ പ്രതികളെന്ന് സംശയിക്കുന്ന മൂന്നുപേർ കാനഡയിൽ അറസ്റ്റിൽ; മൂവരും ഇന്ത്യാക്കാരെന്ന് റിപ്പോർട്ട്; പ്രതികളെ പിടികൂടിയത് ഏതാനും മാസത്തെ സൂക്ഷ്മ നിരീക്ഷണത്തിന് ശേഷം; നിജ്ജർ, കാനഡ ഒളിത്താവളമാക്കി സ്വന്തം നാട്ടിൽ ഭീകരാക്രമണം ആസൂത്രണം ചെയ്ത കുറ്റവാളി; ജസ്റ്റിൻ ട്രൂഡോ വെളുപ്പിക്കുന്ന നിജ്ജർ കൊടുംഭീകരൻ -
വാംഖഡെയിൽ സ്പിൻ കെണി ഒരുക്കി വരുൺ ചക്രവർത്തിയും സുനിൻ നരെയ്നും; വാലറ്റത്തെ എറിഞ്ഞിട്ട് മിച്ചൽ സ്റ്റാർക്ക്; സ്വന്തം കാണികൾക്ക് മുന്നിൽ കൊൽക്കത്തയോട് നാണംകെട്ട് മുംബൈ ഇന്ത്യൻസ്; പ്ലേ ഓഫ് കാണാതെ പുറത്ത് -
സ്വന്തം മണ്ണിൽ വിൻഡീസ് കപ്പുയർത്തുമോ? ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ച് വെസ്റ്റിൻഡീസ്; റോവ്മാൻ പവൽ നയിക്കുന്ന ടീമിൽ നിറയെ വെടിക്കെട്ട് വീരന്മാർ; വൻ പദ്ധതികളുമായി ഡാരൻ സമി -
കുഞ്ഞിനെ വലിച്ചെറിഞ്ഞത് ഫ്ളാറ്റിന്റെ അഞ്ചാം നിലയിൽ നിന്ന്; കുറിയർ കവറിൽ താഴേക്ക് എറിഞ്ഞപ്പോൾ ഉണ്ടായ ആഘാതത്തിൽ തലയോട്ടി തകർന്നത് മരണകാരണമെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട്; ഇൻസ്റ്റാഗ്രാം താരമായ യുവതി ഗർഭിണിയായത് തൃശൂർ സ്വദേശിയായ നർത്തകനിൽ നിന്ന് -
വീട്ടുജോലിക്കാരിയുടെ പീഡന പരാതി; മൂന്ന് തവണ നോട്ടീസ് നൽകിയിട്ടും ചോദ്യം ചെയ്യലിന് ഹാജരായില്ല; പ്രജ്വലിനു പിന്നാലെ എച്ച്.ഡി.രേവണ്ണയ്ക്കെതിരെയും ലുക്കൗട്ട് നോട്ടിസ്; ഇരയായ യുവതിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചതിനും കേസ് -
എന്തുസംഭവിക്കുമെന്ന് അറിയാതെ കപ്പലിൽ കഴിഞ്ഞത് 20 നാളുകൾ; ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കം എല്ലാ ജീവനക്കാരെയും വിട്ടയച്ചു; 24 പേരെയും വിട്ടയച്ചത് മാനുഷിക പരിഗണന വച്ചെന്ന് ഇറാൻ വിദേശകാര്യ മന്ത്രി -
പയ്യന്നൂരിൽ ഒരേ കള്ളൻ സൂപ്പർ മാർക്കറ്റിൽ കയറിയത് നാലുതവണ; സി.സി.ടി.വി ദൃശ്യം കിട്ടിയിട്ടും മോഷ്ടാവിനെ പിടികൂടാനാവാതെ പൊലീസ് ഇരുട്ടിൽ തപ്പുന്നു -
മൂന്ന് വിക്കറ്റുകളുമായി കൊൽക്കത്തയെ വിറപ്പിച്ച് ബുമ്രയും തുഷാരയും; അർധ സെഞ്ചുറിയുമായി വെങ്കടേഷ് അയ്യരുടെ ചെറുത്തു നിൽപ്പ്; രണ്ടക്കം കടന്നത് മൂന്ന് പേർ മാത്രം; നിർണായക മത്സരത്തിൽ മുംബൈയ്ക്ക് 170 റൺസ് വിജയലക്ഷ്യം -
ഹൈറിച്ച് നിക്ഷേപ തട്ടിപ്പ്: കണ്ണൂരിൽ കോടികൾ കമ്മിഷൻ കൈപ്പറ്റിയ 39 പേർക്കെതിരെ കേസ് -
വ്യാഴാഴ്ച രാത്രി ഓട്ടോയുമായി വീട്ടിൽ നിന്ന് പോയി; വെള്ളിയാഴ്ച രാവിലെ മൃതദേഹം ഓട്ടോയ്ക്കുള്ളിൽ കണ്ടെത്തി; അടൂരിൽ ഓട്ടോഡ്രൈവറുടെ മരണത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ് -
നിലയ്ക്കൽ ബേസ് ക്യാമ്പിലെ ഇൻസിനേറ്ററിന്റെ പമ്പും മോട്ടോറുകളും മോഷ്ടിച്ച് കടത്തി; മൂന്നു യുവാക്കളെ പമ്പ പൊലീസ് അറസ്റ്റ് ചെയ്തു -
ആമസോൺ കവറിന്റെ ക്യൂ ആർ കോഡ് സ്കാൻ ചെയ്ത് ഏതു ഫ്ളാറ്റെന്ന് തിരിച്ചറിഞ്ഞു; പൊലീസെത്തുമ്പോൾ യുവതി മാനസികമായി തളർന്ന നിലയിൽ; പീഡിപ്പിച്ച തൃശൂർ സ്വദേശി നിരീക്ഷണത്തിൽ; നവജാത ശിശുവിന്റെ കൊലപാതകത്തിനൊപ്പം ബലാത്സംഗത്തിന് കൂടി കേസെടുക്കും -
അടൂരിൽ ഹോട്ടൽ ജീവനക്കാർ തമ്മിൽ വാക്കുതർക്കം; പറഞ്ഞു തീർക്കാനെത്തിയ രണ്ടു ജീവനക്കാർക്ക് മർദനം; ഒരു ഹോട്ടൽ അടിച്ചു തകർത്തു; പൊലീസ് കേസെടുത്തു -
വാഹനാപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന ഫ്രുട്സ് വ്യാപാരി മരിച്ചു -
പ്രജ്വൽ രേവണ്ണയെ കേന്ദ്രസർക്കാർ സംരക്ഷിക്കുന്നുവെന്ന് സിദ്ധരാമയ്യ; പ്രജ്വൽ ജർമനിയിൽനിന്ന് ദുബായിലേക്ക് വരുന്നതായി റിപ്പോർട്ടുകൾ -
രാത്രി പത്ത് മണി മുതൽ പുലർച്ചെ രണ്ട് മണി വരെ ആവശ്യത്തിനു മാത്രം ഉപയോഗിക്കണം; വീടുകളിൽ എ സി 26ന് മുകളിലായി സെറ്റ് ചെയ്യണം; രാത്രി 9ന് ശേഷം അലങ്കാര വിളക്കുകൾ കെടുത്തണം; റെക്കോഡ് വൈദ്യുതി ഉപഭോഗം ആയതോടെ നിയന്ത്രിക്കാൻ കെ എസ് ഇ ബി നിർദ്ദേശങ്ങൾ -
കൊച്ചിയിലെ നവജാത ശിശുവിന്റെ കൊലപാതകം അതിദാരുണം; കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ അമ്മ തൊട്ടിലടക്കമുള്ള സംവിധാനങ്ങളുണ്ട്; കുട്ടികളെ വേണ്ടാത്തവർ ഇത്തരം ക്രൂരത ചെയ്യരുത്; കേസെടുത്ത് ബാലാവകാശ കമ്മീഷൻ -
നിലനിൽപ്പിന്റെ പോരാട്ടത്തിൽ ടോസിലെ ഭാഗ്യം മുംബൈയ്ക്ക്; വാംഖഡെയിൽ കൊൽക്കത്ത ആദ്യം ബാറ്റ് ചെയ്യും; രോഹിത് ശർമ ഇംപാക്റ്റ് പ്ലയറാകും; മുഹമ്മദ് നബിക്ക് പകരം നമൻ ധിർ പ്ലേയിങ് ഇലവനിൽ -
ഡ്രൈവർ യദു ലൈംഗികാധിക്ഷേപം നടത്തുന്നത് കണ്ടില്ല; ബസ് മേയറുടെ വാഹനത്തെ മറികടന്നോ എന്നും കണ്ടില്ല; പിൻസീറ്റിൽ ആയിരുന്നതിനാൽ ഒന്നിനും വ്യക്തതയില്ലെന്നും കെ എസ് ആർ ടി സി ബസ് കണ്ടക്ടർ സുബിൻ -
'ഗുരുവായൂരപ്പന് മുന്നിൽ 32 വർഷങ്ങൾക്ക് മുൻപ് ഞങ്ങൾ വിവാഹിതരായി; ഇപ്പോൾ മകളുടെ വിവാഹവും ഇതേ നടയിൽ; ഗുരുവായൂരപ്പൻ എല്ലാം ഭംഗിയായി നടത്തി തന്നു': സന്തോഷം വാക്കുകളിലൂടെ പ്രകടിപ്പിക്കാൻ ആവുന്നില്ലെന്ന് ജയറാം
Most Read
- കുഞ്ഞിനെ വലിച്ചെറിഞ്ഞത് ഫ്ളാറ്റിന്റെ അഞ്ചാം നിലയിൽ നിന്ന്; കുറിയർ കവറിൽ താഴേക്ക് എറിഞ്ഞപ്പോൾ ഉണ്ടായ ആഘാതത്തിൽ തലയോട്ടി തകർന്നത് മരണകാരണമെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട്; ഇൻസ്റ്റാഗ്രാം താരമായ യുവതി ഗർഭിണിയായത് തൃശൂർ സ്വദേശിയായ നർത്തകനിൽ നിന്ന്
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതക കേസിൽ പ്രതികളെന്ന് സംശയിക്കുന്ന മൂന്നുപേർ കാനഡയിൽ അറസ്റ്റിൽ; മൂവരും ഇന്ത്യാക്കാരെന്ന് റിപ്പോർട്ട്; പ്രതികളെ പിടികൂടിയത് ഏതാനും മാസത്തെ സൂക്ഷ്മ നിരീക്ഷണത്തിന് ശേഷം; നിജ്ജർ, കാനഡ ഒളിത്താവളമാക്കി സ്വന്തം നാട്ടിൽ ഭീകരാക്രമണം ആസൂത്രണം ചെയ്ത കുറ്റവാളി; ജസ്റ്റിൻ ട്രൂഡോ വെളുപ്പിക്കുന്ന നിജ്ജർ കൊടുംഭീകരൻ
- സ്വന്തം മണ്ണിൽ വിൻഡീസ് കപ്പുയർത്തുമോ? ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ച് വെസ്റ്റിൻഡീസ്; റോവ്മാൻ പവൽ നയിക്കുന്ന ടീമിൽ നിറയെ വെടിക്കെട്ട് വീരന്മാർ; വൻ പദ്ധതികളുമായി ഡാരൻ സമി
- ആരുമറിയാതെ പ്രസവം; മൂന്ന് മണിക്കൂർ എടുത്ത് കുട്ടിയെ ആമസോൺ കവറിൽ സുരക്ഷിതമായി പൊതിഞ്ഞ് എറിഞ്ഞത് ഫ്ളാറ്റിന് അടുത്തുള്ള മാലിന്യ കൂമ്പാരത്തിലേക്ക്; ഉന്നം നോക്കിയുള്ള എറിയലിന് ശക്തി കുറഞ്ഞപ്പോൾ വീണത് റോഡിന് നടുവിൽ; അവിവാഹിതയായ അതിജീവിത മാസ്റ്റേഴ്സ് പഠനത്തിലും; അമ്മയിലൂടെ യഥാർത്ഥ വില്ലനിലെത്താൻ പൊലീസ്; പനമ്പള്ളി നഗറിൽ സംഭവിച്ചത്
- അമേരിക്കയും, കാനഡയും, ബ്രിട്ടനും, ആസ്ട്രേലിയയുമെല്ലാം കഴിഞ്ഞകാല ഓർമ്മകളാകുന്നു; ഉന്നതപഠനത്തിനായി ഇന്ത്യൻ വിദ്യാർത്ഥികൾ ഇപ്പോൾ തിരഞ്ഞെടുക്കുന്നത് നെതർലാൻഡ്സും ഫിൻലാൻഡും; പരമ്പരാഗത ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളെ ഇന്ത്യൻ വിദ്യാർത്ഥികൾ കൈയൊഴിയുന്നു
- വാംഖഡെയിൽ സ്പിൻ കെണി ഒരുക്കി വരുൺ ചക്രവർത്തിയും സുനിൻ നരെയ്നും; വാലറ്റത്തെ എറിഞ്ഞിട്ട് മിച്ചൽ സ്റ്റാർക്ക്; സ്വന്തം കാണികൾക്ക് മുന്നിൽ കൊൽക്കത്തയോട് നാണംകെട്ട് മുംബൈ ഇന്ത്യൻസ്; പ്ലേ ഓഫ് കാണാതെ പുറത്ത്
- 'ബസിലെ യാത്രക്കാരോട് ഒരക്ഷരം സംസാരിച്ചിട്ടില്ല; കണ്ടക്ടറോടാണ് സംസാരിച്ചത്; പ്രചരിക്കുന്ന ചില വാർത്തകൾ വ്യാജം; അധിക്ഷേപ പരാമർശങ്ങൾ നടത്തിയ എല്ലാ പ്രൊഫൈലുകളും പരിശോധിച്ചു'; നിയമനടപടി തുടരുമെന്ന് സച്ചിൻ ദേവ്
- ഡാൻസ് റീലുകൾ ഇട്ടിരുന്ന യുവതി; സുഹൃത്തുമായി അടുപ്പത്തിലായത് സോഷ്യൽ മീഡിയ വഴി; ഗർഭം ധരിച്ചത് തൃശൂരുകാരനിൽ നിന്നെന്നും വെളിപ്പെടുത്തൽ
- പതിനാലുകാരിയെ പീഡിപ്പിച്ച സ്റ്റേഡിയം കെയർ ടേക്കർ അറസ്റ്റിൽ