81 രൂപ വിലയുള്ള മരുന്നിന് 8195 രൂപ ഈടാക്കിയത് ബില്ലിങ് മിസ്റ്റേക്കെന്ന ഹോളി ഫാമിലി ആശുപത്രിയുടെ വാദം പച്ചക്കള്ളം; അമിത ചാർജ് ഈടാക്കിയത് ചൂണ്ടിക്കാട്ടിയപ്പോൾ ആശുപത്രി അഡ്മിനിസ്ട്രേറ്റർ 'ദരിദ്രവാസികൾ' എന്ന് വിളിച്ചു അധിക്ഷേപിച്ചു; പണം തിരികെ നൽകിയെന്ന വാദവും നുണ; സ്റ്റീൽ റാഡും മറ്റും വാങ്ങിയത് പുറത്തു നിന്നും; ചികിത്സാനിഷേധം ചൂണ്ടിക്കാട്ടി മനുഷ്യാവകാശ കമ്മീഷനെ സമീപിക്കാൻ ഒരുങ്ങി രോഗിയുടെ കുടുംബം
തൊടുപുഴ: രോഗികളെ പിഴിഞ്ഞ് പണം ഈടാക്കിയ തൊടുപുഴ മുതലക്കോടം ഹോളി ഫാമിലി ആശുപത്രി നിഷേധക്കുറുപ്പുമായി രംഗത്തിറങ്ങിയെങ്കിലും ചികിത്സാ നിഷേധം അടക്കം ചൂണ്ടിക്കാട്ടി മനുഷ്യാവകാശ കമ്മീഷനെ സമീപിച്ച് രോഗിയുടെ കുടുംബം. കാലിന് പരിക്കേറ്റ് ചികിത്സ തേടി കുഞ്ചിത്തണ്ണി സ്വദേശിയായ മേരി ജോണിക്ക് ചികിത്സാ ചെലവാി 76549 രൂപ ഈടാക്കിയ ആശുപത്രി നടപടിക്കെതിരെയാണ് രോഗിയുടെ കുടുംബം പൊലീസിൽ പരാതി നൽകിയത്. ഈ പരാതിയിൽ വാസ്തവമുണ്ടെന്ന് പൊലീസും വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടെയാണ് ആശുപത്രിയുടെ സൽപ്പേര് രക്ഷിക്കാൻ ആരോപണങ്ങൾ നിഷേധിച്ച് ആശുപത്രി രംഗത്തുവന്നത്.
വാർത്താസമ്മേളനം വിളിച്ചു കൊണ്ടാണ് ആശുപത്രി അധികൃതർ ആരോപണം നിഷേധിച്ചത്. 81 രൂപ 95 പൈസ വിലയുള്ള മരുന്നിന്റെ തുക എന്റർ ചെയ്തപ്പോൾ പോയിന്റ് വീഴാത്തതിനെ തുടർന്ന് 8195 രൂപ എന്ന് വന്നിരുന്നു. തെറ്റ് മനസ്സിലാക്കാതെ കാഷ്യർ തുക വാങ്ങുകയും ചെയ്തു. അടുത്ത ദിവസം രോഗിയുടെ ബന്ധുക്കൾ പരാതി പറഞ്ഞതിനെ തുടർന്ന് പരിശോധന നടത്തി തകരാർ കണ്ടെത്തുകയും പണം തിരികെ നൽകുകയും ചെയ്തതാണ് എന്നാണ് ആശുപത്രി അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ഡോ. ജാൻസി മരിയ പറഞ്ഞത്.
സംഭഴത്തിൽ ക്ഷമാപണം നടത്തിയെങ്കിലും രോഗി പരാതി നൽകിയതിനെ തുടർന്ന് പൊലീസും അന്വേഷണം നടത്തുകയുണ്ടായി. രണ്ടു വർഷത്തെ ബില്ലുകൾ പൊലീസ് പരിശോധിച്ചെങ്കിലും ക്രമക്കേടുകളൊന്നും കണ്ടെത്തിയില്ലെന്നും അധികൃതർ പറഞ്ഞു. ചികിത്സാ ചെലവിൽ 25149 രൂപ ഇംപ്ലാന്റിന്റെ വിലയാണെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. രോഗിയുടെ ബന്ധുക്കളുടെ നിർദ്ദേശാനുസരണം ഇറക്കുമതി ചെയ്ത ഇംപ്ലാന്റാണ് ഉപയോഗിച്ചത്. അതുപോലെ തന്നെ പത്തു സ്റ്റാപ്ലർ വാങ്ങിപ്പിച്ചുവെന്ന പ്രചരണവും അടിസ്ഥാന രഹിതമാണെന്നുമാണ് ആശുപത്രി അധികൃതരുടെ വാദം.
അതേസമയം ആശുപത്രി അധികൃതരുടെ വാദങ്ങൾ മുഖം രക്ഷിക്കാനാണെന്ന് മറുനടൻ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഓക്സിജൻ മാക്സ് ഉപയോഗിച്ചിട്ടുണ്ടങ്കിൽ ഉപയോഗം കഴിഞ്ഞ് രോഗിക്ക് കൊടുക്കാൻ ബാധ്യസ്ഥരാണ്. അത് ചെയ്തിട്ടില്ലെന്നും എന്നാൽ ഒപിയിൽ ഉപയോഗിച്ചു എന്നു പറഞ്ഞത് വിശ്വസനീയമല്ലെന്നും കുടുംബം പറയുന്നു. 8195 രൂപ പോയിന്റ് മാറി അടിച്ചതാണെന്ന ആശുപത്രിയുടെ വാദവും കുടുംബം തള്ളിക്കളയുന്നു. രോഗികളെ പറ്റിച്ച് പണം അപഹരിക്കണമെന്ന ഉദ്ദേശത്തോടെ ഗൂഢാലോചന ചെയ്ത് സോഫ്റ്റ് വെയർ ടെക്നീഷ്യന്റെ സഹായത്തോടെ കമ്പ്യൂട്ടറിൽ എൻട്രി ചെയ്തതാണ്. അതിനായി Anawin എന്നതിന് പകരം Anavin എന്ന് പേരിൽ കൃത്രിമം കാട്ടുകയും അളവിലും തൂക്കത്തിലും കള്ളത്തരം ചെയ്യുകയും ചെയ്തുവെന്നും രോഗിയുടെ ബന്ധുക്കൾ വ്യക്തമാക്കുന്നു.
ഹോളി ഫാമിലിയുടെ ഇത്തരം പ്രവർത്തി ക്രിമിനൽ കുറ്റം ആണെന്നനും വ്യക്തമാണ്. തട്ടിപ്പ് പിടിക്കപ്പെട്ടപ്പോൾ വ്യാജരേഖയുണ്ടാക്കി തെളിവ് നശിപ്പിക്കാൻ ശ്രമിക്കുകയാണ് മാനേജ്മെന്റ് ചെയ്തത്. ഇതിനായാണ് ജീവനക്കാരി രോഗയുടെ ബന്ധുക്കളുടെ കാല് പിടിച്ചു കരഞ്ഞെന്ന കഥയുണ്ടാക്കിയത്. ഇത് സഹതാപ തരംഗം ഉണ്ടാക്കാൻ വേണ്ടിക്കൂടിയായിരുന്നു. അമിത ചാർജ് ഈടാക്കിയത് ചൂണ്ടിക്കാട്ടിയപ്പോൾ 'ദരിദ്രവാസികൾ' എന്ന് അധിക്ഷേപിക്കുകയാണ് അഡ്മിനിസ്ട്രേറ്റർ ചെയ്തത്.
പണം തിരികെ നൽകി എന്ന വാദം തെറ്റാണ്. അങ്ങനെ ഒരു അവകാശവാദമുന്നയിക്കുന്ന സ്ഥാപനം തെളിവ് പുറത്ത് വിട്ടാൽ നിരുപാധികം മാപ്പ് പറയാൻ തയ്യാറാണെന്നും ബന്ധുക്കൾ പറയുന്നു. ഡിസ്ചാർജ് ചെയ്യുന്നതിന്റെ തലേ ദിവസം അനാവിൻ വീണ്ടും വാങ്ങിയ ബിൽ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇത്തരത്തിൽ ഒരു ചികിത്സ നടന്നതായി കേസ്് ഷീറ്റിൽ രേഖപ്പെടുത്തിയട്ടില്ല. ആശുപത്രി അധികൃതർ ഉപയോഗിച്ച സ്റ്റീൽ റാഡും അനുബന്ധ സാമഗ്രികളും ആശുപത്രി സ്റ്റോക്കിൽ ഇല്ലാത്തവയാണ്. ഇവ പുറത്ത് നിന്നും വാങ്ങി ഉപയോഗിച്ചതാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. സ്റ്റോക്കിൽ ഉള്ളതായി കള്ള രേഖയുണ്ടാക്കി ഇടനിലക്കാരന്റെ ലാഭം കൊയ്യുകയാണ് ഈ സ്ഥാപനം ചെയ്തത്. ഇത് ട്രസ്റ്റ് ആക്ടിന് വിരുദ്ധമാണെന്നും ബന്ധുക്കൾ വ്യക്തമാക്കുന്നു.
പത്ത് സെന്റീമീറ്റർ മുറിവിന് എട്ട് സ്ലാപ്പറിന്റെ ആവശ്യമില്ലെന്നും ഇവർ വ്യക്തമാക്കി. ഡിസ്പോസിബിൾ എന്ന് മാത്രം നാമകരണം ചെയ്ത് തുക ഈടാക്കിയതിനെ സംബന്ധിച്ച് അധികൃതർ യാതൊരു വിശദീകരണവും നൽകാത്തതും സംശയാസ്പദമാണ്. പൊലീസ് അന്വേഷണത്തിൽ ഒന്നും കണ്ടെത്തിയിട്ടില്ലെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കിയത്. ഈമാസം 13 ന് തുടർചികിത്സക്കായി ആശുപത്രിയിൽ എത്തിയ രോഗിയോട് തികച്ചും പരിഹാസപുർവവും അവജ്ഞയോടെയുമാണ് മാനേജ്മെന്റും ചില ജീവനക്കാരും പ്രതികാരം ചെയ്തത്.
ഡോക്ടർ അജയകുമാർ പലതവണ ആവശ്യപ്പെട്ടിട്ടും മാനേജ്മെന്റ് നിരസിച്ചപ്പോൾ ഡോക്ടർ സ്വന്തം ഇഷ്ടപ്രകാരം ചികിത്സ നൽകുകയാണ് ചെയ്തത്. ഡോക്ടറുടെ പ്രിസ്ക്രിപ്ഷനിൽ കേസ് ഷീറ്റ് വിത്ത് അഡ്മിവിസ്ട്രേറ്റർ എന്ന് എഴുതിയിട്ടുണ്ട്. ഇതും അഡ്മിനിസ്ട്രേറ്ററുടെ ധാർഷ്ട്യമാണ് വെളിവാകുന്നതെന്നും കുടുംബം ചൂണ്ടിക്കാട്ടുന്നു. രോഗിയുടെ തുടർചികിത്സക്കായി കേസ് ഷീറ്റ് വാങ്ങി നൽകി തുടർ ചികിത്സ ഉറപ്പ് വരുത്തുന്നതിൽ പൊലീസ് വീഴ്ച വരുത്തിയെന്നും ബന്ധുക്കൾ പറയുന്നുണ്ട്.
മുൻ കാല ചികിത്സയുടെ തുടർചികിത്സ ലഭിക്കാതെ രോഗിയുടെ ആരോഗ്യത്തിന് എന്തെങ്കിലും തകരാറ് സംഭവിച്ചാൽ അതിന്റെ പൂർണ ഉത്തരവാദി ആശുപത്രി മാനേജ്മെന്റ് മാത്രമായിരിക്കുമെന്നും ചികിത്സ നൽകാതെ രോഗിയെ ബുദ്ധിമുട്ടിച്ചത രോാഗിക്ക് നേരെ നടന്ന മനുഷ്യാവകാശ ലംഘനമാണ്. ഇക്കാര്യത്തിൽ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുമെന്നം ബന്ധുക്കൾ വ്യക്തമാക്കി.
MNM Recommends
-
പ്ലേ ഓഫിൽ ഇടം പിടിക്കാനുള്ള ജീവന്മരണ പോരാട്ടത്തിൽ, ലക്ഷ്യത്തിൽ എത്തും മുമ്പേ ഇടറി വീണ് ലക്നൗ സൂപ്പർ ജയന്റ്സ്; 19 റൺസിന് ഡൽഹി ക്യാപ്പിറ്റൽസ് ലക്നൗവിനെ മുട്ടുകുത്തിച്ചതോടെ രാജസ്ഥാൻ റോയൽസ് പ്ലേ ഓഫിൽ -
കൊല്ലത്ത് യുവതിയും യുവാവും ട്രെയിൻ തട്ടി മരിച്ചു; ട്രാക്കിലൂടെ നടന്ന ഇരുവരും ട്രെയിൻ വരുന്നത് കണ്ടപ്പോൾ കെട്ടിപ്പിടിച്ച് നിന്നതായി ദൃക്സാക്ഷികൾ -
പന്തീരാങ്കാവ് സ്ത്രീധന പീഡന കേസ്: നവവധുവിന് മർദ്ദനമേറ്റ സംഭവത്തിൽ പ്രതി രാഹുലിന് എതിരെ കൂടുതൽ വകുപ്പുകൾ ഇട്ടുകേസ്; വധശ്രമം, സ്ത്രീധനപീഡനം അടക്കം കുറ്റങ്ങൾ ചുമത്തി; പ്രതി ഇപ്പോഴും ഒളിവിൽ; തിരച്ചിൽ തുടങ്ങിയെന്ന് പൊലീസ് -
കണ്ണൂർ സർവകലാശാല പരീക്ഷ ക്രമക്കേട്: വിദ്യാർത്ഥിയെ സംരക്ഷിക്കാൻ ഇടപെടൽ നടന്നത് സി പി എം അറിവോടെയെന്ന് കെ എസ് യു -
'മുക്കം മൗലവിക്ക് നിസ്ക്കരിക്കാൻ മുട്ടിയിട്ട് എൽഡിഎഫ് റാലിയിൽ പിണറായി ഇരിക്കുന്ന സ്റ്റേജിന്റെ പിറകിൽ നിസ്ക്കരിക്കയാണ്; തൊട്ടടുത്ത് പള്ളിയുണ്ട്; പക്ഷേ മൗലവിക്ക് അതുപോര; എന്ത് രാഷ്ട്രീയമാണിത്': പ്രസ്താവന തരംതാണതെന്ന് സമസ്ത; കെ എസ് ഹരിഹരൻ വീണ്ടും വിവാദത്തിൽ -
കെ എസ് ഇ ബി കരാർ തൊഴിലാളി മണിമലയാറ്റിൽ മുങ്ങി മരിച്ചു; അപകടം വലിയപാലത്തിന് സമീപത്തെ കടവിൽ കുളിക്കാനിറവേ കയത്തിൽ അകപ്പെട്ടതോടെ -
പ്രധാനമന്ത്രിയുടെ വരുമാനം 2018 ലേക്കാൾ ഇരട്ടിയായി; സ്വന്തമായി സ്ഥലമോ, വീടോ, കാറോ ഇല്ല; ആകെ 3.02 കോടി വിലമതിക്കുന്ന സ്വത്തുക്കൾ; രാഹുൽ ഗാന്ധിക്ക് മോദിയേക്കാൾ നാലുമടങ്ങ് വരുമാനം; ആകെ ആസ്തി 20 കോടിയിലേറെ -
സ്ലീപ്പർ കോച്ചിൽ കൂട്ടത്തോടെ 'കള്ളവണ്ടി' കയറി സീസൺ ടിക്കറ്റുകാർ; ദീർഘദൂര യാത്രക്കാർക്ക് സീറ്റ് ഒഴിഞ്ഞു നൽകാൻ പോലും തയ്യാറാകുന്നില്ല; 'കള്ളവണ്ടി' കയറുന്നതിൽ ഭൂരിഭാഗം പേരും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ; തിരുവനന്തപുരം- എറണാകുളം റൂട്ടിൽ പുതിയ ട്രെയിൻ വേണമെന്ന് യാത്രക്കാർ -
പന്തീരാങ്കാവ് കേസിൽ പൊലീസ് ഇരയ്ക്ക് ഒപ്പമോ, അതോ, വേട്ടക്കാർക്ക് ഒപ്പമോ? സ്ത്രീധനപീഡന കേസിൽ പൊലീസ് പെരുമാറിയത് നിസ്സംഗരായി; പൊലീസിന് സംഭവിച്ചത് ഗുരുതര വീഴ്ച: ശക്തമായ വിമർശനവുമായി വി ഡി സതീശൻ -
വിസ വാഗ്ദാനം ചെയ്ത് 1.25 കോടി തട്ടിയ കേസ്; ഓൺലൈൻ ട്രേഡിങ് തട്ടിപ്പ് കേസ് പ്രതി വാരനാട് സ്വദേശി സുജിത്തിന് എതിരെ ഡൽഹിയിലും അറസ്റ്റ് വാറണ്ട് -
നവവധുവിന് ക്രൂര മർദനം: യുവതിക്ക് നിയമ സഹായമുൾപ്പെടെ നൽകി പിന്തുണയ്ക്കും; മാനസിക പിന്തുണ ഉറപ്പാക്കാൻ ആവശ്യമെങ്കിൽ കൗൺസിലിങ് നൽകുമെന്നും ആരോഗ്യ മന്ത്രി -
ഡ്രൈവിങ് സ്കൂൾ ഉടമകളുടെ സമരത്തോടുള്ള കടുത്ത നിലപാടിൽ അയവ്; നാളെ വിവിധ യൂണിയനുകളുമായി ഗതാഗത മന്ത്രിയുടെ ചർച്ച; പുതിയ പരിഷ്കരണം പൂർണമായി പിൻവലിക്കണമെന്ന് ആവശ്യപ്പെടാൻ ഐഎൻടിയുസിയും സ്വതന്ത്ര സംഘടനകളും -
യൂണിവേഴ്സിറ്റി ഓഫ് സൗത്ത് വെയിൽസിൽ നിങ്ങളുടെ മക്കൾക്കോ ബന്ധുക്കൾക്കോ സീറ്റ് ഉറപ്പാക്കണോ? വ്യാഴാഴ്ച നടക്കുന്ന സൗജന്യ വെബിനാറിൽ കരിയറും കണ്ടെത്താം -
150 പവനും കാറും കിട്ടാൻ തനിക്ക് അർഹതയുണ്ടെന്ന് പറഞ്ഞാണ് രാഹുൽ തർക്കം തുടങ്ങിയത്; മൊബൈൽ ചാർജർ കഴുത്തിൽ മുറുക്കി കൊല്ലാൻ ശ്രമം; പിടിച്ച് കിടത്തി ബെൽറ്റിന് അടിച്ചു; വീട്ടിലെ ആരും തിരിഞ്ഞുനോക്കിയില്ല; എല്ലാം മറന്നേക്കൂ എന്ന് പൊലീസും; പന്തീരാങ്കാവ് സംഭവത്തിൽ നവവധു പറഞ്ഞത് -
ഇംഗ്ലീഷ് പ്രൊഫസർക്ക് ഞരമ്പുരോഗത്തിന്റെ അസ്ക്യത നേരത്തെയും; കാസർകോട് കേന്ദ്ര സർവകലാശാല വിദ്യാർത്ഥിനികൾ ഇഫ്തിക്കർ അഹമ്മദിനെ കൊണ്ടു പൊറുതിമുട്ടി; കണ്ണൂർ വാട്ടർ തീം പാർക്കിലെ പൂളിൽ യുവതിയോട് മോശമായി പെരുമാറിയ അദ്ധ്യാപകൻ റിമാൻഡിൽ -
'എം വി ഗോവിന്ദന്റ മകൻ വ്യവസായിയിൽ നിന്ന് വാങ്ങിയ വൻതുക തിരിച്ചുകൊടുത്തില്ല; മധ്യസ്ഥനായത് രാജേഷ് കൃഷ്ണ; യുകെയിലെ വിവാദ നായകന് തോമസ് ഐസക്ക് അടക്കമുള്ള സിപിഎം നേതാക്കളുമായി അടുത്ത ബന്ധം; സിനിമയിലും ഇടപെടൽ;' ഭാര്യയെ സംവിധായിക ആക്കാൻ പരിശ്രമിച്ച് ഒടുവിൽ കുടുംബം നഷ്ടമായ ഷർഷാദ് ജീവിതം പറയുന്നു -
'തേനൂറും പ്രിയദൃശ്യങ്ങളിൻ കൊമ്പത്ത് മാണിക്യനും കാർത്തുമ്പിയും'; തേന്മാവിൻ കൊമ്പത്തിന് 30 വയസ് : സഫീർ അഹമ്മദ് എഴുതുന്നു -
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട്; എട്ടുജില്ലകളിൽ യെല്ലോ അലർട്ട് -
ഇടുക്കിയിൽ പോക്സോ കേസ് അതിജീവിത മരിച്ചനിലയിൽ; കഴുത്തിൽ ബെൽറ്റ് ഇട്ട് മുറുക്കിയ നിലയിലാണ് മൃതദേഹം; കൊലപാതകമെന്ന് സംശയം; അന്വേഷണം തുടങ്ങി പൊലീസ് -
രാമങ്കരി പഞ്ചായത്തിലെ തുടർച്ചയായ 25 വർഷത്തെ സിപിഎം ഭരണം അവസാനിച്ചു; പരസ്പരം കൈകോർത്ത് അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് കോൺഗ്രസ്- സിപിഎം അംഗങ്ങൾ; സിപിഎമ്മിന്റെ പഞ്ചായത്ത് പ്രസിഡന്റ് രാജേന്ദ്ര കുമാറിന് സ്ഥാനം നഷ്ടമായി
Most Read
- പ്ലേ ഓഫിൽ ഇടം പിടിക്കാനുള്ള ജീവന്മരണ പോരാട്ടത്തിൽ, ലക്ഷ്യത്തിൽ എത്തും മുമ്പേ ഇടറി വീണ് ലക്നൗ സൂപ്പർ ജയന്റ്സ്; 19 റൺസിന് ഡൽഹി ക്യാപ്പിറ്റൽസ് ലക്നൗവിനെ മുട്ടുകുത്തിച്ചതോടെ രാജസ്ഥാൻ റോയൽസ് പ്ലേ ഓഫിൽ
- 'എം വി ഗോവിന്ദന്റ മകൻ വ്യവസായിയിൽ നിന്ന് വാങ്ങിയ വൻതുക തിരിച്ചുകൊടുത്തില്ല; മധ്യസ്ഥനായത് രാജേഷ് കൃഷ്ണ; യുകെയിലെ വിവാദ നായകന് തോമസ് ഐസക്ക് അടക്കമുള്ള സിപിഎം നേതാക്കളുമായി അടുത്ത ബന്ധം; സിനിമയിലും ഇടപെടൽ;' ഭാര്യയെ സംവിധായിക ആക്കാൻ പരിശ്രമിച്ച് ഒടുവിൽ കുടുംബം നഷ്ടമായ ഷർഷാദ് ജീവിതം പറയുന്നു
- പന്തീരാങ്കാവ് സ്ത്രീധന പീഡന കേസ്: നവവധുവിന് മർദ്ദനമേറ്റ സംഭവത്തിൽ പ്രതി രാഹുലിന് എതിരെ കൂടുതൽ വകുപ്പുകൾ ഇട്ടുകേസ്; വധശ്രമം, സ്ത്രീധനപീഡനം അടക്കം കുറ്റങ്ങൾ ചുമത്തി; പ്രതി ഇപ്പോഴും ഒളിവിൽ; തിരച്ചിൽ തുടങ്ങിയെന്ന് പൊലീസ്
- 'മുക്കം മൗലവിക്ക് നിസ്ക്കരിക്കാൻ മുട്ടിയിട്ട് എൽഡിഎഫ് റാലിയിൽ പിണറായി ഇരിക്കുന്ന സ്റ്റേജിന്റെ പിറകിൽ നിസ്ക്കരിക്കയാണ്; തൊട്ടടുത്ത് പള്ളിയുണ്ട്; പക്ഷേ മൗലവിക്ക് അതുപോര; എന്ത് രാഷ്ട്രീയമാണിത്': പ്രസ്താവന തരംതാണതെന്ന് സമസ്ത; കെ എസ് ഹരിഹരൻ വീണ്ടും വിവാദത്തിൽ
- മുട്ടത്തറ ഡ്രൈവിങ് സ്കൂളിൽ കാറുമായെത്തിയ ഉദ്യോഗസ്ഥന്റെ മകൾ ടെസ്റ്റിൽ പങ്കെടുത്തു; ഫലം പരാജയമെങ്കിലും മുട്ടത്തറയിലേത് സമരക്കാരെ നിഷ്പ്രഭമാക്കിയ ആദ്യ ടെസ്റ്റ്; പ്രശ്നമുണ്ടാക്കുന്ന ഡ്രൈവിങ് സ്കൂളുകളുടെ ലൈസൻസ് റദ്ദാക്കുന്നത് പരിഗണനയിൽ; മന്ത്രി തിരിച്ചെത്തിയാൽ എല്ലാം കടുക്കും
- കൊല്ലത്ത് യുവതിയും യുവാവും ട്രെയിൻ തട്ടി മരിച്ചു; ട്രാക്കിലൂടെ നടന്ന ഇരുവരും ട്രെയിൻ വരുന്നത് കണ്ടപ്പോൾ കെട്ടിപ്പിടിച്ച് നിന്നതായി ദൃക്സാക്ഷികൾ
- 150 പവനും കാറും കിട്ടാൻ തനിക്ക് അർഹതയുണ്ടെന്ന് പറഞ്ഞാണ് രാഹുൽ തർക്കം തുടങ്ങിയത്; മൊബൈൽ ചാർജർ കഴുത്തിൽ മുറുക്കി കൊല്ലാൻ ശ്രമം; പിടിച്ച് കിടത്തി ബെൽറ്റിന് അടിച്ചു; വീട്ടിലെ ആരും തിരിഞ്ഞുനോക്കിയില്ല; എല്ലാം മറന്നേക്കൂ എന്ന് പൊലീസും; പന്തീരാങ്കാവ് സംഭവത്തിൽ നവവധു പറഞ്ഞത്
- സ്ലീപ്പർ കോച്ചിൽ കൂട്ടത്തോടെ 'കള്ളവണ്ടി' കയറി സീസൺ ടിക്കറ്റുകാർ; ദീർഘദൂര യാത്രക്കാർക്ക് സീറ്റ് ഒഴിഞ്ഞു നൽകാൻ പോലും തയ്യാറാകുന്നില്ല; 'കള്ളവണ്ടി' കയറുന്നതിൽ ഭൂരിഭാഗം പേരും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ; തിരുവനന്തപുരം- എറണാകുളം റൂട്ടിൽ പുതിയ ട്രെയിൻ വേണമെന്ന് യാത്രക്കാർ
- ഗൾഫിലുള്ള പരിചയത്തിന്റെ പേരിൽ നാട്ടിലെത്തിയപ്പോൾ ജോലി നൽകി; നോമ്പു തുറക്കാൻ വീട്ടിലേക്ക് ക്ഷണിച്ചതോടെ നാൽപ്പത് പവനും രണ്ട് ലക്ഷം രൂപയും അടിച്ചുമാറ്റി തൊഴിലാളി മുങ്ങി: യുവതിയടക്കം മൂന്നു പേർ അറസ്റ്റിൽ
- പ്രധാനമന്ത്രിയുടെ വരുമാനം 2018 ലേക്കാൾ ഇരട്ടിയായി; സ്വന്തമായി സ്ഥലമോ, വീടോ, കാറോ ഇല്ല; ആകെ 3.02 കോടി വിലമതിക്കുന്ന സ്വത്തുക്കൾ; രാഹുൽ ഗാന്ധിക്ക് മോദിയേക്കാൾ നാലുമടങ്ങ് വരുമാനം; ആകെ ആസ്തി 20 കോടിയിലേറെ