അമ്മ മകനെ കണ്ടെത്തിയത് പോലെ ഓർബിറ്റർ തുള്ളിച്ചാടുന്ന ദിവസം വരുമോ? റോസറ്റ ഫിലെയെ കണ്ടത്തിയത് പോലെ; ചന്ദ്രയാൻ-2 ദൗത്യത്തിൽ വിക്രം ലാൻഡറുമായി ആശയവിനിമയം പുനഃ സ്ഥാപിക്കാൻ തീവ്രശ്രമം തുടർന്ന് ഇസ്രോ; വിജയം കണ്ടെത്താനുള്ള ഡെഡ്ലൈൻ രണ്ടാഴ്ച; എഞ്ചിൻ തകരാറാകാം ലാൻഡറിന്റെ വീഴ്ചയ്ക്ക് കാരണമെന്ന് ചില വിദഗ്ദ്ധർ
ന്യൂഡൽഹി: ചന്ദ്രയാൻ-2 ദൗത്യത്തിന്റെ ഭാഗമായ വിക്രം ലാൻഡറുമായി ആശയവിനിമയം പുനഃ സ്ഥാപിക്കാനുള്ള ഐഎസ്ആർഒയുടെ ശ്രമം നാല് ദിവസത്തിലേറെയായി തുടരുകയാണ്. ഈ മാസം 21 വരെ ആ ശ്രമം തുടരും. മാസങ്ങൾക്കും, വർഷങ്ങൾക്കും ശേഷം ഇത്തരത്തിൽ ബന്ധം പുനഃ സ്ഥാപിച്ച നിരവധി ഉദാഹരണങ്ങളുണ്ട് ചരിത്രത്തിൽ. ഇതുവരെയുള്ള വിലയിരുത്തൽ പ്രകാരം ചന്ദ്രയാൻ-2 ഭാഗിക വിജയമാണ്. വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ ഏതവസ്ഥയിലാണെന്ന അറിവായിട്ടില്ല. റോവർ ഇപ്പോഴും ഉള്ളിൽ തന്നെ.
ചില വിദഗ്ധരുടെ അഭിപ്രായപ്രകാരം എഞ്ചിൻ തകാറാവാം ലാൻഡറുമായുള്ള ആശയവിനിമയം നഷ്ടമാകാൻ കാരണം, ലാൻഡറിന് എന്താണ് സംഭവിച്ചിരിക്കുന്നതെന്ന് ഇസ്രോ ഔദ്യോഗികമായി വെളിപ്പെടുത്താതെ ഇക്കാര്യത്തിൽ അന്തിമ നിഗമനങ്ങൾക്ക് സാധ്യതയുമില്ല. ഓർബിറ്റർ വഴി ചിത്രം ലഭിച്ചെങ്കിലും ലാൻഡറിന്റെ അവസ്ഥയെ കുറിച്ച് ഒന്നും അറിവായിട്ടില്ല. നശിപ്പിക്കപ്പെട്ടതാണോ അതോ ഇപ്പോഴും കേടുപാടുകൾ സംഭവിക്കാതെ ഇരിക്കുന്നുണ്ടോ എന്നത് സംബന്ധിച്ച് വ്യക്തതയില്ല.
ലാൻഡറുമായുള്ള ബന്ധം പുനഃസ്ഥാപിക്കുന്ന കാര്യത്തിൽ നേരിയ പ്രതീക്ഷയുണ്ടെന്നാണ് ഗവേഷകർ പറയുന്നത്. ഈ സാഹചര്യത്തിൽ ലാൻഡറിൽ നിന്നു ഏതു നിമിഷവും സിഗ്നലുകൾ ലഭിച്ചേക്കാം. ബന്ധം സ്ഥാപിക്കാനുള്ള സാധ്യതയ്ക്ക് സമയപരിധിയുണ്ട്. അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ ഇക്കാര്യത്തിൽ വിജയിക്കേണ്ടതുണ്ട്. കാരണം ഇതിനുശേഷം ചന്ദ്രൻ ഒരു ചാന്ദ്ര രാത്രിയിലേക്ക് പ്രവേശിക്കും. ടച്ച്ഡൗൺ ചെയ്ത ദിവസം മുതൽ 14 ദിവസത്തേക്ക് മാത്രമേ ലാൻഡറും റോവറും പ്രവർത്തിക്കൂ എന്ന കാര്യം ഓർമിക്കുക. ചാന്ദ്ര ദിനങ്ങളും രാത്രികളും 14 ഭൗമദിനങ്ങൾക്ക് തുല്യമാണ്. ചന്ദ്രനിലെ രാത്രികൾ ഏറെ തണുപ്പേറിയതാണ്. പ്രത്യേകിച്ച് വിക്രം ലാൻഡർ കിടക്കുന്ന ദക്ഷിണധ്രുവ പ്രദേശത്ത്. താപനില മൈനസ് 200 ഡിഗ്രി സെൽഷ്യസ് വരെ താഴാം. ലാൻഡറിലെ സംവിധാനങ്ങൾ അത്തരം താപനിലയെ നേരിടാൻ രൂപകൽപന ചെയ്തിട്ടില്ല. ഇലക്ട്രോണിക്സ് പ്രവർത്തിക്കില്ല, ഇതോടെ അവ ശാശ്വതമായി തകരാറിലാകും. ഇതിനാൽ തന്നെ അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ ഒരു ബന്ധവും സ്ഥാപിക്കാനായില്ലെങ്കിൽ പ്രതീക്ഷ കൈവിടേണ്ടി വരും.
ബഹിരാകാശ ദൗത്യങ്ങളിൽ തടസ്സം നേരിടുന്നത് ഇതാദ്യമല്ലല്ലോ. എല്ലാ ദൗത്യങ്ങൾക്കും തടസ്സങ്ങളുടേതായ ചില നിമിഷങ്ങളുണ്ടാകും. യൂറോപ്യൻ സ്പേസ് ഏജൻസിയുടെ റോസറ്റ-ഫിലെ ദൗത്യം ഉദാഹരണം. 2016 സെപ്റ്റംബറിലാണ് ആ അത്ഭുതം സംഭവിച്ചത്. ബഹിരാകാശ പേടകമായ റോസറ്റയിൽ നിന്നയച്ച നിരീക്ഷണ റോബോട്ടായ ഫിലെ ലാൻഡറുമായി ബന്ധം പുനഃ സ്ഥാപിച്ചു. ഛിന്നഗ്രഹമായ 67പിയെക്കുറിച്ചു പഠിക്കാനുള്ള യൂറോപ്യൻ സ്പേസ് ഏജൻസിയുടെ ദൗത്യമായിരുന്നു റോസറ്റഫിലെ. 67 പിയുടെ ഉപരിതലത്തിൽ 2014 അവസാനം ഇടിച്ചിറിങ്ങിയ ഫിലെയെ രണ്ടുവർഷത്തോളമായി കാണാനില്ലായിരുന്നു. ലാൻഡിങ്ങിൽ ഉണ്ടായ തകരാറുകൾ മൂലം ബാറ്ററി ചാർജ് തീർന്ന് ഉറക്കമായിരുന്നു ഫിലെ.
എന്നാൽ, 67 പിയുടെ സമീപത്തുകൂടി കടന്നുപോയ റോസറ്റയുടെ ക്യാമറക്കണ്ണുകളിൽ ഫിലെ തെളിഞ്ഞു. റോസറ്റ ഭൂമിയിലേക്കയച്ച ഈ ചിത്രങ്ങളിൽനിന്നു ഗവേഷകർ കണ്ടെത്തി ഛിന്നഗ്രഹത്തിലെ ഗർത്തത്തിൽ കിടക്കുകയാണു ഫിലെ. ഇനിയൊരിക്കലും ഫിലെയെ കണ്ടെത്താൻ കഴിയില്ലെന്നു കരുതിയിരിക്കുമ്പോഴാണു റോസറ്റയിൽനിന്നു സന്തോഷചിത്രമെത്തിയത്. ഛിന്നഗ്രഹത്തിന്റെ 2.7 കിലോമീറ്റർ അടുത്തുകൂടി റോസറ്റ സഞ്ചരിക്കുമ്പോൾ എടുത്ത ചിത്രങ്ങളിലാണു ഫിലെയെ കണ്ടെത്തിയത്.
ഫിലെയെ കണ്ട് തുള്ളിച്ചാടിയ റോസറ്റ
ഭൂമിയിൽ ജീവൻ എങ്ങനെയുണ്ടായി എന്നതിന്റെ വേരുകൾ തേടിയാണു 2004ൽ യൂറോപ്യൻ സ്പേസ് ഏജൻസി, 67 പി എന്ന ഛിന്നഗ്രഹത്തെക്കുറിച്ചു പഠിക്കാൻ റോസറ്റ വിക്ഷേപിക്കുന്നത്. ഭൂമിയിലേക്കു ജലമെത്തിക്കുന്നതിലും ജീവനു കാരണമാകുന്നതിലും വാൽനക്ഷത്രങ്ങൾ നിർണായക പങ്കുവഹിച്ചിട്ടുണ്ടെന്ന വാദത്തിന്റെ പൊരുൾ തേടുകയായിരുന്നു ലക്ഷ്യം. 650 കോടി യുഎസ് ഡോളറാണ് ഈ ദൗത്യത്തിന്റെ ചെലവ്.ഒരു വാൽനക്ഷത്രത്തിൽ ഇറങ്ങുന്ന ആദ്യ പേടകമാണു ഫിലെ. വാൽനക്ഷത്രത്തിന്റെ അന്തരീക്ഷത്തിൽ കാർബണിക തന്മാത്രകളുടെ സാന്നിധ്യം ഫിലെ പേടകം കണ്ടെത്തി. കാർബണിക തന്മാത്രകളെ ജീവന്റെ ആദ്യ തെളിവായാണു കരുതുന്നത്.
2004 മാർച്ചിലാണു റോസറ്റ വിക്ഷേപിക്കുന്നത്. 10 വർഷം കൊണ്ട് 600 കോടി കിലോമീറ്റർ സഞ്ചരിച്ചു. 2014 ഓഗസ്റ്റിൽ ഛിന്നഗ്രഹത്തിന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ചു. 2014 നവംബറിൽ റോസറ്റയിൽനിന്നു ഫിലെ വിക്ഷേപിച്ചു. എന്നാൽ ഛിന്നഗ്രഹത്തിന്റെ ഉപരിതലത്തിൽ ഉറച്ചുനിൽക്കാൻ ഫിലെയ്ക്കു കഴിഞ്ഞില്ല. പലതവണ ഇതു തട്ടിത്തെറിച്ച് ഇരുണ്ട കുഴിയിൽ വീണു. അങ്ങനെ കേടുപാടുകളുണ്ടായി. സൗരോർജം കൊണ്ടാണു ഫിലെ പ്രവർത്തിക്കേണ്ടിയിരുന്നത്.
എന്നാൽ ലാൻഡിങ് തെറ്റിയതോടെ ബാറ്ററികൾ അടിയിലായിപ്പോയി. സൂര്യപ്രകാശം കിട്ടാത്ത അവസ്ഥ. എങ്കിലും ആദ്യത്തെ 57 മണിക്കൂറിൽ ഫിലെ പ്രവർത്തിച്ചു. ചിത്രങ്ങളും വിവരങ്ങളും ഭൂമിയിലേക്ക് അയച്ചു.പിന്നീടു ബാറ്ററി ചാർജ് തീർന്ന് ഉറക്കമായി. 2015 ജൂണിൽ അപ്രതീക്ഷിതമായി ഫിലെ വീണ്ടും ഉണർന്നു. ഭൂമിയിലേക്ക് എട്ടു സന്ദേശങ്ങൾ അയച്ചു. എന്നാൽ ഇത് അധികം നീണ്ടില്ല. 2015 ജൂലൈയിൽ വീണ്ടും നിശ്ശബ്ദമായി. വാഷിങ് മെഷീന്റെ വലുപ്പവും 100 കിലോ തൂക്കവുമാണു ഫിലെയ്ക്ക്. പിന്നീട് റോസറ്റയും ഛിന്നഗ്രഹത്തിലേക്ക് തന്നെ പതിച്ചു.
MNM Recommends
-
ചെറുകുന്നിൽ കാർ ലോറിയിലിടിച്ച് ഭീമനടി സ്വദേശികളായ അഞ്ചുപേർ കൊല്ലപ്പെട്ടത് കോഴിക്കോട് കൃപാലയം ഹോസ്റ്റലിൽ അന്തേവാസികളെ സന്ദർശിച്ചു മടങ്ങും വഴി; മരിച്ചവർ നാട്ടുകാരുടെ പ്രിയപ്പെട്ടവർ; ദുരന്തത്തിൽ നടുങ്ങി കണ്ണൂർ -
കരിപ്പൂരിൽ അത്യാധുനിക സംവിധാനങ്ങളോടുകൂടിയ പ്രവേശനകവാടവും ചെക്കിങ് കൗണ്ടറുകളും വരുന്നു; നിർമ്മാണപ്രവർത്തനങ്ങൾ അവസാനഘട്ടത്തിൽ -
നിയന്ത്രണം വിട്ട് കാറിൽ ഇടിച്ചത് പിറകേ വന്ന ലോറി; ഇടിയുടെ ആഘാതത്തിൽ ദിശ തെറ്റി ആ കാർ ഇടിച്ചു കയറിയത് ഗ്യാസ് സിലിണ്ടറുമായി പോയ ലോറിയിൽ; കാറിന്റെ ബോണറ്റ് ഉൾപ്പെടെ ലോറിക്ക് അടിയിലായി; ബോഡി ഒടിഞ്ഞു രണ്ടായി; കണ്ണപുരത്തെ ദുരന്തം സ്ഥിര അപകട മേഖലയിൽ -
ബുദ്ധിമാന്ദ്യമുള്ള പതിനഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; പുറത്തുപറഞ്ഞാൽ കൊല്ലുമെന്നു ഭീഷണിപ്പെടുത്തി; 44കാരന് വിവിധ വകുപ്പുകളിലായി 106 വർഷം തടവും പിഴയും -
കോവിഡ് വാക്സിൻ അപൂർവ്വമായ പാർശ്വഫലങ്ങൾ ഉണ്ടാക്കിയേക്കാം എന്ന് നിർമ്മാതാക്കൾ; കോവിഷീൽഡ് പോലുള്ള വാക്സിനുകൾ പാർശ്വഫലങ്ങൾക്ക് കാരണമായേക്കാം എന്ന് അസ്ട്ര സെനെക് സമ്മതിക്കുന്നത് ഇതാദ്യമായി; തുറന്നു പറച്ചിൽ നടത്തിയത് കോടതിയിൽ കേസ് വിചാരണക്കിടെ -
ചെന്നൈയിൽ മലയാളി ദമ്പതികളെ കഴുത്തറുത്തുകൊലപ്പെടുത്തിയ സംഭവം; പകയ്ക്കു കാരണം പ്രതിയുടെ സ്വഭാവദൂഷ്യം പുറത്തറിഞ്ഞതിലുള്ള വൈരാഗ്യം; മരുന്നു വാങ്ങിയതിന്റെ പണം ഗൂഗിൾപേ ചെയ്തതിനെ ചൊല്ലിയുള്ള തർക്കവും വൈരാഗ്യമായി -
വിശ്വാസമില്ലെങ്കിൽ രാജിയെന്ന് ഇപി; ലോക്സഭയിൽ രണ്ടക്ക വിജയം ഉണ്ടാകുമ്പോൾ കൺവീനറായി ഇപി തന്നെ വേണമെന്ന് പിണറായി; നിർണ്ണായകമായത് കണ്ണൂരിലെ സിപിഎം രാഷ്ട്രീയ അടിയൊഴുക്കുകളിലെ ഭയം; ഫലം വന്നാൽ വീണ്ടും അച്ചടക്ക നടപടി ഫയൽ കേന്ദ്ര കമ്മറ്റി തുറന്നേക്കും; ഇനി ഇപി പാർട്ടിയുടെ നിരീക്ഷണ വലയത്തിൽ -
പാലക്കാടിനു പിന്നാലെ തൃശൂരും ഉഷ്ണതരംഗം; അതിതീവ്ര ഉഷ്ണതരംഗ സാധ്യത കണക്കിലെടുത്ത് പാലക്കാട് ജില്ലയിൽ ഓറഞ്ച് അലർട്ട്: സംസ്ഥാനത്ത് ഈ ആഴ്ച മുഴുവൻ ഉയർന്ന ചൂട് അനുഭവപ്പെട്ടേക്കും -
അർദ്ധരാത്രിയായാൽ പവർകെട്ട് തുടങ്ങും; സ്ഥിരം പല്ലവിയായതോടെ കലിതുള്ളി നാട്ടുകാർ; പാലാരിവട്ടം കെ.എസ്.ഇ.ബി. ഓഫീസിലേക്ക് ഇരച്ചെത്തി സ്ത്രീകളും കുഞ്ഞുങ്ങളും അടക്കമുള്ളവർ -
കണ്ണൂരിൽ ഗ്യാസ് സിലിണ്ടർ ലോറിയും കാറും കൂട്ടിയിടിച്ച് അഞ്ചുപേർ മരിച്ചു; അപകടം ചെറുകുന്ന് പുന്നച്ചേരി പെട്രോൾ പമ്പിന് സമീപം തിങ്കളാഴ്ച രാത്രി 10.15 ഓടെ; മരിച്ചത് കാർ യാത്രികരായ മൂന്നുപുരുഷന്മാരും, സ്ത്രീയും കുട്ടിയും; അഞ്ചുപേരും കാസർകോട് സ്വദേശികൾ; പുറത്തെടുത്തത് കാർ വെട്ടിപ്പൊളിച്ച് -
തൃശൂരിൽ തോറ്റുപോകുമെന്ന സൂചന സുരേഷ് ഗോപിയിൽ നിന്ന് തന്നെ കിട്ടി; അദ്ദേഹത്തിന്റെ സന്ദേഹം പറഞ്ഞപ്പോൾ, സുരേഷ് ഗോപി തോറ്റുപോകുമെന്ന് താൻ പറഞ്ഞു പോയി എന്നും വെള്ളാപ്പള്ളി -
സംസ്ഥാനത്ത് ബിജെപിക്ക് മൂന്നുമുതൽ അഞ്ചുവരെ സീറ്റ് കിട്ടാം; രണ്ടെണ്ണം കൂടി വേണമെങ്കിലും കിട്ടാമെന്നും പി സി ജോർജ് -
വരുണിന്റെ വിക്കറ്റ് വേട്ടയും, ഫിൽ സാൾട്ടിന്റെ തകർപ്പൻ അർദ്ധ സെഞ്ചുറിയും; ഡൽഹിയെ 7 വിക്കറ്റിന് നിഷ്പ്രഭരാക്കി കൊൽക്കത്തയ്ക്ക് 7 വിക്കറ്റിന്റെ കൂറ്റൻ ജയം; റിഷഭ് പന്തിനും ടീമിനും നിരാശ -
ഊട്ടി, കൊടൈക്കനാൽ യാത്ര പഴയത് പോലെ എളുപ്പമാകില്ല; വിനോദ സഞ്ചാരികളുടെ സന്ദർശനത്തിന് ഇ-പാസ് ഏർപ്പെടുത്തണമെന്ന് ഹൈക്കോടതി; അപേക്ഷകർക്ക് ടോൾ ചാർജും ഓൺലൈനായി അടയ്ക്കാം -
ഞാൻ ഒരു മഹാപാപി ആയതുകൊണ്ടാകാം അദ്ദേഹം എന്നെ ബന്ധപ്പെട്ടത്; ലാവ്ലിൻ കേസിൽ പിണറായി എന്റെ സഹായം തേടി; കേസ് ഹൈക്കോടതി ബഞ്ചിൽ നിന്ന് മാറ്റി വയ്ക്കാൻ സമീപിച്ചു; ഗുരുതര ആരോപണവുമായി ടി ജി നന്ദകുമാർ -
'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ -
ജസ്റ്റിൻ ട്രൂഡോ വേദിയിലേക്ക് കയറുമ്പോഴും സംസാരിക്കുമ്പോഴും ഖലിസ്ഥാൻ സിന്ദാബാദ് മുദ്രാവാക്യം വിളി; ടൊറന്റോയിലെ ഖലിസ്ഥാൻ അനുകൂല പരിപാടിയിൽ ട്രൂഡോ അടക്കമുള്ള നേതാക്കൾ പങ്കെടുത്തതിൽ ഇന്ത്യക്ക് കടുത്ത പ്രതിഷേധം; കനേഡിയൻ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി -
ഒറ്റരാത്രി കവർന്നത് എട്ട് സ്മാർട്ട് ഫോണുകൾ; ഇതര സംസ്ഥാന തൊഴിലാളിയായ മോഷ്ടാവ് ശാസ്ത്രീയ അന്വേഷണത്തിലൂടെ പിടിയിൽ -
ഇ.പി ജയരാജനുള്ള സിപിഎം സംരക്ഷണം ബിജെപി സ്വാധീനം സംസ്ഥാന സെക്രട്ടേറിയറ്റിലും പ്രതിഫലിച്ചതിനാൽ; ഇ.പിക്കെതിരെ അച്ചടക്ക വാളോങ്ങിയാൽ താനും പെടുമെന്ന ബോധ്യം മുഖ്യമന്ത്രിക്കുണ്ട്; ശിവനും പാപിയാകുമെന്ന് പറഞ്ഞവർ ഇപ്പോഴത് വിഴുങ്ങി; സിപിഎമ്മിനെയും മുഖ്യമന്ത്രിയെയും പരിഹസിച്ചു കെ സുധാകരൻ -
ജാക്കി തെന്നി കാർ തലയിൽ വീണ് അപകടം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
Most Read
- തൃശൂരിൽ തോറ്റുപോകുമെന്ന സൂചന സുരേഷ് ഗോപിയിൽ നിന്ന് തന്നെ കിട്ടി; അദ്ദേഹത്തിന്റെ സന്ദേഹം പറഞ്ഞപ്പോൾ, സുരേഷ് ഗോപി തോറ്റുപോകുമെന്ന് താൻ പറഞ്ഞു പോയി എന്നും വെള്ളാപ്പള്ളി
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- നവ്യാനായരെ പ്രണയിച്ച ബാല്യം; സിന്തറ്റിക്ക് ലഹരി തുലച്ച യൗവനം; സ്വന്തം വിവാഹത്തിന് എത്തിയതുപോലും ഫിറ്റായി; മകൾ ജനിച്ചതോടെ എല്ലാറ്റിൽ നിന്നും മോചനം; പടങ്ങൾ അടിക്കടി പൊട്ടുമ്പോഴും അഭിമുഖങ്ങളിലൂടെ സൂപ്പർ സ്റ്റാർ! ധ്യാൻ ശ്രീനിവാസൻ സമാന്തര സിനിമാ ഇൻഡസ്ട്രിയാവുമ്പോൾ
- ഞാൻ ഒരു മഹാപാപി ആയതുകൊണ്ടാകാം അദ്ദേഹം എന്നെ ബന്ധപ്പെട്ടത്; ലാവ്ലിൻ കേസിൽ പിണറായി എന്റെ സഹായം തേടി; കേസ് ഹൈക്കോടതി ബഞ്ചിൽ നിന്ന് മാറ്റി വയ്ക്കാൻ സമീപിച്ചു; ഗുരുതര ആരോപണവുമായി ടി ജി നന്ദകുമാർ
- സംസ്ഥാനത്ത് ബിജെപിക്ക് മൂന്നുമുതൽ അഞ്ചുവരെ സീറ്റ് കിട്ടാം; രണ്ടെണ്ണം കൂടി വേണമെങ്കിലും കിട്ടാമെന്നും പി സി ജോർജ്
- കണ്ണൂരിൽ ഗ്യാസ് സിലിണ്ടർ ലോറിയും കാറും കൂട്ടിയിടിച്ച് അഞ്ചുപേർ മരിച്ചു; അപകടം ചെറുകുന്ന് പുന്നച്ചേരി പെട്രോൾ പമ്പിന് സമീപം തിങ്കളാഴ്ച രാത്രി 10.15 ഓടെ; മരിച്ചത് കാർ യാത്രികരായ മൂന്നുപുരുഷന്മാരും, സ്ത്രീയും കുട്ടിയും; അഞ്ചുപേരും കാസർകോട് സ്വദേശികൾ; പുറത്തെടുത്തത് കാർ വെട്ടിപ്പൊളിച്ച്
- 'ചീത്ത വിളികൾ കേട്ട് ഓടിയാൽ കിട്ടുന്ന ശമ്പളമാണ് 715 രൂപ; എന്റെ ആകെയുള്ള വരുമാന മാർഗ്ഗമായിരുന്നു; എന്റെ ജോലി കളയിക്കുമെന്ന് മേയർ ഭീഷണിപ്പെടുത്തി; എല്ലാവരുടെ മുന്നിലും നാണം കെടുത്തിക്കൊണ്ടിരിക്കുകയാണ് : ജോലിയിൽ നിന്ന് മാറ്റി നിർത്തിയതോടെ സങ്കടപ്പെട്ട് കെഎസ്ആർടിസി ഡ്രൈവർ യദു
- ഊട്ടി, കൊടൈക്കനാൽ യാത്ര പഴയത് പോലെ എളുപ്പമാകില്ല; വിനോദ സഞ്ചാരികളുടെ സന്ദർശനത്തിന് ഇ-പാസ് ഏർപ്പെടുത്തണമെന്ന് ഹൈക്കോടതി; അപേക്ഷകർക്ക് ടോൾ ചാർജും ഓൺലൈനായി അടയ്ക്കാം
- ടി20 ലോകകപ്പ്: സഞ്ജു സാംസണെ പ്രധാന വിക്കറ്റ് കീപ്പർ ബാറ്ററായി പരിഗണിക്കുന്നു; കെ എൽ രാഹുലും റിഷബ് പന്തും പരിഗണനയിലെന്ന് റിപ്പോർട്ട്
- ജസ്റ്റിൻ ട്രൂഡോ വേദിയിലേക്ക് കയറുമ്പോഴും സംസാരിക്കുമ്പോഴും ഖലിസ്ഥാൻ സിന്ദാബാദ് മുദ്രാവാക്യം വിളി; ടൊറന്റോയിലെ ഖലിസ്ഥാൻ അനുകൂല പരിപാടിയിൽ ട്രൂഡോ അടക്കമുള്ള നേതാക്കൾ പങ്കെടുത്തതിൽ ഇന്ത്യക്ക് കടുത്ത പ്രതിഷേധം; കനേഡിയൻ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി