ബിഷപ്പുമാരോട് കന്യാസ്ത്രീ പരാതി പറഞ്ഞപ്പോൾ ശാരീരിക പീഡനം നടന്നതായി ആരോപിച്ചില്ല; അശ്ലീലച്ചുവയുള്ള സന്ദേശങ്ങൾ അയക്കുന്നു എന്നു പറഞ്ഞു; 13 തവണ പീഡിപ്പിച്ചു എന്നു പറഞ്ഞത് മെഡിക്കൽ പരിശോധനകൾക്ക് ശേഷം; പരാതി നൽകിയതിലെ കാലതാമസവും കണക്കിലെടുത്തു കോടതി; കന്യാസ്ത്രീയുടെ മൊഴികൾ എന്തുകൊണ്ട് വിശ്വാസ യോഗ്യമില്ലെന്ന് കോടതി പറയാൻ കാരണങ്ങൾ ഇങ്ങനെ
കോട്ടയം: പീഡന കേസിൽ നിന്നും ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കി കൊണ്ടുള്ള വിധി പ്രസ്താവത്തിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നു. കന്യാസ്ത്രീയുടെ മൊഴിയെ പൂർണ്ണമായും വിശ്വാസത്തിൽ എടുക്കാൻ കോടതി തയ്യാറായില്ലെന്നാണ് വിധി പ്രസ്താവത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. പരാതി നൽകിയ കന്യാസ്ത്രീയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യും വിധത്തിലാണ് വിധി ഉണ്ടായിരിക്കുന്നത്.
ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കൽ പീഡിപ്പിച്ചു എന്നാരോപിച്ചു കന്യാസ്ത്രീ നൽകിയ വിവിധ മൊഴികളിൽ പൊരുത്തക്കേടുകൾ ഉണ്ടെന്നു കോടതിയുടെ കണ്ടെത്തൽ. 21 പോയിന്റുകൾ അക്കമിട്ടു നിരത്തിയാണു കന്യാസ്ത്രീയുടെ മൊഴിയിലെ പൊരുത്തക്കേടുകൾ വിധിയിൽ ചൂണ്ടിക്കാട്ടിയത്. 13 തവണ പീഡിപ്പിക്കപ്പെട്ടു എന്ന കന്യാസ്ത്രീയുടെ ആദ്യ ആരോപണത്തെ തന്നെ കോടതി തള്ളുന്നുണ്ട്. ഇതിനായി കോടതി ചൂണ്ടിക്കാട്ടുന്നതാകട്ടെ ഇര ബിഷപ്പുമാർക്ക് മുമ്പാകെ പരാതി പറഞ്ഞപ്പോൾ പീഡനം എന്ന ആരോപണം ഉന്നയിച്ചില്ല എന്നതാണ്.
അതിനാൽ ഇരയുടെ മൊഴി മാത്രം കണക്കിലെടുക്കാൻ കഴിയില്ലെന്നു വിധിന്യായത്തിലുണ്ട്. ഇരയുടെ മൊഴിക്കു പുറമേ കേസ് തെളിയിക്കുന്നതിനു ശക്തമായ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞില്ല. പ്രതിഭാഗം സമർപ്പിച്ച രേഖകൾ കേസ് സംബന്ധിച്ചു സംശയം ജനിപ്പിക്കുന്നു.
കുറവിലങ്ങാട് പൊലീസ് സ്റ്റേഷനിൽ നൽകിയ ആദ്യ മൊഴിയിൽ 13 തവണ ലൈംഗികപീഡനം നടന്നു എന്നു വ്യക്തമാക്കിയിട്ടില്ല. മെഡിക്കൽ പരിശോധനയ്ക്കു ശേഷമാണ് ഇക്കാര്യം മൊഴി നൽകിയത്. ബിഷപ്പുമാർക്ക് അടക്കം ആദ്യം നൽകിയ പരാതിയിൽ ശാരീരിക പീഡനം നടന്നതായി ആരോപിച്ചിട്ടില്ല. അശ്ലീലച്ചുവയുള്ള സന്ദേശങ്ങൾ അയയ്ക്കുന്നു എന്നു മാത്രമാണു വ്യക്തമാക്കിയത്. എന്നാൽ ശാരീരിക പീഡനം നടന്നെന്നു മൊഴി നൽകിയ തീയതികൾക്കു ശേഷമാണ് ഈ പരാതികൾ നൽകിയിരിക്കുന്നതെന്നു കണ്ടെത്തി.
13 തവണ പീഡിപ്പിക്കപ്പെട്ടെന്ന കന്യാസ്ത്രീ പിന്നീട് എന്തിനാണ് പ്രതിയായ ഫ്രാങ്കോയ്ക്ക് ഒപ്പം യാത്ര ചെയ്തതും പൊതു ചടങ്ങുകളിൽ പങ്കെടുക്കുകയും ചെയ്തെന്ന ചോദ്യമാണ് കോടതി വിധി പ്രസ്താനത്തിൽ ചൂണ്ടിക്കാട്ടുന്നത്. ഫ്രാങ്കോ പ്രതികാരം കാട്ടിയെന്ന ഇരയുടെ മൊഴിയെ ഒത്തുതീർപ്പിന് വഴങ്ങാത്തത് അധികാരക്കൊതി കൊണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. മൊഴി മാത്രം വിശ്വസിച്ച് വിധി കൽപ്പിക്കാനാവില്ല എന്ന് മാത്രമല്ല, നെല്ലും പതിരും വേർതിരിക്കാനാവാത്ത കേസിൽ തെളിവുകൾ തള്ളിക്കളയേണ്ടിവരുമെന്നുമാണ് കോടതി പറയുന്നത്.
ബിഷപ്പിനെതിരെ പരാതി ഉന്നയിക്കുന്ന അതേഘട്ടത്തിൽ തന്നെ പരാതിക്കാരിയും ഒപ്പമുള്ള കന്യാസ്ത്രീകളും തങ്ങൾക്ക് വേറൊരു മഠം അനുവദിച്ചാൽ ഈ പരാതി ഒത്തുതീർപ്പാക്കാം എന്ന് അവർ പറഞ്ഞതായും വിധിയിൽ പറയുന്നു. കന്യാസ്ത്രീ ലൈംഗികമായി ഉപയോഗിക്കപ്പെട്ടു എന്നതിൽ സംശയമില്ല. പക്ഷേ ബിഷപ്പുമായി ബന്ധപ്പെട്ടുള്ള കേസ് വരും മുൻപേ ഇവർക്കെതിരെ പല പരാതികളും വന്നു. പരാതിക്കാരിയുടെ ഒരു ബന്ധു തന്നെ അവർക്കെതിരെ പരാതിയുമായി വന്നിരുന്നു.
കേസ് നടത്തിപ്പിൽ പ്രോസിക്യൂഷന്റെ ഭാഗത്തും പല വീഴ്ചകളും ഉണ്ട്. കന്യാസ്ത്രീക്ക് ബിഷപ്പുമായല്ല മറ്റു പലരുമായിട്ടായിരുന്നു ബന്ധം എന്നാണ് പ്രതിഭാഗം വാദിച്ചത്. ഈ വാദത്തെ ഖണ്ഡിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല. കന്യാസ്ത്രീയുടെ മൊബൈൽ ഫോണടക്കം പരിശോധിച്ചാൽ ഇക്കാര്യത്തിൽ വ്യക്തത വരുമായിരുന്നുവെന്ന് പ്രതിഭാഗം പറയുന്നുണ്ട്.
മെഡിക്കൽ റിപ്പോർട്ടിലും തിരുത്തലുകൾ സംഭവിച്ചു. കന്യാസ്ത്രീയുടെ ഫോൺ തെളിവുകൾ ഹാജരാക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടു. കന്യാസ്ത്രീയുടെ ബന്ധു നൽകിയ പരാതിയും കോടതി പരിഗണനയിൽ എടുത്തു. പരാതി നൽകുന്നതിൽ വന്ന കാലതാമസം വിശദീകരിക്കാൻ പരാതിക്കാരിക്കു വ്യക്തമായി സാധിച്ചില്ലെന്നും കണ്ടെത്തലുണ്ട്. ഇതു സംബന്ധിച്ചു പ്രതിഭാഗം ഹാജരാക്കിയ ദൃശ്യമാധ്യമത്തിലെ ഇന്റർവ്യൂ സംബന്ധിച്ചും പരാമർശമുണ്ട്. ബിഷപ്പിനെതിരെ പരാതി നൽകിയപ്പോൾ കേസ് ഒത്തുതീർപ്പാക്കുന്നതിനല്ലേ ബിഷപ് ശ്രമിക്കൂവെന്ന ചോദ്യത്തെ മില്യൻ ഡോളർ ചോദ്യം എന്നു കോടതി വിശേഷിപ്പിച്ചു. 289 പേജുള്ളതാണു വിധിന്യായം.
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ ഇന്നലെയാണ് കോടതി കുറ്റവിമുക്തനാക്കിയിരുന്നു. പ്രോസിക്യൂഷൻ ചുമത്തിയ ഏഴുകുറ്റങ്ങളും നിലനിൽക്കില്ലെന്ന് വ്യക്തമാക്കി കോട്ടയം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ബിഷപ്പിനെ വെറുതെവിട്ടത്. ഞെട്ടിക്കുന്ന വിധിയെന്നും അപ്പീൽ പോകുമെന്നും പ്രോസിക്യൂഷൻ അറിയിച്ചു. കള്ളപ്പരാതി പൊളിഞ്ഞെന്നായിരുന്നു പ്രതിഭാഗം പ്രതികരണം.
പ്രതി കുറ്റവിമുക്തൻ എന്ന ഒറ്റ വാക്കിലാണ് കോട്ടയം അഡിഷണൽ സെഷൻസ് കോടതി ജഡ്ജ് ജി.ഗോപകുമാർ വിധി പറഞ്ഞത്. ദൈവത്തിന് സ്തുതിയെന്നായിരുന്നു വിധിയോടുള്ള ഫ്രാങ്കോയുടെ പ്രതികരണം. കോടതി ചേംബറിൽ നിന്ന് കേട്ട ആ ഒറ്റവാക്കിന്റെ ആഹ്ലാദത്തിൽ ബിഷപ്പ് പുറത്തിറങ്ങി. വേണ്ടത്ര തെളിവുകളുടെ അഭാവത്തിലാണ് ബിഷപ്പിനെ വെറുതെ വിട്ടതെന്ന് പ്രതിഭാഗം അഭിഭാഷകർ പറഞ്ഞു.
കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീയെ ബിഷപ്പെന്ന തന്റെ അധികാരമുപയോഗിച്ച് ബലാതംസംഗം ചെയ്തെന്നും 2014 മുതൽ 16 വരെയുള്ള കാലഘട്ടത്തിൽ തുടർച്ചയായി ബലാത്സംഗത്തിന് ഇരയാക്കിയെന്നുമായിരുന്നു കോടതിയിൽ പ്രധാന പ്രോസിക്യൂഷൻ വാദം.ഇരയെ തടഞ്ഞുവെച്ചെന്നും പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നുമായിരുന്നു മറ്റാരോപണങ്ങൾ. ഏന്നാൽ ഇതൊന്നും തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല എന്ന് വ്യക്തമാക്കിയാണ് കോടതി ബിഷപ്പ് ഫ്രാങ്കോയെ വെറുതെവിട്ടത്.
MNM Recommends
-
വീട്ടുജോലിക്കാരിയുടെ പീഡന പരാതി; മൂന്ന് തവണ നോട്ടീസ് നൽകിയിട്ടും ചോദ്യം ചെയ്യലിന് ഹാജരായില്ല; പ്രജ്വലിനു പിന്നാലെ എച്ച്.ഡി.രേവണ്ണയ്ക്കെതിരെയും ലുക്കൗട്ട് നോട്ടിസ്; ഇരയായ യുവതിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചതിനും കേസ് -
എന്തുസംഭവിക്കുമെന്ന് അറിയാതെ കപ്പലിൽ കഴിഞ്ഞത് 20 നാളുകൾ; ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കം എല്ലാ ജീവനക്കാരെയും വിട്ടയച്ചു; 24 പേരെയും വിട്ടയച്ചത് മാനുഷിക പരിഗണന വച്ചെന്ന് ഇറാൻ വിദേശകാര്യ മന്ത്രി -
പയ്യന്നൂരിൽ ഒരേ കള്ളൻ സൂപ്പർ മാർക്കറ്റിൽ കയറിയത് നാലുതവണ; സി.സി.ടി.വി ദൃശ്യം കിട്ടിയിട്ടും മോഷ്ടാവിനെ പിടികൂടാനാവാതെ പൊലീസ് ഇരുട്ടിൽ തപ്പുന്നു -
മൂന്ന് വിക്കറ്റുകളുമായി കൊൽക്കത്തയെ വിറപ്പിച്ച് ബുമ്രയും തുഷാരയും; അർധ സെഞ്ചുറിയുമായി വെങ്കടേഷ് അയ്യരുടെ ചെറുത്തു നിൽപ്പ്; രണ്ടക്കം കടന്നത് മൂന്ന് പേർ മാത്രം; നിർണായക മത്സരത്തിൽ മുംബൈയ്ക്ക് 170 റൺസ് വിജയലക്ഷ്യം -
ഹൈറിച്ച് നിക്ഷേപ തട്ടിപ്പ്: കണ്ണൂരിൽ കോടികൾ കമ്മിഷൻ കൈപ്പറ്റിയ 39 പേർക്കെതിരെ കേസ് -
വ്യാഴാഴ്ച രാത്രി ഓട്ടോയുമായി വീട്ടിൽ നിന്ന് പോയി; വെള്ളിയാഴ്ച രാവിലെ മൃതദേഹം ഓട്ടോയ്ക്കുള്ളിൽ കണ്ടെത്തി; അടൂരിൽ ഓട്ടോഡ്രൈവറുടെ മരണത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ് -
നിലയ്ക്കൽ ബേസ് ക്യാമ്പിലെ ഇൻസിനേറ്ററിന്റെ പമ്പും മോട്ടോറുകളും മോഷ്ടിച്ച് കടത്തി; മൂന്നു യുവാക്കളെ പമ്പ പൊലീസ് അറസ്റ്റ് ചെയ്തു -
ആമസോൺ കവറിന്റെ ക്യൂ ആർ കോഡ് സ്കാൻ ചെയ്ത് ഏതു ഫ്ളാറ്റെന്ന് തിരിച്ചറിഞ്ഞു; പൊലീസെത്തുമ്പോൾ യുവതി മാനസികമായി തളർന്ന നിലയിൽ; ഗർഭിണിയായത് തൃശ്ശൂർ സ്വദേശിയായ നർത്തകനുമായുള്ള ബന്ധത്താൽ; കുറേ മാസങ്ങളായി ഇയാളെക്കുറിച്ച് വിവരമില്ലെന്നും യുവതിയുടെ മൊഴി; നവജാത ശിശുവിന്റെ കൊലപാതകത്തിനൊപ്പം ബലാത്സംഗത്തിന് കൂടി കേസെടുക്കും; പ്രതി നിരീക്ഷണത്തിൽ -
അടൂരിൽ ഹോട്ടൽ ജീവനക്കാർ തമ്മിൽ വാക്കുതർക്കം; പറഞ്ഞു തീർക്കാനെത്തിയ രണ്ടു ജീവനക്കാർക്ക് മർദനം; ഒരു ഹോട്ടൽ അടിച്ചു തകർത്തു; പൊലീസ് കേസെടുത്തു -
വാഹനാപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന ഫ്രുട്സ് വ്യാപാരി മരിച്ചു -
പ്രജ്വൽ രേവണ്ണയെ കേന്ദ്രസർക്കാർ സംരക്ഷിക്കുന്നുവെന്ന് സിദ്ധരാമയ്യ; പ്രജ്വൽ ജർമനിയിൽനിന്ന് ദുബായിലേക്ക് വരുന്നതായി റിപ്പോർട്ടുകൾ -
രാത്രി പത്ത് മണി മുതൽ പുലർച്ചെ രണ്ട് മണി വരെ ആവശ്യത്തിനു മാത്രം ഉപയോഗിക്കണം; വീടുകളിൽ എ സി 26ന് മുകളിലായി സെറ്റ് ചെയ്യണം; രാത്രി 9ന് ശേഷം അലങ്കാര വിളക്കുകൾ കെടുത്തണം; റെക്കോഡ് വൈദ്യുതി ഉപഭോഗം ആയതോടെ നിയന്ത്രിക്കാൻ കെ എസ് ഇ ബി നിർദ്ദേശങ്ങൾ -
കൊച്ചിയിലെ നവജാത ശിശുവിന്റെ കൊലപാതകം അതിദാരുണം; കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ അമ്മ തൊട്ടിലടക്കമുള്ള സംവിധാനങ്ങളുണ്ട്; കുട്ടികളെ വേണ്ടാത്തവർ ഇത്തരം ക്രൂരത ചെയ്യരുത്; കേസെടുത്ത് ബാലാവകാശ കമ്മീഷൻ -
നിലനിൽപ്പിന്റെ പോരാട്ടത്തിൽ ടോസിലെ ഭാഗ്യം മുംബൈയ്ക്ക്; വാംഖഡെയിൽ കൊൽക്കത്ത ആദ്യം ബാറ്റ് ചെയ്യും; രോഹിത് ശർമ ഇംപാക്റ്റ് പ്ലയറാകും; മുഹമ്മദ് നബിക്ക് പകരം നമൻ ധിർ പ്ലേയിങ് ഇലവനിൽ -
ഡ്രൈവർ യദു ലൈംഗികാധിക്ഷേപം നടത്തുന്നത് കണ്ടില്ല; ബസ് മേയറുടെ വാഹനത്തെ മറികടന്നോ എന്നും കണ്ടില്ല; പിൻസീറ്റിൽ ആയിരുന്നതിനാൽ ഒന്നിനും വ്യക്തതയില്ലെന്നും കെ എസ് ആർ ടി സി ബസ് കണ്ടക്ടർ സുബിൻ; യാത്രക്കാർ അടക്കം ഉള്ളവരെ ചോദ്യം ചെയ്യാൻ പൊലീസ്; നിയമനടപടിക്കൊരുങ്ങി ഡ്രൈവർ -
'ഗുരുവായൂരപ്പന് മുന്നിൽ 32 വർഷങ്ങൾക്ക് മുൻപ് ഞങ്ങൾ വിവാഹിതരായി; ഇപ്പോൾ മകളുടെ വിവാഹവും ഇതേ നടയിൽ; ഗുരുവായൂരപ്പൻ എല്ലാം ഭംഗിയായി നടത്തി തന്നു': സന്തോഷം വാക്കുകളിലൂടെ പ്രകടിപ്പിക്കാൻ ആവുന്നില്ലെന്ന് ജയറാമും പാർവതിയും -
അമേഠിയിൽ മത്സരിക്കാൻ രാഹുലിന് ഭയം; ഇങ്ങനെയുള്ള ഭീരുക്കൾക്ക് വോട്ട് നൽകിയിട്ട് കാര്യമുണ്ടോയെന്ന് ജനങ്ങൾ തീരുമാനിക്കണം; കോൺഗ്രസ് പരാജയം സമ്മതിച്ചതായി സ്മൃതി ഇറാനി -
റായ്ബറേലിയിൽ രാഹുൽ ഗാന്ധിയെ പിന്തുണയ്ക്കുമെന്ന് ബിനോയ് വിശ്വം; വയനാട്ടിലേക്ക് രാഹുലിനെ പോലൊരാളെ സമ്മർദ്ദം ചെലുത്തി മത്സരിക്കാൻ പറഞ്ഞയച്ചത് രാഷ്ട്രീയ മണ്ടത്തരമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി -
മുൻ കാമുകിയെ വിവാഹം ചെയ്തതിന്റെ പക; ഭർത്താവിന്റെ വീട്ടിലേക്ക് പാഴ്സൽ ബോംബ് അയച്ചു; തുറന്നപ്പോൾ പൊട്ടിത്തെറിച്ച് ഭർത്താവും മകളും മരിച്ചു; പ്രതി പിടിയിൽ
Most Read
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന ആൻ റോയ്
- ഒരു ദിവസം പ്രായമുള്ള ചോരക്കുഞ്ഞിനെ വലിച്ചെറിഞ്ഞത് അവിവാഹിതയായ അതിജീവിത; യുവതി ഗർഭിണിയായത് പീഡനത്തിൽ; കൊല്ലപാതക കേസിനൊപ്പം ബലാത്സംഗവും അന്വേഷണത്തിൽ; ആ യുവതിയുടെ മൊഴി ഞെട്ടിക്കുന്നത്; കരുതലോടെ പീഡകനെ കുടുക്കാൻ ഇനി അന്വേഷണം
- ഡാൻസ് റീലുകൾ ഇട്ടിരുന്ന യുവതി; സുഹൃത്തുമായി അടുപ്പത്തിലായത് സോഷ്യൽ മീഡിയ വഴി; ഗർഭം ധരിച്ചത് തൃശൂരുകാരനിൽ നിന്നെന്നും വെളിപ്പെടുത്തൽ; യുവതി ആരോഗ്യം വീണ്ടെടുത്താൽ വിശദ മൊഴി എടുക്കും; ലൈംഗിക ബന്ധത്തിൽ ബലപ്രയോഗമുണ്ടെങ്കിൽ പീഡനക്കേസ് വരും; കുട്ടിയുടെ 'അച്ഛനും' പൊലീസ് നിരീക്ഷണത്തിൽ
- ആരുമറിയാതെ പ്രസവം; മൂന്ന് മണിക്കൂർ എടുത്ത് കുട്ടിയെ ആമസോൺ കവറിൽ സുരക്ഷിതമായി പൊതിഞ്ഞ് എറിഞ്ഞത് ഫ്ളാറ്റിന് അടുത്തുള്ള മാലിന്യ കൂമ്പാരത്തിലേക്ക്; ഉന്നം നോക്കിയുള്ള എറിയലിന് ശക്തി കുറഞ്ഞപ്പോൾ വീണത് റോഡിന് നടുവിൽ; അവിവാഹിതയായ അതിജീവിത മാസ്റ്റേഴ്സ് പഠനത്തിലും; അമ്മയിലൂടെ യഥാർത്ഥ വില്ലനിലെത്താൻ പൊലീസ്; പനമ്പള്ളി നഗറിൽ സംഭവിച്ചത്
- ജയറാം, പാർവതി ദമ്പതികളുടെ മകൾ മാളവിക വിവാഹിതയായി; വരൻ നെന്മാറ സ്വദേശി നവനീത് ഗിരീഷ്; വിവാഹം പുലർച്ചെ ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ; തൃശ്ശൂർ ഹയാത്തിൽ വിരുന്നു സൽക്കാരം
- അമേരിക്കയും, കാനഡയും, ബ്രിട്ടനും, ആസ്ട്രേലിയയുമെല്ലാം കഴിഞ്ഞകാല ഓർമ്മകളാകുന്നു; ഉന്നതപഠനത്തിനായി ഇന്ത്യൻ വിദ്യാർത്ഥികൾ ഇപ്പോൾ തിരഞ്ഞെടുക്കുന്നത് നെതർലാൻഡ്സും ഫിൻലാൻഡും; പരമ്പരാഗത ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളെ ഇന്ത്യൻ വിദ്യാർത്ഥികൾ കൈയൊഴിയുന്നു
- കെഎസ്ആർടിസി ബസിലെ ക്യാമറയുടെ കാണാതായ മെമ്മറി കാർഡ് ലഭിച്ച ശേഷം മതി ഡ്രൈവർക്കെതിരെ തുടർ നടപടി; യദു കുറ്റക്കാരനല്ലെന്നറിപ്പോർട്ട് മടക്കി നൽകി മന്ത്രി ഗണേശ്കുമാർ; മെമ്മറി കാർഡ് മോഷണത്തിൽ മന്ത്രി കടുത്ത അമർഷത്തിൽ; രക്ഷിക്കാൻ ശ്രമിക്കുന്നത് മേയറെയോ അതോ യദുവിനെയോ?
- പ്രസവത്തിൽ കുട്ടി മരിച്ചിരുന്നോ? കൊന്ന ശേഷമാണോ വലിച്ചെറിഞ്ഞത്? അതോ ജീവനോടെയാണോ വലിച്ചെറിഞ്ഞത്? ചോരക്കുഞ്ഞിന്റെ കഴുത്തില ഷാൾ കൊലപതാക സൂചനയോ? മകളുടെ ഗർഭം അച്ഛനും അമ്മയും അറിഞ്ഞില്ല; സർവ്വത്ര ദുരൂഹത; യുവതി കുറ്റസമ്മതം നടത്തി; പോസ്റ്റ്മോർട്ടം നിർണ്ണായകം
- 2000 കോടി രൂപയുമായി കോട്ടയത്തുനിന്നു പോയ കേരളാ പൊലീസ് സംഘത്തെ ആന്ധ്രയിൽ തടഞ്ഞുവെച്ചു; തിരഞ്ഞെടുപ്പു പരിശോധനയുടെ ഭാഗമായി തടഞ്ഞത് ആന്ധ്ര പൊലീസും റെവന്യൂ സംഘവും; വിട്ടയച്ചത് നാല് മണിക്കൂറിന് ശേഷം; ഭക്ഷണം കഴിക്കാൻ പോലും അനുവദിച്ചില്ലെന്നു കേരള പൊലീസ്
- കാർ കുറകെ ഇട്ട് ബസിനുള്ളിൽ കയറിയത് ടിക്കറ്റ് എടുക്കാനാണെന്ന വാദം സൈബർ സഖാക്കൾക്ക് പോലും ദഹിക്കുന്നില്ല; റഹിമിന്റെ ക്യാപ്സ്യൂളിൽ തകർന്നത് പ്രതിരോധം തീർക്കാൻ ഇറങ്ങിയവർ; ബസ് ഡ്രൈവറും മേയറും തമ്മിലെ തർക്കത്തിൽ കരുതലോടെ പ്രതികരണം മതിയെന്ന് സിപിഎം; മനുഷ്യാവകാശ ഇടപെടൽ നിർണ്ണായകം