ബിവറേജസ് എന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരിന്ദർസിങ് ഉദ്ദേശിച്ചത് പാനീയങ്ങളെ; കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി പഞ്ചാബ് ഇറക്കിയ ഉത്തരവിൽ അവശ്യവസ്തുക്കളിൽ മദ്യം ഇല്ല; ഇവിടെ ഒരൊറ്റ മദ്യ ഷോപ്പും പ്രവർത്തിക്കുന്നില്ലെന്ന് പഞ്ചാബിലെ മലയാളികൾ; മദ്യത്തിലൂടെ കിട്ടുന്ന പണത്തിന്റെ മൂല്യത്തേക്കാൾ വലുതാകും രോഗബാധിതരെ ചികിൽസിക്കുന്നതിന് ചെലവഴിക്കേണ്ടി വരുന്നതെന്ന് ഓർമ്മപ്പെടുത്തി മുനീർ; ബിവറേജസ് മദ്യവിൽപ്പന തുടരാൻ 'പഞ്ചാബ് മോഡൽ'! പിണറായിയെ വിമർശിച്ച് സോഷ്യൽ മീഡിയ
തിരുവനന്തപുരം: ബെവ്കോ അടയ്ക്കാതിരിക്കാൻ മുഖ്യമന്ത്രി വിശദീകരിച്ച കാരണങ്ങളിൽ ചർച്ചയാകുന്നു. സാമൂഹിക പ്രസക്തിക്കൊപ്പം പഞ്ചാബിലും ബിവേറേജസ് തുറന്ന് പ്രവർത്തിക്കുവെന്നാണ് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയത്. പക്ഷെ പഞ്ചാബിൽ മദ്യവിൽപ്പനശാലകൾ അടച്ചിട്ടിരിക്കുകയാണ്. ബിവറേജസ് എന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരിന്ദർ സിങ് ഉദ്ദേശിച്ചത് പാനീയങ്ങളെയാണ്. ഇത് മദ്യമാണെന്ന് തെറ്റിധരിച്ചാണ് കേരള മുഖ്യമന്ത്രി പിണറായി വിജയൻ ബിവറേജസ് ഔട്ട്ലെറ്റുകൾ അടയ്ക്കാതിരിക്കാനുള്ള ന്യായമായി ചൂണ്ടിക്കാട്ടിയതെന്നാണ് ആക്ഷേപം.
മാത്രമല്ല പഞ്ചാബിൽ കർഫ്യൂവിന്റെ ഭാഗമായി വിദേശമദ്യവിൽപ്പനയും നിർത്തിയിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ന്യായീകരണത്തെ കളിയാക്കി സമുഹമാധ്യമങ്ങളിലും ചർച്ച സജീവമാണ്.പഞ്ചാബ് സർക്കാർ ഇന്നലെ പുറത്തിറക്കിയ ഉത്തരവിൽ അവശ്യവസ്തുക്കളുടെ ലിസ്റ്റിൽ മദ്യവില്പന ഉൾപ്പെടുത്തിയിട്ടില്ല. ഇന്നലെ മുതൽ പഞ്ചാബിലെ ഒരൊറ്റ മദ്യ ഷോപ്പും പ്രവർത്തിക്കുന്നില്ല എന്നാണ് പഞ്ചാബിലെ മലയാളികൾ തന്നെ അറിയിക്കുന്നത്. ഇന്നലെ ലോക്ഡൗൺ പ്രഖ്യാപിക്കാനായി നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രിക്ക് അബദ്ധം പിണഞ്ഞത്. സംസ്ഥാനത്ത് ലോക് ഡൗൺ പ്രഖ്യാപിച്ചിട്ടും ബെവ്കോ തുറന്നു വയ്ക്കുന്നത് തെറ്റായ സന്ദേശം നൽകില്ലേയെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി പറയാൻ കൂട്ടുപിടിച്ചത് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗിനെ.
'എന്റെ കൈയിൽ ക്യാപ്റ്റൻ അമരീന്ദർ സിങ് അദ്ദേഹം ഇറക്കിയ ഒരു ട്വീറ്റുണ്ട്. അതിൽ പറയുന്നത് ഓൾ എസൻഷ്യൽ സർവീസസ് വിൽ കണ്ടിന്യു..ആൻഡ് ഷോപ്സ് സച്ച് ആസ് സെല്ലിങ് എസൻഷ്യൽ ഐറ്റംസ് സച്ച് ആസ് മിൽക്ക്, ഫുഡ് ഐറ്റംസ്, മെഡിസിൻസ്, ലരേ വിൽ ബി ഓപ്പൺ. എന്നിട്ട് എന്താണീ എസൻഷ്യൽ ഐറ്റംസ് എന്ന് താഴെ കൊടുത്തിട്ടുണ്ട്. ഇൻ വ്യൂ ഓഫ് ദ അർജൻസ് ബികോസ് ഓഫ് ദി കോവിഡ് നൈന്റീൻ പാന്റമിക്, ദി ഫോളോയിങ് സർവീസ് ആർ ഡിക്ലെയേർഡ് എസൻസ്യൽ.
1. supply of groceries
2.supply of beverages
ഇതാണ് നമ്മുടെ രാജ്യം. അപ്പോൾ ബിവറേജസ് നമ്മൾ ഒഴിവാക്കുന്ന നില വന്നാൽ നേരത്തെയുണ്ടായ നില വരും. അങ്ങനെ വന്നാൽ ഒരുപാട് സാമൂഹിക പ്രത്യാഘാതങ്ങൾ ഉണ്ടാകും. അത്തരം ഒരു ആപത്തിലേക്ക് പോയിക്കൂടായെന്ന് സർക്കാർ കാണുന്നുണ്ട്. എന്നാൽ, വേണ്ട നിയന്ത്രണങ്ങൾ കൊണ്ടുവന്നി്ട്ടുണ്ട്. അതിന്റെ ഭാഗമായി ഇപ്പോൾ ബാറുകളിൽ വേണ്ടായെന്ന് വച്ചിട്ടുണ്ട്. അതിന് അകത്ത് കയറി കഴിക്കുന്ന നില വേണ്ട. ചിലപ്പോൾ കൗണ്ടർ വിൽപന അത് വേണമെങ്കിൽ അനുവദിക്കുന്ന നിലയുണ്ടാകും'.- മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിനിടെ മുഖ്യമന്ത്രിയെ വിമർശിച്ച് പ്രതിപക്ഷവും രംഗത്ത് വന്നു.
സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ടും ബിവറേജസ് ഔട്ട് ലെറ്റുകൾ തുറന്ന് പ്രവർത്തിക്കാനുള്ള തീരുമാനം ഗുരുതര പ്രത്യാഘാതങ്ങൾക്ക് വഴി തുറക്കുമെന്ന് മുഖ്യമന്ത്രിയെ ഓർമ്മപ്പെടുത്തി മുസ്ലിം ലീഗ് നേതാവ് എംകെ മുനീർ മുഖ്യമന്ത്രിക്ക് കത്തെഴുതി. പഞ്ചാബിൽ അവശ്യപ്പട്ടികയിൽ മദ്യം ഉൾപ്പെടുത്തിയിട്ടുണ്ടെന്ന വാദം ശരിയല്ല. കേവലം 21 കേസുകൾ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ട പഞ്ചാബിന്റെ സ്ഥിതിയല്ല കേരളത്തിൽ. സമൂഹ വ്യാപനം തടയാൻ ബിവറേജസ് ഔട്ട് ലെറ്റുകൾ അടയ്ക്കണം-മുനീർ ആവശ്യപ്പെട്ടു
മദ്യവിൽപ്പനയിലൂടെ ലഭ്യമാകുന്ന പണത്തിന്റെ മൂല്യത്തേക്കാൾ വലുതാകും ഇതുവഴി പടരുന്ന രോഗബാധിതരെ ചികിൽസിക്കുന്നതിന് ചെലവഴിക്കേണ്ടി വരുന്നതെന്നും മുനീർ ഓർമ്മപ്പെടുത്തി. കടുത്ത നിയന്ത്രണങ്ങൾ നിലനിൽക്കുന്ന കാസർകോട് ജില്ലയിലെ നീലേശ്വരത്തെ ബിവറേജസ് ഔട്ട് ലെറ്റിനുമുന്നിൽ ഇന്നലെ എത്തിയത് അഞ്ഞൂറോളം പേരായിരുന്നു. തിങ്കളാഴ്ച പതിനൊന്നോടെയാണ് ബിവറേജസിൽ നീണ്ട ക്യൂ പ്രത്യക്ഷപ്പെട്ടത്. വൻ പൊലീസ് കാവലിലാണ് ആദ്യം വിൽപന നടന്നത്.
നിയന്ത്രിക്കാനാവാത്ത ഘട്ടം വന്നപ്പോൾ പൊലീസിന് ലാത്തിവീശേണ്ടിവന്നു. ഒരു ബിവറേജസ് ഔട്ട്ലറ്റിന് മുൻപിൽ അഞ്ചു പേരിൽ അധികം നിൽക്കരുത് എന്ന് കളക്ടറുടെ മുന്നറിയിപ്പുള്ളപ്പോഴാണ് പൊലീസ് 500 പേർക്ക് കാവൽ നിന്നത്. കടുത്ത നിയന്ത്രണങ്ങളാണ് കാസർകോട് ഇന്ന് നിലവിൽ വന്നിരിക്കുന്നത്. ആളുകൾ വീടിന് പുറത്ത് ഇറങ്ങരുത് എന്നാണ് നിർദ്ദേശം. അത് ലംഘിച്ചാൽ അറസ്റ്റ് ഉണ്ടാകും. കാസർകോട് ബിവറേജസ് ഔട്ട്ലെറ്റുകൾ പ്രവർത്തനം അവസാനിപ്പിച്ചിരിക്കുകയാണ്. ഈ സാഹചര്യം മറ്റ് ജില്ലകളിലും ഉണ്ട്.
സംസ്ഥാനത്ത് ഇന്നലെമാത്രം 28 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തിൽ ലോക് ഡൗണും പ്രഖ്യാപിച്ചു. അപ്പോഴും ബിവറേജസ് തുറക്കുന്നതാണ് വിവാദത്തിന് കാരണം. ഇന്നലെ കോവിഡ് സ്ഥിരീകരിച്ചവരിൽ 25 പേർ ദുബായിൽനിന്നു വന്നവരാണ്. കാസർഗോഡ് 19, എറണാകുളം രണ്ട്, കണ്ണൂർ അഞ്ച്, പത്തനംതിട്ട ഒന്ന്, തൃശൂർ ഒന്ന് എന്നിങ്ങനെയാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇതുവരെ ബാധിച്ചവർ 95 ആയി. നാലുപേർ രോഗമുക്തരായിരുന്നു. സംസ്ഥാനത്താകെ നിരീക്ഷണത്തിൽ 64,320 പേരുണ്ട്; 63,937 പേർ വീടുകളിലും 383 പേർ ആശുപത്രിയിലും. 122 പേരെ ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 4,291 സാമ്പിൾ പരിശോധയ്ക്ക് അയച്ചതിൽ 2987 പേർക്ക് രോഗമില്ല.
MNM Recommends
-
പ്ലേ ഓഫിൽ ഇടം പിടിക്കാനുള്ള ജീവന്മരണ പോരാട്ടത്തിൽ, ലക്ഷ്യത്തിൽ എത്തും മുമ്പേ ഇടറി വീണ് ലക്നൗ സൂപ്പർ ജയന്റ്സ്; 19 റൺസിന് ഡൽഹി ക്യാപ്പിറ്റൽസ് ലക്നൗവിനെ മുട്ടുകുത്തിച്ചതോടെ രാജസ്ഥാൻ റോയൽസ് പ്ലേ ഓഫിൽ -
കൊല്ലത്ത് യുവതിയും യുവാവും ട്രെയിൻ തട്ടി മരിച്ചു; ട്രാക്കിലൂടെ നടന്ന ഇരുവരും ട്രെയിൻ വരുന്നത് കണ്ടപ്പോൾ കെട്ടിപ്പിടിച്ച് നിന്നതായി ദൃക്സാക്ഷികൾ -
പന്തീരാങ്കാവ് സ്ത്രീധന പീഡന കേസ്: നവവധുവിന് മർദ്ദനമേറ്റ സംഭവത്തിൽ പ്രതി രാഹുലിന് എതിരെ കൂടുതൽ വകുപ്പുകൾ ഇട്ടുകേസ്; വധശ്രമം, സ്ത്രീധനപീഡനം അടക്കം കുറ്റങ്ങൾ ചുമത്തി; പ്രതി ഇപ്പോഴും ഒളിവിൽ; തിരച്ചിൽ തുടങ്ങിയെന്ന് പൊലീസ് -
കണ്ണൂർ സർവകലാശാല പരീക്ഷ ക്രമക്കേട്: വിദ്യാർത്ഥിയെ സംരക്ഷിക്കാൻ ഇടപെടൽ നടന്നത് സി പി എം അറിവോടെയെന്ന് കെ എസ് യു -
'മുക്കം മൗലവിക്ക് നിസ്ക്കരിക്കാൻ മുട്ടിയിട്ട് എൽഡിഎഫ് റാലിയിൽ പിണറായി ഇരിക്കുന്ന സ്റ്റേജിന്റെ പിറകിൽ നിസ്ക്കരിക്കയാണ്; തൊട്ടടുത്ത് പള്ളിയുണ്ട്; പക്ഷേ മൗലവിക്ക് അതുപോര; എന്ത് രാഷ്ട്രീയമാണിത്': പ്രസ്താവന തരംതാണതെന്ന് സമസ്ത; കെ എസ് ഹരിഹരൻ വീണ്ടും വിവാദത്തിൽ -
കെ എസ് ഇ ബി കരാർ തൊഴിലാളി മണിമലയാറ്റിൽ മുങ്ങി മരിച്ചു; അപകടം വലിയപാലത്തിന് സമീപത്തെ കടവിൽ കുളിക്കാനിറവേ കയത്തിൽ അകപ്പെട്ടതോടെ -
പ്രധാനമന്ത്രിയുടെ വരുമാനം 2018 ലേക്കാൾ ഇരട്ടിയായി; സ്വന്തമായി സ്ഥലമോ, വീടോ, കാറോ ഇല്ല; ആകെ 3.02 കോടി വിലമതിക്കുന്ന സ്വത്തുക്കൾ; രാഹുൽ ഗാന്ധിക്ക് മോദിയേക്കാൾ നാലുമടങ്ങ് വരുമാനം; ആകെ ആസ്തി 20 കോടിയിലേറെ -
സ്ലീപ്പർ കോച്ചിൽ കൂട്ടത്തോടെ 'കള്ളവണ്ടി' കയറി സീസൺ ടിക്കറ്റുകാർ; ദീർഘദൂര യാത്രക്കാർക്ക് സീറ്റ് ഒഴിഞ്ഞു നൽകാൻ പോലും തയ്യാറാകുന്നില്ല; 'കള്ളവണ്ടി' കയറുന്നതിൽ ഭൂരിഭാഗം പേരും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ; തിരുവനന്തപുരം- എറണാകുളം റൂട്ടിൽ പുതിയ ട്രെയിൻ വേണമെന്ന് യാത്രക്കാർ -
പന്തീരാങ്കാവ് കേസിൽ പൊലീസ് ഇരയ്ക്ക് ഒപ്പമോ, അതോ, വേട്ടക്കാർക്ക് ഒപ്പമോ? സ്ത്രീധനപീഡന കേസിൽ പൊലീസ് പെരുമാറിയത് നിസ്സംഗരായി; പൊലീസിന് സംഭവിച്ചത് ഗുരുതര വീഴ്ച: ശക്തമായ വിമർശനവുമായി വി ഡി സതീശൻ -
വിസ വാഗ്ദാനം ചെയ്ത് 1.25 കോടി തട്ടിയ കേസ്; ഓൺലൈൻ ട്രേഡിങ് തട്ടിപ്പ് കേസ് പ്രതി വാരനാട് സ്വദേശി സുജിത്തിന് എതിരെ ഡൽഹിയിലും അറസ്റ്റ് വാറണ്ട് -
നവവധുവിന് ക്രൂര മർദനം: യുവതിക്ക് നിയമ സഹായമുൾപ്പെടെ നൽകി പിന്തുണയ്ക്കും; മാനസിക പിന്തുണ ഉറപ്പാക്കാൻ ആവശ്യമെങ്കിൽ കൗൺസിലിങ് നൽകുമെന്നും ആരോഗ്യ മന്ത്രി -
ഡ്രൈവിങ് സ്കൂൾ ഉടമകളുടെ സമരത്തോടുള്ള കടുത്ത നിലപാടിൽ അയവ്; നാളെ വിവിധ യൂണിയനുകളുമായി ഗതാഗത മന്ത്രിയുടെ ചർച്ച; പുതിയ പരിഷ്കരണം പൂർണമായി പിൻവലിക്കണമെന്ന് ആവശ്യപ്പെടാൻ ഐഎൻടിയുസിയും സ്വതന്ത്ര സംഘടനകളും -
യൂണിവേഴ്സിറ്റി ഓഫ് സൗത്ത് വെയിൽസിൽ നിങ്ങളുടെ മക്കൾക്കോ ബന്ധുക്കൾക്കോ സീറ്റ് ഉറപ്പാക്കണോ? വ്യാഴാഴ്ച നടക്കുന്ന സൗജന്യ വെബിനാറിൽ കരിയറും കണ്ടെത്താം -
150 പവനും കാറും കിട്ടാൻ തനിക്ക് അർഹതയുണ്ടെന്ന് പറഞ്ഞാണ് രാഹുൽ തർക്കം തുടങ്ങിയത്; മൊബൈൽ ചാർജർ കഴുത്തിൽ മുറുക്കി കൊല്ലാൻ ശ്രമം; പിടിച്ച് കിടത്തി ബെൽറ്റിന് അടിച്ചു; വീട്ടിലെ ആരും തിരിഞ്ഞുനോക്കിയില്ല; എല്ലാം മറന്നേക്കൂ എന്ന് പൊലീസും; പന്തീരാങ്കാവ് സംഭവത്തിൽ നവവധു പറഞ്ഞത് -
ഇംഗ്ലീഷ് പ്രൊഫസർക്ക് ഞരമ്പുരോഗത്തിന്റെ അസ്ക്യത നേരത്തെയും; കാസർകോട് കേന്ദ്ര സർവകലാശാല വിദ്യാർത്ഥിനികൾ ഇഫ്തിക്കർ അഹമ്മദിനെ കൊണ്ടു പൊറുതിമുട്ടി; കണ്ണൂർ വാട്ടർ തീം പാർക്കിലെ പൂളിൽ യുവതിയോട് മോശമായി പെരുമാറിയ അദ്ധ്യാപകൻ റിമാൻഡിൽ -
'എം വി ഗോവിന്ദന്റ മകൻ വ്യവസായിയിൽ നിന്ന് വാങ്ങിയ വൻതുക തിരിച്ചുകൊടുത്തില്ല; മധ്യസ്ഥനായത് രാജേഷ് കൃഷ്ണ; യുകെയിലെ വിവാദ നായകന് തോമസ് ഐസക്ക് അടക്കമുള്ള സിപിഎം നേതാക്കളുമായി അടുത്ത ബന്ധം; സിനിമയിലും ഇടപെടൽ;' ഭാര്യയെ സംവിധായിക ആക്കാൻ പരിശ്രമിച്ച് ഒടുവിൽ കുടുംബം നഷ്ടമായ ഷർഷാദ് ജീവിതം പറയുന്നു -
'തേനൂറും പ്രിയദൃശ്യങ്ങളിൻ കൊമ്പത്ത് മാണിക്യനും കാർത്തുമ്പിയും'; തേന്മാവിൻ കൊമ്പത്തിന് 30 വയസ് : സഫീർ അഹമ്മദ് എഴുതുന്നു -
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട്; എട്ടുജില്ലകളിൽ യെല്ലോ അലർട്ട് -
ഇടുക്കിയിൽ പോക്സോ കേസ് അതിജീവിത മരിച്ചനിലയിൽ; കഴുത്തിൽ ബെൽറ്റ് ഇട്ട് മുറുക്കിയ നിലയിലാണ് മൃതദേഹം; കൊലപാതകമെന്ന് സംശയം; അന്വേഷണം തുടങ്ങി പൊലീസ് -
രാമങ്കരി പഞ്ചായത്തിലെ തുടർച്ചയായ 25 വർഷത്തെ സിപിഎം ഭരണം അവസാനിച്ചു; പരസ്പരം കൈകോർത്ത് അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് കോൺഗ്രസ്- സിപിഎം അംഗങ്ങൾ; സിപിഎമ്മിന്റെ പഞ്ചായത്ത് പ്രസിഡന്റ് രാജേന്ദ്ര കുമാറിന് സ്ഥാനം നഷ്ടമായി
Most Read
- പ്ലേ ഓഫിൽ ഇടം പിടിക്കാനുള്ള ജീവന്മരണ പോരാട്ടത്തിൽ, ലക്ഷ്യത്തിൽ എത്തും മുമ്പേ ഇടറി വീണ് ലക്നൗ സൂപ്പർ ജയന്റ്സ്; 19 റൺസിന് ഡൽഹി ക്യാപ്പിറ്റൽസ് ലക്നൗവിനെ മുട്ടുകുത്തിച്ചതോടെ രാജസ്ഥാൻ റോയൽസ് പ്ലേ ഓഫിൽ
- 'എം വി ഗോവിന്ദന്റ മകൻ വ്യവസായിയിൽ നിന്ന് വാങ്ങിയ വൻതുക തിരിച്ചുകൊടുത്തില്ല; മധ്യസ്ഥനായത് രാജേഷ് കൃഷ്ണ; യുകെയിലെ വിവാദ നായകന് തോമസ് ഐസക്ക് അടക്കമുള്ള സിപിഎം നേതാക്കളുമായി അടുത്ത ബന്ധം; സിനിമയിലും ഇടപെടൽ;' ഭാര്യയെ സംവിധായിക ആക്കാൻ പരിശ്രമിച്ച് ഒടുവിൽ കുടുംബം നഷ്ടമായ ഷർഷാദ് ജീവിതം പറയുന്നു
- പന്തീരാങ്കാവ് സ്ത്രീധന പീഡന കേസ്: നവവധുവിന് മർദ്ദനമേറ്റ സംഭവത്തിൽ പ്രതി രാഹുലിന് എതിരെ കൂടുതൽ വകുപ്പുകൾ ഇട്ടുകേസ്; വധശ്രമം, സ്ത്രീധനപീഡനം അടക്കം കുറ്റങ്ങൾ ചുമത്തി; പ്രതി ഇപ്പോഴും ഒളിവിൽ; തിരച്ചിൽ തുടങ്ങിയെന്ന് പൊലീസ്
- 'മുക്കം മൗലവിക്ക് നിസ്ക്കരിക്കാൻ മുട്ടിയിട്ട് എൽഡിഎഫ് റാലിയിൽ പിണറായി ഇരിക്കുന്ന സ്റ്റേജിന്റെ പിറകിൽ നിസ്ക്കരിക്കയാണ്; തൊട്ടടുത്ത് പള്ളിയുണ്ട്; പക്ഷേ മൗലവിക്ക് അതുപോര; എന്ത് രാഷ്ട്രീയമാണിത്': പ്രസ്താവന തരംതാണതെന്ന് സമസ്ത; കെ എസ് ഹരിഹരൻ വീണ്ടും വിവാദത്തിൽ
- മുട്ടത്തറ ഡ്രൈവിങ് സ്കൂളിൽ കാറുമായെത്തിയ ഉദ്യോഗസ്ഥന്റെ മകൾ ടെസ്റ്റിൽ പങ്കെടുത്തു; ഫലം പരാജയമെങ്കിലും മുട്ടത്തറയിലേത് സമരക്കാരെ നിഷ്പ്രഭമാക്കിയ ആദ്യ ടെസ്റ്റ്; പ്രശ്നമുണ്ടാക്കുന്ന ഡ്രൈവിങ് സ്കൂളുകളുടെ ലൈസൻസ് റദ്ദാക്കുന്നത് പരിഗണനയിൽ; മന്ത്രി തിരിച്ചെത്തിയാൽ എല്ലാം കടുക്കും
- കൊല്ലത്ത് യുവതിയും യുവാവും ട്രെയിൻ തട്ടി മരിച്ചു; ട്രാക്കിലൂടെ നടന്ന ഇരുവരും ട്രെയിൻ വരുന്നത് കണ്ടപ്പോൾ കെട്ടിപ്പിടിച്ച് നിന്നതായി ദൃക്സാക്ഷികൾ
- 150 പവനും കാറും കിട്ടാൻ തനിക്ക് അർഹതയുണ്ടെന്ന് പറഞ്ഞാണ് രാഹുൽ തർക്കം തുടങ്ങിയത്; മൊബൈൽ ചാർജർ കഴുത്തിൽ മുറുക്കി കൊല്ലാൻ ശ്രമം; പിടിച്ച് കിടത്തി ബെൽറ്റിന് അടിച്ചു; വീട്ടിലെ ആരും തിരിഞ്ഞുനോക്കിയില്ല; എല്ലാം മറന്നേക്കൂ എന്ന് പൊലീസും; പന്തീരാങ്കാവ് സംഭവത്തിൽ നവവധു പറഞ്ഞത്
- സ്ലീപ്പർ കോച്ചിൽ കൂട്ടത്തോടെ 'കള്ളവണ്ടി' കയറി സീസൺ ടിക്കറ്റുകാർ; ദീർഘദൂര യാത്രക്കാർക്ക് സീറ്റ് ഒഴിഞ്ഞു നൽകാൻ പോലും തയ്യാറാകുന്നില്ല; 'കള്ളവണ്ടി' കയറുന്നതിൽ ഭൂരിഭാഗം പേരും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ; തിരുവനന്തപുരം- എറണാകുളം റൂട്ടിൽ പുതിയ ട്രെയിൻ വേണമെന്ന് യാത്രക്കാർ
- ഗൾഫിലുള്ള പരിചയത്തിന്റെ പേരിൽ നാട്ടിലെത്തിയപ്പോൾ ജോലി നൽകി; നോമ്പു തുറക്കാൻ വീട്ടിലേക്ക് ക്ഷണിച്ചതോടെ നാൽപ്പത് പവനും രണ്ട് ലക്ഷം രൂപയും അടിച്ചുമാറ്റി തൊഴിലാളി മുങ്ങി: യുവതിയടക്കം മൂന്നു പേർ അറസ്റ്റിൽ
- പ്രധാനമന്ത്രിയുടെ വരുമാനം 2018 ലേക്കാൾ ഇരട്ടിയായി; സ്വന്തമായി സ്ഥലമോ, വീടോ, കാറോ ഇല്ല; ആകെ 3.02 കോടി വിലമതിക്കുന്ന സ്വത്തുക്കൾ; രാഹുൽ ഗാന്ധിക്ക് മോദിയേക്കാൾ നാലുമടങ്ങ് വരുമാനം; ആകെ ആസ്തി 20 കോടിയിലേറെ