സാമ്പത്തിക പ്രതിസന്ധിയിൽ വീർപ്പുമുട്ടിയാലും 'സമ്പത്തി'ന്റെ കാര്യത്തിൽ നോ കോംപ്രമൈസ്! പ്രതിസന്ധി ചൂണ്ടിക്കാട്ടി ധനവകുപ്പ് പിടിച്ചു വെച്ചിരുന്ന സമ്പത്തിന്റെ ഒന്നരലക്ഷത്തിന്റെ ടി എ ബില്ലും പാസ്സായി; ബില്ല് പാസായതിനു പിന്നിൽ പൊതുഭരണ വകുപ്പിന്റെ സമ്മർദം; സർക്കാറിന്റെ ഡൽഹി പ്രതിനിധിക്ക് നാല് ജീവനക്കാരുടെ ശമ്പളയിനത്തിൽ മാത്രം നൽകേണ്ടത് ലക്ഷക്കണക്കിന് രൂപ; പുതിയ ഇന്നോവ കാറും കേരളാ ഹൗസിലെ അടിപോളി വീടും ജീവനക്കാരും; തോറ്റ എം പിയും കൂട്ടരും ഖജനാവ് മുടിപ്പിക്കുന്നത് ഇങ്ങനെ
തിരുവനന്തപുരം: സംസ്ഥാനം മുമ്പൊരിക്കലും കണ്ടിട്ടില്ലാത്തവിധം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ഇപ്പോൾ കടന്നു പോകുന്നത് .ദേശീയതലത്തിൽ പ്രകടമായ സാമ്പത്തികമാന്ദ്യം കേരളത്തെ എല്ലാവിധത്തിലും ബാധിച്ചു എന്നതാണ് സത്യം. എന്നാൽ രൂക്ഷമായ ഈ സാമ്പത്തിക പ്രതിസന്ധിക്കിടയിലും സംസ്ഥാന സർക്കാരിന്റെ ധൂർത്തിനെ കുറിച്ചുള്ള വാർത്തകളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്.കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽപ്പെട്ട് നട്ടം തിരിയുന്ന സർക്കാരിന്റെ പ്രതിനിധിയായി ക്യാബിനറ്റ് റാങ്കോടെ ഡൽഹിയിൽ നിയമിപ്പിക്കപ്പെട്ട അഡ്വ: എ സമ്പത്തിന് യാത്രബത്തയായി ഒന്നര ലക്ഷം രൂപ അനുവദിച്ച നടപടിയാണ് ഏറ്റവും അവസാനമായി പുറത്തു വന്നത്.
സമ്പത്തിന്റെ നിയമന ഉത്തരവിൽ യാത്ര ബത്തയുടെ കാര്യം സൂചിപ്പിച്ചിരുന്നില്ലെങ്കിലും ഇപ്പോൾ അത് അനുവദിച്ച് സർക്കാർ ഉത്തരവ് ഇറക്കിയതാണ് വിവാദത്തിനു കാരണമായിരിക്കുന്നത് . തിരുവനന്തപുരത്ത് നിന്ന് ഡൽഹിയിലേക്കും അതുപോലെ തിരിച്ചും വിമാനത്തിൽ യാത്ര ചെയ്തതിന്റെ തുകയായി ഒന്നര ലക്ഷം അനുവദിക്കാനാണ് സർക്കാർ അനുമതി നൽകിയിരിക്കുന്നത് അതോടൊപ്പം സംസ്ഥാനത്തു വിവിധ സ്ഥലങ്ങളിൽ യാത്ര ചെയ്തതിന്റെ തുകയും ഈ ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
നിയമന ഉത്തരവിൽ യാത്ര ബത്തയെ കുറിച്ച് അവ്യക്തത നിലനിന്നതിനാൽ എ. സമ്പത്ത് നൽകിയ യാത്രബിൽ ധന വകുപ്പിലേക്ക് കേരളാ ഹൗസ് റസിഡൻസ് കമ്മീഷണർ പൊതു ഭരണ വകുപ്പിലേക്ക് അയക്കുകയായിരുന്നു. തുടർന്ന് പൊതു ഭരണ വകുപ്പ് ആ ബിൽ ധനവകുപ്പിലേക്ക് അയച്ചു. എന്നാൽ നിലവിലെ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി ധനവകുപ്പ് പിടിച്ചു പിടിച്ചു വെച്ചിരുന്ന ബില്ലാണ് കഴിഞ്ഞ ദിവസം പാസ്സാക്കി പണം അനുവദിക്കാൻ സർക്കാർ അംഗീകാരം നൽകിയത്.
കഴിഞ്ഞ ഓഗസ്റ്റ് മൂന്നിനാണ് കേരളത്തിന്റെ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി ഡൽഹി കേന്ദ്രമാക്കി പ്രവർത്തിക്കാൻ എ. സമ്പത്തിനെ ചുമതലപ്പെടുത്തി ഉത്തരവിറങ്ങിയത്.കേന്ദ്രസർക്കാരുമായും മറ്റു സംസ്ഥാനങ്ങളുമായുള്ള സംസ്ഥാനത്തിന്റെ ബന്ധം മെച്ചപ്പെടുത്തുക, കേന്ദ്ര പദ്ധതികൾ വേഗത്തിൽ നടപ്പാക്കുക, കേന്ദ്രമന്ത്രിമാരും ഉദ്യോഗസ്ഥരുമായുള്ള ബന്ധം മെച്ചപ്പെടുത്തുക എന്നതാണ് സർക്കാർ പ്രതിനിധി എന്ന നിലയിൽ സമ്പത്തിന്റെ പ്രധാന ചുമതലയെന്നുമായിരുന്നു സമ്പത്തിന്റെ നിയമനത്തിൽ സർക്കാരിന്റെ ഔദ്യോഗിക വിശദീകരണം. കേരളാഹൗസിൽ ഓഫീസിന് പുറമേ ഒരു പ്രൈവറ്റ് സെക്രട്ടറി, രണ്ട് അസിറ്റന്റ് സെക്രട്ടറിമാർ, ഒരു ഓഫീസ് അസിസ്റ്റന്റ് എന്നിങ്ങനെ ജീവനക്കാരെയും നിയമിച്ചിരുന്നു. നാല് ജീവനക്കാരുടെ ശമ്പളയിനത്തിൽ മാത്രം ലക്ഷക്കണക്കിന് രൂപയാണ് സർക്കാർ ഖജനാവിൽ നിന്ന് ചെലവാക്കുന്നത്.
മൂന്നു തവണ ആറ്റിങ്ങൽ എംപിയായിരുന്ന എ. സമ്പത്ത് ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ അടൂർ പ്രകാശിനോട് 38,247 വോട്ടിന് പരാജയപ്പെട്ടിരുന്നു. ഇടതു കോട്ടയായി വിശേഷിപ്പിക്കപ്പെടുന്ന ആറ്റിങ്ങലിലെ പരാജയം വലിയ ആഘാതമാണ് സിപിഎമ്മിന് നൽകിയത്. സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗമായ സമ്പത്ത് ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമായിക്കൊണ്ടിരിക്കെയാണ് കാബിനറ്റ് റാങ്കോടെ പാർട്ടി ഡൽഹിയിലേയ്ക്ക് തിരിച്ച് എത്തിക്കുന്നത്.
തുടക്കത്തിൽ ഡൽഹി കേരളാ ഹൗസിലായിരുന്നു സമ്പത്തിന്റെ ഓഫീസ് പ്രവർത്തിച്ചിരുന്നത് .സമ്പത്തിനായി നാല് ജീവനക്കാരുടെ താമസവും കേരളാഹൗസിലായിരുന്നു. ജീവനക്കാർ ഇവിടെ അനധിക്യതമായി താമസിക്കുന്നുവെന്ന് പരാതി ഉയർന്നതിനു പിന്നാലെയാണ് സർക്കാർ ഔദ്യോഗിക വസതി അനുവദിച്ച് വേഗത്തിൽ ഉത്തരവ് ഇറക്കിയത്. ഖജനാവിൽ നിന്ന് സമ്പത്തിന്റെ നിയമനവുമായി ബന്ധപ്പെട്ട് വലിയ തുക ചെലവഴിക്കേണ്ടി വരുന്നതിനെതിരെ വ്യാപക പ്രതിഷേധമായിരുന്നു ഉയർന്നു വന്നത്. ഇക്കഴിഞ്ഞ ജനുവരി മൂന്നിന് ഔദ്യോഗിക വസതിയും വാഹനവും അനുവദിച്ച് കൊണ്ടുള്ള സർക്കാരിന്റെ പുതിയ ഉത്തരവും പുറത്തിറങ്ങി. ഡൽഹിയിൽ കേരളസർക്കാരിന്റെ പ്രത്യേക പ്രതിനിധിയെന്ന നിലയിൽ ക്യാബിനറ്റ് പദവിയോടെയുള്ള നിയമനത്തിന് ആനുപാതികമായ ആനുകൂല്യങ്ങൾ അനുവദിച്ചായിരുന്നു ഉത്തരവ്. സമ്പത്ത് ഉൾപ്പെടെ എൽഡിഎഫ് സർക്കാരിൽ കാബിനറ്റ് പദവിയുള്ളവരുടെ എണ്ണം ഇരുപത്തിനാലാണ് .
20 സംസ്ഥാന മന്ത്രിമാർക്കു പുറമേ, ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷൻ വി എസ്.അച്യുതാനന്ദൻ, മുന്നോക്ക വികസന കോർപറേഷൻ ചെയർമാൻ ആർ ബാലകൃഷ്ണപിള്ള, ചീഫ് വിപ്പ് കെ.രാജൻ എന്നിവരാണ് മറ്റുള്ളവർ
ഈ മന്ത്രി സഭയുടെ കാലാവധി തീരുന്നതുവരെയാണ് സമ്പത്തിന്റെ നിയമനം. കേന്ദ്ര സർക്കാരിന്റെ പദ്ധതികളും സഹായവും വേഗത്തിൽ നേടിയെടുക്കാനാണ് പ്രത്യേക പ്രതിനിധിയെ നിയമിക്കുന്നതെന്നാണ് സർക്കാരിന്റെ ന്യായീകരണം. അതേ സമയം ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കേണ്ട എ. സമ്പത്ത് പാർട്ടി പ്രവർത്തനവുമായി ബന്ധപ്പെട്ട് എല്ലായിപ്പോഴും കേരളത്തിലുണ്ടെന്ന ആക്ഷേപം നിലനിൽക്കുന്നതിനിടെയാണ് ഒന്നരലക്ഷം രൂപാ യാത്രാബത്തയിനത്തിൽ അനുവദിച്ചിരിക്കുന്നത്.
MNM Recommends
-
കണ്ണൂരിൽ ഗ്യാസ് സിലിണ്ടർ ലോറിയും കാറും കൂട്ടിയിടിച്ച് അഞ്ചുപേർ മരിച്ചു; അപകടം ചെറുകുന്ന് പുന്നച്ചേരി പെട്രോൾ പമ്പിന് സമീപം തിങ്കളാഴ്ച രാത്രി 10.15 ഓടെ; മരിച്ചത് കാർ യാത്രികരായ മൂന്നുപുരുഷന്മാരും, സ്ത്രീയും കുട്ടിയും; അഞ്ചുപേരും കാസർകോട് സ്വദേശികൾ; പുറത്തെടുത്തത് കാർ വെട്ടിപ്പൊളിച്ച് -
തൃശൂരിൽ തോറ്റുപോകുമെന്ന സൂചന സുരേഷ് ഗോപിയിൽ നിന്ന് തന്നെ കിട്ടി; അദ്ദേഹത്തിന്റെ സന്ദേഹം പറഞ്ഞപ്പോൾ, സുരേഷ് ഗോപി തോറ്റുപോകുമെന്ന് താൻ പറഞ്ഞു പോയി എന്നും വെള്ളാപ്പള്ളി -
സംസ്ഥാനത്ത് ബിജെപിക്ക് മൂന്നുമുതൽ അഞ്ചുവരെ സീറ്റ് കിട്ടാം; രണ്ടെണ്ണം കൂടി വേണമെങ്കിലും കിട്ടാമെന്നും പി സി ജോർജ് -
വരുണിന്റെ വിക്കറ്റ് വേട്ടയും, ഫിൽ സാൾട്ടിന്റെ തകർപ്പൻ അർദ്ധ സെഞ്ചുറിയും; ഡൽഹിയെ 7 വിക്കറ്റിന് നിഷ്പ്രഭരാക്കി കൊൽക്കത്തയ്ക്ക് 7 വിക്കറ്റിന്റെ കൂറ്റൻ ജയം; റിഷഭ് പന്തിനും ടീമിനും നിരാശ -
ഊട്ടി, കൊടൈക്കനാൽ യാത്ര പഴയത് പോലെ എളുപ്പമാകില്ല; വിനോദ സഞ്ചാരികളുടെ സന്ദർശനത്തിന് ഇ-പാസ് ഏർപ്പെടുത്തണമെന്ന് ഹൈക്കോടതി; അപേക്ഷകർക്ക് ടോൾ ചാർജും ഓൺലൈനായി അടയ്ക്കാം -
ഞാൻ ഒരു മഹാപാപി ആയതുകൊണ്ടാകാം അദ്ദേഹം എന്നെ ബന്ധപ്പെട്ടത്; ലാവ്ലിൻ കേസിൽ പിണറായി എന്റെ സഹായം തേടി; കേസ് ഹൈക്കോടതി ബഞ്ചിൽ നിന്ന് മാറ്റി വയ്ക്കാൻ സമീപിച്ചു; ഗുരുതര ആരോപണവുമായി ടി ജി നന്ദകുമാർ -
'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ -
ജസ്റ്റിൻ ട്രൂഡോ വേദിയിലേക്ക് കയറുമ്പോഴും സംസാരിക്കുമ്പോഴും ഖലിസ്ഥാൻ സിന്ദാബാദ് മുദ്രാവാക്യം വിളി; ടൊറന്റോയിലെ ഖലിസ്ഥാൻ അനുകൂല പരിപാടിയിൽ ട്രൂഡോ അടക്കമുള്ള നേതാക്കൾ പങ്കെടുത്തതിൽ ഇന്ത്യക്ക് കടുത്ത പ്രതിഷേധം; കനേഡിയൻ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി -
ഒറ്റരാത്രി കവർന്നത് എട്ട് സ്മാർട്ട് ഫോണുകൾ; ഇതര സംസ്ഥാന തൊഴിലാളിയായ മോഷ്ടാവ് ശാസ്ത്രീയ അന്വേഷണത്തിലൂടെ പിടിയിൽ -
ഇ.പി ജയരാജനുള്ള സിപിഎം സംരക്ഷണം ബിജെപി സ്വാധീനം സംസ്ഥാന സെക്രട്ടേറിയറ്റിലും പ്രതിഫലിച്ചതിനാൽ; ഇ.പിക്കെതിരെ അച്ചടക്ക വാളോങ്ങിയാൽ താനും പെടുമെന്ന ബോധ്യം മുഖ്യമന്ത്രിക്കുണ്ട്; ശിവനും പാപിയാകുമെന്ന് പറഞ്ഞവർ ഇപ്പോഴത് വിഴുങ്ങി; സിപിഎമ്മിനെയും മുഖ്യമന്ത്രിയെയും പരിഹസിച്ചു കെ സുധാകരൻ -
ജാക്കി തെന്നി കാർ തലയിൽ വീണ് അപകടം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു -
യുജിസി വിലക്കിന് പുല്ലുവില; കുസാറ്റ്, ഡിജിറ്റൽ സർവകലാശാലകൾ സ്വന്തമായി പിഎച്ച്ഡി പ്രവേശന പരീക്ഷ നടത്തുന്നു; എസ്എഫ്ഐ നേതാക്കൾക്ക് പിൻവാതിലൂടെ പ്രവേശനത്തിനുള്ള വഴി വീണ്ടും തുറക്കാൻ നീക്കമെന്ന് ആരോപണം; തടയണമെന്ന് ഗവർണർക്ക് പരാതി -
ആ ഇന്നോവയുടെ മുകളിൽ മാഷാ അള്ളാ എന്ന സ്റ്റിക്കർ എഴുതി ഒട്ടിച്ചു; മുസ്ലിം തീവ്രവാദി ആക്രമണം ആണെന്ന് കൈരളി ചാനൽ ഫ്ലാഷ് ന്യൂസ് നൽകി; വർഗീയ കുടിലതയുള്ളത് നിങ്ങൾക്ക്; ഷാഫിക്കെതിരെ വർഗീയ ചാപ്പ കുത്താനുള്ള സിപിഎം നീക്കം വിജയിക്കില്ല: കെ കെ രമ -
ടി20 ലോകകപ്പ്: സഞ്ജു സാംസണെ പ്രധാന വിക്കറ്റ് കീപ്പർ ബാറ്ററായി പരിഗണിക്കുന്നു; കെ എൽ രാഹുലും റിഷബ് പന്തും പരിഗണനയിലെന്ന് റിപ്പോർട്ട് -
അമിത് ഷായെ സംവരണ വിരുദ്ധനാക്കിയുള്ള വ്യാജ വീഡിയോ നിർമ്മിച്ചെന്ന് ആരോപണം; രേവന്ദ് റെഡ്ഡിക്ക് ഡൽഹി പൊലീസിന്റെ സമൻസ്; ഡൽഹി പൊലീസാണ് ബിജെപിയുടെ പുതിയ ഉപകരണമെന്ന് തെലങ്കാന മുഖ്യമന്ത്രി -
സഹോദരിയുടെ വിവാഹാഘോഷം: നൃത്തം ചെയ്യുന്നതിനിടെ പതിനെട്ടുകാരി കുഴഞ്ഞുവീണു മരിച്ചു; ഹൃദയാഘാതമെന്ന് സംശയം; വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു -
ഇ.പി ജയരാജനെ തൊടാൻ മുഖ്യമന്ത്രിക്കും സിപിഎമ്മിനും ഭയം; ജയരാജന്റെ നാവിൻ തുമ്പിലുള്ളത് സിപിഎമ്മിനെയും മുഖ്യമന്ത്രിയേയും ഒന്നാകെ തകർക്കാനുള്ള ബോംബുകൾ; ആർക്ക് വേണമെങ്കിലും ബിജെപിയിലേക്ക് പോകാമെന്ന ഗ്രീൻ സിഗ്നൽ നൽകുകയാണ് എം.വി ഗോവിന്ദൻ; വിമർശിച്ചു വി ഡി സതീശൻ -
ബിജെപിയുടെ സൂററ്റ് മോഡൽ ഓപ്പറേഷൻ മധ്യപ്രദേശിലെ ഇൻഡോറിലും; കോൺഗ്രസ് സ്ഥാനാർത്ഥി പത്രിക പിൻവലിച്ച് ബിജെപിയിൽ ചേർന്നു; സ്ഥാനാർത്ഥിയെ കാറിൽ കൊണ്ടുപോകുന്ന ചിത്രം പോസ്റ്റ് ചെയ്ത് കൈലാഷ് വിജയ്വർഗീയ; നേതൃത്വത്തെ പഴിച്ച് കോൺഗ്രസ് പ്രവർത്തകർ -
തലയ്ക്ക് വെളിവില്ലാത്തവൾ വിളിച്ചു പറയുന്നതെല്ലാം കൊടുക്കുന്നതാണോ മാധ്യമ ധർമം? രണ്ട് മൂന്ന് ദിവസമായി നിങ്ങൾ എന്തൊക്കെയാ കാട്ടിക്കൂട്ടിയത്? മാധ്യമങ്ങളാണ് എല്ലാം വരുത്തിവെക്കുന്നത്; പാർട്ടി നടപടി ഒഴിവായതോടെ നിയമനടപടി സ്വീകരിക്കുമെന്ന് ഇ പി ജയരാജൻ -
പെരിയാറിൽ കുളിക്കാനിറങ്ങിയ യുവതി മുങ്ങിമരിച്ചു; അപകടം പെരുമ്പാവൂരിൽ സഹപ്രവർത്തകയുടെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയപ്പോൾ
Most Read
- തൃശൂരിൽ തോറ്റുപോകുമെന്ന സൂചന സുരേഷ് ഗോപിയിൽ നിന്ന് തന്നെ കിട്ടി; അദ്ദേഹത്തിന്റെ സന്ദേഹം പറഞ്ഞപ്പോൾ, സുരേഷ് ഗോപി തോറ്റുപോകുമെന്ന് താൻ പറഞ്ഞു പോയി എന്നും വെള്ളാപ്പള്ളി
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- നവ്യാനായരെ പ്രണയിച്ച ബാല്യം; സിന്തറ്റിക്ക് ലഹരി തുലച്ച യൗവനം; സ്വന്തം വിവാഹത്തിന് എത്തിയതുപോലും ഫിറ്റായി; മകൾ ജനിച്ചതോടെ എല്ലാറ്റിൽ നിന്നും മോചനം; പടങ്ങൾ അടിക്കടി പൊട്ടുമ്പോഴും അഭിമുഖങ്ങളിലൂടെ സൂപ്പർ സ്റ്റാർ! ധ്യാൻ ശ്രീനിവാസൻ സമാന്തര സിനിമാ ഇൻഡസ്ട്രിയാവുമ്പോൾ
- ഞാൻ ഒരു മഹാപാപി ആയതുകൊണ്ടാകാം അദ്ദേഹം എന്നെ ബന്ധപ്പെട്ടത്; ലാവ്ലിൻ കേസിൽ പിണറായി എന്റെ സഹായം തേടി; കേസ് ഹൈക്കോടതി ബഞ്ചിൽ നിന്ന് മാറ്റി വയ്ക്കാൻ സമീപിച്ചു; ഗുരുതര ആരോപണവുമായി ടി ജി നന്ദകുമാർ
- സംസ്ഥാനത്ത് ബിജെപിക്ക് മൂന്നുമുതൽ അഞ്ചുവരെ സീറ്റ് കിട്ടാം; രണ്ടെണ്ണം കൂടി വേണമെങ്കിലും കിട്ടാമെന്നും പി സി ജോർജ്
- കണ്ണൂരിൽ ഗ്യാസ് സിലിണ്ടർ ലോറിയും കാറും കൂട്ടിയിടിച്ച് അഞ്ചുപേർ മരിച്ചു; അപകടം ചെറുകുന്ന് പുന്നച്ചേരി പെട്രോൾ പമ്പിന് സമീപം തിങ്കളാഴ്ച രാത്രി 10.15 ഓടെ; മരിച്ചത് കാർ യാത്രികരായ മൂന്നുപുരുഷന്മാരും, സ്ത്രീയും കുട്ടിയും; അഞ്ചുപേരും കാസർകോട് സ്വദേശികൾ; പുറത്തെടുത്തത് കാർ വെട്ടിപ്പൊളിച്ച്
- 'ചീത്ത വിളികൾ കേട്ട് ഓടിയാൽ കിട്ടുന്ന ശമ്പളമാണ് 715 രൂപ; എന്റെ ആകെയുള്ള വരുമാന മാർഗ്ഗമായിരുന്നു; എന്റെ ജോലി കളയിക്കുമെന്ന് മേയർ ഭീഷണിപ്പെടുത്തി; എല്ലാവരുടെ മുന്നിലും നാണം കെടുത്തിക്കൊണ്ടിരിക്കുകയാണ് : ജോലിയിൽ നിന്ന് മാറ്റി നിർത്തിയതോടെ സങ്കടപ്പെട്ട് കെഎസ്ആർടിസി ഡ്രൈവർ യദു
- ഊട്ടി, കൊടൈക്കനാൽ യാത്ര പഴയത് പോലെ എളുപ്പമാകില്ല; വിനോദ സഞ്ചാരികളുടെ സന്ദർശനത്തിന് ഇ-പാസ് ഏർപ്പെടുത്തണമെന്ന് ഹൈക്കോടതി; അപേക്ഷകർക്ക് ടോൾ ചാർജും ഓൺലൈനായി അടയ്ക്കാം
- ടി20 ലോകകപ്പ്: സഞ്ജു സാംസണെ പ്രധാന വിക്കറ്റ് കീപ്പർ ബാറ്ററായി പരിഗണിക്കുന്നു; കെ എൽ രാഹുലും റിഷബ് പന്തും പരിഗണനയിലെന്ന് റിപ്പോർട്ട്
- ജസ്റ്റിൻ ട്രൂഡോ വേദിയിലേക്ക് കയറുമ്പോഴും സംസാരിക്കുമ്പോഴും ഖലിസ്ഥാൻ സിന്ദാബാദ് മുദ്രാവാക്യം വിളി; ടൊറന്റോയിലെ ഖലിസ്ഥാൻ അനുകൂല പരിപാടിയിൽ ട്രൂഡോ അടക്കമുള്ള നേതാക്കൾ പങ്കെടുത്തതിൽ ഇന്ത്യക്ക് കടുത്ത പ്രതിഷേധം; കനേഡിയൻ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി