കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ട കോഴിക്കോട് പാളയം മാർക്കറ്റ് ഇന്ന് തുറന്നു; കോവിഡ് നെഗറ്റീവായ കച്ചവടക്കാർക്ക് മാത്രം വ്യാപാരം നടത്താൻ അനുമതി; തുറന്നത് മാർക്കറ്റിലേക്കുള്ള നാല് പ്രവേശന കവാടങ്ങൾ മാത്രം; സാധനം വാങ്ങാനെത്തുന്നവരുടെ താപനില പരിശോധിച്ച് പ്രവേശനം
കോഴിക്കോട്: സെപ്റ്റംബർ 23ന് നടത്തിയ പരിശോധനയിൽ 233 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് അടച്ചിട്ട കോഴിക്കോട് പാളയം മാർക്കറ്റ് ഇന്ന് വീണ്ടും തുറന്ന് പ്രവർത്തനമാരംഭിക്കും. ജില്ല ഭരണകൂടത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ അവലോകന യോഗത്തിലാണ് തീരുമാനം. തീരുമാന പ്രകാരം മാർക്കറ്റിലേക്ക് വ്യാപാരികൾ എത്തിതുടങ്ങി.
കർശന നിയന്ത്രണങ്ങളോടെയാണ് സാധനം വാങ്ങാനെത്തുന്നവരെയും വ്യാപാരികളെയും തൊഴിലാളികളെയും മാർക്കറ്റിലേക്ക് കടത്തി വിടുന്നത്. കോവിഡ് നെഗറ്റീവായ കച്ചവടക്കാർക്ക് മാത്രമാണ് വ്യാപാരം നടത്താൻ അനുമതി നൽകിയിരിക്കുന്നത്. കോവിഡ് നെഗറ്റീവായ കച്ചവടക്കാർ, തൊഴിലാളികൾ, പോർട്ടർമാർ എന്നിവർക്ക് കോർപറേഷൻ തിരിച്ചറിയൽ കാർഡ് നൽകും. കടകളിൽനിന്നുള്ള കച്ചവടം പകൽ 11 വരെ മാത്രമായിരിക്കും ഉണ്ടാകുക. ബാക്കി സമയം ഉന്തുവണ്ടി കച്ചവടക്കാരാകും മാർ്ക്കറ്റിലുണ്ടാകുക. ഉന്തുവണ്ടി കച്ചവടക്കാർക്ക് പകൽ 11ന് ശേഷമേ പാളയത്തേക്ക് പ്രവേശനം അവദിക്കുകയുള്ളൂ.മാർക്കറ്റിലേക്ക് ആകെയുള്ള എട്ട് പ്രവേശന കവാടങ്ങളിൽ നാല് എണ്ണം മാത്രമാണ് തുറക്കുക. ഇതുവഴി അകത്ത് പ്രവേശിക്കുന്നവരുടെ താപനില പരിശോധിക്കാനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. അടച്ചിട്ട കവാടങ്ങളിൽ പൊലീസ് നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.മാർക്കറ്റിലെത്തുന്ന പൊതുജനങ്ങളും വ്യാപാരികളും തൊഴിലാളികളും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ക്വിക്ക് റെസ്പോൺസ് ടീം ഉറപ്പാക്കും.
സെപ്റ്റംബർ 23ന് നടത്തിയ പരിശോധനയിലാണ് മാർക്കറ്റിൽ 233 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. 760 പേരിൽ നടത്തിയ പരിശോധനയിലാണ് ഇത്രയും പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. പാളയം മാർക്കറ്റിലെ വ്യാപാരികൾ, തൊഴിലാളികൾ, ജീവനക്കാർ തുടങ്ങിയവർക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ മാർക്കറ്റ് അടച്ചിടുകയും വ്യാപാരികളും തൊഴിലാളികളും അടക്കം മുഴുവൻ പേരും ക്വാറന്റെയിനിൽ പോകുകയായിരുന്നു. ഇതിൽ നെഗറ്റീവ് ആയവരാണ് നിരീക്ഷണം പൂർ്ത്തിയാക്കിയതിന് ശേഷം ഇന്ന് വീണ്ടും വ്യാപാരം നടത്താനെത്തുന്നത്. മാർക്കറ്റ് അടച്ചതിനെ തുടർന്ന് വേങ്ങേരി കാർഷിക മൊത്ത വിതരണ കേന്ദ്രത്തിലായിരുന്നു താൽക്കാലികമായി പച്ചക്കറി ഇറക്കുമതിയും വിൽപ്പനയും നടന്നിരുന്നത്. ജില്ലയിലെ തന്നെ പ്രധാനപ്പെട്ട പഴം, പച്ചക്കറി വിപണന കേന്ദ്രമാണ് പാളയം മാർക്കറ്റ്. ദിനം പ്രതി നൂറ് കണക്കിന് ലോറികളാണ് വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ഇവിടെയെത്തുന്നത്.
രാത്രി 10 മണിയോടെയെത്തുന്ന ലോറികളിൽ നിന്ന് പുലർച്ചെ വരെ ചരക്കിറക്കുന്ന ചുമട്ടുതൊഴിലാളികളും ഇവിടെ സജീവമാണ്. വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ലോറി തൊഴിലാളികളും കോഴിക്കോട് മലപ്പുറം ജില്ലകളിൽ നിന്നായി ചരക്കെടുക്കാൻ വരുന്ന ചില്ലറ വ്യാപാരികളും തമ്മിൽ സംഗമിക്കുന്ന കേന്ദ്രം കൂടിയാണ് പാളയം മാർക്കറ്റ്. അതിനാൽ തന്നെ കോവിഡ് വ്യാപനത്തിന് ഏറ്റവും അധികം സാധ്യതയുള്ള ഇടം. രാത്രി 10 മണിക്ക് ശേഷമാണ് പാളയം മാർക്കറ്റ് സജീവമാകുന്നത്. പുലർച്ചെ വരെ ഈ തിരക്ക് തുടരും. ചുമട്ട് തൊഴിലാളികളും വ്യാപാരികളും വ്യാപാര സ്ഥാപനങ്ങളിലെ തൊഴിലാളികളും വാഹനങ്ങളിലെ ഡ്രൈവർമാരുമെല്ലാം ഈ സമയത്ത് പാളയം ബസ്റ്റാന്റിലടക്കം ഉണ്ടാകും. ഒരു തരത്തിലും നിയന്ത്രിക്കാനാകാത്ത തിരിക്കായിരിക്കും ഈ സമയങ്ങളിൽ ഉണ്ടാകുക. പൊലീസിനോ ആരോഗ്യ വകുപ്പിനോ ഇടപെടുന്നതിന് പരിമിതകളുണ്ടാകും. പാതിരാത്രി ആയതിനാൽ തന്നെ കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ ഉദ്യോഗസ്ഥരും ഉണ്ടാകാറില്ല.
വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർക്കും കോഴിക്കോട് മലപ്പുറം ജില്ലകളിൽ നിന്ന് ചരക്കെടുക്കാനെത്തുന്നവർക്കും പ്രാഥമിക കൃത്യങ്ങൾ നിർവ്വഹിക്കാനുള്ള സൗകര്യങ്ങളും ഇവിടെ കുറവാണ്. തമിഴ്നാട്, കർണ്ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നാണ് മാർക്കറ്റിലേക്ക് ലോഡുകൾ വരുന്നത്. ഈ വാഹനങ്ങളിലുള്ളവരും മാർക്കറ്റിലെ തൊഴിലാളികളും തമ്മിൽ സമ്പർക്കത്തിൽ ഏർപ്പെടുകയും ചെയ്യുന്നു. കണ്ടയ്ന്മെന്റ് സോണുകളിൽ നിന്നുള്ളവരും ഇവിടേക്ക് ചരക്കെടുക്കാൻ വരുന്നു. നിയന്ത്രിക്കാൻ ഉദ്യോഗസ്ഥരില്ലാത്തതും രോഗ വ്യാപനത്തിന് കാരണമായി.പഴം, പച്ചക്കറി ഹോൾസെയിൽ കടകൾ, ചായക്കടകൾ തുടങ്ങി ഇരുന്നൂറിലധികം വ്യാപാര കേന്ദ്രങ്ങളാണ് പാളയം മാർക്കറ്റിനോടനുബന്ധിച്ചുള്ളത്.
ഇതിനു പുറമെ തളി ക്ഷേത്രത്തിനോടനുബന്ധിച്ചുള്ള പൂജാ സാധനങ്ങളും പൂക്കളും വിൽക്കുന്ന കടകളും ഇതിന് സമീപത്ത് തന്നെയാണ്. ഈ സ്ഥാപങ്ങളിലെയെല്ലാം തൊഴിലാളികളും ചുമട്ട് തൊഴിലാളികളും ഓട്ടോ ഡ്രൈവർമാരുമടക്കം രണ്ടായിരത്തിലധികം ആളുകൾ ദിവസേന പാളയം മാർക്കറ്റുമായി ഇടപെടുന്നു. ഇവരെല്ലാം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരുമാണ്. മലപ്പുറം ജില്ലയുടെ അതിർത്തി പ്രദേശങ്ങളിലുള്ളവരും നിരവധിയുണ്ട്.
MNM Recommends
-
താമസ സ്ഥലത്തെ പാർക്കിങ് തർക്കം; ഗുരുഗ്രാമിൽ യുവാവിനെ അയൽവാസി കാറിടിച്ചു കൊന്നു; സഹോദരന് ഗുരുതര പരിക്ക്; പ്രതി ഒളിവിൽ -
കൈപ്പത്തിയിലെ ആറാം വിരൽ നീക്കം ചെയ്യാനെത്തി; ശസ്ത്രക്രിയയ്ക്ക് ശേഷം നാലു വയസ്സുകാരി പുറത്തെത്തുമ്പോൾ നാവിൽ പഞ്ഞി വെച്ച നിലയിൽ; നാവിൽ ശസ്ത്രക്രിയ ചികിത്സാപ്പിഴവ്; സൂപ്രണ്ടിന്റെ 'രക്ഷാപ്രവർത്തനം' ഫലംകണ്ടില്ല; കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടർക്ക് സസ്പെൻഷൻ -
ഗുണ്ടകൾക്കും സാമൂഹ്യവിരുദ്ധർക്കും ലഹരിമാഫിയയ്ക്കുമെതിരെ സ്പെഷ്യൽ ഡ്രൈവ്; 243 പേർ അറസ്റ്റിൽ; 53 പേർ കരുതൽ തടങ്കലിൽ -
പുതിയകാലത്തെ ആരോഗ്യപ്രശ്നങ്ങളെ നേരിടാൻ സംയുക്ത പരിശ്രമം വേണമെന്ന് ഗവർണർ -
വിഴിഞ്ഞം മുല്ലൂർ ശാന്തകുമാരി കൊലക്കേസ്; മൂന്നുപ്രതികളും കുറ്റക്കാരെന്ന് വിചാരണ കോടതി; അയൽവാസിയായ വയോധികയെ കൊന്ന് സ്വർണം കവർന്ന് മൃതദേഹം വീടിന്റെ തട്ടിൻപുറത്ത് ഒളിപ്പിച്ചെന്ന് കേസ് -
മഞ്ഞപ്പിത്തം പടരാതിരിക്കാൻ ഹോമിയോപ്പതിയുടെ സാധ്യത ഉപയോഗപ്പെടുത്തണം -
സിപിഐക്കും കേരള കോൺഗ്രസ് എമ്മിനും ആർജെഡിക്കും പിന്നാലെ എൻസിപിയും; ഇടതുമുന്നണി യോഗത്തിൽ ഉന്നയിക്കുമെന്ന് എ കെ ശശീന്ദ്രൻ; സീറ്റ് കിട്ടിയാൽ പി സി ചാക്കോയെ മത്സരിപ്പിക്കാൻ നീക്കം; രാജ്യസഭാ സീറ്റുവിഷയം മുന്നണിയിൽ കീറാമുട്ടിയാകുന്നു -
ഹാർദിക് പാണ്ഡ്യയെ ടീമിലെത്തിച്ചത് 'ബാഹ്യശക്തി'യുടെ ഇടപെടൽ; ശിവം ദുബെ മികവു തെളിയിച്ചാൽ 'വൈസ് ക്യാപ്റ്റൻ' പുറത്തിരിക്കും; രോഹിതിന്റെ തീരുമാനം നിർണായകം; മുംബൈ ഇന്ത്യൻസിലെ 'കലഹം' ഇന്ത്യൻ നായകൻ മറക്കില്ല -
ബാങ്കിൽ പരിശോധന നടത്തവേ മുങ്ങിയത് മാനേജർ; നാലര ലക്ഷം രൂപയുടെ ക്രമക്കേടിൽ അന്വേഷണം തുടങ്ങിയപ്പോൾ പുറത്തായത് വമ്പൻ തട്ടിപ്പ്; പരാതിയുമായി നിരവധി പേർ; കോടതിയിൽ കീഴടങ്ങിയ കോട്ടയം ഇൻഡസൻഡ് ബാങ്ക് കലക്ടറേറ്റ് ബ്രാഞ്ച് ബാങ്ക് മാനേജർ റിമാൻഡിൽ -
അയോധ്യയിൽ രാം ലല്ലയുടെ ക്ഷേത്രം പണികഴിപ്പിച്ചതുകൊണ്ട് തീരുന്നില്ല മോദിയുടെ ദൗത്യം; ബിഹാറിലെ സീതാമണ്ഡിയിൽ സീതയ്ക്കായി പ്രത്യേക ക്ഷേത്രം പണിയുമെന്ന് അമിത് ഷാ; വോട്ട് ബാങ്കിന്റെ കാര്യത്തിൽ യാതൊരുവിധ ആശങ്കയുമില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി -
അമ്മയോടൊപ്പം മകൾ വിവാഹ വേദിയിലേക്ക് പോയിട്ടുണ്ടാവുമെന്ന് അച്ഛൻ കരുതി; കാർ പാർക്ക് ചെയ്ത് വാഹനം ലോക്ക് ചെയ്ത് മടങ്ങി; മൂന്നു വയസ്സുകാരി ഒപ്പമില്ലെന്ന് തിരിച്ചറിഞ്ഞത് രണ്ട് മണിക്കൂറിന് ശേഷം; കുട്ടി മരിച്ചനിലയിൽ -
കോവാക്സിൻ സ്വീകരിച്ച മൂന്നിലൊന്ന് പേർക്ക് ഒരു വർഷത്തിന് ശേഷം ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായി; മിക്കവരിലും കണ്ടത് ശ്വാസകോശ അണുബാധ; ഗവേഷണ റിപ്പോർട്ട് പുറത്ത്; കോവിഷീൽഡ് രക്തം കട്ട പിടിക്കുന്ന അസുഖത്തിന് കാരണമാകുമെന്ന മറ്റൊരു പഠനം കൂടി പുറത്ത് -
പ്ലേ ഓഫ് ഉറപ്പിക്കാൻ വലിയ മാർജിനിൽ ജയിച്ചേ തീരു; ജീവൻ മരണ പോരിന് ഇറങ്ങുന്ന ആർസിബിക്ക് മഴ ഭീഷണി; ബംഗളൂരുവിൽ ഓറഞ്ച് അലർട്ട്; ആരാധകർ കാത്തിരുന്ന ആർസിബി-സിഎസ്കെ പോരാട്ടം നടക്കാനുള്ള സാധ്യത മങ്ങി -
സി.എ.എ റദ്ദാക്കാൻ ധൈര്യമുള്ള ആരെങ്കിലും ഇവിടെ ജനിച്ചിട്ടുണ്ടോ? ഞാൻ നിങ്ങളെ വെല്ലുവിളിക്കുകയാണ്; ധൈര്യമുണ്ടെങ്കിൽ കാണിക്ക്; അത് മോദിയുടെ ഗ്യാരണ്ടിയാണ്; പ്രതിപക്ഷത്തെ വെല്ലുവിളിച്ചു മോദി; വ്യാജ മതേതരത്വത്തിന്റെ മൂടുപടമണിഞ്ഞ് പ്രതിപക്ഷം ഹിന്ദുക്കളെയും മുസ്ലിംങ്ങളെയും തമ്മിലടിപ്പിക്കുന്നെന്നും മോദി -
'സ്ത്രീകൾ ജോലിക്കു പോകാൻ തുടങ്ങിയതോടെ വിവാഹ മോചനങ്ങൾ വർധിച്ചു; സ്വന്തമായി വീടു നോക്കിക്കോളാം എന്നാണ് അവർ പറയുന്നത്; അതാണ് ഗെയിം പ്ലാൻ'; വിവാദ പരാമർശവുമായി സയീദ് അൻവർ; രൂക്ഷവിമർശനം -
പനമ്പിള്ളി നഗറിൽ നവജാതശിശുവിനെ അമ്മ കൊലപ്പെടുത്തിയ സംഭവം: വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് യുവതിയുടെ പരാതി; തൃശൂർ സ്വദേശിയായ ആൺസുഹൃത്തിനെതിരേ കേസെടുത്ത് പൊലീസ് -
വ്യാജ വാട്സാപ്പ് ഗ്രൂപ്പിൽ അംഗങ്ങളാക്കി; ഷെയർ ട്രേഡിങ് ലാഭവും ഓൺലൈൻ ജോലിയും വാഗ്ദാനം ചെയ്തു; തിരുവനന്തപുരത്തെ എൻജിനിയറെയും ബാങ്ക് മാനേജരെയും കബളിപ്പിച്ച് തട്ടിയെടുത്തത് 15 ലക്ഷത്തോളം രൂപ; അന്വേഷണം തുടങ്ങി -
വിരലിനു പകരം നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡിക്കൽ കോളേജിലെ സംഭവത്തിൽ റിപ്പോർട്ട് തേടി ആരോഗ്യമന്ത്രി വീണ ജോർജ്ജ്; ശസ്ത്രക്രിയ മാറിയത് തന്റെ പിഴവുകൊണ്ട് സംഭവിച്ചതെന്ന് സമ്മതിച്ച് ഡോക്ടർ; സൂപ്രണ്ടിനെ രേഖാമൂലം അറിയിച്ചു; നാലു വയസുകരിയുടെ കുടുംബത്തോട് മാപ്പുപറഞ്ഞ് ഡോക്ടർ -
കെജ്രിവാൾ ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന ഇഡി വാദം തള്ളി സുപ്രീം കോടതി; എഎപിക്ക് വോട്ടുചെയ്താൽ തനിക്ക് തിരിച്ച് ജയിലിൽ പോകേണ്ടി വരില്ലെന്ന കെജ്രിവാളിന്റെ പ്രസംഗം വ്യക്തിപരമായ അഭിപ്രായം; ഇടക്കാല ജാമ്യം അനുവദിച്ചതിൽ പ്രത്യേക പരിഗണന ഇല്ലെന്നും കോടതി -
ഒത്തുതീർപ്പിനായി ഭാര്യയെ ഫോൺ ചെയ്ത് വനത്തിനുള്ളിലേക്ക് വിളിച്ചു വരുത്തി; തർക്കത്തിന് പിന്നാലെ യുവതിയുടെ ഇരുകാൽമുട്ടുകളും ചുറ്റികയ്ക്ക് അടിച്ചുതകർത്തു; പാലോട് പച്ച സ്വദേശി അറസ്റ്റിൽ
Most Read
- ഭർതൃമാതാവും സുഹൃത്തും ഭർത്താവും ഒരുമിച്ചിരുന്ന് മദ്യപിച്ചു; എന്നെ നിർബന്ധിച്ച് ബിയർ കുടിപ്പിച്ചു; മദ്യം കഴിച്ച് ശീലമില്ലാത്തതിനാൽ ഞാൻ ഛർദിച്ചു; മർദനവും എല്ലാവരും അറിഞ്ഞു തന്നെ; നവവധുവിന്റെ മൊഴിയിൽ കുടുംബവും കുടുങ്ങും; ഇടപെട്ട് ഗവർണ്ണറും; പന്തീരാങ്കാവിലെ പ്രതി രക്ഷപ്പെട്ടു
- താൻ രാജ്യം വിട്ടെന്ന് സമ്മതിച്ച് രാഹുൽ; ബംഗ്ലൂരുവിലൂടെ സിംഗപ്പൂരിലെത്തിയത് ജർമ്മനിയിലേക്ക് പറക്കാൻ; ജർമൻ പൗരത്വമുള്ള രാഹുലിനെ ഇനി കേരളാ പൊലീസിന് കിട്ടാൻ കടമ്പകൾ ഏറെ; ഭാര്യ ബന്ധുക്കൾക്കെതിരെ അനാവശ്യ ആരോപണങ്ങളുയർത്തി പിടിച്ചു നിൽക്കാൻ ശ്രമം; രണ്ടാം കെട്ടുകാരൻ ന്യായം പറയുമ്പോൾ
- ആർ ശങ്കറിനു ശേഷം ഒരു ഈഴവ കോൺഗ്രസ് നേതാവും മുഖ്യമന്ത്രിയായില്ല; ആന്റണിയും ഉമ്മൻ ചാണ്ടിയും മുഖ്യമന്ത്രിമാരായപ്പോൾ ഒപ്പമുണ്ടായിരുന്ന വയലാർ രവി തഴയപ്പെട്ടു! കെപിസിസി അധ്യക്ഷനാകാൻ ആടൂർ പ്രകാശ് റെഡി! എ ഗ്രൂപ്പിന്റെ ക്രൈസ്തവ അജണ്ട പൊളിക്കാൻ ഐ വിഭാഗം
- കാഞ്ഞിരത്തുംമൂട് സ്വദേശി ജോർജ് കുടുംബത്തിനും ഉള്ളത് നാല് കോടിയുടെ കടബാധ്യത; ഇളയമകൻ നേരത്തെ തോട്ടിൽ വീണു മരിച്ചു; സാമ്പത്തിക ബാധ്യത കാരണം തുണിക്കട പൂട്ടി, വാടക വീട്ടിലേക്ക് താമസം മാറി; നാടുവിട്ടവരെ കണ്ടത് കാറിനുള്ളിൽ മരിച്ച നിലയിൽ; കമ്പത്തേത് കീടനാശിനി കഴിച്ചുള്ള ആത്മഹത്യ
- 'സിപിഎം നേതാക്കളുടെ സാമ്പത്തിക ഇടപാടുകൾക്ക് ചുക്കാൻ പിടിക്കുന്നത് രാജേഷ് കൃഷ്ണ; യു കെ ഹവാലയിൽ അന്വേഷണം വേണം; ഗോവിന്ദൻ സെക്രട്ടറിയായപ്പോൾ തിരിച്ചുവന്നു; വലം കൈ തോമസ് ഐസക്ക്; പാർട്ടി കോൺഗ്രസ് വേദിയിൽ വെച്ച് മർദിച്ചിട്ടും എഫ്ഐആർ പോലുമില്ല; ആഞ്ഞടിച്ച് ഷർഷാദ്
- പോളിങ് ശതമാനം കുറഞ്ഞതുകൊണ്ട് ബിജെപി താഴെയിറങ്ങുന്ന അദ്ഭുതം സംഭവിക്കില്ല; മോദിയുടെ പാർട്ടിക്ക് 300 ലധികം സീറ്റ് കിട്ടും; ദക്ഷിണേന്ത്യയിൽ വോട്ടുശതമാനവും സീറ്റും കൂടും; ബിജെപി പയറ്റുന്നത് മന: ശാസ്ത്രപരമായ തന്ത്രം: പ്രശാന്ത് കിഷോർ
- ഇന്ത്യ ചന്ദ്രനിൽ ഇറങ്ങുമ്പോൾ, തുറന്ന ഓടകളിൽ വീണ് കുട്ടികൾ മരിക്കുന്ന അവസ്ഥയാണ് പാക്കിസ്ഥാനിൽ; 15 വർഷമായി കറാച്ചിക്ക് അൽപം ശുദ്ധജലം പോലും നൽകിയില്ല; ഇന്ത്യൻ നേട്ടചൂണ്ടിക്കാട്ടി നാഷണൽ അസംബ്ലിയിൽ ചോദ്യവുമായി പാക് നേതാവ് സെയ്ദ് മുസ്തഫ കമാൽ
- തന്റെ മകളെ ബലംപ്രയോഗിച്ച് മദ്യപിപ്പിക്കാനും സിഗരറ്റ് വലിപ്പിക്കാനും ശ്രമിച്ച രാഹുൽ, അതിന്റെ ഫോട്ടോയെടുത്തു; രാഹുലിന്റെ അമ്മയും സഹോദരിയും സംശയ നിഴലിൽ; പീഡിപ്പിച്ച ശേഷം ജർമ്മൻപൗരനായ മലയാളി മുങ്ങിയത് ബംഗ്ലൂരുവിലേക്കോ? ഭർത്താവിന്റേത് സൈക്കോ ആക്രമണമെന്ന് നവ വധു; രാഹുൽ ഒളിവിൽ തുടരുമ്പോൾ
- റെയിൽവേ ട്രാക്കിലൂടെ മുന്നോട്ടു പോയ ഇരുവരും ട്രെയിൻ വരുന്നതു കണ്ടു പരസ്പരം ആലിംഗനം ചെയ്തു നിന്നതായി ദൃക്സാക്ഷികൾ; പ്രണയം വീട്ടുകാർക്ക് അറിയില്ല; അന്തുവും മീനാക്ഷിയും ജീവനൊടുക്കിയത് എന്തിന്? ഇൻസ്റ്റാഗ്രാം സൗഹൃദം മരണമായപ്പോൾ
- നിറം 2 ഉൾപ്പെടെ അഞ്ചു സിനിമകളിൽ നിക്ഷേപിച്ചാൽ നല്ല ലാഭം നേടി തരാമെന്ന് വാഗ്ദാനം; ദോഹയിൽ പലതവണ എത്തി ജോണിയും മകൻ റോൺ ജോണിയും ക്യാൻവാസ് ചെയ്തപ്പോൾ വിശ്വസിച്ചു; 2.75 കോടി വാങ്ങിയിട്ട് പറ്റിച്ചു; കാനഡയിൽ താമസിക്കുന്ന വ്യവസായിയുടെ പരാതിയിൽ ജോണി പിടിയിലായത് ദുബായിലേക്ക് പറക്കാൻ ഒരുങ്ങുമ്പോൾ; മകന് വേണ്ടി തിരച്ചിൽ തുടരുന്നു