വാർത്ത

അമിത വേഗത്തിലെത്തിയ കാർ ബൈക്കിനു പിന്നിൽ ഇടിച്ചു; മൈസൂരുവിൽ മലയാളി വിദ്യാർത്ഥിനി ഉൾപ്പെടെ മൂന്നു പേർ മരിച്ചു

ബെംഗളൂരു: മൈസുരുവിലുണ്ടായ വാഹനാപകടത്തിൽ മലയാളി വിദ്യാർത്ഥിനി ഉൾപ്പെടെ മൂന്നു പേർ മരിച്ചു. ശനിയാഴ്ച രാത്രി ജയലക്ഷ്മിപുരം ജെസി റോഡിലാണ് അപകടം ഉണ്ടായത്. ബൈക്കിനു പിന്നിൽ കാറിടിച്ച് ബൈക്കിൽ യാത്ര ചെയ്ത തൃശൂർ കണ്ടശാംകടവ് മാങ്ങാട്ടുകര അമ്പാച്ചിറ കൂട്ടാല ബിജുവിന്റെ മകൾ ശിവാനി (21), ബൈക്ക് ഓടിച്ച മൈസൂരു കെആർ പേട്ട് സ്വദേശി ഉല്ലാസ് (23), ഓൺലൈൻ ഭക്ഷണ വിതരണ ഏജൻസി ജീവനക്കാരൻ എന്നിവരാണു മരിച്ചത്.

അമിത വേഗത്തിലെത്തിയ കാർ ഭക്ഷണവിതരണ ജീവനക്കാരൻ സഞ്ചരിച്ച സ്‌കൂട്ടറിൽ ഇടിച്ച ശേഷം ജയലക്ഷ്മിയും ഉല്ലാസും സഞ്ചരിച്ച ബൈക്കിൽ ഇടിക്കുക ആയിരുന്നു. ഉല്ലാസ് അപകടസ്ഥലത്തു തന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ ശിവാനിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കാർ ഓടിച്ചിരുന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ മദ്യപിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.

മൈസൂരു അമൃത കോളജിലെ ബിസിഎ അവസാന വർഷ വിദ്യാർത്ഥിനിയാണ് ശിവാനി. സംസ്‌കാരം ഇന്ന് കാഞ്ഞാണി ആനക്കാട് ക്രിമറ്റോറിയത്തിൽ. അമ്മ: സവിത. സഹോദരങ്ങൾ: അശ്വതി, അർജുൻ.

 

MNM Recommends


Most Read