പുരുഷന്മാർക്ക് ഒരു സമയം നാലു ഭാര്യമാർ ആകാമെങ്കിൽ സ്ത്രീകൾക്ക് എന്തുകൊണ്ടു നാലു ഭർത്താക്കന്മാർ ആയിക്കൂടാ? മുസ്ലിം വ്യക്തി നിയമത്തിൽ സ്ത്രീകളോടുള്ളതു കടുത്ത വിവേചനം; പുരുഷ മേധാവിത്വത്തിനു വഴി തെളിച്ചതു മതമേലധ്യക്ഷന്മാർ: തുറന്നടിച്ച് ജസ്റ്റിസ് കമാൽ പാഷ
കോഴിക്കോട്: മുസ്ലിം വ്യക്തിനിയമത്തിൽ സ്ത്രീകളോടുള്ളതു കടുത്ത വിവേചനമെന്നു ജസ്റ്റിസ് കമാൽ പാഷ. പുരുഷാധിപത്യത്തിനു വഴി തെളിച്ചതു മതമേലധ്യക്ഷന്മാരാണെന്നും ഏകീകൃത സിവിൽ കോഡിനെ അന്ധമായി എതിർക്കേണ്ട കാര്യമില്ലെന്നും കമാൽ പാഷ പറഞ്ഞു.
പുരുഷന്മാർക്ക് ഒരു സമയം നാലു ഭാര്യമാർ ആകാമെങ്കിൽ സ്ത്രീകൾക്ക് എന്തുകൊണ്ടു നാലു ഭർത്താക്കന്മാർ ആയിക്കൂടാ എന്നും കമാൽ പാഷ ചോദിച്ചു. പുനർജനി വനിതാ അഭിഭാഷക സമിതി സംഘടിപ്പിച്ച ഗാർഹിക പീഡന നിരോധന നിയമം സെമിനാർ ഉദ്ഘാടനം ചെയ്യവെയാണ് കമാൽ പാഷയുടെ പരാമർശം.
മുസ്ലിം വ്യക്തി നിയമത്തിൽ സ്ത്രീകളോട് വിവേചനമുണ്ട്. മുസ്ലിം വ്യക്തി നിയമം ക്രോഡീകരിക്കേണ്ട കാലം കഴിഞ്ഞു. മറ്റു മതങ്ങളിലെ നന്മ സ്വാംശീകരിക്കുന്നതിൽ എന്താണ് തെറ്റെന്നും കമാൽ പാഷ ചോദിച്ചു. മതമേലധ്യക്ഷന്മാരാണ് പുരുഷാധിപത്യത്തിന് വഴി തെളിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഖുറാൻ പറയുന്ന അവകാശങ്ങൾ പോലും മുസ്ലിം സമൂഹത്തിൽ സ്ത്രീകൾക്ക് ലഭിക്കുന്നില്ല. ഈ വിവേചനം അവസാനിപ്പിക്കണമെങ്കിൽ സ്ത്രീകൾ തന്നെ മുന്നോട്ട് വരണമെന്നും അദ്ദേഹം പറഞ്ഞു. പുരുഷന്മാർക്ക് ഒരേസമയം നാലു ഭാര്യമാരാകാമെങ്കിൽ സ്ത്രീകൾക്ക് എന്തുകൊണ്ട് നാലു ഭർത്താക്കന്മാർ ആയിക്കൂടെന്നും ജസ്റ്റിസ് കമാൽപാഷ ചോദിച്ചു.
ഇന്ത്യയിലെ പ്രധാന മതജാതി വൈജാത്യങ്ങൾക്കനുസരിച്ച് ഓരോ വ്യക്തിക്കും പ്രത്യേകം പ്രത്യേകം ബാധകമാകുന്ന രീതിയിൽ ഇപ്പോൾ നിലവിലുള്ള വ്യക്തി നിയമത്തെ നീക്കി എല്ലാ ഇന്ത്യാക്കാർക്കും ഒരേ രീതിയിൽ ബാധകമാകുന്ന തരത്തിൽ ഒരു പൊതു വ്യക്തി നിയമ സംഹിത വേണം എന്ന ആവശ്യത്തിനേയും തർക്കത്തിനേയും കുറിക്കുന്ന പദമാണ് ഏകീകൃത സിവിൽകോഡ്.
കഴിഞ്ഞ ദിവസം ശരിഅത്ത് നിയമം ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണമെന്നു കാട്ടി മുസ്ലിം സ്ത്രീകളുടെ പുരോഗമനത്തിനായി പ്രവർത്തിക്കുന്ന നിസ എന്ന സംഘടന സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണു മതത്തിലെ പുരുഷാധിപത്യം അവസാനിപ്പിക്കണമെന്നും സ്ത്രീളോടുള്ള വിവേചനത്തിനു പരിഹാരം കാണണമെന്നും ആവശ്യപ്പെട്ട ജസ്റ്റിസ് കമാൽ പാഷ രംഗത്തെത്തിയത്.
ശരിഅത്തിനെ ചോദ്യം ചെയ്ത് സുപ്രീം കോടതിയിൽ ഹർജി നൽകിയത് നിസ എന്ന സംഘടനയ്ക്കുവേണ്ടി ജനറൽ സെക്രട്ടറി വി പി സുഹറയാണ്. ശരിഅത്ത് നിയമം ഭരണഘടന വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. ശരിഅത്തിലെ വ്യവസ്ഥകൾ സ്ത്രീ വിരുദ്ധമാണ്. തലാക്ക്, ബഹുഭാര്യത്വം, സ്ത്രീവിവേചനം തുടങ്ങിയ കാര്യങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നിയമം പിൻവലിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. നിസ കഴിഞ്ഞ 26ന് സമർപ്പിച്ച ഹർജി കോടതി ഫയലിൽ സ്വീകരിക്കുകയും ചെയ്തു. മുസ്ലിം വ്യക്തി നിയമം ഭരണഘടനാപരമായ പരിശോധനകൾക്ക് വിധേയമാക്കി റദ്ദു ചെയ്യണമെന്നാണ് ആവശ്യം. സ്ത്രീക്ക് ഭരണഘടന നൽകുന്ന എല്ലാ സ്വാതന്ത്ര്യവും മുസ്ലിം വ്യക്തി നിയമം നിഷേധിക്കുകയാണെന്ന് ഹർജിക്കാരിയായ വി.പി സുഹ്റ ചൂണ്ടിക്കാട്ടുന്നു. 1939ൽ ഈ നിയമം നിലവിൽ വന്നശേഷം പ്രാകൃതമായ നടപടികളാണ് സ്ത്രീകൾ നേരിടേണ്ടി വരുന്നത്. ഭാര്യയുടെ സാന്നിധ്യം പോലുമില്ലാതെ അവൾക്ക് പറയാനുള്ളത് കേൾക്കാൻ പോലും തയ്യാറാവാതെ തലാക്ക് മൂന്നു തവണ ചൊല്ലി ഒഴിവാക്കുന്ന രീതി ചോദ്യം ചെയ്യേണ്ടപ്പെടേണ്ടതാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
ബ്രിട്ടീഷുകാരുടെ കാലത്ത് ഉണ്ടാക്കിയ വ്യക്തിനിയമം ഇന്നും അതേപടി അടിച്ചേൽപ്പിക്കുകയാണ്. അന്നത്തെ ഒരു മുസ്ലിം പുരോഹിതൻ നൽകിയ വ്യാഖ്യാനങ്ങളാണ് ബ്രിട്ടീഷുകാർ നിയമമാക്കിയത്. നിരവധി മുസ്ലിം രാജ്യങ്ങളിൽ വ്യക്തി നിയമം മാറ്റിയെഴുതിയിട്ടുണ്ട്. ക്രിമിനൽ നിയമത്തിലും തെളിവ് നിയമത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. പൗരോഹത്യം അടിച്ചേൽപ്പിച്ച അതേ നിലപാടുകൾ പിന്തുടരണമെന്ന് ആജ്ഞാപിക്കുന്നവർ സ്ത്രീകൾക്ക് വ്യക്തിത്വവും മാന്യമായി ജീവിക്കാനുള്ള അധികാരവും അവകാശവും ഉണ്ടെന്നത് അംഗീകരിക്കുന്നില്ല. ഖുറാനിലും ഇസ്ലാമിൽ പറഞ്ഞ കാര്യങ്ങളല്ല ഇസ്ലാമിന്റെ പേരിൽ ഇന്ന് ചിലർ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത്
1939 ൽ നിലവിൽ വന്ന പ്രാകൃതമായ നിയമമാണ് ഇന്നും മുസ്ലിം സ്ത്രീകൾക്കു മേൽ അടിച്ചേൽപ്പിക്കുന്നത്. മുസ്ലിം വ്യക്തി നിയമത്തിന്റെ പേരിൽ അടിച്ചേൽപ്പിക്കുന്ന നിയമങ്ങൾ പുരഷാധിപത്യ കേന്ദ്രിതവും സ്ത്രീവിരുദ്ധവുമാണ്. ഇന്ത്യൻ ശിക്ഷാ നിയമത്തിനെതിരായ വ്യവസ്ഥകളാണ് അതിലുള്ളത്. ഏകപക്ഷീയമായ മൊഴിചൊല്ലൽ ഇന്ന് നിലനിൽക്കുകയാണ്. രക്ഷിതാവിന്റെ സ്വത്തിൽ മുസ്ലിം പെൺകുട്ടികൾക്ക് ആൺകുട്ടികളേക്കാൾ പകുതിക്ക് മാത്രമേ അർഹതയുള്ളൂവെന്ന വിവേചനം അവസാനിപ്പിക്കണം. പുരോഗമന വാദികളെന്ന് നടിക്കുന്ന മുസ്ലിം സംഘടനകൾ മുസ്ലിം സ്ത്രീകളുടെ അവകാശങ്ങൾക്ക് എതിരെ നിൽക്കുകയാണ്. ജഅമാത്ത് ഇസ്ലാമിയും മുജാഹിദ് സംഘടനകളും സ്ത്രീകളുടെ അവകാശം ഹനിക്കുന്നതിൽ കൂട്ടുനിൽക്കുകയാണ്. അവർക്ക് പ്രത്യേക അജണ്ടകളുണ്ട്. സ്ത്രീസമൂഹത്തെ മുഖമൂടിക്കുള്ളിലും പർദ്ദയ്ക്കുള്ളിലും തളച്ചിടാനാണ് അവരുടെ പരിശ്രമമെന്നും സുഹറ പറയുന്നു. മുസ്ലിം വ്യക്തിനിയമവും മുസ്ലിം വിവാഹനിയമവും ഭരണഘടനാ വിരുദ്ധവും ഭരണഘടനയിലെ 14,15,21,25 ചട്ടങ്ങൾക്കും വിരുദ്ധമാണെന്നുമാണ് നിസ സമർപ്പിച്ച ഹർജിയിൽ സൂചിപ്പിക്കുന്നത്. മുസ്ലിം സ്ത്രീകളുടെ പുരോഗമനത്തിനായി 1997 മുതൽ പ്രവർത്തിക്കുന്ന സംഘടനയാണ് നിസ.
അതിനിടെ, തലാഖിനും ബഹുഭാര്യത്വത്തിനും എതിരെ ശയരാഭാനുവെന്ന സ്ത്രീ നൽകിയ ഹർജി പരിഗണിച്ച സുപ്രീം കോടതി നോട്ടീസ് അയച്ചിരുന്നു. തലാഖ് ചൊല്ലിയുള്ള മൊഴിചൊല്ലൽ നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് ശയരാഭാനു സുപ്രീംകോടതിയെ സമീപിച്ചത്. കോടതിയെ സമീപിച്ചതിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാറിനോട് ഇക്കാര്യത്തിൽ വിശദീകരണം തേടി. ഇസ്ലാം മതത്തിലോ, മതഗ്രന്ഥമായ ഖുറാനിലോ ഈ നിയമങ്ങൾക്ക് ഒരു അടിസ്ഥാനവും നൽകുന്നില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. പരാതി ഫയലിൽ സ്വീകരിച്ച കോടതി കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിനോട് വിഷയത്തിൽ നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് അയച്ചു. തന്റെ ഭർത്താവ് മൂന്ന് തവണ മൊഴിചൊല്ലി ഒഴിവാക്കാൻ ഇടയാക്കിയ സാഹചര്യത്തെ കുറിച്ചും അവർ ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
MNM Recommends
-
സ്ത്രീ ശാക്തീകരണത്തിനായി പ്രവർത്തിച്ച കലാകാരി 'ഭീകരവാദി'; വിധിച്ചത് 11 വർഷത്തെ കഠിന തടവ്; ലോകത്തിന്റെ നൊമ്പരമായി മനഹെൽ അൽ-ഒതൈബി; സ്ത്രീകൾക്ക് ഡ്രൈവിങ്ങ് ലൈസൻസ് നൽകിയത് അടക്കമുള്ള സൗദി അറേബ്യയിലെ പരിഷ്ക്കാരങ്ങൾ വെറും പുകമറയോ? -
മേയറും സുഹൃത്തുമായുള്ള ചിത്രം ഉപയോഗിച്ച് സോഷ്യൽ മീഡിയയിൽ നടന്നത് സമാനതകളില്ലാത്ത സൈബർ ആക്രമണം; പരാതിയിൽ കേസെടുത്ത് പൊലീസ്; മെമ്മറി കാർഡ് മോഷണത്തിലും കേസും; യുദുവിന്റെ പരാതിയിൽ അന്വേഷണം മാത്രം; മേയർ-ഡ്രൈവർ വിവാദത്തിൽ ഇനി എന്തും സംഭവിക്കാം -
ഈ തിരഞ്ഞെടുപ്പിൽ കോൺഗ്രസും ഇടതുപാർട്ടികളും ജയിക്കേണ്ടത് അത്യാവശ്യം; അങ്ങനെ സംഭവിച്ചില്ലെങ്കിൽ മതേതരത്വം ഇല്ലാതാവും; തൃണമൂലിന് വോട്ടുചെയ്യന്നതിനേക്കാൾ നല്ലത് ബിജെപിക്ക് വോട്ട് ചെയ്യുന്നതും; അധീറിന്റെ പ്രസംഗം ആയുധമാക്കി തൃണമൂൽ; കോൺഗ്രസിന് തലവേദന -
പാൻ നമ്പറിലെ ടിക്ക് പകരം ബാങ്ക് രേഖപ്പെടുത്തിയത് ജെ എന്ന്; തെറ്റു പറ്റിയെന്ന് ബാങ്ക് ഓഫ് ഇന്ത്യാ ചെയർമാൻ നൽകിയ കത്ത് പാർട്ടിയുടെ കൈയിലുണ്ട്; ആ പണവുമായി ബാങ്കിൽ പോയത് ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടത് അനുസരിച്ച്; പിടിച്ചെടുത്ത പണം കിട്ടും വരെ നിയമപോരാട്ടം; ഒടുവിൽ വിശദീകരണവുമായി സിപിഎം -
പാലക്കാട് ജില്ലയിൽ പുറപ്പെടുവിച്ചിരുന്ന ഓറഞ്ച് അലർട്ട് പിൻവലിച്ചു; കടുത്ത ചൂട് തുടരുമെന്നും മുന്നറിയിപ്പ്; സൂര്യാഘാതം മരണത്തിലേക്ക് വരെ നയിച്ചേക്കാമെന്നും ജാഗ്രതാ നിർദ്ദേശം -
ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം പഴയ പടിയാക്കണം; മന്ത്രി ഗണേശിന്റെ പരിഷ്കാരമൊന്നും അനുവദിക്കില്ല; സിഐടിയുവും ഐഎൻടിയുസിയും ബിഎംഎസും ഒറ്റക്കെട്ട്; മെയ് രണ്ടു മുതൽ അനിശ്ചിതകാല സമരം; ടെസ്റ്റുകൾ തടയുമെന്നും പ്രഖ്യാപനം; പിണറായി ഇടപെടലിനായി സംയുക്ത പ്രതിഷേധം -
ദല്ലാൾ പറഞ്ഞതുപോലെ നടന്ന ചർച്ചയുടെ പ്രതിഫലനം തൃശ്ശൂരിൽ ഉണ്ടായി; സി പി എമ്മിന്റ ശക്തി കേന്ദ്രങ്ങളായ നാട്ടികയിലും ഗുരുവായൂരിലും വോട്ടുകൾ ബിജെപിക്ക് പോയി; വോട്ടുകച്ചവടം നടന്നു; ഇത് മുഖ്യമന്ത്രിയുടെ അറിവോടെ; ആരോപണവുമായി വീണ്ടും മുരളീധരൻ -
ലിസ്റ്റ് ചെയതത് 113-ാം നമ്പർ കേസായി; മറ്റൊരു കേസിന്റെ വാദം നീണ്ടപ്പോൾ ലാവ് ലിൻ ഹർജിക്ക് മാറ്റിവച്ച ഹർജിയുടെ പട്ടികയിൽ വീണ്ടും സ്ഥാനം; സുപ്രീംകോടതിയിൽ ബുധനാഴ്ചയും വാദം നടന്നില്ല; ലാവ് ലിനിൽ കാത്തിരിപ്പ് തുടരാം -
ഇത് അപ്പാ മക്കൾ പാർട്ടി! എംഎൽഎ-എംപിമാർ തൊട്ട് മുൻ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും വരെ ഈ കുടുംബത്തിലുണ്ട്; 2,976 വീഡിയോകളിലായി കൊച്ചുമകന്റെ ലീലകളിൽ ഞെട്ടൽ; പിതാവും പുത്രനും ഒരുപോലെ പീഡനക്കേസിൽ; കർണാടകയിൽ ഗൗഡ കുടുംബവാഴ്ചക്ക് അന്ത്യമാവുമ്പോൾ -
കബനീദളത്തിൽ ഉള്ളത് വെറും നാലുപേർ; കമ്പമലയിൽ തണ്ടർബോൾട്ടിന് നേരെ പരസ്യമായി വെടിയുതിർത്തവരെ പോലും കണ്ടെത്താൻ കഴിയാതെ പൊലീസ്; വെടിവയ്പ്പിൽ വീണ്ടും യുഎപിഎ ചുമത്തി കേസ്; സിപി മൊയ്തീനേയും സംഘത്തേയും എങ്ങനേയും പിടിക്കാൻ കേരളാ പൊലീസ് -
സിംഗപ്പൂരിൽ ജോലി വാഗ്ദാനം ചെയ്ത 4.90 ലക്ഷം തട്ടി; കുമളി സ്വദേശിയെ അറസ്റ്റ് ചെയ്ത് കോയിപ്രം പൊലീസ്; ഫിറോസ് ഖാൻ പണം നേടിയെടുത്തത് ബാങ്ക് അക്കൗണ്ട് വഴി -
കണ്ണൂരിൽ കളി കാര്യമാവുന്നു; എം.വി ജയരാജന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്നും മുങ്ങിയ യുവ നേതാക്കൾക്കെതിരെ അച്ചടക്കനടപടി വന്നേക്കും; സിറ്റു കിട്ടാത്ത പ്രതിഷേധത്തിൽ മറ്റു മണ്ഡലങ്ങളിൽ ചേക്കേറിയവർ മറുപടി പറയേണ്ടി വരും -
അച്ഛന് കോവിഡ് വാക്സിൻ നൽകയിരന്നില്ല; അത് ആരോഗ്യത്തിന് ദോഷം വരാതിരിക്കാൻ; ഉമ്മൻ ചാണ്ടിക്ക് ചികിത്സ നൽകിയില്ല എന്ന തരത്തിൽ വാർത്ത പ്രചരിപ്പിച്ച മറുനാടൻ മലയാളി മാപ്പു പറയണമെന്ന് ചാണ്ടി ഉമ്മൻ; ഉമ്മൻ ചാണ്ടിക്ക് കോവിഡ് വാക്സിൻ നൽകിയില്ലെന്നതിന് സ്ഥിരീകരണം -
സീബ്രാലൈനിന് കുറകെ കാറിട്ട് ബസ് തടഞ്ഞതിന് തെളിവുണ്ട്; എന്നാൽ അതിൽ കേസില്ല; ലൈംഗിക ചേഷ്ടയും റോഡിലെ പരാക്രമവും തെളിവില്ലാ ആരോപണവും; ആ മെമ്മറി കാർഡ് മാറ്റിയത് കെ എസ് ആർ ടി സിയോ? ബസിലെ ദൃശ്യങ്ങൾ അപ്രത്യക്ഷമാക്കിയത് വൻ കരങ്ങൾ; ഗതാഗതമന്ത്രി പ്രതിഷേധത്തിൽ; അട്ടിമറി വ്യക്തം -
മദർഷിപ്പുകൾ തിരുവനന്തപുരത്ത് എത്തുമ്പോൾ നഗത്തിന്റെ മുഖം ആകെ മാറും; ടെക്നോസിറ്റി മുതൽ പള്ളിച്ചൽ വരെയുള്ള മെട്രോ പദ്ധതിക്ക് ഉടൻ അംഗീകാരം കിട്ടാൻ സാധ്യത; 11,560 കോടി രൂപ ചെലവിൽ രണ്ട് റൂട്ടുകളിലായി നിർമ്മിക്കുന്ന 46.7 കിലോമീറ്റർ മെട്രോ പദ്ധതി തലസ്ഥാനത്തിന് പുതു പ്രതീക്ഷ -
തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ട തടവുകാരന്റേത് ദുരൂഹ മരണം; ഇതിൽ രൺജിത്ത് ശ്രീനിവാസൻ കേസിലെ പ്രതികളുടെ ബന്ധം അന്വേഷിക്കണം; പിണറായി ഭരണത്തിൽ ജയിലിലും തീവ്രവാദികൾക്ക് പ്രതേക പരിരക്ഷയെന്ന് ആരോപണം; സൽമാന്റെ മരണത്തിൽ സന്ദീപ് വാര്യർ ദുരൂഹത കാണുമ്പോൾ -
ആ കെ എസ് ആർ ടി സി ബസിലെ സിസിടിവി പ്രവർത്തിക്കുന്നത്; എന്നാൽ മെമ്മറി കാർഡ് ഇല്ല; മേയറുടെ ആരോപണം തെളിയുന്നതിനുള്ള നിർണ്ണായക ദൃശ്യങ്ങൾ മോഷണം പോയോ? ആ ക്യാമറയിൽ മെമ്മറി കാർഡുമുണ്ടായിരുന്നുവെന്ന് ഡ്രൈവർ യുദു; ആ പാവം ഡ്രൈവറെ ബലിയാടാക്കൻ കാർഡ് കവർച്ചയും: കേരളത്തിൽ എന്തും നടക്കും! -
ബൈക്ക് നിർത്തി ഒരാൾ ഇറങ്ങി വന്നു; പിന്നാലെ കാറിൽ നിന്നും ആയുധങ്ങളുമായി അവരിറങ്ങി; ദൃശ്യത്തിൽ പതിഞ്ഞ നാലു പേർ കസ്റ്റഡിയിൽ; ക്വട്ടേഷൻ കൊടുത്ത കബീറിനേയും പൊക്കി; ആലുവ ചൊവ്വരയിൽ നടന്നത് സമാനതകളില്ലാത്ത മാഫിയാ ആക്രമണം -
15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങൾ ടെസ്റ്റിന് ഉപയോഗിക്കാൻ പാടില്ലെന്ന ചട്ടം തൊഴിലാളികളും ഡ്രൈവിങ് സ്കൂളുകളും അംഗീകരിക്കില്ല; ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം സംഘർഷമുണ്ടാക്കാൻ സാധ്യത ഏറെ; മന്ത്രി ഗണേശും ഉറച്ച്; ഇനി റോഡ് ടെസ്റ്റ് ജയിച്ചവർക്ക് മാത്രം എച്ച് പരീക്ഷ -
യുകെ മലയാളി ജോണിക്ക് അപ്രതീക്ഷിത വിയോഗം; ഉച്ചയ്ക്ക് പതിവ് പോലെ ഉറങ്ങാൻ പോയ പിതാവിനെ അന്വേഷിച്ചെത്തിയ മകൾ കണ്ടത് ചലനമറ്റു കിടക്കുന്ന ജോണിയെ; ഒരു വർഷം മുന്നേ അമ്മ മരിച്ചതിന്റെ സങ്കടത്തിൽ നിന്നും കരകയറും മുന്നേ അമ്മുവിനെ തനിച്ചാക്കി അച്ഛനും പോയി; തകർന്ന് ഏകമകൾ
Most Read
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- ഇത് അപ്പാ മക്കൾ പാർട്ടി! എംഎൽഎ-എംപിമാർ തൊട്ട് മുൻ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും വരെ ഈ കുടുംബത്തിലുണ്ട്; 2,976 വീഡിയോകളിലായി കൊച്ചുമകന്റെ ലീലകളിൽ ഞെട്ടൽ; പിതാവും പുത്രനും ഒരുപോലെ പീഡനക്കേസിൽ; കർണാടകയിൽ ഗൗഡ കുടുംബവാഴ്ചക്ക് അന്ത്യമാവുമ്പോൾ
- യുകെ മലയാളി ജോണിക്ക് അപ്രതീക്ഷിത വിയോഗം; ഉച്ചയ്ക്ക് പതിവ് പോലെ ഉറങ്ങാൻ പോയ പിതാവിനെ അന്വേഷിച്ചെത്തിയ മകൾ കണ്ടത് ചലനമറ്റു കിടക്കുന്ന ജോണിയെ; ഒരു വർഷം മുന്നേ അമ്മ മരിച്ചതിന്റെ സങ്കടത്തിൽ നിന്നും കരകയറും മുന്നേ അമ്മുവിനെ തനിച്ചാക്കി അച്ഛനും പോയി; തകർന്ന് ഏകമകൾ
- പാൻ നമ്പറിലെ ടിക്ക് പകരം ബാങ്ക് രേഖപ്പെടുത്തിയത് ജെ എന്ന്; തെറ്റു പറ്റിയെന്ന് ബാങ്ക് ഓഫ് ഇന്ത്യാ ചെയർമാൻ നൽകിയ കത്ത് പാർട്ടിയുടെ കൈയിലുണ്ട്; ആ പണവുമായി ബാങ്കിൽ പോയത് ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടത് അനുസരിച്ച്; പിടിച്ചെടുത്ത പണം കിട്ടും വരെ നിയമപോരാട്ടം; ഒടുവിൽ വിശദീകരണവുമായി സിപിഎം
- വെസ്റ്റ് ഇൻഡീസിലെയും യുഎസിലെയും പിച്ചുകൾ പൊതുവെ സ്പിന്നർമാർക്ക് അനുകൂലം; സഞ്ജുവിന്റെ ബാറ്റിങ് ശൈലി ഈ പിച്ചുകൾക്ക് അനുകൂലം; വിക്കറ്റിന് പിന്നിലും ശക്തൻ; പക്ഷേ തീരുമാനം എടുക്കാൻ സെലക്ടർമാർക്ക് കഴിയില്ല; ലോകകപ്പിൽ സഞ്ജു ഉണ്ടാകുമോ? അമിത് ഷായുടെ മകൻ നിർണ്ണായകം
- സീബ്രാലൈനിന് കുറകെ കാറിട്ട് ബസ് തടഞ്ഞതിന് തെളിവുണ്ട്; എന്നാൽ അതിൽ കേസില്ല; ലൈംഗിക ചേഷ്ടയും റോഡിലെ പരാക്രമവും തെളിവില്ലാ ആരോപണവും; ആ മെമ്മറി കാർഡ് മാറ്റിയത് കെ എസ് ആർ ടി സിയോ? ബസിലെ ദൃശ്യങ്ങൾ അപ്രത്യക്ഷമാക്കിയത് വൻ കരങ്ങൾ; ഗതാഗതമന്ത്രി പ്രതിഷേധത്തിൽ; അട്ടിമറി വ്യക്തം
- ഭാര്യയുടെ മരണ ശേഷം ഭാര്യാമാതാവുമായി അടുപ്പം; എല്ലാം അറിഞ്ഞ ഭാര്യാ പിതാവ് നാട്ടുപഞ്ചായത്തിനെ വിവരം അറിയിച്ചു; പഞ്ചായത്തിന് മുന്നിലെ സമ്മതം കല്യാണമായി; ഭാര്യയുടെ അമ്മയെ താലികെട്ടിയ അപൂർവ്വത; മരുമകന്റെ ആഗ്രഹം സാധ്യമാക്കിയത് ഭാര്യാ പിതാവും
- അച്ഛനെ ഭക്ഷണത്തിൽ വിഷം കൊടുത്തു കൊലപ്പെടുത്തിയ കേസ്; മകനെ നേപ്പാളിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി: മരിച്ചത് ആയുർവേദ ഡോക്ടർ
- ദല്ലാൾ പറഞ്ഞതുപോലെ നടന്ന ചർച്ചയുടെ പ്രതിഫലനം തൃശ്ശൂരിൽ ഉണ്ടായി; സി പി എമ്മിന്റ ശക്തി കേന്ദ്രങ്ങളായ നാട്ടികയിലും ഗുരുവായൂരിലും വോട്ടുകൾ ബിജെപിക്ക് പോയി; വോട്ടുകച്ചവടം നടന്നു; ഇത് മുഖ്യമന്ത്രിയുടെ അറിവോടെ; ആരോപണവുമായി വീണ്ടും മുരളീധരൻ
- ഈ തിരഞ്ഞെടുപ്പിൽ കോൺഗ്രസും ഇടതുപാർട്ടികളും ജയിക്കേണ്ടത് അത്യാവശ്യം; അങ്ങനെ സംഭവിച്ചില്ലെങ്കിൽ മതേതരത്വം ഇല്ലാതാവും; തൃണമൂലിന് വോട്ടുചെയ്യന്നതിനേക്കാൾ നല്ലത് ബിജെപിക്ക് വോട്ട് ചെയ്യുന്നതും; അധീറിന്റെ പ്രസംഗം ആയുധമാക്കി തൃണമൂൽ; കോൺഗ്രസിന് തലവേദന